ബ്ലോഗ് ആര്‍ക്കൈവ്

2013, മാർച്ച് 5, ചൊവ്വാഴ്ച

വിഴിഞ്ഞം പദ്ധതിക്ക് മരണമണി


വിഴിഞ്ഞം പദ്ധതിക്ക് മരണമണി


കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മരണമണി മുഴങ്ങുന്നു. നിര്‍ദിഷ്ട പദ്ധതിക്ക് കേന്ദ്രബജറ്റില്‍ ഒരുരൂപപോലും അനുവദിക്കാതിരുന്നതോടെ പദ്ധതി അട്ടിമറിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിയാണ് പുറത്തായത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരുന്ന പ്രഖ്യാപനങ്ങളുടെ പൊള്ളത്തരവും വ്യക്തമായി. കേന്ദ്രസര്‍ക്കാര്‍ സഹായം ലഭ്യമാകില്ലെന്ന് ഉറപ്പായതോടെ പദ്ധതി പൂര്‍ണമായി നിലയ്ക്കും. പൊതുബജറ്റില്‍ വിഴിഞ്ഞം പദ്ധതിയെപ്പറ്റി പരാമര്‍ശം പോലുമില്ല. ആന്ധ്രയിലും പശ്ചിമബംഗാളിലും പുതിയ രണ്ട് തുറമുഖങ്ങളും തമിഴ്നാട് തൂത്തുക്കുടിയില്‍ പുതിയ കണ്ടെയ്നര്‍ ടെര്‍മിനല്‍ തുറമുഖവും അനുവദിച്ച ധനമന്ത്രി ചിദംബരം വിഴിഞ്ഞത്തെ പൂര്‍ണമായി തഴഞ്ഞു. തൂത്തുക്കുടിയില്‍ 7500 കോടിയുടെ അനുബന്ധ തുറമുഖത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതു കൂടാതെ 600 കോടി അധികമായി അനുവദിക്കുകയും ചെയ്തു.

ഒന്നാം ഘട്ടത്തില്‍ 4010 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം ഉറപ്പാക്കിയെന്നായിരുന്നു മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രചാരണം. പ്രധാനമന്ത്രിയില്‍നിന്ന് ഉറപ്പ് ലഭിച്ചതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത നിരത്തുകയും ചെയ്തു. കേന്ദ്ര ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രചാരണവുമുണ്ടായി. എന്നാല്‍, ബജറ്റ് പ്രസംഗം പുറത്തു വന്നതോടെ ഇവര്‍ക്ക് മിണ്ടാട്ടമില്ലാതായി. പദ്ധതിക്ക് ധനമന്ത്രാലയത്തിന്റെയും ആസൂത്രണകമീഷന്റെയും സഹായം നല്‍കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം പൂര്‍ണമായി തള്ളി.

പദ്ധതിക്കെതിരെ കേന്ദ്രതലത്തിലും അന്തരാഷ്ട്ര തലത്തിലുമുള്ള ലോബികള്‍ നീക്കം നടത്തി വരികയായിരുന്നു. അവര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കേന്ദ്ര ആസൂത്രണകമീഷന്‍ അടുത്തകാലത്ത് മുന്നോട്ടുവച്ച ഉപാധികളും പദ്ധതിക്ക് തുരങ്കം വയ്ക്കുന്നതായിരുന്നു. പദ്ധതി നടത്തിപ്പ് സ്വകാര്യ പങ്കാളിത്ത മാതൃകയിലാക്കണമെന്നും സര്‍ക്കാരിന്റെ ഉടമസ്ഥത ഒഴിവാക്കണമെന്നുമായിരുന്നു കമീഷന്‍ നിര്‍ദേശം. സംസ്ഥാന ആസൂത്രണ ബോര്‍ഡും ഇതേ നിലപാടാണെടുത്തത്. തുറമുഖം സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സംവിധാനമായ ലാന്‍ഡ് ലോര്‍ഡ് വികസിപ്പിക്കാണ് ലക്ഷ്യമിട്ടിരുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. 12,500 കണ്ടെയ്നര്‍ ശേഷിയുള്ള കപ്പലുകള്‍ അതിവേഗം എത്തി കയറ്റിറക്ക് നടത്തി മടങ്ങാനുള്ള സൗകര്യങ്ങളുള്ള ലോകത്തെ തന്നെ വലുതും സ്വാഭാവികവുമായ തുറമുഖത്തിനായിരുന്നു പദ്ധതി. മൂന്നുഘട്ടമായി പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തിനായി 450 കോടി സര്‍ക്കാര്‍ ധനസഹായം നല്‍കാനും 2500 കോടി കണ്ടെത്തുന്നതിന് എസ്ബിഐയുടെ കണ്‍സോര്‍ഷ്യവും രൂപീകരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി 120 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചു. വൈദ്യുതി, റെയില്‍, റോഡ്, ജലവിതരണം എന്നിവയ്ക്കായുള്ള നടപടികളും പൂര്‍ത്തീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ പലകാരണങ്ങള്‍ പറഞ്ഞ് തടസ്സപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതി സ്തംഭിച്ചു. സ്ഥലം ഏറ്റെടുക്കല്‍, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയെല്ലാം നിലച്ചു. ഒന്നര വര്‍ഷമായി പരിസ്ഥിതി ആഘാത പഠനം എന്നപേരില്‍ ഇടംകോലിടുകയും ചെയ്തു.
(ദിലീപ് മലയാലപ്പുഴ)

deshabhimani 020313

ത്രിപുരയുടെ ഹൃദയപക്ഷം


ത്രിപുരയുടെ ഹൃദയപക്ഷം


"ത്രിപുരയിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചതെന്ന്" അഗര്‍ത്തലയില്‍വച്ച് ദേശാഭിമാനിയോട് സംസാരിക്കവെ മണിക് സര്‍ക്കാര്‍ പറഞ്ഞിരുന്നു (ദേശാഭിമാനി- ഫെബ്രുവരി 12). രണ്ടാഴ്ചയ്ക്കുശേഷം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മണിക് സര്‍ക്കാരിന്റെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് വ്യക്തമായി. ജനങ്ങളും ഇടതുമുന്നണിയും പ്രത്യേകിച്ചും സിപിഐ എമ്മും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പുഫലം. കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷത്തെ പിഴുതെറിഞ്ഞുവെന്നും ത്രിപുരയില്‍ അതാവര്‍ത്തിക്കുമെന്നും അതോടെ ഹിന്ദുസ്ഥാനില്‍ നിന്നുതന്നെ ഇടതുപക്ഷത്തെ തൂത്തെറിയുമെന്നും പറഞ്ഞ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്ക് ത്രിപുരയിലെ ജനങ്ങള്‍ ചുട്ട മറുപടിയാണ് നല്‍കിയത്.

ത്രിപുരയിലെ ഏഴാം വിജയത്തിന് പല പ്രത്യേകതകളും ഉണ്ട്. സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ആദ്യമായി ത്രിപുരയില്‍ അധികാരത്തില്‍ വന്നത് 1978 ലാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 60ല്‍ 56 സീറ്റ് നേടിയാണ് നൃപന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതിനുശേഷം ഏറ്റവും കൂടുതല്‍ സീറ്റ് നേടി വിജയിക്കുന്ന തെരഞ്ഞെടുപ്പാണിത്. 60ല്‍ 50 സീറ്റാണ് ഇടതുപക്ഷം നേടിയത്. 52.32 ശതമാനം വോട്ടും നേടി. കോണ്‍ഗ്രസിന് പത്ത് സീറ്റും 36.54 ശതമാനം വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസ് മുന്നണിക്ക് 44.65 ശതമാനം വോട്ട് ലഭിച്ചു. 2008 ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 49 സീറ്റും 50 ശതമാനം വോട്ടുമാണ് നേടിയത്. ഇക്കുറി സീറ്റും വോട്ടും വര്‍ധിപ്പിച്ചു. 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ഇടതുമുന്നണിയുടെ 47 സ്ഥാനാര്‍ഥികളും വിജയിച്ചത്. ആറ് സ്ഥാനാര്‍ഥികള്‍ക്ക് 60 ശതമാനമോ അതിലധികമോ വോട്ട് ലഭിച്ചു. ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ചത് ഋഷ്യമുഖില്‍ മത്സരിച്ച സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ധനമന്ത്രിയുമായ ബാദല്‍ ചൗധരിയാണ്. 12,429 വോട്ടിനാണ് അദ്ദേഹം കോണ്‍ഗ്രസിലെ സുശാങ്കര്‍ ഭൗമിക്കിനെ പരാജയപ്പെടുത്തിയത്. പോള്‍ചെയ്ത വോട്ടിന്റെ 65.42 ശതമാനം വോട്ടാണ് ചൗധരിക്ക് ലഭിച്ചത്. തൊട്ടടുത്ത മണ്ഡലമായ രാജ്നഗര്‍ എസ്സി സംവരണ സീറ്റില്‍ സിപിഐ എം സ്ഥാനാര്‍ഥി സുദന്‍ദാസിന് 11,397 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. കൊവായി (60.82), ജൊലായ്ബാരി (61.90), നല്‍ച്ചര്‍ (59.96), രാമചന്ദ്രഘാട്ട് (59.15), ആഷ്രംബാരി (59.55) എന്നീ മണ്ഡലങ്ങളിലും വന്‍വിജയമാണ് ഇടതുമുന്നണി നേടിയത്. കോണ്‍ഗ്രസില്‍ ജയിച്ച 10 പേരില്‍ അഞ്ചുപേര്‍മാത്രമാണ് 50 ശതമാനത്തിലധികം വോട്ട് നേടിയത്. അഞ്ചുപേര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പ്രതിപക്ഷ നേതാവ് രത്തന്‍ലാല്‍ നാഥ് മോഹന്‍പുരില്‍ 775 വോട്ടിനാണ് ജയിച്ചത്. മുന്‍ പിസിസി അധ്യക്ഷന്‍ ബിരജിത്ത് സിന്‍ഹ കൈലാസ്ഷഹറില്‍ 485 വോട്ടിനാണ് കടന്നുകൂടിയത്. ബര്‍ജലയില്‍ 261 വോട്ടിനും ബാദര്‍ഘട്ടില്‍ 643 വോട്ടിനും രാധാകിഷോര്‍പുരില്‍ 837 വോട്ടിനുമാണ് കോണ്‍ഗ്രസ് ജയിച്ചത്. മാത്രമല്ല, കോണ്‍ഗ്രസ് ജയിച്ച 10 സീറ്റില്‍ ഒമ്പതെണ്ണവും നഗരങ്ങളിലാണ്. ഗ്രാമങ്ങളില്‍ സിപിഐ എമ്മിന്റെ ആധിപത്യമാണുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു. രാഹുല്‍ഗാന്ധി പ്രചാരണം നടത്തിയിടത്തൊക്കെ കോണ്‍ഗ്രസ് തോല്‍ക്കുകയുംചെയ്തു.

തലസ്ഥാനമായ അഗര്‍ത്തല, സോണാമുര, ഷന്തിര്‍ബസാര്‍ (എസ്ടി), ധര്‍മനഗര്‍ എന്നീ മണ്ഡലങ്ങളിലാണ് രാഹുല്‍ പ്രചാരണം നടത്തിയത്. തോല്‍വി ഉറപ്പായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രചാരണത്തില്‍നിന്ന് വിട്ടുനിന്ന സാഹചര്യത്തിലാണ് രാഹുല്‍ എത്തിയത്. അഗര്‍ത്തലയിലെ രാംനഗറില്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ സുര്‍ജിത്ത് ദത്ത പരാജയപ്പെട്ടു. 1983 മുതല്‍ തുടര്‍ച്ചയായി ആറു തവണ കോണ്‍ഗ്രസ് ജയിച്ച സീറ്റാണിത്. സിപിഐ എമ്മിലെ രത്തന്‍ദാസാണ് 65 വോട്ടിന് ഈ സീറ്റില്‍ അട്ടിമറി വിജയം നേടിയത്. സോണാമുരയില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ സുബാല്‍ഭൗമിക് സിപിഐ എമ്മിലെ ശ്യാമള്‍ ചക്രവര്‍ത്തിയോട് 1526 വോട്ടിന് തോറ്റു. ഷന്തിര്‍ബസാറില്‍ സിപിഐ നേതാവും മന്ത്രിയുമായ മണീന്ദ്ര റിയാങ് വിജയം ആവര്‍ത്തിച്ചു. രാഹുല്‍ഗാന്ധി പ്രചാരണം നടത്തിയ ധര്‍മനഗറില്‍മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയം ആവര്‍ത്തിച്ചത്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ധര്‍മനഗര്‍. കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ തീവ്രവാദ സംഘടനകളായ ഇന്‍ഡിജിനസ് നാഷണല്‍ പീപ്പിള്‍സ് ഓഫ് ത്രിപുര (ഐഎന്‍പിടി)യ്ക്കും നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ത്രിപുര (എന്‍സിടി)യ്ക്കും സീറ്റൊന്നും ലഭിച്ചില്ല. ഐഎന്‍പിടി 11 എസ്ടി സംവരണ സീറ്റില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റുപോലും നേടാനായില്ല. ഐഎന്‍പിടിയുടെ മുന്‍രൂപമായ ത്രിപുര ഉപജാതിജൂബ സമിതി 1983 മുതല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ്. അന്ന് ആറ് സീറ്റും 10.47 ശതമാനം വോട്ടും ടിയുജെഎസിന് ലഭിച്ചു.

2003 മുതലാണ് ടിയുജെഎസിന്റെ പുതിയ രൂപമായ ഐഎന്‍പിടി കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായത്. അന്ന് 18 സീറ്റില്‍ മത്സരിച്ച ഐഎന്‍പിടി ആറ് സീറ്റില്‍ ജയിക്കുകയും 12 ശതമാനം വോട്ട് നേടുകയുംചെയ്തു. എന്നാല്‍, 2008 ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുമാത്രമാണ് അവര്‍ക്ക് ലഭിച്ചത്. ദലായ് ജില്ലയുടെ ആസ്ഥാനമായ അംബാസയില്‍നിന്ന് ഐഎന്‍പിടിയുടെ നേതാവും രാജീവ്ഗാന്ധിയുടെ ഇഷ്ടതോഴനുമായ ബിജോയ്കുമാര്‍ റംഗാള്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതും വെറും 115 വോട്ടിന്. രണ്ട് ബൂത്തില്‍ സിപിഐ എമ്മിന് ഏജന്റുമാരെ നിര്‍ത്താന്‍ കഴിയാത്തതായിരുന്നു റംഗാളിന്റെ വിജയത്തിന് കാരണം. ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇക്കുറി അംബാസയില്‍ സിപിഐ എം നേടിയ വിജയം. സിപിഐ എമ്മിലെ ലളിത്കുമാര്‍ ദേബ് ബര്‍മയെന്ന മുന്‍ ബിഡിഒയാണ് ഇവിടെ 1054 വോട്ടിന് ജയിച്ചത്. റംഗാളിനു വേണ്ടി ആദിവാസികളുടെ രാജാവും കോണ്‍ഗ്രസ് നേതാവുമായ പ്രദ്യോത് കിഷോര്‍ ദേബ്ബര്‍മന്‍ അംബാസയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും വിജയിക്കാനായില്ല. എട്ട് ശതാബ്ദക്കാലത്തെ രാജഭരണത്തിന്റെ അവസാന കണ്ണിയെ പ്രചാരണത്തിന് ഇറക്കി വോട്ട് നേടാനുള്ള റംഗാളിന്റെ തന്ത്രവും പാളിയെന്നര്‍ഥം. മുന്‍ ത്രിപുര നാഷണല്‍ വളന്റിയേഴ്സ് (ടിഎന്‍വി) എന്ന സൈനിക സംഘടയുടെ നേതാവുകൂടിയായ റംഗാളിന്റെ പരാജയം സംസ്ഥാനത്ത് തീവ്രവാദത്തിന് ലഭിച്ച കനത്ത തിരിച്ചടിയാണ്. 11 സീറ്റില്‍ മത്സരിച്ച ഐഎന്‍പിടിക്ക് ഇക്കുറി 8.11 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

സംസ്ഥാനത്ത് തീവ്രവാദശക്തികള്‍ക്ക് പിന്തുണ കുറയുകയാണെന്ന് ഈ പരാജയം വ്യക്തമാകുന്നു. ഐഎന്‍പിടിയില്‍നിന്ന് ഭിന്നിച്ച് ഒരു സീറ്റില്‍മാത്രം മത്സരിച്ച എന്‍സിടിക്കും ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. തീവ്രവാദികള്‍ക്ക് ആദിവാസികള്‍ക്കിടയിലും സ്വാധീനം നഷ്ടപ്പെടുകയാണെന്ന് തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 20 എസ്ടി സംവരണസീറ്റില്‍ 19 ലും സിപിഐ എം വിജയിച്ചു. എസ്ടി സീറ്റില്‍ മൊത്തം പോള്‍ചെയ്ത വോട്ടിന്റെ 53.42 ശതമാനം വോട്ടും ഇടതുപക്ഷത്തിന് ലഭിച്ചു. (2008 ലെ തെരഞ്ഞെടുപ്പിലും 19 സീറ്റ് ഇടതുമുന്നണി നേടിയിരുന്നു). പത്ത് എസ്സി സംവരണ സീറ്റില്‍ എട്ടിലും സിപിഐ എം വിജയിച്ചു. ഈ സീറ്റുകളില്‍ മൊത്തം പോള്‍ചെയ്തതിന്റെ 53.23 ശതമാനം വോട്ടും ഇടതുമുന്നണിക്കാണ് ലഭിച്ചത്.

കോണ്‍ഗ്രസ് സഖ്യത്തിന് എസ്ടി സീറ്റുകളില്‍ 43.31 ശതമാനവും എസ്സി സീറ്റില്‍ 44 ശതമാനവും വോട്ടാണ് ലഭിച്ചത്. അതായത് ഇടതുമുന്നണിയേക്കാള്‍ 10 ശതമാനം വോട്ട് ഈ വിഭാഗങ്ങളില്‍ കോണ്‍ഗ്രസിന് കുറവാണ് ലഭിച്ചത്. തീവ്രവാദത്തിന്റെ ദുരന്തം മുഴുവന്‍ പേറിയ സ്ത്രീകളാണ് ഇടതുപക്ഷ വിജയത്തിന്റെ പിന്നിലെ മറ്റൊരു പ്രധാന ശക്തി. സിപിഐ എം നിര്‍ത്തിയ അഞ്ച് സ്ത്രീകളും വിജയിച്ചത് വനിതകള്‍ ആരുടെകൂടെയാണ് നിലയുറപ്പിച്ചതെന്ന് വ്യക്തമാക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാനായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാകുന്നു. മത്സരിച്ച 50 സീറ്റില്‍ 49 ലും അവര്‍ക്ക് കെട്ടിവച്ച കാശ് നഷ്ടമായി. കടംതാലകുര്‍ത്തി എന്ന സീറ്റില്‍ മാത്രമാണ് 17 ശതമാനം വോട്ട് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമാജ്വാദി പാര്‍ടി, എന്‍സിപി, സിപിഐ എംഎല്‍, അമ്രബംഗാളി, എസ്യുസിഐഐ, ഐപിഎഫ്ടി എന്നീ കക്ഷികളുടെ സ്ഥിതിയും ഇതുതന്നെ.

വി ബി പരമേശ്വരന്‍

ഇവര്‍ക്ക് വേണ്ടത് മുളകുവെള്ള ചികിത്സതന്നെ


ഇവര്‍ക്ക് വേണ്ടത് മുളകുവെള്ള ചികിത്സതന്നെ



കണ്ണൂര്‍ ജില്ലയിലെ അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ എന്ന മുസ്ളിംലീഗുകാരന്‍ കൊല്ലപ്പെട്ട കേസില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിചേര്‍ത്ത് അറസ്റുചെയ്തപ്പോള്‍ ഉണ്ടായ ചില പ്രതികരണങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതിങ്ങനെ: "ഷുക്കൂര്‍ വധക്കേസില്‍ പ്രതികളെ ചോദ്യംചെയ്തതിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റുചെയ്തത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. അറസ്റ് നിയമപരമാണ്. കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടില്ല. അബ്ദുള്‍ ഷുക്കൂറിന്റേത് കൊലപാതകമല്ല, സിപിഎം വധശിക്ഷ നടപ്പാക്കുകയായിരുന്നു''. മലയാളമനോരമ മുഖപ്രസംഗത്തിലൂടെ,  "ഒരു കേസില്‍ പ്രതിയായി അറസ്റ് ചെയ്യപ്പെട്ടാല്‍ നിരപരാധിയെന്നു ബോധ്യപ്പെടുത്താനും മറ്റും ഇവിടെ വ്യവസ്ഥാപിതമായ നിയമവഴികളുണ്ട്'' എന്നാണ് പി ജയരാജനെയും ടി വി രാജേഷിനെയും സിപിഐ എമ്മിനെയും ഓര്‍മിപ്പിച്ചത്.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒരുപടികൂടി കടന്നാണ് പ്രതികരിച്ചത്. "നല്ല തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ് ചെയ്തത്. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങിയത്. കൊലപാതകക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ സിപിഎം അണികളെ രംഗത്തിറക്കരുത്. രാഷ്ട്രീയലക്ഷ്യത്തോടെ സിപിഎം കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.'' ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ ആഗസ്ത് രണ്ടിന് മാതൃഭൂമി ഇങ്ങനെയാണ് റിപ്പോര്‍ട്ടുചെയ്തത്.

മാധ്യമങ്ങളിലൂടെ ജനങ്ങളോട് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു. ആഗസ്ത് 10ന്റെ മാതൃഭൂമി റിപ്പോര്‍ട്ടില്‍ അത് വ്യക്തമാകുന്നു. "മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ വധിക്കാന്‍ ആസ്പത്രിയില്‍ ഗൂഢാലോചന നടന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തടവില്‍ വച്ച ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശം പോയത് തളിപ്പറമ്പ് സഹകരണ ആസ്പത്രിയില്‍ നിന്നാണെന്നും ആ സമയത്ത് പി. ജയരാജനും ടി.വി.രാജേഷ് എം.എല്‍.എയും ആസ്പത്രിമുറിയിലുണ്ടായിരുന്നുവെന്നും സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി ബോധിപ്പിച്ചു. ആസ്പത്രിയില്‍ നിന്ന് ഫോണ്‍സന്ദേശം പോയതിനെക്കുറിച്ച് പറയുന്ന രണ്ട് സാക്ഷികളുടെ മൊഴികള്‍ കോടതിക്ക് കൈമാറി''

കെപിസിസി എക്സിക്യൂട്ടീവ് അംഗംകൂടിയായ ആസഫലി അന്ന് കോടതിയില്‍ ഒരു പ്രബന്ധംതന്നെ രചിച്ചു. "താലിബാന്‍ മാതൃകയിലുള്ള കൊലയാണ് നടന്നത്. ഫോട്ടോ പരിശോധിച്ച ശേഷമുള്ള അന്തിമ നിര്‍ദേശമാണ് ആസ്പത്രിയില്‍ നിന്ന് പോയത് എന്നാണ് സാക്ഷിമൊഴികള്‍ വ്യക്തമാക്കുന്നത്. ജയരാജനെ അറസ്റ് ചെയ്തതിലുള്ള പ്രതിഷേധത്തില്‍ സംസ്ഥാനത്തൊട്ടാകെ 2.24 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.... അറസ്റിന്റെ പേരില്‍ ഇത്രയും അതിക്രമം നടന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ബാക്കിയുള്ള പ്രതികളുടെ അറസ്റിന് വിഘാതമാകും'' ആസഫലിയുടെ വാദം വിശദമായിത്തന്നെ മാതൃഭൂമി റിപ്പോര്‍ട്ടുചെയ്തു.

ഇതെല്ലാം കേള്‍ക്കുകയും മാതൃഭൂമി- മനോരമാദി പത്രങ്ങള്‍ വായിക്കുകയും ചെയ്തവര്‍ക്ക് പി ജയരാജന്റെ അറസ്റ് ന്യായമെന്നേ തോന്നൂ. കൊലയാളിപ്പാര്‍ടിയായി, കോടതികൂടി ആളെ കൊല്ലുന്ന പാര്‍ടിയായി സിപിഐ എമ്മിനെ ചിത്രീകരിച്ചവര്‍ക്ക് സന്തോഷം നല്‍കുന്ന തീര്‍പ്പ് കോടതിയില്‍നിന്ന് വന്നു. കൊച്ചിയില്‍നിന്നുള്ള അന്നത്തെ മാതൃഭൂമി വാര്‍ത്തതന്നെ നോക്കാം: "ഷുക്കൂര്‍ വധക്കേസില്‍ അറസ്റിലായ സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസിന്റെ ഗൌരവം, അറസ്റിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ എന്നിവ നല്‍കുന്ന സൂചനപ്രകാരം വ്യക്തിസ്വാതന്ത്യ്രത്തേക്കാള്‍ സമൂഹത്തിന്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് വിലയിരുത്തിയാണ് ജസ്റിസ് എസ്.എസ്. സതീശ്ചന്ദ്രന്‍ ജാമ്യാപേക്ഷ തള്ളിയിട്ടുള്ളത്. കേസില്‍ 28-ാംപ്രതിയാണ് ജയരാജന്‍. ഹര്‍ജിക്കാരനെ അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് പാര്‍ട്ടിയുടെ തീരുമാനമാകാം. എന്നാല്‍ അതിന്റെ പേരില്‍ കലാപസമാനമായ സാഹചര്യം സൃഷ്ടിച്ചതും അക്രമം അഴിച്ചുവിട്ടതും പൊതു, സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശം വരുത്തിയതും മാപ്പാക്കുന്നത് സാമൂഹികഭദ്രതയെ ബാധിക്കുമെന്നും നീതിനിര്‍വഹണ, നിയമപാലന സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമാകാന്‍ കാരണമാകുമെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍.''

ഇത്രയും മനസ്സില്‍വച്ചുവേണം തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ പഴയപുരയില്‍ ഹൌസില്‍ മുഹമ്മദ് മകന്‍ പി പി അബു (30) നല്‍കിയ സത്യവാങ്മൂലം പരിശോധിക്കാന്‍. പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ കേസില്‍ ഉള്‍പ്പെടുത്താന്‍ കോടതിയെയും ജനങ്ങളെയും ബോധിപ്പിച്ച ഏകകാരണമായ മൊഴി നല്‍കിയ സാക്ഷികളില്‍ ഒന്നാമനാണ് അബു. രണ്ടാമന്‍ മുഹമ്മദ് സാബിര്‍. "ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ആത്മാര്‍ഥതയുള്ള പ്രവര്‍ത്തകരെന്ന നിലയില്‍ ഞാനോ മുഹമ്മദ് സാബിറോ പ്രതി ആരോപിക്കുംവിധം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ആശയപരമായും കായികമായും അക്രമം നടത്തുന്നതിന് നേതൃത്വം നല്‍കുന്ന സിപിഐ എം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ പോയി എന്നത് തീര്‍ത്തും അസംഭവ്യമാണ്. അന്നേദിവസം തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ പരിസരത്തുപോലും ഞാന്‍ പോയിട്ടില്ല. മുഹമ്മദ് സാബിറിനോട് അന്വേഷിച്ചതില്‍ ടിയാനും അന്നേദിവസമോ തുടര്‍ന്നുള്ള ദിവസങ്ങളിലോ സഹകരണ ആശുപത്രിയില്‍ പോയിട്ടില്ലെന്ന് എന്നോട് പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഞാനോ മുഹമ്മദ് സാബിറോ അന്വേഷണ ഉദ്യോഗസ്ഥന് അത്തരത്തില്‍ ഒരു മൊഴിയും കൊടുത്തിട്ടില്ലാത്തതാണ്. മാത്രമല്ല, ലീഗ് പ്രവര്‍ത്തകരെ ആക്രമിക്കാനുള്ള പരസ്യമായ ആഹ്വാനം കേട്ടിട്ടും ആയത് തടയാന്‍ ഉതകുംവിധം പൊലീസിനെയോ മറ്റു അധികാരികളെയോ അറിയിക്കാതെ മറച്ചുവെച്ചുവെന്ന ആരോപണം എനിക്കെതിരെ ഉന്നയിച്ചത് എനിക്ക് പൊതുജനമധ്യത്തില്‍, പ്രത്യേകിച്ച് ലീഗ് പ്രവര്‍ത്തകരുടെ ഇടയില്‍ അവമതിപ്പ് ഉണ്ടാക്കുക എന്ന ദുഷ്ടലാക്കോടെയാണ്. അത്തരത്തില്‍ ഒരു വിവരം ലഭിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആയത് ബന്ധപ്പെട്ടവരെ അറിയിക്കുകയും അക്രമം തടയുകയും ചെയ്യുമായിരുന്നു.''

ഇത് വെറുതെ പറയുന്നതോ സൌഹൃദസംഭാഷണത്തില്‍ പറഞ്ഞതോ അല്ല. തളിപ്പറമ്പ് മുന്‍സിഫ് കോടതി മുമ്പാകെ സത്യംചെയ്ത് രേഖാമൂലം ബോധിപ്പിച്ച വാക്കുകളാണ്. തങ്ങള്‍ അവിടെ പോയിട്ടില്ല, ഒന്നും അറിഞ്ഞിട്ടില്ല, മൊഴി കൊടുത്തിട്ടില്ല എന്ന്.

ഇത്രയും പരിശോധിക്കുന്ന ആര്‍ക്കും എത്തിച്ചേരാവുന്ന നിഗമനം, കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം തികഞ്ഞ തട്ടിപ്പുകാരാണ് എന്നാണ്. അവര്‍ നയിക്കുന്ന പൊലീസാകട്ടെ, പരിശീലനം നേടിയ കള്ളന്മാരേക്കാള്‍ നന്നായി കുറ്റകൃത്യം ചെയ്യാനറിയുന്നവരും. അക്രമത്തിന് വരുന്ന പൊലീസുകാര്‍ക്കുനേരെ മുളകുവെള്ളം പ്രയോഗിക്കണം എന്ന ആഹ്വാനം വന്നപ്പോള്‍ 'മുളകുവെള്ളം എല്ലാവരുടെയും വീട്ടിലുണ്ടെന്ന് ഓര്‍മവേണം' എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ആ മുളകുവെള്ളം ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും പരസ്പരം പ്രയോഗിക്കട്ടെ ഇനി. ബാക്കി വരുന്നത് ഇത്രയേറെ നാണംകെട്ട രീതിയില്‍ കള്ളക്കേസുണ്ടാക്കിയ പൊലീസുകാര്‍ക്ക് അര്‍ഹതപ്പെട്ടതാണ്.
അബ്ദുള്‍ ഷുക്കൂറിന്റെ മരണം ആ പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ സംഭവിച്ച ഒന്നാണെന്ന് സ്ഥിരബുദ്ധിയുള്ള ആര്‍ക്കും അറിയാം. കേരളം കണ്ട ഏറ്റവും വലിയ ഉപജാപകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണ്, അതിനെ 'പാര്‍ട്ടിക്കോടതി' യുടെ വിധി നടപ്പാക്കലാക്കിയത്. അത്തരമൊരു കഥയ്ക്ക് നിയമപരമായ സാധൂകരണമുണ്ടാക്കുക എന്ന ജോലിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന ഉമ്മന്‍ചാണ്ടിയുടെ ഭൃത്യന്‍ ഏറ്റെടുത്തത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍, കണ്ണൂരിലെ പാര്‍ടിയെ ആക്രമിക്കാനുള്ള വടിയായി അബ്ദുള്‍ ഷുക്കൂറിന്റെ മൃതദേഹമാണ് ഈ നികൃഷ്ടജന്മങ്ങള്‍ ഉപയോഗിച്ചത്. മാര്‍ക്സിസ്റുകാര്‍ക്കെതിരെങ്കില്‍, ഏത് ഉച്ചിഷ്ടവും അമൃതുപോലെ ഭക്ഷിക്കുന്ന ഏതാനും മാധ്യമ വൈതാളികരെ കൂട്ടിന് കിട്ടിയപ്പോള്‍ രണ്ടുമൂന്ന് കേസുകൊണ്ട് ഉത്സവം നടത്താമെന്ന് ഉമ്മന്‍ചാണ്ടി പ്രഭൃതികള്‍ ധരിച്ചു. സാമാന്യബുദ്ധിക്ക് നിരക്കാത്ത തൊടുന്യായങ്ങളുയര്‍ത്തി പി ജയരാജനെ അറസ്റുചെയ്ത് ജനരോഷം ക്ഷണിച്ചുവരുത്തി, അതിന്റെ പേരിലും സിപിഐ എമ്മിന് 'അക്രമി' പരിവേഷം ചാര്‍ത്തിക്കൊടുത്ത ഈ പടുജന്മങ്ങളുടെ പാപം ഏത് ഗംഗയില്‍ കുളിച്ചാലാണ് തീരുക? എവിടെ കുമ്പസരിച്ചാലാണ് ഇവര്‍ മനുഷ്യരാവുക?

സിപിഐ എം എന്ന പാര്‍ടിയോടല്ല, ഒരു നാടിനോടുതന്നെയാണ് ഈ യുദ്ധം. കടല്‍ക്കൊള്ളക്കാരോടോ തസ്കരസംഘങ്ങളോടോ ഉപമിക്കാവുന്ന മാനസികാവസ്ഥയുള്ള ഭരണാധികാരികളും പൊലീസും മാധ്യമസഹായത്തോടെ നീതിന്യായവ്യവസ്ഥയെപ്പോലും സ്വാധീനിക്കുന്ന അനുഭവമാണ്, പി ജയരാജന് ജാമ്യം നിഷേധിച്ചപ്പോഴുണ്ടായത്; ടി വി രാജേഷിനെ തുറുങ്കിലടച്ചപ്പോഴുണ്ടായത്. രാഷ്ട്രീയ എതിരാളികളെ നേരിടുന്നത് രാഷ്ട്രീയംകൊണ്ടാകണം. അതാണ് മനുഷ്യരുടെ സംസ്കാരം. ഇവിടെ മൃഗങ്ങളുടെ സ്വഭാവമാണ് യുഡിഎഫ് ഭരണത്തിന്റേത്. ഒരു ഫസല്‍ വധക്കേസ് പൊക്കിക്കൊണ്ടുവന്ന്, അപസര്‍പ്പകകഥകളെ വെല്ലുന്ന കഥകളുണ്ടാക്കി, സിബിഐയെ ഉപയോഗിച്ച് സിപിഐ എമ്മിനെ ആക്രമിച്ചു. ഫസലിന്റെയും ഷുക്കൂറിന്റെയും പേര് കൂട്ടിക്കെട്ടി വര്‍ഗീയപരിവേഷം സൃഷ്ടിച്ചു. മുസ്ളിംലീഗ് എന്ന പാര്‍ടി മറയില്ലാതെ വര്‍ഗീയപ്രചാരണത്തിന് നേതൃത്വം നല്‍കി.



 ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ പശ്ചാത്തലംകൂടി ഉപയോഗിച്ച്, വടക്കെമലബാറില്‍ സിപിഐ എമ്മിന്റെ തായ്വേര് പിഴുതെറിയാമെന്നാണ് കണക്കുകൂട്ടിയത്. അന്തസ്സായി പൊതുപ്രവര്‍ത്തനം നടത്തുന്ന കമ്യൂണിസ്റുകാരെ, 'കാരായി'മാരെന്നും കൊലയാളികളെന്നും അവജ്ഞയോടെ വിശേഷിപ്പിച്ച്, കള്ളക്കേസുകളില്‍ കുടുക്കി തുറുങ്കിലടച്ചവരുടെ യഥാര്‍ഥ മുഖം ജനങ്ങളില്‍നിന്ന് സമര്‍ഥമായി മറച്ചുപിടിക്കാന്‍ ഒരുപറ്റം മാധ്യമങ്ങള്‍ സംഘടിതമായിത്തന്നെ പ്രവര്‍ത്തിച്ചത് കഥയുടെ മറക്കാനാകാത്ത മറ്റൊരു വശമാണ്. ഇപ്പോഴിതാ, കള്ളം പച്ചയ്ക്ക് തെളിഞ്ഞിരിക്കുന്നു. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും അവരുടെ ആജ്ഞകേട്ട് ആടിത്തിമിര്‍ത്ത പൊലീസ് ഭൃത്യര്‍ക്കും കാപട്യക്കാരെ വാഴ്ത്തിപ്പാടിയ മാധ്യമകൂലിക്കാര്‍ക്കും എന്താണ് പറയാനുണ്ടാവുക എന്ന ചോദ്യത്തിന് അര്‍ഥമില്ല. അവരെ പിടിച്ചുനിര്‍ത്തി ഉത്തരം പറയിക്കേണ്ട ബാധ്യത ജനങ്ങളുടേതാണ്. പി ജയരാജനെയും ടി വി രാജേഷിനെയും എന്തിന് തുറുങ്കിലടച്ചു എന്നതിന് ഈ സര്‍ക്കാരിനെക്കൊണ്ട് ഉത്തരം പറയിച്ചില്ലെങ്കില്‍ ജനാധിപത്യം എന്ന് എങ്ങനെ വിളിക്കാനാകും. ഇത്രയും വലിയ ഒരു കള്ളത്തരത്തിന് അവരെക്കൊണ്ട് മറുപടി പറയിച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും മാനുഷികമൂല്യങ്ങള്‍ക്കും മനുഷ്യന്റെ ആത്മാഭിമാനത്തിനും അര്‍ഥമില്ലാതാകും.

മായ്ച്ച് കളയുന്നതിന്നെതിരെ പൊതുജനങള്‍ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു


കേരളത്തില്‍ ഉന്നതന്മാര്‍ ഉള്‍‌പ്പെട്ട സ്ത്രി പീഢനങള്‍ തേയ്ച്ച് മായ്ച്ച് കളയുന്നതിന്നെതിരെ പൊതുജനങള്‍ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു

കേരളത്തില്‍ ഉന്നതന്മാര്‍ ഉള്‍‌പ്പെട്ട സ്ത്രി പീഢനങള്‍ തേയ്ച്ച് മായ്ച്ച് കളയുന്നതിന്നെതിരെ പൊതുജനങള്‍ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു




കേരളത്തില്‍ ഉന്നതന്മാര്‍ ഉള്‍‌പ്പെട്ട സ്ത്രി പീഢനങള്‍ തേയ്ച്ച് മായ്ച്ച് കളയുന്നതിന്നെതിരെ പൊതുജനങള്‍ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു....കുഞ്ഞാലിക്കുട്ടിയുടേയും പി ജെ കുര്യന്റേയും സ്ത്രി പീഢനങള്‍ക്കെതിരെ അതിന്റെ ഇരകള്‍ പരാതിപ്പെട്ടിട്ടും സര്‍ക്കാറും പോലീസും ഇതൊക്കെ അവഗണിച്ച് നേതാക്കന്മാരെ സമ്രക്ഷിക്കുന്നതിന്നാണു വ്യഗ്രതകാണിക്കുന്നത്...സൂര്യനെല്ലിയിലെ പീഢനത്തിന്ന് ഇരയായ പെണ്‍കുട്ടി 17 വർഷം മുൻപ് പറഞ്ഞ തന്നെ പീഢിപ്പിച്ചവരില്‍ പി ജെ കുര്യനായിരുന്നുവെന്ന്...എന്നാല്‍ നിയമപരമായി നടപടിയെടുക്കേണ്ട മുഖ്യമന്ത്രിയടക്കം പറയുന്നത്
17 വർഷം മുൻപ് പറഞ്ഞ ആരോപണങ്ങളാണ് ഇപ്പോഴും ആവർത്തിക്കുന്നത്. അതെ അതുതന്നെയാണു പറയുന്നത് ..എന്തുകൊണ്ട് അന്നും ഇന്നും നടപടിയെടുത്തില്ല.... അതു തന്നെയാണു ജനവും ചോദിക്കുന്നത് ബ്ബ് ബ്ബ് ബ്ബ അടിക്കാതെ കുറ്റവാളികളെ പിടിക്കാന്‍ നോക്ക് ഉമ്മച്ചാ......

ജാലിയന്‍വാലാബാഗ് രക്തസാക്ഷികളുടെ മണ്ണില്‍ വടക്കന്‍ജാഥയ്ക്ക് ഉജ്വലതുടക്കം


ജാലിയന്‍വാലാബാഗ് രക്തസാക്ഷികളുടെ മണ്ണില്‍ വടക്കന്‍ജാഥയ്ക്ക് ഉജ്വലതുടക്കം


അമൃത്സര്‍: ബ്രിട്ടീഷ്വാഴ്ചയ്ക്കെതിരെ ജീവരക്തം കൊണ്ട് പൊരുതിയ ജാലിയന്‍വാലാബാഗിലെ ധീരരക്തസാക്ഷികളുടെ മണ്ണില്‍ സിപിഐ എം വടക്കന്‍ മേഖലാ സമരസന്ദേശജാഥയ്ക്ക് ഉജ്വല തുടക്കം. പഞ്ചാബിലെ ചരിത്രനഗരമായ അമൃത്സറിലെ ജാലിയന്‍വാലാബാഗ് രക്തസാക്ഷിസ്മാരകത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ സോഹന്‍സിങ് ജോഷിന്റെ മകന്‍ ദവിന്ദര്‍സിങ്ജോഷ്, ജാഥാക്യാപ്റ്റന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടിന് രക്തപതാക കൈമാറിയതോടെയാണ് ജാഥയ്ക്ക് തുടക്കമായത്.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഹനന്‍മുള്ള, സുനീത് ചോപ്ര, ഇന്ദ്രജിത്സിങ് എന്നിവരാണ് ജാഥാംഗങ്ങള്‍. ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ജാലിയന്‍വാലാബാഗ് രക്തസാക്ഷികള്‍ക്ക് വൃന്ദ കാരാട്ട് പുഷ്പചക്രം അര്‍പ്പിച്ചശേഷമായിരുന്നു ജാഥയുടെ ഫ്ളാഗ് ഓഫ്. സിപിഐ എം ജമ്മു മേഖലാ സെക്രട്ടറി ശ്യാംപ്രസാദ് കേസര്‍ നയിച്ച ജമ്മു ഉപജാഥ നേരത്തെ വടക്കന്‍ ജാഥയുമായി അമൃത്സറില്‍ സംഗമിച്ചിരുന്നു. ജാഥ തിങ്കളാഴ്ച 80 കിലോമീറ്റര്‍ സഞ്ചരിച്ച് ജലന്ധറില്‍ സമാപിച്ചു. അതേസമയം, തെക്കന്‍-കിഴക്കന്‍ മേഖലാ ജാഥകള്‍ ആയിരങ്ങളുടെ അഭിവാദ്യങ്ങളേറ്റുവാങ്ങി മുന്നേറുകയാണ്. എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന തെക്കന്‍ ജാഥയെ ആന്ധ്രപ്രദേശില്‍ വന്‍ജനാവലിയാണ് വരവേല്‍ക്കുന്നത്. ഗുണ്ടക്കലില്‍ നിന്നാരംഭിച്ച് അദോനിയിലെ സ്വീകരണമേറ്റുവാങ്ങി രാത്രി കര്‍ണൂലില്‍ സമാപിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയിക്കുന്ന കിഴക്കന്‍ മേഖലാ ജാഥയ്ക്ക് ജാര്‍ഖണ്ഡിലെ വിവിധ കേന്ദ്രങ്ങളിലെ ആദിവാസി-തൊഴിലാളി മേഖലകളില്‍ വന്‍സ്വീകരണങ്ങള്‍ ലഭിച്ചു.

രാംഗഡ്, ഹസാരിബാഗ് എന്നിവിടങ്ങളില്‍ ഖനിത്തൊഴിലാളികളുമായി ജാഥാംഗങ്ങള്‍ സംവദിച്ചു. അപകടകരമായ സാഹചര്യങ്ങളില്‍ തൊഴിലെടുക്കുകയും താമസിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ തങ്ങളുടെ ദുരിതങ്ങള്‍ നേതാക്കളുമായി പങ്കുവച്ചു. ജാഥ തിങ്കളാഴ്ച കൊദേര്‍മയില്‍ സമാപിച്ചു. സാമ്പത്തികനയങ്ങളുടെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തുല്യമാണെന്നും ബിജെപിക്ക് ഒരിക്കലും കോണ്‍ഗ്രസിനു ബദലാകാന്‍ കഴിയില്ലെന്നും പ്രകാശ് കാരാട്ട് കൊദേര്‍മയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന് ബദല്‍ തങ്ങളാണെന്ന് അവകാശപ്പെട്ട ബിജെപി ഗുജറാത്ത് മാതൃക രാജ്യത്താകെ ഉയര്‍ത്തിക്കാട്ടുമെന്നാണ് ദേശീയ നിര്‍വാഹകസമിതിയില്‍ വ്യക്തമാക്കിയത്. കോര്‍പറേറ്റുകള്‍ക്ക് പരിധികളില്ലാത്ത സഹായം നല്‍കുന്നതാണ് ഗുജറാത്ത് മാതൃക. അംബാനിമാരും അദാനിമാരും മാത്രമാണ് ഈ മാതൃകയെ വാഴ്ത്തുന്നത്. എല്ലാത്തിലുമുപരി അതിനികൃഷ്ടമായ വംശഹത്യ നടന്ന സംസ്ഥാനം കൂടിയാണ് ഗുജറാത്ത്- കാരാട്ട് പറഞ്ഞു.

deshabhimani