ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

ബിജെപി കേന്ദ്രനേതൃത്വം കുര്യനൊപ്പം തന്നെ


ബിജെപി കേന്ദ്രനേതൃത്വം കുര്യനൊപ്പം തന്നെ
Posted on: 09-Feb-2013 01:41 AM
ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ. കുര്യനെതിരായ ആരോപണം രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്ന് ബിജെപി വക്താവ് മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. കുര്യന്‍ രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും നഖ്വി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെയെന്നാണ് ബിജെപി നിലപാട്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം പാര്‍ലമെന്ററി പാര്‍ടി ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് നഖ്വി പറഞ്ഞു. ബിജെപി സംസ്ഥാന ഘടകം കുര്യന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ നഖ്വി അന്വേഷണം ആവശ്യപ്പെട്ടാണ് സംസ്ഥാനകമ്മിറ്റി പ്രതിഷേധം നടത്തുന്നതെന്നും അവകാശപ്പെട്ടു. കുര്യനെ രാജ്യസഭ ഉപാധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടായിരുന്നു. കുര്യനെ കേസില്‍ നിന്നൊഴിവാക്കാന്‍ സുപ്രീംകോടതിയില്‍ ഹാജരായത് ബിജെപിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയും. ഇതിനൊക്കെ മറുപടി പറയേണ്ടിവരുന്നത് ഒഴിവാക്കാനാണ് ശ്രമം. വിഷയം പഠിച്ചിട്ടില്ലെന്നായിരുന്നു നേരത്തേ മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദിന്റെ വാദം. കുര്യന്‍ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് മുരളി മനോഹര്‍ ജോഷി തുടര്‍ന്ന് വ്യക്തമാക്കി. ഇപ്പോള്‍ നഖ്വിയും കേരള ഘടകത്തിന്റെ നിലപാട് പൂര്‍ണമായും തള്ളിയിരിക്കുകയാണ്. കുര്യന്‍ നല്ല വ്യക്തിയാണെന്നും തങ്ങളുടെ അടുത്ത സുഹൃത്താണെന്നും എന്‍ഡിഎ കണ്‍വീനര്‍ ശരദ് യാദവും പറഞ്ഞു.

ഐസ്ക്രീം കേസ് അട്ടിമറി: കൂടുതല്‍ തെളിവ് പുറത്ത്


ഐസ്ക്രീം കേസ് അട്ടിമറി: കൂടുതല്‍ തെളിവ് പുറത്ത്
സ്വന്തം ലേഖകന്‍
Posted on: 08-Feb-2013 12:11 AM
തിരു: ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ നടന്ന നീക്കങ്ങളുടെ കൂടുതല്‍ തെളിവ് പുറത്ത്. ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് ലഭിച്ച കേസ് ഡയറിയുടെ പകര്‍പ്പിലാണ് അട്ടിമറിയുടെ തെളിവുകള്‍. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചെന്ന ഇരകളുടെ വെളിപ്പെടുത്തലും കേസ് ഡയറിയിലുണ്ട്. കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കാതിരിക്കാന്‍ പണം ലഭിച്ചതായി ഇരകളായ ബിന്ദുവും റോസ്ലിനും റജുലയും മൊഴിയില്‍ പറയുന്നു. റൗഫ് വഴിയാണ് കുഞ്ഞാലിക്കുട്ടി പണം നല്‍കിയത്. നാലുലക്ഷം രൂപ ഈ ഇനത്തില്‍ കൈപ്പറ്റിയതായി റോസ്ലിന്‍ മൊഴിനല്‍കിയിട്ടുണ്ട്. റൗഫിന്റെ വെളിപ്പെടുത്തലിനുശേഷവും കുഞ്ഞാലിക്കുട്ടിയെ കണ്ടിരുന്നു. പണവും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴി മാറ്റിയതെന്നും വെളിപ്പെടുത്തിയതായി കേസ് ഡയറി വ്യക്തമാക്കുന്നു. മുസ്ലിംലീഗ് നേതാവ് ചേളാരി ഷെറീഫ് ഭീഷണിപ്പെടുത്തിയതായും മൊഴികളിലുണ്ട്. സത്യം പുറത്തുപറയാന്‍ കഴിയാത്തതിനാല്‍ കടുത്ത മാനസികസംഘര്‍ഷമുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥരോട് ഇരകള്‍ പറഞ്ഞു. 1997ല്‍ സത്യം വെളിപ്പെടുത്തിയിരുന്നതായും ബിന്ദു മൊഴി നല്‍കി. ഇരകളായ പെണ്‍കുട്ടികള്‍ക്ക് റൗഫ് പണം നല്‍കുന്നത് കണ്ടിട്ടുണ്ടെന്നും താന്‍ നേരിട്ട് പണം നല്‍കിയിട്ടുണ്ടെന്നും റൗഫിന്റെ ഡ്രൈവറുടെ മൊഴിയിലുണ്ട്. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടി സാക്ഷികളെ പണം കൊടുത്ത് സ്വാധീനിച്ചെന്ന് ബന്ധു കെ എ റൗഫ് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് 2011ലാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം റെജീനയ്ക്കും മറ്റൊരു സാക്ഷിക്കും പണം നല്‍കിയെന്നും സാക്ഷികളെ കോടതിയില്‍ കൊണ്ടുവരുംമുമ്പ് ഒരു വീട്ടിലെത്തിച്ച് കോടതിയില്‍ പറയാനുള്ളത് പരിശീലിപ്പിച്ചതായും റൗഫ് പരസ്യമായി പറഞ്ഞിരുന്നു. ഇക്കാര്യമെല്ലാം ഇരകളുടെ മൊഴിയിലുണ്ട്. എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പുനരന്വേഷണം നടത്തിയത്. കേസില്‍ കഴമ്പില്ലെന്നായിരുന്നു കണ്ടെത്തല്‍. ഐസ്ക്രീം കേസ് എഴുതിത്തള്ളണമെന്ന് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. രണ്ടായിരത്തോളം പേജുള്ളതാണ് കേസ് ഡയറി.

ഭക്ഷ്യോല്‍പ്പാദനത്തില്‍ 3.5 ശതമാനം ഇടിവ്


ഭക്ഷ്യോല്‍പ്പാദനത്തില്‍ 3.5 ശതമാനം ഇടിവ്
സ്വന്തം ലേഖകന്‍
Posted on: 09-Feb-2013 02:10 AM
ന്യൂഡല്‍ഹി: മണ്‍സൂണ്‍ മഴയിലെ കുറവിനെത്തുടര്‍ന്ന് ഭക്ഷ്യധാന്യ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.5 ശതമാനം ഇടിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍. 2011-12ല്‍ ഭക്ഷ്യ-ധാന്യ ഉല്‍പ്പാദനം 25.932 കോടി ടണ്‍ എന്ന റെക്കോഡ് നിലയിലായിരുന്നു. എന്നാല്‍, 2012-13ല്‍ ഉല്‍പ്പാദനം 25.014 കോടി ടണ്ണായി കുറയുമെന്ന് കേന്ദ്ര കൃഷിമന്ത്രാലയം തയ്യാറാക്കിയ മുന്‍കൂര്‍ കണക്കെടുപ്പ് പറയുന്നു. എന്നാല്‍,ആഭ്യന്തരതലത്തിലുള്ള ആവശ്യം നിറവേറ്റാന്‍ ഉല്‍പ്പാദന നിരക്ക് പര്യാപ്തമാണെന്ന് കൃഷിമന്ത്രി ശരദ് പവാര്‍ പറഞ്ഞു. നെല്‍ ഉല്‍പ്പാദനം കഴിഞ്ഞവര്‍ഷം 10.53 കോടി ടണ്‍ ആയിരുന്നത് 10.18 കോടി ടണ്ണായി ഇടിയുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം റെക്കോഡ് നിലയിലായിരുന്ന ഗോതമ്പ് ഉല്‍പ്പാദനം 9.488 കോടി ടണ്ണില്‍നിന്ന് 9.23 കോടി ടണ്‍ എന്ന നിലയിലേക്ക് ചുരുങ്ങും. കഴിഞ്ഞവര്‍ഷം മറ്റ് ധാന്യങ്ങളുടെ ഉല്‍പ്പാദനം 4.204 കോടി ടണ്‍ ആയിരുന്നു. ഇപ്രാവശ്യം ഇത് 3.847 കോടി ടണ്ണിലേക്ക് താഴും. പയര്‍വര്‍ഗത്തിന്റെ ഉല്‍പ്പാദനത്തില്‍ നേരിയ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 1.709 കോടി ടണ്ണില്‍നിന്ന് 1.758 കോടി ടണ്ണായാണ് വര്‍ധിക്കുക. മഹാരാഷ്ട്ര, കര്‍ണാടകം, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ 2012ല്‍ മണ്‍സൂണിലുണ്ടായ കുറവാണ് ഭക്ഷ്യ ഉല്‍പ്പാദനം ഇടിയാനുള്ള കാരണം. എന്നാല്‍, ഈ സംസ്ഥാനങ്ങളിലെ വരള്‍ച്ചയ്ക്കിടയിലും ഭക്ഷ്യോല്‍പ്പാദനം 25 കോടി ടണ്‍ മറികടന്നതായി ശരദ് പവാര്‍ പറഞ്ഞു. ഭക്ഷ്യേതര ഉല്‍പ്പാദനത്തിലും ഈ വര്‍ഷം ഇടിവുണ്ടാകുമെന്ന് കൃഷിമന്ത്രാലയം വ്യക്തമാക്കി. 2012-13ല്‍ ഭക്ഷ്യ എണ്ണ ഉല്‍പ്പാദനം 2.979 കോടി ടണ്‍ ആയിരുന്നത് ഇപ്രാവശ്യം 2.946 കോടി ടണ്ണിലേക്ക് കുറയും. പരുത്തി ഉല്‍പ്പാദനം 3.52 കോടി ടണ്ണില്‍നിന്ന് 3.38 കോടി ടണ്ണിലേക്ക് താഴും. പഞ്ചസാര ഉല്‍പ്പാദനം 36.1 കോടി ടണ്ണില്‍നിന്ന് 33.45 കോടി ടണ്ണിലേക്ക് കുറയുമെന്നുമാണ് വിലയിരുത്തല്‍.

അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റി


അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റി
Posted on: 09-Feb-2013 10:13 AM
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത്. തിഹാര്‍ ജയിലിലെ നമ്പര്‍ മൂന്നില്‍ അതീവരഹസ്യമായി രാവിലെ എട്ടിന് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റി. ആഭ്യന്തരമന്ത്രാലയ സെക്രട്ടറി ആര്‍ കെ സിങ്ങ് ഇക്കാര്യം സ്ഥിരീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും ഇത് ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചു. മൃതശരീരം ജയില്‍ വളപ്പില്‍ തന്നെ സംസ്കരിക്കും. കാശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുമായി സംസാരിച്ചശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശിക്ഷ നടപ്പാക്കിയത്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ അതീവ ജാഗ്രത പാലിക്കുകയാണ്. ജമ്മു കാശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കാശ്മീരില്‍ സംഘര്‍ഷം പടരാന്‍ സാധ്യതയുണ്ട്.

ജനുവരി 23 ന് അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. 2001 ലാണ് അഞ്ചു ഭീകരര്‍ പാര്‍ലമെന്റ് ആക്രമണം നടത്തിയത്. പാര്‍ലമെന്റിന്റെ ഔദ്യോഗികവാഹനത്തിന്റെ സ്റ്റിക്കര്‍ പതിച്ച വാഹനത്തിലാണ് ആയുധധാരികളായ അക്രമികള്‍ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരടക്കം 9 പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. രണ്ടു ദിവസത്തിനുശേഷം അഫ്സല്‍ ഗുരുവിനെ കാശ്മീരില്‍ നിന്നും അറസ്റ്റു ചെയ്തു. ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ പ്രതിനിധിയാണ് അഫ്സല്‍ ഗുരു.പ്രതികളില്‍ നാലുപേരെ വെറുതെ വിട്ടു. 2002 ല്‍ ഡല്‍ഹി കോടതി അഫ്സല്‍ ഗുരുവിനു വധശിക്ഷ വിധിച്ചു. 2003 ഒക്ടോബര്‍ 29 ന് ഹൈക്കോടതി ശിക്ഷ ശരിവച്ചു. 2005 ഓഗസ്റ്റ് നാലിന് അഫ്സല്‍ ഗുരുവിന്റെ അപ്പീല്‍ സുപ്രീം കോടതിയും തള്ളി. ദയാഹര്‍ജി തള്ളിയതോടെ ശനിയാഴ്ച വധശിക്ഷ നടപ്പാക്കി.

കാശ്മീരിലെ ബാരാമുള്ള സോപോറില്‍ ജനിച്ച അഫ്സല്‍ എംബിബിഎസ് ഒരുവര്‍ഷം പൂര്‍ത്തിയാക്കിയശേഷം ഐഎഎസിന് ശ്രമിച്ചു. ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. കമ്മീഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ അനന്ത്നാഗില്‍ കാശ്മീരിനായി ജിഹാദ് നയിക്കണമെന്ന താരിഖിന്റെ ആശയങ്ങളുമായി അടുത്തു. കാശ്മീര്‍ വിമോചനത്തിനായി പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളില്‍ നിന്നും പണവും പരിശീലനവും നേടി. ലഷ്കര്‍ ഇ തൊയിബയും ജെയ്ഷെ മുഹമ്മദും സംയുക്തമായാണ് പാര്‍ലമെന്റ് ആക്രമണം നടത്തിയത്.

പിയേഴ്സം വേണുതം നീലകണ്ഠം എനിക്കും കിട്ടണം അപ്പുക്കുട്ടം രഞ്ജിത്ത് ശ്രീധര്‍


പിയേഴ്സം വേണുതം നീലകണ്ഠം
എനിക്കും കിട്ടണം അപ്പുക്കുട്ടം
രഞ്ജിത്ത് ശ്രീധര്‍
ലോകത്തുള്ള സകല വിഷയങ്ങളും അറിയുന്ന ആരെങ്കിലുമുണ്ടോ? നമ്മുടെ ന്യൂസ്ചാനല്‍ കാരുടെ അന്വേഷണം ആ വഴിക്കാണ്. അവര്‍ സ്റുഡിയോയുടെ അടുത്തുള്ളവരായാല്‍ വളരെ നല്ലത്. അങ്ങനെ ചില ജീവികള്‍ ഇപ്പോള്‍ നിലവിലുണ്ടെന്ന് നികേഷ്, വീണ, വേണു, പ്രമോദ്, ഷാനി... തുടങ്ങിയ ന്യൂസ് ചാനല്‍ വിദഗ്ധര്‍ രേഖപ്പെടുത്തുന്നു. ചുക്കുമുതല്‍ ചുണ്ണാമ്പുവരെ ഇവരുടെ കൈയ്യില്‍ ഭദ്രം. ആരൊക്കെ എന്തൊക്കെ ചിന്തിക്കുന്നു, തീരുമാനിക്കാന്‍ പോകുന്നു എന്നതൊക്കെ ഇവര്‍ പ്രഖ്യാപിച്ച് കളയും. അത്രയ്ക്ക് വിദ്വാന്‍മാരാണ്. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമൊക്കെയുള്ള പ്രേതാത്മാക്കളെക്കൊണ്ട് വലിയ ശല്യമില്ല, എന്തെങ്കിലും കൊടുത്താല്‍ അവമ്മാരു പൊയ്ക്കോളും. ഇല്ലെങ്കില്‍ വല്ല ഒഴിവ് കഴിവ് പറഞ്ഞാലും രക്ഷയുണ്ട്. അവര്‍ അനുസരിക്കും. പറ്റിക്കാതിരുന്നാ മതി. വേറൊരു കൂട്ടര്‍ ഇപ്പോള്‍ രംഗത്തുണ്ട്. അമ്പമ്പോ!...കടുപ്പക്കാരാണ്. എന്തുകൊടുത്താലും പോവില്ല. പിടിച്ചാല്‍ പിടിച്ചതാണ്. കൊണ്ടേ പോവൂ. ഇല്ലങ്കില്‍ ഞങ്ങളിതാ പോവുന്നേ എന്ന് വരുത്തും. ഇവരെ നിങ്ങള്‍ക്ക് പരിചയമുണ്ടാവും. നിങ്ങള്‍ ന്യൂസ് ചാനലുകള്‍ കാണുന്നവരാണെങ്കില്‍ ഇവരെ പരിചയമില്ലാതിരിക്കാന്‍ ഒരു ന്യായവുമില്ല. കേരളം അവസാനിക്കുന്നത് വരെ പ്രതികരിക്കുന്നതിനുള്ള ക്വട്ടേഷന്‍ ലഭിച്ചിരിക്കുന്നത് ഇക്കൂട്ടര്‍ക്കാണ്. ചാനലില്‍ ചര്‍ച്ചക്ക് വിളിച്ചില്ലെങ്കില്‍, വിളിച്ചിട്ട് യാത്രാപ്പടി കുറഞ്ഞ് പോയെങ്കില്‍ ഉത്തരാധുനികതയില്‍ അല്‍പ്പം ഇടതു തീവ്രത ചാലിച്ച് പാരിസ്ഥികമായി ഇടതുചാടി വലത് പൊക്കി ഒരു പ്രയോഗമുണ്ട്. അങ്ങനെ ചെയ്താല്‍ ചാനലുകളുടെ ടാം റേറ്റ് കുറയും എന്നാണ് പണ്ട് പെണ്ണായി എഴുതുകയും ഇപ്പോള്‍ നരച്ച താടി തടവി ചിരിച്ച് ആണാണെന്ന് പറയുകയും ചെയ്യുന്ന പ്രതികരണത്തില്‍ ഡോക്ടറേറ്റെടുത്ത വക്കിലെശമാനന്‍ പഠിപ്പിച്ചുള്ളത്.
ഇനിയും പക്ക പ്രകാശത്തോട് ചോദിച്ചോണ്ടിരുന്നാല്‍ കാണുന്നവന്‍ മറ്റേതെങ്കിലും ചാനലിലേക്ക് പോകും എന്ന തിരിച്ചറിവില്‍ ചാനലിലെ വാര്‍ത്താ വിതരണ മന്ത്രി ചാത്തന്‍മാരെപോലുള്ള പ്രതികരണാത്മാക്കളെ വിളിക്കുന്നു. ‘ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പിയേഴ്സം ഇവിടെ സ്റുഡിയോയില്‍ ഉണ്ട്. അപ്പുക്കാട്ടം കോഴിക്കോട് സ്റുഡിയോവിലും കെ വേണുതം തിരുവനന്തപുരം സ്റുഡിയോവിലും എത്തിയിട്ടുണ്ട്. നീലക്ണ്ഠം ടെലിഫോണ്‍ ലൈനില്‍ (ആശാന്‍ മൊബൈലില്‍ റേഞ്ച് പിടിച്ച് തെങ്ങിന്‍ മണ്ടയില്‍ കയറി റെഡിയായിരിക്കയാണ്. നല്ല ഫോട്ടോ പ്രതികരണ സമയത്ത് കൊടുക്കണം എന്ന് ചാനലുകാരോട് നേരത്തെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്) നമ്മളോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.’
മന്ത്രി നവരസത്തിനപ്പുറമുള്ള ഒരു രസത്തില്‍ ‘പിയേഴ്സം കാള പ്രസവിക്കുമോ?’
സ്ഥായിയായ പുച്ഛഭാവത്തില്‍ അരക്കഴഞ്ച് ധാര്‍ഷ്ഠ്യം ചേര്‍ത്ത് ആറാമത്തെ കട്ടയില്‍ ശ്രുതിയൊപ്പിച്ച് പിയേഴ്സം അടി തുടങ്ങി 'അസംഭാവ്യമെന്ന് നമ്മള്‍ കരുതുന്നത് സംഭവിക്കുമ്പോള്‍ അവിശ്വസനീയത തോന്നുക സ്വാഭാവികമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ മനുഷ്യനോട് തീവണ്ടിയെ കുറിച്ച് പറഞ്ഞാല്‍ വിശ്വസിക്കുമായിരുന്നോ?....’
നമ്മുടെ കഥാപാത്രങ്ങള്‍ക്ക് പണത്തില്‍ വലിയ താല്‍പ്പര്യമില്ല എന്നാണ് പൊതുവില്‍ പറയുന്നത്. ലേശം പ്രശസ്തി. അതായാല്‍ തരക്കേടില്ല. ചാത്തസേവ പോലെയാണ്. എവിടെയാണെങ്കിലും വിളിച്ചാ വിളിപ്പുറത്തെത്തും. രാത്രി ഏഴ് മണിയടിച്ചാല്‍ കുളിച്ച് കുട്ടപ്പനായി സ്റുഡിയോകളുടെ അടുത്തും ഒരു രക്ഷയുമില്ലെങ്കില്‍ മൊബൈല്‍ഫോണില്‍ റേഞ്ച് കിട്ടുന്ന വല്ല തെങ്ങിന്റെ മണ്ടയിലും ഇരിപ്പുറപ്പിക്കും. പിന്നെ ചാത്തന്റെ വിളയാട്ടമാണ്. എള്ള്, പൂവ്, അവല്, മലര്... അതിലൊന്നും ചാത്തന്മാര് അടങ്ങില്ല. ആടിത്തിമിര്‍ക്കും. കുട്ടിച്ചാത്തന്മാര്‍ കുറവാണ്. മൂത്ത ചാത്തന്മാരാണ് അധികം. അഹങ്കാരം കൂടുന്നതിനനുസരിച്ച് വിവരം കുറച്ച് ചാത്തന്മാര്‍ ബാലന്‍സ് സൂക്ഷിക്കാറുണ്ട്.
പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തവരാണ് പ്രതികരണാത്മാക്കളിലേറെയും. അത്രയും നേരം ശല്യമൊഴിവാകുമല്ലൊ എന്നു കരുതി വീട്ടുകാരും ഇവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. നാട്ടിലും ഉപദ്രവം കുറയും. അല്ലെങ്കില്‍ ബോധവല്‍ക്കരണമെന്നെല്ലാം പറഞ്ഞ് ഏതെങ്കിലും മൈക്കിന്റെ മുന്നില്‍ തൂങ്ങിക്കിടക്കും. പുലര്‍ച്ചെ കോഴി കൂകിയാലേ പിടിവിടൂ. ഇത്തരം ജീവികളെ പല സ്ഥലത്തും കാണാം. വീട്ടില്‍ അത്യാവശ്യം കഞ്ഞി കുടിക്കാന്‍ വകയുള്ളതുകൊണ്ട് സൌകര്യമായി ജനത്തെ ഉദ്ധരിക്കാം. അരിക്കുള്ള വക അന്വേഷിച്ച് പോകേണ്ട. ചിന്തിക്കുന്ന മട്ടിലിരുന്ന് വിദഗ്ധാഭിപ്രായം പറഞ്ഞ് ശേഷിക്കുന്ന കാലം സുഖമായി കഴിച്ചുകൂട്ടാം. ‘പ്രശസ്ത ചിന്തകന്‍, പ്രശസ്ത രാഷ്ട്രീയ ചിന്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, രാഷ്ട്രീയ വിമര്‍ശകന്‍’എന്നെല്ലാമുള്ള വിശേഷണങ്ങള്‍ ചാനലുകാരന്റെ മനംപോലെ സൌജന്യമായി കിട്ടുകയും ചെയ്യും. അതോടെ കണ്‍ഫ്യൂഷ്യസ്, സോക്രട്ടീസ് എന്നിവരില്‍ തുടങ്ങി അഡോര്‍ണോ, ബാര്‍ത്തെസ്, സാര്‍ത്ര് വഴി സ്ളാവോജ് സിസെക്ക് വരെയുള്ള വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ഉയര്‍ത്തപ്പെട്ടു എന്ന മട്ടില്‍ ഞെളിഞ്ഞിരിക്കുന്നത് കാണാം.
തങ്ങളുടെ 916 ഹാള്‍മാര്‍ക്ക് മുദ്ര മാഞ്ഞുപോവാതിരിക്കാനായി മാതൃഭൂമി, മനോരമ, മാധ്യമം എന്നീ പത്രങ്ങളിലും അവരുടെ വാരികകളിലും കോളവും നീട്ടിവലിച്ചുള്ള ആധുനികോത്തരാധുനികോത്തര ലേഖന മണിപ്രവാളങ്ങളും കാലുപിടിച്ചാണേലും ഇടക്കിടെ പ്രസിദ്ധീകരിപ്പിക്കും. ചാനലുകളില്‍ രാവിലെ പത്രവും മാസികയും വായിക്കുന്ന സിംഗങ്ങള്‍ ഇവരുടെ പംക്തിയും കോളവും ലേഖനവും പേര് നീട്ടി വായിക്കണമെന്ന് അലിഖിത നിയമവുമുണ്ട്. അങ്ങനെയൊക്കെയാണ് ചാനലില്‍ റേറ്റ് ഉണ്ടാക്കുന്നത്. എന്തായാലും ഈ വര്‍ഗം ഇപ്പോള്‍ പ്രധാനമായും കുടികൊള്ളുന്നത് ചാനലുകളിലെ ഒമ്പത് മണി വിപ്ളവത്തിലാണ്. 'ഈ വിഷയത്തില്‍ പ്രതികരിക്കുന്നതിനായി നീലകണ്ഠം തിരുവനന്തപുരത്ത് സ്റുഡിയോവിലും കണ്ണൂരില്‍ ഉമേഷ്വവും കോഴിക്കോട് അപ്പുക്കാട്ടവും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് പറഞ്ഞ് കൊണ്ട് ചാനലിലെ വാര്‍ത്താപ്രക്ഷേപണ മന്ത്രി എറണാകുളത്തെ സ്റുഡിയോവില്‍ തന്റെ മുന്നിലിരിക്കുന്ന പെണ്ണും ആണും ആവുന്ന വക്കീലെശമാനനോടൊ, പിയേഴ്സത്തോടൊ ചര്‍ച്ച തുടങ്ങും. വിഷയാസക്തരുടെ നേരിട്ടും ടെലിഫോണ്‍ ലൈനിലുമുള്ള കടന്നുവരവോടെ രംഗം കൊഴുക്കും. വിപ്ളവം നടക്കും.
എന്തൊക്കെ പറഞ്ഞാലും പ്രതികരണാത്മാക്കളുടെ സേവന സന്നദ്ധതയെ കാണാതെ പോവരുത്. രാപ്പകലില്ലാതെ അവര്‍ സേവിക്കയാണ്. ഏതു പാതിരാത്രിക്കു ചെന്നു വിളിച്ചാലും ഒരു പരാതിയോ പരിഭവമോ ഇല്ലാതെ അവര്‍ വരും. സാംസ്കാരിക രംഗത്തെ ആംബുലന്‍സ് സര്‍വീസ് പോലെയാണ് ഈ ജീവിതങ്ങള്‍. ഇരുപത്തിനാലു മണിക്കൂറും റെഡി. എന്തൊരു ത്യാഗികള്‍! അന്യജീവനുതകീ സ്വജീവിതം 'ധന’മാക്കുന്ന വിവേകികള്‍. പ്രതികരണാത്മാക്കള്‍ ഇല്ലെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ സ്ഥിതി? കണ്ണിമ വെട്ടാതെ കാവല്‍ നില്‍ക്കുകയല്ലെ അവര്‍? അരുതാത്തത് എന്തു കണ്ടാലും '..ബൌബൌ..’ എന്ന് കുരക്കുന്ന കാവല്‍നായയുടെ ശൌര്യത്തോടെ നമ്മളെ ഉണര്‍ത്താന്‍ ഇവരല്ലാതെ ആരുണ്ട്? മറ്റുള്ളവര്‍ക്കു വേണ്ടി ഒരിക്കലും വാലാട്ടാത്ത ധിക്കാരികള്‍! എന്നാല്‍ സ്വന്തം കാര്യത്തിന് ആരുടെ മുന്നിലും അഭിമാനത്തോടെ വാലാട്ടുന്നവര്‍!!
വാര്‍ധക്യംകൊണ്ട് വാലു മുറിഞ്ഞുപോയവരും മറ്റുള്ളവര്‍ വാലു മുറിച്ചു കളഞ്ഞവരും ലക്ഷ്യം തെറ്റി വാലാട്ടിയവരും വാല്‍ പ്രവര്‍ത്തനക്ഷമമല്ലാത്തവരും കൂട്ടത്തിലുണ്ട്. ഇതൊന്നും അയോഗ്യതകളല്ല, യോഗ്യതകള്‍ തന്നെ! ഇവര്‍ പറഞ്ഞുതരുന്ന അറിവുകള്‍ നിസ്സാരമാണോ? എന്തൊരു വിജ്ഞാനവിസ്ഫോടനം! എന്തൊരു ഉദാത്ത ചിന്ത! എന്തൊരു അവഗാഹം!
കഴിഞ്ഞ ദിവസം ചാനല്‍ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത കൊണ്ടുവന്നു. രാത്രി എട്ടരയായപ്പോള്‍ ആ ചാനലില്‍ മാത്രം ബ്രേക്കിംഗ് ന്യൂസ്. മിന്നി മിന്നി സ്ക്രോളുകള്‍. വിശദാംശം ഒമ്പത്മണി വിപ്ളവത്തിലെന്ന് പരസ്യവാര്‍ത്ത. അത് മനസ്സാക്ഷിയെ പൊള്ളിക്കുന്ന വാര്‍ത്തയായിരുന്നു. ഒരു നൂറ്റാണ്ടിനിടയ്ക്ക് സമൂഹം കണ്ട ഏറ്റവും പ്രതിബദ്ധതയുള്ള വാര്‍ത്ത. ചാനലിലെ വാര്‍ത്താ വിതരണ മന്ത്രി അന്നത്തെ വാര്‍ത്താ രാഗം വിസ്തരിച്ചു. രാഗം പന്തുവഉരുളി. 'ഇന്നത്തെ പ്രധാന വാര്‍ത്ത. പെങ്ങാമൂഴിയില്‍ കാള പ്രസവിച്ചു. ഞങ്ങളുടെ ചാനലിന് മാത്രമാണ് ഈ പ്രസവം ലോകത്തെ അറിയിക്കാന്‍ കഴിഞ്ഞത്. ഇത് ഞങ്ങളുടെ മാത്രം വാര്‍ത്തയാണ്. ഞങ്ങള്‍ക്കുവേണ്ടി മാത്രം പ്രസവിച്ച കാളയാണ്. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ അവിടെയെങ്ങാനുമുണ്ട്. പക്ക പ്രകാശം പറയൂ.., എന്തൊക്കെയാണ് അവിടെ വിശേഷങ്ങള്‍ ?’
പക്ക പ്രകാശം പേറെടുത്ത ആധികാരികതയോടെ, ശൌര്യത്തോടെ ക്യാമറയിലൂടെ ചാനലിലേക്ക് പ്രേക്ഷകരിലേക്ക് വന്നു. 'ഒരു കാളയ്ക്കുണ്ടായ വിശേഷമാണ് പ്രധാന വിശേഷം. രാവിലെ ഏഴുമണിയോടെയാണ് കാള പ്രസവലക്ഷണം കാണിച്ചു തുടങ്ങിയത്. അടുത്ത മൃഗാശുപത്രിയിലേക്ക് ഉടന്‍ തന്നെ കാളയെ പ്രവേശിപ്പിച്ചു. ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാര്‍ കാളയെ പരിശോധിച്ചു. സിസേറിയന്‍ വേണ്ടിവരുമെന്നാണ് ആദ്യഘട്ടത്തില്‍ തോന്നിയിരുന്നത്. എന്നാല്‍ പെട്ടെന്ന് ആ പ്രതിസന്ധി മാറുകയും കാള എല്ലാവരെയും അത്ഭുതപ്പെടുത്തി സ്വാഭാവികമായി പ്രസവിക്കുകയുമാണ് ഉണ്ടായത്. ഒമ്പതേമുക്കാലോടെയാണ് പ്രസവമുണ്ടായത്. കാളയും കുട്ടിയും സുഖമായിരിക്കുന്നതായാണ് നമുക്കു കിട്ടുന്ന വിവരം.’
വാര്‍ത്താ വിതരണ മന്ത്രി ഒന്ന് ഞെളിഞ്ഞിരുന്ന് അടുത്ത അമ്പെയ്തു. 'പക്ക പ്രകാശം. കാളയെയും കാളകുഞ്ഞിനെയും നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞോ? എന്താണ് സ്ഥിതി?’
പക്ക പ്രകാശം കണ്ണ് അമര്‍ത്തി തിരുമ്മുന്നു. കണ്ടു എന്ന ഞെട്ടല്‍ മുഖത്ത് വരുത്തി വല്ലാത്തൊരുഭാവത്തോടെ ‘കാളയെയും കുഞ്ഞിനെയും തെളിമയോടെ കാണാന്‍ കഴിഞ്ഞിട്ടില്ല. (ഇതിന് തെളിമയില്ലാതെ കണ്ടു എന്ന അര്‍ത്ഥമില്ല) കൃത്യം പതിനൊന്നു മണിയോടെ കാളയെയും കുഞ്ഞിനെയും പൊതുപ്രദര്‍ശനത്തിന് വെക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ സ്ഥലത്തേക്ക് നമ്മുടെ ചാനല്‍ സംഘത്തിന് മാത്രമേ കടന്നെത്താന്‍ കഴിഞ്ഞിട്ടുള്ളു എന്നതും പ്രേക്ഷകരുടെ അറിവിലേക്ക് കൊണ്ടുവരുന്നു. ’
മന്ത്രി വല്ലാത്ത ജിജ്ഞാസ ഉണര്‍ത്തുന്ന ആകുലഭാവം മുഖത്തണിഞ്ഞ് ചോദിക്കുന്നു. 'കാളക്ക് ഗര്‍ഭമുണ്ടായിരുന്നതിനെക്കുറിച്ച് എന്ത് വിശ്വസനീയമായ തെളിവാണ് നമ്മുടെ കൈയിലുള്ളത്?'
പക്ക പ്രകാശം തന്റെ വിജ്ഞാനം പുറത്തെടുത്ത് മറുപടി കൊഴുപ്പിക്കുന്നു. 'കാളയുടെ ബോഡി ലാംഗ്വേജ് അഥവാ ശരീരഭാഷയാണ് പ്രധാനമായും നമുക്ക് എടുത്തുപറയാനുള്ളത്. കാളക്ക് പൊതുവെ ഉണ്ടാവേണ്ട ഊര്‍ജസ്വലത നഷ്ടപ്പെടുകയും ഗര്‍ഭാലസ്യം കാണിക്കുകയും ചെയ്തതായി നമ്മുടെ കൈയില്‍ തെളിവുകളുണ്ട്. ഈ സമയത്ത് കാള പച്ചമാങ്ങ, പുളി എന്നിവയോട് അമിതമായ ആസക്തി കാണിച്ചിരുന്നു എന്നതിനും ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.’
ഇനിയും പക്ക പ്രകാശത്തോട് ചോദിച്ചോണ്ടിരുന്നാല്‍ കാണുന്നവന്‍ മറ്റേതെങ്കിലും ചാനലിലേക്ക് പോകും എന്ന തിരിച്ചറിവില്‍ വാര്‍ത്താ വിതരണ മന്ത്രി ചാത്തന്‍മാരെപോലുള്ള പ്രതികരണാത്മാക്കളെ വിളിക്കുന്നു. ‘ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പിയേഴ്സം ഇവിടെ സ്റുഡിയോയില്‍ ഉണ്ട്. അപ്പുക്കാട്ടം കോഴിക്കോട് സ്റുഡിയോവിലും കെ വേണുതം തിരുവനന്തപുരം സ്റുഡിയോവിലും എത്തിയിട്ടുണ്ട്. നീലക്ണ്ഠം ടെലിഫോണ്‍ ലൈനില്‍ (ആശാന്‍ മൊബൈലില്‍ റേഞ്ച് പിടിച്ച് തെങ്ങിന്‍ മണ്ടയില്‍ കയറി റെഡിയായിരിക്കയാണ്. നല്ല ഫോട്ടോ പ്രതികരണ സമയത്ത് കൊടുക്കണം എന്ന് ചാനലുകാരോട് നേരത്തെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്) നമ്മളോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.’
മന്ത്രി നവരസത്തിനപ്പുറമുള്ള ഒരു രസത്തില്‍ ‘പിയേഴ്സം കാള പ്രസവിക്കുമോ?’
സ്ഥായിയായ പുച്ഛഭാവത്തില്‍ അരക്കഴഞ്ച് ധാര്‍ഷ്ഠ്യം ചേര്‍ത്ത് ആറാമത്തെ കട്ടയില്‍ ശ്രുതിയൊപ്പിച്ച് പിയേഴ്സം അടി തുടങ്ങി 'അസംഭാവ്യമെന്ന് നമ്മള്‍ കരുതുന്നത് സംഭവിക്കുമ്പോള്‍ അവിശ്വസനീയത തോന്നുക സ്വാഭാവികമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ മനുഷ്യനോട് തീവണ്ടിയെ കുറിച്ച് പറഞ്ഞാല്‍ വിശ്വസിക്കുമായിരുന്നോ? മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുമെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറഞ്ഞാല്‍ വിശ്വസിക്കുമോ? പരമ്പരാഗതമായ വിശ്വാസങ്ങളുടെ തടവില്‍ കിടക്കുകയാണ് മനുഷ്യന്‍. അതിനപ്പുറത്ത് എന്ത് സംഭവിച്ചാലും അവന് വിശ്വസിക്കാന്‍ മടിയുണ്ടാവും. കാരണം അവന്‍ അവന്റെ വിശ്വാസത്തിനകത്ത് സുരക്ഷിതനാണെന്നുള്ളതാണ്. ഇത്തരം ഒരു പാരമ്പര്യ വാദം നമ്മുടെ സമൂഹത്തിനകത്ത് ശക്തമാണ്. കാള പ്രസവിക്കില്ല എന്നത് നമ്മുടെ ഒരു പരമ്പരാഗതമായ വിശ്വാസം മാത്രമാണ്. പക്ഷേ നാം ജീവിക്കുന്ന സമൂഹം അടിമുടി മാറിക്കൊണ്ടിരിക്കുകയാണെന്നും മാമൂലുകള്‍ ചോദ്യം ചെയ്യപ്പെടുകയാണെന്നും നാം കാണാതെ പോകരുത്. അതുകൊണ്ട് കാള പ്രസവിക്കുക എന്നത് അസംഭാവ്യമോ അത്ഭുതമോ ആയി കാണേണ്ടതില്ല. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സമൂഹത്തെ വല്ലാതെ മാറ്റിമറിച്ച ഇക്കാലത്ത് കാള പ്രസവിച്ചു എന്ന് പറഞ്ഞാല്‍ ഞെട്ടേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം..’ വിജയശ്രീലാളിതന്റെ ചിരി ചുണ്ടിലേക്ക് വരുത്തുന്നു.
മന്ത്രി പ്രത്യേക ഭാവത്തില്‍ തലയാട്ടിക്കൊണ്ട് അടുത്തയാളിലേക്ക് പോകുന്നു. '..ഇതില്‍ ജീവശാസ്ത്രപരമായ പ്രശ്നങ്ങളില്ലേ, അപ്പുക്കുട്ടം..?’
ചര്‍ച്ച തുടങ്ങുമ്പോള്‍ ആദ്യം പരിഗണിക്കാത്തതിന്റെ അസ്വസ്ഥത മുഖത്ത് ഒളിപ്പിച്ച് അപ്പുക്കുട്ടം മറുപടി പറയുന്നു 'തീര്‍ച്ചയായും ജീവശാസ്ത്രപരമായ പ്രശ്നങ്ങളുണ്ട്. പക്ഷേ ഇവിടെ വളരെ പ്രധാനപ്പെട്ട കാര്യമുണ്ട്. അത് ജീവശാസ്ത്രപരമായ പ്രശ്നങ്ങളെ നാം എങ്ങനെ സമീപിക്കുന്നു എന്നുള്ളതാണ്. അത് മനുഷ്യന്റെ കണ്ണിലൂടെ തന്നെ കാണൂ എന്ന നമ്മുടെ അഹങ്കാരമാണ്. നമ്മുടെ പ്രശ്നങ്ങള്‍ നമുക്ക് നമ്മുടെ കണ്ണിലൂടെ കാണാം. എന്നാല്‍ ഒരു കാളയുടെ പ്രശ്നം നമ്മുടെ കണ്ണിലൂടെ മാത്രമേ കാണൂ എന്ന് പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്?
വാര്‍ത്താമന്ത്രി ഇടയില്‍ കയറി വേണുതത്തെ പിടിക്കുന്നു ‘വേണുതം ഇത്തരത്തിലുള്ള പ്രസവങ്ങള്‍ പ്രത്യശാസ്ത്ര പ്രതിസന്ധിയിലൂടെ ഉരുത്തിരിഞ്ഞ് വരുന്ന ഒരു വ്യതിയാനമല്ലെ?’
ലോകം കണ്ട് പിടിച്ചത് ഞാനാണ് എനിക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങളൊക്കെ വെറും പുല്ലാണ് എന്ന് ഭാവത്തില്‍ കുറച്ച് ലാളിത്യഭാവം കൂടി ചേര്‍ത്ത് വേണുതം ചര്‍ച്ചയില്‍ ചേരുന്നു. ‘നിലവിലുള്ള പ്രത്യശാസ്ത്രം ജീര്‍ണിക്കുമ്പോള്‍ ആണ് ബീജങ്ങള്‍ മുളപൊട്ടുന്നത്. ഇത് പണ്ട് (നാലഞ്ച് പേരുകള്‍) ഇവരൊക്കെ പറഞ്ഞ് വെച്ചതാണ്. നമ്മള്‍ ഒന്നുകൂടി മനസിലാക്കണം. കാളയുടെ പ്രശ്നങ്ങള്‍ നമ്മള്‍ നോക്കിക്കാണേണ്ടത് കാളക്കണ്ണിലൂടെയാണ്. കാള പ്രസവിക്കരുത് എന്നുള്ളത് മനുഷ്യന്റെ ഒരു വൃത്തികെട്ട ശാഠ്യമാണ്. ഒരു കാളയും അങ്ങനെ മനുഷ്യന്റെ നേര്‍ക്ക് നിര്‍ബന്ധം പിടിച്ചതായി അറിയില്ല.’
മലബാര്‍ ഗോള്‍ഡിന്റെ പരസ്യം കാണിക്കേണ്ട സമയമായെന്ന് അപ്പോഴാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രിയോട് ക്യാമറയ്ക്ക് മുന്നില്‍ വന്ന് മാര്‍ക്കറ്റിംഗ് മാനേജര്‍ കഥകളി കാണിക്കുന്നത്. പക്ഷെ നീലകണ്ഠം തെങ്ങിന്റെ മണ്ടയില്‍ കയറി റേഞ്ചുമായി നില്‍പ്പുണ്ട്. ഇഷ്ടനെ പരിഗണിച്ചില്ലെങ്കില്‍ വെറുതെ ഒരു പിണക്കാമാവും. മന്ത്രി ചുരുക്കിയെടുക്കാന്‍ തുടങ്ങി. 'ശരിയാണ്..അപ്പോള്‍ കാള പെറ്റെന്ന് കേട്ട് കയറെടുക്കരുതെന്ന് പറയുന്ന പഴഞ്ചൊല്ല് ഇതോടെ അപ്രസക്തമാവുകയാണ്, അല്ലെ? നീലകണ്ഠം?
‘..ഹ..ഹ...ഹ ..ഹ..ഹ..ഹ.. അതെ. എനിക്കിവിടെ റേഞ്ച് കിട്ടുന്നില്ല. ഞാന്‍ മൂന്നാം ലോക രാജ്യങ്ങളിലെ പരിസ്ഥിതി പ്രതിസന്ധികളെ കുറിച്ച് പഠിക്കുന്ന ഒരു വിദേശ പ്രതിനിധി സംഘത്തിന്റെ കൂടെ തേങ്ങ്മണ്ട്യയിലാണുള്ളത്. എങ്കിലും താങ്കള്‍ ചോദിച്ച ചോദ്യം പ്രസക്തമായതുകൊണ്ട് മറുപടി പറയാതിരിക്കാന്‍ വയ്യ. പല പഴഞ്ചൊല്ലുകളും കാലഹരണപ്പെടുകയാണ്. ഇനി പുതിയ പഴഞ്ചൊല്ലുകളെയാണ് ആവശ്യം.’ (ഫോണിന്റെ കീഴെയുള്ള ദ്വാരത്തിലേക്ക് ശക്തിയായി മൂന്ന് പ്രാവശ്യം ഊതി ഫോണ്‍ കട്ട് ചെയ്യുന്നു)
പ്രേക്ഷകര്‍ അസ്വസ്ഥതയുളള എന്തൊക്കെയോ ശബ്ദവും ഫോണ്‍ കട്ടാവുമ്പോഴുള്ള ബീപ്പ് ശബ്ദവും കേള്‍ക്കുന്നു. വാര്‍ത്താ വിതരണ മന്ത്രി നിസംഗഭാവം എടുത്തണിയുന്നു ‘നീലകണ്ഠവുമായുള്ള ടെലിഫോണ്‍ ബന്ധത്തില്‍ തകരാറ് വന്നു. ഇപ്പോള്‍ നമുക്ക് ഒരിടവേളയിലേക്ക് പോകാം.’
വാര്‍ത്തകള്‍ ഇങ്ങനെ തുടരുകയാണ്. പ്രതികരണാത്മാക്കളും മിടുക്കോടെ തുടരുന്നു. യഥാര്‍ത്ഥത്തില്‍ ഈ വാര്‍ത്തയില്‍ കാളയായിരുന്നില്ല, കാളിയായിരുന്നു പ്രസവിച്ചത്!
ഇത് അറിഞ്ഞഭാവം പോലും നടിക്കാതെ ചാനല്‍ അടുത്ത വേട്ടക്കിറങ്ങുകയാണ്. പ്രതികരണാത്മാക്കള്‍ അടുത്ത ചാനലില്‍ ചാടിക്കയറി. ഗ്വാട്ടിമാലയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അഭിപ്രായം പറഞ്ഞു തുടങ്ങി. ഒരേ സമയം പല ചാനലില്‍ കയറി പ്രതികരണാത്മാക്കള്‍ ചിലപ്പോള്‍ കാണികളെ അത്ഭുതപരതന്ത്രരാക്കിക്കളയും. പാലമരത്തില്‍ യക്ഷി കയറുന്ന പോലെയാണ് പ്രതികരണാത്മാക്കള്‍ ചാനലില്‍ ചാടിക്കയറുന്നത്. മുടിയില്‍ കറുത്ത ചായവും തേച്ച്, മുഖത്ത് പൌഡറും പൂശി അന്തിയാവുമ്പോള്‍ ഇറങ്ങി നില്‍ക്കും. തൊട്ടുകൂട്ടാന്‍ ഒരു ചിരിയും. ഏതെങ്കിലും ചാനലുകാരന്‍ വിളിച്ചുകൊണ്ടു പോവും. വൈദ്യശാലയില്‍ അരിഷ്ടം കുപ്പിയിലാക്കി വെച്ചിരിക്കുന്ന പോലെയാണ് ചാനലുകാര്‍ പ്രതികരണാത്മാക്കളെ സൂക്ഷിച്ചിരിക്കുന്നത്. എല്ലാ അസുഖത്തിനും ഒരേ അരിഷ്ടമല്ല. വായുവിന് ജീരകാരിഷ്ടം, ഊര്‍ജത്തിന് ദശമൂലാരിഷ്ടം. അതുപോലെ ഓരോ വിഷയത്തിനും പ്രത്യേകം പ്രതികരണാത്മക അരിഷ്ടങ്ങളുണ്ട്. വിഷയമനുസരിച്ച് ചാനലുകാര്‍ അരിഷ്ടമെടുക്കും. ബാലചികില്‍സക്കാരനെ വിഷ ചികില്‍സക്ക് വിളിക്കില്ലല്ലോ. പക്ഷെ, കുപ്പിയുടെ ലേബലില്‍ മാത്രമേ വ്യത്യാസമുള്ളു. ഉള്ളില്‍ വിഷം തന്നെ.
എന്നാല്‍ ചില പ്രതികരണാത്മാക്കള്‍ നാട്ടുമ്പുറത്തെ പലചരക്കുകട പോലെയാണ്. എന്തുചോദിച്ചാലും ഇത്തിരി കിട്ടും. എല്ലാ സാധനങ്ങളും ഒന്നൊന്നരക്കിലോ അവര്‍ മേടിച്ചു വച്ചിട്ടുണ്ടാവും. അത്യാവശ്യക്കാരെ നിരാശപ്പെടുത്തരുതല്ലൊ. അതുപോലെ അത്യാവശ്യത്തിന് ഓടിവരുന്ന ചാനലുകാരെ നിരാശപ്പെടുത്താതിരിക്കാന്‍ എല്ലാം ഇത്തിരി കരുതിവച്ചിരിക്കുന്ന പ്രതികരണാത്മാക്കളുണ്ട്. മനസ്സുകൊണ്ട് പോലും നമ്മള്‍ അവരെ പരിഹസിക്കരുത്. നമ്മെ നേര്‍വഴിക്ക് നടത്താന്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുന്നവരാണ് അവര്‍. ധര്‍മസംസ്ഥാപനത്തിന് അവതാരരൂപം പ്രാപിച്ച് ഇറങ്ങി വരുന്ന പരംപൊരുളുകള്‍. ദര്‍ഭ വിരിച്ച്, അര്‍ഘ്യം നല്‍കി അവരെ സ്വീകരിച്ചാലും. പഞ്ചാക്ഷരീ മന്ത്രങ്ങള്‍ ജപിച്ച് പ്രതികരണാത്മാകളെ സ്തുതിച്ചാലും. വിജ്ഞാനത്തിന്റെ കമണ്ഡലുവുമായി ജനമനസ്സുകളില്‍ പരിവര്‍ത്തനത്തിന്റെ തീര്‍ഥയാത്രക്കിറങ്ങുന്ന ദേവര്‍ഷിമാരാണ് അവര്‍. സത്യം കണ്ടെത്താന്‍ ചാനലുകളില്‍ ഉഗ്രതപസ്സനുഷ്ഠിക്കുന്നവര്‍. പി സി ജോര്‍ജ്ജ് ഈ ചാനലുകളുടെ ഐശ്വര്യം .
കടപ്പാട് : എം എം പൗലോസ്‌ (ദേശാഭിമാനി)

കതകടച്ച് വീട്ടിലിരിക്കാന്‍ മനസില്ല കെ കെ ശൈലജ


കതകടച്ച് വീട്ടിലിരിക്കാന്‍ മനസില്ല
കെ കെ ശൈലജ
സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സ്ത്രീ, കതകടച്ച് വീട്ടിലിരിക്കുകയല്ല, സര്‍ക്കാര്‍ നിയമങ്ങള്‍ പാലിക്കുകയാണ് വേണ്ടത്. പൊതു ഇടങ്ങളില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ലൈംഗിക അക്രമികളെയും മദ്യപാനികളെയും നിയന്ത്രിക്കാന്‍ പൊതുസ്ഥലങ്ങളില്‍ പൊലീസ് ഉണ്ടാകണം. സൈബര്‍ നിയമങ്ങള്‍ ശക്തമാക്കണം. ലൈംഗിക കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാത്ത കുറ്റമായി കണക്കാക്കണം. അതിവേഗ കോടതിയിലൂടെ കേസില്‍ തീര്‍പ്പുകല്‍പ്പിക്കണം. മുതലാളിത്തഫ്യൂഡല്‍ സ്ത്രീവിരുദ്ധ ആശയങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണം. പൊതുസമൂഹം ഈ കാഴ്ചപ്പാടിനൊത്ത് ഉയരുമ്പോള്‍ മാത്രമേ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ മനുഷ്യസമൂഹത്തിന്റെ അന്തസ്സുറ്റ നിലനില്‍പ്പ് സാധ്യമാകൂ.
സ്ത്രീസമൂഹത്തെക്കുറിച്ചുള്ള ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ പിന്തിരിപ്പന്‍ കാഴ്ച്ചപ്പാടാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കുന്നതിന് കാരണം. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ അഭിപ്രായപ്രകടനമായി പുറത്തുവന്നത് ഭരണവര്‍ഗ കാഴ്ചപ്പാട് തന്നെയാണ്. വിവാഹ സമയത്ത് ഉണ്ടാക്കുന്ന കരാര്‍ അനുസരിച്ച് സ്ത്രീ പുരുഷന്റെ അടിമയാണെന്നാണ് ഭഗവത് ഭംഗ്യന്തരേണ സൂചിപ്പിച്ചത്. സ്ത്രീ വീട്ടിനകത്തുതന്നെ കഴിയണമെന്നും സദാ പുരുഷനെ തൃപ്തിപ്പെടുത്തണമെന്നും അങ്ങനെ കഴിയാത്തപക്ഷം അവളെ ഉപേക്ഷിക്കാനുള്ള അധികാരം പുരുഷനുണ്ടെന്നും ഭഗവത് പറയുന്നു. സമ്പത്ത് ശേഖരിക്കാനും കൈകാര്യം ചെയ്യാനുമുള്ള അധികാരം പുരുഷനാണെന്നുകൂടി സൂചിപ്പിക്കുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു. ഉപേക്ഷിക്കപ്പെട്ട സ്ത്രീ തെരുവു മൃഗങ്ങളോടൊപ്പം അലയുകയോ ആത്മഹത്യ ചെയ്യുകയോ എന്തുവേണമെങ്കിലും ആകാം. എത്ര ജനാധിപത്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമാണ് ഈ കാഴ്ചപ്പാട്. എന്നിട്ടും സ്ത്രീവിരുദ്ധ പ്രഖ്യാപനം നടത്തിയ ഭഗവതിനെതിരെ ഒരു നടപടിയുമില്ല. പ്രസ്താവനയെ വ്യാഖ്യാനിച്ച് വെള്ളപൂശാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവനയോട് ചേര്‍ന്ന് നില്‍ക്കുന്ന കല്‍പ്പനകള്‍ ജമാ അത്തെ ഇസ്ളാമിയും പുറപ്പെടുവിച്ചു. അവരും ശ്രമിക്കുന്നത് സ്ത്രീത്വത്തിന് കൂച്ചുവിലങ്ങിടുവാനാണ്. സോളിഡാരിറ്റി പോലുള്ള അവരുടെ പോഷകസംഘടനകള്‍ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങളുടെ പൊള്ളത്തരങ്ങള്‍ ജമാ അത്തെ ഇസ്ളാമിയുടെ ഈ കുറിപ്പടിയില്‍ കൂടി വെളിച്ചത്ത് വന്നു. സ്ത്രീകള്‍ക്ക് നേരെ മതത്തിന്റെ കറുത്ത പര്‍ദ്ദയുമായി ഓടിയടുക്കുന്ന ഇത്തരം സംഘടനകളില്‍ നിന്ന് ഒരിക്കലും സ്ത്രീപദവി വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കില്ല.
സ്വാതന്ത്യ്രത്തിന്റെ നീണ്ട 65 വര്‍ഷങ്ങള്‍ക്കുശേഷവും പിന്തിരിപ്പന്‍ ആശയങ്ങളെ നിയമപരമായി നേരിടുന്നതിനും കീഴ്പ്പെടുത്തുന്നതിനും കോണ്‍ഗ്രസ് ഭരണാധികാരികളും ശ്രമിച്ചിട്ടില്ല. പകരം വോട്ടുബാങ്കുകള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ അങ്ങേയറ്റം പ്രതിലോമകരമായ ആശയങ്ങളെ നിലനിര്‍ത്തുന്നതിനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഉടന്തടിച്ചാട്ടം (സതി) പോലുള്ള ദുരാചാരങ്ങള്‍ നിയന്ത്രിക്കാന്‍ ബ്രിട്ടീഷുകാര്‍ക്കു തോന്നിയ സാമൂഹ്യമര്യാദപോലും സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക് ഉണ്ടായില്ല എന്നതാണ് നമ്മെ അതിശയിപ്പിക്കുന്നത്. ജാതി പഞ്ചായത്തും (ഖാപ്) ദുരഭിമാനഹത്യയുമെല്ലാം കൂടുതല്‍ ശക്തമായി നിലനില്‍ക്കുന്നു.
ഇന്ത്യന്‍ ഭരണാധികാരികള്‍ ഒരേ സമയം മുതലാളിത്ത ഉപഭോഗാര്‍ത്തിക്കും ഫ്യൂഡല്‍ അനാചാരങ്ങള്‍ക്കും കാവല്‍ നില്‍ക്കുകയാണ്. ഭരണകൂടം എത്രമാത്രം നിഷ്ക്രിയവും സ്ത്രീവിരുദ്ധവുമാണെന്ന് ഡല്‍ഹി സംഭവം ഓര്‍മിപ്പിക്കുന്നു. ഭീകരവാദികള്‍ക്കും മറ്റ് അക്രമികള്‍ക്കുമെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ടുന്ന തലസ്ഥാന നഗരിയിലാണ് ഓടിക്കൊണ്ടിരുന്ന ബസിനകത്തുവച്ച് ഒരു മണിക്കൂറിലേറെ ഒരു പെണ്‍കുട്ടി പൈശാചികമായി ആക്രമിക്കപ്പെട്ടത്. ഭരണവര്‍ഗ നയങ്ങളുടെ ഭാഗമായി രക്തസാക്ഷിയായ പെണ്‍കുട്ടിയുടെ മരണമൊഴിയും അവളുടെ സുഹൃത്തിന്റെ മൊഴിയും വിരല്‍ ചൂണ്ടുന്നത് ഭരണകൂടത്തിനെതിരെയാണ്. പെണ്‍കുട്ടിയേയും യുവാവിനെയും ആക്രമികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് എത്തിയത്. എന്നിട്ടും അരമണിക്കൂറിലേറെ ആരാണ് ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതെന്ന് തര്‍ക്കിച്ചു നിന്നത്രേ. നഗ്നരായി ചോരയൊലിച്ച് കിടന്ന ആ ഇന്ത്യന്‍ പൌരന്മാര്‍ക്ക് ശരീരം മറയ്ക്കാന്‍ തുണിപോലും പൊലീസ് നല്‍കിയില്ല. ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പെണ്‍കുട്ടിയെ താങ്ങിയെടുത്ത് വാഹനത്തില്‍ കയറ്റിയത്. ഡല്‍ഹി പൊലീസും ഭരണാധികാരികളില്‍ ചിലരും ചോദിക്കുന്നത് ഒന്‍പത് മണിക്ക് പെണ്‍കുട്ടി സുഹൃത്തിനോടൊപ്പം യാത്രചെയ്യാന്‍ പാടുണ്ടോ എന്നാണ്.
ലൈംഗികത കച്ചവടച്ചരക്കാക്കുന്ന മുതലാളിത്ത സമൂഹം സ്ത്രീ പുരുഷ സൌഹൃദങ്ങളെ അളക്കുന്നത് ആ മാനദണ്ഡത്തിലൂടെ മാത്രമാണ്. ഐടി മേഖലയിലും മറ്റും ജോലിചെയ്യുന്ന യുവതീ യുവാക്കള്‍ക്ക് രാത്രി ഷിഫ്റ്റിനുശേഷം താമസസ്ഥലത്തേക്കു പോകേണ്ടിവരിക വളരെ വൈകിയാണ്. ആ സമയത്ത് പൊതുവാഹനത്തില്‍പ്പോലും പെണ്‍കുട്ടികള്‍ യാത്രചെയ്യാന്‍ പാടില്ലത്രേ. ജ്യോതിയുടെ മരണത്തിനുശേഷവും ഐടി മേഖലയില്‍ ജോലിചെയ്യുന്ന ഒരു പെണ്‍കുട്ടി മേലാസകലം പരിക്കുകളോടെ ഡല്‍ഹിയുടെ തെരുവില്‍ മരിച്ചുകിടന്ന വാര്‍ത്തവന്നു. നയനാ സാഹ്നി മുതല്‍ സൌമ്യ വിശ്വനാഥന്‍ വരെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ നൂറ് കണക്കിന് സത്രീകളാണ് ഡല്‍ഹിയില്‍ പൈശാചികമായി കൊല്ലപ്പെട്ടത്. സ്ത്രീവിരുദ്ധതയ്ക്കെതിരെ ഉയര്‍ന്നുവരുന്ന ചെറിയ ചലനങ്ങള്‍പോലും സ്വാഗതാര്‍ഹമാണ് എന്നു പറയുന്നതോടൊപ്പം ഒരു കാര്യം സൂചിപ്പിക്കാതെവയ്യ. അത് സമൂഹത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവത്തിന്റെ കാരണങ്ങള്‍ തേടി ചെല്ലുകയും ആ കാരണങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ബോധപൂര്‍വമായ ഇടപെടല്‍ നടത്തുകയും ചെയ്യാതെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല എന്നതാണ്.
ആഗോളവല്‍ക്കരണ സാമ്പത്തിക സമീപനം രാജ്യത്ത് അവതരിപ്പിക്കുന്നത് ഭരണാധികാര വര്‍ഗമാണ്. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സ്ത്രീപീഡനങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചുവെന്ന് കണക്കുകളില്‍നിന്ന് വ്യക്തമാകുന്നു. ദേശീയ ക്രെെം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 1980 മുതല്‍ 2011 വരെ അമ്പരിപ്പിക്കുന്ന വര്‍ധനയാണ് സ്ത്രീപീഡനത്തില്‍ ഉണ്ടായത്. 1980ന് മുമ്പ് പ്രതിവര്‍ഷം 5000-6000 കേസുകളായിരുന്നുവെങ്കില്‍ 2011ലെ കണക്കനുസരിച്ച് അത് 20,000ന് അടുത്തായി. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കുറ്റകൃത്യങ്ങള്‍ ഇതിലൊക്കെ എത്രയോ ഇരട്ടിയാണ്. ഐക്യരാഷ്ട്രസഭയുടെ ഒരു ഏജന്‍സി ഡല്‍ഹിയില്‍ നടത്തിയ സര്‍വെയില്‍, 80 ശതമാനം സ്ത്രീകളും ശാരീരികമോ മാനസികമോ ആയ ഏതെങ്കിലുമൊരു ലൈംഗികാതിക്രമത്തിന് വിധേയയായിട്ടുണ്ടെന്ന് കാണുന്നു.
ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി കൊട്ടിഘോഷിച്ച ആധുനികവല്‍ക്കരണം വിപണിയും ലാഭവും ലക്ഷ്യംവച്ചുള്ളതാണ്. മനുഷ്യശരീരത്തെയോ പിന്തിരിപ്പന്‍ ആശയങ്ങളേയോ ചായംതേച്ച് മാര്‍ക്കറ്റില്‍ എത്തിക്കുകയും ലാഭം കൊയ്യുകയുമാണ് അതിന്റെ ലക്ഷ്യം. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ മുതലാളിത്ത വിപണിയിലെ വില്‍പ്പനച്ചരക്കായി അതിവേഗം മാറുന്നു. സ്ത്രീകളില്‍ ഒരുവിഭാഗത്തെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഉപഭോക്താക്കളാക്കാന്‍ മുതലാളിത്തം ശ്രമിക്കുന്നുണ്ട്. അവള്‍ വാങ്ങേണ്ടത് സൌന്ദര്യവര്‍ധകവസ്തുക്കളും ആഭരണങ്ങളും അടുക്കള ഉപകരണങ്ങളുമാണെന്ന് അവളെ ബോധ്യപ്പെടുത്തുന്നു. സ്ത്രീധനിരോധനം നിലവിലുള്ള രാജ്യത്ത് വിവാഹധൂര്‍ത്ത് പ്രതിഫലിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ല. സ്ത്രീസുരക്ഷാ നിയമങ്ങള്‍ എത്രയെങ്കിലും ഉള്ള ഒരു രാജ്യത്ത് ഇന്റര്‍നെറ്റിലും മൊബൈല്‍ഫോണിലും സിനിമകളിലും ലൈംഗികഭ്രാന്തുകളും മദ്യപാനാസക്തിയും പ്രചരിപ്പിക്കുന്നതിന് ഒരു തടസ്സവുമില്ല. പണത്തിനും സുഖഭോഗങ്ങള്‍ക്കുമുള്ള അത്യാര്‍ത്തിയില്‍ മത്തുപിടിച്ച സമൂഹമായി ഇന്ത്യന്‍ സമൂഹം അതിവേഗം മാറുന്നു. ഇതോടൊപ്പം ജാതിമത വര്‍ഗീയഭ്രാന്തുകളും സ്ത്രീസമൂഹത്തെ ചക്രപ്പൂട്ടില്‍ കെട്ടിയിടുന്നു. വിദ്യാസമ്പന്നമെന്ന് നാം അഭിമാനിച്ച കേരളത്തിലും ഉപഭോഗഫ്യൂഡല്‍ മനോഭാവം വന്‍തോതില്‍ വളര്‍ന്നുവരുന്നു.
സമത്വപൂര്‍ണവും അന്തസ്സുറ്റതുമായ സമൂഹം സ്ഥാപിച്ചെടുക്കാന്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ഇടപെടലും അവിഭാജ്യഘടകമാണ്. കഴിഞ്ഞ ഒന്നരവര്‍ഷം കേരളത്തില്‍ നീതിനിര്‍വഹണ വിഭാഗവും പൊലീസും കുത്തഴിഞ്ഞപ്പോള്‍ സ്ത്രീപീഡനങ്ങള്‍ പതിന്മടങ്ങ് പെരുകി. സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് അന്തസ്സുറ്റതാക്കാന്‍ ബോധപൂര്‍വം ഇടപെടേണ്ട ഭരണകൂടം തന്നെ പ്രതിലോമ ആശയങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു. കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന അവസ്ഥ സൂര്യനെല്ലി കേസിലടക്കം നാം കാണുന്നു. സ്ത്രീകള്‍ക്ക് പൊതു ഇടങ്ങള്‍ നിഷേധിക്കുന്ന നീക്കങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരണം.
'ഡ്രസ് കോഡ്' പോലുള്ള തിന്മകളെ തുറന്നെതിര്‍ക്കാന്‍ കഴിയണം. അതോടൊപ്പം മുതലാളിത്ത ഉപഭോഗഭ്രാന്തിന്റെ ഭാഗമായ കച്ചവടവല്‍ക്കരണവും തടയണം. പെണ്‍കുട്ടികളെയും സ്ത്രീകളെയും ലൈംഗിക ഉപകരണങ്ങളായും കച്ചവടവസ്തുക്കളായും ചിത്രീകരിക്കുന്നത് കര്‍ശനമായി തടയണം. വസ്ത്രധാരണരീതികൊണ്ടാണ് അതിക്രമമുണ്ടാകുന്നതെന്ന വാദഗതിയെ പൂര്‍ണമായും നമുക്ക് തള്ളിക്കളയാം. പിഞ്ചുകുഞ്ഞുങ്ങളടക്കം ആക്രമിക്കപ്പെടുന്നത് വസ്ത്രധാരണത്തിന്റെ തരക്കേടുകൊണ്ടല്ല. എന്നാല്‍, ഉപഭോഗാര്‍ത്തിയുടെ മോഡലുകളാകാന്‍ നാം തയ്യാറാകേണ്ടതില്ല.
സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സ്ത്രീ, കതകടച്ച് വീട്ടിലിരിക്കുകയല്ല, സര്‍ക്കാര്‍ നിയമങ്ങള്‍ പാലിക്കുകയാണ് വേണ്ടത്. പൊതു ഇടങ്ങളില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ലൈംഗിക അക്രമികളെയും മദ്യപാനികളെയും നിയന്ത്രിക്കാന്‍ പൊതുസ്ഥലങ്ങളില്‍ പൊലീസ് ഉണ്ടാകണം. സൈബര്‍ നിയമങ്ങള്‍ ശക്തമാക്കണം. ലൈംഗിക കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാത്ത കുറ്റമായി കണക്കാക്കണം. അതിവേഗ കോടതിയിലൂടെ കേസില്‍ തീര്‍പ്പുകല്‍പ്പിക്കണം. മുതലാളിത്തഫ്യൂഡല്‍ സ്ത്രീവിരുദ്ധ ആശയങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണം. പൊതുസമൂഹം ഈ കാഴ്ചപ്പാടിനൊത്ത് ഉയരുമ്പോള്‍ മാത്രമേ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ മനുഷ്യസമൂഹത്തിന്റെ അന്തസ്സുറ്റ നിലനില്‍പ്പ് സാധ്യമാകൂ. അവിചാരിതമായി ഓടിക്കൂടുന്ന ആള്‍ക്കൂട്ടങ്ങള്‍ മാത്രം പോരാ, ബോധപൂര്‍വമായ ഇടപെടല്‍ കൂടിയുണ്ടാകുമ്പോഴേ പുരോഗമനപരമായ സാമൂഹ്യമാറ്റം സാധ്യമാവൂ.

സംഘപരിവാരം വിഷംചീറ്റുമ്പോള്‍ എന്‍ വി അജിത്ത്


സംഘപരിവാരം വിഷംചീറ്റുമ്പോള്‍
എന്‍ വി അജിത്ത്
സംഘപരിവാറിന്റെ ആശയപദ്ധതിയുടെ അടിത്തറതന്നെ മനുസ്മൃതിയാണ്. സ്ത്രീ സ്വാതന്ത്യ്രം അര്‍ഹിക്കുന്നില്ലെന്നാണ് മനുസ്മൃതി പറയുന്നത്. കുട്ടിക്കാലത്ത് അച്ഛന്റെയും യുവതിയാകുമ്പോള്‍ ഭര്‍ത്താവിന്റെയും വൃദ്ധയാകുമ്പോള്‍ മകന്റെയും സംരക്ഷണയിലാകും സ്ത്രീയെന്ന് മനുസ്മൃതി വ്യക്തമാക്കുന്നു. സ്ത്രീക്ക് സ്വന്തം നിലയില്‍ അസ്തിത്വം അനുവദിക്കാന്‍ തയ്യാറാകാത്ത ഈ മനുസ്മൃതി അടിസ്ഥാനമാക്കിയ ഭരണഘടന വേണമെന്ന് പലവട്ടം പറഞ്ഞ സംഘടനയാണ് ആര്‍എസ്എസ്. എന്‍ഡിഎ ഭരണകാലത്ത് ഭരണഘടന പൊളിച്ചെഴുതാനുള്ള സാധ്യതകള്‍ തേടി ജസ്റിസ് വെങ്കടചെല്ലയ്യയുടെ നേതൃത്വത്തില്‍ ഒരു സമിതിയെപ്പോലും വാജ്പേയി സര്‍ക്കാര്‍ വച്ചിരുന്നു.
സ്ത്രീകള്‍ക്കെതിരായ ആക്രമണവും പീഡനവും തടയാന്‍ ഈ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് കഴിയില്ലെന്നു മാത്രമല്ല, ആണ്‍ ആധിപത്യത്തിനും അതുവഴി ഇത്തരം ആക്രമണങ്ങള്‍ക്കും ശക്തി വര്‍ധിക്കുകയുമാണ് ചെയ്യുക. സ്ത്രീകളോടുള്ള ഈ സങ്കുചിത വര്‍ഗീയ സങ്കല്‍പ്പമാണ് പെണ്‍ഭ്രൂണഹത്യക്കുപോലും കാരണമാകുന്നതെന്നും കാണാന്‍ വിഷമമില്ല. അതായത്, സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി സ്ത്രീകളെ കച്ചവടച്ചരക്കായി പ്രതിഷ്ഠിക്കുന്നതുമാത്രമല്ല, സംഘപരിവാറിന്റെ പിന്തിരിപ്പന്‍ ആശയങ്ങളും അവര്‍ക്കെതിരെയുള്ള വര്‍ധിച്ച ആക്രമണത്തിനും പീഡനത്തിനും കാരണമാകുന്നുണ്ട്.
സ്ത്രീകളോടുള്ള സംഘപരിവാറിന്റെ സമീപനം സര്‍സംഘചാലക് മോഹന്‍ഭഗവതിന്റെ വാക്കുകളില്‍ നിസ്സംശയം തെളിയുന്നു. സ്ത്രീകള്‍ വീട്ടുജോലിചെയ്ത് ഒതുങ്ങിക്കഴിഞ്ഞാല്‍ മതിയെന്നാണ് ഡല്‍ഹിയില്‍ ഡിസംബര്‍ 16 ന് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തതിനെക്കുറിച്ച് പരാമര്‍ശിക്കവെ ആര്‍എസ്എസ് തലവന്‍ പറഞ്ഞത്. മധ്യപ്രദേശിലെ വാണിജ്യനഗരമായ ഇന്‍ഡോറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ യോഗത്തിലാണ്, സഹജമായ സ്ത്രീവിരുദ്ധതയുടെ ശബ്ദം ആര്‍എസ്എസ് തലവനില്‍നിന്നുയര്‍ന്നത്. "ഭാര്യാഭര്‍തൃബന്ധം ഒരു സാമൂഹ്യകരാറിന്റെ ഭാഗമാണെന്നും അതനുസരിച്ച് സ്ത്രീകള്‍ വീട്ടുജോലിയെടുക്കുകയും പുരുഷനെ തൃപ്തിപ്പെടുത്തുകയുമാണ് വേണ്ടതെന്നു" മാണ് അദ്ദേഹത്തിന്റെ പക്ഷം. "പുരുഷന്‍ സ്ത്രീകളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും അവളെ സംരക്ഷിക്കുകയുംചെയ്യും. ഭാര്യ തന്റെ ഉത്തരവാദിത്തങ്ങളായ വീട്ടുജോലിയും പുരുഷനെ തൃപ്തിപ്പെടുത്തലും തുടരുന്നിടത്തോളം ഈ കരാറില്‍ സ്ത്രീയെ പുരുഷന്‍ നിലനിര്‍ത്തും. കരാര്‍ മാനിക്കുന്നതില്‍ സ്ത്രീ പരാജയപ്പെട്ടാല്‍ പുരുഷന് സ്ത്രീയെ തള്ളിപ്പറയാം" ഇതാണ് മോഹന്‍ഭഗവത് പറഞ്ഞത്. "ബലാത്സംഗങ്ങള്‍ നഗരങ്ങളുടെ ഇന്ത്യയിലാണ് നടക്കുന്നതെന്നും ഗ്രാമങ്ങളുടെ ഭാരതത്തിലല്ലെന്നും" അസമിലെ സില്‍ച്ചറില്‍ നടത്തിയ പ്രസംഗത്തില്‍ മോഹന്‍ ഭഗവത് പറഞ്ഞതും വിവാദമായിരുന്നു.
സ്ത്രീ എന്നും വീടിന്റെ അകത്തളങ്ങളില്‍ മുനിഞ്ഞു കത്തേണ്ടവളാണെന്ന തത്വശാസ്ത്രത്തിന്റെ പതാകവാഹകനായ മോഹന്‍ഭഗവതില്‍നിന്ന് ഇതുമാത്രമേ പ്രതീക്ഷിക്കാനും പാടുള്ളൂ. 'വയ്ക്കുക, വിളമ്പുക, പ്രസവിക്കുക' എന്നതാണ് ആര്‍എസ്എസിന്റെ കണ്ണില്‍ സ്ത്രീയുടെ ജീവിതദൌത്യം. അതിനപ്പുറത്തെ ലോകത്തെക്കുറിച്ചുള്ള ഒരാഗ്രഹവും അഭിലാഷവും അവള്‍ക്കുണ്ടായിരിക്കരുത്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് വരരുതെന്നര്‍ഥം. അങ്ങനെ ആഗ്രഹിച്ചാല്‍ അത് ലക്ഷ്മണരേഖയുടെ ലംഘനമായിരിക്കുമെന്ന് മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭയിലെ വ്യവസായ മന്ത്രി കൈലാസ് വിജയവര്‍ഗീയ പറഞ്ഞിട്ടുണ്ട്. സീത ലക്ഷ്മണ രേഖ ലംഘിച്ചതുകൊണ്ടാണ് രാവണന് തട്ടിക്കൊണ്ടുപോകാനായതെന്നാണ് വിജയവര്‍ഗീയ എന്ന ആര്‍എസ്എസുകാരന്റെ വാദം. തെറ്റു ചെയ്തത് രാവണനല്ല മറിച്ച്, ലക്ഷ്മണരേഖ ലംഘിച്ച സീതയാണെന്ന്. രാവണന്‍ പുരുഷനാണല്ലോ. ഇതേ ആശയമാണ് ഗുജറാത്തിലെ ആള്‍ദൈവമായ അസാറാം ബാപ്പുവും പ്രകടിപ്പിച്ചത്. ബലാത്സംഗം ചെയ്തവരെപ്പോലെതന്നെ അതിന് വിധേയയായ ഡല്‍ഹിയിലെ പെണ്‍കുട്ടിയും കുറ്റക്കാരിയാണെന്നാണ് സംഘപരിവാറിന്റെ ആശയപദ്ധതികള്‍ സ്വീകരിക്കുന്ന ഈ ആള്‍ ദൈവത്തിന്റെ വെളിപാട്. ഒരു കൈയടിച്ചാല്‍ എങ്ങനെ ശബ്ദമുണ്ടാകുമെന്ന ചൊല്ലിലൂടെയാണ് ഹീനമായ കൃത്യത്തെ അയാള്‍ ന്യായീകരിക്കുന്നത്. സ്ത്രീകള്‍ പൊതുസമൂഹത്തിലേക്ക് വരുന്നതും പുരുഷനൊപ്പം തുല്യതയോടെ ജോലിചെയ്യുന്നതും ഫ്യൂഡല്‍ പാരമ്പര്യത്തിന്റെയും പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന്റെയും നേരവകാശികള്‍ക്ക് ഒരിക്കലും സഹിക്കുമായിരുന്നില്ല. അതുകൊണ്ടാണ് കാക്കിട്രൌസറും കുറുവടിയും ഇന്നും ഉപേക്ഷിക്കാത്തവര്‍ പെണ്‍കുട്ടികള്‍ പാവാട ധരിക്കരുതെന്ന് പറയുന്നത്.
ഗ്രാമീണ ഭാരതത്തിലല്ല ഇന്ത്യന്‍ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ നടക്കുന്നതെന്ന ഭഗവത്തിന്റെ പ്രസ്താവനയും വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അഷീഷ്നന്ദിയെപ്പോലുള്ള സാമൂഹ്യശാസ്ത്രജ്ഞര്‍ ഭഗവത്തിന്റെ പ്രസ്താവനക്കെതിരെ വസ്തുതകളുമായി രംഗത്ത് വരികയുണ്ടായി. അദ്ദേഹം നടത്തുന്ന നിരീക്ഷണം, ഗ്രാമീണ ഭാരതത്തിലാണ് എഴുപത് ശതമാനം ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും നടക്കുന്നതെന്നാണ്. ഗ്രാമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നു മാത്രമല്ല, പൊലീസ് കേസ് രജിസ്റര്‍ചെയ്യുന്നുമില്ല. മാത്രമല്ല, നഗരങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ നിരക്കിലുള്ള വര്‍ധനയും ബോധനിലവാരത്തിലുള്ള വ്യത്യാസവും കാരണം ഇത്തരം കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെടുന്നുണ്ട്.
ഗ്രാമീണ ഭാരതത്തിലെ സ്ത്രീകളുടെ അവസ്ഥയറിയണമെങ്കില്‍ 'ഹിന്ദുത്വത്തിന്റെ പരീക്ഷണശാല'യായ ഗുജറാത്തിലേക്ക് പോയാല്‍ മതി. ഉത്തര ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയില്‍ ഹലോല്‍ ഗ്രാമത്തില്‍ രണ്ടര വയസ്സുള്ള കുട്ടിയെ ബന്ധുതന്നെ ബലാത്സംഗം ചെയ്ത് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. ഡിസംബര്‍ 21 നാണ് ഈ സംഭവം. നാലുദിവസം കഴിഞ്ഞപ്പോള്‍ കുട്ടി മരിക്കുകയും ഹലോലില്‍ ജനങ്ങള്‍ പ്രതിഷേധ സൂചകമായി ബന്ദ് നടത്തുകയുംചെയ്തു. ഇതേ ജില്ലയില്‍തന്നെയുള്ള ലപാനി ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം മറ്റൊരുഗ്രാമത്തില്‍ ബോധമില്ലാത്ത അവസ്ഥയില്‍ വലിച്ചെറിഞ്ഞു. മോഡിയുടെ ഗുജറാത്തില്‍ ഈ പെണ്‍കുട്ടിയെ ചികിത്സിക്കാന്‍ ഒരു ആശുപത്രിയും തയ്യാറായില്ല. ബലാത്സംഗമല്ല വീണ് പരിക്കേറ്റതാണെന്ന് കള്ളം പറയേണ്ടിവന്നു കുട്ടിക്ക് ചികിത്സ ലഭിക്കാന്‍. എന്നിട്ടും ഇന്ത്യക്ക് പകരം ഭാരതമെന്ന പേരിട്ടാല്‍ ഈ തിന്മ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വഹിന്ദു പരീക്ഷത്തിന്റെ 'അന്താരാഷ്ട്ര' പ്രസിഡന്റ് അശോക്സിംഗാള്‍ പറയുന്നത്.
സ്ത്രീകള്‍ക്കെതിരായ ആക്രമണവും പീഡനവും തടയാന്‍ പുരുഷനൊപ്പം സ്ത്രീകള്‍ക്കും തുല്യഅവകാശവും അവസരങ്ങളും നല്‍കി അവരെ കൈപിടിച്ചുയര്‍ത്തുകയും അവരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഫലപ്രദമായ സംവിധാനം കെട്ടിപ്പടുക്കുകയുമാണ് വേണ്ടത്. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ തടയാന്‍ സംഘപരിവാരത്തിന്റെ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് കഴിയില്ലെന്നു മാത്രമല്ല, ആണ്‍ ആധിപത്യത്തിനും അതുവഴി ഇത്തരം ആക്രമണങ്ങള്‍ക്കും ശക്തി വര്‍ധിക്കുകയുമാണ് ചെയ്യുക. സ്ത്രീകളോടുള്ള ഈ സങ്കുചിത വര്‍ഗീയ സങ്കല്‍പ്പമാണ് പെണ്‍ഭ്രൂണഹത്യക്കുപോലും കാരണമാകുന്നതെന്നും കാണാന്‍ വിഷമമില്ല. അതായത്, സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി സ്ത്രീകളെ കച്ചവടച്ചരക്കായി പ്രതിഷ്ഠിക്കുന്നതുമാത്രമല്ല, സംഘപരിവാറിന്റെ പിന്തിരിപ്പന്‍ ആശയങ്ങളും അവര്‍ക്കെതിരെയുള്ള വര്‍ധിച്ച ആക്രമണത്തിനും പീഡനത്തിനും കാരണമാകുന്നുണ്ട്

വേണ്ട, ഇനിയീ പുകവലി ഡോ. ശ്രീജിത്ത്


വേണ്ട, ഇനിയീ പുകവലി
ഡോ. ശ്രീജിത്ത്
രോ വ്യക്തിയും പുകവലി തുടങ്ങുന്നതിന്റെ കാരണങ്ങള്‍ പലതാണ്. കൂട്ടുകാരുടെ പ്രേരണയ്ക്ക് വഴങ്ങി പുകവലി തുടങ്ങിയവര്‍, പുകവലി എന്താണെന്ന് അറിയാനുള്ള ആഗ്രഹം കൊണ്ട് വലി തുടങ്ങിയവര്‍. ജീവിതപ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള ഒരു മാര്‍ഗമായി പുകവലിയെ സ്വീകരിച്ചവര്‍. ഇങ്ങനെ പല കാരണങ്ങള്‍. പുകവലിക്കുന്ന ഓരോ വ്യക്തിയോടും തനിച്ച് സംസാരിച്ചാലേ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കൂ. കാരണം കണ്ടെത്തിയാല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ എളുപ്പമാകും.
അതിയായ ആഗ്രഹവും മനസുമുണ്ടെങ്കിലേ പുകവലി നിര്‍ത്താന്‍ ഒരു വ്യക്തിക്ക് സാധിക്കൂ. ഇങ്ങനെ ആഗ്രഹം തോന്നി പെട്ടെന്ന് പുകവലി നിര്‍ത്തുന്ന വ്യക്തികളും നമ്മുടെ ഇടയിലുണ്ട്. ‘മനസുണ്ടെങ്കില്‍ മാര്‍ഗവും ഉണ്ടാവും.' ആഗ്രഹമില്ലാത്തവരില്‍ ആഗ്രഹം ഉണ്ടാക്കിയെടുക്കണം. പുകവലിയുടെ ദൂഷ്യവശങ്ങള്‍ വരാവുന്ന രോഗങ്ങളെക്കുറിച്ചും അവരോട് പറയുമ്പോള്‍, പുകവലിക്കാത്തവര്‍ക്കും ഈ രോഗങ്ങള്‍ വരുന്നില്ലേ? എന്ന മറുചോദ്യമാവും ഉണ്ടാവുക. നേരായ മാര്‍ഗത്തിലൂടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രയാസമായതിനാല്‍ വളഞ്ഞമാര്‍ഗങ്ങള്‍ സ്വീകരിക്കുക. അതായത് പുകവലിക്കുന്നതിലൂടെ ഉണ്ടായ പെരുമാറ്റത്തിലെ മാറ്റങ്ങള്‍, പ്രതികരണം, സമൂഹത്തിലെ അവരുടെ സ്ഥാനം എന്നിങ്ങനെ. പുകവലി ഉപേക്ഷിച്ചാല്‍ ആരോഗ്യപരമായ ഒരു ജീവിതം അവര്‍ക്ക് സാധിക്കും എന്ന ബോധ്യം അവരില്‍ ഉണ്ടാക്കിയെടുക്കുന്നതും ഏറെ സഹായകരമാണ്.
പുകവലി നിര്‍ത്താനുള്ള പ്രേരണയാവുക
അതിയായ ആഗ്രഹവും മനസുമുണ്ടെങ്കിലേ പുകവലി നിര്‍ത്താന്‍ ഒരു വ്യക്തിക്ക് സാധിക്കൂ. ഇങ്ങനെ ആഗ്രഹം തോന്നി പെട്ടെന്ന് പുകവലി നിര്‍ത്തുന്ന വ്യക്തികളും നമ്മുടെ ഇടയിലുണ്ട്. ‘മനസുണ്ടെങ്കില്‍ മാര്‍ഗവും ഉണ്ടാവും.' ആഗ്രഹമില്ലാത്തവരില്‍ ആഗ്രഹം ഉണ്ടാക്കിയെടുക്കണം. പുകവലിയുടെ ദൂഷ്യവശങ്ങള്‍ വരാവുന്ന രോഗങ്ങളെക്കുറിച്ചും അവരോട് പറയുമ്പോള്‍, പുകവലിക്കാത്തവര്‍ക്കും ഈ രോഗങ്ങള്‍ വരുന്നില്ലേ? എന്ന മറുചോദ്യമാവും ഉണ്ടാവുക. നേരായ മാര്‍ഗത്തിലൂടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രയാസമായതിനാല്‍ വളഞ്ഞമാര്‍ഗങ്ങള്‍ സ്വീകരിക്കുക. അതായത് പുകവലിക്കുന്നതിലൂടെ ഉണ്ടായ പെരുമാറ്റത്തിലെ മാറ്റങ്ങള്‍, പ്രതികരണം, സമൂഹത്തിലെ അവരുടെ സ്ഥാനം എന്നിങ്ങനെ. പുകവലി ഉപേക്ഷിച്ചാല്‍ ആരോഗ്യപരമായ ഒരു ജീവിതം അവര്‍ക്ക് സാധിക്കും എന്ന ബോധ്യം അവരില്‍ ഉണ്ടാക്കിയെടുക്കുന്നതും ഏറെ സഹായകരമാണ്.
പുകവലി ഉപേക്ഷിച്ച് വിജയകരമായ ജീവിതം നയിക്കുന്നവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് പുകവലി നിര്‍ത്താനുള്ള പ്രേരണ ഇവരില്‍ ഉടലെടുക്കാന്‍ സഹായിക്കും. ഇങ്ങനെ ഒരു പോസിറ്റീവ് ചിന്താഗതി ഇവരില്‍ രൂപപ്പെട്ടുകഴിയുമ്പോള്‍ ആവശ്യമായ അറിവ് പകര്‍ന്നുനല്‍കണം. പുകവലി നിര്‍ത്താനുള്ള ഒരു ദിവസം നിശ്ചയിച്ചു നല്‍കണം. ഉദാഹരണത്തിന് അടുത്തയാഴ്ച മോളുടെ പിറന്നാളാണ് അന്നുമുതല്‍ പുകവലി നിര്‍ത്തുന്നു. ഇങ്ങനെ വിശേഷപ്പെട്ട ദിവസങ്ങളില്‍ തീരുമാനങ്ങള്‍ എടുപ്പിക്കുന്നത് വളരെ ഗുണം ചെയ്യാറുണ്ട്. പുകവലി സാധനങ്ങള്‍ വാങ്ങുന്നതിനായി ചെലവഴിക്കുന്ന പണം എത്രമാത്രമാണെന്നും ഇതുപയോഗിച്ച് മറ്റു കാര്യങ്ങള്‍ ചെയ്യാനാവും എന്ന തോന്നല്‍ ഇവരില്‍ വളര്‍ത്തിയെടുക്കണം.
കൂടെയുണ്ടാവണം
ഒരാളുടെ പുകവലി മാറ്റിയെടുക്കാന്‍ ആ കുടുംബത്തിലെ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. ഭീഷണിയുടെ സ്വരത്തിലൂടെയോ പരിഹാസത്തിലൂടെയോ അവഗണനയിലൂടെയോ ഒരു വ്യക്തിയുടെ പുകവലി മാറ്റിയെടുക്കാന്‍ സാധിക്കില്ല. പലരും പുകവലി ആരംഭിക്കുന്നതിനു കാരണം. കുടുംബത്തില്‍ നിലനില്‍ക്കുന്ന മോശമായ അന്തരീക്ഷം തന്നെയാണ്. തിരക്കേറിയ ജീവിതം നയിക്കുന്ന കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലും മക്കളും മാതാപിതാക്കളും തമ്മിലും ആശയവിനിമയം നടക്കാറില്ല. അതിനാല്‍ കുടുംബത്തിന്റെ വിലയെന്തെന്ന് ഇവര്‍ മറന്നുപോകുന്നു. ‘എന്റെ കുടുംബം എനിക്ക് വിലപ്പെട്ടതാണ്' എന്ന ചിന്തയുണ്ടെങ്കിലേ ദുശീലങ്ങള്‍ ഉപേക്ഷിക്കാന്‍ മനുഷ്യന്‍ തയാറാവൂ.
സംസാരം കലഹത്തിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്നേഹത്തോടെയുള്ള സംസാരരീതിയും പ്രവര്‍ത്തികളും വഴി ജീവിതത്തിന്റെ അര്‍ത്ഥം മനസിലാക്കാനും അതിലൂടെ പുകവലി നിര്‍ത്തണം എന്ന ആഗ്രഹം രൂപപ്പെടുത്താനാകും. ‘ഞാന്‍ നാളെ മുതല്‍ പുകവലിക്കില്ല' എന്നു പറയുമ്പോള്‍ അതിനുവേണ്ട പിന്തുണ നല്‍കണം. അല്ലാതെ പരിഹസിച്ച് തള്ളിക്കളയുകയല്ല ചെയ്യേണ്ടത്. കാരണം പരിഹസിക്കുമ്പോള്‍ അവരുടെ ഉള്ളില്‍ വാശി രൂപപ്പെടുകയും മുമ്പ് പുകവലിച്ചിരുന്ന അളവ് ഇരട്ടിയാക്കാനുള്ള പ്രേരണ ഇവര്‍ക്ക് ഉണ്ടാകുന്നു. കുഞ്ഞുങ്ങളെ സ്നേഹിക്കാത്തവരായ മാതാപിതാക്കള്‍ ഇല്ലായെന്നു പറയാം. തന്റെ പുകവലിയിലൂടെ കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന ദൂഷ്യങ്ങള്‍ മനസിലാക്കിയാല്‍ ആദ്യം വീട്ടില്‍വച്ചുള്ള പുകവലി അവസാനിപ്പിക്കും. ക്രമേണ പുകവലി പൂര്‍ണമായി ഉപേക്ഷിക്കാന്‍ ഇവര്‍ തയാറാവുന്നു. മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാണെന്ന കാര്യം മറക്കരുത്. മാതാപിതാക്കള്‍ പുകവലിക്കുകയും മക്കളോട് പുകവലിക്കുകയുമരുത് എന്നു പറയുന്നത് ശരിയായ രീതിയല്ല. വീട്ടിലുള്ളവര്‍ പുകവലിക്കുന്നത് കണ്ടുവളരുന്ന കുട്ടികള്‍ അതേ പാത പിന്‍തുടരാന്‍ സാധ്യതകള്‍ കൂടുതലാണ്. തങ്ങളുടെ അവസ്ഥ കുട്ടികള്‍ക്കുമുണ്ടാകും എന്ന സത്യം മനസിലാക്കുമ്പോള്‍ ഈ ശീലം ഉപേക്ഷിക്കാന്‍ ഇവര്‍ തയാറാകുന്നു.
പുകവലി നിര്‍ത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ആദ്യം ഒരാഴ്ച പുകവലിക്കാതിരിക്കാന്‍ ശ്രമിക്കുന്നു. ആറുദിവസം ഇത് വിജയകരമായി തുടര്‍ന്നു. എന്നാല്‍ ഏഴാം ദിവസം ഒരു സിഗരറ്റ് വലിച്ചു. ഇങ്ങനെ സംഭവിക്കുമ്പോള്‍ കലഹിച്ചതുകൊണ്ട് പ്രയോജനമില്ല. ആറുദിവസം വലിക്കാതിരുന്നില്ലേ ‘വെരിഗുഡ്' എന്നു പറയാന്‍ ശീലിക്കണം. 'പപ്പ ഇത്രയും ദിവസം പുകവലിക്കാതിരുന്നില്ലേ പപ്പയെകൊണ്ട് പുകവലിക്കാതിരിക്കാന്‍ പറ്റും' എന്ന രീതിയിലുള്ള സംസാരം അവര്‍ക്കൊരു പ്രോത്സാഹനം നല്‍കുന്നു.
ഇത്രദിവസം പുകവലിക്കാതിരുന്നാല്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുക. അല്ലെങ്കില്‍ ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാമെന്ന വാഗ്ദാനം നല്‍കുന്നതും നല്ലതാണ്.
അന്തരീക്ഷം അനുകൂലമാക്കുക
പുകവലി നിര്‍ത്തിയ വ്യക്തികള്‍ക്ക് വീണ്ടും പുകവലിക്കാന്‍ തോന്നുന്നത് സ്വാഭാവികം. ഇങ്ങനെ തോന്നാതിരിക്കാനുള്ള സാഹചര്യങ്ങള്‍ അവര്‍ക്ക് ഒരുക്കിക്കൊടുക്കണം. അതായത് സിഗരറ്റിന്റെ പായ്ക്കറ്റ്, ആഷ്ട്രേ എന്നിവ എടുത്തുമാറ്റുക. ഈ വക സാധനങ്ങള്‍ കാണുമ്പോഴാണ് ഒരാളില്‍ വീണ്ടും പുകവലി തുടങ്ങാനുള്ള പ്രേരണകള്‍ ഉണ്ടാവുന്നത്.
കുട്ടിക്കാലത്തുതന്നെ ബോധവല്‍ക്കരണം
‘മഴപെയ്തിട്ട് കുട നിവര്‍ക്കുന്നതിനേക്കാള്‍ നല്ലത് മഴ വരുമ്പോഴേ കുട നിവര്‍ക്കുന്നതാണ്.' പുകവലി തുടങ്ങിയിട്ട് അത് തടയാന്‍ ശ്രമിക്കുന്നത് ശരിയായ രീതിയല്ല. അതിനാല്‍ പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ശരിയായ അറിവ് കുട്ടിക്കാലത്തുതന്നെ നല്‍കണം. പുകവലി തുടങ്ങിയവരുടെ ഇടയില്‍ സംസാരിക്കുന്നതിന്റെ ഇരട്ടി ഫലമാണ് കുട്ടികളോട് സംസാരിക്കുന്നതിലൂടെ ലഭിക്കുന്നത്. കാരണം ഈ കാലത്തു പറയുന്ന കാര്യങ്ങള്‍ അതേപോലെ ഗ്രഹിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും കുട്ടികള്‍ക്ക് സാധിക്കും. അങ്ങനെ പുകവലിക്കാത്ത ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയും. ഇതിനായി അദ്ധ്യാപകരും മാതാപിതാക്കളുടെയും സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. പുകവലി നിര്‍ത്തുന്ന വ്യക്തികളില്‍ പലതരത്തിലുള്ള അസ്വസ്ഥതകള്‍ കാണപ്പെടുന്നു. ഉറക്കമില്ലായ്മ, ചുമ, മലബന്ധം, തലവേദന തുടങ്ങിയവ. എന്നാല്‍ ഇങ്ങനെ വരുമ്പോള്‍ പേടിക്കുകയോ പുകവലി വീണ്ടും തുടങ്ങുകയോ ചെയ്യരുത്. ഏതാനും ദിവസം കഴിയുമ്പോള്‍ ഇവ താനേ മാറും. ഇല്ലെങ്കില്‍ ഡോക്ടറുടെ സഹായത്തോടെ മരുന്നുകള്‍ കഴിക്കാവുന്നതാണ്.
നിക്കോട്ടിന്‍ റീ പ്ളെയ്സ്മെന്റ് തെറാപ്പി
അമിതമായി പുകവലിക്കുന്നവരെ വൈദ്യസഹായത്തോടെ ചികിത്സിക്കുന്ന രീതിയാണ് ഇത്. മറ്റു മാര്‍ഗങ്ങള്‍ ഫലം കാണാത്തപ്പോഴാണ് ഈ രീതി സ്വീകരിക്കുന്നത്.
ചില വഴികള്‍
പുകവലി നിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും പെട്ടെന്ന് ഇവര്‍ക്ക് അതിന് സാധിച്ചെന്ന് വരില്ല. കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന് അടിമപ്പെട്ടിരിക്കുന്നു. നിക്കോട്ടിന്റെ അളവ് കുറച്ചുപയോഗിച്ച് പൂര്‍ണമായും പുകവലിയേ ഉപേക്ഷിക്കാന്‍ സാധിക്കും. മരുന്നിന്റെയോ മന്ത്രത്തിന്റെയോ സഹായമില്ലാതെ ചെയ്യാവുന്ന കാര്യങ്ങള്‍.
പുകവലിക്കുന്ന സമയങ്ങളില്‍ സിഗരറ്റ് കത്തിക്കുക. രണ്ടുമൂന്ന് പ്രാവശ്യം വലിക്കുക പിന്നെയത് കളയുക. അടുത്ത സിഗരറ്റ് വലിക്കുന്ന സമയമാവുമ്പോള്‍ ഇതേരീതിതന്നെ ചെയ്യുക. അങ്ങനെ സിഗരറ്റ് പൂര്‍ണമായി വലിക്കാത്തതിനാല്‍ ശരീരത്തിലെത്തുന്ന നിക്കോട്ടിന്റെ അളവ് കുറച്ച് പുകവലി പൂര്‍ണമായി ഉപേക്ഷിക്കാന്‍ സാധിക്കുന്നു.
പുകവലിക്കണമെന്ന് ആഗ്രഹം തോന്നുമ്പോള്‍ സിഗരറ്റ് കത്തിച്ച് ഒന്നു വലിക്കുക. പിന്നെ അതിന്റെ തീ കെടുത്തുക. വീണ്ടും വലിക്കാനായി കത്തിക്കുക. പിന്നെയും തീ കെടുത്തുക ഇങ്ങനെ തുടരുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു സിഗരറ്റ് വലിക്കാന്‍ ധാരാളം സമയമെടുക്കുന്നു. പുകവലി ഒരു മെനക്കെട്ട പണിയാണെന്ന് തോന്നുകയും ഇതിനെ ഉപേക്ഷിക്കാനും തയാറാകുന്നു.
ആദ്യം മിണ്ടുന്നയാള്‍ കഴുത എന്നു പറഞ്ഞ് നാം കുട്ടിക്കാലത്ത് കളിക്കാറില്ലേ. അതുപോലെ ഏറ്റവും കൂടുതല്‍ ദിവസം പുകവലിക്കാതിരിക്കുന്ന വ്യക്തിക്ക് സമ്മാനം. ഇങ്ങനെയുള്ള രീതികള്‍ തെരഞ്ഞെടുക്കുന്നത് നല്ലതാണ്.
സിഗരറ്റ് കൈയില്‍പിടിച്ച് ശീലിച്ചവര്‍ക്ക് അത് ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ട് തോന്നും. ഇത് പരിഹരിക്കാന്‍ സിഗരറ്റിന് പകരക്കാരനെ കണ്ടെത്തുക. അതായത് പ്ളാസ്റ്റിക് സിഗരറ്റ്, കുരുമുളകിന്റെ മണം, പുകവലിക്കണമെന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍ മിഠായി, ചൂയിംഗം ചവയ്ക്കുക. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് അതില്‍നിന്ന് ശ്രദ്ധതിരിക്കുക. ഇഷ്ടമുള്ള വ്യക്തിയുടെ മുഖം മനസില്‍ ഓര്‍ക്കുക. വെള്ളം കുടിക്കുക എന്നിവ ചെയ്യുക

അമേരിക്കന്‍ കുതന്ത്രങ്ങള്‍ കൂടുതല്‍ വ്യക്തമാവുന്നു സീതാറാം യച്ചൂരി


അമേരിക്കന്‍ കുതന്ത്രങ്ങള്‍ കൂടുതല്‍ വ്യക്തമാവുന്നു
സീതാറാം യച്ചൂരി
മേരിക്കയെ ലക്ഷ്യം വച്ചിരിക്കുകയാണ് ലോകത്തിലെ ഓരോ മുസ്ളീമും എന്ന ഒരു ഫോബിയയാണ് അമേരിക്കന്‍ ഭരണസംവിധാനത്തിനുള്ളത്. അത് ജനങ്ങളിലേക്ക് പടര്‍ത്തുന്നതിന് ഭരണകൂടം ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നു. അതോടൊപ്പം ശക്തമായ ഇസ്ളാമികവിരുദ്ധ പ്രചാരവേലക്കും ഭരണകൂടം പലതരത്തിലുള്ള പിന്തുണകള്‍ നല്‍കുന്നു. ഇതിനായി കലയെയും സാഹിത്യത്തെയുമെല്ലാം ദുരുപയോഗപ്പെടുത്തുന്നുണ്ട്. പ്രവാചകനെ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണത്തിന് വിധേയമായ 'ഇന്നസന്‍സ് ഓഫ് ഇസ്ളാം' എന്ന സിനിമ ഇത്തരം ചിന്താപദ്ധതിയില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ്. അതിവേഗത്തിലാണ് ആ സിനിമ സംബന്ധിച്ച ട്രയിലറും മറ്റും യൂട്യൂബ് വഴി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചത്. സ്വാഭാവികമായും ഇസ്ളാമിക വിശ്വാസികളില്‍ വലിയ രോഷത്തിന് ഇത് കാരണമായി. ആ സമയത്ത്, തങ്ങളുടെ രാജ്യം എല്ലാ തരത്തിലുള്ള അഭിപ്രായ സ്വാതന്ത്യ്രത്തെയും അനുവദിക്കുന്നതാണെന്നും അതുകൊണ്ട് ഒരു തരത്തിലുള്ള ഇടപെടലും സാധ്യമല്ലെന്ന നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ സ്വീകരിച്ചത്. തങ്ങളുടെ രാജ്യത്ത് നിലവിലുള്ള എല്ലാ തരത്തിലുള്ള സ്വാതന്ത്യ്രത്തെയും തകര്‍ക്കാനാണ് ഇസ്ളാം തങ്ങളെ ലക്ഷ്യമാക്കുന്നതെന്ന പഴയ പ്രസിഡന്റ്് ജോര്‍ജ് ബുഷിന്റെ വാക്കുകളുടെ അലയൊലികള്‍ തന്നെയാണ് ഒബാമയുടെ വാക്കുകളിലുമുണ്ടായിരുന്നത്.
രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടാണ് അമേരിക്കയുടെ ഇസ്ളാമിക വിരുദ്ധ മനോഭാവം രൂപപ്പെടുന്നതും നിലനില്‍ക്കുന്നതും. ഇസ്ളാമിന്റെ പേരിലുള്ള ഏതു ഭീകരവാദ സംഘടനയെയും ഈ ലക്ഷ്യപൂര്‍ത്തിക്കായി പിന്തുണയ്ക്കുവാന്‍ അമേരിക്കയ്ക്ക് മടിയില്ല. താലിബാനെ വെള്ളവും വളവും കൊടുത്ത് അഫ്ഗാനിസ്ഥാനിലെ നജീബുള്ളയുടെ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി വളര്‍ത്തിയെടുത്ത അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രിയപ്പെട്ടവനായിരുന്നു ബിന്‍ ലാദന്‍. പിന്നീട് ലാദന്‍ അവരുടെ ശത്രുവായി മാറിയതെങ്ങനെയെന്ന കാര്യം ചരിത്രത്തിന്റെ ഭാഗമാണ്. അത്തരം പാഠങ്ങളില്‍നിന്നും അമേരിക്ക ഒന്നും പഠിക്കില്ല
അഭിപ്രായ സ്വാതന്ത്യ്രമെന്നുള്ളത് ഒരു രാജ്യത്തും അതിരുകളില്ലാത്ത പരമമായ സ്വാതന്ത്യ്രമല്ല. പൌരാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനങ്ങളും ഇക്കാര്യം എടുത്തുപറയുന്നുണ്ട്. അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ പേരില്‍ മതനിന്ദ നടത്താനോ വംശീയമായ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതിനോ ആര്‍ക്കും അവകാശമില്ല. ഇവിടെ അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ പേരില്‍ ഇസ്ളാമിക നിന്ദയെ അമേരിക്ക പരോക്ഷമായി പിന്തുണയ്ക്കുകയാണ്. മുമ്പ് ഡാനിഷ് വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണും വലിയ വിവാദമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുന്ന രൂപത്തില്‍ ഫ്രാന്‍സിലേയും സ്പെയിനിലേയും മാസികകള്‍ അത് പുനഃപ്രസിദ്ധീകരിച്ചു. തങ്ങളുടെ രാജ്യത്ത് നിലനില്‍ക്കുന്ന അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ ഉത്തമോദാഹരണമായി ഫ്രാന്‍സിലെ ഭരണാധികാരികളും മാധ്യമങ്ങളും ആ സംഭവത്തെ ആഘോഷിക്കുകയും ചെയ്തു. അതേ സമയം അത്രയും വിശാലമായ സ്വാതന്ത്യ്രം നിലനില്‍ക്കുന്ന രാജ്യത്ത് സ്കൂള്‍ കുട്ടികള്‍ തട്ടം ധരിക്കുന്നത് നിരോധിച്ചതെന്തുകൊണ്ടെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടുന്നില്ല. പര്‍ദ്ദ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമമെന്നപോലെ അത് ധരിക്കുന്നതിനുള്ള സ്വാഭാവിക അവകാശത്തെ നിയമപരമായി നിരോധിക്കുവാന്‍ ശ്രമിക്കുന്നതും കുറ്റകരം തന്നെയാണ്.
രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടാണ് അമേരിക്കയുടെ ഇസ്ളാമിക വിരുദ്ധ മനോഭാവം രൂപപ്പെടുന്നതും നിലനില്‍ക്കുന്നതും. ഇസ്ളാമിന്റെ പേരിലുള്ള ഏതു ഭീകരവാദ സംഘടനയെയും ഈ ലക്ഷ്യപൂര്‍ത്തിക്കായി പിന്തുണയ്ക്കുവാന്‍ അമേരിക്കയ്ക്ക് മടിയില്ല. താലിബാനെ വെള്ളവും വളവും കൊടുത്ത് അഫ്ഗാനിസ്ഥാനിലെ നജീബുള്ളയുടെ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി വളര്‍ത്തിയെടുത്ത അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രിയപ്പെട്ടവനായിരുന്നു ബിന്‍ ലാദന്‍. പിന്നീട് ലാദന്‍ അവരുടെ ശത്രുവായി മാറിയതെങ്ങനെയെന്ന കാര്യം ചരിത്രത്തിന്റെ ഭാഗമാണ്. അത്തരം പാഠങ്ങളില്‍നിന്നും അമേരിക്ക ഒന്നും പഠിക്കില്ല. ലിബിയയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ജെ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സിന്റെ കൊലപാതകം അതിനുള്ള ഉദാഹരണമാണ്. പാലുകൊടുത്തു വളര്‍ത്തിയവരുടെ ആയുധങ്ങള്‍ തനിക്കുനേരെ തിരിയുന്നതു കണ്ടപ്പോള്‍ അതിന്റെ നയതന്ത്രവശങ്ങള്‍ ആലോചിക്കുന്നതിനുപോലും ക്രിസ്റഫറിന് സമയം കിട്ടിയില്ല. ലിബിയയിലെ ഗദ്ദാഫി ഭരണത്തെ അട്ടിമറിക്കുന്നതിനുവേണ്ടി അല്‍ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനകളെ വരെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തത് അമേരിക്കയാണ്. ഈ പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കുന്നതില്‍ മുഖ്യ ചുമതല വഹിച്ച ലെയ്സണ്‍ ഓഫീസറായിരുന്നു ക്രിസ്റ്റഫര്‍ . ഒടുവില്‍ അവര്‍തന്നെ അദ്ദേഹത്തിന്റെ ജീവനെടുത്തു. ചരിത്രത്തിന്റെ രസകരമായ പ്രതികാരമായി മാറി അത്.
മറ്റ് രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിന് ഏതു തരത്തിലുള്ള സംഘടനകളെയും പിന്തുണയ്ക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന മട്ടിലാണ് അമേരിക്ക നില കൊള്ളുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിറിയ. അഫ്ഗാനിസ്ഥാനിലെയും ലിബിയയിലേയും അനുഭവങ്ങള്‍ ഒരു തരത്തിലും അമേരിക്കയെ അലോസരപ്പെടുത്തിയില്ല. സിറിയയില്‍ കഴിഞ്ഞ സെപ്തംബര്‍ 26ന് മാത്രം 350 പേരാണ് കൊല്ലപ്പെട്ടത്. സിറിയയുടെ അയല്‍ രാജ്യമായ ഇറാക്കിലേക്കും അത് പടരുന്നുണ്ട്. 29 ബോംബാക്രമണങ്ങളാണ് ഒറ്റ ദിവസം മാത്രം ഇറാക്കിന്റെ വിവിധ നഗരങ്ങളിലുണ്ടായത്. അമേരിക്ക അധിനിവേശത്തിലൂടെ സ്ഥാപിച്ച സര്‍ക്കാരിന് അവിടത്തെ സാഹചര്യങ്ങള്‍ ഇപ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. ഈ സര്‍ക്കാര്‍ നിലവില്‍ പല വിഷയങ്ങളിലും അമേരിക്കയുമായി തര്‍ക്കത്തിലാണ്. കഴിഞ്ഞ നാലുമാസത്തിനുളളില്‍ മുപ്പതിനായിരത്തിലധികമാളുകളാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. അഞ്ചുലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളായി തുര്‍ക്കിയിലും ജോര്‍ദാനിലുമുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നു.
ഖത്തറിലൂടെയും തുര്‍ക്കിയിലൂടെയും പണവും ആയുധവും നല്‍കി കലാപകാരികളെ സഹായിക്കുന്നത് അമേരിക്കയാണ്. സിറിയയില്‍ കലാപം പടര്‍ത്തുന്നതില്‍ വിജയിച്ച അമേരിക്ക അല്‍ഖ്വയ്ദ പോലുള്ള സംഘങ്ങളെ വരെ അതിനായി ഉപയോഗിക്കുന്നു. അമേരിക്കക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഈ സംഘടനകളെ ഉപയോഗിച്ച് സിറിയയെ സംഘര്‍ഷഭരിതമാക്കാന്‍ അവര്‍ക്ക് മടിയില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇസ്ളാമികവിരുദ്ധ സിനിമക്കെതിരായി തെരുവിലേക്കിറങ്ങിയവര്‍ ലോകബാങ്കിനും ഐഎംഎഫിനുമെതിരായി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ട്. അമേരിക്കയുടെ നിയന്ത്രണത്തില്‍ അവര്‍ നടപ്പിലാക്കുന്ന സാമ്പത്തികനയത്തിനെതിരായ അമര്‍ഷമാണ് ഇവിടെ ഉയരുന്നത്. അമേരിക്കയുടെ കൊടിപ്പത്തിയില്‍ നിന്നും ഉറ്റുന്ന രക്തത്തിന്റെ ഭീകരത ലോകം മനസിലാക്കുന്നത് പല നിമിത്തങ്ങളിലൂടെയാണ്. അമേരിക്ക അപ്രസക്തമാവുന്നതും ഇടതുപക്ഷം പ്രസക്തമാവുന്നതും അത്തരമൊരു സാഹചര്യത്തിലാണ്.