ബ്ലോഗ് ആര്‍ക്കൈവ്

2014, മാർച്ച് 12, ബുധനാഴ്‌ച

മുസ്ലീംലീഗ് വളര്‍ത്തുന്ന തീവ്രവാദം

മുസ്ലീംലീഗ് വളര്‍ത്തുന്ന തീവ്രവാദം
ഷറഫുദ്ദീന്‍ വി ഹൈദര്‍
ആര്‍എസ്എസിന്റെ രാഷ്ട്രീയമുഖമാണ് ബിജെപി എന്നതുപോലെ എന്‍ഡിഎഫിന്റെ രാഷ്ട്രീയ മുഖമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് മാറുകയാണെന്ന് വര്‍ത്തമാന സാഹചര്യങ്ങളില്‍ നിന്ന് ആര്‍ക്കെങ്കിലും സംശയം വന്നാല്‍ കുറ്റം പറയാന്‍ സാധിക്കില്ല. എന്‍ഡിഎഫുകാരെ അക്രമസംഭവങ്ങളുടെ പേരില്‍ പൊലീസ് പിടികൂടിയാല്‍ ജാമ്യമെടുക്കാനും രക്ഷപ്പെടുത്താനും മുസ്ലിംലീഗ് നേതാക്കള്‍തന്നെ പരസ്യമായി രംഗത്തുവരുന്നു. ഇത് നിഷേധിക്കാന്‍ ലീഗ് നേതാക്കള്‍ക്ക് കഴിയുകയില്ല. ഈ പശ്ചാത്തലത്തില്‍ വേണം മലപ്പുറം ജില്ലയിലെ മംഗലം ടൗണില്‍ തീവ്രവാദികള്‍ നടത്തിയ മൃഗീയ ആക്രമണത്തെ കാണാന്‍. 
എല്ലാ മാധ്യമങ്ങളും പൈശാചികതയുടെ പ്രതിരൂപങ്ങളായി പച്ചമാംസത്തില്‍ വെട്ടിക്കളിക്കുന്ന എസ് ഡി പി ഐ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അള്ളാ., അള്ളാ., എന്നുള്ള ദീനരോദനത്തെ വകവെക്കാതെ വടിവാള്‍ കൊണ്ട് വെട്ടുന്നത് ആര്‍ക്കുവേണ്ടിയായിരുന്നു? അവിടെയും മുസ്ലീം ലീഗ് എന്ന പേരാണ് ഉയര്‍ന്നുവരുന്നത്. മലപ്പുറത്തെ, മംഗലം പഞ്ചായത്തില്‍ മൂന്ന് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥികള്‍ തോറ്റു. ജില്ലയില്‍ അഞ്ചു സീറ്റ് ലീഗിന് നഷ്ടപ്പെട്ടു. അതായിരുന്നു എസ് ഡി പി ഐയെ പ്രകോപിതരാക്കിയത്. 
വേശ്യയുടെ ചാരിത്ര്യപ്രസംഗം എന്ന പ്രയോഗം ശരിയല്ല എന്ന പക്ഷക്കാരനാണ് ഞാന്‍. വേശ്യക്കും വേണേല്‍ ചാരിത്ര്യ പ്രസംഗമൊക്കെ നടത്താം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനെ ഉപമിക്കാന്‍ വേറെ വിശേഷണങ്ങളൊന്നും ലഭിക്കാത്തത് കൊണ്ട് ഇത് ഉപയോഗിക്കുന്നു എന്നേയുള്ളു. ക്ഷമിക്കുക. മുസ്ലീം ലീഗ് പലപ്പോഴും തീവ്രവാദത്തെ തള്ളിപ്പറയുന്ത് കാണുമ്പോഴാണ് ചാരിത്ര്യ പ്രസംഗ പ്രയോഗം തികട്ടി വരിക. കെ എം ഷാജിയെ പോലുള്ള വിദ്വാന്‍മാര്‍ പറയുമ്പോള്‍ തമാശപോലെ തോന്നുകയും ചെയ്യും. മുസ്ലീം ലീഗും മുസ്ലിം തീവ്രവാദികളും തമ്മിലുള്ള ബന്ധം പുതിയതല്ല. ഏറെക്കാലമായി നിലനില്‍ക്കുന്നതും പൂത്ത് വിലസുന്നതുമാണ് ആ ബന്ധം.
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, എന്‍ഡിഎഫ് (നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട്), തുടങ്ങി വിവിധ പേരുകളിലാണ് തീവ്രവാദികള്‍ അറിയപ്പെടുന്നത്. പോപ്പുലര്‍ ഫ്രണ്ട് പറയുന്നത് തങ്ങള്‍ എന്‍ഡിഎഫില്‍നിന്ന് വ്യത്യസ്തമായ സംഘടനയാണെന്നാണ്. പിന്നീട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) രൂപീകരിച്ചപ്പോള്‍ അവകാശപ്പെട്ടത് പോപ്പുലര്‍ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലെന്നാണ്. പക്ഷെ, ഇവരെല്ലാം തമ്മില്‍ പരസ്പരം നല്ല ബന്ധങ്ങളുണ്ട്. ഇരുളുപറ്റുമ്പോള്‍ എല്ലാ കൊടിയും മടക്കി കെട്ടി മുസ്ലീംലീഗ് കൊടിയാക്കും. അതാണ് ഇന്നത്തെ അവസ്ഥ. ഈ സംഘടനകള്‍ക്ക് ശക്തിപകരുന്നത്, ഇവരെ ആവശ്യത്തിന് ഉപയോഗിക്കുന്ന മുസ്ലീം ലീഗ് തന്നെയാണ്.
ആര്‍ എസ് എസിനെ നേരിടാന്‍ വേണ്ടിയുള്ള സംഘടന എന്ന് പറഞ്ഞാണ് എന്‍ ഡി എഫ് രൂപീകരിച്ചത്. ഹൈന്ദവ ഫാസിസ്റ്റ് സംഘടനയായ ആര്‍ എസ് എസ് 1925ല്‍ രൂപീകരിച്ചപ്പോള്‍ സാംസ്‌കാരിക സംഘടനയാണെന്നാണ് അവകാശപ്പെട്ടത് എന്നതും ഇതോടൊപ്പം കൂട്ടി വായിക്കണം. തത്വത്തില്‍ എന്‍ ഡി എഫും ആര്‍ എസ് എസും സാംസ്‌കാരികസംഘടനകള്‍ തന്നെ ആയിരിക്കും!
എന്‍ ഡി എഫ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശീലനത്തിലാണ്. ആയുധവിദ്യയിലാണ് പരിശീലനം. കൂടാതെ സാധാരണക്കാരനെ ക്രമിനലായി മാറ്റാനുള്ള മറ്റ് പരിശീനങ്ങളുമുണ്ട്. ഒരിടത്ത് ആക്രമണം നടത്തണമെന്നു തീരുമാനിച്ചാല്‍ നിമിഷങ്ങള്‍ക്കകം അക്രമികളെ ആയുധങ്ങളുമായെത്തിക്കാന്‍ പരിശീലനം ലഭിച്ചവരാണ് എന്‍ഡിഎഫുകാര്‍. ഒറ്റ എസ് എം എസില്‍ ആളുകൂടും. ഇതൊക്കെ പൊലീസന്വേഷണങ്ങളില്‍ തെളിഞ്ഞതാണ്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
മുസ്ലീം ചെറുപ്പക്കാരെ ആവേശഭരിതരാക്കാന്‍ വര്‍ഗീയവിഷം സമയാസമയത്ത് കുത്തിവയ്ക്കും മതമൗലികവാദമാണ് അവരുടെ പ്രധാന പ്രചാരണായുധം. മതാചാരങ്ങള്‍ ലംഘിച്ചതായി വിധി കല്‍പ്പിച്ച് ശിക്ഷ നടപ്പാക്കാനും അവര്‍ മുന്നിലുണ്ട്. ആര്‍എസ്എസ് ഭൂരിപക്ഷ ഹിന്ദു വര്‍ഗീയതയാണ് പ്രചാരണായുധമാക്കുമ്പോള്‍ എന്‍ഡിഎഫ് മുസ്ലിം ന്യൂനപക്ഷ വര്‍ഗീയതയെ ഉപയോഗിച്ച് വളരാന്‍ ശ്രമിക്കുന്നു.
ആര്‍എസ്എസിന്റെ രാഷ്ട്രീയമുഖമാണ് ബിജെപി എന്നതുപോലെ എന്‍ഡിഎഫിന്റെ രാഷ്ട്രീയ മുഖമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് മാറുകയാണെന്ന് വര്‍ത്തമാന സാഹചര്യങ്ങളില്‍ നിന്ന് ആര്‍ക്കെങ്കിലും സംശയം വന്നാല്‍ കുറ്റം പറയാന്‍ സാധിക്കില്ല. എന്‍ഡിഎഫുകാരെ അക്രമസംഭവങ്ങളുടെ പേരില്‍ പൊലീസ് പിടികൂടിയാല്‍ ജാമ്യമെടുക്കാനും രക്ഷപ്പെടുത്താനും മുസ്ലിംലീഗ് നേതാക്കള്‍തന്നെ പരസ്യമായി രംഗത്തുവരുന്നു. ഇത് നിഷേധിക്കാന്‍ ലീഗ് നേതാക്കള്‍ക്ക് കഴിയുകയില്ല. ഈ പശ്ചാത്തലത്തില്‍ വേണം മലപ്പുറം ജില്ലയിലെ മംഗലം ടൗണില്‍ തീവ്രവാദികള്‍ നടത്തിയ മൃഗീയ ആക്രമണത്തെ കാണാന്‍.
എല്ലാ മാധ്യമങ്ങളും പൈശാചികതയുടെ പ്രതിരൂപങ്ങളായി പച്ചമാംസത്തില്‍ വെട്ടിക്കളിക്കുന്ന എസ് ഡി പി ഐ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അള്ളാ., അള്ളാ., എന്നുള്ള ദീനരോദനത്തെ വകവെക്കാതെ വടിവാള്‍ കൊണ്ട് വെട്ടുന്നത് ആര്‍ക്കുവേണ്ടിയായിരുന്നു? അവിടെയും മുസ്ലീം ലീഗ് എന്ന പേരാണ് ഉയര്‍ന്നുവരുന്നത്. മലപ്പുറത്തെ, മംഗലം പഞ്ചായത്തില്‍ മൂന്ന് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥികള്‍ തോറ്റു. ജില്ലയില്‍ അഞ്ചു സീറ്റ് ലീഗിന് നഷ്ടപ്പെട്ടു. അതായിരുന്നു എസ് ഡി പി ഐയെ പ്രകോപിതരാക്കിയത്. ലീഗ് തോറ്റാല്‍ ഈ ഭീകരന്‍മാര്‍ എന്തിനാണ് പ്രകോപിതരാവുന്നത്? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മുസ്ലീംലീഗിനും എസ് ഡി പി ഐക്കും സാധിക്കുന്നില്ല. വെട്ടിയ പ്രവര്‍ത്തകര്‍ പകല്‍ സമയത്ത് മുസ്ലീംലീഗും രാത്രിയാവുമ്പോള്‍ എസ് ഡി പി ഐയും ആവുന്നവരാണെന്ന് അവര്‍ക്ക് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും.
എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഒന്നാണെന്ന തിരിച്ചറിവ് ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. അവര്‍ക്ക് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗുമായുള്ള സുദൃഢമായ ബന്ധം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട നാലുപേരെ രക്ഷിക്കാന്‍ പ്രധാനമായും ശ്രമിക്കുന്നത് മുസ്ലീംലീഗ് ആണ്.
മുസ്ലീംലീഗ് കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസുമായി ഭരണം പങ്കിടുന്ന പാര്‍ടിയാണ്. കേരളത്തിന്റെ പല ഭാഗങ്ങളിലും ബോംബ് ശേഖരണം കണ്ടെത്തിയിരുന്നു. ഭീകരമായ ബോംബ് സ്‌ഫോടനങ്ങളും മരണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ തീവ്രവാദികള്‍ കശ്മീര്‍ അതിര്‍ത്തിവരെ എത്തിയിരുന്നു. അവരെ പിടികൂടിയിരുന്നു. മുസ്ലിംലീഗിന്റെ തീവ്രവാദ ബന്ധത്തെപ്പറ്റി പല കോണുകളില്‍നിന്ന് വിമര്‍ശം ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷെ, മുസ്ലീം ലീഗ് നേതൃത്വം ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എടുക്കുന്നത്. മുസ്ലീം ചെറുപ്പക്കാര്‍ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവരായി പോവാതിരിക്കാന്‍ അവരെ തീവ്രവാദികളാക്കി മാറ്റാമെന്ന മുസ്ലീം ലീഗിന്റെയും തീവ്രവാദ സംഘടനകളുടെയും വ്യാമോഹം കേരളത്തില്‍ ചെലവാകില്ല. ഫാസിസ്റ്റ് രീതി പ്രയോഗിച്ച് അക്രമണം നടത്തുന്ന മുസ്ലീം ലീഗ് നേതൃത്വത്തിലുള്ള തീവ്രവാദികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരും.

കുഴിയാന ചിന്നം വിളിക്കുമ്പോള്‍ ഭയക്കേണ്ട കാര്യമില്ല

കുഴിയാന ചിന്നം വിളിക്കുമ്പോള്‍ ഭയക്കേണ്ട കാര്യമില്ല
സച്ചിന്‍ കെ ഐബക്
1957ലും 1960ലും. ശ്രീകണ്ഠന്‍ നായരും ബേബിജോണും കെ. ബാലകൃഷ്ണനുമൊക്കെ ജ്വലിച്ചുനിന്ന കാലത്ത് നടന്ന രണ്ടു തിരഞ്ഞെടുപ്പുകള്‍. ആ കഥ മാതൃഭൂമി മുക്കിയത് എന്തിനാണ്? ആര്‍എസ്പിയുടെ ശക്തി ആ തിരഞ്ഞെടുപ്പുകളിലും വെളിപ്പെട്ടിരുന്നല്ലൊ. 1957ലും സീറ്റ് തര്‍ക്കത്തിന്റെ പേരിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ആര്‍എസ്പി തെറ്റിപ്പിരിഞ്ഞത്. അന്ന് ആര്‍ എസ് പി ചോദിച്ചത് 31 സീറ്റാണ്. 15 സീറ്റുകള്‍ നല്‍കാമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ടി സമ്മതിച്ചു. ആര്‍ എസ് പിക്ക് പതിവുപോലെ ദേഷ്യം വന്നു. ഓഫര്‍ നിരസിച്ചു. ഒറ്റയ്ക്ക് മത്സരിച്ചു. 28 സീറ്റുകളില്‍. ഒരാളും ജയിച്ചില്ല. 24 പേര്‍ക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍, സ്വന്തം നിലയില്‍ ജയിപ്പിക്കുന്നത് പോകട്ടെ, കെട്ടിവെച്ച കാശെങ്കിലും തിരിച്ചു പിടിക്കാനുളള ആള്‍ബലം വേണ്ടേ? അതുപോലും ഇല്ലാതിരുന്നിട്ടാണ് 1957ല്‍ ആര്‍ എസ് പി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് 31 സീറ്റുകള്‍ ആവശ്യപ്പെട്ടത്. അടുത്ത രംഗം 1960ലെ തിരഞ്ഞെടുപ്പാണ്. അന്ന് വിലപേശല്‍ നടന്നത് കോണ്‍ഗ്രസുമായിട്ടാണ്. മൂന്നുകൊല്ലം മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് 31 സീറ്റുകള്‍ ആവശ്യപ്പെട്ട ആര്‍എസ്പിയുടെ യഥാര്‍ത്ഥശേഷിയും ശക്തിയും തിരഞ്ഞെടുപ്പോടെ എല്ലാവര്‍ക്കും ബോധ്യമായല്ലോ. അതുകൊണ്ട് മുപ്പതും ഇരുപതും സീറ്റൊന്നും ശ്രീകണ്ഠന്‍ നായര്‍ക്ക് വേണ്ടായിരുന്നു. കോണ്‍ഗ്രസിനോട് ചോദിച്ചത് വെറും 10 സീറ്റ്. ആറു സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു. കോണ്‍ഗ്രസിനോടും പിണങ്ങിയ ആര്‍എസ്പി, ഒറ്റയ്ക്ക് മത്സരിച്ചു. 18 സീറ്റില്‍. അതും സ്വതന്ത്രവേഷത്തിലായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് ആര്‍എസ്പിയുടെ വളര്‍ച്ച അതായിരുന്നു. 1957ല്‍ 28 സീറ്റില്‍ ഒറ്റയ്ക്കു മത്സരിക്കാമെന്ന് ചിന്തിക്കാനെങ്കിലുമുളള ആരോഗ്യം ആര്‍ എസ് പിയ്ക്കുണ്ടായിരുന്നു. മൂന്നേ മൂന്നു കൊല്ലം കൊണ്ട് ആ മോഹം 18 സീറ്റായി കുറഞ്ഞു. എന്താ കഥ!
കേരളത്തിലെ മാധ്യമങ്ങളെല്ലാം ആര്‍ എസ് പിക്ക് പിന്നിലാണ്. ആര്‍ എസ് പി എന്ന മഹാപ്രസ്ഥാനത്തിന് സീറ്റ് നിഷേധിച്ച സിപിഐ എം (സംശയം വേണ്ട, അത് പിണറായിവിജയന്‍ തന്നെ) മനോഭാവത്തെ കുത്തക മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു, വ്യാഖ്യാനിക്കുന്നു, വിധി കല്‍പ്പിക്കുന്നു. കുത്തക മാധ്യമങ്ങളുടെ വ്യാഖ്യാനപാടവത്തിനുമപ്പുറം കുറെ വസ്തുതകള്‍ യാഥാര്‍ത്ഥ്യത്തോടെ നില്‍ക്കുന്നുണ്ട്. അവ തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്.
കൊല്ലം ജില്ലയില്‍ മൊത്തം ആര്‍ എസ് പിയാണ്, അവിടെ ആര്‍എസ്പി അതിഭയങ്കര ശക്തിയാണ് എന്നാണ് ചിലര്‍ വാദിക്കുന്നത്. 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ ആ ശക്തി മനസിലാക്കാന്‍ സാധിക്കും. കൊല്ലെ ജില്ലയില്‍ ആകെയുളളത് 70 പഞ്ചായത്തുകളാണ്. അതില്‍ 44 എണ്ണത്തിലും ആര്‍എസ്പിയ്ക്ക് ഒരംഗം പോലുമില്ല. പഞ്ചായത്തുകളിലെ 1274 വാര്‍ഡുകളില്‍ 415 എണ്ണം സിപിഐ എമ്മിന്റേതും 190 എണ്ണം സിപിഐയുടേതും ആണ്. ആര്‍എസ്പിയക്ക് ആകെയുള്ളത് 27 വാര്‍ഡുകളാണ്. ഭൂരിപക്ഷം തികയ്ക്കാന്‍ ആര്‍എസ്പിയുടെ സഹായം കൂടിയേ തീരൂ എന്ന അവസ്ഥയുളളത് നാല് പഞ്ചായത്തുകളിലും ആര്‍ എസ് പി പൂത്തുലഞ്ഞുവിലസന്നു എന്നവകാശപ്പെടുന്ന ചവറ പഞ്ചായത്തില്‍പ്പോലും ആര്‍ എസ് പിയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ സിപിഎമ്മിനാണുള്ളത്. ഇത്തരം വസ്തുതകള്‍ മനസിലാക്കാതെയാണ് ചിലര്‍ ആര്‍ എസ് പിയെ നോക്കി കണ്ണീര്‍വീഴ്ത്തുന്നത്. സിപിഐ എംനെ കൊട്ടാന്‍ ആര്‍ എസ് പി വിലാപം കദനകഥ ഉരുക്കഴിച്ചതുകൊണ്ട് ഒരു കാര്യവുമില്ല.
പഴയ മുപ്പതിലേറെ വര്‍ഷത്തിന്റെ കൂട്ടും അന്ന മത്സരിച്ച കൊല്ലം സീറ്റിന്‍രെ തഴമ്പും പറയുന്നവര്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ പലതുണ്ട്. ആ കാലത്തൊക്കെ ആര്‍ എസ് പി ഒറ്റക്കെട്ടായിരുന്നു. എത്രയെത്ര പിളര്‍ച്ചകളുണ്ടായി. പിളര്‍ന്നുപിരിഞ്ഞ ബാബുദിവാകരന് മുന്നില്‍ തോറ്റതും ചരിത്രം തന്നെയല്ലേ? ആര്‍ എസി പിയെക്കാള്‍ അല്ലെങ്കില്‍ അതുപോലെ ശക്തമായ കക്ഷികള്‍ എല്‍ ഡി എഫില്‍ ഇല്ലേ? ആര്‍ എസി പിക്ക് സീറ്റ് കൊടുക്കുമ്പോള്‍ ്അവര്‍ക്കും കൊടുക്കേണ്ടേ സീറ്റുകള്‍? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും വിമര്‍ശകര്‍ക്ക് ഉത്തരമില്ല.
ഘടകകക്ഷികളുടെ സീറ്റുകള്‍ സിപിഎം കൈയടക്കുന്നു എന്നൊക്കെ തട്ടിവിടുന്നവര്‍ മറന്നുപോകുന്നതോ മറച്ചുവെയ്ക്കുന്നതോ ആയ കുറേക്കാര്യങ്ങളുണ്ട്. അതിലൊന്നാണ് കഴിഞ്ഞതവണത്തെ രാജ്യസഭാ സീറ്റു തര്‍ക്കം. ടി ജെ ചന്ദ്രചൂഡന്‍ ആര്‍എസ്പിയുടെ ജനറല്‍ സെക്രട്ടറിയായ കാലം. രാജ്യസഭയിലേയ്ക്ക് ഒഴിവു വന്ന സീറ്റ് ആര്‍എസ്പിക്ക് മൂന്ന് വര്‍ഷം സിപിഐക്ക് മൂന്ന് വര്‍ഷം അന്ന നിലയില്‍ പങ്കുവെയ്ക്കാമെന്ന നിര്‍ദേശം ഇടതുമുന്നണിയില്‍ വന്നു. ഇടതുമുന്നണി സീറ്റുകൊടുക്കാമെന്ന് പറഞ്ഞപ്പോള്‍, തങ്ങള്‍ക്ക് സീറ്റേ വേണ്ടെന്ന് പറഞ്ഞത് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിളളയാണ്. ഒടുവില്‍ സീറ്റ് സിപിഐയ്ക്ക് ഒറ്റയ്ക്ക് ലഭിച്ചു. അങ്ങനെയാണ് ജനയുഗത്തിന്റെ ചീഫ് എഡിറ്റര്‍ അച്യുതന്‍ രാജ്യസഭാ അംഗമായത്. ചുരുക്കിപ്പറഞ്ഞാല്‍ അഖിലേന്ത്യാ സെക്രട്ടറിയുടെ സീറ്റ്, സംസ്ഥാന സെക്രട്ടറി വെട്ടിഎന്ന് പറയാം. അതെന്തിന് വേണ്ടിയായിരുന്നു? ഇപ്പോള്‍ സീറ്റിന് വേണ്ടി പിടിവലി നടത്തുന്ന ആര്‍ എസ് പി, ആ സീറ്റ് നിരാസം എന്തിനുവേണ്ടിയായിരുന്നു എന്നത് വ്യക്തമാക്കേണ്ടതല്ലെ?
ആര്‍ എസ് പിയും ഇടതുമുന്നണിയുമായുള്ള ചരിത്രരചനയും അതിലെ ചില ഭാഗങ്ങളോര്‍ത്ത് പൊട്ടിക്കരയലും കാണണമെങ്കില്‍ കുത്തകമാധ്യമങ്ങളുടെ അകത്തളങ്ങള്‍ നോക്കിയാല്‍ മതി. മാതൃഭൂമിയൊക്കെ പുതിയ ചരിത്രങ്ങളാണ് ഉളുപ്പില്ലാതെ ചമക്കുന്നത്. ചരിത്രം പറയുമ്പോള്‍ എല്ലാം പറയേണ്ടേ. ആര്‍എസ്പിയുടെ മൂലരൂപമുണ്ടായത് 1940ലാണ്. 1949ല്‍ ആര്‍ എസ് പിക്ക് ഒമ്പത് എംഎല്‍എമാര്‍ ഉണ്ടായിരുന്നു. മാത്രമല്ല, രണ്ട് എംപിമാരും ഉണ്ടായിരുന്നു എന്ന് കുറിക്കുന്ന ചരിത്രകുതുകി, അതിന് ശേഷമുള്ള കുറെ വര്‍ഷങ്ങള്‍ വിഴുങ്ങിക്കളയുന്നു. അവിടെ മുങ്ങാംകുഴിയിട്ടയാള്‍ പൊങ്ങുന്നത് 1967ലാണ്. അതിനിടയിലെ കാര്യങ്ങളെ നിങ്ങളെന്ത് ചെയ്തു മാതൃഭൂമി?
അതിനിടയില്‍ രണ്ടു തിരഞ്ഞെടുപ്പുകള്‍ നടന്നു. 1957ലും 1960ലും. ശ്രീകണ്ഠന്‍ നായരും ബേബിജോണും കെ. ബാലകൃഷ്ണനുമൊക്കെ ജ്വലിച്ചുനിന്ന കാലത്ത് നടന്ന രണ്ടു തിരഞ്ഞെടുപ്പുകള്‍. ആ കഥ മാതൃഭൂമി മുക്കിയത് എന്തിനാണ്? ആര്‍എസ്പിയുടെ ശക്തി ആ തിരഞ്ഞെടുപ്പുകളിലും വെളിപ്പെട്ടിരുന്നല്ലൊ. 1957ലും സീറ്റ് തര്‍ക്കത്തിന്റെ പേരിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ആര്‍എസ്പി തെറ്റിപ്പിരിഞ്ഞത്. അന്ന് ആര്‍ എസ് പി ചോദിച്ചത് 31 സീറ്റാണ്. 15 സീറ്റുകള്‍ നല്‍കാമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ടി സമ്മതിച്ചു. ആര്‍ എസ് പിക്ക് പതിവുപോലെ ദേഷ്യം വന്നു. ഓഫര്‍ നിരസിച്ചു. ഒറ്റയ്ക്ക് മത്സരിച്ചു. 28 സീറ്റുകളില്‍. ഒരാളും ജയിച്ചില്ല. 24 പേര്‍ക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍, സ്വന്തം നിലയില്‍ ജയിപ്പിക്കുന്നത് പോകട്ടെ, കെട്ടിവെച്ച കാശെങ്കിലും തിരിച്ചു പിടിക്കാനുളള ആള്‍ബലം വേണ്ടേ? അതുപോലും ഇല്ലാതിരുന്നിട്ടാണ് 1957ല്‍ ആര്‍ എസ് പി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് 31 സീറ്റുകള്‍ ആവശ്യപ്പെട്ടത്.
അടുത്ത രംഗം 1960ലെ തിരഞ്ഞെടുപ്പാണ്. അന്ന് വിലപേശല്‍ നടന്നത് കോണ്‍ഗ്രസുമായിട്ടാണ്. മൂന്നുകൊല്ലം മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് 31 സീറ്റുകള്‍ ആവശ്യപ്പെട്ട ആര്‍എസ്പിയുടെ യഥാര്‍ത്ഥശേഷിയും ശക്തിയും തിരഞ്ഞെടുപ്പോടെ എല്ലാവര്‍ക്കും ബോധ്യമായല്ലോ. അതുകൊണ്ട് മുപ്പതും ഇരുപതും സീറ്റൊന്നും ശ്രീകണ്ഠന്‍ നായര്‍ക്ക് വേണ്ടായിരുന്നു. കോണ്‍ഗ്രസിനോട് ചോദിച്ചത് വെറും 10 സീറ്റ്. ആറു സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു. കോണ്‍ഗ്രസിനോടും പിണങ്ങിയ ആര്‍എസ്പി, ഒറ്റയ്ക്ക് മത്സരിച്ചു. 18 സീറ്റില്‍. അതും സ്വതന്ത്രവേഷത്തിലായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് ആര്‍എസ്പിയുടെ വളര്‍ച്ച അതായിരുന്നു. 1957ല്‍ 28 സീറ്റില്‍ ഒറ്റയ്ക്കു മത്സരിക്കാമെന്ന് ചിന്തിക്കാനെങ്കിലുമുളള ആരോഗ്യം ആര്‍ എസ് പിയ്ക്കുണ്ടായിരുന്നു. മൂന്നേ മൂന്നു കൊല്ലം കൊണ്ട് ആ മോഹം 18 സീറ്റായി കുറഞ്ഞു. എന്താ കഥ!
1965ലും നടന്നു ഒരു തിരഞ്ഞെടുപ്പ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിച്ച തിരഞ്ഞെടുപ്പ്. 40 സീറ്റുകളോടെ സിപിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തിരഞ്ഞെടുപ്പ്. ആ 40ല്‍ 29 പേരും ജയിലില്‍ കിടന്ന് മത്സരിച്ചാണ് ജയിച്ചത്. ആ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി എന്ന ലേബലില്‍ ആരെങ്കിലും കേരളത്തില്‍ മത്സരിച്ചോ എന്ന് മാതൃഭൂമിയും ചരിത്രബോധമില്ലാതെ ന്യായങ്ങള്‍ നിരത്തുന്നവരും ഒന്നന്വേഷിക്കണം. ടി കെ ദിവാകരനും കെ സി വാമദേവനുമൊക്കെ മത്സരിച്ച വേഷങ്ങളേതാണെന്നത് പരിശോധിക്കപ്പെടുകയും വേണം. 1957നു ശേഷം ആര്‍എസ്പി എന്ന പേര് തെരഞ്ഞെടുപ്പുചരിത്രത്തില്‍ കാണുന്നത് 1970ലാണ്. അതുവരെ അതികായന്മാരായ നേതാക്കന്മാരെല്ലാം സ്വതന്ത്രവേഷത്തിലാണ് മത്സരിച്ചത്. ഇതാണോ അവരുടെ അസ്തിത്വം? പക്ഷെ, ഇതെല്ലാം മനസിലാക്കിയിട്ടും ഇടതുമുന്നണിയില്‍ നില്‍ക്കുന്ന ആര്‍ എസ് പിക്ക് ആര്‍ഹമായ പരിഗണന തന്നെ കൊടുത്തു. ബേബിജോണിന്റെ മോന് യു ഡി എഫ് പന്തിയിലിടുന്ന ഇലയാണോ ആര്‍ എസ് പിക്ക് ഇടതുമുന്നണി നല്‍കിയത്? ഒരിക്കലുമല്ല.
2008ല്‍ ആര്‍എസ്പി ഇടതുമുന്നണി വിടാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, മാരീചന്‍ എഴുതിയ 'കുഴിയാനയുടെ ചിന്നം വിളി' എന്ന ലേഖനത്തലെ ചില ഭാഗങ്ങള്‍ പ്രസക്തമാണ് എന്ന് തോന്നുന്നു. ചില ഭാഗങ്ങള്‍ ഉദ്ധരിക്കട്ടെ. ചരിത്രമാണ്. താല്‍പ്പര്യമുള്ളവര്‍ക്ക് വായിക്കാം. ചര്‍ച്ചകള്‍ നടത്താം. മനസിലാക്കാം.
ആര്‍ എസ് പിയും മറ്റ് ഇടതു പാര്‍ട്ടികളും തമ്മിലുളള വ്യത്യാസം ശരിക്കറിയണമെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന തൃദീപ് ചൗധരി എഴുതിയ 'വൈ ആര്‍എസ്!പി' (Why RSP) എന്ന നയരേഖ വായിക്കണം. തങ്ങളാണ് യഥാര്‍ത്ഥ വിപ്ലവത്തിന്റെ അവകാശികളെന്നും സിപിഐ എം, സിപിഐ പോലുളള പാര്‍ട്ടികളുടെ സോഷ്യലിസ്റ്റ് പ്രേമം വെറും ചപ്പടാച്ചിയാണെന്നും സഖാവ് അക്കമിട്ട് സ്ഥാപിച്ചിട്ടുണ്ട് ഈ രേഖയില്‍. 'ദേശീയ ബൂര്‍ഷ്വാസിയുമായി ജനാധിപത്യ സഖ്യത്തിനുളള സിപിഐ എം പരിപാടി' (CPM Programme for the Democratic Alliance with the National Bourgeoisie) എന്ന തലക്കെട്ടില്‍ സിപിഐ എമ്മിനെ ആര്‍ എസ് പി നേതാവ് കണക്കിന് പരിഹസിക്കുന്നുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ ഇന്ത്യയില്‍ സോഷ്യലിസം നടപ്പിലാക്കാമെന്ന് സിപിഎം അടക്കമുളള ഇടതുപാര്‍ട്ടികള്‍ വൃഥാ കിനാവു കാണുകയത്രേ! ലവന്മാരുടേത് വെറും കിനാവും ഞങ്ങളുടേത് സൊയമ്പന്‍ ശാസ്ത്രീയ സോഷ്യലിസവും.
തൊഴിലാളിവര്‍ഗം നേതൃത്വനിരയിലേയ്ക്ക് ഉയര്‍ന്നുവരുന്നതിനെയോ ജനകീയ ജനാധിപത്യ വിപ്ലവത്തില്‍ മുതലാളിത്തവുമായി അധികാരം പങ്കുവെയ്ക്കുന്നതിനെയോ സിപിഐ എം അനുകൂലിക്കുന്നില്ല. എന്നാല്‍ ആര്‍ എസ് പിയോ? തൊഴിലാളിവര്‍ഗത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചതാണ് ആ പാര്‍ട്ടി നേതാക്കളുടെ കരളും കാമ്പും. ചാനല്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ചന്ദ്രചൂഡന്‍ സഖാവിന്റെ ഹൃദയമിടിപ്പും നാഡീസ്പന്ദനവും ഒന്നു സൂക്ഷ്മമായി ശ്രവിച്ചു നോക്കൂ. ഒരു പാറ ക്വാറിയുടെ പ്രകമ്പനമില്ലേ സഖാവിന്റെ വാക്കുകള്‍ക്ക്. പ്രോലിറ്റേറിയന്മാരുടെ നേതാവെന്നാല്‍ അങ്ങനെയിരിക്കണം.
സോഷ്യലിസം എന്ന ആദര്‍ശം ഇന്നത്തെ ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്ന് നടപ്പാവില്ലെന്ന് സഖാവ് തൃദീപ് ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ സ്വത്തവകാശം മൗലികാവകാശമായി കരുതുന്ന ഭരണഘടനയെവിടെ, എല്ലാ സ്വത്തും ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ കൊണ്ടുവരുന്ന തൊഴിലാളി വര്‍ഗ സാര്‍വദേശീയതയെവിടെ?
സഖാവിന്റെ തന്നെ വാക്കുകള്‍ കേള്‍ക്കുക. There can be no Socialism and no radical transformation of the existing social and economic order unless we are prepared to go beyond the limits of the present Constitution, abolish the rights of private propetry and make social ownership of all the means of production the basis of the coutnry's economic order.
ഭരണഘടന തിരുത്തിയെഴുതാതെ ഇവിടെയെങ്ങനെ വിപ്ലവം വരും? നമുക്കാണെങ്കില്‍ ആകെയുളളത് മൂന്ന് എംപിമാരും 0.15 ശതമാനം വോട്ടും. പോരെങ്കില്‍ കാറല്‍ മാര്‍ക്‌സ് ഇങ്ങനെ പറയുകയും ചെയ്തു, from each according to his capactiy and to each according to his needs'!
കോണ്‍ഗ്രസിനെയും നെഹ്രുവിയന്‍ സോഷ്യലിസത്തെയും ആര്‍എസ്!പി നേതാവ് നിശിതമായി ആക്രമിക്കുന്നുണ്ട്. എന്തുചെയ്താലും അത് ഭരണഘടനയ്ക്കുളളില്‍ നിന്ന് ചെയ്യേണ്ടി വരുന്ന സ്വന്തം ഗതികേടിനെ ശപിക്കുന്നുമുണ്ട് ഈ രേഖ. രേഖയില്‍ Congress Socialism = Capitalism + State Capitalism = State Monopoly Capitalism എന്നിങ്ങനെയൊരു സമവാക്യം സഖാവ് തൃദീപ് ഡിറൈവ് ചെയ്തിട്ടുണ്ട്. ഐന്‍സ്റ്റീന്റെ 'ഇ സമം എം സി സ്‌ക്വയേര്‍ഡ്' നിഷ്പ്രഭമല്ലേ ഈ വാക്യത്തിനു മുന്നില്‍!
സോഷ്യലിസത്തിന്റെ കടയ്ക്ക് കത്തിവെയ്ക്കുന്നതാണ് കോണ്‍ഗ്രസ് നയങ്ങളെന്ന് ഈ സമവാക്യത്തോടെ എല്ലാ ഇടതുപക്ഷ അവന്മാര്‍ക്കും ബോധ്യമാവേണ്ടതാണ്. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഇടതു പാര്‍ട്ടികളെ ചമ്മട്ടിയ്ക്ക് തല്ലണ്ടേ.
സഖാവ് തൃദീപ് ചൗധരിയെങ്ങനെയാണ് ആര്‍ എസ് പിയുടെ ദേശീയ സെക്രട്ടറിയായത് എന്നറിഞ്ഞാലേ ഈ കോണ്‍ഗ്രസ് വിരുദ്ധ ഡപ്പാംകുത്തിന്റെ തമാശ പിടികിട്ടൂ. കിത്താബ് മടക്കി, സിദ്ധാന്തം പിഴുത് ഓടയിലെറിഞ്ഞ്, 1953ല്‍ പാര്‍ട്ടി സെക്രട്ടറിയും ഇന്ത്യയിലെ ആര്‍ എസ് പിയുടെ തലതൊട്ടപ്പനുമായിരുന്ന ജോഗേഷ് ചന്ദ്ര ചാറ്റര്‍ജി ഒരു പ്രഭാതത്തില്‍ കോണ്‍ഗ്രസായി. അത്രയും കാലം പറഞ്ഞ സിദ്ധാന്തമൊക്കെ വിഴുങ്ങി സ്വന്തം സെക്രട്ടറി തന്നെ കോണ്‍ഗ്രസായി ജ്ഞാനസ്‌നാനം ചെയ്ത ഒഴിവിലാണ് ഒരു ഞെട്ടലും അല്‍പം ജാള്യവുമായി സഖാവ് തൃദീപ് ആര്‍ എസ് പിയുടെ അഖിലേന്ത്യാ സെക്രട്ടറിയായതെന്നും അറിയുക.
കഥ അവിടെയും തീരുന്നില്ല. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയുളള വിമോചന സമരത്തില്‍ ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു ആര്‍ എസ് പിയ്ക്ക്. അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന ഇന്നത്തെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ കരുനാഗപ്പളളിയില്‍ കയ്യേറ്റം പോലും ചെയ്തിട്ടുണ്ട്, എന്‍ ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലുളള കേരളത്തിലെ ഉശിരന്മാരായ ആര്‍ എസ് പി സഖാക്കള്‍.
1957ലെ തിരഞ്ഞെടുപ്പില്‍ 31 സീറ്റു ചോദിച്ച ആര്‍ എസ് പിയ്ക്ക് 15 സീറ്റു നല്‍കാമെന്ന് സമ്മതിച്ചു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. 'each according to his capactiy and to each according to his needs' എന്നാണല്ലോ പ്രമാണ ശാസ്ത്രവും. ശ്രീകണ്ഠന്‍നായര്‍ സഖാവും സംഘവും ക്ഷോഭിച്ച് ഒറ്റയ്ക്ക് മത്സരിച്ചു. മാര്‍ക്‌സിന്റെ വചനം അച്ചട്ടായി. പാര്‍ട്ടിയുടെ കപ്പാസിറ്റിയ്ക്ക് ചേര്‍ന്നതായി തിരഞ്ഞെടുപ്പ് ഫലം. 27 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് വോട്ടെണ്ണിയപ്പോള്‍ കിട്ടിയത് പൂജ്യം സീറ്റ്.
വാശിയില്‍ ആരുടെയും പിന്നിലല്ല അതിവിപ്ലവ സഖാക്കള്‍. സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബില്ലിനെയും ഭൂപരിഷ്‌കരണ നിയമത്തെയും എതിര്‍ക്കാന്‍ സഖാവ് തൃദീപ് ചൗധരി തന്നെ കേരളത്തില്‍ നേരിട്ട് അവതരിച്ചു. ഭരണഘടനയ്ക്ക് കീഴില്‍ ശ്വാസം മുട്ടലനുഭവപ്പെടുന്ന ഈ പാര്‍ട്ടി, ഭരണഘടനയുടെ വകുപ്പ് 356 ഉപയോഗിച്ച് ഒരു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് മുക്തകണ്ഠം ആവശ്യപ്പെടുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചു വിട്ടതിന്റെ ആവേശം ഒട്ടും തണുക്കാതിരിക്കാന്‍ 1960ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനൊരുങ്ങി, അതിവിപ്ലവ സഖാക്കള്‍. 1957ല്‍ നിന്നും 1960ലെത്തിയപ്പോള്‍ എന്തു വീണ്ടുവിചാരമാണ് സഖാക്കള്‍ക്ക് ഉണ്ടായതെന്നറിയില്ല, കോണ്‍ഗ്രസിനോട് ചോദിച്ചത് 10 സീറ്റ്. മൂന്നു കൊല്ലം മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചോദിച്ചത് 31 സീറ്റ്, കൊടുക്കാമെന്ന് സമ്മതിച്ചത് 15. 1960ല്‍ പാര്‍ട്ടി ചോദിച്ചത് 10 സീറ്റ്, കോണ്‍ഗ്രസ് കൊടുക്കാമെന്ന് സമ്മതിച്ചത് ആറ് സീറ്റ്. 'each according to his capactiy and to each according to his needs!' ആര്‍എസ്!പി ചോദിച്ചാല്‍ ചോദിച്ചതാണ്. പത്തു ചോദിച്ചാല്‍ പത്തും കിട്ടണം. കോണ്‍ഗ്രസുമായുളള സഖ്യമോഹം കുഴിച്ചിട്ട് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചു.
1957ല്‍ 27 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിച്ച ആര്‍എസ്!പി '60ല്‍ മത്സരിച്ചത് 18 സീറ്റില്‍. ദോഷം പറയരുതല്ലോ, വോട്ടെണ്ണിയപ്പോള്‍ രണ്ടുപേര്‍ക്ക് കെട്ടിവെച്ച കാശ് തിരിച്ചു കിട്ടി. ബാക്കിയുളളവരുടെ പണം രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്ക് മുതല്‍ക്കൂട്ടായി. കഥ അവിടം കൊണ്ടും അവസാനിച്ചില്ല. ഇന്ന് കോണ്‍ഗ്രസെന്നു കേട്ടാല്‍ ഓര്‍ക്കാനവും ഛര്‍ദ്ദിലും വരുന്ന ആര്‍ എസ് പിക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിനൊപ്പമായിരുന്നു പൊറുതി. അമിതാധികാരത്തിന്റെ എല്ലാ ഭീകരതയും അഴിഞ്ഞാടിയ അക്കാലത്ത് 'ജന്മി ബൂര്‍ഷ്വാ ഭൂപ്രഭു' വര്‍ഗത്തെ പ്രതിനിധീകരിച്ച കോണ്‍ഗ്രസുമായി അധികാരപ്പങ്കുവെയ്ക്കലും ഒരുമിച്ചുറക്കവും നടത്താന്‍ ഉളുപ്പേതുമുണ്ടായില്ല അതിവിപ്ലവ സഖാക്കള്‍ക്ക്.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന രാജനെ കക്കയം ക്യാമ്പില്‍ പൊലീസ് ഉരുട്ടിക്കൊല്ലുമ്പോള്‍ ആര്‍ എസ് പി നേതാവ് ബേബി ജോണായിരുന്നു കേരളത്തിലെ റവന്യൂ മന്ത്രി. പൊതുമരാമത്തും ടൂറിസവും കൈകാര്യം ചെയ്തിരുന്നത് സഖാവ് ടി കെ ദിവാകരനും. ഭരണഘടന വിഭാവനം ചെയ്ത എല്ലാ അവകാശങ്ങളും ഹനിച്ചത് കൊണ്ടാണ് അന്ന് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. ഭരണഘടന വലിച്ചു കീറിപ്പറത്തിയാല്‍ കോണ്‍ഗ്രസുമായും സഹകരിക്കാം. 'അച്ചാരം കിട്ടിയാല്‍ അമ്മായിയേം കെട്ടാം' എന്ന തരത്തില്‍ ലൈന്‍ തിരുത്തിയെഴുതപ്പെടും. ഭരണഘടനയിലും തെരഞ്ഞെടുപ്പിലുമൊന്നും വിശ്വാസമില്ലാത്ത കൂട്ടരാണ് തങ്ങള്‍ക്ക് സീറ്റു കുറഞ്ഞുപോയെന്ന് നിലവിളിക്കുന്നതും! അതിവിപ്ലവത്തിന്റെ ഓരോരോ തമാശകളേ!!
സിപിഐ എമ്മിലുളളതിനെക്കാള്‍ കൂടുതല്‍ ക്രൈസ്തവരും മുസ്ലിങ്ങളും ആര്‍ എസ് പിയിലുണ്ടെന്നാണ് പാര്‍ട്ടി പറയുന്നത്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി, മൂവാറ്റുപുഴ, മഞ്ചേരി, പൊന്നാനി സീറ്റുകള്‍ സിപിഎം ആര്‍ എസ് പിയ്ക്ക് കൈമാറുമെന്ന് ഉറപ്പിക്കാം. ചുരുക്കിപ്പറഞ്ഞാല്‍, ലോകത്തെങ്ങുമുളള തൊഴിലാളി വര്‍ഗത്തിന്റെ ഏക പ്രതീക്ഷയാണ് ആര്‍ എസ് പി. ആര്‍ എസ് പിയില്ലാതെ വിപ്ലവം നടത്താമെന്ന് കരുതുന്നവരേ, നിങ്ങള്‍ മൂഢന്മാര്‍. ആര്‍ എസ് പിയില്ലാത്ത സോഷ്യലിസം ചന്ദ്രചൂഡന്‍ സഖാവില്ലാത്ത ചാനല്‍ ചര്‍ച്ച പോലെ വിരസമാണ്.
ആകയാല്‍,
സര്‍വരാജ്യ തൊഴിലാളി സഖ്യം വിജയിക്കട്ടെ,
ആര്‍ എസ് പി നീണാല്‍ വാഴട്ടെ.
സഖാവ് ടി ജെ ചന്ദ്രചൂഡന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകട്ടെ!
സോഷ്യലിസം പുലരട്ടെ!
.
ഇതൊക്കെ പറയുമ്പോഴും ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇടതുപക്ഷത്തിന് മുന്നിലുണ്ട്. ആര്‍ എസ് പി മുന്നണിവിട്ടു പോവുമ്പോള്‍ ആ പാര്‍ട്ടിയിലെ വിടുതല്‍ തീരുമാനത്തോട് യോജിക്കുന്നവരുടെ വോട്ടും പോകും. അത് നഷ്ടം തന്നെയാണ്. എന്‍ കെ പ്രേമചന്ദ്രനെ നമ്മള്‍ കുറച്ചുകാണുന്നില്ല. അദ്ദേഹം ഇടതുമുന്നണിയുടെ എതിരാളിയാവുമ്പോള്‍ അദ്ദേഹത്തിന്റെ കഴിവ് യു ഡി എഫ് ഉപയോഗിക്കും. പ്രതിലോമകരമായി ആണെങ്കില്‍ പോലും ്ത് ഇടതുമുന്നണിക്ക് ദോഷം ചെയ്യും. ഇടതുമുന്നണിയുടെ ശക്തി കുറക്കുക എന്നതിനുമപ്പുറം ഇതിനെ സി പി ഐ എമ്മിനെ അടിക്കാന്‍ ഉള്ള വടിയാക്കി ഉപയോഗിക്കുക എന്ന തന്ത്രമാണ് കുത്തക മാധ്യമങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുക. സിപിഐ എമ്മില്‍ നിന്ന് വി എസിനെ അടര്‍ത്തിയെടുത്ത് സിപിഐ എം ആക്രമണം നടത്തുന്ന മാധ്യമ രീതിക്കും ഇത് അനുഗുണമായേക്കാം. ഇത്തരമൊരു തിരിച്ചറിവില്‍ ആവും ഇടതുപക്ഷ നേതൃത്വം സിപിഐ എം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ ആര്‍ എസ് പിയോട് തിരികെ വരണം എന്ന് അഭ്യര്‍ത്ഥിക്കുന്നത്. പക്ഷെ, ആര്‍ എസ് പി ചില കടുത്ത തീരുമാനങ്ങള്‍ നേരത്തെ കൈക്കൊണ്ടതുപോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഇനി കൊല്ലം തന്നാലും തിരിഞ്ഞുനോക്കില്ല എന്നതുപോലെയുള്ള പ്രസ്താവനകള്‍ അതിന്റെ ഭാഗമാണ്. ചര്‍ച്ചയ്ക്കില്ല എന്ന കടുംപിടുത്തവും അതിന്റെ ഭാഗമാണ്. യു ഡി എഫുമായി കമ്പി വഴിയും കമ്പിയില്ലാതെയുമുള്ള നിരവധി ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. ആര്‍ എസ് പിയുടെ അഖിലേന്ത്യാ നേതൃത്വത്തോട് പോയി പണി നോക്കാന്‍ പറയുന്നു. ഇത് നല്ല ലക്ഷണമല്ല.
ആര്‍ എസ് പി ഇടതുമുന്നണിയില്‍ വന്നാലും ഇല്ലെങ്കിലും ചരിത്രം ചരിത്രം തന്നെയാണ്. വസ്തുതകള്‍ വസത്ുതയും.
(ഈ ലേഖനം എഴുതിയത് ഒളിയമ്പുകള്‍ മാരീചന്റെ ഫേസ്ബുക്ക് കുറിപ്പുകളും ലേഖനങ്ങളും അവലംബിച്ചുകൊണ്ടാണ്. കടപ്പാട് മാരീചന്.)

കരട് വിജ്ഞാപനത്തിന് നിയമസാധുതയില്ല: പരിസ്ഥിതിമന്ത്രാലയം

കരട് വിജ്ഞാപനത്തിന് നിയമസാധുതയില്ല: പരിസ്ഥിതിമന്ത്രാലയം

കസ്തൂരിരംഗന്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കിയുള്ള 2013 നവംബര്‍ 13ലെ ഉത്തരവില്‍ മാറ്റമില്ലെന്ന് വനം-പരിസ്ഥിതിമന്ത്രാലയം സെക്രട്ടറി വി രാജഗോപാല്‍. നിര്‍ദേശങ്ങള്‍ സംബന്ധിച്ച് അന്തിമവിജ്ഞാപനം വരുംവരെ നിലനില്‍ക്കുന്നത് നവംബര്‍ 13ലെ ഉത്തരവാണെന്നും അദ്ദേഹം വ്യക്തമാക്കി. കരട്വിജ്ഞാപനമിറങ്ങിയതോടെ നവംബര്‍ 13ലെ ഉത്തരവ് റദ്ദായെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാദം ഇതോടെ പൊളിഞ്ഞു. ബന്ധപ്പെട്ടവരുടെ അഭിപ്രായം സ്വീകരിക്കുന്നതിനാണ് കരട്വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും ഇതില്‍ പറയുന്ന കാര്യങ്ങള്‍ക്ക് നിയമപരമായി ഒരു സാധുതയുമില്ലെന്നും പരിസ്ഥിതി മന്ത്രാലയത്തില്‍ പശ്ചിമഘട്ടം സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്തിമവിജ്ഞാപനത്തിലൂടെ മാത്രമേ നവംബര്‍ 13ലെ ഉത്തരവില്‍ മാറ്റം വരുത്താനാകൂ. മറിച്ചുള്ള വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. കരട് വിജ്ഞാപനമെന്നത് വകുപ്പുതലത്തിലുള്ള തുടര്‍നടപടിമാത്രമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേരളം സമ്മര്‍ദം ചെലുത്തിയതിനാല്‍ പുറത്തിറക്കിയെന്നു മാത്രം- ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം കരട്വിജ്ഞാപനത്തില്‍ കേരളത്തിലെ പരിസ്ഥിതിലോല മേഖലകളുടെമാത്രം ഭൂപടം ഉള്‍പ്പെടുത്താതെ പരിസ്ഥിതിമന്ത്രാലയം തന്ത്രപരമായി നീങ്ങി. എന്നാല്‍, പശ്ചിമഘട്ട മേഖലയില്‍ വരുന്ന മറ്റ് അഞ്ച് സംസ്ഥാനങ്ങളിലെ പരിസ്ഥിതിലോല മേഖലകളുടെ ഭൂപടം ഉള്‍പ്പെടുത്തി. പരിസ്ഥിതിലോല മേഖലയുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിന് കേരളം എന്തൊക്കെ നിര്‍ദേശിച്ചുവെന്ന് കരടുവിജ്ഞാപനത്തില്‍ പരാമര്‍ശമുണ്ട്. എന്നാല്‍,ഭൂപടംമാത്രമില്ല. കേരളത്തിന്റെ ഭൂപടത്തിന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാനാണ് നിര്‍ദേശം. ഇത് കേരളം നിര്‍ദേശിച്ച ഭൂപടംമാത്രമാണെന്ന് എടുത്തുപറയുന്നുമുണ്ട്. ഇതുവഴി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും പരിഗണയിലാണെന്നത് കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ തന്ത്രപരമായ നിലപാട്. ഭാവിയില്‍ വന്നേക്കാവുന്ന കോടതി ഉത്തരവുകള്‍ക്ക് അനുസൃതമായി കരടില്‍ മാറ്റമുണ്ടാകുമെന്ന് മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലപാട് അടിക്കടി മാറ്റുന്നത് ഹരിത ട്രിബ്യൂണലിന്റെ വിമര്‍ശത്തിനിടയാക്കുമോയെന്ന ആശങ്ക മന്ത്രാലയത്തിനുണ്ട്. ജനുവരി 28ന് കേസ് പരിഗണിച്ചപ്പോള്‍ കസ്തൂരിരംഗന്‍ നിര്‍ദേശം നടപ്പാക്കിയുള്ള നവംബര്‍ 13ന്റെ ഉത്തരവ് മാറ്റമില്ലാതെ തുടരുമെന്ന് കേന്ദ്രം അറിയിച്ചത് ഹരിത ട്രിബ്യൂണല്‍ ഉത്തരവിന്റെ ഭാഗമായി ചേര്‍ത്തിരുന്നു. അന്തിമ വിജ്ഞാപനം വരുംവരെ നവംബര്‍ 13ലെ ഉത്തരവില്‍ മാറ്റത്തിന് ട്രിബ്യൂണല്‍ അനുമതി നല്‍കില്ലെന്ന് തീര്‍ച്ച. നവംബര്‍ 13ന്റെ ഉത്തരവില്‍ 123 വില്ലേജുകളെ ഉള്‍പ്പെടുത്തിയുള്ള പരിസ്ഥിതിലോല മേഖലയുടെ ഭൂപടവും ചേര്‍ത്തിരുന്നു. ഭൂപടത്തിലെ മാറ്റം കേരളത്തിന്റെ ശുപാര്‍ശ മാത്രമാണെന്നും തങ്ങള്‍ അംഗീകരിക്കുകയോ അന്തിമ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ലെന്നും ട്രിബ്യൂണലില്‍ വാദിക്കാന്‍ ഇതുവഴി മന്ത്രാലയത്തിനാവും. കേരളത്തില്‍ 13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതിലോലമായി കണ്ടെത്തിയത്. ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടതെന്ന് കരടുവിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്നു. നവംബര്‍ 13ലെ ഉത്തരവുവഴി പരിസ്ഥിതിലോല മേഖലയില്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ കരടിലും ആവര്‍ത്തിക്കുന്നു.

ആശയക്കുഴപ്പം കൂടുതല്‍ രൂക്ഷമായി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള കരടുവിജ്ഞാപനം തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയുള്ള തട്ടിപ്പാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതോടെ മുടന്തന്‍ന്യായങ്ങളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. കരടുവിജ്ഞാപനത്തെ പൂര്‍ണമായി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി നടത്തുന്ന ന്യായവാദമെല്ലാം വീണ്ടും പൊളിയുകയാണ്. ഒരു നിയമസാധുതയുമില്ലാത്ത കരടുവിജ്ഞാപനത്തെ അന്തിമവിജ്ഞാപനമാക്കി ചിത്രീകരിക്കാന്‍ യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ ശ്രമം തുടങ്ങി. കരടുവിജ്ഞാപനം ഇറങ്ങിയാലും നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തിയ നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെന്ന കാര്യം കേന്ദ്ര പരിസ്ഥിതി വകുപ്പ് സെക്രട്ടറി ആവര്‍ത്തിച്ചു വ്യക്തമാക്കി കഴിഞ്ഞു. ഉത്തരവ് റദ്ദാക്കാനും ആകില്ല. കരടുവിജ്ഞാപനത്തിന് നിയമസാധുതയുണ്ടെന്ന് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനം വിളിച്ചറിയിച്ച മുഖ്യമന്ത്രി അടുത്ത ആഴ്ചമുതല്‍ ഇതു നടപ്പാക്കുമെന്നുവരെ പറഞ്ഞുവച്ചു. അന്തിമവിജ്ഞാപനമോ ഗ്രീന്‍ ട്രിബ്യൂണലിന്റെ അനുമതിയോ ഇല്ലാത്ത കാര്യത്തില്‍ എങ്ങനെ ഇത് സാധ്യമാകുമെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായില്ല. കൂടുതല്‍ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉമ്മന്‍ചാണ്ടി ക്ഷുഭിതനാകുകയും ചെയ്തു.

കരടുവിജ്ഞാപനം നടപ്പാക്കുന്നതിനായി സംസ്ഥാനം ഉത്തരവ് ഇറക്കുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് മുഖ്യമന്ത്രി തിരുത്തി. മുഖ്യമന്ത്രിയുടെ വിശദീകരണങ്ങള്‍ ആശയക്കുഴപ്പം രൂക്ഷമാക്കിയതായി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതോടെ അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് പോകുകയും ചെയ്തു. കരടുവിജ്ഞാപനത്തിന്മേല്‍ പൊതുജനാഭിപ്രായം തേടി അന്തിമവിജ്ഞാപനമടക്കമുള്ള കാര്യങ്ങളിലേക്ക് എത്തണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരും. ഇവയെല്ലാം ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്തിമവിധിയുടെ അടിസ്ഥാനത്തിലായിരിക്കുകയും ചെയ്യും. ഏഴു സംസ്ഥാനത്തിന് ബാധകമായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിനു മാത്രമായി തട്ടിക്കൂട്ടി ഇറക്കിയിരിക്കുന്ന കരടുവിജ്ഞാപനത്തിന് നിലനില്‍പ്പില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വിജ്ഞാപനത്തില്‍ മറ്റ് ആറ് സംസ്ഥാനത്തെപ്പറ്റി ഒരു പരാമര്‍ശവുമില്ല. വിജ്ഞാപനത്തെ മറ്റു സംസ്ഥാനങ്ങള്‍ ചോദ്യംചെയ്താലും പ്രശ്നങ്ങള്‍ സങ്കീര്‍ണമാകും.

ദിലീപ് മലയാലപ്പുഴ

"ഒളിവില്‍" അബ്ദുള്ളക്കുട്ടിയെ തടഞ്ഞുവെച്ചു

"ഒളിവില്‍" അബ്ദുള്ളക്കുട്ടിയെ തടഞ്ഞുവെച്ചു

കണ്ണൂരില്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. കണ്ണൂരിലെ ഒരു ഹോട്ടലിലാണ് തടഞ്ഞത്. പൊലീസ് അകമ്പടിയോടെയാണ് അബ്ദുള്ളക്കുട്ടി യോഗത്തിനെത്തിയത്.

സോളാര്‍ തട്ടിപ്പ് പ്രതി സരിത നല്‍കിയ പരാതിയില്‍ പൊലീസ് അബ്ദുള്ളക്കുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. അബ്ദുള്ളക്കുട്ടി ഹോട്ടലില്‍വെച്ച് മാനഭംഗപ്പെടുത്തിയെന്നാണ് സരിതയുടെ പരാതി. എന്നാല്‍ കേസെടുത്തതോടെ തിങ്കളാഴ്ച രാത്രി ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തലയേയും കണ്ടശേഷം ഒളിവിലായിരുന്നു അബ്ദുള്ളക്കുട്ടി . അറസ്റ്റില്‍നിന്ന് ഒഴിവാകാനാണ് ഒളിവില്‍പോയത്. അബ്ദുള്ളക്കുട്ടി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് തടഞ്ഞ്വെച്ചിട്ടുള്ളത്. അതേ സമയം തടഞ്ഞ്വെച്ചവരെ പൊലീസെത്തി അറസ്റ്റ്ചെയത് നീക്കിയത് സംഘര്‍ഷത്തിനിടയാക്കി. സംഭവമറിഞ്ഞ് ആദ്യമെത്തിയ പൊലീസുകര്‍ക്ക് പ്രവര്‍ത്തകര്‍ക്കിടയിലുടെ അബ്ദുള്ളക്കുട്ടിയുടെ അടുത്തെത്താനായില്ല. തുടര്‍ന്ന് കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തിയാണ് ലാത്തിചാര്‍ജ് നടത്തിയത്. ലാത്തിചാര്‍ജില്‍ മഹിളാപ്രവര്‍ത്തകര്‍ക്കടക്കം പരിക്കേറ്റിട്ടുണ്ട്.

അബ്ദുള്ളക്കുട്ടി രാജിവയ്ക്കണം: മഹിളാ അസോസിയേഷന്‍

തിരു: ബലാത്സംഗക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ചെയ്തതിനാല്‍ അബ്ദുള്ളക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എംപിയും സെക്രട്ടറി കെ കെ ശൈലജയും ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ എസ് നായര്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളകുട്ടിക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തിരിക്കയാണ്. ഇതനുസരിച്ച് അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണം. മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളും സരിതയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ആരോപണമുണ്ട്. ഇതിനെകുറിച്ചെല്ലാം വ്യക്തമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നെങ്കില്‍മാത്രമേ ഈ കുറ്റവാളികള്‍ നിയമത്തിന്റെ മുമ്പാകെ എത്തുകയുള്ളൂവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഒളിവിലായ വാര്‍ത്ത ഇതാ

ബലാത്സംഗക്കേസ്: അബ്ദുള്ളക്കുട്ടി എംഎല്‍എ "ഒളിവില്‍"

തിരു: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ കേസെടുത്ത പൊലീസ്, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ ഒളിവില്‍ പോയെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പൊലീസ് പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനുശേഷമാണ് അബ്ദുള്ളക്കുട്ടി ഒളിവില്‍പോയത്. അതേസമയം, സരിതയുടെ പരാതി തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

ബലാത്സംഗത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരം കേസ് രജിസ്റ്റര്‍ചെയ്താല്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. വിഐപികള്‍ക്കെതിരായ പരാതിയാണെങ്കില്‍ പ്രാഥമിക അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതി. എന്നാല്‍, സരിതയുടെ പരാതിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. തുടര്‍ന്നാണ് അബ്ദുള്ളക്കുട്ടി ഒളിവില്‍ പോകുന്നത്. അതിനുമുമ്പ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ എത്തി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി. അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവില്‍ പോകണമെന്ന ഉന്നതതല നിര്‍ദേശത്തെതുടര്‍ന്നാണ് അബ്ദുള്ളക്കുട്ടി മുങ്ങിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 376 വകുപ്പുപ്രകാരം ബലാത്സംഗത്തിനും 354 (എ) പ്രകാരം സ്ത്രീയുടെ അന്തസ്സിന് ഭംഗംവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനും 506 അനുസരിച്ച് ഭീഷണിപ്പെടുത്തിയതിനുമാണ് അബ്ദുള്ളക്കുട്ടിക്കെതിരെ കേസ്. ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമീഷണര്‍ കെ ഇ ബൈജുവിനാണ് അന്വേഷണ ച്ചുമതല. വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് ഫയല്‍ ബുധനാഴ്ച പ്രത്യേക സംഘത്തിന് കൈമാറും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മസ്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തെന്നാണ് സരിതയുടെ പരാതി. മസ്കറ്റ് ഹോട്ടലില്‍ പലപ്പോഴും അബ്ദുള്ളക്കുട്ടി വന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ഹോട്ടല്‍ രേഖകള്‍ അന്വേഷണസംഘം പരിശോധിക്കും.

deshabhimani

സലീംരാജന്റെ തട്ടിപ്പ്: മുഖ്യമന്ത്രിക്ക് ഒഴിയാനാവില്ലെന്ന് ഹൈക്കോടതി

സലീംരാജന്റെ തട്ടിപ്പ്: മുഖ്യമന്ത്രിക്ക് ഒഴിയാനാവില്ലെന്ന് ഹൈക്കോടതി

ന്‍ഗണ്‍മാന്‍ സലീംരാജിന്റെ ഭൂമിതട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി. സലീംരാജനെതിരായ കേസ് പരിഗണിക്കുന്ന ജ.ഹാറൂണ്‍ അല്‍ റഷീദാണ് മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്.

പേഴ്സണല്‍ സ്റ്റാഫിന്റെ ചെയതികള്‍ക്ക് മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. മുമ്പൊക്കെ തീവണ്ടി അപകടം വന്നാല്‍ പോലും മന്ത്രിമാര്‍ രാജിവെച്ചിരുന്ന കാലമുണ്ട്. ഇപ്പോള്‍ പിടിക്കപ്പെടുംവരെ സ്ഥാനത്തിരുന്നിട്ട് ഇറങ്ങിപ്പോകുന്ന നിലയാണ് ഇപ്പോള്‍. കോടതി വിമര്‍ശിച്ചു.

ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ സലീംരാജനും ജോപ്പനുമൊക്കെ എങ്ങനെ മുഖ്യമന്ത്രിയുടെ സ്റ്റാഫിലെത്തി എന്ന് ഇപ്പോഴും പരിശോധിച്ചിട്ടില്ല. ഇതൊക്കെ ആരോപണങ്ങളാണെന്ന് പറഞ്ഞൊഴിയുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കേസുകളില്‍ ആരോപണവിധേയരായ സലീംരാജന്റെ ഫോണുകളാണ് മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നത് എന്നതും കോടതി ചൂണ്ടിക്കാട്ടി. സലീംരാജിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചതുപോലും നാട്ടുകാരാണ്- കോടതി ചുണ്ടിക്കാട്ടി.

deshabhimani