ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 31, വ്യാഴാഴ്‌ച

എളമരം കരീമിന് സ്വീകരണം നല്‍കും


എളമരം കരീമിന് സ്വീകരണം നല്‍കും
Posted on: 29-Jan-2013 11:41 PM
കോഴിക്കോട്: സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എളമരം കരീം എംഎല്‍എക്ക് വെള്ളിയാഴ്ച കോഴിക്കോട്ട് സ്വീകരണം നല്‍കും. സിഐടിയു ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ വൈകിട്ട് അഞ്ചരയ്ക്ക് മുതലക്കുളത്താണ് സ്വീകരണം. കരീം മന്ത്രിയായിരിക്കെ സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ സംരക്ഷണത്തിനും പുരോഗതിക്കും നല്ല സംഭാവന നല്‍കി. ജില്ലയിലെ വ്യവസായമേഖലക്ക് ഉണര്‍വേകുന്ന പദ്ധതികളും നടപ്പാക്കി. സ്വീകരണത്തില്‍ തൊഴിലാളിയൂണിയന്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് സിഐടിയു ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.

മതനിരപേക്ഷ ഇടമില്ലെങ്കില്‍ രാജ്യംവിടും: കമല്‍ഹാസന്‍


മതനിരപേക്ഷ ഇടമില്ലെങ്കില്‍ രാജ്യംവിടും: കമല്‍ഹാസന്‍


ചെന്നൈ: ഇന്ത്യയില്‍ മതനിരപേക്ഷ ഇടം കണ്ടെത്താനായില്ലെങ്കില്‍ രാജ്യത്തു നിന്ന് പലായനം ചെയ്യേണ്ടിവരുമെന്ന് സൂപ്പര്‍താരം കമല്‍ഹാസന്റെ മുന്നറിയിപ്പ്. "മതനിരപേക്ഷ സമൂഹത്തില്‍ ജീവിക്കാനാണ് താല്‍പര്യം. എന്നെ പുറത്താക്കാനാണ് തമിഴ്നാടിന്റെ ശ്രമം. തമിഴ്നാട് ഒഴികെ കേരളം മുതല്‍ കശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങളില്‍ ജീവിക്കാന്‍ മതനിരപേക്ഷ ഇടം കണ്ടെത്താനായില്ലെങ്കില്‍ രാജ്യം വിടേണ്ടിവരും. എം എഫ് ഹുസൈന്‍ അതു ചെയ്തു. ഇനി കമല്‍ഹാസനും അതുവേണ്ടിവരും.

"വിശ്വരൂപം" മതതീവ്രവാദികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളോട്,സ്വന്തം വീട്ടില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച രാവിലെ കമലിന്റെ വാര്‍ത്താസമ്മേളനത്തോടെ സിനിമക്ക് എതിരെ രംഗത്തുള്ള നിരവധി മുസ്ലീം മതനേതാക്കള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിച്ചു. ചര്‍ച്ചയില്‍ ഇവര്‍ നിര്‍ദേശിച്ച ചില രംഗങ്ങള്‍ ഒഴിവാക്കാന്‍ കമല്‍ തയാറായി. ചിത്രം വീണ്ടും എഡിറ്റ് ചെയ്ത് ഇറക്കുന്നതോടെ എല്ലാം രമ്യമായി പരിഹരിക്കപ്പെടുമെന്ന് കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.തൊട്ടു പിന്നാലെ സിനിമ വീണ്ടും നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

ചെന്നൈയിലും മറ്റും സ്വന്തമായുള്ളതെല്ലാം പണയം വച്ചാണ് സിനിമ നിര്‍മ്മിച്ചതെന്ന് കമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റേയും കോടതിയുടേയും ഇടപെടല്‍ മൂലം സിനിമയുടെ റിലീസ് അനന്തമായി നീളുകയാണെങ്കില്‍ സ്വന്തം വീട് അടക്കം എല്ലാം നഷ്ടമാകും. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ നടത്തിയ പ്രദര്‍ശനങ്ങള്‍ പൊലീസ് നിര്‍ത്തിവയ്പ്പിച്ചു. മുസ്ലീം സഹോദരങ്ങള്‍ക്ക് ഒപ്പം താനും രാഷ്ട്രീയക്കളിയുടെ ഭാഗമായി മാറി. ആരാണിതിനു പിന്നിലെന്ന് ആറിയില്ല. ഏതെങ്കിലും ഒരു പക്ഷത്തോട് പ്രത്യേക ചായ്വില്ലാതെയാണ് ഇത്രനാളും പ്രവര്‍ത്തിച്ചത്. സിനിമ നിരോധിച്ചത് എന്തുകൊണ്ടാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നിരവധി കാരണങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും ഒന്നിലും യുക്തിയില്ല. കോടതിയില്‍ കയറി ഇറങ്ങിയിട്ടും നീതി ലഭിച്ചില്ല- വികാരനിര്‍ഭരമായ വാക്കുകളില്‍ കമല്‍ പറഞ്ഞു.

2013, ജനുവരി 28, തിങ്കളാഴ്‌ച

കഴിവില്ലെങ്കില്‍ ഇറങ്ങിപ്പോകണം


കഴിവില്ലെങ്കില്‍ ഇറങ്ങിപ്പോകണം
Posted on: 27-Jan-2013 08:44 PM
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് നാല്‍പ്പാടി വാസു എന്ന ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെട്ടത് എങ്ങനെ എന്ന ചോദ്യത്തിന് പൊതുസമൂഹത്തില്‍ വ്യക്തമായ ഉത്തരമുണ്ട്. കോണ്‍ഗ്രസിന്റെ പ്രധാന നേതാവും ഇന്ന് പാര്‍ലമെന്റ് അംഗവുമായ കെ സുധാകരനാണ് ആ കുറ്റകൃത്യത്തിലെ മുഖ്യപ്രതി എന്നതിലും സംശയത്തിന് വകയില്ല. ഭരണാധികാരത്തിന്റെ ഞെട്ടിക്കുന്ന ദുരുപയോഗത്തിലൂടെ സുധാകരനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനും പിന്നീട് പ്രതിപ്പട്ടികയില്‍ വന്നപ്പോള്‍ രക്ഷപ്പെടുത്താനും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ടിക്ക് കഴിഞ്ഞു. എന്നാല്‍, ആ കുറ്റകൃത്യത്തില്‍ പങ്കാളിയും സുധാകരന്റെ സഹായിയുമായിരുന്ന പ്രശാന്ത്ബാബു നടത്തിയ പരസ്യമായ കുറ്റസമ്മതം, സുധാകരന് രക്ഷപ്പെടാനുള്ള ഒരു പഴുതും അവശേഷിപ്പിക്കാതെയാണ് കഴിഞ്ഞവര്‍ഷം പുറത്തുവന്നത്. ""നാല്‍പ്പാടി വാസുവിനെ സുധാകരന്റെ ഗണ്‍മാനെ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം കാറിന്റെ ഹെഡ്ലൈറ്റും ഗ്ലാസുമെല്ലാം പൊട്ടിച്ചത് തങ്ങളെല്ലാം ചേര്‍ന്നാണ്"" എന്നായിരുന്നു പ്രധാന വെളിപ്പെടുത്തല്‍. ""അനൗണ്‍സ്മെന്റ് വാഹനത്തിലെ ജിമ്മിയുമായാണ് അവിടെ ആദ്യം പ്രശ്നമുണ്ടായത്. കടവന്ത്രക്കാരനായ ജിമ്മി ജോസഫ് അന്ന് ഡിസിസി ഓഫീസില്‍തന്നെയായിരുന്നു. ചായക്കടയില്‍നിന്ന് എന്തോ പറഞ്ഞതായും ആംഗ്യം കാണിച്ചതായും പറഞ്ഞ് ജിമ്മിയും മറ്റും വണ്ടിയില്‍നിന്നിറങ്ങി ഭീഷണിപ്പെടുത്തി. ഇത് നാട്ടുകാര്‍ ചോദ്യംചെയ്തു. പിന്നിലുള്ള സുധാകരേട്ടന്റെ വാഹനം ഓടിച്ചത് ഞാനായിരുന്നു. ചായപ്പീടികയ്ക്കുസമീപം എത്തിയതോടെ വണ്ടിനിര്‍ത്തി. ഗണ്‍മാന്‍ ഇറങ്ങി വെടിവച്ചപ്പോഴാണ് വാസുവിന് വെടിയേറ്റത്. അക്രമം നടന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം വെടിവച്ചുവെന്ന് വരുത്താന്‍ സംഭവം നടന്ന സ്ഥലത്തുനിന്ന് മുന്നോട്ടുപോയശേഷമാണ് ലൈറ്റും ഗ്ലാസും അടിച്ചുപൊളിച്ചത്. നാല്‍പ്പാടി വാസുവധത്തിനുശേഷം കെ സുധാകരനെ പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ കെ കരുണാകരന്‍ പറഞ്ഞതാണ്. ആ ഘട്ടത്തില്‍ രക്ഷിച്ചത് വയലാര്‍ രവിയാണ്. സുധാകരന്‍ നേതൃത്വത്തില്‍ വന്നശേഷമാണ് കണ്ണൂരില്‍ ബോംബുരാഷ്ട്രീയം തുടങ്ങിയത്."" നാല്‍പ്പാടി വാസുവിന്റെ ബന്ധുക്കളോ സിപിഐ എമ്മോ അല്ല, സുധാകരനോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിതന്നെയാണ് ഇത് പറയുന്നത്.

ഇത്തരമൊരു വെളിപ്പെടുത്തല്‍ വന്നാല്‍ സാധാരണനിലയില്‍ ആ കേസ് പുനരന്വേഷിക്കേണ്ടതാണ്. അങ്ങനെ അന്വേഷിച്ച് യഥാര്‍ഥ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത നക്സല്‍ വര്‍ഗീസ് വധക്കേസുള്‍പ്പെടെയുള്ള അനുഭവങ്ങള്‍ നമുക്കുമുന്നിലുണ്ട്. ഇവിടെ, നാല്‍പ്പാടി വാസു വധക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് വാസുവിന്റെ സഹോദരന്‍ രാജന്‍ നല്‍കിയ അപേക്ഷയില്‍ ""ഇനിയൊരു അന്വേഷണത്തിന് സാധ്യതയില്ല"" എന്ന നിലപാടാണത്രേ ആഭ്യന്തരവകുപ്പിന്. ഇതേ ആഭ്യന്തരവകുപ്പുതന്നെയാണ്, സുപ്രീംകോടതിയടക്കം തീര്‍പ്പുകല്‍പ്പിച്ച കെ ടി ജയകൃഷ്ണന്‍ കേസ്, ഇല്ലാത്ത ഒരു മൊഴി സൃഷ്ടിച്ച് മാന്തിയെടുക്കാന്‍ നോക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസമാണ്.

അക്രമത്തിനെതിരെ സമാധാനജാഥയെന്നു പറഞ്ഞ് നടത്തിയ യാത്രയിലാണ് നാല്‍പ്പാടി വാസുവിനെ സുധാകരസംഘം വെടിവച്ചുകൊന്നത്. 1992 ജൂണ്‍ 13ന് കണ്ണൂര്‍ സേവറി ഹോട്ടലില്‍ ചോറുവിളമ്പുകയായിരുന്ന നാണുവിന്റെ രക്തവും മാംസവും ഭക്ഷണം കഴിക്കാനിരുന്നവരുടെ ദേഹത്തും ഇലകളിലും ചിതറിവീണത് ഇതേസുധാകരന്റെ ഗുണ്ടകളുടെ ബോംബേറിലാണ്. കണ്ണൂര്‍ ഡിസിസി ഓഫീസ് കേന്ദ്രീകരിച്ച് കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നേരിട്ട് നേതൃത്വം നല്‍കിയത് കെ സുധാകരനാണെന്ന് ഓരോ കേസും ചൂണ്ടിക്കാട്ടി പ്രശാന്ത്ബാബു വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഐ എം നേതാവ് ഇ പി ജയരാജനെ കൊലചെയ്യാന്‍ സുധാകരന്‍ തയ്യാറാക്കിയ പദ്ധതികളുടെ വിശദാംശം പ്രശാന്ത്ബാബുവിലൂടെ പുറത്തുവന്നു. കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് പ്രസില്‍ കയറി പ്രശാന്തനെയും ചൊവ്വ സഹകരണബാങ്കില്‍ കയറി വിനോദിനെയും വെട്ടിയതും സിപിഐ എം നേതാവ് അന്തരിച്ച ടി കെ ബാലന്റെ വീട്ടില്‍ ബോംബെറിഞ്ഞ് മകന്‍ ഹിതേഷിന്റെ കണ്ണ് ഇല്ലാതാക്കിയതും ഇതേസുധാകരസംഘമാണ്.

പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടത്രേ. അവരെക്കുറിച്ച് പിന്നീട് കാര്യമായ വിവരമൊന്നുമില്ല. ഇന്നും സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ തേര്‍വാഴ്ച തുടരുകയാണ്. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന് പൊലീസുദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തിയതും മണല്‍മാഫിയക്കുവേണ്ടി നിയമം കൈയിലെടുത്തതും ഈയിടെയാണ്. സുധാകരന്റെ രോമത്തില്‍പ്പോലും തൊടാനുള്ള നട്ടെല്ല് കേരളത്തിലെ പൊലീസിനെ ഭരിക്കുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്ല. പൊലീസിനെ ഭരണകക്ഷിയുടെ അടുക്കളപ്പണിക്കാരാക്കി അധഃപതിപ്പിച്ചതിന്റെ ഫലമാണ് ഈ ദുരവസ്ഥ.

രണ്ടു നീതിയാണ് നടപ്പാക്കപ്പെടുന്നത്. മലപ്പുറം അരീക്കോട്ട് ഇരട്ടക്കൊല നടന്നപ്പോള്‍, അതിന് പരസ്യമായി ആഹ്വാനം നല്‍കിയ ലീഗ് എംഎല്‍എ പി കെ ബഷീറിനെ സംരക്ഷിക്കലായിരുന്നു പൊലീസിന്റെ ചുമതല. എഫ്ഐആറില്‍ പ്രതിയായ ബഷീര്‍ ഇന്ന് പ്രതിപ്പട്ടികയിലില്ല. ഒരു പ്രസംഗത്തിന്റെ പേരില്‍ സിപിഐ എം നേതാവ് എം എം മണിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനും നാടകീയമായി അറസ്റ്റുചെയ്യാനും ജാമ്യം നിഷേധിച്ച് ജയിലിലടക്കാനും ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും പൊലീസിന് അറപ്പുണ്ടായില്ല. അതേകൂട്ടര്‍തന്നെയാണ്, കേരളരാഷ്ട്രീയം കണ്ട ഏറ്റവും നികൃഷ്ടനായ മാഫിയതലവനെന്ന് കോണ്‍ഗ്രസുകാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്ന കെ സുധാകരനെ നിര്‍ലജ്ജം രക്ഷിക്കുന്നത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരിക്കെ പി രാമകൃഷ്ണന്‍ സുധാകരനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍മാത്രം മതി കേസെടുക്കാനും അറസ്റ്റുചെയ്യാനും എന്നിരിക്കെ, പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തല്‍ വന്നിട്ടും സുധാകരനെ സുരക്ഷിതനാക്കി സൂക്ഷിക്കുന്നത് മിതമായ ഭാഷയില്‍ തോന്ന്യാസമാണ്. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും അലങ്കാരമായ ഈ തോന്ന്യാസം നീതി നടപ്പാകണമെന്ന് ആഗ്രഹിക്കുന്ന കേരളജനതയ്ക്ക് പൊറുക്കാവുന്നതല്ല. കെ സുധാകരന്‍ എന്ന ക്രിമിനല്‍നേതാവിനെ പിടിച്ചുകെട്ടാനുള്ള നിയമം തന്റെ കൈയിലില്ലെന്നാണ് തിരുവഞ്ചൂരിന്റെ നിലപാടെങ്കില്‍, ഇരിക്കുന്ന പദവിക്ക് കൊള്ളരുതാത്തവനാണെന്ന് സമ്മതിച്ച് ഇറങ്ങിപ്പോകാനെങ്കിലും ആഭ്യന്തരമന്ത്രിക്ക് കഴിയണം.

ഭീകരതയ്ക്ക് എന്ത് മതം?


ഭീകരതയ്ക്ക് എന്ത് മതം?
Posted on: 22-Jan-2013 10:09 PM
ആര്‍എസ്എസും അതിെന്‍റ രാഷ്ട്രീയവിഭാഗമായ ബിജെപിയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നത് പുതിയ ഒരറിവല്ല. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊന്നതിനുപിന്നാലെ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ് എന്ന് പില്‍ക്കാലത്ത് കോണ്‍ഗ്രസ് മറന്നുപോയതാണ് പ്രശ്നം. മുസ്ലിം ന്യൂനപക്ഷസമുദായത്തില്‍ വിഭാഗീയ ലക്ഷ്യങ്ങളോടെ വളര്‍ത്തിയെടുക്കുന്ന മൗലികവാദവും തീവ്രവാദവും ഇന്ന് രാജ്യം നേരിടുന്ന പരുക്കന്‍ യാഥാര്‍ഥ്യമാണ്. എല്ലാ തീവ്രവാദികളും മുസ്ലിങ്ങളാണ്; എല്ലാ മുസ്ലിങ്ങളും ഭീകരരാണ് എന്ന കുയുക്തിയുമായി ഭീകരവാദത്തെ വര്‍ഗീയാടിസ്ഥാനത്തില്‍ ചിത്രീകരിക്കാനും സ്വന്തം ഭീകരമുഖം ആ പ്രചാരണപ്രളയത്തില്‍ ഒളിപ്പിച്ചുവയ്ക്കാനുമാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. ആ ശ്രമത്തിന് വലിയ തിരിച്ചടിയേറ്റത് മലേഗാവ്, മക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് സ്ഫോടനങ്ങള്‍ക്കുപിന്നില്‍ ഹിന്ദുത്വ തീവ്രവാദി സംഘങ്ങളാണ് എന്ന് തെളിഞ്ഞതോടെയാണ്. പ്രജ്ഞാ താക്കൂര്‍, അസീമാനന്ദ് തുടങ്ങിയ ഹിന്ദുത്വ വാദികള്‍ പിടിക്കപ്പെടുകയും ഗൂഢാലോചന നിസ്സംശയം തെളിയുകയും ചെയ്തപ്പോള്‍ "ഹിന്ദുത്വ പീഡനം" ആരോപിച്ച് ദുര്‍ബലമായ പ്രതിഷേധമുയര്‍ത്താനല്ലാതെ യുക്തിഭദ്രമായി ജനങ്ങളോട് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ സംഘപരിവാറിന് കഴിഞ്ഞില്ല.

ബിജെപി പരമോന്നത നേതൃപദവിയിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡിയാണ് ഗുജറാത്തിലെ വംശഹത്യയുടെ നായകന്‍ എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. മോഡിയുടെ പ്രശസ്തിക്കായി വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി ഗുജറാത്ത് പൊലീസ് നടത്തിയ നരഹത്യകളും രഹസ്യമല്ല. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ നടമാടിയ ഏറ്റവും കൊടിയ മനുഷ്യക്കുരുതിയാണ് ഗുജറാത്ത് കലാപം. നീതിന്യായ സംവിധാനങ്ങളെ മറികടക്കാനും നിയമ വ്യവസ്ഥയെ അട്ടിമറിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭരണമാണ് ഗുജറാത്തില്‍ മോഡി നയിക്കുന്നത്. അതാണ് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന "മാതൃക". മുസ്ലിങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിന് മതഭ്രാന്തിളകിയ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് രാഷ്ടീയമറ നല്‍കുകയാണ് ബിജെപി. നീതിനിഷ്ഠനായ പൊലീസുദ്യോഗസ്ഥന്‍ ഹേമന്ദ് കാര്‍ക്കറെ ഹിന്ദുത്വ ഭീകരവാദികളുടെ തനിനിറം പുറത്തുകൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിനെതിരെ നികൃഷ്ടമായ പ്രചാരവേലയ്ക്കാണ് സംഘപരിവാര്‍ തയ്യാറായത് എന്നോര്‍ക്കണം. അദ്ദേഹത്തെ മുംബൈ ആക്രമണസമയത്ത് ഭീകരര്‍ കൊലപ്പെടുത്തിയതോടെ, ആ പ്രചാരണം അവസാനിപ്പിക്കേണ്ടിവരികയായിരുന്നു.

രണ്ടുപതിറ്റാണ്ടായി ഹിന്ദുത്വശക്തികള്‍ നടത്തുന്ന വര്‍ഗീയവല്‍ക്കരണപ്രവര്‍ത്തനങ്ങളെ ഇന്ത്യയിലെ ഭീകരവാദപ്രവര്‍ത്തനങ്ങളുടെ പൊതുവായ വളര്‍ച്ചയില്‍നിന്ന് വേര്‍പെടുത്തിക്കാണാനാവില്ല. വര്‍ഗീയവാദവും മതതീവ്രവാദവുമാണ് ഭീകരപ്രവര്‍ത്തനത്തിന് വെള്ളവും വളവും നല്‍കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനവും നീതിനിഷേധവും ന്യൂനപക്ഷസമുദായങ്ങള്‍ക്കിടയില്‍ മൗലികവാദശക്തികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഏതാനും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുടെ അക്രമങ്ങള്‍ പരിധിവിട്ട് തുടരുകയാണ്. മുംബൈ ഭീകരാകമണത്തിനുപിന്നില്‍ പാക് ജിഹാദി ഗ്രൂപ്പായിരുന്നു. 2011ലെ മുംബൈ സ്ഫോടനങ്ങള്‍, ഡല്‍ഹി ഹൈക്കോടതി ബോംബ് സ്ഫോടനം-ഇങ്ങനെ വീണ്ടും ആക്രമണങ്ങളുണ്ടായി. മുസ്ലിം തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന നിരവധി വിവരങ്ങള്‍ നിമിഷംപ്രതിയെന്നോണം പുറത്തുവരുന്നു. ഈ പശ്ചാത്തലത്തില്‍, ഭീകരവാദികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ അവര്‍ ഏതുമതത്തില്‍പ്പെട്ട ഭീകരഗ്രൂപ്പുകളാണെന്ന നിലയില്‍ വേര്‍തിരിച്ചു കൈകാര്യംചെയ്യാനാവില്ല. പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാണെന്ന രീതിയില്‍ ആരെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടുള്ള പ്രയോജനം ഭീകരവാദശക്തികള്‍ക്കാണ്. ദൗര്‍ഭാഗ്യവശാല്‍, കോണ്‍ഗ്രസ് ഈ യാഥാര്‍ഥ്യം കാണാതെയാണ് എക്കാലത്തും പ്രവര്‍ത്തിച്ചിട്ടുള്ളത്. ഹിന്ദു ഭീകരവാദികള്‍ക്കെതിരെ മൃദുസമീപനമാണ് അവര്‍ എന്നും സ്വീകരിച്ചത്. ഭിന്ദ്രന്‍വാലയെപ്പോലുള്ള കൊടുംഭീകരരെ ഊട്ടിവളര്‍ത്തിയ പാരമ്പര്യമാണ് ആ പാര്‍ടിയുടേത്. ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളും അതില്‍ പ്രകോപിതരായി ഹിന്ദുത്വശക്തികള്‍ മുഴക്കുന്ന വെല്ലുവിളികളും പുതിയ എന്തെങ്കിലും സന്ദേശം നല്‍കുന്നതല്ല എന്ന് ഇരുപക്ഷത്തിന്റെയും ഇതഃപര്യന്തമുള്ള സമീപനത്തില്‍നിന്ന് വ്യക്തമാണ്. ഭീകരവാദത്തിനെതിരെ പോരാടുന്നതിന് വര്‍ഗീയ ശക്തികള്‍ക്കെതിരെ അണിനിരക്കണം; അവരെ ഒറ്റപ്പെടുത്തണം. അത് മനസിലാക്കി കോണ്‍ഗ്രസ് ഇടപെടുന്നില്ലെങ്കില്‍ ഷിന്‍ഡെയുടെ വാക്കുകള്‍ക്കും അതിലെ കടുപ്പത്തിനും അത് അച്ചടിക്കുന്ന കടലാസിന്റെ വിലപോലും കല്‍പ്പിക്കാനാവില്ല. ഷിന്‍ഡെയെ കോണ്‍ഗ്രസ് വക്താവ് തള്ളിപ്പറഞ്ഞതും ഭീകരപ്രവര്‍ത്തനത്തിന് പുതിയ നിര്‍വചനം നല്‍കാന്‍ ശ്രമിക്കുന്നതും അപഹാസ്യമായ നാടകത്തിന്റെ ഭാഗംമാത്രം.

വെറും വാക്കുകളല്ല, മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തില്‍ അടിയുറച്ചുനിന്ന് രാജ്യത്തിന്റെ ഐക്യവും ഉദ്ഗ്രഥനവും സുരക്ഷിതമാക്കാനുള്ള നിശ്ചയദാര്‍ഢ്യമാണ് കോണ്‍ഗ്രസ് പ്രകടിപ്പിക്കേണ്ടത്. ബിജെപി പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷകക്ഷിയാണിന്ന്. അതിന് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളോട് അടിസ്ഥാനപരമായ ഭിന്നതകളൊന്നുമില്ല. നവലിബറല്‍ നയങ്ങളെ അവര്‍ ഗാഢം പുണരുന്നു. വര്‍ഗീയ പാര്‍ടി എന്നതിനൊപ്പം കോണ്‍ഗ്രസിനുള്ള വലതുപക്ഷ ബദല്‍കൂടിയാണ് ബിജെപി എന്ന യാഥാര്‍ഥ്യം, ആ പാര്‍ടിക്കെതിരെ ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നയിച്ച ആക്ഷേപത്തിന്റെയും അതേത്തുടര്‍ന്നുള്ള വാദപ്രതിവാദങ്ങളുടെയും ഗൗരവമില്ലായ്മയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള സമരത്തില്‍ മതനിരപേക്ഷ ശക്തികളോടൊപ്പം അണിചേരാതെ, ആകാവുന്ന എല്ലാ മേഖലയിലും വര്‍ഗീയ-സാമുദായിക ശക്തികളുടെ ദയാദാക്ഷിണ്യത്തിന് കൈനീട്ടുന്ന കോണ്‍ഗ്രസിന് സംഘപരിവാറിന്റെ വര്‍ഗീയ-ഭീകര അജന്‍ഡകളെ ചെറുക്കാനുള്ള ത്രാണിയില്ല.

വാര്‍ത്തകള്‍ - ഗ്രീസ്, ഷാവേസ്, ആണവ നിലയം.


വാര്‍ത്തകള്‍ - ഗ്രീസ്, ഷാവേസ്, ആണവ നിലയം.


ഗ്രീസില്‍ വന്‍ പണിമുടക്ക്

ഏതന്‍സ്: ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെതിരെ ഗ്രീസില്‍ ഗതാഗതത്തൊഴിലാളികളുടെ വന്‍ പണിമുടക്ക്. തലസ്ഥാനമായ ഏതന്‍സില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് തെരുവിലിറങ്ങിയതോടെ മെട്രോയടക്കം പൊതുഗതാഗതം സ്തംഭിച്ചു. മെട്രോയിലേക്കുള്ള വഴികളടക്കം പ്രക്ഷോഭകാരികള്‍ തടഞ്ഞെങ്കിലും പൊലീസ് ഇടപെട്ട് തടസ്സങ്ങള്‍ ഒഴിവാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുന്നതിനെതിരെയാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. സമരം പൊളിക്കാന്‍ സര്‍ക്കാര്‍ കരിനിയമങ്ങള്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരരംഗത്താണ്.

ഷാവേസിന്റെ വ്യാജചിത്രം പ്രസിദ്ധീകരിച്ച പത്രം മാപ്പ് പറഞ്ഞു

മാഡ്രിഡ്: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ വ്യാജ ചിത്രം പ്രസിദ്ധീകരിച്ച സ്പാനീഷ് പത്രം "എല്‍ പെയ്സ്" പടം പിന്‍വലിച്ച് മാപ്പു പറഞ്ഞു. അര്‍ബുദരോഗബാധിതനായി ക്യൂബയില്‍ ചികിത്സയില്‍ കഴിയുന്ന ഷാവേസിന്റേതെന്ന വ്യാജേനെയാണ് മറ്റൊരു രോഗിയുടെ ചിത്രം ഇവര്‍ പ്രസിദ്ധീകരിച്ചത്. വെബ്സൈറ്റില്‍നിന്ന് പടം പിന്‍വലിച്ചതിനുപുറമെ ന്യൂസ് സ്റ്റാന്‍ഡുകളില്‍നിന്ന് പത്രവും ഒഴിവാക്കി. സ്പെയിനിലും ലാറ്റിനമേരിക്കയിലും മികച്ച പ്രചാരമുള്ള പത്രമാണ് എല്‍പെയ്സ്. പത്രത്തിന്റെ ഈ നടപടിക്കെതിരെ വ്യാപക വിമര്‍ശമുണ്ടായി. വെനസ്വേലന്‍ നേതാക്കള്‍ക്കുപുറമെ ലാറ്റനമേരിക്കന്‍ രാജ്യങ്ങളിലെ ഒട്ടുമിക്ക നേതാക്കളും പത്രത്തിന്റെ പ്രവൃത്തിയെ അപലപിച്ചിരുന്നു.

മുല്ലപ്പൂവിപ്ലവ വാര്‍ഷികത്തില്‍ ഈജിപ്തില്‍ വീണ്ടും ഏറ്റുമുട്ടല്‍

കെയ്റോ: ഈജിപ്തില്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിനെ അധികാരത്തില്‍നിന്ന് പുറത്താക്കിയ മുല്ലപ്പൂവിപ്ലവത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പൊലീസും പ്രതിപക്ഷ പ്രവര്‍ത്തകരുമായി കെയ്റോയില്‍ ഏറ്റുമുട്ടി. 16 പ്രവര്‍ത്തകര്‍ക്കും അഞ്ചു പൊലീസുകാര്‍ക്കും പരിക്കുണ്ട്. ആഴ്ചകളോളം സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടന്ന തഹ്രീര്‍ ചത്വരത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. പ്രക്ഷോഭകര്‍ ചത്വരത്തിലേക്ക് കടക്കാതിരിക്കാന്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തെങ്കിലും അത് തകര്‍ത്താണ് ഇവരെത്തിയത്. രാജ്യത്തെ രണ്ടാമത്തെ നഗരമായ അലക്സാന്‍ഡ്രിയയിലും മറ്റു നഗരങ്ങളിലും വന്‍ റാലി നടന്നു. 2011ലെ സമരത്തിലെ മുദ്രാവാക്യങ്ങളായ "ഭക്ഷണം, സ്വാതന്ത്ര്യം, സാമൂഹ്യനീതി" എന്നിവയാണ് വിപ്ലവവാര്‍ഷികത്തിലും ജനങ്ങള്‍ മുഴക്കിയത്.

ലോകത്തെ ഏറ്റവും വലിയ ആണവനിലയം അടച്ചുപൂട്ടുന്നു

ടോക്യോ: ലോകത്തെ ഏറ്റവും വലിയ ആണവനിലയമായ മധ്യ ജപ്പാനിലെ കാസിവാസാകി-കരിവാ നിലയം അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്. ഭൂകമ്പവുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കുന്നതിനെത്തുടര്‍ന്നാണിത്. 2011 മാര്‍ച്ചില്‍ സുനാമിയെത്തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിലുണ്ടായ പ്രതിസന്ധിയടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സുരക്ഷാനിലപാടുകള്‍ കര്‍ശനമാക്കുന്നത്. ടോക്യോ ഇലക്ട്രിക് പവര്‍ കോര്‍പറേഷനാണ് കരിവാ നിലയം പ്രവര്‍ത്തിപ്പിക്കുന്നത്. ജൂലൈമുതല്‍ പുതിയ നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കിത്തുടങ്ങും. തുടര്‍ന്ന് ഓരോ ആണവനിലയവും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആണവനിയന്ത്രണ അതോറിറ്റി വ്യക്തമാക്കി. 2007ല്‍ നിലയത്തിനടുത്ത് ഭൂചലനമുണ്ടായതിനെത്തുടര്‍ന്ന് കരിവാ നിലയം താല്‍ക്കാലികമായി അടച്ചിരുന്നു.

deshabhimani 260113

വാര്‍ത്തകള്‍ - ഗ്രീസ്, ഷാവേസ്, ആണവ നിലയം.


വാര്‍ത്തകള്‍ - ഗ്രീസ്, ഷാവേസ്, ആണവ നിലയം.


ഗ്രീസില്‍ വന്‍ പണിമുടക്ക്

ഏതന്‍സ്: ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെതിരെ ഗ്രീസില്‍ ഗതാഗതത്തൊഴിലാളികളുടെ വന്‍ പണിമുടക്ക്. തലസ്ഥാനമായ ഏതന്‍സില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് തെരുവിലിറങ്ങിയതോടെ മെട്രോയടക്കം പൊതുഗതാഗതം സ്തംഭിച്ചു. മെട്രോയിലേക്കുള്ള വഴികളടക്കം പ്രക്ഷോഭകാരികള്‍ തടഞ്ഞെങ്കിലും പൊലീസ് ഇടപെട്ട് തടസ്സങ്ങള്‍ ഒഴിവാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുന്നതിനെതിരെയാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. സമരം പൊളിക്കാന്‍ സര്‍ക്കാര്‍ കരിനിയമങ്ങള്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരരംഗത്താണ്.

ഷാവേസിന്റെ വ്യാജചിത്രം പ്രസിദ്ധീകരിച്ച പത്രം മാപ്പ് പറഞ്ഞു

മാഡ്രിഡ്: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ വ്യാജ ചിത്രം പ്രസിദ്ധീകരിച്ച സ്പാനീഷ് പത്രം "എല്‍ പെയ്സ്" പടം പിന്‍വലിച്ച് മാപ്പു പറഞ്ഞു. അര്‍ബുദരോഗബാധിതനായി ക്യൂബയില്‍ ചികിത്സയില്‍ കഴിയുന്ന ഷാവേസിന്റേതെന്ന വ്യാജേനെയാണ് മറ്റൊരു രോഗിയുടെ ചിത്രം ഇവര്‍ പ്രസിദ്ധീകരിച്ചത്. വെബ്സൈറ്റില്‍നിന്ന് പടം പിന്‍വലിച്ചതിനുപുറമെ ന്യൂസ് സ്റ്റാന്‍ഡുകളില്‍നിന്ന് പത്രവും ഒഴിവാക്കി. സ്പെയിനിലും ലാറ്റിനമേരിക്കയിലും മികച്ച പ്രചാരമുള്ള പത്രമാണ് എല്‍പെയ്സ്. പത്രത്തിന്റെ ഈ നടപടിക്കെതിരെ വ്യാപക വിമര്‍ശമുണ്ടായി. വെനസ്വേലന്‍ നേതാക്കള്‍ക്കുപുറമെ ലാറ്റനമേരിക്കന്‍ രാജ്യങ്ങളിലെ ഒട്ടുമിക്ക നേതാക്കളും പത്രത്തിന്റെ പ്രവൃത്തിയെ അപലപിച്ചിരുന്നു.

മുല്ലപ്പൂവിപ്ലവ വാര്‍ഷികത്തില്‍ ഈജിപ്തില്‍ വീണ്ടും ഏറ്റുമുട്ടല്‍

കെയ്റോ: ഈജിപ്തില്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിനെ അധികാരത്തില്‍നിന്ന് പുറത്താക്കിയ മുല്ലപ്പൂവിപ്ലവത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പൊലീസും പ്രതിപക്ഷ പ്രവര്‍ത്തകരുമായി കെയ്റോയില്‍ ഏറ്റുമുട്ടി. 16 പ്രവര്‍ത്തകര്‍ക്കും അഞ്ചു പൊലീസുകാര്‍ക്കും പരിക്കുണ്ട്. ആഴ്ചകളോളം സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടന്ന തഹ്രീര്‍ ചത്വരത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. പ്രക്ഷോഭകര്‍ ചത്വരത്തിലേക്ക് കടക്കാതിരിക്കാന്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തെങ്കിലും അത് തകര്‍ത്താണ് ഇവരെത്തിയത്. രാജ്യത്തെ രണ്ടാമത്തെ നഗരമായ അലക്സാന്‍ഡ്രിയയിലും മറ്റു നഗരങ്ങളിലും വന്‍ റാലി നടന്നു. 2011ലെ സമരത്തിലെ മുദ്രാവാക്യങ്ങളായ "ഭക്ഷണം, സ്വാതന്ത്ര്യം, സാമൂഹ്യനീതി" എന്നിവയാണ് വിപ്ലവവാര്‍ഷികത്തിലും ജനങ്ങള്‍ മുഴക്കിയത്.

ലോകത്തെ ഏറ്റവും വലിയ ആണവനിലയം അടച്ചുപൂട്ടുന്നു

ടോക്യോ: ലോകത്തെ ഏറ്റവും വലിയ ആണവനിലയമായ മധ്യ ജപ്പാനിലെ കാസിവാസാകി-കരിവാ നിലയം അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്. ഭൂകമ്പവുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കുന്നതിനെത്തുടര്‍ന്നാണിത്. 2011 മാര്‍ച്ചില്‍ സുനാമിയെത്തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിലുണ്ടായ പ്രതിസന്ധിയടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സുരക്ഷാനിലപാടുകള്‍ കര്‍ശനമാക്കുന്നത്. ടോക്യോ ഇലക്ട്രിക് പവര്‍ കോര്‍പറേഷനാണ് കരിവാ നിലയം പ്രവര്‍ത്തിപ്പിക്കുന്നത്. ജൂലൈമുതല്‍ പുതിയ നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കിത്തുടങ്ങും. തുടര്‍ന്ന് ഓരോ ആണവനിലയവും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആണവനിയന്ത്രണ അതോറിറ്റി വ്യക്തമാക്കി. 2007ല്‍ നിലയത്തിനടുത്ത് ഭൂചലനമുണ്ടായതിനെത്തുടര്‍ന്ന് കരിവാ നിലയം താല്‍ക്കാലികമായി അടച്ചിരുന്നു.

deshabhimani 260113

വെളിവാകുന്നത് കോണ്‍ഗ്രസിന്റെ പാപ്പരത്തം: പിണറായി


വെളിവാകുന്നത് കോണ്‍ഗ്രസിന്റെ പാപ്പരത്തം: പിണറായി

കോണ്‍ഗ്രസിനകത്തുള്ള ഒരു ഗ്രൂപ്പിന്റെ നേതാവായി എന്‍എസഎസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു ജാതി സംഘടനയും മുമ്പ് ഒരു കാലത്തും സ്വീകരിക്കാത്ത പരസ്യനിലപാട് സുകുമാരന്‍നായര്‍ സ്വീകരിച്ചിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യം ഉണ്ടായത് എന്‍.എസ്.എസിന്റെ ശക്തി കൊണ്ടല്ല. യു.ഡി.എഫ് അത്രയ്ക്ക് ദുര്‍ബലമായി എന്നതാണ് ഇത്തരം ഒരു നിലപാടിലേക്കെത്തിച്ചത്.

എന്‍.എസ്.എസ് പരസ്യമായി പറയാറുള്ളത് "ഞങ്ങള്‍ സമദൂരത്തില്‍ നില്‍ക്കുന്നു" എന്നാണ്. എന്നാല്‍ ഇതിന്റെ നിജസ്ഥിതി തിരുവനന്തപുരം താലൂക്ക് എന്‍.എസ്.എസ് സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ സുകുമാരന്‍ നായര്‍ തുറന്നു കാട്ടിയിരിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോണ്‍ഗ്രസ് നേതൃത്വവും എന്‍.എസ്.എസും തമ്മില്‍ 2011 ലെ തെരഞ്ഞെടുപ്പിനുമുമ്പ് നടത്തിയ രഹസ്യ ചര്‍ച്ചയെപ്പറ്റിയുള്ള വിവരമാണ്.

ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ 2010 സെപ്തംബര്‍ 6 ന് വിലാസ്റാവു ദേശ്മുഖ് എന്‍.എസ്.എസ് ആസ്ഥാനത്തെത്തി. ഇത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണെന്നാണ് സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. ഈ ചര്‍ച്ചയില്‍ രൂപപ്പെട്ട "രഹസ്യ റിപ്പോര്‍ട്ടി"ന്റെ ഉള്ളടക്കമാണ്് സുകുമാരന്‍ നായര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനം ന്യൂനപക്ഷത്തിന് ലഭിക്കാനിടയുണ്ടെന്നും അങ്ങനെ വന്നാല്‍ തത്തുല്യമായ സ്ഥാനം ഭൂരിപക്ഷ പ്രതിനിധിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടതായി സുകുമാരന്‍നായര്‍ പറയുന്നു. രമേശ് ചെന്നിത്തല നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് എന്‍.എസ്.എസ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. ജാതി-മത ശക്തികള്‍ക്ക് കോണ്‍ഗ്രസ് ഏതെല്ലാം തരത്തില്‍ കീഴടങ്ങുന്നു എന്നതാണ് ഇവിടെ വ്യക്തമാക്കുന്നത്. നാല് സീറ്റിനുവേണ്ടി ജാതി-മത ശക്തികള്‍ക്ക് കീഴടങ്ങി അവര്‍ മുന്നോട്ട് വെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കുന്ന കോണ്‍ഗ്രസിന്റെ പാപ്പരത്വമാണ് ഇതിലൂടെ പ്രകടമാവുന്നത്.-പിണറായി ചൂണ്ടിക്കാട്ടി.

സുകുമാരന്‍നായര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയതിലൂടെ എന്‍.എസ്.എസിന് ഒരു ജാതി സംഘടന എന്നവകാശപ്പെടാന്‍ ഇനിയങ്ങോട്ട് കഴിയില്ല. കോണ്‍ഗ്രസുകാരായ നായന്മാരുടെ ഒരു സംഘടന മാത്രമാണ് എന്‍.എസ്.എസ് എന്നാണ് ഈ വെളിപ്പെടുത്തലിന്റെ അര്‍ത്ഥം. എന്‍.എസ്.എസ് കോണ്‍ഗ്രസ് നേതാക്കന്മാരിലെ നായന്മാരെ സ്ഥാനാര്‍ത്ഥിയാക്കാനും മന്ത്രിയാക്കാനും അങ്ങനെ വിവിധ സ്ഥാനമാനങ്ങളിലേക്കെത്തിക്കാനും ശ്രമിക്കുന്ന സംഘടനയാണെന്നും വ്യക്തമായിരിക്കുന്നു. അതുകൊണ്ടാണ് വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ടാല്‍പോലും അതിന് എന്‍.എസ്.എസിന് അവകാശമുണ്ട് എന്ന് സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പ്രതികരിക്കേണ്ടിവരുന്നത്.

കോണ്‍ഗ്രസിന്റെ ഒരു ബഹുജനസംഘടനയായി സ്വയം പ്രഖ്യാപിച്ച എന്‍.എസ്.എസ് സോണിയാഗാന്ധിക്ക് നിവേദനം നല്‍കാന്‍ പോകുമെന്ന് ഉമ്മന്‍ചാണ്ടിയേയും മറ്റും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജാതി-മത ശക്തികളോടുള്ള വിധേയത്വം ജാതി സംഘടനാ നേതാക്കള്‍ക്ക് എത്രത്തോളം ധാര്‍ഷ്ട്യം നല്‍കുന്നു എന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം. ഇത്തരം സംഘടനകള്‍ കാണിക്കുന്ന ഓലപ്പാമ്പിനെ ഭയപ്പെടുന്നത് ആത്യന്തികമായി കേരളത്തിലെ മതനിരപേക്ഷതയെയാണ് ദുര്‍ബലപ്പെടുത്തുക എന്നതും മതനിരപേക്ഷ ചിന്താഗതിക്കാരായ കോണ്‍ഗ്രസുകാര്‍ തിരിച്ചറിയണം.- പിണറായി പറഞ്ഞു.
 
deshabhimani

2013, ജനുവരി 26, ശനിയാഴ്‌ച

മുസ്ലിം ലീഗിന്റെ വിലാപങ്ങൾ


മുസ്ലിം ലീഗിന്റെ വിലാപങ്ങൾ



മു­സ്ലിം ലീ­ഗി­നെ സം­ഘ­ടി­ത­മാ­യി ചി­ലർ വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ക­യാ­ണെ­ന്നു ലീ­ഗ് നേ­താ­വ് ഇ ടി മു­ഹ­മ്മ­ദ് ബഷീർ വി­ല­പി­ക്കു­ന്നു. ലീ­ഗി­നെ­തി­രെ ഓരോ ദി­വ­സ­വും ഓരോ കഥ­കൾ മെ­ന­യു­ക­യാ­ണ് ചി­ല­രെ­ന്നു പ്ര­മുഖ മല­യാള പത്ര­ത്തിൽ പ്ര­സി­ദ്ധീ­ക­രി­ച്ച ലേ­ഖ­ന­ത്തിൽ ഇടി മു­ഹ­മ്മ­ദ് ബഷീർ പരി­ത­പി­ക്കു­ന്നു. പ്ര­ധാ­ന­മാ­യും കേ­ര­ള­ത്തി­ലെ മത­സൌ­ഹാ­ർ­ദ്ദ­വും സാ­മു­ദാ­യിക സന്തു­ല­ന­വും മു­സ്ലിം ലീ­ഗ് തകർ­ക്കു­ന്നു, ലീ­ഗ് തീ­വ്ര­വാ­ദ­ത്തെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നു, അധി­കാ­ര­ത്തി­ലി­രു­ന്നു­കൊ­ണ്ട് ലീ­ഗ് അനർ­ഹ­മാ­യ­തു വാ­ങ്ങി­ക്കൂ­ട്ടു­ന്നു, മു­സ്ലിം ലീ­ഗാ­ണ് ഇപ്പോ­ഴു­ള്ള ­യു­ഡി­എ­ഫ്സർ­ക്കാ­രി­നെ നി­യ­ന്ത്രി­ക്കു­ന്ന­ത്, ഭൂ­രി­പ­ക്ഷ­ത്തി­നു ഈ ഭര­ണ­ത്തിൽ രക്ഷ­യി­ല്ല എന്നി­ത്യാ­ധി ആരോ­പ­ണ­ങ്ങ­ളാ­ണ് ലീ­ഗി­നെ­തി­രെ വി­വി­ധ­കോ­ണു­ക­ളിൽ നി­ന്നു ഉയർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തെ­ന്നാ­ണ് ലീ­ഗ് പരാ­തി­പ്പെ­ടു­ന്ന­തു­്. മാ­ത്ര­മ­ല്ല യു­ഡി­എ­ഫി­ലെ ചി­ലർ തന്നെ ലീ­ഗി­നെ ഒറ്റ­പ്പെ­ടു­ത്താൻ ശ്ര­മി­ക്കു­ന്നു എന്ന ആരോ­പ­ണ­വും ലീ­ഗ് ഉന്ന­യി­ക്കു­ന്നു­ണ്ട്.
ഇ­തി­നു മാ­ത്രം ലീ­ഗ് എന്തു ചെ­യ്തു­?  ലീ­ഗ് ഒന്നും ചെ­യ്തി­ട്ടി­ല്ല, അനർ­ഹ­മാ­യ­തു പോ­ക­ട്ടെ, അർ­ഹ­മാ­യ­ത് പോ­ലും ചെ­യ്തി­ട്ടി­ല്ല. എന്നി­ട്ടും പഴി മു­ഴു­വ­നും ലീ­ഗി­ന്റെ തല­യി­ൽ. അർ­ഹ­ത­പ്പെ­ട്ട­തും അതി­ലേ­റെ അനർ­ഹ­മാ­യ­തും ഭര­ണ­കൂ­ട­ത്തിൽ സമ്മർ­ദ്ദം ചെ­ലു­ത്തി വാ­ങ്ങി­ക്കൂ­ട്ടു­ന്ന­വ­രാ­ക­ട്ടെ ചി­ത്ര­ത്തിൽ എവി­ടെ­യു­മി­ല്ല­താ­നും. മാ­ത്ര­മ­ല്ല ലീ­ഗി­നെ­തി­രെ ആരോ­പ­ണം ഉന്ന­യി­ക്കു­ന്ന­വ­രു­ടെ നേ­തൃ­സ്ഥാ­ന­ത്തു് ഭര­ണ­ത്തിൽ നി­ന്നു് അനർ­ഹ­മാ­യ­തു വാ­രി­ക്കൂ­ട്ടു­ന്ന­വ­രു­മു­ണ്ട് എന്ന­താ­ണ് രസ­ക­രം. എന്നാൽ അവർ­ക്കെ­തി­രെ വസ്തു­ത­കൾ വി­ശ­ദ­മാ­ക്കി­ക്കൊ­ണ്ടു­ള്ള മറു­പ­ടി പ്ര­ചാ­ര­ണ­ങ്ങൾ­ക്ക് ലീ­ഗ് നേ­തൃ­ത്വം എന്തു­കൊ­ണ്ടോ മടി­ക്കു­ന്നു­.
"ജാതിയും മതവും നിരന്തരം പറഞ്ഞ് അധികാരവിലപേശൽ നടത്തുകയാണ് സമുദായ സംഘടനകൾ ചെയ്യേണ്ടതെന്ന ‘പ്രായോഗിക’ അജണ്ടയുടെ വക്താവാണ് സുകുമാരൻ നായർ . സവർണ്ണരെ തിരുവനന്തപുരം നായരെന്നും ഡൽഹി നായരെന്നും തരം തിരിച്ചു് അധികാരസ്ഥാനങ്ങൾ കൈക്കലാക്കുവാൻ വിദഗ്ദ്ധനുമാണ് ഇദ്ദേഹം."
ആരൊ­ക്കെ­യാ­ണ് ലീ­ഗ് നേ­തൃ­ത്വ­ത്തി­ന്റെ തന്നെ ഭാ­ഷ­യിൽ 'പാ­ർ­ട്ടി­യെ വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ന്ന'­തെ­ന്ന് പരി­ശോ­ധി­ക്കേ­ണ്ട­തു­ണ്ട്. സമീ­പ­കാല വി­വാ­ദ­ങ്ങൾ പരി­ഗ­ണി­ക്കു­മ്പോൾ പ്ര­ധാ­ന­മാ­യും എൻ എസ് എസ് – എസ് എൻ ഡി പി ഉൾ­പ്പെ­ടു­ന്ന ജാ­തി സം­ഘ­ട­ന­കൾ, ­ബി­ജെ­പി­ഉൾ­പ്പെ­ടു­ന്ന സം­ഘ­പ­രി­വാ­രം, കോ­ൺ­ഗ്ര­സ്സി­ലെ തന്നെ ഒരു വി­ഭാ­ഗം, പി­ന്നെ പ്ര­ധാന പ്ര­തി­പ­ക്ഷ­മായ സി­പി­എ­മ്മു­മാ­ണ് ലീ­ഗി­നെ­തി­രെ­യു­ള്ള ആക്ര­മ­ണ­ങ്ങൾ­ക്ക് നേ­തൃ­ത്വം നൽ­കു­ന്ന­തു­്.
ഇ­തിൽ എൻ എസ് എസ് – എസ് എൻ ഡി പി ജാ­തി­സം­ഘ­ട­ന­കൾ നാ­ളി­തു­വ­രെ ലീ­ഗു­മാ­യി സൌ­ഹാ­ർ­ദ്ദ­ത്തിൽ കഴി­ഞ്ഞി­രു­ന്ന വി­ഭാ­ഗ­ങ്ങ­ളാ­ണ്. അടു­ത്ത­കാ­ല­ത്താ­ണ് വെ­ള്ളാ­പ്പ­ള്ളി­യും സു­കു­മാ­രൻ നാ­യ­രു­മ­ട­ങ്ങു­ന്ന ഈ വി­ഭാ­ഗം ലീ­ഗി­നെ­തി­രെ തി­രി­യു­ന്ന­തു­്.
എൻ എസ് എസ് നേ­തൃ­സ്ഥാ­ന­ത്തു നാ­രാ­യ­ണ­പ്പ­ണി­ക്ക­രിൽ നി­ന്നു സു­കു­മാ­രൻ നാ­യ­രി­ലേ­ക്കു­ള്ള വഴി ദൂ­ര­മാ­ണ് എൻ എസ് എസ് നി­ല­പാ­ടു­ക­ളു­ടെ അടി­സ്ഥാന മാ­റ്റ­ങ്ങൾ­ക്ക് പ്ര­ചോ­ദ­ന­മാ­കു­ന്ന­തു­്. ജാ­തി­യും മത­വും നി­ര­ന്ത­രം പറ­ഞ്ഞു­കൊ­ണ്ട് അധി­കാ­ര­വി­ല­പേ­ശൽ നട­ത്തു­ക­യാ­ണ് സമു­ദായ സം­ഘ­ട­ന­കൾ ചെ­യ്യേ­ണ്ട­തെ­ന്ന ‘പ്രാ­യോ­ഗി­ക’ അജ­ണ്ട­യു­ടെ വക്താ­വെ­ന്ന നി­ല­യ്ക്കാ­ണ് സു­കു­മാ­രൻ നാ­യർ അറി­യ­പ്പെ­ടു­ന്ന­തു­്. സവർ­ണ്ണ­രെ തി­രു­വ­ന­ന്ത­പു­രം നാ­യ­രെ­ന്നും ഡൽ­ഹി നാ­യ­രെ­ന്നും തരം തി­രി­ച്ചു് അധി­കാ­ര­സ്ഥാ­ന­ങ്ങൾ കൈ­ക്ക­ലാ­ക്കു­വാൻ വി­ദ­ഗ്ദ്ധ­നു­മാ­ണ് സു­കു­മാ­രൻ നാ­യർ.
അ­തേ സമ­യം വെ­ള്ളാ­പ്പ­ള്ളി നടേ­ശൻ ഒരേ സമ­യം ജാ­തി രാ­ഷ്ട്രീ­യ­ത്തി­ന്റെ­യും ഹി­ന്ദു­ത്വ മു­ദ്രാ­വാ­ക്യ­ത്തി­ന്റെ­യും വക്താ­വാ­കു­ക­വ­ഴി രാ­ഷ്ട്രീയ ഇടം കണ്ടെ­ത്താ­നു­ള്ള ശ്ര­മ­ത്തി­ലാ­ണ്.   ബാൽ താ­ക്ക­റെ­യു­ടെ കേ­രള മോ­ഡല്‍ ആകു­വാ­നു­ള്ള ശ്ര­മം വെ­ള്ളാ­പ്പ­ള്ളി­യിൽ നി­ന്നു പല­ത­വണ ഉണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ഹി­ന്ദു­ക്കൾ ചാ­വേ­റു­ക­ളാ­ക­ണ­മെ­ന്ന ബാൽ താ­ക്ക­റെ എന്ന വർ­ഗ്ഗീയ രാ­ഷ്ട്രീയ നേ­താ­വി­ന്റെ വർ­ഷ­ങ്ങള്‍­ക്കു മു­ൻ­പു­ള്ള പ്ര­സ്താ­വന കേ­ര­ള­ത്തി­നു പരി­ച­യ­പ്പെ­ടു­ത്തി­യ­തു വെ­ള്ളാ­പ്പ­ള്ളി നടേ­ശ­നാ­ണ്. ഈഴവ രാ­ഷ്ട്രീ­യ­ത്തേ­ക്കാൾ സവർ­ണ്ണ­രെ കൂ­ടെ ഉൾ­ക്കൊ­ള്ളി­ച്ചു­ള്ള ഹി­ന്ദു­ത്വ രാ­ഷ്ട്രീ­യ­ത്തി­നു­ള്ള ശ്ര­മ­മാ­ണ് അടു­ത്ത­കാ­ല­ത്താ­യി വെ­ള്ളാ­പ്പ­ള്ളി നടേ­ശ­ന്റെ നേ­തൃ­ത്വ­ത്തിൽ നട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തു­്. സം­ഘ­പ­രി­വാർ സം­ഘ­ട­ന­കൾ ഉയർ­ത്തി­ക്കൊ­ണ്ടു­വ­രാൻ ശ്ര­മി­ക്കു­ന്ന പല പ്ര­ചാ­ര­ണ­ങ്ങൾ­ക്കും വർ­ഗ്ഗീയ അജ­ണ്ട­കൾ­ക്കും മു­ഖ്യ­കാ­ർ­മ്മി­ക­ത്വം വഹി­ക്കു­ന്ന­തു വെ­ള്ളാ­പ്പ­ള്ളി നടേ­ശ­നും മകൻ തു­ഷാർ വെ­ള്ളാ­പ്പ­ള്ളി­യും ഇവർ നേ­തൃ­ത്വം കൊ­ടു­ക്കു­ന്ന മാ­ദ്ധ്യ­മ­ങ്ങ­ളു­മാ­ണ്. സ്വാ­ഭാ­വി­ക­മാ­യും ലീ­ഗി­നെ­തി­രെ­യു­ള്ള രാ­ഷ്ട്രീയ പോ­രാ­ട്ട­ത്തി­നു് ഈ ജാ­തി­സം­ഘ­ട­ന­കൾ മു­ൻ­പിൽ തന്നെ ഉണ്ട്.
"ഒരേ സമയം ജാതി രാഷ്ട്രീയത്തിന്റെയും ഹിന്ദുത്വ മുദ്രാവാക്യത്തിന്റെയും വക്താവാകുകവഴി രാഷ്ട്രീയ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് വെള്ളാപ്പള്ളി. ഈഴവ രാഷ്ട്രീയത്തേക്കാൾ സവർണ്ണരെ കൂടെ ഉൾക്കൊള്ളിച്ചുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിനാണ് ശ്രമം. സംഘപരിവാറിന്റെ പ്രചാരണങ്ങൾക്കും വർഗ്ഗീയ അജണ്ടകൾക്കും മുഖ്യകാർമ്മികത്വം വഹിക്കുന്നതു വെള്ളാപ്പള്ളി നടേശനും മകൻ തുഷാറും ഇവർ നേതൃത്വം കൊടുക്കുന്ന മാദ്ധ്യമങ്ങളുമാണ്."
സം­ഘ­പ­രി­വാര സം­ഘ­ട­ന­ക­ളാ­ണ് മു­സ്ലിം ലീ­ഗി­നെ ലക്ഷ്യം വച്ചു­ള്ള പ്ര­ചാ­ര­ണ­ങ്ങൾ­ക്ക് നേ­തൃ­ത്വം കൊ­ടു­ക്കു­ന്ന മറ്റൊ­രു പ്ര­ധാന വി­ഭാ­ഗം. അതെ, വട­ക­ര­യി­ലും ബേ­പ്പൂ­രും പരീ­ക്ഷി­ച്ച് നോ­ക്കിയ ലീ­ഗു­ൾ­പ്പെ­ടു­ന്ന കു­പ്ര­സി­ദ്ധ­മായ കോ­ലീ­ബി മു­ന്ന­ണി­യി­ലെ  പ്ര­ധാന സഖ്യ­ക­ക്ഷി­ത­ന്നെ. സം­ഘ­പ­രി­വാ­ര­ത്തി­നും ലീ­ഗ് എന്ന രാ­ഷ്ട്രീ­യ­പാ­ർ­ട്ടി­യോ­ടു് അടു­ത്ത­കാ­ലം വരെ അസ്‌­പൃ­ശ്യത ഇല്ലാ­യി­രു­ന്നു. മാ­ത്ര­മ­ല്ല മു­സ്ലിം ലീ­ഗും ഇട­തു­പ­ക്ഷ പാ­ർ­ട്ടി­ക­ളും നേ­ർ­ക്കു­നേർ മത്സര രം­ഗ­ത്തു വരു­മ്പോൾ പ്ര­ധാന ശത്രു­വായ ഇട­തു­പ­ക്ഷ­ത്തെ പരാ­ജ­യ­പ്പെ­ടു­ത്താൻ മു­സ്ലിം ലീ­ഗ് എന്ന മി­ത്ര­ത്തെ വി­ജ­യി­പ്പി­ക്കാ­നാ­ണ് സം­ഘ­പ­രി­വാർ ആഗ്ര­ഹി­ച്ചി­രു­ന്ന­തു­്. തി­രി­ച്ചു വട­കര ലോ­ക­സ­ഭാ മണ്ഡ­ല­ത്തി­ലും ബേ­പ്പൂർ നി­യ­മ­സ­ഭാ മണ്ഡ­ല­ത്തി­ലും സം­ഘ­പ­രി­വാർ നോ­മി­നി­ക­ളായ പൊ­തു­സ്ഥാ­നാ­ർ­ഥി­കൾ­ക്കു വേ­ണ്ടി വോ­ട്ടു ചോ­ദി­ക്കാ­നും­,  ഡോ. മാ­ധ­വൻ കു­ട്ടി­ക്കും അഡ്വ: രത്ന­സിം­ഗി­നു­മൊ­ക്കെ സ്വ­യം വോ­ട്ടു­കു­ത്താ­നും മു­സ്ലിം ലീ­ഗി­നും സന്തോ­ഷ­മാ­യി­രു­ന്നു­.
എ­ന്നാൽ കഴി­ഞ്ഞ കു­റ­ച്ചു­കാ­ല­മാ­യി സം­ഘ­പ­രി­വാ­ര­വും മു­സ്ലിം ലീ­ഗി­നെ­തി­രെ ശക്ത­മായ പ്ര­ചാ­ര­ണം നട­ത്തു­ന്നു. ലീ­ഗി­ന്റെ ഓരോ നട­പ­ടി­ക­ളും വർ­ഗ്ഗീ­യ­വി­വാ­ദ­മാ­ക്കാൻ ശ്ര­ദ്ധി­ക്കു­ന്നു. ലീ­ഗ് നേ­താ­ക്ക­ളിൽ ചി­ല­രെ വ്യ­ക്തി­പ­ര­മാ­യി ആക്ര­മി­ക്കു­ന്നു. എന്തു­കൊ­ണ്ട് സം­ഘ­പ­രി­വാ­രം ഇത്ത­ര­മൊ­രു സമീ­പ­നം സ്വീ­ക­രി­ച്ചു­?
മ­ല­ബാ­റി­ലെ മു­സ്ലിം ലീ­ഗ് രാ­ഷ്ട്രീയ ആധി­പ­ത്യ­മാ­ണ് ഇന്ത്യ­യി­ലെ പൊ­തു­ധാ­ര­യിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­യി കേ­ര­ള­ത്തി­ലെ­ങ്കി­ലും മു­സ്ലിം സമു­ദാ­യ­ത്തി­ന്റെ അധി­കാ­ര­പ്രാ­പ്തി­യു­ടെ പ്ര­ധാ­ന­കാ­ര­ണം. ഈ രാ­ഷ്ട്രീയ ആധി­പ­ത്യം അവ­സാ­നി­ച്ചാൽ മാ­ത്ര­മേ മു­സ്ലിം സമു­ദാ­യ­ത്തി­ന്റെ കേ­ര­ള­ത്തി­ലെ അധി­കാ­ര­പ­ങ്കാ­ളി­ത്ത­ത്തി­നു വി­രാ­മ­മി­ടാൻ സാ­ധി­ക്കൂ എന്നു സം­ഘ­പ­രി­വാ­രം തി­രി­ച്ച­റി­യു­ന്നു. സ്വാ­ഭാ­വി­ക­മാ­യും മു­സ്ലിം ലീ­ഗി­ന്റെ രാ­ഷ്ട്രീയ സ്വാ­ധീ­ന­ത്തെ എതി­ർ­ത്തി­ല്ലാ­താ­ക്കാ­നും അതു­വ­ഴി മു­സ്ലിം അധി­കാര ­രാ­ഷ്ട്രീ­യം­ തന്നെ ഉന്മൂ­ല­നം ചെ­യ്യു­വാ­നും സം­ഘ­പ­രി­വാ­ര­വും മുൻ നി­ര­യിൽ തന്നെ ഉണ്ട്.
യു­ഡി­എ­ഫി­ലാ­ക­ട്ടെ കോ­ൺ­ഗ്ര­സി­ലെ  മു­സ്ലിം നാ­മ­ധാ­രി­ക­ളായ ചില നേ­താ­ക്ക­ളാ­ണ് ലീ­ഗി­നെ­തി­രെ­യു­ള്ള ആക്ര­മ­ണ­ങ്ങൾ­ക്ക് നേ­തൃ­ത്വം നൽ­കു­ന്ന­തു­്. മു­സ്ലിം സമു­ദാ­യ­ത്തി­നെ­തി­രെ­യും മു­സ്ലിം ലീ­ഗി­നെ­തി­രെ­യും നാ­ലു­വർ­ത്ത­മാ­നം പറ­ഞ്ഞാ­ല­ല്ലാ­തെ കോ­ൺ­ഗ്ര­സി­നു­ള്ളിൽ നി­ല­നി­ൽ­പ്പി­ല്ല എന്ന ധാ­രണ വച്ചു­പു­ലർ­ത്തു­ന്ന­വ­രാ­ണ് ഈ നേ­താ­ക്കൾ. കഴി­ഞ്ഞ നി­യ­മ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ അനു­കൂല സാ­ഹ­ച­ര്യം ഉണ്ടാ­യി­ട്ടും അതു മു­ത­ലെ­ടു­ക്കാ­നാ­കാ­തെ പോയ കോ­ൺ­ഗ്ര­സ് സം­ഘ­ട­നാ സം­വി­ധാ­ന­ത്തിൽ നി­ന്ന് വി­ഭി­ന്ന­മാ­യി ലീ­ഗ് നേ­ടിയ മെ­ച്ച­പ്പെ­ട്ട വി­ജ­യ­ത്തിൽ അസ­ഹി­ഷ്ണു­ത­യു­ള്ള­വ­രു­മാ­ണ് കോ­ൺ­ഗ്ര­സി­ലെ മു­സ്ലിം നാ­മ­ധാ­രി­ക­ളായ ഈ നേ­താ­ക്കൾ. സ്വ­ന്തം സ്ഥാ­നം ലീ­ഗും ലീ­ഗ് നേ­താ­ക്ക­ളും കയ്യ­ട­ക്കു­മോ എന്ന വ്യ­ക്തി­പ­ര­മായ ആശ­ങ്ക­യിൽ നി­ന്നു് ഉയർ­ന്നു­വ­രു­ന്ന വി­രോ­ധം. യു­ഡി­എ­ഫ് എതി­രാ­ളി­കൾ ലീ­ഗി­നെ­തി­രെ നട­ത്തു­ന്ന പ്ര­ചാ­ര­ണ­ങ്ങൾ­ക്ക് മു­ന്ന­ണി­ക്കു­ള്ളിൽ ശക്തി­പ­ക­രുക എന്ന­താ­ണ് ഈ നേ­താ­ക്ക­ളു­ടെ നാ­ളി­തു­വ­രെ­യു­ള്ള ദൌ­ത്യം. പല­പ്പോ­ഴും എതി­രാ­ളി­ക­ളേ­ക്കാൾ മു­ന്ന­ണി­ക്കു­ള്ളി­ലെ ഇത്ത­രം എതി­ർ­പ്പു­ക­ളാ­ണ് ലീ­ഗി­നെ അലോ­സ­ര­പ്പെ­ടു­ത്തു­ന്ന­തും. ഇവ­രിൽ പല­രും ജയി­ച്ചു കയ­റു­ന്ന­തു് ലീ­ഗ് വോ­ട്ടു­കൾ കൊ­ണ്ടു­മാ­ണെ­ന്ന­താ­ണ് രസ­ക­രം­.
"മുസ്ലിം ലീഗിന് മലബാറിലുള്ള രാഷ്ട്രീയ ആധിപത്യമാണ് കേരളത്തിലെങ്കിലും മുസ്ലിം സമുദായത്തിന്റെ അധികാരപ്രാപ്തിയുടെ പ്രധാനകാരണം. ഈ രാഷ്ട്രീയ ആധിപത്യം അവസാനിച്ചാൽ മാത്രമേ മുസ്ലിം സമുദായത്തിന്റെ അധികാരപങ്കാളിത്തത്തിനു വിരാമമിടാൻ സാധിക്കൂ."
പാ­ര­മ്പ­ര്യ എതി­രാ­ളി­ക­ളായ ­സി­പി­എം­ ആക­ട്ടെ അടു­ത്ത­കാ­ല­ത്താ­യി ലീ­ഗി­നെ­തി­രെ ശക്ത­മായ നി­ല­പാ­ടാ­ണ് സ്വീ­ക­രി­ക്കു­ന്ന­ത്. സി­പി­എം സം­ഘ­ട­നാ­ത­ല­ത്തിൽ നേ­രി­ടേ­ണ്ടി­വ­രു­ന്ന ഏറ്റ­വും വലിയ രാ­ഷ്ട്രീയ എതി­രാ­ളി­ക­ളാ­ണ് മു­സ്ലിം ലീ­ഗെ­ന്ന­ത് ഇവി­ടെ പ്ര­സ­ക്ത­മാ­ണ്. മല­ബാ­റി­ലെ രാ­ഷ്ട്രീയ ആധി­പ­ത്യ­ത്തി­നു വേ­ണ്ടി സി­പി­എ­മ്മും ലീ­ഗും തമ്മി­ലാ­ണ് വലിയ കി­ട­മ­ത്സ­രം നട­ക്കു­ന്ന­തു­്. ഈ മത്സ­രം പല­പ്പോ­ഴും സം­ഘർ­ഷ­ത്തി­ലും കലാ­ശി­ക്കു­ന്നു. മാ­ത്ര­മ­ല്ല അടു­ത്ത­കാ­ല­ത്താ­യി സി­പി­എ­മ്മി­ന്റെ ഒരു വി­ഭാ­ഗം നേ­താ­ക്ക­ളി­ലും അണി­ക­ളി­ലും ആരോ­പി­ക്ക­പ്പെ­ടു­ന്ന സം­ഘ­പ­രി­വാ­ര­സ്വാ­ധീ­ന­വും ലീ­ഗി­നെ­തി­രെ­യു­ള്ള പ്ര­ത്യേ­ക­ല­ക്ഷ്യം വച്ചു­ള്ള ആക്ര­മ­ണ­ത്തി­നു കാ­ര­ണ­മാ­കു­ന്നു­ണ്ട്.
മ­ല­ബാ­റി­ലെ രാ­ഷ്ട്രീയ സം­ഘർ­ഷ­ങ്ങൾ പല­പ്പോ­ഴും വർ­ഗ്ഗീയ സം­ഘർ­ഷ­ത്തി­ലേ­ക്കു വഴി­മാ­റി­പ്പോ­കു­ന്ന സാ­ഹ­ച­ര്യ­ത്തിൽ മു­സ്ലിം സമു­ദാ­യി­ക­ത­യു­ടെ നേ­തൃ­ത്വം ലീ­ഗിൽ ആരോ­പി­ക്ക­പ്പെ­ടു­ക­യും എതിര്‍­പ­ക്ഷ­ത്തു­ള്ള സി­പി­എ­മ്മി­നെ ഹി­ന്ദു സാ­മു­ദാ­യി­ക­ത­യു­ടെ പ്ര­തി­നി­ധി­യാ­യി ചി­ല­രെ­ങ്കി­ലും കാ­ണു­ക­യും ചെ­യ്യും. സി­പി­എ­മ്മു­മാ­യി പര­സ്യ­സ­ഖ്യ­ത്തി­നു് ആഹ്വാ­നം മു­ഴ­ക്കാൻ സം­ഘ­പ­രി­വാര മാ­ദ്ധ്യ­മ­ങ്ങൾ തയ്യാ­റാ­കു­ന്നി­ട­ത്തോ­ളം ഈ സ്വാ­ധീ­ന­ത്തി­ന്റെ ആഴം ശക്ത­മാ­ണ്. അതെ­ന്താ­യാ­ലും ലീ­ഗി­നെ­തി­രെ­യു­ള്ള ആക്ര­മ­ണം മു­ൻ­പെ­ന്ന­ത്തെ­ക്കാ­ളും ശക്ത­മാ­ക്കി സി­പി­എ­മ്മും സജീ­വ­മാ­ണ്.
മു­സ്ലിം ലീ­ഗ് സമു­ദാ­യ­ത്തി­നു എന്തു നൽ­കി­?
മു­സ്ലിം ലീ­ഗ് എന്ന വട­വൃ­ക്ഷ­ത്തെ ഇല്ലാ­യ്മ­ചെ­യ്യാൻ പല­കോ­ണിൽ നി­ന്നും ശ്ര­മം നട­ക്കു­ന്നു. ഈ വി­ഭാ­ഗ­ങ്ങ­ളു­ടെ രാ­ഷ്ട്രീയ പ്ര­ചാ­ര­ണ­ങ്ങൾ­ക്ക് മു­സ്ലിം ലീ­ഗി­നെ അക്ര­മി­ക്കേ­ണ്ട­തു് ആവ­ശ്യ­മാ­ണെ­ന്ന­തൊ­ഴി­ച്ചാൽ ഇവർ ആരോ­പി­ക്കു­മ്പോ­ലെ ലീ­ഗ് സമു­ദാ­യ­ത്തി­നു വേ­ണ്ടി അനർ­ഹ­മാ­യ­തു പോ­ക­ട്ടെ അർ­ഹ­മാ­യ­ത് തന്നെ നേ­ടി­ക്കൊ­ടു­ത്തോ എന്ന ചോ­ദ്യം പ്ര­സ­ക്ത­മാ­ണ്.
ന്യൂ­ന­പ­ക്ഷ­ങ്ങൾ എന്ന നി­ല­യ്ക്കു് ഇന്ത്യൻ മു­സ്ലിം­കൾ നി­ല­നി­ല്പു ഭീ­ഷ­ണി നേ­രി­ടു­ന്ന ഘട്ട­ങ്ങ­ളിൽ സമു­ദാ­യ­ത്തി­ന്റെ കൂ­ടെ­യാ­യി­രു­ന്നോ മു­സ്ലിം ലീ­ഗ് നി­ല­യു­റ­പ്പി­ച്ച­ത്? വി­ദ്യാ­ഭ്യാ­സ­പ­ര­മാ­യും സാ­മൂ­ഹി­ക­മാ­യും പി­ന്നോ­ക്കാ­വ­സ്ഥ­യിൽ കഴി­യു­ന്ന ഈ സമു­ദാ­യ­ത്തി­ന്റെ ഉന്ന­മ­ന­ത്തി­നു വേ­ണ്ടി ലീ­ഗി­ന്റെ അധി­കാ­രം ഉപ­യോ­ഗ­പ്പെ­ട്ടു­വോ? ഒരു രാ­ഷ്ട്രീ­യ­ശ­ക്തി­യാ­യി ഇനി­യും വളർ­ന്നു­വ­രാൻ കഴി­ഞ്ഞി­ട്ടി­ല്ലാ­ത്ത ഇന്ത്യൻ മു­സ്ലിം­കൾ­ക്ക് ആശ്വാ­സ­മാ­യി മു­സ്ലിം ലീ­ഗി­ന്റെ ശക്തി­യും സ്വാ­ധീ­ന­വും രാ­ജ്യ­ത്തി­ന്റെ വി­വിധ മേ­ഖ­ല­ക­ളി­ലേ­ക്ക് ചെ­ന്നെ­ത്തി­യോ? പ്ര­സ­ക്ത­മാ­ണ് ഈ ചോ­ദ്യ­ങ്ങൾ. ഒരു­പ­ക്ഷെ മറു­പ­ടി പറ­യാൻ ലീ­ഗ് ഒട്ടും താ­ല്പ­ര്യ­പ്പെ­ടാ­ത്ത ചോ­ദ്യ­ങ്ങൾ.
"യുഡിഎഫ് അധികാരത്തിലേറിയ സന്ദർഭങ്ങളിലൊക്കെ റവന്യൂവരുമാനത്തിന്റെ അൻപതുശതമാനത്തോളം വരുന്ന വകുപ്പുകൾ കൈകാര്യം ചെയ്യാനുള്ള അവസരം ലീഗിനു ലഭിച്ചു. സമുദായം ലീഗിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചുകൊണ്ട് വീണ്ടും വീണ്ടും ലീഗിനെ അധികാരത്തിലേറ്റിയപ്പോഴും ലീഗ് ഈ സമുദായത്തിനു ന്യായമായ എന്താണ് തിരിച്ചു നൽകിയത്?"
അൻ­പ­തു­കൊ­ല്ല­ത്തോ­ള­മാ­യി മു­സ്ലിം ലീ­ഗ് കേ­രള രാ­ഷ്ട്രീ­യ­ത്തിൽ സജീ­വ­മാ­ണ്. ദശാ­ബ്ദ­ങ്ങ­ളാ­യി ലീ­ഗ് യു­ഡി­എ­ഫ് എന്ന മു­ന്ന­ണി­യു­ടെ ശക്ത­മായ ഭാ­ഗ­വു­മാ­ണ്. യു­ഡി­എ­ഫ് അധി­കാ­ര­ത്തി­ലേ­റിയ സന്ദർ­ഭ­ങ്ങ­ളി­ലൊ­ക്കെ റവ­ന്യൂ­വ­രു­മാ­ന­ത്തി­ന്റെ അൻ­പ­തു­ശ­ത­മാ­ന­ത്തോ­ളം വരു­ന്ന വകു­പ്പു­കൾ കൈ­കാ­ര്യം ചെ­യ്യാ­നു­ള്ള അവ­സ­രം ലീ­ഗി­നു ലഭി­ച്ചു. സമു­ദാ­യം ലീ­ഗിൽ ആശ്വാ­സം കണ്ടെ­ത്താൻ ശ്ര­മി­ച്ചു­കൊ­ണ്ട് വീ­ണ്ടും വീ­ണ്ടും ലീ­ഗി­നെ അധി­കാ­ര­ത്തി­ലേ­റ്റി­യ­പ്പോ­ഴും ലീ­ഗ് ഈ സമു­ദാ­യ­ത്തി­നു ന്യാ­യ­മായ എന്താ­ണ് തി­രി­ച്ചു നൽ­കി­യ­ത്?
ഉ­ദാ­ഹ­ര­ണ­മാ­യി വി­ദ്യാ­ഭ്യാസ വകു­പ്പു തന്നെ. കേ­രള ഭര­ണ­ത്തിൽ ഒരു കക്ഷി എന്ന നി­ല­ക്ക് വി­ദ്യാ­ഭ്യാസ വകു­പ്പു് ഏറ്റ­വും കൂ­ടു­തൽ കൈ­കാ­ര്യം ചെ­യ്ത­തു മു­സ്ലിം ലീ­ഗ് ആണ്. വി­ദ്യാ­ഭ്യാസ പു­രോ­ഗ­തി­യു­ടെ വി­ഷ­യ­ത്തിൽ ഇതര സമു­ദാ­യ­ങ്ങൾ വള­രെ മു­ൻ­പെ തന്നെ സു­ര­ക്ഷി­ത­മായ സ്ഥ­ല­ത്തു അവ­രോ­ധി­ക്ക­പ്പെ­ട്ടി­രി­ക്കെ ചരി­ത്ര­പ­ര­മായ കാ­ര­ണ­ങ്ങ­ളാല്‍ വി­ദ്യാ­ഭ്യാ­സ­ല­ബ്ധി­യിൽ നി­ന്നു പു­റ­കോ­ട്ടു മാ­റ്റ­പ്പെ­ട്ട ഈ സമു­ദാ­യ­ത്തി­ന്റെ വി­ദ്യാ­ഭ്യാസ പു­രോ­ഗ­തി­ക്ക് എന്തു സം­ഭാ­വ­ന­യാ­ണ് ലീ­ഗ് നൽ­കി­യ­തു? കാ­ലി­ക്ക­റ്റ് യൂ­ണി­വേ­ഴ്സി­റ്റി അട­ക്ക­മു­ള്ള ഒരു­പി­ടി സ്ഥാ­പ­ന­ങ്ങൾ മല­ബാർ കേ­ന്ദ്രീ­ക­രി­ച്ച് സ്ഥാ­പി­ക്ക­പ്പെ­ട്ടു എന്ന­തൊ­ഴി­ച്ചാൽ സമു­ദാ­യ­ത്തിൽ ഇന്നു കാ­ണു­ന്ന വി­ദ്യാ­ഭ്യാസ പു­രോ­ഗ­തി­യിൽ ലീ­ഗി­നേ­ക്കാൾ പങ്കു­വ­ഹി­ച്ച­തു് ഗൾ­ഫി­ലെ­ത്ത­പ്പെ­ട്ട പ്ര­വാ­സി­ക­ളായ രക്ഷാ­കർ­ത്താ­ക്ക­ളു­ടെ തി­രി­ച്ച­റി­വ് മാ­ത്ര­മാ­ണെ­ന്ന­തു നി­ഷേ­ധി­ക്കാ­നാ­കി­ല്ല.
ഇ­ന്നും പത്താം ക്ലാ­സ് കഴി­ഞ്ഞു് ഉപ­രി­പ­ഠ­നം നട­ത്തു­വാൻ തക്ക­വ­ണ്ണം ഉപ­രി­പ­ഠന കേ­ന്ദ്ര­ങ്ങ­ളു­ടെ അഭാ­വം മല­ബാർ മേ­ഖല നേ­രി­ടു­ന്ന വലിയ പ്ര­തി­സ­ന്ധി­യാ­ണ്. അതേ സമ­യം തന്നെ തി­രു­വി­താം­കൂർ മേ­ഖ­ല­യി­ലാ­ക­ട്ടെ ഉപ­രി­പ­ഠ­ന­ത്തി­നു വി­ദ്യാ­ർ­ഥി­ക­ളെ കാ­ത്തു വി­ദ്യാ­ഭ്യാസ കേ­ന്ദ്ര­ങ്ങൾ സു­ല­ഭ­മായ സാ­ഹ­ച­ര്യ­വും. ഇത്ത­രം ചെ­റിയ കു­റ­വു­കള്‍ നി­ക­ത്താൻ പോ­ലും നാ­ളി­തു­വ­രെ­യു­ള്ള ലീ­ഗ് ഭര­ണ­ത്തിൽ സാ­ധി­ച്ചി­ട്ടി­ല്ല.
ലീ­ഗ് മന്ത്രി­മാർ അധി­കാ­ര­ത്തി­ലി­രി­ക്കു­മ്പോൾ തന്നെ­യാ­ണ് പല വി­ദ്യാ­ഭ്യാസ സ്ഥാ­പ­ന­ങ്ങ­ളി­ലും മു­സ്ലിം വി­ദ്യാ­ർ­ഥി­നി­കൾ തല­മ­റ­ച്ച­തി­ന്റെ പേ­രിൽ തു­ടർ­പ­ഠ­നം നി­ര­ന്ത­രം നി­ഷേ­ധി­ക്ക­പ്പെ­ടു­ന്ന­തു­്. ഭര­ണ­ഘ­ടന ഉറ­പ്പു നൽ­കു­ന്ന മൌ­ലി­കാ­വ­കാ­ശം ഉറ­പ്പു­വ­രു­ത്താൻ പോ­ലും ലീ­ഗ് ഭര­ണം­കൊ­ണ്ട് സാ­ധി­ക്കു­ന്നി­ല്ല. മല­ബാ­റിൽ അനു­വ­ദി­ക്ക­പ്പെ­ടു­ന്ന വി­ദ്യാ­ഭ്യാസ സ്ഥാ­പ­ന­ങ്ങ­ളാ­ക­ട്ടെ സമു­ദാ­യ­ത്തി­ലെ വരേ­ണ്യ വി­ഭാ­ഗ­ത്തി­നു മാ­ത്രം പ്രാ­പ്യ­മാ­കു­ന്ന നി­ല­യ്ക്കാ­ണ്. ഭൂ­രി­ഭാ­ഗം വരു­ന്ന പാ­വ­പ്പെ­ട്ട­വർ­ക്കോ ഇട­ത്ത­ര­ക്കാ­ർ­ക്കോ ഈ സ്ഥാ­പ­ന­ങ്ങ­ളി­ലെ പ്ര­വേ­ശ­നം പല­പ്പോ­ഴും സ്വ­പ്നം മാ­ത്ര­മാ­യി അവ­ശേ­ഷി­ക്കു­ന്നു. ഈ സ്ഥാ­പ­ന­ങ്ങ­ളിൽ പഠി­ക്കു­ന്ന­വ­രും പഠി­പ്പി­ക്കു­ന്ന­വ­രിൽ ഭൂ­രി­ഭാ­ഗ­വും മു­സ്ലിം സമു­ദാ­യ­വു­മാ­യി ബന്ധ­മി­ല്ലാ­ത്ത­വർ.
"സമുദായത്തിൽ ഇന്നു കാണുന്ന വിദ്യാഭ്യാസ പുരോഗതിയിൽ ലീഗിനേക്കാൾ പങ്കുവഹിച്ചതു് ഗൾഫിലെത്തപ്പെട്ട പ്രവാസികളായ രക്ഷാകർത്താക്കളുടെ തിരിച്ചറിവ് മാത്രമാണ്. വിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു വലിയ വിഭാഗം തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കി."
ചു­രു­ക്ക­ത്തിൽ ലീ­ഗി­ന്റെ നാ­ളി­തു­വ­രെ­യു­ള്ള വി­ദ്യാ­ഭ്യാസ നേ­ട്ട­ങ്ങ­ളു­ടെ ബാ­ക്കി­പ­ത്ര­മാ­ണി­തെ­ല്ലാം. മല­ബാ­റി­ലെ, പ്ര­ത്യേ­കി­ച്ച് മല­പ്പു­റം ജി­ല്ല­യിൽ അടു­ത്ത­കാ­ല­ത്താ­യി കണ്ടു­വ­രു­ന്ന വി­ദ്യാ­ഭ്യാസ നവ­ജാ­ഗ­ര­ണ­ത്തി­നു ലീ­ഗ് പല­പ്പോ­ഴും അവ­കാ­ശ­മു­ന്ന­യി­ക്കാ­റു­ണ്ടെ­ങ്കിൽ മു­ൻ­പ് സൂ­ചി­പ്പി­ച്ച­തു­പോ­ലെ അത് ലീ­ഗി­ന­വ­കാ­ശ­പ്പെ­ട്ട­ത­ല്ല, മറി­ച്ചു വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ അഭാ­വ­ത്തിൽ അവ­സ­ര­ങ്ങള്‍ നി­ഷേ­ധി­ക്ക­പ്പെ­ട്ട ഒരു വലിയ വി­ഭാ­ഗം പി­താ­ക്ക­ളു­ടെ തി­രി­ച്ച­റി­വാ­ണ് ഇന്നു കാ­ണു­ന്ന പു­രോ­ഗ­തി­യു­ടെ അടി­സ്ഥാ­നം­.
ഇ­ന്ത്യ­യി­ലെ എറ്റ­വും വലിയ മു­സ്ലിം രാ­ഷ്ട്രീയ പ്ര­സ്ഥാ­ന­മാ­ണ് ഇന്ത്യൻ യൂ­ണി­യന്‍ മു­സ്ലിം ലീ­ഗ്. കേ­ര­ള­ത്തിൽ പ്ര­ത്യേ­കി­ച്ച് മല­ബാ­റി­ലാ­ണ് പാ­ർ­ട്ടി­യു­ടെ സ്വാ­ധീ­ന­മെ­ങ്കി­ലും നി­യ­മ­സ­ഭ­യി­ലും ലോ­ക­സ­ഭ­യി­ലു­മൊ­ക്കെ പ്രാ­തി­നി­ധ്യ­ത്തി­നു ലീ­ഗി­നു നി­ര­ന്ത­രം അവ­സ­രം ലഭി­ക്കു­ന്നു. ലോ­ക­സ­ഭ­യിൽ എക്കാ­ല­വും രണ്ടോ­ളം എം പി­മാർ സ്ഥി­ര­മാ­യി ലീ­ഗ് പ്ര­തി­നി­ധി­ക­ളാ­യി ഉണ്ടാ­കു­ന്നു­.
ഇ­ന്ത്യൻ മു­സ്ലിം­കൾ അസ്തി­ത്വ­പ­ര­മായ പ്ര­തി­സ­ന്ധി­കൾ നേ­രി­ടു­ന്ന വി­വി­ധ­ഘ­ട്ട­ങ്ങ­ളിൽ രാ­ജ്യ­ത്തെ ഏറ്റ­വും വലിയ സാ­മു­ദാ­യിക പാ­ർ­ട്ടി­യു­ടെ നി­ല­പാ­ടു­കൾ എന്തൊ­ക്കെ­യാ­യി­രു­ന്നു? ബാ­ബ­റി മസ്ജി­ദ് വി­ഷ­യ­ത്തി­ൽ, കരി­നി­യ­മ­ങ്ങ­ളായ ടാ­ഡ, പോ­ട്ട, UAPA എന്നി­വ­യു­ടെ വി­ഷ­യ­ത്തി­ൽ, രാ­ജ്യ­ത്ത് നട­ക്കു­ന്ന വ്യാജ ഏറ്റു­മു­ട്ടൽ കൊ­ല­പാ­ത­ക­ങ്ങ­ളു­ടെ വി­ഷ­യ­ത്തി­ൽ, മു­സ്ലിം ചെ­റു­പ്പ­ക്കാ­രെ അകാ­ര­ണ­മാ­യി അറ­സ്റ്റ് ചെ­യ്തു വി­ചാ­ര­ണ­യി­ല്ലാ­തെ വർ­ഷ­ങ്ങ­ളോ­ളം തട­വി­ലി­ടു­ന്ന വി­ഷ­യ­ത്തി­ൽ, ഹി­ന്ദു­ത്വ ഫാ­സി­സ്റ്റ് ഭീ­ഷ­ണി­യെ നേ­രി­ടു­ന്ന വി­ഷ­യ­ത്തി­ലൊ­ക്കെ മു­സ്ലിം ലീ­ഗ് എന്തു നി­ല­പാ­ട് സ്വീ­ക­രി­ച്ചു­?
ഈ വി­ഷ­യ­ങ്ങ­ളി­ലെ­ല്ലാം സമു­ദാ­യം ഒരു വശ­ത്തും മു­സ്ലിം ലീ­ഗി­ന്റെ അധി­കാര താ­ല്പ­ര്യ­ങ്ങ­ളും, കോ­ൺ­ഗ്ര­സ് വി­ധേ­യ­ത്വ­വും മറു­വ­ശ­ത്തു­മാ­ണ് എക്കാ­ല­വും നി­ല­യു­റ­പ്പി­ച്ച­തു­്. ബാ­ബ­രീ വി­ഷ­യ­ത്തിൽ ലീ­ഗ് സ്വീ­ക­രി­ച്ച വഞ്ച­നാ­പ­ര­മായ നി­ല­പാ­ടു­കൾ ചരി­ത്ര­ത്തിൽ ഇടം പി­ടി­ക്കു­വാൻ യോ­ഗ്യ­ത­യു­ള്ള­താ­ണ്. രാ­ജ്യ­ത്ത് നി­ര­ന്ത­രം നട­ക്കു­ന്ന ഏറ്റു­മു­ട്ടൽ കൊ­ല­പ­ത­ക­ങ്ങൾ­ക്കെ­തി­രെ, അകാ­ര­ണ­മായ അറ­സ്റ്റു­കൾ­ക്കെ­തി­രെ ഒരു നീ­ക്ക­വും ഈ പാ­ർ­ട്ടി­യു­ടെ ഭാ­ഗ­ത്തു നി­ന്നു നാ­ളി­തു­വ­രെ ഉണ്ടാ­യി­ട്ടി­ല്ല. മാ­ത്ര­മ­ല്ല ഒരു ദശാ­ബ്ദ­ക്കാ­ലം കോ­യ­മ്പ­ത്തൂർ ജയി­ലിൽ അന്യാ­യ­മാ­യി തട­വി­ലാ­ക്ക­പ്പെ­ട്ടി­രു­ന്ന മദ­നി­യു­ടെ അറ­സ്റ്റി­നു പി­ന്നിൽ ചില ലീ­ഗ് നേ­താ­ക്ക­ളു­ടെ കര­ങ്ങള്‍ പ്ര­വർ­ത്തി­ച്ചു എന്ന ആരോ­പ­ണ­വും ഉയർ­ന്നു­വ­ന്നു­.
"ബാബറി മസ്ജിദ് വിഷയത്തിൽ, കരിനിയമങ്ങളായ ടാഡ, പോട്ട, UAPA എന്നിവയുടെ കാര്യത്തിൽ, രാജ്യത്ത് നടക്കുന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ, മുസ്ലിം ചെറുപ്പക്കാരെ അകാരണമായി അറസ്റ്റ് ചെയ്തു വിചാരണയില്ലാതെ വർഷങ്ങളോളം തടവിലിടുന്നതിൽ, ഹിന്ദുത്വ ഫാസിസ്റ്റ് ഭീഷണിയെ നേരിടുന്നതിലൊക്കെ മുസ്ലിം ലീഗ് എന്തു നിലപാട് സ്വീകരിച്ചു?"
കേ­ര­ള­ത്തിൽ ലീ­ഗ് ഭര­ണ­പ­ക്ഷ­ത്തും പ്ര­തി­പ­ക്ഷ­ത്തും നി­ല­യു­റ­പ്പി­ച്ച സന്ദർ­ഭ­ങ്ങ­ളി­ലെ­ല്ലാം ഭര­ണ­കൂ­ട­ത്തി­ന്റെ ഭാ­ഗ­ത്തു­നി­ന്നു മു­സ്ലിം സമു­ദാ­യ­ത്തി­നെ­തി­രെ പല­നീ­ക്ക­ങ്ങ­ളും ഉണ്ടാ­യി. ലീ­ഗ് പ്ര­വർ­ത്ത­ക­ര­ട­ക്കം പല­രെ­യും പൊ­ലീ­സ് വെ­ടി­വ­ച്ചു കൊ­ന്നു. പല­രെ­യും അകാ­ര­ണ­മാ­യി അറ­സ്റ്റ് ചെ­യ്തു തട­വി­ലി­ട്ടു. ഈ വി­ഷ­യ­ത്തി­ലൊ­ന്നും ഒരു പ്ര­തി­ഷേ­ധ­സ്വ­രം പോ­ലും ലീ­ഗി­ന്റെ ഭാ­ഗ­ത്തു നി­ന്നു­ണ്ടാ­യി­ല്ല. പ്ര­തി­ഷേ­ധി­ച്ചാൽ മതേ­ത­ര­മു­ഖം നഷ്ട­പ്പെ­ടു­മോ എന്ന ഭയ­മാ­കാം ഒരു കാ­ര­ണം. അത­ല്ല അധി­കാ­ര­ത്തി­ലേ­റാൻ ഇത്ത­രം നി­ല­പാ­ടു­കൾ തട­സ്സ­മാ­കു­മോ എന്ന ഭയ­മാ­കാം. എന്തു കാ­ര­ണം കൊ­ണ്ടാ­യാ­ലും രാ­ജ്യ­ത്തെ ഏറ്റ­വും വലിയ മു­സ്ലിം സാ­മു­ദാ­യിക പാ­ർ­ട്ടി എന്ന­വ­കാ­ശ­പ്പെ­ടു­ന്ന ലീ­ഗി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സമു­ദാ­യം നേ­രി­ടു­ന്ന വെ­ല്ലു­വി­ളി­കൾ­ക്കു നേ­രെ മു­ഖം തി­രി­ച്ചു­കൊ­ണ്ട് അധി­കാര രാ­ഷ്ട്രീ­യ­വു­മാ­യി ഒട്ടി­നി­ൽ­ക്കാ­നു­ള്ള പ്ര­വ­ണ­ത­യാ­ണ് എക്കാ­ല­വും കണ്ടു­വ­രു­ന്ന­തു­്.
ഇ­ന്ത്യാ രാ­ജ്യ­ത്ത് മു­സ്ലിം ജന­സം­ഖ്യ­യിൽ വെ­റും നാ­ലു ശത­മാ­നം മാ­ത്ര­മാ­ണ് കേ­ര­ള­ത്തി­ലെ മു­സ്ലിം പ്രാ­തി­നി­ധ്യം. തൊ­ണ്ണൂ­റു ശത­മാ­ന­ത്തി­ല­ധി­കം മു­സ്ലിം ജന­സം­ഖ്യ­യും കേ­ര­ള­ത്തി­നു പു­റ­ത്തു, പ്ര­ത്യേ­കി­ച്ച് ഉത്ത­രേ­ന്ത്യൻ സം­സ്ഥാ­ന­ങ്ങ­ളി­ലാ­ണ് അധി­വ­സി­ക്കു­ന്ന­തു­്. മതേ­തര പ്ര­സ്ഥാ­ന­ങ്ങൾ എന്നു സ്വ­യം പരി­ച­യ­പ്പെ­ടു­ത്തു­ന്ന എന്നാൽ പ്രാ­യോ­ഗി­ക­ത­ല­ത്തിൽ ഒട്ടും മതേ­ത­ര­മ­ല്ലാ­ത്ത പാ­ർ­ട്ടി­ക­ളു­ടെ വോ­ട്ടു­ബാ­ങ്കു­ക­ളാ­ണ് ഈ സം­സ്ഥാ­ന­ങ്ങ­ളി­ലെ മു­സ്ലിം­കൾ. കേ­ര­ള­ത്തി­ലെ മു­സ്ലിം ജന­ത­യു­ടെ ഒരു വി­ഭാ­ഗ­മെ­ങ്കി­ലും ഗൾ­ഫ് കു­ടി­യേ­റ്റം കൊ­ണ്ട് കു­റെ­കൂ­ടെ മെ­ച്ച­പ്പെ­ട്ട സാ­ഹ­ച­ര്യ­ത്തിൽ ജീ­വി­ക്കാൻ അവ­സ­രം ലഭി­ച്ച­പ്പോൾ അതു­പോ­ലും നി­ഷേ­ധി­ക്ക­പ്പെ­ട്ടു സമൂ­ഹ­ത്തി­ലെ പി­ന്നാ­മ്പു­റ­ങ്ങ­ളി­ലേ­ക്ക് തള്ള­പ്പെ­ട്ട അവ­സ്ഥ­യി­ലാ­ണ് ഈ സം­സ്ഥാ­ന­ങ്ങ­ളി­ലെ മു­സ്ലിം­കൾ.
ചെ­രു­പ്പു­കു­ത്തി­ക­ളും റി­ക്ഷാ­വ­ലി­ക്കാ­രും അട­ങ്ങു­ന്ന, മാ­ഫി­യാ പ്ര­വർ­ത്ത­ന­ങ്ങ­ളില്‍ പെ­ട്ടു­പോ­കാ­നും എന്തി­നേ­റെ, ജീ­വി­ക്കാൻ സ്വ­ന്തം ശരീ­രം വി­ൽ­ക്കാൻ പോ­ലും നി­ർ­ബ­ന്ധി­ത­രാ­കു­ന്ന ഒരു സമൂ­ഹം. സ്വാ­ത­ന്ത്ര്യ ലബ്ധി­ക്കു  ശേ­ഷം ഹി­ന്ദു­ത്വ ഫാ­സി­സ്റ്റു­ക­ളു­ടെ നി­ര­ന്തര ആക്ര­മ­ണ­ങ്ങൾ­ക്ക് വി­ധേ­യ­രാ­ക്ക­പ്പെ­ട്ട ജന­ത. ഒരു­വേള കാ­ലി­ത്തൊ­ഴു­ത്തു­ക­ളേ­ക്കാൽ മ്ലേ­ഛ­മായ അന്ത­രീ­ക്ഷ­ത്തിൽ ജീ­വി­തം തള്ളി­നീ­ക്കാൻ നി­ർ­ബ­ന്ധി­ത­രാ­യ­വർ.
"കലാപങ്ങളിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുമ്പോൾ അവരുടെ കണ്ണീരൊപ്പാൻ ലീഗ് എന്നെങ്കിലും തയ്യാറായിട്ടുണ്ടോ? ഒരു നേരത്തെ ഭക്ഷണമെങ്കിലും അവർക്കു നൽകി ആശ്വസിപ്പിക്കാൻ, മാറുമറയ്ക്കാനുതകുന്ന ഒരു വസ്ത്രം നൽകി സഹായിക്കാൻ പാർട്ടി ഇക്കാലമത്രയും ശ്രമിച്ചിട്ടുണ്ടോ? ഇല്ല ഇല്ല ഇല്ല എന്നുമാത്രമെ ഉത്തരം പറയാനുണ്ടാകൂ. മാത്രമല്ല ഇവരെ സ്വന്തം പാർട്ടിക്കു കീഴിൽ സംഘടിപ്പിക്കാൻ പോലും ലീഗ് ശ്രമിച്ചിട്ടില്ല."
മു­സ്ലിം ലീ­ഗി­ന്റെ ഇക്കാ­ല­മ­ത്ര­യു­മു­ള്ള ചരി­ത്ര­വും പ്ര­വർ­ത്ത­ന­വും വി­ല­യി­രു­ത്തി­യാൽ ഈ സമൂ­ഹ­ത്തി­നു വേ­ണ്ടി പാ­ർ­ട്ടി എന്തു ചെ­യ്തു എന്ന ചോ­ദ്യം പ്ര­സ­ക്ത­മാ­ണ്. അസം­ഘ­ടി­ത­രാ­യ, അശ­ര­ണ­രാ­യ, എല്ലാം നഷ്ട­പ്പെ­ട്ട­തി­നു തു­ല്യ­മാ­യി ജീ­വി­ക്കു­ന്ന ഈ ജന­ത­ക്കു വേ­ണ്ടി ലീ­ഗ് നാ­ളി­തു­വ­രെ എന്തെ­ങ്കി­ലും ഒരു നീ­ക്കം നട­ത്തി­യി­ട്ടു­ണ്ടോ? കലാ­പ­ങ്ങ­ളിൽ ഉറ്റ­വ­രെ­യും ഉട­യ­വ­രെ­യും നഷ്ട­പ്പെ­ടു­മ്പോൾ അവ­രു­ടെ കണ്ണീ­രൊ­പ്പാൻ ലീ­ഗ് എന്നെ­ങ്കി­ലും തയ്യാ­റാ­യി­ട്ടു­ണ്ടോ? ഒരു നേ­ര­ത്തെ ഭക്ഷ­ണ­മെ­ങ്കി­ലും അവർ­ക്കു നൽ­കി ആശ്വ­സി­പ്പി­ക്കാ­ൻ, മാ­റു­മ­റ­യ്ക്കാ­നു­ത­കു­ന്ന ഒരു വസ്ത്രം നൽ­കി സഹാ­യി­ക്കാൻ പാ­ർ­ട്ടി ഇക്കാ­ല­മ­ത്ര­യും ശ്ര­മി­ച്ചി­ട്ടു­ണ്ടോ? ഇല്ല ഇല്ല ഇല്ല എന്നു­മാ­ത്ര­മെ ഉത്ത­രം പറ­യാ­നു­ണ്ടാ­കൂ. മാ­ത്ര­മ­ല്ല ഇവ­രെ സ്വ­ന്തം പാ­ർ­ട്ടി­ക്കു കീ­ഴിൽ സം­ഘ­ടി­പ്പി­ക്കാൻ പോ­ലും ലീ­ഗ് ശ്ര­മി­ച്ചി­ട്ടി­ല്ല. രാ­ജ്യ­സ­ഭ­യി­ലും, ലോ­ക­സ­ഭ­യി­ലും നി­ര­ന്ത­രം പ്ര­തി­നി­ധി­കൾ ഉണ്ടാ­യി­ട്ടു­കൂ­ടി മല­ബാ­റി­നു പു­റ­ത്തു, കേ­ര­ള­ത്തി­നു വെ­ളി­യിൽ പാ­ർ­ട്ടി­ക്ക് സ്വാ­ധീ­നം ഉണ്ടാ­ക്ക­നു­ള്ള ഒരു ശ്ര­മ­വും നട­ന്നി­ല്ല. മാ­ത്ര­മ­ല്ല ഒരു കാ­ല­ത്തു ബം­ഗാ­ളില്‍ നി­ല­നി­ന്നി­രു­ന്ന സാ­മാ­ന്യം ശക്ത­മായ മു­സ്ലിം ലീ­ഗ് സ്വാ­ധീ­നം പോ­ലും പി­ന്നീ­ട് ഇല്ലാ­തായ കാ­ഴ്ച­യാ­ണ് കണ്ട­തു­്.
മു­സ്ലിം സമു­ദാ­യം ലീ­ഗി­നു അധി­കാ­ര­ത്തി­ന്റെ ഭാ­ഗ­മാ­കു­വാ­നു­ള്ള ജന­സ­മ്മ­തി നി­ര­ന്ത­രം നൽ­കി­യ­പ്പോൾ തി­രി­കെ ഈ വി­ഭാ­ഗ­ത്തി­നു പാ­ർ­ട്ടി എന്തു നൽ­കി എന്ന­തി­ന്റെ ഉത്ത­ര­മാ­ണ് ഇവി­ടെ വി­ശ­ദീ­ക­രി­ക്ക­പ്പെ­ട്ട­തു­്. എന്നി­ട്ടും വീ­ണ്ടും വീ­ണ്ടും ലീ­ഗ് തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു, അധി­കാ­ര­ത്തി­ന്റെ ഭാ­ഗ­മാ­യി­.
എ­ന്തു­കൊ­ണ്ടി­ങ്ങ­നെ സം­ഭ­വി­ച്ചു എന്ന ചോ­ദ്യ­ത്തി­നു് ഒരു­ത്ത­ര­മേ ഉള്ളൂ. ഈ സ്വാ­ധീ­നം, കേ­ര­ള­ത്തി­ലെ­ങ്കി­ലും നി­ല­നി­ൽ­ക്കു­ന്ന അധി­കാ­ര­ത്തി­ലെ പ്രാ­തി­നി­ധ്യം ഇല്ല­താ­ക്ക­രു­തെ­ന്ന, നി­ല­നി­ന്നു കാ­ണ­ണ­മെ­ന്ന സമു­ദാ­യ­ത്തി­ന്റെ പൊ­തു താ­ല്പ­ര്യ­മാ­ണ് ഭി­ന്ന­ത­കൾ മറ­ന്നും ലീ­ഗി­നോ­ടു­ള്ള രാ­ഷ്ട്രീയ അഭി­പ്രാ­യ­വ്യ­ത്യാ­സം അവ­ഗ­ണി­ച്ചും, ലീ­ഗി­ന്റെ നാ­ളി­തു­വ­രെ­യു­ള്ള പ്ര­വർ­ത്ത­ന­പ­രാ­ജ­യ­ങ്ങ­ളെ കണ്ടി­ല്ലെ­ന്നു നടി­ച്ചും വീ­ണ്ടും വീ­ണ്ടും ലീ­ഗിൽ സമു­ദാ­യം പ്ര­തീ­ക്ഷ­കൾ അർ­പ്പി­ക്കു­ന്ന­തു­്. സമു­ദാ­യ­ത്തി­ന്റെ ശത്രു­ക്കൾ ആഗ്ര­ഹി­ക്കും തര­ത്തിൽ നാ­മ­മാ­ത്ര­മായ ഈ ഭര­ണ­സ്വാ­ധീ­ന­വും ഇല്ലാ­താ­ക്കാൻ സമു­ദാ­യ­ത്തി­ന് ആഗ്ര­ഹ­മി­ല്ലെ­ന്ന സദു­ദ്ദേ­ശ്യം­.
"ലീഗ് ഒന്നും ചെയ്തില്ലെങ്കിൽ പോലും പ്രതിയോഗികളുടെ പ്രചാരണം കൊണ്ട് മുസ്ലിം ലീഗ് സമുദായത്തിനു വേണ്ടി എന്തൊക്കെയോ ചെയ്യുന്നു, ചെയ്തുകൊണ്ടിരിക്കുന്നു എന്ന സമുദായത്തിന്റെ തെറ്റായ ധാരണയുടെ പുറത്താണ് മുസ്ലിം ലീഗ് സ്വന്തം രാഷ്ട്രീയ ഇടം സുരക്ഷിതമാക്കുന്നത്. എതിരാളികളുടെ രാഷ്ട്രീയ പ്രചാരണത്തിന്റെ ബലത്തിൽ ലീഗ് കൂടുതൽ സുരക്ഷിതരാകുന്നു. "
ലീ­ഗി­നെ ഒറ്റ­പ്പെ­ടു­ത്തു­ന്നു, വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ന്നു, തീ­വ്ര­വാദ ബന്ധം ആരോ­പി­ക്കു­ന്നു എന്നൊ­ക്കെ ലീ­ഗ് നേ­താ­ക്കൾ പരി­ത­പി­ക്കു­മ്പോ­ൾ, ഇര­വേ­ഷം അണി­യു­മ്പോൾ തരം കി­ട്ടി­യാൽ ലീ­ഗി­നു് അഭി­മ­ത­രാ­യ­വർ­ക്കെ­തി­രെ ലീ­ഗി­ന്റെ രാ­ഷ്ട്രീയ നി­ല­പാ­ടു­ക­ളെ വി­മർ­ശി­ക്കു­ന്ന­വ­രെ ഇതേ ആരോ­പ­ണം കൊ­ണ്ട് വലി­ഞ്ഞു­മു­റു­ക്കാൻ മു­സ്ലിം ലീ­ഗ് നേ­താ­ക്കൾ മറ്റാ­രേ­ക്കാൾ മു­ൻ­പെ ഉണ്ടാ­കു­മെ­ന്ന­തും കൂ­ട്ടി­വാ­യി­ക്കേ­ണ്ട­തു­ണ്ട്. അപ്പോൾ ലീ­ഗി­നു വേ­ട്ട­ക്കാ­രു­ടെ സ്വ­ഭാ­വ­മാ­യി­രി­ക്കു­മെ­ന്നു മാ­ത്രം­.
ഇ­ന്നു ലീ­ഗി­നെ ആരോ­പ­ണ­ങ്ങൾ കൊ­ണ്ട് വരി­ഞ്ഞു­മു­റു­ക്കു­ന്ന, അണി­ക­ളെ കൊ­ന്നു തി­ണ്ണ­മി­ടു­ക്ക് കാ­ണി­ക്കു­ന്ന­വർ­ക്കൊ­പ്പം നി­ന്നു­കൊ­ണ്ട് ലീ­ഗി­നി­ഷ്ട­മി­ല്ലാ­ത്ത­വ­രെ­യെ­ല്ലാം മേ­ല്പ­റ­ഞ്ഞ ലീ­ഗി­നെ­തി­രെ ഉന്ന­യി­ക്ക­പ്പെ­ട്ട ആരോ­പ­ണ­ങ്ങൾ ഒന്നൊ­ഴി­യാ­തെ ഉന്ന­യി­ക്കാൻ ലീ­ഗ് എക്കാ­ല­വും ശ്ര­മി­ച്ചി­ട്ടു­ണ്ട്. മാ­ത്ര­മ­ല്ല ഇപ്പോൾ ലീ­ഗി­നെ­തി­രെ അക്ര­മ­ണം നട­ത്തു­ന്ന ഫാ­സി­സ്റ്റ് സം­ഘ­ട­ന­ക­ളു­മാ­യി ലീ­ഗ് നേ­താ­ക്കൾ ഇപ്പോ­ഴും അടു­പ്പം പു­ലർ­ത്തു­ന്നു. സം­ഘ­പ­രി­വാ­ര­ത്തി­ന്റെ തീ­പ്പൊ­രി വർ­ഗ്ഗീയ പ്ര­ഭാ­ഷ­കർ­ക്കൊ­പ്പം വേ­ദി പങ്കി­ടാൻ ലീ­ഗ് നേ­താ­ക്കൾ ഔത്സു­ക്യം കാ­ണി­ക്കു­ന്നു. ലീ­ഗു­മാ­യി രാ­ഷ്ട്രീയ വി­യോ­ജി­പ്പു­ള്ള, ലീ­ഗിൽ ആധി­പ­ത്യ­മു­ള്ള മത­സം­ഘ­ട­ന­ക­ളിൽ നി­ന്നു വ്യ­ത്യ­സ്ത അഭി­പ്രാ­യം കൊ­ണ്ടു നട­ക്കു­ന്നു എന്ന ഒരെ­യൊ­രു കാ­ര­ണ­ത്താൽ സമു­ദാ­യ­ത്തിൽ തന്നെ­യു­ള്ള ഇതര സം­ഘ­ട­ന­ക­ളു­മാ­യു­ള്ള സൌ­ഹാ­ർ­ദ്ദം വി­ല­ക്കു­ന്ന ലീ­ഗ്, പക്ഷെ ലീ­ഗി­നെ ഇപ്പോൾ വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ന്ന, മു­സ്ലിം ലീ­ഗ് സമം പാ­ക്കി­സ്ഥാൻ എന്ന മു­ദ്രാ­വാ­ക്യം മു­ഴ­ക്കു­ന്ന സം­ഘ­പ­രി­വാ­രി­കൾ­ക്ക് ഇന്നും പ്രി­യ­പ്പെ­ട്ട­വ­രാ­ണെ­ന്നു വരു­മ്പോൾ ലീ­ഗ് മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന രാ­ഷ്ട്രീ­യ­വും താ­ല്പ­ര്യ­ങ്ങ­ളും എന്തെ­ന്നു വ്യ­ക്തം. ഒരെ സമ­യം ഇര­വേ­ഷം അണി­ഞ്ഞ് പരി­ത­പി­ക്കു­ക, അതേ സമ­യം തന്നെ വേ­ട്ട­ക്കാ­ർ­ക്കൊ­പ്പം ഇര­ക­ളെ വേ­ട്ട­യാ­ടാൻ മറ്റാ­രേ­ക്കാ­ളും ആവേ­ശം കാ­ണി­ക്കു­ക. മു­സ്ലിം ലീ­ഗി­ന്റെ ഇത­പ­ര്യ­ന്ത­മായ രാ­ഷ്ട്രീയ ശൈ­ലി­യാ­ണി­തു­്.
ലീ­ഗ് ഒന്നും ചെ­യ്തി­ല്ലെ­ങ്കിൽ പോ­ലും പ്ര­തി­യോ­ഗി­ക­ളു­ടെ പ്ര­ചാ­ര­ണം കൊ­ണ്ട് മു­സ്ലിം ലീ­ഗ് സമു­ദാ­യ­ത്തി­നു വേ­ണ്ടി എന്തൊ­ക്കെ­യോ ചെ­യ്യു­ന്നു, ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്നു എന്ന സമു­ദാ­യ­ത്തി­ന്റെ തെ­റ്റായ ധാ­ര­ണ­യു­ടെ പു­റ­ത്താ­ണ് മു­സ്ലിം ലീ­ഗ് സ്വ­ന്തം രാ­ഷ്ട്രീയ ഇടം സു­ര­ക്ഷി­ത­മാ­ക്കു­ന്ന­തെ­ന്ന­ത് പറ­യാ­തെ വയ്യ. സമു­ദാ­യ­ത്തി­നു വേ­ണ്ടി ലീ­ഗ് ഒന്നും ചെ­യ്യാ­തെ തന്നെ എതി­രാ­ളി­ക­ളു­ടെ രാ­ഷ്ട്രീയ പ്ര­ചാ­ര­ണ­ത്തി­ന്റെ ബല­ത്തിൽ ലീ­ഗ് കൂ­ടു­തൽ സു­ര­ക്ഷി­ത­രാ­കു­ന്നു. അതാ­യ­തു മു­സ്ലിം ലീ­ഗി­നെ വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ന്നു എന്ന് ലീ­ഗ് നേ­താ­ക്കൾ പറ­യു­മ്പോൾ പോ­ലും ആത്യ­ന്തി­ക­മാ­യി ഇതി­ന്റെ രാ­ഷ്ട്രീയ ഗു­ണം മു­സ്ലിം ലീ­ഗി­നു തന്നെ എന്നു വ്യ­ക്തം­.
പി കെ നൌ­ഫൽ

പട്ടികജാതി ക്ഷേമസമിതി എന്തിന്?


പട്ടികജാതി ക്ഷേമസമിതി എന്തിന്?

സി­പി­ഐ­(എം­)­ന്റെ നേ­തൃ­ത്വ­ത്തില്‍ ഈയി­ടെ സം­ഘ­ടി­പ്പി­ച്ച ­പ­ട്ടി­ക­ജാ­തി­ ക്ഷേമ സമി­തി­ക്കെ­തി­രെ ചില കോ­ണു­ക­ളില്‍ നി­ന്ന് വി­മര്‍­ശ­ന­ങ്ങള്‍ ഉയര്‍­ന്നു­വ­രി­ക­യു­ണ്ടാ­യി­.  ­സി­പി­ഐ­(എം­) ­ജാ­തി­ സം­ഘ­ടന ഉണ്ടാ­ക്കു­ന്നു എന്ന­താ­യി­രു­ന്നു വി­മര്‍­ശ­ന­ങ്ങ­ളു­ടെ കേ­ന്ദ്ര­ബി­ന്ദു. ജാ­തി­യെ വല്ലാ­തെ പ്ര­ണ­യി­ക്കു­ന്ന ചി­ലര്‍, ‘ഒ­ടു­വില്‍ നി­ങ്ങള്‍ ജാ­തി­യു­ടെ പ്രാ­ധാ­ന്യം തി­രി­ച്ച­റി­ഞ്ഞ­ല്ലോ’ എന്ന് പറ­ഞ്ഞ­പ്പോള്‍ ജാ­തി വി­രു­ദ്ധ­രു­ടെ ആക്ഷേ­പം , സി­പി­ഐ­(എം) ­വര്‍­ഗ്ഗ­രാ­ഷ്ട്രീ­യം­ ഉപേ­ക്ഷി­ച്ച് ­ജാ­തി­രാ­ഷ്ട്രീ­യം­ സ്വീ­ക­രി­ക്കു­ന്നു എന്നാ­യി­രു­ന്നു.
ഉ­പ­രി­പ്ളവ ധാ­ര­ണ­ക­ളു­ടെ ധാ­രാ­ളി­ത്ത­ങ്ങ­ളില്‍ ജീ­വി­ക്കാന്‍ പരി­ശീ­ലി­പ്പി­ക്ക­പ്പെ­ട്ട ചി­ലര്‍, സ്വാ­ഭാ­വി­ക­മാ­യും ഈ പ്ര­ച­ര­ണ­ങ്ങ­ളില്‍ കു­ടു­ങ്ങാ­നി­ട­യു­ണ്ട്. അത്ത­ര­ക്കാ­രെ ലക്ഷ്യം വച്ചു­കൊ­ണ്ടു­ള്ള പതി­വ് മാ­ദ്ധ്യ­മ­ചര്‍­ച്ചാ പരി­പാ­ടി­ക­ളില്‍ സി­പി­ഐ­(എം) ന്റെ ‘ഇ­ര­ട്ട­ത്താ­പ്പി­നെ­’­ക്കു­റി­ച്ചും ­നി­ല­പാ­ട് മാ­റ്റ­ത്തെ­ക്കു­റി­ച്ചും പരാ­മര്‍­ശ­ങ്ങ­ളു­ണ്ടാ­യി. ജാ­തി-സമു­ദായ സം­ഘ­ട­ന­കള്‍ വലി­യ­തോ­തില്‍ സമൂ­ഹ­ത്തെ സ്വാ­ധീ­നി­ക്കാന്‍ ശ്ര­മി­ക്കു­ന്ന ഇക്കാ­ല­ത്ത് സി­പി­ഐ­(എം) നി­ല­പാ­ടി­ന്റെ ന്യാ­യീ­ക­ര­ണ­മെ­ന്താ­ണ് എന്നാ­യി­രു­ന്നു വി­മര്‍­ശ­ക­രു­ടെ പ്ര­ധാന ചോ­ദ്യം­.
"സിപിഐ(എം) ഇപ്പോള്‍ ഉണ്ടാക്കിയത് ജാതി സംഘടനയല്ല; പട്ടികജാതി ജനവിഭാഗങ്ങളുടെ വര്‍ഗ്ഗ സംഘടനയാണ്. പട്ടികജാതി എന്നൊരു ജാതിയില്ലെന്നും അതൊരു ഭരണഘടനാ പരികല്‍പ്പനയാണെന്നും ആദ്യമേ മനസ്സിലാക്കണം. ചെറുമ സമുദായ മുന്നണി, പാണന്‍ മഹാസഭ, മണ്ണാന്‍ സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളൊന്നും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. "
ആദ്യ­മേ പറ­യേ­ണ്ട ഒരു കാ­ര്യം സി­പി­ഐ­(എം) ഒരു ജാ­തി സം­ഘ­ട­ന­യും ഉണ്ടാ­ക്കി­യി­ട്ടി­ല്ല എന്നാ­ണ്. ജാ­തി രാ­ഷ്ട്രീ­യ­ത്തി­നും സ്വ­ത്വ രാ­ഷ്ട്രീ­യ­ത്തി­നും എക്കാ­ല­വും എതി­രാ­യ­തി­നാല്‍ ഒരി­ക്ക­ലും പാര്‍­ട്ടി ജാ­തി സം­ഘ­ടന ഉണ്ടാ­ക്കാ­നും പോ­കു­ന്നി­ല്ല. അപ്പോള്‍ ചരി­ത്ര­ത്തില്‍ മാ­ത്ര­മ­ല്ല; സാ­മാ­ന്യ യു­ക്തി­യി­ലും ഇട­ങ്കോ­ലി­ട്ടു­കൊ­ണ്ട് ഒരു അല്‍­പ്പ­ബു­ദ്ധി ചോ­ദി­ക്കും­:
“അ­ങ്ങി­നെ­യാ­ണെ­ങ്കില്‍ ഇപ്പോള്‍ ഉണ്ടാ­ക്കി­യ­തോ­?” 
തി­ക­ച്ചും ലളി­ത­മാ­ണ് അതി­നു­ള്ള ഉത്ത­രം­.
സി­പി­ഐ­(എം) ഇപ്പോള്‍ ഉണ്ടാ­ക്കി­യ­ത് ജാ­തി സം­ഘ­ട­ന­യ­ല്ല; പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളു­ടെ വര്‍­ഗ്ഗ സം­ഘ­ട­ന­യാ­ണ്. പട്ടി­ക­ജാ­തി എന്നൊ­രു ജാ­തി­യി­ല്ലെ­ന്നും അതൊ­രു ഭര­ണ­ഘ­ട­നാ പരി­കല്‍­പ്പ­ന­യാ­ണെ­ന്നും ആദ്യ­മേ മന­സ്സി­ലാ­ക്ക­ണം. ചെ­റുമ സമു­ദായ മു­ന്ന­ണി, പാ­ണന്‍ മഹാ­സ­ഭ, മണ്ണാന്‍ സം­ര­ക്ഷണ സമി­തി തു­ട­ങ്ങിയ സം­ഘ­ട­ന­ക­ളൊ­ന്നും പാര്‍­ട്ടി­യു­ടെ നേ­തൃ­ത്വ­ത്തില്‍ സം­ഘ­ടി­പ്പി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല. ഭര­ണ­ഘ­ട­ന­യില്‍, പ്ര­ത്യേക പട്ടി­ക­യില്‍ (schedule) ഉള്‍­പ്പെ­ടു­ത്തിയ ജന­വി­ഭാ­ഗ­ത്തെ പൊ­തു­വേ വി­ളി­ക്കു­ന്ന പേ­രാ­ണ് പട്ടി­ക­ജാ­തി എന്ന­ത്. സാ­മ്പ­ത്തി­ക­മാ­യും സാ­മൂ­ഹ്യ­പ­ര­മാ­യും രാ­ഷ്ട്രീ­യ­മാ­യും പി­ന്നാ­ക്കം നില്‍­ക്കു­ന്ന­വ­രാ­യ­തി­നാല്‍ പ്ര­ത്യേക പരി­ഗ­ണന അര്‍­ഹി­ക്കു­ന്ന­വര്‍ എന്ന നി­ല­യി­ലാ­ണ് അവര്‍ പ്ര­ത്യേക പട്ടി­ക­യി­ലാ­യ­ത്. അവ­രു­ടെ ഉന്ന­മ­ന­ത്തി­നാ­യി പ്ര­ത്യേ­കം പരി­ശ്ര­മി­ക്കു­ന്ന വര്‍­ഗ­സം­ഘ­ട­ന­യാ­ണ് പട്ടി­ക­ജാ­തി ക്ഷേ­മ­സ­മി­തി­.
അ­പ്പോള്‍ ഉന്ന­യി­ക്ക­പ്പെ­ടാ­വു­ന്ന ചോ­ദ്യം, ഇതു തന്നെ­യ­ല്ലേ ജാ­തി സം­ഘ­ട­ന­ക­ളും പറ­യു­ന്ന­ത് എന്നാ­ണ്. തീര്‍­ച്ച­യാ­യും അല്ല. ഓരോ ജാ­തി­യി­ലും ഉള്‍­പ്പെ­ട്ട ജന­വി­ഭാ­ഗ­ങ്ങ­ളെ പ്ര­ത്യേ­കം സം­ഘ­ടി­പ്പി­ക്കു­ന്ന ജാ­തി സം­ഘ­ട­ന­കള്‍ ചെ­യ്യു­ന്ന­ത് അവര്‍­ക്ക് മാ­ത്ര­മാ­യി ഒരു പ്ര­ത്യേക ­സ്വ­ത്വം­ (identity) ഉണ്ട് എന്ന് വി­ശ്വ­സി­പ്പി­ക്കു­ക­യാ­ണ്. അത് ജാ­തി­യില്‍ മാ­ത്രം ഊന്നി­ക്കൊ­ണ്ടു­ള്ള ഒരു സങ്കല്‍­പ­മാ­ണ്. പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളു­ടെ വര്‍­ഗ്ഗ­പ­ശ്ചാ­ത്ത­ലം അവര്‍ കാ­ണു­ന്നേ­യി­ല്ല.
എ­ന്നാല്‍ പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളെ ജാ­തി എന്ന നി­ല­യ്ക്ക­ല്ല, വര്‍­ഗം എന്ന നി­ല­യ്ക്കാ­ണ് സി­പി­ഐ­(എം) പരി­ഗ­ണി­ക്കു­ന്ന­ത്. അതാ­യ­ത്  പാര്‍­ട്ടി അവ­രോ­ട് പറ­യു­ന്ന­ത് ‘നി­ങ്ങ­ളൊ­രു ജാ­തി­യ­ല്ല, വര്‍­ഗ­മാ­ണ് ’ എന്നാ­ണ്. നി­ങ്ങ­ളൊ­രു ‘ജാ­തി മാ­ത്ര­മാ­ണ്’ എന്ന് നി­ര­ന്ത­ര­മാ­യി അവ­രെ വി­ശ്വ­സി­പ്പി­ക്കാന്‍ പരി­ശ്ര­മം നട­ക്കു­ന്ന­കാ­ല­ത്ത് ‘നി­ങ്ങ­ളൊ­രു വര്‍­ഗ്ഗ­മാ­ണ്’ എന്ന് അവ­രെ ബോ­ദ്ധ്യ­പ്പെ­ടു­ത്തേ­ണ്ട­ത് അത്യാ­വ­ശ്യ­മാ­ണ് എന്ന് പാര്‍­ട്ടി കരു­തു­ന്നു. അതി­നാ­യി അവ­രെ പ്ര­ത്യേ­കം സം­ഘ­ടി­പ്പി­ക്കുക തന്നെ വേ­ണം­.
"ഓരോ ജാതിയിലും ഉള്‍പ്പെട്ട ജനവിഭാഗങ്ങളെ പ്രത്യേകം സംഘടിപ്പിക്കുന്ന ജാതി സംഘടനകള്‍ ചെയ്യുന്നത് അവര്‍ക്ക് മാത്രമായി ഒരു പ്രത്യേക സ്വത്വം (identity) ഉണ്ട് എന്ന് വിശ്വസിപ്പിക്കുകയാണ്. അത് ജാതിയില്‍ മാത്രം ഊന്നിക്കൊണ്ടുള്ള ഒരു സങ്കല്‍പമാണ്. പട്ടികജാതി ജനവിഭാഗങ്ങളുടെ വര്‍ഗ്ഗപശ്ചാത്തലം അവര്‍ കാണുന്നേയില്ല. "
കേ­ര­ള­ത്തില്‍ സി­പി­ഐ­(എം) ന്റെ അടി­ത്തറ പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളാ­ണ് എന്ന­താ­ണ് പരി­ഗ­ണി­ക്ക­പ്പെ­ടേ­ണ്ട മറ്റൊ­രു വസ്തു­ത.  ഇതൊ­രു വര്‍­ഗ്ഗ­പ­ര­മായ അടി­ത്തറ തന്നെ­യാ­ണ്. അതേ­സ­മ­യം അവ­രോ­രു­ത്ത­രും വി­ഭി­ന്ന  ജാ­തി­ക­ളില്‍ ഉള്‍­പ്പെ­ടു­ന്ന­വ­രു­മാ­ണ്.
ആ­ഗോ­ള­വല്‍­ക്ക­രണ നയ­ങ്ങ­ളു­ടെ ദു­രി­തം അനു­ഭ­വി­ക്കു­ന്ന ജന­ങ്ങ­ളെ, ആ നയ­ങ്ങള്‍­ക്കെ­തി­രാ­യി സം­ഘ­ടി­പ്പി­ക്കുക എന്ന­താ­ണ് പാര്‍­ട്ടി ആഗ്ര­ഹി­ക്കു­ന്ന­ത്. (സ്വാ­ഭാ­വി­ക­മാ­യും പട്ടി­ക­ജാ­തി വി­ഭാ­ഗ­ങ്ങള്‍­ക്ക് പു­റ­ത്തു­ള്ള­വ­രും അതില്‍ ഉള്‍­പ്പെ­ടും­.) എന്നാല്‍ ജാ­തി സം­ഘ­ട­ന­കള്‍ പരി­ശ്ര­മി­ക്കു­ന്ന­ത്, ഈ വര്‍­ഗ്ഗ ഐക്യ­ത്തെ തകര്‍­ക്കാ­നും വര്‍­ഗ്ഗ­പ­ര­മായ ഉള്ള­ട­ക്ക­മു­ള്ള­വ­രെ­പ്പോ­ലും ജാ­തി സ്വ­ത്വ­ത്തില്‍ തള­ച്ചി­ടാ­നു­മാ­ണ്.
ഇ­ന്ത്യന്‍ സമൂ­ഹ­ത്തി­ന്റെ പ്ര­ത്യേ­ക­ത, അതി­ന്റെ ജാ­തി -സ­മു­ദായ കെ­ട്ടു­പാ­ടു­ക­ളാ­ണ്.  ആയി­ര­ക്ക­ണ­ക്കി­ന് വര്‍­ഷ­ങ്ങ­ളാ­യി നി­ല­നില്‍­ക്കു­ന്ന ഈ അവ­സ്ഥ ഒരു സാ­മൂ­ഹ്യ യാ­ഥാര്‍­ത്ഥ്യ­മാ­ണ്. സി­പി­ഐ­(എം) ആഗ്ര­ഹി­ക്കു­ന്ന­ത് ഒരു ജാ­തി­ര­ഹിത സമൂ­ഹ­മാ­ണ്. കാ­ര­ണം ജാ­തി­യും അതു­മാ­യി ബന്ധ­പ്പെ­ട്ട ആചാ­ര­ങ്ങ­ളും വലിയ തോ­തില്‍ സമൂ­ഹ­ത്തെ പി­റ­കോ­ട്ട് വലി­ക്കു­ക­യാ­ണ് ചെ­യ്യു­ന്ന­ത്. ഇന്ത്യന്‍ സമൂ­ഹ­ത്തി­ന്റെ പി­ന്നാ­ക്കാ­വ­സ്ഥ­ക്ക് ജാ­തി­വ്യ­വ­സ്ഥ എത്ര­മാ­ത്രം കാ­ര­ണ­മാ­യി­ട്ടു­ണ്ടെ­ന്ന് അസ­ന്നി­ഗ്ദ­മാ­യി വി­ശ­ദീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ട്.
ഒ­രു നൂ­റ്റാ­ണ്ട് മുന്‍­പു­വ­രെ പോ­ലും കേ­ര­ള­വും ഈയൊ­രു പൊ­തു­ധാ­ര­യില്‍ തന്നെ­യാ­യി­രു­ന്നു. എന്നാല്‍ പത്തൊന്‍­പ­താം നൂ­റ്റാ­ണ്ടി­ന്റെ അവ­സാ­നം തൊ­ട്ട് ഇരു­പ­താം നൂ­റ്റാ­ണ്ടി­ന്റെ മധ്യം വരെ­യു­ള്ള കാ­ല­ത്ത്, ജാ­തി­യില്‍ നി­ന്നു­യര്‍­ന്ന് മനു­ഷ്യ­നാ­വുക എന്ന വലിയ ആശ­യം കേ­ര­ള­ത്തെ സ്വാ­ധീ­നി­ക്കു­ക­യു­ണ്ടാ­യി. ശ്രീ­നാ­രാ­യണ ഗു­രു­വും, അയ്യ­ങ്കാ­ളി­യും, ചട്ട­മ്പി സ്വാ­മി­ക­ളും ഉള്‍­പ്പെ­ട്ട കേ­ര­ളീയ നവോ­ത്ഥാ­ന­മാ­ണ് ഈ പരി­വര്‍­ത്ത­ന­ത്തി­ന് തു­ട­ക്ക­മി­ട്ട­ത്.
ഇ­തി­ന് തു­ല്യ­മായ നി­ല­യില്‍ ഇന്ത്യ­യി­ലെ മറ്റ് സം­സ്ഥാ­ന­ങ്ങ­ളി­ലും അത്ത­രം മു­ന്നേ­റ്റ­ങ്ങ­ളു­ണ്ടാ­യി­ട്ടു­ണ്ട്. എന്നാല്‍ കേ­ര­ള­ത്തി­ലു­ണ്ടായ വ്യ­ത്യാ­സം, കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി­യു­ടെ രൂ­പീ­ക­ര­ണ­വും അതി­ലൂ­ടെ നവോ­ത്ഥാന മൂ­ല്യ­ങ്ങ­ളു­ടെ രാ­ഷ്ട്രീയ ഉള്ള­ട­ക്കം ചോര്‍­ന്നു പോ­കാ­തെ­യു­ള്ള അതി­ന്റെ വി­കാ­സ­വു­മാ­യി­രു­ന്നു. ഈയൊ­രു രാ­ഷ്ട്രീയ പ്ര­ക്രി­യ­യാ­ണ് കേ­ര­ള­ത്തില്‍, വി­വിധ ജാ­തി­ക­ളില്‍ ഉള്‍­പ്പെ­ട്ടി­ട്ടു­ള്ള പട്ടി­ക­ജാ­തി വി­ഭാ­ഗ­ങ്ങ­ളെ വലി­യൊ­ര­ള­വില്‍  സമൂ­ഹ­ത്തി­ന്റെ മു­ഖ്യ­ധാ­ര­യില്‍ എത്തി­ച്ച­ത്.
എ­ന്നാല്‍ കഴി­ഞ്ഞ രണ്ട് ദശ­ക­ങ്ങ­ളി­ലെ ആഗോ­ള­വല്‍­ക്ക­രണ നയ­ങ്ങള്‍ കാ­ര്യ­ങ്ങ­ളെ കു­റ­ച്ചു­കൂ­ടി ദു­ഷ്ക­ര­മാ­ക്കി­യ­താ­യി കാ­ണാ­നാ­കും. സമൂ­ഹ­ത്തി­ലെ എല്ലാ വി­ഭാ­ഗം ജന­ങ്ങ­ളേ­യും ചൂ­ഷ­ണം ചെ­യ്യാന്‍ കു­ത്തക മു­ത­ലാ­ളി­ത്ത­ത്തി­ന് സമ്പൂര്‍­ണ്ണ­മായ അവ­സ­ര­മൊ­രു­ക്കു­ക­യാ­ണ് അത് ചെ­യ്ത­ത്. പട്ടിക ജാ­തി വി­ഭാ­ഗ­ങ്ങ­ളില്‍ നി­ന്ന് ഏതെ­ങ്കി­ലും തര­ത്തില്‍ ഉയര്‍­ന്നു­വ­രാ­നു­ള്ള എല്ലാ സാ­ദ്ധ്യ­ത­ക­ളേ­യും അത് മങ്ങ­ലേല്‍­പി­ച്ചു. കേ­ര­ള­ത്തി­ലെ എയ്ഡ­ഡ് വി­ദ്യാ­ഭ്യാസ മേ­ഖല പരി­ശോ­ധി­ച്ചാല്‍ അതില്‍ അദ്ധ്യാ­പ­ക­രായ പട്ടി­ക­ജാ­തി­ക്കാ­രു­ടെ എണ്ണം വി­ര­ലില്‍ എണ്ണാ­വു­ന്ന­തേ ഉണ്ടാ­കൂ എന്ന് കാ­ണാ­നാ­കും­.  സ്വ­കാ­ര്യ മൂ­ല­ധ­ന­ത്തി­ന് പ്രാ­ധാ­ന്യം ഏറി­വ­രു­ന്ന എല്ലാ മേ­ഖ­ല­ക­ളി­ലും ഇത് തന്നെ­യാ­ണ് അവ­സ്ഥ. അത്ത­രം സന്ദര്‍­ഭ­ങ്ങ­ളില്‍ അവര്‍­ക്കി­ട­യില്‍ ഉണ്ടാ­കു­ന്ന സ്വാ­ഭാ­വിക അസം­തൃ­പ്തി­യെ  ജാ­തി­സ്വ­ത്വ­ബോ­ധ­ത്തില്‍  തള­ച്ചി­ടാ­നാ­ണ് ജാ­തി സം­ഘ­ട­ന­കള്‍ ശ്ര­മി­ക്കു­ന്ന­ത്.
"ജാതി വേണ്ട എന്ന് പറയുമ്പോള്‍ തന്നെ ജാതി സംവരണത്തെ അനുകൂലിക്കുന്നതും ഒരു വര്‍ഗ്ഗസംഘടന എന്ന നിലയില്‍ പട്ടികജാതി ക്ഷേമസമിതി രൂപീകരിക്കുന്നതും ജാതിയെ നിലനിര്‍ത്താനല്ല; ജാതി സ്വത്വബോധത്തില്‍ നിന്ന് വര്‍ഗ്ഗ വീക്ഷണങ്ങളിലേക്ക് ജനങ്ങളെ ഉയര്‍ത്താനാണ്."
ആഗോ­ള­വല്‍­ക്ക­രണ നയ­ങ്ങള്‍ ശക്തി­പ്പെ­ട്ട അതേ കാ­ല­ത്താ­ണ് ജാ­തി സം­ഘ­ട­ന­ക­ളും ശക്തി­പ്പെ­ട്ട­ത് എന്ന­ത് യാ­ദൃ­ശ്ചി­ക­മ­ല്ല. അതാ­യ­ത് ഇരു­പ­താം­നൂ­റ്റാ­ണ്ടി­ന്റെ തു­ട­ക്ക­ത്തില്‍ കേ­ര­ള­ത്തില്‍ രൂ­പ­പ്പെ­ട്ട ജാ­തി­സം­ഘ­ട­ന­ക­ള­ല്ല ഇരു­പ­ത്തി­യൊ­ന്നാം നൂ­റ്റാ­ണ്ടി­ന്റെ  തു­ട­ക്ക­ത്തില്‍ ഉണ്ടാ­യി­ട്ടു­ള്ള­ത് എന്നര്‍­ത്ഥം. ‘ച­രി­ത്രം രണ്ടാ­മ­ത് ആവര്‍­ത്തി­ക്കുക ദു­ര­ന്ത­മാ­യി­ട്ടാ­യി­രി­ക്കും’ എന്ന മാര്‍­ക്സി­ന്റെ പ്ര­സ്താ­വന അതി­ന്റെ അസാ­ധാ­ര­ണ­മായ പ്ര­വ­ച­നാ­ത്മ­കത കൊ­ണ്ട് ഇപ്പോള്‍ ശ്ര­ദ്ധേ­യ­മാ­യി­രി­ക്ക­യാ­ണ്.
ഇ­ത്ത­ര­മൊ­രു സാ­ഹ­ച­ര്യ­ത്തില്‍ ആധു­നിക കേ­ര­ള­ത്തെ സൃ­ഷ്ടി­ക്കു­ന്ന­തില്‍ നിര്‍­ണ്ണാ­യക പങ്ക് വഹി­ച്ച കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി എന്ത് ചെ­യ്യ­ണ­മെ­ന്നാ­ണ് വി­മര്‍­ശ­കര്‍ പറ­യു­ന്ന­ത്? ആ രൂ­പീ­ക­ര­ണ­ത്തില്‍ പങ്കാ­ളി­ക­ളായ അടി­സ്ഥാന ജന­വി­ഭാ­ഗ­ങ്ങ­ളെ, വ്യ­ക്ത­മായ രാ­ഷ്ട്രീ­യഅ­ജ­ണ്ട­യു­ടെ പേ­രില്‍ ജാ­തി സം­ഘ­ട­ന­കള്‍ പകു­ത്തെ­ടു­ക്കാന്‍ ശ്ര­മി­ക്കു­മ്പോള്‍ നി­ശ്ശ­ബ്ദ­മാ­യി ഇരി­ക്ക­ണ­മെ­ന്നാ­ണോ? അങ്ങി­നെ ആവ­ശ്യ­പ്പെ­ടു­ന്ന­വര്‍­ക്ക് അത് തു­ട­രാ­വു­ന്ന­താ­ണ്. എന്നാല്‍ അവ­രു­ടെ അത്ത­രം ആവ­ശ്യ­ങ്ങള്‍ പിന്‍­പ­റ്റാന്‍ വര്‍­ഗ്ഗ വീ­ക്ഷ­ണ­ങ്ങ­ളു­ള്ള സി­പി­ഐ­(എം­)­ന് ഒരു ബാ­ദ്ധ്യ­ത­യു­മി­ല്ല.
‘­ജാ­തി­യി­ല്ല എന്ന­ല്ലേ ഇത് വരെ നി­ങ്ങള്‍ പറ­ഞ്ഞി­രു­ന്ന­ത്’ എന്ന് ഇപ്പോള്‍ സ്ഥി­ര­മാ­യി ഉന്ന­യി­ക്ക­പ്പെ­ടു­ന്നു­ണ്ട്. ഇത്ത­രം ആക്ഷേ­പ­ങ്ങള്‍ ഉന്ന­യി­ക്കു­ന്ന­വര്‍ കാ­ര്യ­ങ്ങ­ളെ തീ­രെ ലളി­ത­വല്‍­ക്ക­രി­ക്കു­ക­യോ വള­ച്ചൊ­ടി­ക്കു­ക­യോ ആണ് ചെ­യ്യു­ന്ന­ത്. ജാ­തി­യി­ല്ല എന്ന­ല്ല, ജാ­തി വേ­ണ്ട എന്നാ­ണ് സി­പി­ഐ­(എം) പറ­യു­ന്ന­ത്. ജാ­തി­യി­ല്ല എന്ന് പറ­യു­ന്ന­തും ജാ­തി വേ­ണ്ട എന്നു പറ­യു­ന്ന­തും രണ്ടു കാ­ര്യ­ങ്ങ­ളാ­ണ്. ജാ­തി ഒരു സാ­മൂ­ഹ്യ യാ­ഥാര്‍­ത്ഥ്യ­മാ­ണെ­ന്നും അത് സമൂ­ഹ­ത്തി­ന്റെ നി­ശ്ച­ലാ­വ­സ്ഥ­ക്ക് കാ­ര­ണ­മാ­കും എന്നും കണ്ടാ­ണ്  ‘ജാ­തി­ര­ഹി­ത­സ­മൂ­ഹം’ എന്ന  ലക്ഷ്യം പാര്‍­ട്ടി മു­ന്നോ­ട്ടു­വെ­യ്ക്കു­ന്ന­ത്. അതാ­ക­ട്ടെ പു­തി­യൊ­രു മു­ദ്രാ­വാ­ക്യ­മ­ല്ല­താ­നും­.
സ­മൂ­ഹ­ത്തില്‍ ജാ­തി­യു­ടെ സ്വാ­ധീ­ന­മു­ണ്ട് എന്നും അത് ശക്തി­പ്പെ­ടു­ത്താ­നു­ള്ള ആസൂ­ത്രിത നീ­ക്ക­ങ്ങള്‍ നട­ക്കു­ന്നു­ണ്ട് എന്നും മന­സ്സി­ലാ­ക്കി അതി­നെ ഇല്ലാ­താ­ക്കാ­നു­ള്ള പരി­ശ്ര­മ­ങ്ങള്‍ നട­ത്തുക എന്ന­ത് തി­ക­ച്ചും എളു­പ്പ­മു­ള്ള കാ­ര്യ­മ­ല്ല. ജാ­തി­ര­ഹിത സമൂ­ഹ­ത്തി­ന് വേ­ണ്ടി­യു­ള്ള കേ­വ­ല­മായ ആഹ്വാ­ന­ങ്ങള്‍ മാ­ത്രം അതി­ന് മതി­യാ­കി­ല്ല. ഈയൊ­രു സാ­ഹ­ച­ര്യ­ത്തി­ലാ­ണ് തി­ക­ച്ചും വൈ­രു­ദ്ധ്യാ­ത്മ­ക­മാ­യി ഈ വി­ഷ­യ­ത്തെ സി­പി­ഐ­(എം) സമീ­പി­ക്കു­ന്ന­ത്. അതാ­യ­ത്, ജാ­തി വേ­ണ്ട എന്ന് പറ­യു­മ്പോള്‍ തന്നെ ജാ­തി സം­വ­ര­ണ­ത്തെ അനു­കൂ­ലി­ക്കു­ന്ന­തും ഒരു വര്‍­ഗ്ഗ­സം­ഘ­ടന എന്ന നി­ല­യില്‍ പട്ടി­ക­ജാ­തി ക്ഷേ­മ­സ­മി­തി രൂ­പീ­ക­രി­ക്കു­ന്ന­തും ജാ­തി­യെ നി­ല­നിര്‍­ത്താ­ന­ല്ല; ജാ­തി സ്വ­ത്വ­ബോ­ധ­ത്തില്‍ നി­ന്ന് വര്‍­ഗ്ഗ വീ­ക്ഷ­ണ­ങ്ങ­ളി­ലേ­ക്ക് ജന­ങ്ങ­ളെ ഉയര്‍­ത്താ­നാ­ണ്.
കെ. ജയ­ദേ­വന്‍

ചിന്തന്‍ ശിബിരത്തിലെ ചില സാഹസിക കൃത്യങ്ങള്‍


ചിന്തന്‍ ശിബിരത്തിലെ ചില സാഹസിക കൃത്യങ്ങള്‍

ഓര്‍ത്തുചിരിക്കാന്‍ ഒട്ടേറെ തമാശകള്‍ ബാക്കിയാക്കി കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ സമാപിച്ചു. ചിന്തന്‍ ശിബിര്‍ എന്നാണ് പേരെങ്കിലും ആര്, ആര്‍ക്ക് വേണ്ടിയാണ് ചിന്തിച്ചതെന്ന സംശയം മാത്രം ഇപ്പോഴും ബാക്കി നില്‍ക്കുന്നു. എന്തായാലും രാജ്യത്തിനും ജനത്തിനും വേണ്ടി ആരും ഒന്നും അവിടെ ചിന്തിച്ചില്ലെന്ന് ഉറപ്പാണ്.

കോണ്‍ഗ്രസില്‍ കുടുംബാധിപത്യം അരക്കിട്ടുറപ്പിച്ച് രാഹുല്‍ഗാന്ധിയുടെ അരിയിട്ട് വാഴ്ചയാണ് ചിന്തന്‍ ശിബിറിന്റെ ബാക്കിപത്രം. എന്നാല്‍ കേരളത്തില്‍ പൊതുവെ ശ്രദ്ധിക്കപ്പെട്ടത് ചിന്തന്‍ ശിബിറില്‍ രമേശ് ചെന്നിത്തലയും വയലാര്‍ രവിയും നടത്തിയതായി പറയപ്പെടുന്ന പ്രസംഗമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് മാനുഷികമുഖമില്ലെന്ന വിമര്‍ശനം ചിന്തന്‍ശിബിറില്‍ രമേശ് ചെന്നിത്തലയും വയലാര്‍ രവിയും നടത്തിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചിന്തന്‍ ശിബിറിലെ ചര്‍ച്ചകള്‍ നടക്കുന്ന വേദിയിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചതായി അറിയില്ല. ചര്‍ച്ചകളില്‍ നിന്നും പുറത്തുവന്നത് ചെന്നിത്തലയും വയലാര്‍ രവിയും പറഞ്ഞത് മാത്രമാണ് താനും. ചിന്തന്‍ ശിബിരത്തിലെ തങ്ങളുടെ ധീരസാഹസിക കൃത്യങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത് അവര്‍ തന്നെയാണെന്ന് ഇതില്‍ നിന്നും ഊഹിക്കാം!

നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നു മാത്രമല്ല ഈ നയങ്ങളുടെ സൃഷ്ടാക്കളും വക്താക്കളും കോണ്‍ഗ്രസാണ്. ആ നയങ്ങള്‍ 1990 കളില്‍ രാജ്യത്ത് അവതരിപ്പിക്കുന്നത് കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയിരുന്ന നരസിംഹ റാവുവും അന്ന് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗും ചേര്‍ന്നാണ്. 
അന്ന് മുതല്‍ ഇന്ന് വരെ ആ നയങ്ങള്‍ക്കായി ശക്തമായി നിലകൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നവ ഉദാരീകരണ സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കി തുടങ്ങിയ കാലത്ത് പാര്‍ലമെന്റംഗമായിരുന്നു രമേശ് ചെന്നിത്തല. മാത്രമല്ല അതിന് ശേഷം അദ്ദേഹം എ ഐ സി സി യുടെ ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചിരുന്നു. ഈ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ കെടുതികള്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടേയും മേല്‍ ദുരിതങ്ങളുടെ തീമഴ വര്‍ഷിച്ച ഇക്കാലയളവിലൊന്നും രമേശ് ചെന്നിത്തല പ്രതികരിച്ചതായി ആരും കേട്ടില്ല. കേരളത്തില്‍ ചെന്നിത്തലയുടെ പാര്‍ട്ടി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നതും ഈ നയങ്ങള്‍ തന്നെ. ഇതിന്റെ ഭാഗമായി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞു.
അതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം. ഡീസലിന്റെ വിലനിയന്ത്രണം കൂടി എടുത്തുകളഞ്ഞതോടെ കെ.എസ്.ആര്‍.ടി.സി.യും തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നു. ചെറുകിട വ്യാപാരമേഖലയിലേക്ക് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കിയ കേന്ദ്രസര്‍ക്കാര്‍ നയവും കൂടുതല്‍ ദുരിതം സൃഷ്ടിക്കുക കേരളത്തിലാണ്. വൈദ്യുതി മേഖലയും, കുടിവെള്ള മേഖലയും സ്വകാര്യവല്‍ക്കരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം. ഈ നയങ്ങള്‍ കേരളത്തെ കടുത്ത പ്രതിസന്ധിയിലാക്കിയപ്പോഴും രമേശ് ചെന്നിത്തല പ്രതികരിച്ചതായി ആരും കേട്ടില്ല. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ക്ക് മനുഷ്യമുഖം വേണമെന്ന് രമേശ് ചെന്നിത്തല വാദിച്ചതായി ഇതുവരം നാം കേട്ടിട്ടുമില്ല.

വയലാര്‍ രവിയാണെങ്കില്‍ ഈ നയം നടപ്പാക്കുന്ന സര്‍ക്കാരിന്റെ ഭാഗം കൂടിയാണ്. സാമ്പത്തിക പരിഷ്‌ക്കരണനയങ്ങള്‍ക്ക് മനുഷ്യമുഖം വേണമെന്ന് അദ്ദേഹം ആദ്യം ആവശ്യപ്പെടേണ്ടത് മന്ത്രിസഭായോഗത്തിലല്ലേ? അവിടെ കണ്ണും ചെവിയും പൂട്ടി വിധേയനായിരിക്കുന്ന വയലാര്‍ രവി പുറത്തുവന്ന് ഈ നയങ്ങള്‍ക്ക് താന്‍ എതിരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. ചെന്നിത്തലയും വയലാര്‍ രവിയുമെല്ലാം കോണ്‍ഗ്രസിലെ 'തൊമ്മി'മാരാണ്. പട്ടേലര്‍മാര്‍  സോണിയയും രാഹുലും അവരെ നിയന്ത്രിക്കുന്ന  കോര്‍പ്പറേറ്റ് മുതലാളിമാരുമാണ്.
സ്വന്തം പാര്‍ട്ടിയുടെ ഒരു വൈസ് പ്രസിഡന്റിനെപ്പോലും നിശ്ചയിക്കാന്‍ അവകാശമില്ലാത്ത ഈ 'തൊമ്മി'മാര്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തിക്കാന്‍ ശ്രമിക്കുന്നവരാണെന്ന് വിശ്വസിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരാണോ കേരള ജനത. വയലാര്‍ രവിയും ചെന്നിത്തലയും പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചിന്തന്‍ ശിബറില്‍ നടത്തിയ ധീരകൃത്യം മലയാള മനോരമയെപ്പോലെ ചില മാധ്യമങ്ങളെ ചിലപ്പോള്‍ പുളകമണിയിച്ചിരിക്കും. പക്ഷേ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ഈ പൊള്ളത്തരം തിരിച്ചറിയാനാകും. 'ദീപസ്തംഭം മഹാശ്ചര്യം' എന്ന് ചിന്തിക്കുന്നവരുടെ ഒരു കസര്‍ത്തായി ജനം ഇത് കാണുക തന്നെ ചെയ്യും. 

ഗായിക എസ് ജാനകി പത്മവിഭൂഷണ്‍ പുരസ്‌കാരം നിരസിച്ചു.

 ചെന്നൈ: പത്മ അവാര്‍ഡിന്റെ കാര്യത്തില്‍ ദക്ഷിണേന്ത്യയോട് കാണിച്ച് അവഗണനയില്‍ പ്രതിഷേധിച്ച് ഗായിക എസ് ജാനകി പത്മവിഭൂഷണ്‍ പുരസ്‌കാരം നിരസിച്ചു. ലിസ്റ്റിലെ 90 ശതമാനം പേരും ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ്. ഇത് തീര്‍ച്ചയായും നിരാശപ്പെടുത്തുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അവാര്‍ഡ് സ്വീകരിക്കില്ല-വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിനു നല്‍കിയ അഭിമുഖത്തില്‍ 74കാരിയായ ഗായിക വ്യക്തമാക്കി. 1957ല്‍ വിധിയിന്‍ വിളയാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് ജാനകി പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്നത്. അഞ്ചു ദശകത്തോളം നീണ്ട കരിയറിനിടെ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദികളിലുമായി 15000ഓളം പാട്ടുകള്‍ പാടിയിട്ടുണ്ട്. നാല് ദേശീയ അവാര്‍ഡുകളും തമിഴ്‌നാട് സര്‍ക്കാറിന്റെ കലാമാമനി പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. പത്മപുരസ്‌കാരങ്ങള്‍ക്ക് കേരളം മാത്രം 42 പേരുടെ ലിസ്റ്റ് നല്‍കിയിരുന്നു. ഇതില്‍ മധുവിനെ മാത്രമാണ് പരിഗണിച്ചത്. അതേ സമയം കേന്ദ്രം നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കാര്യമായി പരിഗണിക്കാത്തതിനു കാരണമെന്ന് ആരോപണമുണ്ട്.

 S Janaki Refuse Padma Bhushan

ഭരണം കൊള്ളില്ല: കെപിസിസി


ഭരണം കൊള്ളില്ല: കെപിസിസി


സംസ്ഥാനഭരണത്തിനെതിരെ കെപിസിസി നേതൃയോഗത്തില്‍ ഗ്രൂപ്പുഭേദമെന്യേ അതിരൂക്ഷവിമര്‍ശമുയര്‍ന്നു. ഭരണം കൊള്ളില്ലെന്ന പൊതുവികാരമാണ് നേതാക്കള്‍ പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു ഭരണത്തിനെതിരായ വിമര്‍ശമുയര്‍ന്നത്. ജനദ്രോഹനയങ്ങള്‍ തുടര്‍ന്നാല്‍, എന്തിന് യുഡിഎഫിന് വോട്ടുചെയ്യണമെന്ന് ജനങ്ങള്‍ ചിന്തിച്ചുപോകുമെന്ന് കെ ശിവദാസന്‍നായര്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. സൂപ്പര്‍മാര്‍ക്കറ്റില്‍ കൂടുതല്‍ സാധനം വാങ്ങുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുകയാണ് പതിവ്. എന്നാല്‍, കൂടുതല്‍ ഡീസല്‍ വാങ്ങുന്ന കെഎസ്ആര്‍ടിസിക്ക് ശിക്ഷ എന്നതാണ് കേന്ദ്രത്തിന്റെ നയം. ഇതെങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.

ഖജനാവിന്റെ സാമ്പത്തികസുരക്ഷിതത്വത്തിനുവേണ്ടി ജനങ്ങളെ എതിരാക്കുകയാണ്. സംസ്ഥാനഭരണം മറ്റു ചിലര്‍ക്ക് കൈമാറാന്‍ അച്ചാരം വാങ്ങിയ ചിലരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നതെന്നു തോന്നുന്നു- ശിവദാസന്‍നായര്‍ പറഞ്ഞു. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ്, നഷ്ടത്തിലാണെങ്കിലും ചില റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ ഇത്തരം സര്‍വീസുകള്‍ പിന്‍വലിക്കുന്നത് അവസാനിപ്പിക്കണമെന്നും കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു. പൊലീസ് നിയമനങ്ങള്‍ പരിശോധിക്കണമെന്ന് എം എ ഷുക്കൂര്‍ ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സംസാരം സ്നേഹത്തിലാണെങ്കിലും നടപടി അങ്ങനെയല്ലെന്ന് രവി പറഞ്ഞു. എല്‍ഡിഎഫ് ഭരണത്തിന് ദോഷമേറെയുണ്ടായിരുന്നെങ്കിലും പൊതുവിതരണസമ്പ്രദായം കാര്യക്ഷമമായിരുന്നുവെന്ന് എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. എന്നാല്‍, ഇന്ന് വിലക്കയറ്റം രൂക്ഷവും പൊതുവിതരണസമ്പ്രദായം തകര്‍ച്ചയിലുമാണെന്നത് മുഖ്യമന്ത്രി കാണണം.

എല്‍ഡിഎഫ് ഭരണകാലത്ത് കാര്യക്ഷമമായിരുന്ന സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണവും ഏറെ സ്ഥലങ്ങളില്‍ നിലച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം എന്നാണ് പേരെങ്കിലും ഘടകകക്ഷികളുടെ ആധിപത്യമാണ് നടക്കുന്നതെന്ന് കെ പി അനില്‍കുമാര്‍ പരാതിപ്പെട്ടു. കോടതി നിയമനങ്ങളിലടക്കം കോണ്‍ഗ്രസ് തഴയപ്പെട്ടു. ഭരണത്തിനെതിരായ അഭിപ്രായങ്ങള്‍ക്കു പുറമെ, കോണ്‍ഗ്രസും സംസ്ഥാനത്ത് നിശ്ചലമാണെന്നും ഭരണത്തെ നിയന്ത്രിക്കാന്‍ പാര്‍ടിക്ക് കഴിയുന്നില്ലെന്നുമുള്ള വിമര്‍ശങ്ങളും ഉയര്‍ന്നു. കെഎസ്ആര്‍ടിസിയെ സേവനമേഖലയായി പരിഗണിച്ച് സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ടിയെ സുശക്തമാക്കുമെന്നും വാര്‍ഡ്തലത്തിലടക്കം പുനഃസംഘടനയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. വിമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഭരണവും പാര്‍ടിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള കെപിസിസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി 28ന് ചേരാന്‍ തീരുമാനിച്ചു.

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പകുതിയായി


കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പകുതിയായി


നിരത്തുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുടെ എണ്ണം പകുതിയായി കുറഞ്ഞതോടെ സംസ്ഥാനം കടുത്ത ഗതാഗതപ്രതിസന്ധിയിലായി. ഡീസല്‍ക്ഷാമം രൂക്ഷമായതോടെ വെള്ളിയാഴ്ചയും സംസ്ഥാനവ്യാപകമായി നൂറു കണക്കിനു ട്രിപ്പുകളും സര്‍വീസുകളും റദ്ദാക്കി. വഴിയില്‍ കുടുങ്ങുമെന്ന ഭയത്താല്‍ ദീര്‍ഘദൂരസര്‍വീസുകള്‍ റദ്ദാക്കി.

വെള്ളിയാഴ്ച രാവിലെ 550 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച 1500 സര്‍വീസുകളാണ് ഒഴിവാക്കിയിത്. തിരുവനന്തപുരം ജില്ലയില്‍ മലയോര സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തി. തലസ്ഥാന ഡിപ്പോയിയില്‍ നിന്നുള്ള 625 ട്രിപ്പുകള്‍ മുടങ്ങി. നാലു ദിവസത്തിനിടെ 4 കോടി വരുമാന നഷ്ടമുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മധ്യകേരളത്തിലും നൂറുകണക്കിന് സര്‍വീസുകള്‍ മുടങ്ങി. സര്‍വീസ് കഴിഞ്ഞ് ഡിപ്പോകളില്‍ എത്തുന്ന ബസുകള്‍ വര്‍ക്ക് ഷോപ്പിലേക്ക് നീക്കുകയാണ്. ഏറ്റവും കൂടുതല്‍ ശബരിമല സര്‍വീസുകള്‍ കോട്ടയം, എറണാകുളം ഡിപ്പോകളില്‍ നിന്നാണ്. മടങ്ങിയെത്തിയ ബസുകള്‍ അറ്റകുറ്റപ്പണിക്കായി മാറ്റി. യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ജീവനക്കാര്‍ക്ക് കഴിയുന്നില്ല.

തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കി. കര്‍ണാടകം, തമിഴ്നാട് സംസ്ഥാന സര്‍ക്കാരുകളുടെ ബസുകളാണ് യാത്രക്കാര്‍ക്ക് ആശ്രയം. സാഹചര്യം മുതലെടുത്ത് അന്തര്‍സംസ്ഥാന റൂട്ടുകളിലും മറ്റും സ്വകാര്യബസുകള്‍ വന്‍ലാഭം കൊയ്യുകയാണ്. മുന്നറിയിപ്പില്ലാതെ ബസുകള്‍ മുടങ്ങുന്നതിനാല്‍ പൊതുജനങ്ങള്‍ വഴിയില്‍ കുടുങ്ങി. പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനമായില്ല. രാവിലെ ഒന്‍പതു മണിയോടെ നടത്തിയ ചര്‍ച്ചയില്‍ യൂണിയന്‍ നേതാക്കളും പങ്കെടുത്തു. ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നുമുണ്ടായില്ല. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഡീസലില്ല; വഴിയില്‍ കുടുങ്ങുമെന്ന ആശങ്കയില്‍ യാത്ര

പത്തനംതിട്ട: സമയം വ്യാഴാഴ്ച രാവിലെ 6.30. തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തിന് പോകേണ്ട ഫാസ്റ്റ് പാസഞ്ചര്‍ സ്റ്റാന്‍ഡിലെത്തി. യാത്രക്കാരിലധികവും തലസ്ഥാന നഗരിയിലേക്ക് ടിക്കറ്റെടുത്തവര്‍. കണ്ടക്ടറും ഡ്രൈവറും പരസ്പരം എന്തോ രഹസ്യം പറയുന്നു... വണ്ടിയില്‍ ഡീസല്‍ പരിമിതം. എങ്ങനെ കൊണ്ടെത്തിക്കുമെന്നറിയാതെ കണ്ടക്ടറും ഡ്രൈവറും വിഷമിച്ചു. യാത്രക്കാരില്‍ ആര്‍ക്കോ സംഭവം പിടികിട്ടി. അവരും തങ്ങളുടെ ആശങ്ക പങ്കുവച്ചു. പിന്നെ ഓരോ ഡിപ്പോയും കയറി ഇറക്കമായി. ആരും കനിയുന്നില്ല... വണ്ടി കായംകുളവും കരുനാഗപ്പള്ളിയും പിന്നിട്ടു. ഏതു സമയവും റോഡില്‍ കിടക്കുമെന്ന അവസ്ഥ. ഒടുവില്‍ കൊല്ലത്തെത്തുമ്പോള്‍ 30 ലിറ്റര്‍. ഒന്നിനും തികയില്ല... പിന്നെ ചാത്തന്നൂരില്‍നിന്ന് 50. ഒരു പരുവത്തില്‍ തിരവനന്തപുരത്ത് എത്തിച്ചു. അവിടെ പുറത്തുനിന്നുള്ള വണ്ടികള്‍ക്ക് ഡീസല്‍ കൊടുക്കരുതെന്ന കര്‍ശന നിര്‍ദേശം. തിരികെ വരും വഴിയിലും ഇരക്കല്‍ തുടര്‍ന്നു...

ഇത് ഒരു വണ്ടിയുടെയോ ഒരു കണ്ടക്ടറുടെയോ കഥയല്ല. സ്വന്തമായി ഡീസല്‍ ശേഖരം ഇല്ലാത്ത എല്ലാ ഡിപ്പോകളിലെയും അവസ്ഥയാണിത്. ജില്ലയില്‍ തിരുവല്ല, പന്തളം, മല്ലപ്പള്ളി എന്നിവിടങ്ങളിലെ വണ്ടികള്‍ ഡീസലിന് മറ്റു ജില്ലകളിലെ ഡിപ്പോകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, അതത് ഡിപ്പോയിലെ വാഹനങ്ങള്‍ക്ക് നല്‍കിയ ശേഷമേ ഇവര്‍ക്ക് നല്‍കാറുള്ളൂ എന്ന പരാതിയുണ്ട്. ഇതിന്റെ പേരില്‍ പലപ്പോഴും മറ്റു ഡിപ്പോകളിലെ ജീവനക്കാരുമായി വഴക്കടിക്കേണ്ടി വരുന്നുണ്ട്. ദീര്‍ഘദൂര സര്‍വീസുകള്‍, യാത്രാമധ്യേ ഏതെങ്കിലും ഡിപ്പോ കനിയുമെന്ന പ്രതീക്ഷയിലാണ് യാത്ര തുടരുന്നത്. തിരുവല്ലയില്‍ ഒരു ദിവസം 75 സര്‍വീസുകള്‍ക്ക് 7000 ലിറ്റര്‍ ഡീസല്‍ വേണം. പത്തനംതിട്ടയ്ക്ക് 5000 ലിറ്ററും. ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് വ്യാഴാഴ്ച ജില്ലയില്‍ 42 സര്‍വീസുകളാണ് റദ്ദാക്കിയത്. പത്തനംതിട്ട ഡിപ്പോ-15, തിരുവല്ല-12, അടൂര്‍-7, മല്ലപ്പള്ളി-4, പന്തളം-4 എന്നിങ്ങനെയാണ് റദ്ദാക്കിയ സര്‍വീസുകള്‍. പ്രതിസന്ധി മൂര്‍ച്ഛിച്ചിട്ടും പ്രശ്ന പരിഹാരം കാണാതെ ബന്ധപ്പെട്ടവര്‍ ഒളിച്ചു കളിക്കുകയാണ്. പമ്പ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ബസുകള്‍ റീജണല്‍ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപണിക്ക് കയറ്റിയെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും പത്തനംതിട്ട ഡിപ്പോയില്‍നിന്ന് പമ്പയ്ക്ക് സര്‍വീസ് നടത്തിയ 22 വണ്ടികളില്‍ 14 എണ്ണം ഇപ്പോഴും പത്തനംതിട്ട ഗ്യാരേജില്‍ കിടപ്പുണ്ട്. എട്ടെണ്ണം മാവേലിക്കര ഡിപ്പോയിലേക്ക് മാറ്റി. ഇത്തരം വണ്ടികളിലെ ഡീസല്‍ ഊറ്റിയാണ് ചില സര്‍വീസുകള്‍ പിടിച്ചു നിന്നത്. ഈ നില തുടര്‍ന്നാല്‍ എവിടെയെത്തുമെന്ന ആശങ്കയിലാണ് ജീവനക്കാരും നാട്ടുകാരും.

കട്ടപ്പുറത്ത് പുതിയ മോഡലുകളും

എടപ്പാള്‍: ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ച് കട്ടപ്പുറത്ത് കയറ്റിയവയില്‍ പുതിയ മോഡലിലുള്ള ബസുകളും ഉള്‍പ്പെടുന്നു. ശബരിമലയില്‍ സര്‍വീസ് നടത്തിയിരുന്ന 600 ഓളം ബസുകള്‍ ആര്‍എസ് വിഭാഗത്തില്‍പ്പെട്ട ഏറ്റവും പുതിയ വണ്ടികളാണ്. ഇത്തരം ബസുകള്‍ എടപ്പാള്‍, കോഴിക്കോട്, മാവേലിക്കര, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലെ വര്‍ക്ക്ഷോപ്പുകളിലായി കയറ്റിയിട്ടിരിക്കയാണ്. വിവിധ ധനകാര്യകേന്ദ്രങ്ങളില്‍നിന്ന് കെഎസ്ആര്‍ടിസി ഉയര്‍ന്ന പലിശക്ക് വായ്പവാങ്ങി പണികഴിപ്പിച്ച ബസുകളാണ് കട്ടപ്പുറത്തായത്. നിര്‍മാണം പൂര്‍ത്തീകരിച്ച് ഒരു ബസ് പുറത്തിറക്കുമ്പോള്‍ 16 ലക്ഷത്തിന് മുകളില്‍ വരും. ദിനംപ്രതി 15,000 മുതല്‍ 20,000 രൂപക്ക് മുകളില്‍ കലക്ഷന്‍ കിട്ടുന്ന ബസുകളാണ് വര്‍ക്ക്ഷോപ്പുകളില്‍ കയറ്റിയിട്ടിരിക്കുന്നത്. ഇതുകാരണം സര്‍ക്കാരിന് ദിനംപ്രതി ഭീമമായ സംഖ്യയാണ് നഷ്ടംവരുന്നത്.

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പറഞ്ഞത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നത് വാഹനങ്ങളുടെ അറ്റക്കുറ്റപ്പണിക്കെന്നാണ്. എന്നാല്‍ കയറ്റിയിട്ട ഭൂരിഭാഗം വാഹനങ്ങളും കാലപ്പഴക്കമില്ലാത്തതും ഓടാന്‍ പാകത്തിനുള്ളതുമാണ്. എടപ്പാള്‍ റീജിണല്‍ വര്‍ക്ക്ഷോപ്പില്‍ ഇത്തരത്തില്‍ ആര്‍എസ്ഇ വിഭാഗത്തില്‍പ്പെട്ട 15 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ കട്ടപ്പുറത്തായത്. സര്‍വീസ് വെട്ടിക്കുറയ്ക്കുന്നതോടെ സ്വകാര്യമേഖലക്ക് കടന്നുവരാനുള്ള അവസരം ഉണ്ടാക്കികൊടുക്കുകയാണ് എന്ന ആരോപണവും ഉയര്‍ന്നുവരുന്നുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പൊതുഗതാഗത രംഗത്ത് ജനങ്ങള്‍ക്ക് സേവനം നടത്തുന്ന കെഎസ്ആര്‍ടിസി ഇല്ലാതാവും.

ദീര്‍ഘകാല പദ്ധതി വേണം: കെഎസ്ആര്‍ടിഇഎ

മലപ്പുറം: കെഎസ്ആര്‍ടിസി പ്രതിസന്ധി മറികടക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കണമെന്ന് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) വര്‍ക്കിങ് പ്രസിഡന്റ് കെ കെ ദിവാകരനും ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ്ബും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി മുന്‍കൈയെടുത്ത് തൊഴിലാളി യൂണിയനുകളുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും സംയുക്തയോഗം വിളിക്കണം. നിയന്ത്രണമേര്‍പ്പെടുത്തുന്നതിനു പകരം പ്രശ്നപരിഹാരമാകുംവരെ സ്വകാര്യ ഡീലര്‍മാരില്‍നിന്ന് ഡീസല്‍ വാങ്ങണം. ജനങ്ങളെ ദ്രോഹിക്കുന്ന സര്‍വീസ് റദ്ദാക്കല്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. സര്‍വീസ് നിര്‍ത്തിവയ്ക്കുമ്പോള്‍ നാലായിരത്തോളം ജീവനക്കാരുടെ തൊഴില്‍ദിനങ്ങളും നഷ്ടമാകുന്നു. പുതിയ ബസുകള്‍ ഇറങ്ങാത്തതിനാല്‍ പഴയവ തന്നെയാണ് സര്‍വീസ് നടത്തുന്നത്. ഇതുവഴി സ്പെയര്‍ പാര്‍ട്സ്-തേയ്മാന ഇനത്തില്‍ അധിക ബാധ്യത വരുന്നു. ഇത്തരം ഗുരുതര പ്രശ്നം നേരിടുമ്പോഴും ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്താന്‍ മാനേജ്മെന്റോ സര്‍ക്കാരോ ശ്രമിക്കാത്തത് വീഴ്ചയാണ്.

സര്‍ക്കാര്‍ ഏറ്റെടുക്കുക, ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുക, ദേശസാല്‍കൃത റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കുക, പുതിയ ബസുകള്‍ വാങ്ങിക്കുക, അന്യസംസ്ഥാനങ്ങളുമായി പുതിയ കരാര്‍ ഒപ്പിടുക, പെര്‍മിറ്റില്ലാത്ത സര്‍വീസുകള്‍ തടയുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു. സംസ്ഥാന ട്രഷറര്‍ എസ് വിദ്യാനന്ദകുമാര്‍, സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി വി പി അഹമ്മദ്കുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സേവ് കെഎസ്ആര്‍ടിസി സിഐടിയുവിന്റെ മനുഷ്യച്ചങ്ങല 31ന്

കോട്ടയം: പെട്രോള്‍-ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുനല്‍കിയതിന്റെ ഫലമായി അടച്ചുപൂട്ടല്‍ ഭീഷണിനേരിടുന്ന കെഎസ്ആര്‍ടിസിയെ സംരക്ഷിക്കണമെന്ന്ആവശ്യപ്പെട്ട് 31ന് വൈകിട്ട് അഞ്ചിന് കോട്ടയത്ത് സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യചങ്ങല സംഘടിപ്പിക്കും. മനുഷ്യചങ്ങലയില്‍ ആയിരക്കണക്കിന് തൊഴിലാളികളും ജീവനക്കാരും ബഹുജനങ്ങളും പങ്കെടുക്കും. തുടര്‍ന്ന് ചേരുന്ന സമ്മേളനം സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.

ആറായിരത്തില്‍പ്പരം ബസുകളും 5,743 ദൈനംദിന ഷെഡ്യൂളുകളും ഉള്‍പ്പെടെ ദിവസേന 16 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന കേരളത്തിലെ പൊതുഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമാണ് കെഎസ്ആര്‍ടിസി. യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകളുടെ ഭാഗമായി കെഎസ്ആര്‍ടിസി തകര്‍ച്ചയുടെ വക്കിലാണ്. ഡീസല്‍ വിലവര്‍ധനയുടെ ഫലമായി ഒരു മാസത്തില്‍ 15 കോടി രൂപയുടെ അധികബാധ്യതയാണുള്ളത്. 40,000 ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും 37,000 പെന്‍ഷന്‍കാരുടെയും ജീവിതം തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പ്രതികരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത് ഇക്കാര്യത്തില്‍ അവരുടെ നിലപാടാണ് കാണിക്കുന്നത്. ഈ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണ്.

സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഫലമായി പൊതുജനങ്ങളുടെ യാത്രാക്ലേശവും രൂക്ഷമായി. കെഎസ്ആര്‍ടിസിയെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 31ന് നടക്കുന്ന മനുഷ്യചങ്ങലയില്‍ എല്ലാ വിഭാഗം തൊഴിലാളികളും ജീവനക്കാരും ബഹുജനങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് വി എന്‍ വാസവനും സെക്രട്ടറി ടി ആര്‍ രഘുനാഥനും അഭ്യര്‍ഥിച്ചു.

deshabhimani