ബ്ലോഗ് ആര്‍ക്കൈവ്

2013, ഡിസംബർ 26, വ്യാഴാഴ്‌ച

സൂപ്പര്‍ മൈലെജോടെ ബജാജിന്റെ പുതിയ വാഹനം ഉടന്‍

സൂപ്പര്‍ മൈലെജോടെ ബജാജിന്റെ പുതിയ വാഹനം ഉടന്‍

Decrease Font SizeIncrease Font SizeText SizePrint This Page 
01
ബജാജിന്റെ പുതിയ ഒരു വാഹനം ഉടന്‍ വരുന്നു. quadricycle വിഭാഗത്തില്‍ പെടുന്ന ഈ വാഹനത്തിന്റെ പേര് ബജാജ് RE60 എന്നാണ്. ഈ വാഹനം ഇപ്പോള്‍ നിരത്തില്‍ ഓടിക്കാന്‍ അനുവാദം ഇല്ലെങ്കിലും ബജാജ് ഈ വാഹനം നിരത്തില്‍ ഇറക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ നാലു ചക്ര വാഹനങ്ങളുടെ നിരയില്‍ ഈ വാഹനത്തെയും കേന്ദ്രം പരിഗണിച്ചു.
പൂര്‍ണമായ മേല്‍കൂരയും നാലു ചക്രങ്ങളും വാതിലുകളും ഈ വാഹനത്തിനുണ്ട്. മൂന്ന് ചക്ര വാഹനങ്ങളെക്കാളും സുരക്ഷിതമാണ് ഈ വാഹനം എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പക്ഷെ സ്വകാര്യ ഉപയോഗത്തിന് അനുവാദമില്ല. ഓട്ടോറിക്ഷയെക്കാള്‍ വലുതും എന്നാല്‍ കാറിനേക്കാള്‍ ചെറുതും ആണ് ഈ വാഹനം.
യാത്ര വിഭാഗത്തില്‍ 450 കിലോഗ്രാമും സാധനങ്ങള്‍ കയറ്റുമ്പോള്‍ 550 കിലോഗ്രാമും ആണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന ഭാരം. നാലു യാത്രക്കാരെയോ, 500 കിലോഗ്രാം ചരക്കോ കയറ്റാന്‍ അനുവാദം ഉണ്ട്. ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ മൈലേജ് തന്നെയാണ് 35 കിലോമീറ്റര്‍ മൈലേജാണ് അവര്‍ അവകാശപ്പെടുന്നത്.


http://boolokam.com/archives/131267#ixzz2ob9JE6i9

കേരളത്തിലും ബാങ്ക് ഇടപാട് കിയോസ്കുകളിലേക്ക്

കേരളത്തിലും ബാങ്ക് ഇടപാട് കിയോസ്കുകളിലേക്ക്

പരമ്പരാഗത ബാങ്കിങ് മേഖലയെ പൂര്‍ണ തകര്‍ച്ചയിലേക്കു നയിക്കുന്ന കിയോസ്ക് സംവിധാനം കേരളത്തിലും തുടങ്ങി. അക്ഷയകേന്ദ്രം വഴി ആദ്യഘട്ടമായി പ്രാഥമിക ബാങ്കിങ് സേവനങ്ങള്‍ നടപ്പാക്കാനാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. ലീഡ് ബാങ്കായ കനറ ബാങ്ക് തിങ്കളാഴ്ച തിരുവനന്തപുരത്ത് ആദ്യ കിയോസ്ക് ആരംഭിച്ചു. എതിര്‍പ്പ് ഭയന്ന് സ്വകാര്യവല്‍ക്കരണമെന്നോ പുറംകരാര്‍ എന്നോ വെളിപ്പെടുത്താതെ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയുള്ള പണമിടപാടെന്ന് ഇതിനെ ലഘൂകരിക്കാനാണ് ബാങ്കേഴ്സ് സമിതി ശ്രമിക്കുന്നത്. അക്ഷയകേന്ദ്രങ്ങള്‍ക്ക് ഇത് ഫലപ്രദമായി ചെയ്യാന്‍ കഴിയാതെവന്നാല്‍ മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ കുത്തകസ്ഥാപനങ്ങളുടെ കൈകളിലേക്ക് ഈ സേവനമേഖല എത്തിപ്പെടും. ഇതര സംസ്ഥാനങ്ങളില്‍ എന്‍ജിഒകള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും കിയോസ്ക് നടത്തിപ്പ് ഏല്‍പ്പിക്കാനാണ് റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും തീരുമാനം. കിയോസ്കുകളിലെ പണമിടപാടുകളുടെ ഉത്തരവാദിത്തം ബാങ്കിനല്ലെന്നും ബിസിനസ് കറസ്പോണ്ടന്റുമാര്‍ക്കാണെന്നുമാണ് കനറ ബാങ്ക് സര്‍ക്കുലറില്‍ വ്യക്തമാക്കിയത്.

ബാങ്കിങ് സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളില്‍ ബിസിനസ്് കറസ്പോണ്ടന്റുമാരെയും ഫെസിലിറ്റേറ്റര്‍മാരെയും നിയമിക്കുന്നതിന്റെ ഭാഗമായാണ് കിയോസ്കുകള്‍ ആരംഭിക്കുന്നത്. അക്കൗണ്ട് തുടങ്ങല്‍, പണം വാങ്ങലും കൊടുക്കലും എന്നിവയാണ് ആദ്യഘട്ടത്തിലെ സേവനങ്ങള്‍. റക്കറിങ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ്, ഇന്‍ഷുറന്‍സ് ഇടപാട് എന്നിവയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പനയും രണ്ടാം ഘട്ടത്തില്‍ നടപ്പാക്കും. ഏത് അക്കൗണ്ടില്‍നിന്നും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും കിയോസ്കുകളില്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കും. ബാങ്കിങ് സംവിധാനങ്ങളും നിയമങ്ങളും അറിയാത്തവര്‍ക്കും വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഇടപാടുകള്‍ നടത്തല്‍ പ്രയാസമാകും. പണത്തിന് സുരക്ഷ ഉണ്ടാകില്ലെന്ന ആശങ്കയുമുണ്ട്.

കിയോസ്കുകള്‍ സ്ഥാപിക്കുന്നതിന് ബംഗളൂരു ആസ്ഥാനമായ ഇന്റഗ്ര മൈക്രോ സിസ്റ്റംസ് ലിമിറ്റഡ്, മുംബൈയിലെ ഫിനോ പേ ടെക് ലിമിറ്റഡ് എന്നീ കോര്‍പറേറ്റുകളുമായി കനറ ബാങ്ക് അഞ്ചുവര്‍ഷ കരാര്‍ ഒപ്പുവെച്ചു. 2016ഓടെ ഇന്ത്യയില്‍ 8400 ഗ്രാമങ്ങളില്‍ കിയോസ്ക്ക് സ്ഥാപിക്കാനാണ് പദ്ധതി. നേരത്തെ എസ്ബിഐ 600 ബിസിനസ് കറസ്പോണ്ടന്റുമാരെ നിയമിച്ചിരുന്നെങ്കിലും പരാതിയെ തുടര്‍ന്ന് പിരിച്ചുവിടുകയായിരുന്നു. കിയോസ്ക് പരമ്പരാഗത ബാങ്ക് സംവിധാനത്തിന് തിരിച്ചടിയാകുമെന്നും പൊതുമേഖലാ ബാങ്കുകളുടെ സാമൂഹിക ബാധ്യതകള്‍ ഇല്ലാതാക്കുമെന്നും വിലയിരുത്തുന്നു. സ്വകാര്യവല്‍ക്കരണത്തിനും വിദേശവല്‍ക്കരണത്തിനും എതിരെ ഓഫീസര്‍മാരും ജീവനക്കാരും കൂട്ടായ പ്രക്ഷോഭം തുടരുകയാണ്്. ജീവനക്കാരെ പടിപടിയായി കുറയ്ക്കാനും ഇടപാട് സ്വകാര്യവല്‍ക്കരിക്കാനുമാണ് കിയോസ്കുകളെന്നാണ് ജീവനക്കാരുടെ ആശങ്ക. ഫെഡറല്‍ ബാങ്കില്‍ ഇടപാടുകള്‍ അക്ഷയകേന്ദ്രംവഴി പുറംകരാര്‍ നല്‍കിയാല്‍ ചെറുക്കുമെന്ന് സ്റ്റാഫ് യൂണിയന്‍ (ബെഫി) ജനറല്‍ സെക്രട്ടറി ഷാജു ആന്റണി പറഞ്ഞു. ബാങ്ക് ഇടപാടുകള്‍ തുടങ്ങുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അക്ഷയകേന്ദ്രം നടത്തിപ്പുകാരായ അസോസിയേഷന്‍ ഐടി എംപ്ലോയീസ് ജനറല്‍ സെക്രട്ടറി എ ഡി ജയന്‍ പറഞ്ഞു.
(സി എന്‍ റെജി)

deshabhimani

2013, ഡിസംബർ 21, ശനിയാഴ്‌ച

മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഇടതുപക്ഷവും

മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഇടതുപക്ഷവും
പ്രീജിത്ത് രാജ്
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ചെല്ലിയുയര്‍ന്ന വിവാദങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. പശ്ചിമഘട്ട മലനിരകള്‍ മാത്രമല്ല, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷം പ്രത്യേകിച്ച് സിപിഐ എം തുറന്നമനസ്സോടെയാണ് നില്‍ക്കുന്നത്. ജയറാം രമേഷ് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രിയായിരുന്ന വേളയിലാണ് 2010 ഫെബ്രുവരിയില്‍ പശ്ചിമഘട്ട സംരക്ഷണ ജനകീയ കൂട്ടായ്മയെ അഭിസംബോധന ചെയ്യുമ്പോള്‍, പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ഒരു സമിതിയെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ തന്നെ പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ 14 അംഗ കമ്മറ്റി നിലവില്‍ വന്നു. 2011ല്‍ തന്നെ പാനല്‍, റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍, ഒമ്പത് മാസക്കാലത്തോളം അത് ആര്‍ക്കും കാണാന്‍ സാധിച്ചില്ല. മുക്കിവെച്ചു. ഒടുവില്‍ റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പ്പര്യഹര്‍ജിയെ തുടര്‍ന്നാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമാക്കാന്‍ പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ പോയെന്നുള്ളതാണ് രസം. അവസാനം ഡല്‍ഹി ഹൈക്കോടതി അപ്പീല്‍ നിരസിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് വെബ്സൈറ്റിലിടാന്‍ കേന്ദ്രഗവണ്‍മെന്റ് നിര്‍ബന്ധിതരായത്. ഇതിലെന്താണിത്ര മറച്ച് വെക്കാനുള്ളത്! ജനങ്ങള്‍ക്ക് കാണാന്‍ പറ്റാത്ത, കണ്ടാല്‍ വിഷയമാവുന്ന എന്താണുള്ളത്? കോണ്‍ഗ്രസ് ഭരണകൂടം ഇതിന് മറുപടി പറയാനും ബാധ്യസ്ഥര്‍ ആണ്.
പ്രകൃതിയുടെ സംരക്ഷണത്തെ സംബന്ധിച്ച് 1875ല്‍ ഫ്രെഡറിക് എംഗല്‍സ് എഴുതിയിട്ടുള്ള ഒരു പ്രധാനപ്പെട്ട ലേഖനമുണ്ട്. ‘പ്രകൃതിയുടെ വൈരുദ്ധ്യസ്വഭാവത്തിന് ഒരു മുഖവുര’ എന്ന ആ ലേഖനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് എംഗല്‍സ് ഊന്നിപ്പറഞ്ഞിട്ടുള്ളത്. മനുഷ്യനാണ് പ്രകൃതിയെ രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ പങ്ക് വഹിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് മനുഷ്യനും കൂടി ഉള്‍ക്കൊള്ളുന്ന പ്രകൃതി സംരക്ഷണമാണ് പ്രായോഗികമായിട്ടുള്ളത് എന്ന് എംഗല്‍സ് ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്ന അവസ്ഥയെ കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കമ്യൂണിസ്റ് ആചാര്യനായ ഫ്രെഡറിക്ക് എംഗല്‍സ്് നടത്തിയിട്ടുള്ള വിശകലനം ഇന്നും പ്രസക്തമാണ്. ഇന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത് മുതലാളിത്തമാണ്. ചൂഷണത്തിലൂടെ ധനം സമ്പാദിക്കാനുള്ള അത്യാര്‍ത്തിയാണ് അവരെ നയിക്കുന്നത്. നദികളിലെ മണല്‍ വാരുന്നു. മണല്‍മാഫിയകളെ സൃഷ്ടിച്ച് സംരക്ഷിക്കുന്നു. പ്രകൃതിയുടെ മഴവെള്ള സംഭരണികൂടിയായ നെല്‍വയലുകള്‍ നികത്തുന്നു. നിയമങ്ങളെ മറികടന്ന് ഖനനങ്ങള്‍ നടത്തുന്നു. പാറ പൊട്ടിക്കല്‍ വ്യാപകമാകുമ്പോള്‍ ഉരുള്‍പൊട്ടല്‍ തുടര്‍ക്കഥയായി മാറുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സിമന്റ് കാടുകള്‍ വെച്ച് പിടിപ്പിക്കുന്നു. മരങ്ങള്‍ വെട്ടി നശിപ്പിച്ച് റിയല്‍ എസ്റേറ്റ് മാഫിയ ഭൂമി കൈയ്യേറുന്നു. ഭൂമിയുടെ ഘടന തന്നെ മാറിപ്പോവുന്ന വിധത്തിലുള്ള കൈയ്യേറ്റം.
റിപ്പോര്‍ട്ടിനെതിരായി കേരളത്തില്‍ വലിയ ആശങ്കകള്‍ ഉയര്‍ന്നുവന്നു. മലയോരമേഖലകളില്‍ വസിക്കുന്നവര്‍ ഭയാശങ്കയിലായി. ഈ റിപ്പോര്‍ട്ട് പാടേ തള്ളിക്കളയണമെന്ന നിലപാടാണ് ചില മത-രാഷ്ട്രീയ സംഘടനകള്‍ സ്വീകരിച്ചത്. ഇടതുപക്ഷമാവട്ടെ റിപ്പോര്‍ട്ടിലെ കുറവുകളും അശാസ്ത്രീയതയും പരിഹരിച്ച് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്ന നിലപാടാണ് സ്വീകരിച്ചത്. കേരളത്തിന്റെ നിയമസഭയില്‍ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ മുന്നോട്ട് വന്നത് സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പറും സഭയുടെ പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനാണ്. ഹരിതവാദികളെന്ന് പറയുന്ന കൂട്ടം പോലും ഈ റിപ്പോര്‍ട്ടിനെ കണ്ടില്ലെന്ന് നടിക്കുന്ന ഭാവത്തോടെയാണ് സഭയില്‍ ഇരുന്നത്.
പൊതുതാല്‍പ്പര്യമുള്ള ഈ വിഷയം ചട്ടം 130 അനുസരിച്ച് ഉപക്ഷേപമായി അവതരിപ്പിച്ചത്. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജീവിതം വഴിമുട്ടും എന്ന് കരുതിയ ജനവിഭാഗത്തിന്് ഇടതുപക്ഷത്തിന്റെ കരുതല്‍ അനുഭവിച്ചറിയാന്‍ സാധിച്ച ഒരു ചരിത്രമുഹൂര്‍ത്തം കൂടിയായി മാറി ഇത്. അതേ സമയം കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് കാവല്‍ക്കാരായി നില്‍ക്കുന്നത് സിപിഐ എം ആണെന്നും ഈ ചര്‍ച്ച വിളിച്ച് പറഞ്ഞു. ഹരിത എം എല്‍ എമാര്‍ എന്നൊക്കെയുള്ള വിളിപ്പേരുകളില്‍ അഭിരമിക്കുന്നവര്‍ വെറും വെള്ളപിശാചുകള്‍ മാത്രമാണെന്നും ചില ഹിഡന്‍ അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടി മാത്രമാണ് ഇവരുടെ ഹരിതസ്നേഹമെന്നും ഇത്തരത്തിലുള്ള വിഷയങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ പൊതുജനത്തിന് ബോധ്യമാവുന്നു. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്യണം എന്ന ഉപക്ഷേപവും അതിന്റെ ഭാഗമായി നടന്ന ചര്‍ച്ചയും അതിന് നിമിത്തമാവുന്നു.
20-12-2012, കേരള നിയമസഭ
സമയം : 6.30-6.40 pm
കോടിയേരി ബാലകൃഷ്ണന്‍ : “മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന ഒട്ടേറേ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ജനവാസം പല മേഖലകളിലും അസാധ്യമാക്കുന്നതുമാണ്. ഈ വിഷയം ചര്‍ച്ച ചെയ്യണം” എന്ന ഉപക്ഷേപം അവതരിപ്പിക്കുന്നു.
മുല്ലക്കര രത്നാകരന്‍ : പിന്താങ്ങുന്നു.
കോടിയേരി ബാലകൃഷ്ണന്‍ : മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായിട്ടുള്ള ഒരു സമിതിയെ കേന്ദ്രഗവണ്‍മെന്റ് പ്രഖ്യാപിച്ചത് 2010 മാര്‍ച്ച് മാസത്തിലാണ്. അന്ന് പരിസ്ഥിതി-വനം വകുപ്പ് മന്ത്രിയായിരുന്ന ജയറാം രമേശാണ് ഈ സമിതിയെ പ്രഖ്യാപിച്ചത്. 2010 ഫെബ്രുവരിയില്‍ നീലഗിരി മലയിലുള്ള കോത്തഗിരി എന്ന സ്ഥലത്ത് നടന്ന പശ്ചിമഘട്ട സംരക്ഷണ ജനകീയ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്ത സന്ദര്‍ഭത്തിലാണ് ഇങ്ങനെയൊരു സമിതിയെ നിശ്ചയിക്കാനുള്ള തീരുമാനം ജയറാം രമേശ് പ്രഖ്യാപിച്ചത്. 2011 സെപ്തംബറില്‍ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2012 മെയ് 23നാണ് റിപ്പോര്‍ട്ട് പരിസ്ഥിതി മന്ത്രാലയം അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ട് സംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുള്ള ആയിരത്തി അഞ്ഞൂറില്‍പ്പരം നിര്‍ദ്ദേശങ്ങള്‍ പഠിക്കാനും വിലയിരുത്താനും പശ്ചിമഘട്ട സംസ്ഥാനങ്ങളെ സംബന്ധിച്ചൊരു പ്രവര്‍ത്തന രേഖ തയ്യാറാക്കാനും കേന്ദ്ര ഗവണ്‍മെന്റ് 2012 ആഗസ്റ് 17 ന് ഡോ.കസ്തൂരിരംഗന്‍ ചെയര്‍മാനായിട്ടുള്ള ഒരു ഒന്‍പതംഗ കമ്മിറ്റിയെ നിശ്ചയിച്ചു. ആ കമ്മിറ്റിക്ക് റണ്ടു മാസത്തെ കാലാവധിയാണ് ആദ്യം കൊടുത്തത്. ഇപ്പോള്‍ അതിന്റെ കാലാധി നാല് മാസം കൂട്ടി നല്‍കിയിട്ടുണ്ട്. ഡോ. കസ്തൂരിരംഗന്‍ ഏതെല്ലാം തരത്തിലുള്ള പരിശോധനകളാണ് നടത്തിയതെന്ന് ഇപ്പോള്‍ ആര്‍ക്കും വേണ്ടത്ര വ്യക്തതയില്ല. കേരളത്തില്‍ വന്നിട്ടില്ലെന്നും വന്നെന്നുമുള്ള വാര്‍ത്തകള്‍ കാണുന്നുണ്ട്. എന്താണ് യഥാര്‍ത്ഥ വസ്തുത? മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് അറിവുണ്ടെങ്കില്‍ പറയണം. ഡോ. കസ്തൂരിരംഗന്‍ ഗവണ്‍മെന്റുമായോ, ഇവിടെയുള്ള ഏതെങ്കിലും സമിതിയുമായോ ചര്‍ച്ച ചെയ്തിട്ടുണ്ടോ? ഇത്തരം കാര്യങ്ങള്‍ ഈ സഭയ്ക്കറിയേണ്ടതായുണ്ട്.
ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനകത്ത് പരാമര്‍ശിച്ചിട്ടുള്ള ഒട്ടേറേ കാര്യങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണ്. ഇതിന്റെ പ്രധാന പ്രശ്നം ഇത് മനുഷ്യനെ കാണാത്ത റിപ്പോര്‍ട്ടാണെന്നതാണ്. മനുഷ്യവാസം ഇല്ലാതാക്കുന്ന രൂപത്തിലുള്ള ഒരു റിപ്പോര്‍ട്ട് നമ്മുടെ രാജ്യത്ത് എങ്ങനെയാണ് പ്രായോഗികമാക്കുന്നത്. 63 താലൂക്കുകളില്‍ 42 താലൂക്കുകളെ വിവിധ സോണുകളിലായിപ്പെടുത്തി പരിസ്ഥിതിലോലമേഖലയായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതില്‍ 14 താലൂക്കുകളെയാണ് അതിലോല മേഖലയായി നിരീക്ഷിക്കുന്നത്. ആ താലൂക്കുകളെ ഈ റിപ്പോര്‍ട്ട് വളരെ പ്രതികൂലമായി ബാധിക്കും. 633 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഇത് വിഷമ സന്ധിയിലാക്കും. ആലപ്പുഴ ജില്ലയൊഴികെ 13 ജില്ലകള്‍ക്കും ഏറ്റക്കുറച്ചിലോടുകൂടി ബാധമാകുന്ന റിപ്പോര്‍ട്ടാണിത്. ഈ സഭയില്‍ അംഗങ്ങളായിട്ടുള്ള ഒട്ടുമിക്ക എംഎല്‍എമാരുടെയും മണ്ഡലങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി നമ്മുടെ സംസ്ഥാനത്ത് നിയമങ്ങളുണ്ട്. കൂടാതെ കേന്ദ്രനിയമങ്ങളുമുണ്ട്. ഈ നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കിയാല്‍ പശ്ചിമഘട്ട സംരക്ഷണം ഉറുപ്പുവരുത്താന്‍ കഴിയും.
ഗാഡ്ഗില്‍ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കപ്പെട്ടാല്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കണം. ഗവണ്‍മെന്റിന്റെ മുകളില്‍ മറ്റൊരു ഉപരി ഗവണ്‍മെന്റ് രൂപം കൊള്ളുന്ന സ്ഥിതി വിശേഷമാണ് അപ്പോള്‍ ഉണ്ടാവുക. പശ്ചിമഘട്ടമേഖലയെ പരിസ്ഥിതി പ്രാധാന്യമനുസരിച്ച് മൂന്ന് തരം സോണുകളായി തിരിച്ചതിലാണ് ഏറ്റവും കൂടുതല്‍ അശാസ്ത്രീയത ഉണ്ടായിരിക്കുന്നത്. ഒരു താലൂക്കില്‍ അമ്പത് ശതമാനത്തിലേറെ പ്രദേശം പരിസ്ഥിതി ലോലമാണെന്ന് വിലയിരുത്തുമ്പോള്‍ ആ താലൂക്ക് മൊത്തത്തില്‍ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുകയാണ്. താലൂക്കടിസ്ഥാനത്തില്‍ വിഭജിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാവും ഇതിന്റെ നടത്തിപ്പില്‍ വന്നുചേരാന്‍ പോകുന്ന പ്രധാന പ്രതിബന്ധം. എക്കോളജിക്കലി സെന്‍സിറ്റീവ് സോണ്‍ (ESZ) എന്ന് നിരീക്ഷിച്ചുകൊണ്ട്് സോണ്‍ ഒന്നില്‍ പെടുന്ന മേഖലയ്ക്ക് അതീവ പരിസ്ഥിതി പ്രാധാന്യം നല്കുകയാണ്. അവിടെ പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം കൊടുക്കുകയാണ്. യാതൊരു വികസന പ്രവര്‍ത്തനവും പാടില്ല എന്നതാണ് കാഴ്ചപ്പാട്. സോണ്‍ ഒന്നില്‍ നിലവിലുള്ള ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും അതിന് ചുറ്റുമുള്ള ബഫര്‍മേഖലകളും ഇതിന്റെ പരിധിയിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍, രണ്ടാമത്തെ സോണില്‍ ചില നിയന്ത്രണങ്ങളോടു കൂടി വികസന പ്രവര്‍ത്തനമാകാം എന്ന് കമ്മീഷന്‍ പറയുന്നുണ്ട്. മൂന്നാമത് സോണില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ കുറച്ചുകൂടി അയവ് വരുത്തുന്നുണ്ട്. അവിടെയും നിയന്ത്രണങ്ങളോട് കൂടി വികസന പ്രവര്‍ത്തനം അനുവദിക്കുന്നുണ്ട്.
മുഖ്യമന്ത്രി ഡല്‍ഹിയില്‍പോയപ്പോള്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയുമായി നേരിട്ട് സംസാരിക്കുകയും അവിടെ വച്ച് കടുവസങ്കേതമായി പ്രഖ്യാപിക്കാനുള്ള പ്രപ്പോസലില്ലായെന്ന് വളരെ വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. അത് പറഞ്ഞ് ഒരു ഇഷ്യൂ ഉണ്ടാക്കരുത്. അങ്ങനെയൊന്നില്ലായെന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പറഞ്ഞിട്ടുണ്ട്. അങ്ങേയ്ക്ക് ലഭിച്ച ആ നിവേദനം എനിക്കും ലഭിച്ചിട്ടുണ്ട്. അതില്‍ പറയുന്ന എല്ലാ കാര്യങ്ങളും ശരിയല്ല.
ഒന്നാമത്തെ സോണിനകത്ത് ഒന്നും ചെയ്യാന്‍ പാടില്ലെന്നാണ്. ഇടുക്കി ജില്ല സമ്പൂര്‍ണ്ണമായും ആ സോണിലാണ് നിലകൊള്ളുന്നത്. തൊടുപുഴ, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട്, താലൂക്ക് തുടങ്ങിയവ ഇതിലുള്‍പ്പെട്ടിരിക്കുന്നു. വയനാട്ടിലെ വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി താലൂക്കുകളും പത്തനംതിട്ടയിലെ റാന്നി താലൂക്ക്, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൊല്ലം ജില്ലയിലെ പുനലൂര്‍, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചിറ്റൂര്‍, തിരുവനന്തപുരത്തെ നെടുമങ്ങാട്, തൃശൂരിലെ ഇരിങ്ങാലക്കുട താലൂക്ക് തുടങ്ങിയവ ഒന്നാമത് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇവിടങ്ങളില്‍ യാതൊരുവിധ വികസനപ്രവര്‍ത്തനവും പാടില്ല എന്നുള്ള നിലപാട് സ്വീകരിക്കുന്നതില്‍ യുക്തിരാഹിത്യമുണ്ട്. ഈ താലൂക്കുകളിലെ ചില പ്രദേശങ്ങളില്‍ വനമുണ്ട്. അത് സംരക്ഷിക്കണം. അതിന് വനം ഉള്‍ക്കൊള്ളുന്ന വാര്‍ഡുകള്‍ ഒന്നാം സോണില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാവും. അതിന് പകരം താലൂക്ക് മുഴുവനായും സോണാക്കി പ്രഖ്യാപിക്കുന്നതാണ് ഈ റിപ്പോര്‍ട്ടിലെ ഗുരുതരമായ പ്രശ്നം. ജനങ്ങള്‍ റിപ്പോര്‍ട്ടിനെതിരെ പ്രതികരിക്കുന്നതും ഇതുകൊണ്ടാണ്.
ഈ റിപ്പോര്‍ട്ടിന്റെ കാഴ്ചപ്പാടില്‍ ജനവാസം പ്രകൃതിക്ക് നിരക്കാത്തതാണ്. പ്രകൃതിയെ തന്നെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ മനുഷ്യന്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം ഇന്നത്തെക്കാലത്ത് ഒഴിച്ചുകൂടാനാവാത്തതാണ്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനം എന്നതാവണം നമ്മുടെ കാഴ്ചപ്പാട്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വെച്ച് സമിതി ചൂണ്ടിക്കാണിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എങ്ങനെ നടപ്പിലാക്കാന്‍ കഴിയും എന്ന് ചര്‍ച്ച ചെയ്ത് ഒരു നിലപാട് എടുക്കേണ്ടതായിട്ടുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ യാതൊരു വികസനപ്രവര്‍ത്തനവും പാടില്ല എന്ന സമിതിയുടെ നിര്‍ദ്ദേശത്തോട് യോജിക്കാന്‍ സാധിക്കില്ല.
കേരളത്തിന് അനുയോജ്യമായ കാഴ്ചപ്പാട് പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനം എന്നതാണ്. നേരത്തെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വേണ്ടത്ര ആഴത്തിലുള്ള കാഴ്ചപ്പാട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ പരിസ്ഥിതി സംരക്ഷണം പ്രധാനപ്പെട്ട അജണ്ടയായി എടുക്കുന്ന തലത്തിലുള്ള പരിസ്ഥിതി അവബോധം നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ വളര്‍ന്ന് വരുന്നുണ്ട്. സിപിഐ എം വളരെ നേരത്തെ തന്നെ പരിസ്ഥിതി സംരക്ഷണം പ്രധാനപ്പെട്ട വിഷയമായി എടുത്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ഇത് പ്രധാനപ്പെട്ട വിഷയമായി ചര്‍ച്ച ചെയ്തു.
പ്രകൃതിയുടെ സംരക്ഷണത്തെ സംബന്ധിച്ച് 1875ല്‍ ഫ്രെഡറിക് എംഗല്‍സ് എഴുതിയിട്ടുള്ള ഒരു പ്രധാനപ്പെട്ട ലേഖനമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ‘പ്രകൃതിയുടെ വൈരുദ്ധ്യസ്വഭാവത്തിന് ഒരു മുഖവുര’ എന്ന ആ ലേഖനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് എംഗല്‍സ് ഊന്നിപ്പറഞ്ഞിട്ടുള്ളത്. മനുഷ്യനാണ് പ്രകൃതിയെ രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ പങ്ക് വഹിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് മനുഷ്യനും കൂടി ഉള്‍ക്കൊള്ളുന്ന പ്രകൃതി സംരക്ഷണമാണ് പ്രായോഗികമായിട്ടുള്ളത് എന്ന് എംഗല്‍സ് ചൂണ്ടിക്കാണിക്കുന്നു. “മനുഷ്യന് മാത്രമാണ് പ്രകൃതിയുടെ മേല്‍ സ്വന്തം മുദ്ര പതിപ്പിക്കാന്‍ വിജയകമരായി കഴിഞ്ഞിട്ടുള്ളത്. അവന്‍ സസ്യവര്‍ഗങ്ങളെയും ജന്തുജാതികളെയും ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി എന്നു മാത്രമല്ല, സ്വന്തം വാസസ്ഥലങ്ങളുടെ കാലാവസ്ഥയേയും മറ്റ് സ്ഥിതിഗതികളേയും പോലും മാറ്റി. അങ്ങനെ അവന്റെ പ്രവൃത്തികളുടെ ഭവിഷ്യത്തുകള്‍ ഭൂഗോളത്തിന്റെ പൊതുനാശത്തോടു കൂടി മാത്രമേ തിരോഭവിക്കുകയുള്ളു എന്ന സ്ഥിതി വന്നിരിക്കുന്നു.” പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്ന അവസ്ഥയെ സംബന്ധിച്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കമ്യൂണിസ്റ് ആചാര്യനായ ഫ്രെഡറിക്ക് എംഗല്‍സ്് നടത്തിയിട്ടുള്ള വിശകലനം ഇന്നും പ്രസക്തമാണ്. ഇന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത് മുതലാളിത്തമാണ്. ചൂഷണത്തിലൂടെ ധനം സമ്പാദിക്കാനുള്ള അത്യാര്‍ത്തിയാണ് അവരെ നയിക്കുന്നത്. നദികളിലെ മണല്‍ വാരുന്നു. മണല്‍മാഫിയകളെ സൃഷ്ടിച്ച് സംരക്ഷിക്കുന്നു. പ്രകൃതിയുടെ മഴവെള്ള സംഭരണികൂടിയായ നെല്‍വയലുകള്‍ നികത്തുന്നു. നിയമങ്ങളെ മറികടന്ന് ഖനനങ്ങള്‍ നടത്തുന്നു. പാറ പൊട്ടിക്കല്‍ വ്യാപകമാകുമ്പോള്‍ ഉരുള്‍പൊട്ടല്‍ തുടര്‍ക്കഥയായി മാറുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സിമന്റ് കാടുകള്‍ വെച്ച് പിടിപ്പിക്കുന്നു. മരങ്ങള്‍ വെട്ടി നശിപ്പിച്ച് റിയല്‍ എസ്റേറ്റ് മാഫിയ ഭൂമി കൈയ്യേറുന്നു. ഭൂമിയുടെ ഘടന തന്നെ മാറിപ്പോവുന്ന വിധത്തിലുള്ള കൈയ്യേറ്റം. പല രാജ്യങ്ങളിലും അവിടുത്തെ ഭൂഘടന മാറ്റിമറിച്ചുകൊണ്ടുളള ഒരു നിര്‍മാണപ്രവര്‍ത്തനവും അനുവദിക്കുന്നില്ല. ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തമായ ഭൂഘടനയ്ക്കനുസരിച്ചുള്ള ശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രം അനുവദിക്കുന്നു.
കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നടപ്പിലാക്കിയ സമയത്ത് ഒരു ഇടപെടല്‍ ഉണ്ടാകാത്തതിന്റെ ദുരന്തം നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. തീരപ്രദേശത്ത് കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ നടപ്പിലാക്കിയ സമയത്ത് CRZ ആക്ട് ആവാസവ്യവസ്ഥയെ ബാധിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ആവാസവ്യവസ്ഥയെ ബാധിക്കുന്ന വിധം CRZ ആക്ട് മാറിയിരിക്കുന്നു. യഥാസമയം വേണ്ടരീതിയില്‍ ഇടപെടാത്തതുകൊണ്ടാണ് ഇത് സംഭവിച്ചത്. അതുകൊണ്ട് ഇവിടെ ഒരു ഇടപെടല്‍ ആവശ്യമല്ലെ?
കേരളത്തില്‍ മലയിടിക്കുന്നു, കുന്നുകള്‍ ഇല്ലാതാക്കുന്നു. അവിടങ്ങളിലെ മണ്ണ് മറ്റൊരു സ്ഥലത്ത് നിക്ഷേപിക്കുന്നു. പ്രകൃതിദത്തമായ ഭൂഘടനയെ അട്ടിമറിക്കുന്നതിന്റെ ഫലമായി പാരിസ്ഥിതികമായ അസന്തുലിതാവസ്ഥയുണ്ടാവുന്നു. കാലാവസ്ഥ വ്യതിയാനം വരെ സംഭവിക്കുന്നു. കേരളത്തെ സമ്പൂര്‍ണ്ണ വരള്‍ച്ച ബാധിതപ്രദേശമായി പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ തീര്‍ച്ചയായും പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനകത്ത് ചൂണ്ടിക്കാണിക്കുന്ന പരിസ്ഥിതി സംരക്ഷണത്തിനായുള്ള നിര്‍ദേശങ്ങളെ അന്ധമായി വിയോജിക്കാന്‍ പാടില്ല. നമ്മള്‍ അന്വേഷിക്കേണ്ടത് പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ എങ്ങനെ സാധിക്കുമെന്നാണ്. ചില കേന്ദ്രങ്ങള്‍ പറയുന്നത് ഈ റിപ്പോര്‍ട്ട് അതേപടി തള്ളിക്കളയണമെന്നാണ്. അതിനോട് ഞങ്ങള്‍ യോജിച്ചിക്കുന്നില്ല. പരിസ്ഥിതി സംരക്ഷണത്തോട് നമ്മള്‍ വിയോജിക്കുന്നില്ല. എന്നാല്‍, പരിസ്ഥിതി സംരക്ഷണം എന്ന് പറഞ്ഞ് മനുഷ്യരുടെ ജീവിതത്തെ തന്നെ ഇല്ലാതാക്കുന്ന ഒരവസ്ഥ സംജാതമാവാനും പാടില്ല.
ഈ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കുകയാണെങ്കില്‍ പുതിയ ജലവൈദ്യുത പദ്ധതികള്‍ സാധ്യമാകാതെ വരും. മുപ്പത്- അമ്പത് വര്‍ഷം പഴക്കമുള്ള ജലവൈദ്യുതി പദ്ധതികളും ഡാമുകളുമൊക്കെ ഡി കമ്മീഷന്‍ ചെയ്യേണ്ടതായി വരും. അങ്ങനെ വന്നാല്‍ 350 മെഗാവാട്ടിന്റെ ശബരിഗിരി പദ്ധതി ഡി കമ്മീഷന്‍ ചെയ്യേണ്ടതായി വരും. കക്കാട്, മണിയാര്‍, പെരിനാട് തുടങ്ങിയ പദ്ധതികളും ഡി കമ്മീഷന്‍ ചെയ്യപ്പെടും മുല്ലപ്പെരിയാര്‍ ഡാം പൊളിക്കേണ്ടി വരും. ഏറ്റവും കൂടുതല്‍ വിദ്യുച്ഛക്തി ഉത്പാദിപ്പിക്കുന്ന ഇടുക്കി ഡാം പൊളിക്കേണ്ടതായി വരും. പുതിയ ഡാമുകള്‍ പാടില്ലെന്നും നിലവിലുള്ള ഡാമുകള്‍ പൊളിച്ചുമാറ്റണമെന്നുമുള്ള നിര്‍ദ്ദേശങ്ങളോട് യോജിക്കാന്‍ കഴിയില്ല. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനം പോലും ഇതിന്റെ ഭാഗമായി സാധ്യമല്ലാതെ വരും. വിദ്യുച്ഛക്തി ഉല്‍പ്പാദനമേഖലയില്‍ പ്രതിസന്ധിയുണ്ടാകും. റെയില്‍ പദ്ധതികള്‍ പാടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍, തലശ്ശേരി-മൈസൂര്‍ പാത, ശബരിപാത തുടങ്ങിയവയും ഈ റിപ്പോര്‍ട്ട് പ്രകാരം സാധ്യമാക്കാന്‍ കഴിയില്ല. മലയോര ഹൈവേക്കും റിപ്പോര്‍ട്ട് തടസമാകും. ഇത് വികസനരംഗത്ത് പ്രതിസന്ധി ഉണ്ടാക്കും. ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളുടെ വികസനത്തിന് തിരിച്ചടിയാവും. കേരളത്തിന്റെ പൊതുവികസനത്തെ വിനാശകരമായി ബാധിക്കും. അത്തരം കാര്യങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ള പ്രധാന പ്രശ്നങ്ങള്‍. അതുകൊണ്ട് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളണം എന്ന് പറഞ്ഞാല്‍ അത് സാധിക്കില്ല.
പാലോട് രവി എം എല്‍ എ ഇടപെടുന്നു.
പാലോട് രവി : അങ്ങിവിടെ സംസാരിച്ചപ്പോള്‍ സൂചിപ്പിച്ചത് 2010 മാര്‍ച്ച് 14 നാണ് ഇത്തരത്തില്‍ ഒരു പാനല്‍ ഇവിടെ നിലവില്‍ വരുന്നത് എന്നാണ്. 2011 സെപ്തംബറിലാണ് ആ പാനല്‍ റിപ്പോര്‍ട്ട് നല്കുന്നത്. എന്റെ ചോദ്യം 2010ല്‍ പാനല്‍ ഉണ്ടാക്കുമ്പോള്‍ അതില്‍ കേരളത്തില്‍ നിന്ന് രണ്ടുപേരുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ ഇടത് ഗവണ്‍മെന്റായിരുന്നു ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഈ രണ്ട് അംഗങ്ങളെ പാനലില്‍ ഉള്‍പ്പെടുത്തുന്നതിന് കേരള ഗവണ്‍മെന്റുമായി ആലോചിച്ചിട്ടുണ്ടോ? നിങ്ങളിരിക്കുന്ന കാലഘട്ടത്തിലാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ആ സമയത്ത് ഇതിലെ അംഗങ്ങളുമായോ, ഗാഡ്ഗിലുമായോ കേരള ഗവണ്‍മെന്റ് ഏതെങ്കിലും ഘട്ടത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ?
കോടിയേരി ബാലകൃഷ്ണന്‍ : അന്ന് സംസ്ഥാനത്ത് മന്ത്രിയായിരുന്ന എ. കെ. ബാലനും കേന്ദ്രത്തില്‍ പരിസ്ഥിതി കൈകാര്യം ചെയ്യുന്ന മന്ത്രി ജയറാം രമേശും തമ്മില്‍ ഈ പ്രശ്നത്തിന്റെ പേരിലുണ്ടായ വാദപ്രതിവാദം ഏവര്‍ക്കും ഓര്‍മയുണ്ടാകുമെന്ന് കരുതുന്നു. സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്ന വിധത്തിലൊക്കെ ഇടപെടാനും എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട വേദികളില്‍ തുറന്ന് പറയാനും ഇടതുപക്ഷ ഗവണ്‍മെന്റിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് പ്രായോഗികമാക്കുന്ന സ്ഥിതി വന്നാല്‍ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.
ആരാധനാലയങ്ങള്‍ക്കും റിപ്പോര്‍ട്ട് വിലക്കേര്‍പ്പെടുത്തുന്നുണ്ട്. പള്ളികളും ക്ഷേത്രങ്ങളുമൊന്നും പുതുതായി നിര്‍മിക്കാന്‍ പാടില്ല. അവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും അവസാനിപ്പിക്കേണ്ടി വരും. സ്കൂളുകള്‍ നവീകരിക്കാന്‍ സാധിക്കില്ല. സ്കൂളുകളും കോളേജുകളും പുതുതായി സ്ഥാപിക്കാന്‍ സാധിക്കില്ല. കൃഷി സമ്പ്രദായങ്ങളിലും സമ്പൂര്‍ണ്ണമായ മാറ്റം വേണ്ടിവരും. റബ്ബര്‍കൃഷി അടക്കമുള്ള നാണ്യവിളകളെ സമ്പൂര്‍ണ്ണമായി തകര്‍ക്കുന്ന വിധത്തില്‍ പരമ്പരാഗതമായ കൃഷി സമ്പ്രദായങ്ങളിലേക്ക് തിരിച്ചുപോകണമെന്ന നിര്‍ദേശവും ഈ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, റിപ്പോര്‍ട്ടിലെ ചില നിര്‍ദേശങ്ങള്‍ നല്ലതുമാണ്. തോട്ടങ്ങളില്‍ അഞ്ച് ശതമാനം വരെ ഭൂമി കാര്‍ഷിക വിളകള്‍ക്കോ, ഔഷധ സസ്യകൃഷിക്കോ, പച്ചക്കറി/പൂന്തോട്ട കൃഷിക്കോ, വിനോദസഞ്ചാര പദ്ധതികള്‍ക്കോ ഉപയോഗിക്കാന്‍ അനുവദിക്കാമെന്ന് നിയമമുണ്ടാക്കിയ ഈ സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള പദ്ധതികളൊന്നം ഈ റിപ്പോര്‍ട്ട് പ്രകാരം നടപ്പിലാക്കാന്‍ സാധിക്കില്ല. റിയല്‍ എസ്റേറ്റ് മാഫിയക്കും അവരെ വളര്‍ത്തുന്ന യു ഡി എഫ് സര്‍ക്കാരിനും തടയിടുന്ന ഈ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. പൊതുഭൂമി സ്വകാര്യമേഖലയ്ക്ക് കൊടുക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശവും ഞങ്ങള്‍ അംഗീകരിക്കുന്നു.
കസ്തൂരിരംഗന്‍ കേരളത്തില്‍ വന്നിട്ടില്ലല്ലോ. കസ്തൂരി രംഗന്‍ ആരെയാണ് കണ്ടത്? ഈ നിമിഷം വരെ ആരെയെങ്കിലും ഏതെങ്കിലും പൊതുപ്രവര്‍ത്തകനെയോ, ത്രിതലപഞ്ചായത്ത് മെമ്പര്‍മാരെയോ കണ്ടിട്ടുണ്ടോ? ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കൊടുക്കുന്നതിന് മുമ്പ് ജനപ്രതിനിധികളില്‍ ആരെയെങ്കിലും കണ്ടിട്ടുണ്ടോ? ഈ സ്റേറ്റിലെ ത്രിതല പഞ്ചായത്ത് മെമ്പര്‍മാരെ കണ്ടിട്ടുണ്ടോ? ആരോടും ചോദിക്കാതെ എങ്ങനെയാണ് റിപ്പോര്‍ട്ട് കൊടുക്കുന്നത്? ആ റിപ്പോര്‍ട്ടിനോടുള്ള സമീപനം എന്തായിരിക്കുമെന്നുള്ളതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.
ഈ റിപ്പോര്‍ട്ടില്‍ പറയുന്ന ഓരോ നിര്‍ദ്ദേശങ്ങളും പരിശോധിച്ചുകൊണ്ട് നിലപാട് സ്വീകരിക്കുന്നില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാവും. ഇത് സംബന്ധിച്ച് മലയോര മേഖലകളില്‍ വ്യാപകമായി ആശങ്ക ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ ഇടുക്കിയിലെ ജനങ്ങള്‍ അണിനിരക്കുന്ന സര്‍വ്വകക്ഷി സമരം രക്തസാക്ഷി മണ്ഡപത്തിന്റെ മുമ്പില്‍ നടക്കുന്നുണ്ട്. വയനാട്ടില്‍ കഴിഞ്ഞ ദിവസം വലിയ ഒരു ജനകീയകൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. അവിടെയും ജനങ്ങള്‍ പ്രതിഷേധിക്കുകയാണ്. വന്യജീവികളുടെ ആവാസം വന്യജീവികള്‍ക്ക് വിഹരിക്കാനുള്ള ഇടമായി സുഗമമായി വയ്ക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എനിക്ക് കഴിഞ്ഞ ദിവസം ഒരു നിവേദനം ലഭിച്ചിരുന്നു. അതില്‍ പറയുന്നത്: കുമളി കടുവാ സങ്കേതത്തിലും മതികെട്ടാന്‍ ചോലയ്ക്കുമിടയിലുള്ള ഏഴ് പഞ്ചായത്തുകളെ കമ്മ്യൂണിറ്റി റിസര്‍വെന്ന പേരില്‍ വന്യജീവി ഇടനാഴിയാക്കുവാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നു എന്ന ആക്ഷേപമാണ്. ഇത്തരം പ്രദേശങ്ങളിലെ മനുഷ്യര്‍ വന്യജീവികള്‍ക്കുവേണ്ടി ഇടനാഴികള്‍ സൃഷ്ടിക്കുമ്പോള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാവും. വയനാട് ജില്ല കടുവയ്ക്ക് വേണ്ടി വിട്ടുകൊടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അവിടെ മനുഷ്യര്‍ വേണ്ട കടുവ മതി. കടുവാ സങ്കേതമായി പ്രഖ്യാപിക്കും.
വനം മകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാര്‍ ഇടപെടുന്നു
വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി കെ. ബി. ഗണേഷ്കുമാര്‍: മുഖ്യമന്ത്രിയും വനംവകുപ്പു മന്ത്രിയെന്ന നിലയില്‍ ഞാനും ഒപ്പിട്ടൊരു പത്രക്കുറിപ്പു കൊടുത്തിരുന്നു. കൂടാതെ മുഖ്യമന്ത്രി ഡല്‍ഹിയില്‍പോയപ്പോള്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയുമായി നേരിട്ട് സംസാരിക്കുകയും അവിടെ വച്ച് കടുവസങ്കേതമായി പ്രഖ്യാപിക്കാനുള്ള പ്രപ്പോസലില്ലായെന്ന് വളരെ വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. അത് പറഞ്ഞ് ഒരു ഇഷ്യൂ ഉണ്ടാക്കരുത്. അങ്ങനെയൊന്നില്ലായെന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പറഞ്ഞിട്ടുണ്ട്. അങ്ങേയ്ക്ക് ലഭിച്ച ആ നിവേദനം എനിക്കും ലഭിച്ചിട്ടുണ്ട്. അതില്‍ പറയുന്ന എല്ലാ കാര്യങ്ങളും ശരിയല്ല.
കോടിയേരി ബാലകൃഷ്ണന്‍ : പൊതുവില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ഇത്തരത്തിലുള്ള ധാരാളം പ്രശ്നങ്ങള്‍ ഇതിന്റെ ഭാഗമായി ഉയര്‍ന്ന് വന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. ഒന്നാമതായി ഈ റിപ്പോര്‍ട്ട് മലയാളത്തില്‍ ആര്‍ക്കും ലഭിച്ചിട്ടില്ല. ബയോ ഡൈവേഴ്സിറ്റി ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ കോപ്പി മുഖ്യമന്ത്രി ഇന്ന് രാവിലെ എനിക്ക് തന്നു. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ എം.എല്‍.എമാര്‍ മാത്രം അറിഞ്ഞാല്‍ പോരാ. നാട്ടിലെ മുഴുവന്‍ ജനങ്ങളും മനസിലാക്കണം. ഈ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി ജനങ്ങളുടെ ആശങ്കകള്‍ അകറ്റണം. ഉള്ളതും ഇല്ലത്തതും ഇതിന്റെ ഭാഗമായി പ്രചരിപ്പിക്കുന്നുണ്ട്. ചില കേന്ദ്രങ്ങള്‍ അച്ചടിച്ചിരിക്കുന്ന ലഘുലേഖകള്‍ പരിശോധിക്കുമ്പോള്‍ അവയിലെ വിശദാംശങ്ങള്‍ക്ക് റിപ്പോര്‍ട്ടുമായി ബന്ധമില്ലെന്ന് മനസിലാവും. യഥാര്‍ത്ഥ വസ്തുത എന്താണെന്നുള്ളത് ജനങ്ങളെ അറിയിക്കാന്‍ മടിച്ച് നിന്നാല്‍ സംസ്ഥാനത്ത് ആരോഗ്യകരമല്ലാത്ത സ്ഥിതിവിശേഷങ്ങളുണ്ടാവും.
അബ്ദുറബിമാന്‍ രണ്ടത്താണി എം എല്‍ എ ഇടപെടുന്നു.
അബ്ദുറബിമാന്‍ രണ്ടത്താണി : കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നടപ്പിലാക്കിയ സമയത്ത് ഒരു ഇടപെടല്‍ ഉണ്ടാകാത്തതിന്റെ ദുരന്തം നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. തീരപ്രദേശത്ത് കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ നടപ്പിലാക്കിയ സമയത്ത് CRZ ആക്ട് ആവാസവ്യവസ്ഥയെ ബാധിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ആവാസവ്യവസ്ഥയെ ബാധിക്കുന്ന വിധം CRZ ആക്ട് മാറിയിരിക്കുന്നു. യഥാസമയം വേണ്ടരീതിയില്‍ ഇടപെടാത്തതുകൊണ്ടാണ് ഇത് സംഭവിച്ചത്. അതുകൊണ്ട് ഇവിടെ ഒരു ഇടപെടല്‍ ആവശ്യമല്ലെ?
കോടിയേരി ബാലകൃഷ്ണന്‍ : അങ്ങനെയൊരു ഇടപെടല്‍ അടിയന്തിരമായി വേണമെന്നുള്ളതുകൊണ്ടാണ് ഈ പ്രമേയത്തിന് ഞാന്‍ നോട്ടീസ് കൊടുത്തത്. കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ വന്ന സന്ദര്‍ഭത്തില്‍ നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടായി. തീരദേശങ്ങളില്‍ ഒരു കാര്യവും അനുവദിക്കില്ല. തീരദേശങ്ങളുള്ള മണ്ഡലങ്ങളിലെ എം.എല്‍.എ. മാര്‍ക്ക് അതിന്റെ പ്രയാസം ശരിക്കും മനസ്സിലാവും.
ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ഇടപെടുന്നു.
ആറ് സംസ്ഥാനങ്ങള്‍ ഇതിലെ പരാമര്‍ശങ്ങള്‍ക്കെതിരായി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. അതിനെതുടര്‍ന്നാണ് ഡോ. കസ്തൂരി രംഗന്‍ ചെയര്‍മാനായിട്ടുള്ള അനോമലികള്‍ പരിഹരിക്കുവാനുള്ള കമ്മിറ്റികള്‍ വച്ചത്. ആ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ആ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ച് എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് അതാത് ഗവണ്‍മെന്റുകളുമായി ചര്‍ച്ച ചെയ്തതിനുശേഷം അവര്‍ കൊടുക്കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചുകൊണ്ടേ കേന്ദ്രഗവണ്‍മെന്റ് ഒരു തീരുമാനത്തില്‍ എത്തുകയുള്ളു. അതിനു മുമ്പേ നമ്മുടെ സംസ്ഥാനം മുഴുവനും പശ്ചിമഘട്ട മലനിരകള്‍ മുഴുവനും പരിഭ്രമമുണ്ടാക്കാന്‍, കിംവദന്തി ഉണ്ടാക്കാനുള്ള ശ്രമത്തെ ചെറുക്കണം.
പി. സി ജോര്‍ജ്ജ് : ഈ റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റിന് കൊടുത്തു. കേന്ദ്ര ഗവണ്‍മെന്റ് ഒരു കമ്മീഷനെ നിയമിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഗ്രീന്‍ ട്രൈബ്യൂണലില്‍ കേസ് കൊടുത്തിരിക്കുകയാണ്. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം നടപ്പിലാക്കിക്കൊണ്ടിരി ക്കുകയാണ്. ഗവണ്‍മെന്റ് ഓര്‍ഡറില്ലാതെ ഗ്രീന്‍ ട്രൈബ്യൂണല്‍ എങ്ങനെ ഇടപെടും. അത് ഗവണ്‍മെന്റിലേക്ക് നോട്ടീസായിരിക്കുകയാണ്. ഇതിന്റെ പുറകില്‍ നടക്കുന്ന കളി കൂടി ഈ സഭ അറിയാന്‍ വേണ്ടി ഇത്രയും പറഞ്ഞുവെന്നേയുള്ളു.
കോടിയേരി ബാലകൃഷ്ണന്‍ : ചീഫ് വിപ്പ് പറയുന്നത് ശരിയാണെങ്കില്‍ വളരെ ഗൌരവമുള്ള പ്രശ്നമാണിത്. ഏതെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകനോ മറ്റാരെങ്കിലുമോ ഈ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കണമെന്ന് സുപ്രീംകോടതിയ സമീപിച്ചാല്‍ ഗ്രീന്‍ ബെഞ്ചിനെക്കൊണ്ട് നടപ്പാക്കപ്പെടുന്ന സാഹചര്യം വരും. അത് അതേപടി നടപ്പാക്കപ്പെട്ടാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും. ഈയൊരവസ്ഥയില്‍ പരിസ്ഥിതിക്ക് അനുകൂലമായിട്ടുള്ള ഭാഗങ്ങള്‍ അംഗീകരിച്ചും ബാക്കി ഭാഗങ്ങളോട് വിയോജിച്ചും ഒരു നിലപാട് സ്വീകരിക്കുകയും അക്കാര്യങ്ങള്‍ സുപ്രീം കോടതിയെ കൂടി ബോധ്യപ്പെടുത്തുകയും വേണം. അല്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക. മലയോരത്തുള്ളവര്‍ ഇറങ്ങിപ്പോകേണ്ടി വരുമെന്ന സംശയം ജനങ്ങളിലുണ്ട്. ഈ സംശയം ദുരീകരിക്കാനായി സംസ്ഥാന ഗവണ്‍മെന്റ് ഇടപെടണം. ബന്ധപ്പെട്ടവരെ സമീപിക്കണം. ഇപ്പോള്‍ വിശദമായി വിലയിരുത്തുന്നതിന് വേണ്ടി ഡോ. കസ്തൂരി രംഗന്‍ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടല്ലൊ. കസ്തൂരി രംഗന്‍ ഇവിടെ ആരെയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെ കണ്ടോ?
പി സി ജോര്‍ജ്ജ് : കസ്തൂരിരംഗന്‍ കേരളത്തില്‍ വന്നിട്ടില്ലല്ലോ. കസ്തൂരി രംഗന്‍ ആരെയാണ് കണ്ടത്? ഈ നിമിഷം വരെ ആരെയെങ്കിലും ഏതെങ്കിലും പൊതുപ്രവര്‍ത്തകനെയോ, ത്രിതലപഞ്ചായത്ത് മെമ്പര്‍മാരെയോ കണ്ടിട്ടുണ്ടോ? ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കൊടുക്കുന്നതിന് മുമ്പ് ജനപ്രതിനിധികളില്‍ ആരെയെങ്കിലും കണ്ടിട്ടുണ്ടോ? ഈ സ്റേറ്റിലെ ത്രിതല പഞ്ചായത്ത് മെമ്പര്‍മാരെ കണ്ടിട്ടുണ്ടോ? ആരോടും ചോദിക്കാതെ എങ്ങനെയാണ് റിപ്പോര്‍ട്ട് കൊടുക്കുന്നത്? ആ റിപ്പോര്‍ട്ടിനോടുള്ള സമീപനം എന്തായിരിക്കുമെന്നുള്ളതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.
വി ഡി സതീശന്‍ എം എല്‍ എ ഇടപെടുന്നു
വി ഡി സതീശന്‍ : ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രഗവണ്‍മെന്റ് അക്സെപ്റ്റ് ചെയ്തിട്ടില്ലായെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ അറിയണം. മാത്രമല്ല, ആറ് സംസ്ഥാനങ്ങള്‍ ഇതിലെ പരാമര്‍ശങ്ങള്‍ക്കെതിരായി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. അതിനെതുടര്‍ന്നാണ് ഡോ. കസ്തൂരി രംഗന്‍ ചെയര്‍മാനായിട്ടുള്ള അനോമലികള്‍ പരിഹരിക്കുവാനുള്ള കമ്മിറ്റികള്‍ വച്ചത്. ആ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ആ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ച് എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് അതാത് ഗവണ്‍മെന്റുകളുമായി ചര്‍ച്ച ചെയ്തതിനുശേഷം അവര്‍ കൊടുക്കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചുകൊണ്ടേ കേന്ദ്രഗവണ്‍മെന്റ് ഒരു തീരുമാനത്തില്‍ എത്തുകയുള്ളു. അതിനു മുമ്പേ നമ്മുടെ സംസ്ഥാനം മുഴുവനും പശ്ചിമഘട്ട മലനിരകള്‍ മുഴുവനും പരിഭ്രമമുണ്ടാക്കാന്‍, കിംവദന്തി ഉണ്ടാക്കാനുള്ള ശ്രമത്തെ ചെറുക്കണം. ആ പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കുമെന്ന് ഉറപ്പുകൊടുക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവര്‍ക്കുമില്ലേ?
ഈ റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരുമായും, എം എല്‍ എ മാരുമായും, എം പി മാരുമായും ചര്‍ച്ച ചെയ്തുവെന്ന് മാധവ് ഗാഡ്ഗില്‍ അദ്ദേഹത്തിന്റെ ആമുഖത്തില്‍ എഴുതിയിരിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ പങ്കുവെക്കുമ്പോള്‍ അത് മുഖവിലക്കെടുക്കാതെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളും വസ്തുതയുമായി താരതമ്യം ചെയ്യാതെ തെറ്റിദ്ധാരണ പരത്തുന്നതാരാണ് എന്നത് വേറെ പരിശോധിക്കണം.
കോടിയേരി ബാലകൃഷ്ണന്‍ : വി ഡി സതീശന്‍, നമുക്ക് റിപ്പോര്‍ട്ടുകള്‍ മനസ്സിലാവുമെങ്കിലും അബ്ദുറഹിമാന്‍ രണ്ടത്താണി സൂചിപ്പിച്ച അനുഭവം മുന്നിലുണ്ട്. അദ്ദേഹം പറഞ്ഞതുപോലെ Coastal Regulation zone (CRZ) വന്നപ്പോള്‍ ഒരിക്കല്‍ വെള്ളത്തില്‍ വീണതാണ്. അതിന്റെ ഫലമായി തീരദേശപ്രദേശങ്ങളില്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. പരിസ്ഥിതി ഘടനയെ തകര്‍ക്കാതെ തീരപ്രദേശങ്ങളില്‍ ടൂറിസം വികസനം സാധ്യമാവും. അതിന് തടസമാവുകയാണ് CRZ. കേരളത്തിന്റെ തീരപ്രദേശങ്ങളിലാണ് ലോകനിലവാരത്തിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള സാധ്യതയുള്ളത്. അതിപ്പോള്‍ സാധിക്കുന്നില്ല. ഇതുപോലെEcology Sensitive Zone(ESZ)ല്‍ 14 താലൂക്കുകളാണ് ഉള്‍പ്പെടുന്നത്. അതിലെ 2-ാം നമ്പര്‍ വിഭാഗത്തിലും 3-ാം നമ്പര്‍ വിഭാഗത്തിലും വേറെയും താലൂക്കുകള്‍ വരുന്നുണ്ട്. ജനവാസ കേന്ദ്രങ്ങള്‍ ഇതിനകത്ത് ഉള്‍പ്പെടുത്തണമെന്ന അവസ്ഥ വന്നാലുള്ള സ്ഥിതി ഗുരുതരമായിരിക്കും. അതുകൊണ്ട് ആശങ്ക ദൂരീകരിക്കുവാന്‍ സന്ദര്‍ഭത്തിനനുസരിച്ച് ഇടപെടുകയാണ് വേണ്ടത്.
ഇ എസ് ബിജിമോള്‍ എം എല്‍ എ ഇടപെടുന്നു.
ഇ എസ് ബിജിമോള്‍ : 2011 സെപ്തംബര്‍ 11 ന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് ഒമ്പത് മാസക്കാലം വെളിച്ചം കണ്ടിട്ടില്ല. ഒമ്പത് മാസം റിപ്പോര്‍ട്ട് പുറത്തുവിടുകയോ, സമര്‍പ്പിച്ചിട്ടുണ്ടോയെന്നതിന്റെ വിശദാംശവും നമ്മുടെ മുമ്പിലില്ലായിരുന്നു. മാധവ് ഗാഡ്ഗില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അത് പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരികയും അതുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പരാതിയോ മറ്റോ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമൊരുക്കി കൊടുക്കണമായിരുന്നു. ഇവിടെ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമുണ്ടായില്ല. ആളുകളുടെ ഇടയില്‍ ഒരു ആശങ്കയായി മാറുന്ന സ്ഥിതിയിലേക്ക് കാര്യമെത്തിയിരിക്കുന്നു. മാധവ് ഗാഡ്ഗിലിന്റെ 522 ഓളം പേജ് വരുന്ന റിപ്പോര്‍ട്ട് ഡൌണ്‍ലോഡ് ചെയ്ത് ബുക്കാക്കിയപ്പോള്‍ അത് ചുമക്കാന്‍ ഒരാളെ വേണ്ട സ്ഥിതിയാണ്. വായിച്ചുതീര്‍ക്കാന്‍ ഒരു വര്‍ഷമെടുക്കും. ഈ റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരുമായും, എം എല്‍ എ മാരുമായും, എം പി മാരുമായും ചര്‍ച്ച ചെയ്തുവെന്ന് മാധവ് ഗാഡ്ഗില്‍ അദ്ദേഹത്തിന്റെ ആമുഖത്തില്‍ എഴുതിയിരിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ പങ്കുവെക്കുമ്പോള്‍ അത് മുഖവിലക്കെടുക്കാതെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളും വസ്തുതയുമായി താരതമ്യം ചെയ്യാതെ തെറ്റിദ്ധാരണ പരത്തുന്നതാരാണ് എന്നത് വേറെ പരിശോധിക്കണം.
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിക്ക് അനുകൂലമായ കുറേ ഭാഗങ്ങളുണ്ട്. അതിലെ വികസന വിരുദ്ധമായുള്ള കാര്യങ്ങള്‍ തള്ളിക്കളയുക. അങ്ങനെ രണ്ടുരീതിയില്‍ ഈ റിപ്പോര്‍ട്ടിനെ സമീപിക്കണം. റിപ്പോര്‍ട്ടിനുമേല്‍ അനൂകൂലമായും പ്രതികൂലമായും വന്നിട്ടുള്ള എല്ലാ അഭിപ്രായങ്ങളെയും കണക്കിലെടുത്തുകൊണ്ട് സര്‍ക്കാര്‍ ഒരു നോട്ട് തയ്യാറാക്കണം. അതില്‍ അംഗീകരിക്കുന്ന ഭാഗവും അംഗീകരിക്കാന്‍ സാധിക്കാത്ത ഭാഗവും രേഖപ്പെടുത്തണം.
ഒരു സര്‍വ്വകക്ഷിയോഗം ഇത് ചര്‍ച്ച ചെയ്യാന്‍ വേണ്ടി വിളിച്ചുകൂട്ടാന്‍ തയ്യാറാവണം. ഗവണ്‍മന്റിന്റെ നിലപാട് വ്യക്തമാക്കണം. യോജിക്കുന്ന കാര്യങ്ങളും വിയോജിക്കുന്ന കാര്യങ്ങളും തുറന്ന് പറയണം. അതല്ല, ഈ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയണമെന്നാണ് ഗവണ്‍മെന്റിന്റെ അഭിപ്രായമെങ്കില്‍ അത് സര്‍വ്വകക്ഷി യോഗത്തിന് മുന്നില്‍ വെക്കണം. പ്രസ്തുത യോഗത്തിന്റെ തീരുമാനമനുസരിച്ച് ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ അഭിപ്രായം രൂപം കൊടുത്ത് അത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി തയ്യാറാകണം
കോടിയേരി ബാലകൃഷ്ണന്‍ : ഞാന്‍ ഈ റിപ്പോര്‍ട്ട് പൊതുജനസമക്ഷം വയ്ക്കാന്‍ നിര്‍ബന്ധിതനായത് കേരളത്തില്‍ നിന്നൊരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സമീപിച്ചതിനെത്തുടര്‍ന്നാണ്. ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ തീരുമാനത്തിനെ ചോദ്യം ചെയ്തുകൊണ്ട് ഡല്‍ഹിയില്‍ ഹൈക്കോടതിയില്‍ പോയി. ഡല്‍ഹി ഹൈക്കോടതിയുടെ അംഗീകാരം കിട്ടിയതിനുശേഷമാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു കോപ്പിയുമായി റിപ്പോര്‍ട്ട് വയ്ക്കേണ്ട കാര്യമില്ല. ഈ സംശയത്തിനൊക്കെ അടിസ്ഥാനമുണ്ടായത് ഇവിടെ നിന്നാണ്. ഈ റിപ്പോര്‍ട്ടിനകത്ത് എന്തൊക്കെ വിശദാംശങ്ങളാണ് ഉള്ളത് എന്നത് പരസ്യപ്പെടുത്തുവാന്‍ തയ്യാറാവാതെ ദുരൂഹമായ നിലയില്‍ കൈകാര്യം ചെയ്തതാണ് ഇത്രയധികം പ്രതിഷേധത്തിന് കാരണമാക്കിയത്.
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിക്ക് അനുകൂലമായ കുറേ ഭാഗങ്ങളുണ്ട്. അതിലെ വികസന വിരുദ്ധമായുള്ള കാര്യങ്ങള്‍ തള്ളിക്കളയുക. അങ്ങനെ രണ്ടുരീതിയില്‍ ഈ റിപ്പോര്‍ട്ടിനെ സമീപിക്കണം. റിപ്പോര്‍ട്ടിനുമേല്‍ അനൂകൂലമായും പ്രതികൂലമായും വന്നിട്ടുള്ള എല്ലാ അഭിപ്രായങ്ങളെയും കണക്കിലെടുത്തുകൊണ്ട് സര്‍ക്കാര്‍ ഒരു നോട്ട് തയ്യാറാക്കണം. അതില്‍ അംഗീകരിക്കുന്ന ഭാഗവും അംഗീകരിക്കാന്‍ സാധിക്കാത്ത ഭാഗവും രേഖപ്പെടുത്തണം.
ഒരു സര്‍വ്വകക്ഷിയോഗം ഇത് ചര്‍ച്ച ചെയ്യാന്‍ വേണ്ടി വിളിച്ചുകൂട്ടാന്‍ തയ്യാറാവണം. ഗവണ്‍മന്റിന്റെ നിലപാട് വ്യക്തമാക്കണം. യോജിക്കുന്ന കാര്യങ്ങളും വിയോജിക്കുന്ന കാര്യങ്ങളും തുറന്ന് പറയണം. അതല്ല, ഈ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയണമെന്നാണ് ഗവണ്‍മെന്റിന്റെ അഭിപ്രായമെങ്കില്‍ അത് സര്‍വ്വകക്ഷി യോഗത്തിന് മുന്നില്‍ വെക്കണം. പ്രസ്തുത യോഗത്തിന്റെ തീരുമാനമനുസരിച്ച് ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ അഭിപ്രായം രൂപം കൊടുത്ത് അത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.
സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പറും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ പ്രമേയാവതരണത്തെ തുടര്‍ന്ന് എം എല്‍ എമാരായ ജോസഫ് വാഴക്കന്‍, മുല്ലക്കര രത്നാകരന്‍, ടി എ അഹമ്മദ് കബീര്‍, ജോസ് തെറ്റയില്‍, റോഷി അഗസ്റിന്‍, എ കെ ബാലന്‍, എ എ അസീസ്, ടി എന്‍ പ്രതാപന്‍, രാജു എബ്രഹാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
തുടര്‍ന്ന് ചര്‍ച്ചയുടെ പൊതുവായ സ്വഭാവം ഉള്‍ക്കൊണ്ടുകൊണ്ട് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. : “മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്ന ആശങ്ക ഈ സഭ ഉള്‍ക്കൊള്ളുന്നു. പരിസ്ഥിതി-വനം സംരക്ഷണത്തിന്റെ പ്രസക്തി പൂര്‍ണ്ണമായും അംഗീകരിക്കുന്നതോടൊപ്പം ജനജീവിതവും നാടിന്റെ വികസന ആവശ്യങ്ങളും കൂടി സമന്വയിപ്പിച്ച് കൊണ്ട് പ്രായോഗികമായ ഒരു സമീപനം രൂപീകരിക്കണമെന്ന് സഭ അഭിപ്രായപ്പെടുന്നു. പ്രകൃതി സംരക്ഷണവും നാടിന്റെ വികസന ആവശ്യങ്ങളും പരസ്പര പൂരകമായി പോകുന്നതാണ് ഏറ്റവും അഭികാമ്യമായ സാഹചര്യം. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ അപ്രായോഗികമായ ശുപാര്‍ശകള്‍ അംഗീകരിക്കരുതെന്നും പരിസ്ഥിതി വനമേഖലകളിലെ സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ജനപങ്കാളിത്തത്തോടുകൂടി സമഗ്രമായ ചര്‍ച്ചകള്‍ക്കു ശേഷമേ നടപ്പിലാക്കാവൂ എന്നും ഈ സഭ കേന്ദ്രഗവണ്‍മെന്റിനോട് ഐകകണ്ഠ്യേന അഭ്യര്‍ത്ഥിക്കുന്നു''
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് പിന്താങ്ങി.
കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച ഉപക്ഷേപം സഭയുടെ അനമതിയോടെ പിന്‍വലിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച ചട്ടം 275 പ്രകാരമുള്ള സബ്സ്റാന്‍ഡീവ് പ്രമേയം സഭ ഐക്യകണ്ഠേന പാസാക്കി.

സംഘപരിവാരം വിഷംചീറ്റുമ്പോള്‍

സംഘപരിവാരം വിഷംചീറ്റുമ്പോള്‍
എന്‍ വി അജിത്ത്
സംഘപരിവാറിന്റെ ആശയപദ്ധതിയുടെ അടിത്തറതന്നെ മനുസ്മൃതിയാണ്. സ്ത്രീ സ്വാതന്ത്യ്രം അര്‍ഹിക്കുന്നില്ലെന്നാണ് മനുസ്മൃതി പറയുന്നത്. കുട്ടിക്കാലത്ത് അച്ഛന്റെയും യുവതിയാകുമ്പോള്‍ ഭര്‍ത്താവിന്റെയും വൃദ്ധയാകുമ്പോള്‍ മകന്റെയും സംരക്ഷണയിലാകും സ്ത്രീയെന്ന് മനുസ്മൃതി വ്യക്തമാക്കുന്നു. സ്ത്രീക്ക് സ്വന്തം നിലയില്‍ അസ്തിത്വം അനുവദിക്കാന്‍ തയ്യാറാകാത്ത ഈ മനുസ്മൃതി അടിസ്ഥാനമാക്കിയ ഭരണഘടന വേണമെന്ന് പലവട്ടം പറഞ്ഞ സംഘടനയാണ് ആര്‍എസ്എസ്. എന്‍ഡിഎ ഭരണകാലത്ത് ഭരണഘടന പൊളിച്ചെഴുതാനുള്ള സാധ്യതകള്‍ തേടി ജസ്റിസ് വെങ്കടചെല്ലയ്യയുടെ നേതൃത്വത്തില്‍ ഒരു സമിതിയെപ്പോലും വാജ്പേയി സര്‍ക്കാര്‍ വച്ചിരുന്നു.
സ്ത്രീകള്‍ക്കെതിരായ ആക്രമണവും പീഡനവും തടയാന്‍ ഈ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് കഴിയില്ലെന്നു മാത്രമല്ല, ആണ്‍ ആധിപത്യത്തിനും അതുവഴി ഇത്തരം ആക്രമണങ്ങള്‍ക്കും ശക്തി വര്‍ധിക്കുകയുമാണ് ചെയ്യുക. സ്ത്രീകളോടുള്ള ഈ സങ്കുചിത വര്‍ഗീയ സങ്കല്‍പ്പമാണ് പെണ്‍ഭ്രൂണഹത്യക്കുപോലും കാരണമാകുന്നതെന്നും കാണാന്‍ വിഷമമില്ല. അതായത്, സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി സ്ത്രീകളെ കച്ചവടച്ചരക്കായി പ്രതിഷ്ഠിക്കുന്നതുമാത്രമല്ല, സംഘപരിവാറിന്റെ പിന്തിരിപ്പന്‍ ആശയങ്ങളും അവര്‍ക്കെതിരെയുള്ള വര്‍ധിച്ച ആക്രമണത്തിനും പീഡനത്തിനും കാരണമാകുന്നുണ്ട്.
സ്ത്രീകളോടുള്ള സംഘപരിവാറിന്റെ സമീപനം സര്‍സംഘചാലക് മോഹന്‍ഭഗവതിന്റെ വാക്കുകളില്‍ നിസ്സംശയം തെളിയുന്നു. സ്ത്രീകള്‍ വീട്ടുജോലിചെയ്ത് ഒതുങ്ങിക്കഴിഞ്ഞാല്‍ മതിയെന്നാണ് ഡല്‍ഹിയില്‍ ഡിസംബര്‍ 16 ന് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തതിനെക്കുറിച്ച് പരാമര്‍ശിക്കവെ ആര്‍എസ്എസ് തലവന്‍ പറഞ്ഞത്. മധ്യപ്രദേശിലെ വാണിജ്യനഗരമായ ഇന്‍ഡോറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ യോഗത്തിലാണ്, സഹജമായ സ്ത്രീവിരുദ്ധതയുടെ ശബ്ദം ആര്‍എസ്എസ് തലവനില്‍നിന്നുയര്‍ന്നത്. "ഭാര്യാഭര്‍തൃബന്ധം ഒരു സാമൂഹ്യകരാറിന്റെ ഭാഗമാണെന്നും അതനുസരിച്ച് സ്ത്രീകള്‍ വീട്ടുജോലിയെടുക്കുകയും പുരുഷനെ തൃപ്തിപ്പെടുത്തുകയുമാണ് വേണ്ടതെന്നു" മാണ് അദ്ദേഹത്തിന്റെ പക്ഷം. "പുരുഷന്‍ സ്ത്രീകളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും അവളെ സംരക്ഷിക്കുകയുംചെയ്യും. ഭാര്യ തന്റെ ഉത്തരവാദിത്തങ്ങളായ വീട്ടുജോലിയും പുരുഷനെ തൃപ്തിപ്പെടുത്തലും തുടരുന്നിടത്തോളം ഈ കരാറില്‍ സ്ത്രീയെ പുരുഷന്‍ നിലനിര്‍ത്തും. കരാര്‍ മാനിക്കുന്നതില്‍ സ്ത്രീ പരാജയപ്പെട്ടാല്‍ പുരുഷന് സ്ത്രീയെ തള്ളിപ്പറയാം" ഇതാണ് മോഹന്‍ഭഗവത് പറഞ്ഞത്. "ബലാത്സംഗങ്ങള്‍ നഗരങ്ങളുടെ ഇന്ത്യയിലാണ് നടക്കുന്നതെന്നും ഗ്രാമങ്ങളുടെ ഭാരതത്തിലല്ലെന്നും" അസമിലെ സില്‍ച്ചറില്‍ നടത്തിയ പ്രസംഗത്തില്‍ മോഹന്‍ ഭഗവത് പറഞ്ഞതും വിവാദമായിരുന്നു.
സ്ത്രീ എന്നും വീടിന്റെ അകത്തളങ്ങളില്‍ മുനിഞ്ഞു കത്തേണ്ടവളാണെന്ന തത്വശാസ്ത്രത്തിന്റെ പതാകവാഹകനായ മോഹന്‍ഭഗവതില്‍നിന്ന് ഇതുമാത്രമേ പ്രതീക്ഷിക്കാനും പാടുള്ളൂ. 'വയ്ക്കുക, വിളമ്പുക, പ്രസവിക്കുക' എന്നതാണ് ആര്‍എസ്എസിന്റെ കണ്ണില്‍ സ്ത്രീയുടെ ജീവിതദൌത്യം. അതിനപ്പുറത്തെ ലോകത്തെക്കുറിച്ചുള്ള ഒരാഗ്രഹവും അഭിലാഷവും അവള്‍ക്കുണ്ടായിരിക്കരുത്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് വരരുതെന്നര്‍ഥം. അങ്ങനെ ആഗ്രഹിച്ചാല്‍ അത് ലക്ഷ്മണരേഖയുടെ ലംഘനമായിരിക്കുമെന്ന് മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭയിലെ വ്യവസായ മന്ത്രി കൈലാസ് വിജയവര്‍ഗീയ പറഞ്ഞിട്ടുണ്ട്. സീത ലക്ഷ്മണ രേഖ ലംഘിച്ചതുകൊണ്ടാണ് രാവണന് തട്ടിക്കൊണ്ടുപോകാനായതെന്നാണ് വിജയവര്‍ഗീയ എന്ന ആര്‍എസ്എസുകാരന്റെ വാദം. തെറ്റു ചെയ്തത് രാവണനല്ല മറിച്ച്, ലക്ഷ്മണരേഖ ലംഘിച്ച സീതയാണെന്ന്. രാവണന്‍ പുരുഷനാണല്ലോ. ഇതേ ആശയമാണ് ഗുജറാത്തിലെ ആള്‍ദൈവമായ അസാറാം ബാപ്പുവും പ്രകടിപ്പിച്ചത്. ബലാത്സംഗം ചെയ്തവരെപ്പോലെതന്നെ അതിന് വിധേയയായ ഡല്‍ഹിയിലെ പെണ്‍കുട്ടിയും കുറ്റക്കാരിയാണെന്നാണ് സംഘപരിവാറിന്റെ ആശയപദ്ധതികള്‍ സ്വീകരിക്കുന്ന ഈ ആള്‍ ദൈവത്തിന്റെ വെളിപാട്. ഒരു കൈയടിച്ചാല്‍ എങ്ങനെ ശബ്ദമുണ്ടാകുമെന്ന ചൊല്ലിലൂടെയാണ് ഹീനമായ കൃത്യത്തെ അയാള്‍ ന്യായീകരിക്കുന്നത്. സ്ത്രീകള്‍ പൊതുസമൂഹത്തിലേക്ക് വരുന്നതും പുരുഷനൊപ്പം തുല്യതയോടെ ജോലിചെയ്യുന്നതും ഫ്യൂഡല്‍ പാരമ്പര്യത്തിന്റെയും പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന്റെയും നേരവകാശികള്‍ക്ക് ഒരിക്കലും സഹിക്കുമായിരുന്നില്ല. അതുകൊണ്ടാണ് കാക്കിട്രൌസറും കുറുവടിയും ഇന്നും ഉപേക്ഷിക്കാത്തവര്‍ പെണ്‍കുട്ടികള്‍ പാവാട ധരിക്കരുതെന്ന് പറയുന്നത്.
ഗ്രാമീണ ഭാരതത്തിലല്ല ഇന്ത്യന്‍ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ നടക്കുന്നതെന്ന ഭഗവത്തിന്റെ പ്രസ്താവനയും വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അഷീഷ്നന്ദിയെപ്പോലുള്ള സാമൂഹ്യശാസ്ത്രജ്ഞര്‍ ഭഗവത്തിന്റെ പ്രസ്താവനക്കെതിരെ വസ്തുതകളുമായി രംഗത്ത് വരികയുണ്ടായി. അദ്ദേഹം നടത്തുന്ന നിരീക്ഷണം, ഗ്രാമീണ ഭാരതത്തിലാണ് എഴുപത് ശതമാനം ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും നടക്കുന്നതെന്നാണ്. ഗ്രാമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നു മാത്രമല്ല, പൊലീസ് കേസ് രജിസ്റര്‍ചെയ്യുന്നുമില്ല. മാത്രമല്ല, നഗരങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ നിരക്കിലുള്ള വര്‍ധനയും ബോധനിലവാരത്തിലുള്ള വ്യത്യാസവും കാരണം ഇത്തരം കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെടുന്നുണ്ട്.
ഗ്രാമീണ ഭാരതത്തിലെ സ്ത്രീകളുടെ അവസ്ഥയറിയണമെങ്കില്‍ 'ഹിന്ദുത്വത്തിന്റെ പരീക്ഷണശാല'യായ ഗുജറാത്തിലേക്ക് പോയാല്‍ മതി. ഉത്തര ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയില്‍ ഹലോല്‍ ഗ്രാമത്തില്‍ രണ്ടര വയസ്സുള്ള കുട്ടിയെ ബന്ധുതന്നെ ബലാത്സംഗം ചെയ്ത് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. ഡിസംബര്‍ 21 നാണ് ഈ സംഭവം. നാലുദിവസം കഴിഞ്ഞപ്പോള്‍ കുട്ടി മരിക്കുകയും ഹലോലില്‍ ജനങ്ങള്‍ പ്രതിഷേധ സൂചകമായി ബന്ദ് നടത്തുകയുംചെയ്തു. ഇതേ ജില്ലയില്‍തന്നെയുള്ള ലപാനി ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം മറ്റൊരുഗ്രാമത്തില്‍ ബോധമില്ലാത്ത അവസ്ഥയില്‍ വലിച്ചെറിഞ്ഞു. മോഡിയുടെ ഗുജറാത്തില്‍ ഈ പെണ്‍കുട്ടിയെ ചികിത്സിക്കാന്‍ ഒരു ആശുപത്രിയും തയ്യാറായില്ല. ബലാത്സംഗമല്ല വീണ് പരിക്കേറ്റതാണെന്ന് കള്ളം പറയേണ്ടിവന്നു കുട്ടിക്ക് ചികിത്സ ലഭിക്കാന്‍. എന്നിട്ടും ഇന്ത്യക്ക് പകരം ഭാരതമെന്ന പേരിട്ടാല്‍ ഈ തിന്മ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വഹിന്ദു പരീക്ഷത്തിന്റെ 'അന്താരാഷ്ട്ര' പ്രസിഡന്റ് അശോക്സിംഗാള്‍ പറയുന്നത്.
സ്ത്രീകള്‍ക്കെതിരായ ആക്രമണവും പീഡനവും തടയാന്‍ പുരുഷനൊപ്പം സ്ത്രീകള്‍ക്കും തുല്യഅവകാശവും അവസരങ്ങളും നല്‍കി അവരെ കൈപിടിച്ചുയര്‍ത്തുകയും അവരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഫലപ്രദമായ സംവിധാനം കെട്ടിപ്പടുക്കുകയുമാണ് വേണ്ടത്. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ തടയാന്‍ സംഘപരിവാരത്തിന്റെ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് കഴിയില്ലെന്നു മാത്രമല്ല, ആണ്‍ ആധിപത്യത്തിനും അതുവഴി ഇത്തരം ആക്രമണങ്ങള്‍ക്കും ശക്തി വര്‍ധിക്കുകയുമാണ് ചെയ്യുക. സ്ത്രീകളോടുള്ള ഈ സങ്കുചിത വര്‍ഗീയ സങ്കല്‍പ്പമാണ് പെണ്‍ഭ്രൂണഹത്യക്കുപോലും കാരണമാകുന്നതെന്നും കാണാന്‍ വിഷമമില്ല. അതായത്, സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി സ്ത്രീകളെ കച്ചവടച്ചരക്കായി പ്രതിഷ്ഠിക്കുന്നതുമാത്രമല്ല, സംഘപരിവാറിന്റെ പിന്തിരിപ്പന്‍ ആശയങ്ങളും അവര്‍ക്കെതിരെയുള്ള വര്‍ധിച്ച ആക്രമണത്തിനും പീഡനത്തിനും കാരണമാകുന്നുണ്ട്.

സമരങ്ങളെ പുച്ഛിച്ച് മാധ്യമങ്ങള്‍ അധ:പധിക്കരുത്: പിണറായി

സമരങ്ങളെ പുച്ഛിച്ച് മാധ്യമങ്ങള്‍ അധ:പധിക്കരുത്: പിണറായി


തിരു: നെറികേടിനെതിരായ സമരങ്ങളെ പുച്ഛിക്കുന്ന മാധ്യമങ്ങളോടൊപ്പമല്ല ജനമെന്ന് തിരിച്ചറിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വലതുപക്ഷ മാധ്യമങ്ങള്‍ നിക്ഷിപ്ത താല്‍പര്യത്തോടൊപ്പമാണ് നില്‍ക്കുന്നത്. എന്നാല്‍ അവര്‍ അപഹസിക്കുന്നതുപോലെയല്ല; ജനം മാറ്റത്തിനൊപ്പമാണ് നില്‍ക്കുന്നത്. വലതുപക്ഷത്തെ പ്രീണിപ്പിക്കുതിനായി ജനകീയ സമരങ്ങളെ അപഹസിച്ച് മാധ്യമങ്ങള്‍ ഇത്രമാത്രം അധ:പതിക്കരുതെന്നും പിണറായി പറഞ്ഞു. സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ വീട്ടമ്മമാരുടെ ക്ലിഫ്ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കേരളം അനവധി സമരങ്ങളെ കണ്ടിട്ടുണ്ട്. ഇന്ന് നാം അനുഭവിക്കുന്ന നേട്ടങ്ങളൊന്നും സ്വയംഭൂവായി ഉണ്ടായതല്ല. ഉജജ്വലമായ സമരങ്ങളിലൂടെ നേടിയെടുത്തതാണ്. അതിനായി എന്തെല്ലാം പീഡനങ്ങള്‍ സഹിച്ചു. എത്ര തല്ലുകൊണ്ടു, ജയില്‍ വാസം അനുഭവിച്ചു. അന്നും വലത്മാധ്യമങ്ങള്‍ സമരത്തെ കണ്ടില്ല.വഴി നാടക്കാനുള്ള അവകാശത്തിനായി നടത്തിയ പാലിയം സമരത്തെ കുറിച്ച് ഒരു വലിയ പത്രം അക്കാലത്തൊരു മുഖപ്രസംഗം എഴുതി. പാലിയം മന്ത്രിമാരുടെ ഭാര്യമാര്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കാനാണ് ഈ സമരമെന്ന്. ആ പത്രത്തിന്റെ വഴിയെ സഞ്ചരിച്ച് പുതിയ മാധ്യമങ്ങളും അധ:പതിക്കുന്നതില്‍ വലിയ ഖേദമുണ്ട്. മാധ്യമങ്ങള്‍ ഒന്നോര്‍ക്കണം. ഈ പറഞ്ഞ മാധ്യമങ്ങള്‍ക്കൊപ്പമല്ല നാട് നിന്നത്. അതുപോലെ ഉമ്മന്‍ചാണ്ടിക്കും രാജിവെച്ച് ഒഴിഞ്ഞ് പോകേണ്ടിവരും.

എല്‍ഡിഎഫിന് നാടിനോടും ജനങ്ങളോടുമാണ് ബാധ്യതയുള്ളത്. നാടിന്റെ വികാരമാണ് എല്‍ഡിഎഫ് പറയുന്നത്. എല്ലാ സമരം നടക്കുമ്പോഴും ചില ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. എന്നാല്‍ അതിനെക്കാള്‍ ഏറെ പരിഗണിക്കേണ്ടത് ആ സമരം ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്നാണ്. അ താണ് മാധ്യമങ്ങള്‍ ചെയ്യേണ്ടതും. മാറുമറയ്ക്കാനായി സ്ത്രികള്‍ സമരം ചെയ്തിട്ടുള്ള നാടാണ് നമ്മുടേത്. ഇന്ന് നിങ്ങളെ ഇവിടെ എത്തിച്ചതും നീതികേടിനെതിരെ പ്രതിഷേധിക്കാനാണ്. തെറ്റുകാരനായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഉപരോധിക്കാനാണ് നാം വന്നത്. എന്നാല്‍ പൊലീസ് തടഞ്ഞു. അതിനാല്‍ ഇവിടെയിരുന്നു.

എന്നാല്‍ ഒരു വീട്ടമ്മക്കുണ്ടായ ബുദ്ധിമുട്ടാണല്ലോ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. പക്ഷേ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിങ്ങള്‍ വീട്ടമ്മമാര്‍ മുഴുവന്‍ ഇവിടെയെത്തി. ഈ സമരം കാണാന്‍ മാധ്യമങ്ങള്‍ക്കാകുമോ. കുടംബശ്രീ സംരക്ഷണത്തിനായി നിങ്ങള്‍ നടത്തിയ സമരത്തേയും മാധ്യമങ്ങള്‍ അപഹസിച്ചു. എന്നാല്‍ സമരത്തിന്റെ ചൂടറിഞ്ഞ് അവസാനം മന്ത്രിമാര്‍ തന്നെ ചര്‍ച്ചക്കെത്തി. ഉറപ്പു തന്നു. എന്നിട്ടം മാധ്യമങ്ങളുടെ പഴി സമരത്തിന്, മിച്ചഭൂമി സമരത്തില്‍ മിച്ചഭൂമിയില്ലെന്ന് പറഞ്ഞ സര്‍ക്കാരിന് നമ്മള്‍ മിച്ചഭൂമി കാണിച്ചുകൊടുത്തു. അത് ഏറ്റെടുത്ത് വിതരണം ചെയ്യാമെന്ന് പറഞ്ഞ സര്‍ക്കാര്‍ എന്നാല്‍ പിന്നീട് വാഗ്ദാനങ്ങള്‍ പാലിച്ചില്ല. അപ്പോള്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാരിനേയല്ലേ മാധ്യമങ്ങള്‍ വിമര്‍ശിക്കേണ്ടത്. എന്ത് നേടി, എന്ത് നേടി എന്ന് ചോദിച്ച് സമരത്തെ പുച്ഛിക്കുകയാണ് അവര്‍ ചെയ്യുന്നത്.

സോളാര്‍ സമരത്തിലും സെക്രട്ടറിയറ്റ് ഉപരോധം നടത്തി. അന്ന് കഴുകന്‍ കണ്ണുകളുമായാണ് മാധ്യമങ്ങള്‍ തമ്പടിച്ചത്. അതുവരെ കൂസലില്ലാതെ നിന്ന ഉമ്മന്‍ചാണ്ടി അവസാനം ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ടേംസ് ഓഫ് റഫറന്‍സ് എല്‍ഡിഎഫുമായി ചര്‍ച്ചചെയ്യാമെന്നും സിറ്റിങ് ജഡ്ജി അന്വേഷിക്കുമെന്നെല്ലാം തന്ന ഉറപ്പെല്ലാം പിന്നീട് മാറ്റി. അത് കൊണ്ടാണ് വീണ്ടും സമരം ശക്തമാക്കിയത്. ഉമ്മന്‍ചാണ്ടി രാജിവെച്ചൊഴിയും വരെ സമരം കൂടുതല്‍ ശക്തമായി തന്നെ തുടരുമെന്നും പിണറായി പറഞ്ഞു.

deshabhimani

ചിറ്റിലപ്പിള്ളിയുടെ സ്ഥാപനത്തില്‍ നാട്ടുകാര്‍ക്ക് പണിയില്ല; തൊഴിലാളിസമരം 600-ാംനാളിലേക്ക്

ചിറ്റിലപ്പിള്ളിയുടെ സ്ഥാപനത്തില്‍ നാട്ടുകാര്‍ക്ക് പണിയില്ല; തൊഴിലാളിസമരം 600-ാംനാളിലേക്ക്

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ തൊഴില്‍സ്ഥാപനത്തില്‍ തൊഴില്‍നിഷേധിച്ചവരുടെ സമരം തിങ്കളാഴ്ച 600-ാം നാളിലേക്ക് കടന്നു. തങ്ങളുടെ സമരം ഇത്രയും നാള്‍ പിന്നിട്ടിട്ടും അലിവു തോന്നാത്ത ചിറ്റിലപ്പിള്ളി, അഴിമതിക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രിയെ ന്യായീകരിച്ച യുവതിക്ക് പാരിതോഷികം പ്രഖ്യാപിച്ചതില്‍ തൊഴിലാളികള്‍ അത്ഭുതപ്പെടുകയാണ്. കീഴ്മാട്-വാഴക്കുളം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ എംഇഎസ് കവലയില്‍ ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള വി സ്റ്റാര്‍ ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിലാണ് 43 കയറ്റിറക്ക് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചത്.

ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ആലുവ ഓഫീസിനു കീഴിലെ 105-ാം നമ്പര്‍ പൂളിലെ തൊഴിലാളികളാണിവര്‍. തൊട്ടടുത്ത സ്ഥാപനങ്ങളായ ഏഷ്യന്‍ പെയിന്റ്, എവിടി, നെസ്റ്റ് ഗ്രൂപ്പ്, നെന്മണി, മലയാള മനോരമയുടെ സഹോദര സ്ഥാപനമായ മിസ്റ്റര്‍ ബട്ലര്‍ എന്നിവിടങ്ങളിലെ കയറ്റിറക്കുജോലി ചെയ്യുന്നവര്‍ക്കാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ സ്ഥാപനത്തില്‍മാത്രം തൊഴില്‍ നിഷേധിച്ചത്. എളമക്കരയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനമാണ് തൊഴിലാളികളുമായി തര്‍ക്കിച്ച് എംഇഎസ് കവലയിലേക്കു പറിച്ചുനട്ടത്. എളമക്കരയില്‍ സ്വന്തമായി ലോഡ് ഇറക്കി ചിറ്റിലപ്പിള്ളി വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

പെരുമ്പാവൂര്‍ എഎല്‍ഒയുടെ അതിര്‍ത്തിയില്‍ ഉള്‍പ്പെടുന്ന ഈ സ്ഥാപനത്തില്‍ തമിഴ്നാട്ടുകാരായ തൊഴിലാളികളെക്കൊണ്ടാണ് ജോലിചെയ്യിക്കുന്നത്. ക്ഷേമബോര്‍ഡിന്റെ നിയമം പാലിക്കാതെയാണ് തൊഴില്‍ നല്‍കിയതെന്ന് വിവരാവകാശനിയമപ്രകാരം 2012 ഡിസംബറില്‍ ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. സമരം 100 ദിവസം പിന്നിട്ടപ്പോള്‍ ആലുവ മേഖലയിലാകെ കയറ്റിറക്കുതൊഴിലാളികള്‍ കരിദിനം ആചരിച്ചു. ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം ചിറ്റിലപ്പിള്ളിയുടെ വീഗാലാന്‍ഡിലേക്കും ഹെഡ് ഓഫീസിലേക്കും തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊപ്പം മാര്‍ച്ച് നടത്തി. 598 ദിവസം പിന്നിടുമ്പോഴും തൊഴിലാളികള്‍ നടത്തുന്ന സഹനസമരം കാണാതിരിക്കുന്നത് ഏതുതരം മനുഷ്യത്വത്തിന്റെ പേരിലാണെന്നാണ് തൊഴിലാളികളുടെ ചോദ്യം.

സമരം ഇത്രയും ദിവസം പിന്നിട്ടും തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവും ഉണ്ടായിട്ടില്ല. ഒരു പെറ്റികേസുപോലും എടുക്കാന്‍ പൊലീസിന് ഇടവന്നിട്ടില്ല. തമിഴ്നാട്ടില്‍നിന്ന് തയ്യല്‍ജോലി പൂര്‍ത്തിയാക്കിയെത്തുന്ന തുണിത്തരങ്ങള്‍ പാക്ക്ചെയ്ത് കയറ്റിവിടുന്ന ജോലിയാണ് സ്ഥാപനത്തില്‍ നടക്കുന്നത്. ഇവിടെ എത്തുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുജോലിമാത്രം നല്‍കിയാല്‍പ്പോലും അവസാനിപ്പിക്കാന്‍ കഴിയുന്ന സമരമാണ് 600-ാം ദിവസത്തിലേക്ക് കടക്കുന്നത്.
(ഒ വി ദേവസി)

deshabhimani

റോഡരികിലെ മത്സ്യവില്‍പ്പന: വിധി പുനഃപരിശോധിക്കണം- സിഐടിയു

റോഡരികിലെ മത്സ്യവില്‍പ്പന: വിധി പുനഃപരിശോധിക്കണം- സിഐടിയു

റോഡരികില്‍ മത്സ്യവില്‍പ്പന പാടില്ലെന്ന െഹൈക്കോടതി വിധി, ആയിരക്കണക്കിന് മത്സ്യവില്‍പ്പന തൊഴിലാളികളുടെ ഉപജീവനം മുടക്കുമെന്ന് സിഐടിയു സംസ്ഥാനകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

വര്‍ഷങ്ങളായി മത്സ്യം വില്‍പ്പന നടത്തി ഉപജീവനം കഴിക്കുന്ന തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന വിധി സ്വമേധയാ പുനരവലോകനം ചെയ്യാനും വിലക്ക് പുനഃപരിശോധിക്കാനും കോടതി തയ്യാറാകണം. സംസ്ഥാനത്ത് മത്സ്യവില്‍പ്പനയ്ക്ക് മാര്‍ക്കറ്റുകള്‍ ഏര്‍പ്പെടുത്തിയത് അപൂര്‍വം പ്രദേശങ്ങളില്‍മാത്രമാണ്. ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും റോഡരികില്‍ വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ജനങ്ങള്‍ക്ക് ഇതുമൂലം ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവര്‍ക്കും മറ്റും സൗകര്യപ്രദമായി മത്സ്യം വാങ്ങാന്‍ സാധിക്കുകയും ചെയ്യുന്നു. ചില തദ്ദേശ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ മത്സ്യമാര്‍ക്കറ്റുകളില്‍ മൂക്ക് പൊത്തിയല്ലാതെ പ്രവേശിക്കുവാന്‍ സാധ്യമല്ല. ആധുനിക സൗകര്യങ്ങളോടു കൂടിയ മാര്‍ക്കറ്റുകള്‍ ആവശ്യാനുസരണം സ്ഥാപിക്കാന്‍ ഒരു തദ്ദേശ സ്ഥാപനത്തിനും സാമ്പത്തികശേഷിയില്ല.

മത്സ്യക്കച്ചവടംചെയ്ത് ജീവിക്കുന്ന തൊഴിലാളികളെ മുഴുവന്‍ ആട്ടിയോടിച്ച്, വന്‍കിട സ്വകാര്യമൂലധന ശക്തികളെ ഈ രംഗത്ത് കൊണ്ടുവരാന്‍ ഹൈക്കോടതി ഉദ്ദേശിച്ചിട്ടുണ്ടാവില്ലെന്ന് കരുതുന്നു. പക്ഷേ, കോടതിവിധിയുടെ ഫലമായി സംഭവിക്കാന്‍ പോകുന്നത് ഇതാണ്. ഈ സാഹചര്യം മനസിലാക്കി ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടാവുമെന്ന് കരുതുന്നു. തൊഴില്‍ നഷ്ടപ്പെട്ടാല്‍ പട്ടിണിയിലാവുന്ന മത്സ്യവിപണന തൊഴിലാളികളെ സംരക്ഷിക്കാന്‍ ശക്തമായ പ്രക്ഷോഭമുയര്‍ത്താന്‍ സിഐടിയു സന്നദ്ധമാവും. സാധാരണ തൊഴിലാളികളുടെ ജീവിതം വഴിയാധാരമാക്കുന്ന ഏത് നടപടിയെയും ചെറുക്കാന്‍ തൊഴിലാളികള്‍ സന്നദ്ധരാകണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani

വിലക്കയറ്റം, ജീവിതച്ചെലവ്: ബംഗാള്‍ രണ്ടാമത്

വിലക്കയറ്റം, ജീവിതച്ചെലവ്: ബംഗാള്‍ രണ്ടാമത്

കൊല്‍ക്കത്ത: വിലക്കയറ്റത്തിലും ജീവിതച്ചെലവ് വര്‍ധനയിലും പശ്ചിമബംഗാള്‍ രാജ്യത്ത് രണ്ടാമത. മിസോറാമിന് തൊട്ടുപിന്നിലാണ് ബംഗാളിന് സ്ഥാനം. ഇതര സംസ്ഥാനങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് മമത ബാനര്‍ജിയുടെ ഭരണത്തില്‍ വിലക്കയറ്റം റെക്കോര്‍ഡ് സൃഷ്ടിച്ചത്. സര്‍വമേഖലകളിലും ബംഗാള്‍ പിന്നോക്കം പോകുന്നതിന്റെ സൂചനയാണിത്. ഒക്ടോബറിലെ ഉപഭോക്തൃവില സൂചികയിലാണ് ഈ കണക്കുള്ളത്.

ഗ്രാമീണ ബംഗാളില്‍ ഉപഭോക്തൃവില സൂചിക 144.9 ശതമായാണ് ഉയര്‍ന്നത്. പട്ടണങ്ങളില്‍ ഇത് 135.8 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണിത്. ദേശീയതലത്തില്‍ ഗ്രാമീണ മേഖലയില്‍ വിലക്കയറ്റം 10.09 ശതമാനവും നഗരപ്രദേശങ്ങളില്‍ 10.19 ശതമാനവുമാണ്. ബംഗാളില്‍ ഇത് യഥാക്രമം 10.27, 11.5 എന്നിങ്ങനെയാണ്. നിത്യോപയോഗ സാധനങ്ങളുടെയുംഭക്ഷ്യേതര സാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിച്ചു. രണ്ടുവര്‍ഷം മുമ്പുവരെ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ സംസ്ഥാനമായിരുന്നു ബംഗാള്‍. വില നിയന്ത്രിക്കുന്നതില്‍ ഇടതുമുന്നണി സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. അരി, പച്ചക്കറി, ഉരുളക്കിഴങ്ങ്, മത്സ്യം തുടങ്ങിയവ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുകയും മിതമായ വിലയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഉരുളക്കിഴങ്ങ്, പച്ചക്കറി വില ഒരുവര്‍ഷത്തിനിടെ രണ്ടിരട്ടിയിലധികമായാണ് വര്‍ധിച്ചത്. പൂഴ്ത്തിവയ്പിലൂടെയും കരിഞ്ചന്തയിലൂടെയും കൃത്രിമ ക്ഷാമമുണ്ടാക്കി ഇടനിലക്കാര്‍ കൊള്ളലാഭമുണ്ടാക്കുന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയില്ല. ഇടതുമുന്നണി ഭരണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്‍ഷിക കമ്പോള നിയന്ത്രണ വകുപ്പ് മമത സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇതോടെ കമ്പോളം പൂര്‍ണമായും സ്വകാര്യകച്ചവടക്കാരുടെ നിയന്ത്രണത്തിലായി.
(ഗോപി)

deshabhimani

2013, നവംബർ 22, വെള്ളിയാഴ്‌ച

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളം പരിഭാഷ

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളം പരിഭാഷ



കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളത്തില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത് ഇവിടെ നല്‍കുന്നു. JPEG ഫോര്‍മാറ്റില്‍ ആണ് ഇവിടെ നല്കിയിട്ടുള്ളത്. മുഴുവന്‍ വായിക്കാന്‍ താഴെ യുള്ള ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക