ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 7, തിങ്കളാഴ്‌ച


ദേശാഭിമാനി

കേരളത്തില്‍ പ്രസിദ്ധീകരിക്കുന്ന മലയാള ദിനപത്രം. രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖപത്രങ്ങളില്‍ ഒന്നാമതാണ് ദേശാഭിമാനിയുടെ സ്ഥാനം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലയാള മുഖപത്രമെന്ന നിലയില്‍ വാരികയുടെ രൂപത്തിലായിരുന്നു ദേശാഭിമാനിയുടെ തുടക്കം. 1935-ല്‍ ഷൊര്‍ണൂരില്‍നിന്ന് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ (ഇ.എം.എസ്.) പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന പ്രഭാതം വാരികയുടെ പിന്‍ഗാമിയായാണ് ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. 1942 സെപ്. 6-ന് കോഴിക്കോട്ടുനിന്ന് പുറത്തിറങ്ങിയ ദേശാഭിമാനി വാരികയുടെ പത്രാധിപര്‍ പ്രൊഫ. എം.എസ്. ദേവദാസ് ആയിരുന്നു. സിലോണ്‍, ബര്‍മ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് എ.കെ. ഗോപാലന്‍ (എ.കെ.ജി.) സമാഹരിച്ച ഫണ്ടും ഇ.എം.എസ്. തന്റെ കുടുംബസ്വത്ത് വിറ്റുകിട്ടിയ അമ്പതിനായിരം രൂപ സംഭാവനയായി നല്കിയതുമായിരുന്നു ദേശാഭിമാനിയുടെ മൂലധനം.
ദേശാഭിമാനി ദിനപത്രം
ബ്രിട്ടിഷ് ഭരണത്തിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ സമീപനംമൂലം ഏറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും നാല് വര്‍ഷത്തിനകം വാരിക ദിനപത്രമായി പുറത്തിറങ്ങി (1946 ജനു. 18). ആഴ്ചപ്പതിപ്പിന്റെ അവസാനകാലത്തും ദിനപത്രത്തിന്റെ ആദ്യത്തെ കുറെ ആഴ്ചകളിലും കമ്യൂണിസ്റ്റ് വിരോധത്തെ ദേശാഭിമാനിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും നേരിടേണ്ടിവന്നു. ഇക്കാലത്തിനിടയില്‍ കൊച്ചി ഗവണ്മെന്റ് ഒരുതവണയും തിരുവിതാംകൂറിലെ ദിവാന്‍ഭരണം രണ്ടുതവണയും ദേശാഭിമാനിയെ നിരോധിച്ചു. അന്തിക്കാട്ടെ ചെത്തുതൊഴിലാളി സമരം, കൊച്ചി തുറമുഖത്തും തൃശൂര്‍ സീതാറാം മില്ലിലും കണ്ണൂര്‍ ആറോണ്‍ കമ്പനിയിലും നടന്ന സമരങ്ങള്‍, നാടുവാഴിത്തത്തിനും ദിവാന്‍ഭരണത്തിനുമെതിരായി തിരുവിതാംകൂറില്‍ നടന്ന സമരങ്ങള്‍, വടക്കേ മലബാറിലെ പുനം-നെല്ലെടുപ്പ് സമരങ്ങള്‍, ബംഗാളിലെ തേഭാഗാ സമരം എന്നിവയിലെല്ലാം ജനപക്ഷത്തുനിന്ന്തനത് പങ്ക് നിറവേറ്റാന്‍ ദേശാഭിമാനി മുന്‍പന്തിയില്‍ത്തന്നെ ഉണ്ടായിരുന്നു. ഇതാണ് പത്രത്തിനെതിരെ ഭരണാധികാരികളെ പ്രകോപിപ്പിച്ചത്.
മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ഇ.എം.എസ്. എഴുതിയ 1921-ന്റെ ആഹ്വാനവും താക്കീതും എന്ന ലേഖനത്തിന്റെ പേരില്‍ വീണ്ടും നിരോധിക്കപ്പെട്ടുവെങ്കിലും ജാമ്യസംഖ്യ കെട്ടിവച്ച് പത്രം പുറത്തിറക്കി. 1947 ജനു. 23-ന് മദിരാശി ഗവണ്മെന്റ് കൊണ്ടുവന്ന 'പൊതുരക്ഷാനിയമം' എന്ന ഓര്‍ഡിനന്‍സിലൂടെ പത്രാധിപസമിതിയിലെ മിക്ക അംഗങ്ങളെയും ലേഖകരെയും ജയിലിലടച്ചു. പത്രത്തിനെതിരെ കേസുകളുടെയും പിഴശിക്ഷകളുടെയും പരമ്പര തന്നെ ഉണ്ടായി. 1947 ജൂണ്‍ 20-ന് പത്തുദിവസത്തിനകം ജാമ്യസംഖ്യ അടയ്ക്കാന്‍ ഉത്തരവ് വന്നു. ഈ ചെറിയ ഇടവേളയില്‍ തുക ശേഖരിക്കാനാകാതെ പ്രസിദ്ധീകരണം നിറുത്തേണ്ടിവന്നുവെങ്കിലും ആഗ. 21-ന് പുനരാരംഭിച്ചു.
1948 ഏ. 12-ന് പൊതുരക്ഷാ നിയമപ്രകാരം വീണ്ടും ദേശാഭിമാനിക്കെതിരെ ഏര്‍ പ്പെടുത്തിയ നിരോധനം 1951 വരെ തുടര്‍ന്നു. ഇക്കാലത്ത് റോട്ടറി പ്രസ്സ് സ്വന്തമാക്കുകയെന്ന ലക്ഷ്യം പൊലിഞ്ഞുപോയി. എന്നാല്‍, എ.കെ.ജി. ജയില്‍മോചിതനായതോടെ ദേശാഭിമാനിയുടെ പ്രസിദ്ധീകരണത്തിനുള്ള നടപടികള്‍ വീണ്ടും തുടങ്ങി. 1951 ഡി. 16-ന് പത്രം വീണ്ടും ജനങ്ങളുടെ കൈകളിലെത്തി.
1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദേശാഭിമാനി സി.പി.ഐ.എം. മുഖപത്രമായി മാറി. 1968 മേയ് 16-ന് രണ്ടാം എഡിഷന്‍ കൊച്ചിയില്‍ രവിപുരത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കൊച്ചിയിലെ കലൂരില്‍ സ്വന്തം കെട്ടിടത്തിലേക്കു മാറിയ പത്രത്തിന്റെ രണ്ടാം എഡിഷനിലെ അച്ചടി പ്ലമാഗ് റോട്ടറി പ്രസ്സിലേക്കു വികസിച്ചു.
1946-ല്‍ സിലിണ്ടര്‍ പ്രസ്സുമായി ആരംഭിച്ച ദേശാഭിമാനി നൂതന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതില്‍ എന്നും മുന്നിലായിരുന്നു. 1979 ആഗ. 19-ന് കോഴിക്കോട്ട് വെബ് ഓഫ്സെറ്റ് പ്രസ്സില്‍ അച്ചടിച്ചു തുടങ്ങിയ ദേശാഭിമാനിയുടെ മൂന്നാമത് എഡിഷന്‍ 1989 ജനു. 4-ന് തിരുവനന്തപുരത്തുനിന്നു പുറത്തിറങ്ങി. ഡി.റ്റി.പി. എന്ന ആധുനിക കമ്പോസിങ് സമ്പ്രദായം ഭാഷാപത്രങ്ങളില്‍ ആദ്യമായി നിലവില്‍ വന്നത്ദേശാഭിമാനിയുടെ തിരുവനന്തപുരം യൂണിറ്റിലായിരുന്നു.
1994 ജനു. 30-ന് കണ്ണൂരില്‍നിന്ന് നാലാം എഡിഷനും 1997 മാ. 22-ന് കോട്ടയത്തുനിന്ന് അഞ്ചാം എഡിഷനും 2000 സെപ്. 1-ന് തൃശൂരില്‍നിന്ന് ആറാം എഡിഷനും 1998-ല്‍ ഇന്റര്‍നെറ്റ് എഡിഷനും പ്രസിദ്ധീകൃതമായി. പാര്‍ട്ടിയുടെ നേതാക്കന്മാരായ പി. കൃഷ്ണപിള്ള, എ.കെ.ജി., സി.എച്ച്. കണാരന്‍, ഇ.എം.എസ്. എന്നിവരുടെ പേരുകളിലാണ് വ്യത്യസ്ത എഡിഷനുകളുടെ പ്രസിദ്ധീകരണ കമ്പനികള്‍ അറിയപ്പെടുന്നത്.
ഇ.എം.എസ്., എം.എസ്.ദേവദാസ്, വി.ടി. ഇന്ദുചൂഢന്‍, കെ.പി.ആര്‍. ഗോപാലന്‍, പി. ഗോവിന്ദപ്പിള്ള, കെ. ചാത്തുണ്ണിമാസ്റ്റര്‍, ഇ.കെ. നായനാര്‍, എസ്.രാമചന്ദ്രന്‍പിള്ള എന്നിവര്‍ പല ഘട്ടങ്ങളിലായിദേശാഭിമാനിയുടെ മുഖ്യ പത്രാധിപസ്ഥാനം വഹിച്ചിട്ടുണ്ട്.
1998 മാര്‍ച്ചില്‍ ഇ.എം.എസ്സിന്റെ മരണശേഷം വി. എസ്. അച്യുതാനന്ദന്‍ മുഖ്യ പത്രാധിപരായി. അദ്ദേഹം സ്ഥാനം ഒഴിഞ്ഞതിനുശേഷം വി. വി. ദക്ഷിണാമൂര്‍ത്തി മുഖ്യ പത്രാധിപരായി സ്ഥാനമേറ്റു.
(തുളസി ഭാസ്കരന്‍)

ജനകീയ മുന്നേറ്റം


തുമ്പോട്: തലസ്ഥാനത്തെ ഭൂരഹിതരുടെ പേരാട്ടകേന്ദ്രത്തില്‍ ചരിത്രസമരം ഒരാഴ്ച പിന്നിടുന്നു. ഏഴാം ദിവസത്തിലേക്ക് തുമ്പോട്ടെ ഭൂസംരക്ഷണ സമരം പ്രവേശിക്കുമ്പോള്‍ ജില്ലയിലെ നിര്‍ധനരായ ആയിരങ്ങളാണ് കിടപ്പാടം കിട്ടിയേ പോരാട്ടം മതിയാക്കൂ എന്നുറപ്പിച്ച് സമരകേന്ദ്രത്തിലെത്തുന്നത്. പുത്തന്‍പണക്കാരുടെ അടങ്ങാത്ത ചൂഷണത്തില്‍നിന്ന് മണ്ണ് സംരക്ഷിക്കാന്‍ കൂടിയുള്ള ഈ സന്ധിയില്ലാസമരം കാണാനും അഭിവാദ്യം നേരാനുമായി രാഷ്ട്രീയ വിത്യാസമില്ലാതെയും ആളുകളെത്തുന്നുണ്ട്. മടവൂര്‍ തുമ്പോട് ഗ്രാമകേന്ദ്രത്തില്‍ വി ശിവന്‍കുട്ടി എംഎല്‍എ ഉദ്ഘാടനംചെയ്തു. പട്ടികജാതി ക്ഷേമസമിതി ജില്ലാസെക്രട്ടറി വണ്ടിത്തടം മധു അധ്യക്ഷനായി. കെ എസ് കെ ടിയു സംസ്ഥാന കമ്മിറ്റി അംഗം പി ടൈറ്റസിന് വി ശിവന്‍കുട്ടി ഹാരമണിയിച്ച് പതാക കൈമാറി.സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എം വിജയകുമാര്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം എന്‍ രതീന്ദ്രന്‍, എം എം ബഷീര്‍, കല്ലിയൂര്‍ ശ്രീധരന്‍, എസ് കെ പ്രീജ, മടവൂര്‍ അനില്‍ എന്നിവര്‍ സംസാരിച്ചു. ബി പി മുരളി സ്വാഗതം പറഞ്ഞു. നേമം ഏരിയയിലെ 113 വളണ്ടിയര്‍മാരാണ് ഞായറാഴ്ച അണിനിരന്നത്. ഇരട്ടിയിലേറെപ്പേര്‍ അഭിവാദ്യമര്‍പ്പിക്കാനെത്തി. പ്രകടനം ആരംഭിച്ചപ്പോള്‍ മുതല്‍ വൈകിട്ടുവരെ വന്‍ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നെങ്കിലും അറസ്റ്റിന് മുതിര്‍ന്നില്ല. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണന്‍ നായര്‍ എംഎല്‍എ സമരഭൂവില്‍ സഖാക്കളെ അഭിവാദ്യം അര്‍പ്പിച്ചു. വൈകിട്ട് സമാപനത്തില്‍ കെ എസ് കെ ടിയു ജില്ലാ സെക്രട്ടറി കെ ശശാങ്കന്‍ അധ്യക്ഷനായി. പി ടൈറ്റസ് സംസാരിച്ചു.

ആവേശഭരിതനായി കോണ്‍ഗ്രസ് നേതാവും

തുമ്പോട്: ഭൂസംരക്ഷണസമരത്തില്‍ ആകൃഷ്ടനായി സമരഭൂവില്‍ രാഷ്ട്രീയവ്യത്യാസം മറന്ന് കോണ്‍ഗ്രസ് നേതാവും. ബ്ലോക്ക് പഞ്ചായത്ത് അംഗവും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച പള്ളിക്കല്‍ ഡിവിഷന്‍ അംഗവുമായ എ അന്‍സറാണ് തുമ്പോട്ട് കത്തിക്കയറുന്ന സമരത്തില്‍ അണിചേര്‍ന്നത്. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഈ സമരം കാണാന്‍ എത്തിയത് ആവേശം കൊണ്ടുമാത്രമാണെന്ന് അന്‍സര്‍ പറഞ്ഞു. തുടര്‍ന്നും സമരത്തിന് സഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിക്കല്‍ കാര്‍ഷിക സഹകരണബാങ്ക് ഭരണസമിതി അംഗവുമായ ഇദ്ദേഹം സമരഭടന്മാര്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

അതിമോഹങ്ങളില്ല; തലചായ്ക്കാന്‍ ഇടം മതി

തുമ്പോട്: മണ്ണിനുവേണ്ടി പുത്തന്‍പണക്കാര്‍ കാണിക്കുന്ന അതിമോഹങ്ങളൊന്നുമല്ല ഞങ്ങള്‍ക്ക്. തലചായ്ക്കാന്‍ 10 സെന്റ് മതി. പതിറ്റാണ്ടുകളായി വാടകക്കൂരകളില്‍ മാറിമാറിത്താമസിക്കുകയാണ്. മക്കള്‍ക്കെങ്കിലും ഒരു തരി മണ്ണുവേണ്ടേ?- സമരത്തിനെത്തിയ പാപ്പനംകോട് പേരേക്കോണത്തെ പി സേതുക്കുട്ടിയമ്മയ്ക്കും മങ്കാരത്തോപ്പ്, ചാനല്‍ക്കര പുറമ്പോക്കിലെ ജി അപ്പുക്കുട്ടന്‍നായര്‍, എന്‍ പത്മനാഭന്‍ എന്നിവര്‍ക്കെല്ലാം ഒരേ ചോദ്യമാണ് ഉന്നയിക്കാനുള്ളത്. ഈ സമരത്തിന്റെ വിജയം മാത്രമാണ് ഇവരുടെ ഏക പ്രതീക്ഷ. സേതുക്കുട്ടിയമ്മ 35 വര്‍ഷമായി വാടകവീട്ടിലാണ്. വീട്ടിലാണെങ്കില്‍ കിടപ്പിലായ സഹോദരനുമുണ്ട്. 600 രൂപ മാസം ചികിത്സയ്ക്ക് മാത്രം വേണം. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ ചെന്നെങ്കിലും സവര്‍ണരാണെന്നുപറഞ്ഞ് ആനുകൂല്യം നിഷേധിക്കുകയായിരുന്നു. ഭാര്യയും ഏക മകളും മരിച്ച അപ്പുക്കുട്ടന്‍നായര്‍ ഏകനായാണ് കഴിയുന്നത്. പുറമ്പോക്കില്‍ കഴിയുകയാണ്. അറിവായ കാലംമുതല്‍ താന്‍ ഭൂരഹിതനാണെന്ന് 57കാരനായ പത്മനാഭന്‍ പറയുന്നു. ഇനി ചെങ്കൊടിയേന്തി മരണംവരെ പോരാട്ടംതന്നെ- എല്ലാവര്‍ക്കും ഒരേസ്വരംമാത്രം.

നാടിന്റെ സമരത്തില്‍ നാടന്‍പാട്ടും

തുമ്പോട്: തുമ്പോട്ടെ പോരാളികളായ മണ്ണിന്റെ മക്കള്‍ക്ക് ആവേശം പകര്‍ന്ന് നാടന്‍പാട്ടും. ബാലസംഘം കിളിമാനൂര്‍ ഏരിയ ജോയിന്റ് കണ്‍വീനര്‍കൂടിയായ രാജേന്ദ്രനാണ് നാടന്‍പാട്ടിന്റെ കലവറയുമായി സമരഭൂവിലെത്തിയത്. കത്തുന്ന വെയില്‍ ആവേശം പകരാന്‍ ആ പാട്ടുകള്‍ക്കായി. കര്‍ഷകസംസ്കൃതിയുടെ സ്മരണകള്‍ തുടിക്കുന്ന പാട്ടുകള്‍ സമരഭൂവില്‍ അനുഭൂതിയാകുകയായി മാറി.

ഭൂസമരം 7-ാം നാളിലേക്ക്:ആവേശത്തിരയിളക്കം

അരിപ്പ: തല ചായ്ക്കാന്‍ ഒരു തുണ്ടു ഭൂമിക്കായി കുളത്തൂപ്പുഴയിലെ അരിപ്പയില്‍ നടക്കുന്ന സമരം ശക്തമായി തുടരുന്നു. തിങ്കളാഴ്ച ഏഴാം ദിവസത്തിലേക്കു കടക്കുകയാണ് സമരം. ദിനംപ്രതി ജില്ലയുടെ നാനാഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിനാളുകളാണ് സമരത്തില്‍ അണിചേരുന്നത്. ഭൂമി ഇല്ലാത്ത എല്ലാവര്‍ക്കും ഭൂമി നല്‍കുക, ഭൂപരിധി നിയമം ലംഘിച്ച് കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്ത് ഭൂമി ഇല്ലാത്തവര്‍ക്കു നല്‍കുക, നെല്‍വയല്‍-നീര്‍ത്തടസംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്കെടിയു, പട്ടികജാതി ക്ഷേമസമിതി, ആദിവാസിക്ഷേമ സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

ആറാം ദിവസത്തെ സമരം സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എസ് രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. കേരളത്തിലെ മിച്ചഭൂമി തിരിമറി നടത്താന്‍ അവസരം ഉണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എസ് രാജേന്ദ്രന്‍ പറഞ്ഞു. അധികാരത്തില്‍ വന്നതിന്റെ അഞ്ചാംനാള്‍ ഭൂപരിഷ്കരണനിയമം നടപ്പാക്കി ലോകത്തിനു തന്നെ മാതൃകയായ സര്‍ക്കാരായിരുന്നു ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍. എന്നാല്‍, ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് പരിധിയില്‍ കവിഞ്ഞ ഭൂമി തിരിമറി നടത്താന്‍ ഭൂസ്വാമിമാര്‍ക്കു സഹായം നല്‍കുന്ന നിലപാട് സ്വീകരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍. 90,000 ഏക്കര്‍ ഭൂമിയാണ് ഇവരുടെ സഹായത്തോടെ ഭൂമാഫിയകള്‍ അന്നു തിരിമറി നടത്തിയത്. തോട്ടങ്ങള്‍ക്ക് ഭൂപരിധി നിയമത്തില്‍ ഇളവുകള്‍ അനുവദിച്ചു. നാണ്യവിളകള്‍ കൃഷിചെയ്തു വിദേശധനം നേടിത്തരുന്നതാണ് തോട്ടം മേഖലയെന്നും അതിനാല്‍ അതിന് ഭൂപരിധി നിയമത്തില്‍ ഇളവുചെയ്തു കൊടുക്കണമെന്ന് കേന്ദ്ര പ്ലാനിങ്ബോര്‍ഡും മറ്റും സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടാണ് ഇളവ് അനുവദിച്ചത്. എന്നാല്‍, ഇന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പറയുന്നത് വന്‍കിട തോട്ടങ്ങളിലെ അഞ്ചുശതമാനം ഭൂമി എന്തിനു വേണമെങ്കിലും വിനിയോഗിക്കാമെന്നാണ്. അതുമാത്രമല്ല നെല്‍പ്പാടങ്ങള്‍ നികത്തുന്നതിനും അവസരം നല്‍കിയിരിക്കുന്നു. ഈ അവസരം ഉപയോഗിച്ച് ഭൂമാഫിയകള്‍ നെല്‍വയലുകള്‍ നികത്തുകയാണ്. ഇതുമൂലം നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ തകര്‍ന്നുകൊണ്ടിരിക്കുന്നു. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമം കാര്യക്ഷമമായി നടപ്പാക്കാതെ വയല്‍ നികത്തുന്നവര്‍ക്കു സഹായം ചെയ്തു കൊടുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. സാധാരണക്കാരനു ഭൂമിയും വീടും നല്‍കുന്ന തരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഇ എം എസ് ഭവനപദ്ധതിയും ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. സ്ഥാനമാനങ്ങള്‍ പങ്കുവയ്ക്കുന്നതിലുള്ള തമ്മിലടിമൂലം പ്രതിസന്ധിയിലായിരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന് കേരളത്തിലെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. സമരം നയിക്കുന്ന സി ആര്‍ മധുവിനെ അദ്ദേഹം ഹാരമണിയിച്ചു. കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് സോമന്‍പിള്ള അധ്യക്ഷനായി.

കൂത്താടിമണ്‍ സമരത്തിന്റെ തിളങ്ങുന്ന സ്മരണയുമായി വാസുപിള്ള

ആറന്മുള: കൂത്താടിമണ്‍ കര്‍ഷക സമരത്തിന്റെ തുടിക്കുന്ന ഓര്‍മകളുമായി സമരനായകന്‍ പി കെ വാസുപിള്ള ആറന്മുള സമര ഭൂമിയില്‍. കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം കൂടിയായ വാസുപിള്ള വിമാനത്താവള ഭൂമിയില്‍ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരത്തില്‍ അണിചേരുന്നത് 1984 ലെ കൂത്താടിമണ്‍ കര്‍ഷക സമരത്തിന്റെ ആവേശം ചോര്‍ന്നുപോകാതെ. പത്തനംതിട്ട ജില്ലയുടെ രൂപീകരണ നാളുകളിലാണ് ഐതിഹാസികമായ കൂത്താടിമണ്‍ സമരം നടന്നത്. കിഴക്കന്‍ മലയോര ഗ്രാമമായ തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട് കൂത്താടിമണ്ണില്‍നിന്ന് 55 കര്‍ഷക കുടുംബങ്ങളെ കുടിയിറക്കിയതിന് എതിരേയായിരുന്നു പ്രക്ഷോഭം. പതിറ്റാണ്ടുകളായി ചോര വിയര്‍പ്പാക്കി മണ്ണില്‍ പണിയെടുത്ത് സമ്പാദിച്ചതെല്ലാം തല്ലിത്തകര്‍ത്ത് ഈ പാവങ്ങളെ അധികാരികള്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞു. ഇതിനെതിരെ 1984 ലാണ് കേരള കര്‍ഷക സംഘം സമരം പ്രഖ്യാപിച്ചത്. അന്ന് കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയായിരുന്നു പി കെ വാസുപിള്ള. പൊലീസിന്റെ ഭീകര താണ്ഡവങ്ങള്‍ക്കിടയില്‍ ഒരു മാസം കൂത്താടിമണ്ണില്‍ താമസിച്ചാണ് ഇദ്ദേഹം സമരത്തിന് നേതൃത്വം നല്‍കിയത്. പി രാമകൃഷ്ണനും ആര്‍ ഉണ്ണികൃഷ്ണപിള്ളയും ഒപ്പം ഉണ്ടായിരുന്നു. സ്വന്തമായി ഒന്നും രണ്ടും ഏക്കര്‍ ഭൂമിയുള്ളവര്‍ കണ്ണിലെ കൃഷ്ണമണി പോലെ നട്ടുപരിപാലിച്ച ഫലവൃക്ഷാദികളും, ഉള്ള സാമ്പദ്യമെല്ലാം ചെലവഴിച്ച് നിര്‍മിച്ച വീടുകളും എല്ലാം തകര്‍ത്ത നരാധമന്‍ന്മാര്‍ കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ശ്രമിച്ചത്. പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജിലും പീഡനത്തിലും എട്ട് കര്‍ഷകരാണ് മൃതപ്രായരായത്. നേതാക്കള്‍ക്ക് ഉള്‍പ്പെടെ മര്‍ദനമേറ്റു. മലയോര ജില്ലയുടെ രൂപീകരണത്തിന് ശേഷം നടന്ന പ്രഥമ ഭൂസമരം മറക്കാനാവാത്ത ഓര്‍മയാണ് 69ന്റെ നിറവിലും വാസുപിള്ളയ്ക്ക്. അന്നത്തെ സമരത്തിന്റെ ആവേശം തെല്ലും ചോരാതെയാണ് പുതിയ ആകാശത്തിനും ഭൂമിക്കും വേണ്ടിയുള്ള പ്രക്ഷോഭത്തിന് വാസുപിള്ള ആറന്മുളയിലെത്തിയത്.

പടയണിയായി...

മങ്കൊമ്പ്: അനശ്വര രക്തസാക്ഷികള്‍ കെ ജെ ജോസഫ്, ടി കെ വാസു, എം ആര്‍ മനോഹരന്‍, സഹദേവന്‍ എന്നിവരുടെ ചുടുചോര വീണുചുവന്ന കൈനകരിയുടെ മണ്ണില്‍ പൂപ്പള്ളി കുടുംബക്കാരുടെ വക 52 ഏക്കറില്‍ തുടങ്ങിയ ഭൂസമരം ഭൂരഹിതരുടെ പടയണിയായി. പാടവും നീര്‍ച്ചാലുകളും നികത്തി കോടികള്‍ കൊയ്തുകൂട്ടുന്ന മാഫിയകള്‍ക്ക് താക്കീതായി മാറുകയാണ് ജനമുന്നേറ്റം. ഭൂപരിഷ്കരണനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ നെല്‍വയല്‍ നീര്‍ത്തടസംരക്ഷണനിയമങ്ങളെ അട്ടിമറിച്ചവര്‍ക്ക് കേരളമണ്ണില്‍ ഇടമില്ല എന്ന് പ്രഖ്യാപിച്ചാണ് ആറാംദിവസം സമരം അവസാനിച്ചത്. കര്‍ഷകസംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം ശ്രീകുമാരന്‍ ഉണ്ണിത്താന്‍ ലീഡറായും കെഎസ്കെടിയു സംസ്ഥാന കമ്മിറ്റിയംഗം വി വി അജയന്‍ ഉപലീഡറുമായുള്ള വളണ്ടിയര്‍മാരാണ് ശനിയാഴ്ച സമരഭൂമിയില്‍ പ്രവേശിച്ച് കൊടിനാട്ടിയത്. ഹരിപ്പാട്, കാര്‍ത്തികപ്പള്ളി ഏരിയയില്‍ നിന്നുള്ള 146 വളണ്ടിയര്‍മാര്‍ സമരത്തില്‍ പങ്കെടുത്തു. സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം സി എസ് സുജാത സമരം ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ജില്ലാകമ്മിറ്റിയംഗം കെ വിജയകുമാര്‍ അധ്യക്ഷനായി. ജില്ലാ ഭൂസമരസമിതി കണ്‍വീനര്‍ ഡി ലക്ഷ്മണന്‍, പാര്‍ടി ഹരിപ്പാട് ഏരിയ സെക്രട്ടറി സത്യപാലന്‍, ജില്ലാകമ്മിറ്റിയംഗം ബി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി പ്രസാദ് സ്വാഗതം പറഞ്ഞു.

സംസ്ഥാനത്ത് സര്‍ക്കാരില്ല: സി എസ് സുജാത

മങ്കൊമ്പ്: കേരളത്തിന്റെ രാഷ്ട്രീയസമരചരിത്രത്തില്‍ പുതിയ അധ്യായമായിരിക്കും ഭൂസമരമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം സി എസ് സുജാത പറഞ്ഞു. പൂപ്പള്ളിക്കാരുടെ വക മിച്ചഭൂമിയില്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഇല്ലാത്തതിന്റെ തെളിവാണ് സമരക്കാരെ അറസ്റ്റുചെയ്യാത്തത്. പത്താം തീയതിക്കുശേഷം സമരത്തിന്റെ രൂപംമാറും. തീരുമാനത്തില്‍ എത്തുന്നതുവരെ സമരത്തില്‍ പിന്നോട്ടുപോകില്ല. ഭൂമി പിടിച്ചുവാങ്ങി പാവപ്പെട്ടവന് നല്‍കും. രാജ്യത്ത് സമഗ്ര ഭൂപരിഷ്കരണം നടത്താന്‍ സിപിഐ എമ്മിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. കേരളം ഈ സമരത്തിലൂടെ വീണ്ടും ഇന്ത്യയ്ക്ക് മാതൃകയാവുകയാണ്. കേരളത്തില്‍ അവശേഷിക്കുന്ന തണ്ണീര്‍ത്തടവും സംരക്ഷിക്കാന്‍ സമരംകൊണ്ട് കഴിയുമെന്നും സുജാത പറഞ്ഞു.

കിലോമീറ്ററുകള്‍ താണ്ടി അണിചേര്‍ന്നു

ചിന്നക്കനാല്‍: അടിമാലി പഞ്ചായത്തിലെ വിദൂര ആദിവാസി ഗ്രാമമായ പ്ലാമല കുടിയിലെ ഭൂരഹിതരായവര്‍ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരോടൊപ്പം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് ഭഭൂസമരത്തില്‍ അണിചേര്‍ന്നു. സഞ്ചാരയോഗ്യമായ റോഡ് ഇല്ലാത്തതിനാല്‍ വാഹനസൗകര്യം ഇവരുടെ സ്വപ്നം മാത്രമാണ്. വൈദ്യുതി കടന്നുചെല്ലാത്ത പഞ്ചായത്തിലെ ആദിവാസി ഗ്രാമമാണ് പ്ലാമല. സോളാര്‍ വൈദ്യുതി ഉപയോഗിച്ചിരുന്നെങ്കിലും കാലപ്പഴക്കത്താല്‍ ഇവയും ഉപയോഗ ശൂന്യമാണ്. 2010 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവിടെ വൈദ്യുതി എത്തിക്കുന്നതിന് നടപടി പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇത് അട്ടിമറിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള അടിമാലി പഞ്ചായത്ത് ഭഭരണസമിതിയാണ് ഇഎംഎസ് ഭഭവനപദ്ധതി പ്രകാരം ഇവിടെ നിരവധി വീടുകള്‍ നിര്‍മിച്ച്നല്‍കിയത്. എങ്കിലും കുടിയിലെ ആദിവാസികളില്‍ ഭഭൂരിപക്ഷത്തിനും സ്വന്തമായി ഭഭൂമിയോ വീടുകളോ ഇല്ലാത്ത അവസ്ഥയാണ്.
ഇഷ്ടാപൂർതം മന്യമാനാ വരിഷ്ഠം
നാന്യത് ശ്രേയാ വേദയന്തേ പ്രമൂഢാ:
നാകസ്യ പൃഷ്ഠേ തേ സുകൃതേ /നു ഭൂത്വാ
ഇമം ലോകം ഹീനതരം വാ വിശന്തി




Ganesh Kumar

Dec 30, 2012  -  Limited
ninnil pradeeksha



MONDAY, JANUARY 7, 2013


കേബല്ലോ വീണ്ടും വെനസ്വേല ദേശീയ അസംബ്ലി തലവന്‍


കരാക്കസ്: വെനസ്വേല ദേശീയ അസംബ്ലിയുടെ നേതാവായി സോഷ്യലിസ്റ്റ് നേതാവ് ദയോസ്ദാദൂ കേബല്ലോയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടിക്ക് (പിഎസ്യുവി) വന്‍ ഭൂരിപക്ഷമുള്ള സഭയില്‍ കേബല്ലോയുടെ വിജയം സുനിശ്ചിതമായിരുന്നു. ക്യൂബയില്‍ ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന ഷാവേസിന്റെ ആരോഗ്യനില സംബന്ധിച്ച് പ്രതിപക്ഷം നടത്തുന്ന കുപ്രചാരണങ്ങള്‍ക്കിടെയാണ് രാജ്യത്തെ സുപ്രധാനപദവിയിലേക്ക് മുന്‍ സൈനിക ഉദ്യോഗസ്ഥനായ കേബല്ലോ എത്തിയത്. വൈസ്പ്രസിഡന്റ് നിക്കോളസ് മഡൂറോയും കേബല്ലോയുമാണ് ഷാവേസിന്റെ അഭാവത്തില്‍ വെനസ്വേലയെ നയിക്കുന്നത്.

ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ഷാവേസിന് വ്യാഴാഴ്ച പുതിയ ഊഴത്തിലേക്ക് സത്യപ്രതിജഞചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷം വാദമുന്നയിക്കെയാണ് ജനാധിപത്യപരമായ മറ്റ് നടപടിക്രമങ്ങളുമായി വെനസ്വേലന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഷാവേസ് ഇനി തിരിച്ചുവരില്ലെന്നുവരെയുള്ള ക്രൂരമായ പ്രചാരണമാണ് പാശ്ചാത്യചേരിയുടെ പിന്തുണയോടെ സോഷ്യലിസ്റ്റ് വിരുദ്ധര്‍ നടത്തുന്നത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ ഈ വാദങ്ങളൊന്നും അംഗീകരിക്കാനാകില്ലെന്ന് മഡൂറോക്കിനു പിന്നാലേ കേബല്ലോയും വ്യക്തമാക്കി. "ജനുവരി പത്ത് കഴിഞ്ഞാലും ഷാവേസ് പ്രസിഡന്റായി തുടരും. ആര്‍ക്കും ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ജനങ്ങളെ വഞ്ചിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല"- തെരഞ്ഞെടുക്കപ്പെട്ടശേഷം കേബല്ലോ പ്രതികരിച്ചു.

അസംബ്ലിയില്‍ കേബല്ലോയുടെ തെരഞ്ഞെടുപ്പും ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്കും വൈസ് പ്രസിഡന്റ് മഡൂറോയും സാക്ഷ്യംവഹിച്ചു. ഷാവേസിന് അഭിവാദ്യമര്‍പ്പിച്ച് ആയിരങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് റാലി നടത്തി. "2013 മുതല്‍ 2019 വരെയുള്ള ആറുവര്‍ഷത്തേക്കാണ് ഷാവേസിനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തത്. ആ ദൗത്യം ഭംഗിയായി നിറവേറ്റപ്പെടും. ഷാവേസാണ് വെനസ്വേലയുടെ പ്രസിഡന്റ്. മറ്റാരുമല്ല- വാര്‍ത്താവിനിമയ മന്ത്രി ഏണസ്റ്റോ വില്ലെഗാസ് പറഞ്ഞു. പത്തിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിലും പ്രസിഡന്റ് പദവിയില്‍ ഷാവേസിന് തുടരാമെന്ന് വൈസ് പ്രസിഡന്റ് മഡൂറോ വ്യക്തമാക്കിയിരുന്നു.
600_chavez_2.jpg »
600 × 450 - The President of Venezuela, Hugo Chavez spoke to journalists today in Porto ...