ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 14, തിങ്കളാഴ്‌ച

കൗതുകവാര്‍ത്തകള്‍


ഭൂമി ഇനിയെത്ര കാലം

500 കോടി വര്‍ഷത്തിനകം ഭൂമിയെ ബുധനോ ചൊവ്വയോ ഇടിച്ചു തകര്‍ക്കും!


അടുത്ത 500 കോടി വര്‍ഷത്തിനുള്ളില്‍ ബുധനോ ചൊവ്വയോ ഭ്രമണപഥത്തില്‍നിന്ന് തെറ്റിവന്ന് ഭൂമിയില്‍ ഇടിച്ച് ജീവജാലങ്ങളെല്ലാം നശിച്ചേക്കുമെന്ന് പ്രവചീക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍.
സൌരയൂധത്തെ സംബന്ധിച്ചു നടത്തിയ രണ്ടു പ്രത്യേക പഠനങ്ങളില്‍ സൂര്യന് ചുറ്റിനും നിശ്ചിത ഭ്രമണപഥത്തില്‍ 40 ദശലക്ഷം വര്‍ഷം മാത്രമേ ഒരു ഗ്രഹത്തിന് സ്ഥിരമായി ഭ്രമണം ചെയ്യാന്‍ കഴിയൂ എന്നു കണ്ടെത്തി. അതിനുശേഷം ഭ്രമണത്തില്‍നിന്ന് ഗ്രഹം അകലും. അടുത്ത 500 കോടി വര്‍ഷത്തിനുള്ളില്‍ ബുധന്‍റെ ഭ്രമണത്തില്‍ സ്ഥാനചലനം ഉണ്ടാകാനിടയുണ്ടത്രെ.
ഈ സ്ഥാനഭ്രംശം സൌരയൂഥത്തിന്‍റെ ബാലന്‍സ് തകര്‍ക്കും. ചൊവ്വയോ ബുധനോ ഭൂമിയുമായി കൂട്ടി ഇടിക്കുന്നതിന് ഇത് ഇടയാക്കും. അതോടെ ഭൂമിയിലെ സമസ്ത ജീവജാലങ്ങളും നശിക്കും. ചൊവ്വയുമായാണ് കൂട്ടിയിടിക്കുന്നതെങ്കില്‍ ഭൂമി 1000 വര്‍ഷത്തോളം ഒരു ചുവന്ന നക്ഷത്രമായി 
കിടക്കുമെന്ന് 'ന്യൂ സയന്‍റിസ്റ്റ്' മാഗസിനില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഗ്രിഗറി ലാവ്ലിന്‍ പറയുന്നു.


( കലാകൌമുദി ദിനപത്രം )

ഇന്ത്യ ദരിദ്രയോ


ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന 200 കമ്പനി മേധാവികളില്‍ ഇന്ത്യക്കാരായ ഇന്ദ്ര നൂയി, വിക്രം പണ്ഡിറ്റ്, രാജീവ് എല്‍ ഗുപ്ത എന്നിവര്‍ ഉള്‍പ്പെടുന്നു.
പെപ്സി കമ്പനി മേധാവിയായ ഇന്ദ്രനൂയിക്ക് 49 ലക്ഷം ഡോളര്‍ ശമ്പളം ഉള്‍പ്പെടെ വാര്‍ഷിക പ്രതിഫലമായി ലഭിച്ചത് 1.47 കോടി ഡോളറാണ്. ( 58.73 കോടി രൂപ )
.
റോം അന്‍ഡ്ഹൌസിന്‍റെ ചീഫ് എക്സികൂട്ടിവ് ഓഫീസറായ ഗുപ്തയ്ക്ക് 73 ലക്ഷം ഡോളറാണ്. ( 29.16 കോടി രൂപ ) വാര്‍ഷിക പ്രതിഫലം. ഇതില്‍ 29 ലക്ഷം ഡോളര്‍ ശമ്പളമാണ്.
സിറ്റി ഗ്രൂപ്പിന്‍റെ മേധാവിയായി കഴിഞ്ഞ ഡിസംബറിലാണ് പണ്ഡിറ്റ് ചുമതലയേറ്റത്. 32 ലക്ഷം ഡോളറാണ് ( 12.78 കോടി രൂപ ) അദ്ദേഹത്തിന്‍റെ വാര്‍ഷിക പ്രതിഫലം.
( കടപ്പാട് - കലാകൌമുദി ദിനപത്രം ഏപ്രില്‍, 8, 2008 

ഇന്ത്യയിലെ വില കൂടിയ വീടുകള്‍


താമസിക്കുവാന്‍ വേണ്ടി മാത്രമുള്ളതല്ല വീടുകള്‍. . തങ്ങളുടെ പണ കൊഴുപ്പും പ്രൌഡിയും കാണിക്കുവാന്‍ വേണ്ടിയും വീടുയ്ക്ല്‍ ഉപയോഗിക്കാറുണ്ട്.
ഇതാ ഇന്ത്യയിലെ ഏറ്റവും വില കൂടിയ വീടുകളില്‍ ചിലത്
ഒന്നാമതായി മുകേഷ് അംബാനിയുടെ Antilla തന്നെ. 27 നിലകള്‍ ഉള്ള 4 ലക്ഷം square feet വിസ്തീര്‍ണമുള്ള ഈ വീടിന്റെ വില കേട്ടാല്‍ ഞെട്ടരുത്. 2 billion US Dollars . ഒരു Billion എന്ന് പറഞ്ഞാന്‍ 100 കോടി. ഡോളറിന്റെ ഇന്നത്തെ വില Rs 56 /- . ഇനി ഈ വീടിന്റെ വില രൂപയില്‍ ഒന്ന് കൂട്ടി നോക്ക്. ബോധം കെടാതെ നോക്കണേ …














ഷാരൂഖ്‌ ഖാന്‍റെ mannat എന്ന കൊട്ടാരത്തിന്റെ ഇന്നത്തെ വില 100 കോടി … മുംബൈയിലെ ബാന്ദ്ര യിലാണ് ഈ കൊട്ടാരം


Anil Ambani’s Abode
പണി ഇതുവരെ തീര്‍നിട്ടില്ലങ്കിലും ഈ സൌധത്തിന്റെ വില ഏകദേശം 5000 കോടി വരുമത്ര. മുകേഷ് അംബാനി യുടെ അടിപൊളി വീട് കണ്ടു അനിയന്‍ അനില്‍ അംബാനിക്കും ഒരു മോഹം .. നടക്കട്ടെ

വിജയ്‌ മല്ല്യ യുടെ White House
KingFisher വിമാനങ്ങള്‍ മൂക്ക് കുത്തി എങ്കിലും മല്ല്യ യുടെ Bangalore UB City യിലുള്ള White House എന്ന കൊട്ടത്തിന്റെ പണി ഗംബീരമായ് നടക്കുന്നുണ്ട് .

ഇന്ന് ഞാന്‍, നാളെ നീ – മരിച്ചവര്‍ തിരിച്ചു വരുന്നു

ഇന്തോനേഷ്യയില്‍ ‘മാ-നേന്‍ ‘ എന്ന വിചിത്രമായ ചടങ്ങുണ്ട്. ആ ദിവസം മമ്മികളില്‍ അടക്കിയ മരണപ്പെട്ടവരെ ബന്ധുക്കള്‍ പുറത്തെടുത്ത് കുളിപ്പിച്ച്, പൗഡറിട്ട്, ഡൈ ചെയ്ത്, പുത്തനുടുപ്പിടുവിച്ച് കുറച്ചുനേരം കൂടെ നിര്‍ത്തി വീണ്ടും കുഴിയിലേക്ക് കിടത്തും. മരിച്ചവരോടുള്ള തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുകയാണ് ഇന്തോനേഷ്യക്കാര്‍ ‘മാ-നേന്‍ ‘ -ലൂടെ. കുടുംബത്തില്‍ മരിച്ചിട്ടില്ലാത്ത മുഴുവന്‍ പേരും മരണപ്പെട്ട വ്യക്തിയില്‍ നിന്ന് അനുഗ്രഹം വാങ്ങാനെത്തും.
കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും
2012 ആഗസ്റ്റ് 23-ന് ഇന്തോനേഷ്യയിലെ ടാനാ ടോറജോയില്‍ ‘മാ-നേന്‍’ വീണ്ടും നടന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടവര്‍ കുഴിമാടത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കപ്പെട്ടു. പുതിയ കാലത്തിലേക്ക് അവര്‍ വേഷമണിഞ്ഞു. ഉറ്റവര്‍ അവര്‍ക്കരികില്‍ വന്ന് അനുഗ്രഹം വാങ്ങി. സ്‌നേഹസങ്കടങ്ങളോടെ ഓര്‍മകള്‍ മനസ്സില്‍ നിറച്ച് അവര്‍ വീണ്ടും മരണപ്പെട്ടവരെ കുഴിമാടത്തിലേക്ക് യാത്രയാക്കി. അടുത്ത മാനേനിയില്‍ തങ്ങളും ഉണ്ടായേക്കാം എന്ന് ചിലരെങ്കിലും ഓര്‍ത്തിരിക്കും.




ചെന്നിത്തല ഉപമുഖ്യമന്ത്രിയാകുന്നതിനെ തടഞ്ഞത് ഉമ്മന്‍ചാണ്ടി: വയലാര്‍ രവി


ചെന്നിത്തല ഉപമുഖ്യമന്ത്രിയാകുന്നതിനെ തടഞ്ഞത് ഉമ്മന്‍ചാണ്ടി: വയലാര്‍ രവി


രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്തത് എ ഗ്രൂപ്പുകാരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി. എ കെ ആന്റണിയാണ് രമേശ്ചെന്നിത്തലയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യം സമ്മതിച്ചു. എന്നാല്‍, ഈ തീരുമാനം കേരളത്തില്‍ എത്തിയപ്പോള്‍ എ ഗ്രൂപ്പുകാര്‍ അട്ടിമറിച്ചെന്നും വയലാര്‍ രവി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ, ഉപമുഖ്യമന്ത്രിസ്ഥാനം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സ്വയം നിരാകരിച്ചതാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിഞ്ഞു.

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ എ കെ ആന്റണിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉപമുഖ്യമന്ത്രി പദം ചെന്നിത്തലയ്ക്കു നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടി അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തി. അബദ്ധം കാണിക്കരുതെന്ന് ഉമ്മന്‍ചാണ്ടിയോട് സുഹൃത്തുക്കള്‍ ഉപദേശിച്ചു. ഇതേ തുടര്‍ന്നാണ് തീരുമാനം അട്ടിമറിക്കപ്പെട്ടത്. ഉപമുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ചെന്നിത്തലയും തീരുമാനിച്ചു. അതേസമയം, മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകളില്‍ തന്നെ ആരും ക്ഷണിച്ചില്ലെന്നും അതില്‍ തനിക്ക് പരിഭവമില്ലെന്നും വയലാര്‍ രവി പറഞ്ഞു.

ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ചാണ്ടി നിഷേധിക്കുകയായിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരാണ് ആദ്യം വെളിപ്പെടുത്തിയത്. ആരോപണം ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. ഉപമുഖ്യമന്ത്രിപദം ചെന്നിത്തല നിരാകരിക്കുകയായിരുന്നെന്നാണ് കഴിഞ്ഞ വ്യാഴാഴ്ച മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞത്. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നതു സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ച നടന്നത് സത്യമാണെങ്കിലും നിര്‍ദേശം വേണ്ടെന്നുവച്ചത് ചെന്നിത്തല തന്നെയാണ് എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. മന്ത്രിസഭാ പുനഃസംഘടനാ വേളയിലും ചെന്നിത്തല തീരുമാനം മാറ്റിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

ആഭ്യന്തരമന്ത്രി പദം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറിയത് മുഖ്യമന്ത്രിക്ക് "നിന്ന് ഭരിക്കാന്‍" സാധിക്കാത്തതു കൊണ്ടായിരിക്കുമെന്നും രവി പരിഹസിച്ചു. ഉമ്മന്‍ചാണ്ടി എല്ലാ ജോലിയും ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഒപ്പിടുന്നതു പോലും നിന്നുകൊണ്ടാണ്. സമുദായ സംഘടനകള്‍ നിര്‍ദേശിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല മന്ത്രിമാരെ നിശ്ചയിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കുന്നത്. സമുദായ സംഘടനകളുമായി ചര്‍ച്ച ചെയ്താണ് നിശ്ചയിച്ചതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പറഞ്ഞത് അറിയില്ല. മന്ത്രിസഭാ പുനഃസംഘടനയില്‍ തനിക്ക് പങ്കില്ല. അതിനാല്‍ ഇതിനെ കുറിച്ച് അറിയില്ലെന്നും സുകുമാരന്‍നായരോടു തന്നെ ചോദിക്കണമെന്നും വയലാര്‍ രവി പറഞ്ഞു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍ കാഴ്ചപ്പാടു കൊണ്ടും കരുത്തുകൊണ്ടും ഒന്നാമന്‍ കെ കരുണാകരനാണ്. ഘടകകക്ഷികളെയും ജാതിസംഘടനകളെയും വേണ്ടിടത്തു നിര്‍ത്താന്‍ അദ്ദേഹത്തിന് മികച്ച കഴിവുണ്ടായിരുന്നെന്നും വയലാര്‍ രവി അനുസ്മരിച്ചു.

മിനിമം പെന്‍ഷന്‍ ഉറപ്പ്; പണിമുടക്ക് ഒത്തുതീര്‍ന്നു


മിനിമം പെന്‍ഷന്‍ ഉറപ്പ്; പണിമുടക്ക് ഒത്തുതീര്‍ന്നു


നവലിബറല്‍ നയങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന പങ്കാളിത്ത പെന്‍ഷനെതിരെ ജീവനക്കാരും അധ്യാപകരും നടത്തിവന്ന ഐതിഹാസിക സമരം ഒത്തുതീര്‍പ്പായി. ഞായറാഴ്ച അര്‍ധരാത്രി ധനമന്ത്രി കെ എം മാണിയുമായും തിങ്കളാഴ്ച പുലര്‍ച്ചെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും സംയുക്തസമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഒരാഴ്ചയോളം നീണ്ട സമരം ഒത്തുതീര്‍പ്പായത്. സമരത്തില്‍ ഉന്നയിച്ച സുപ്രധാന ആവശ്യമായ മിനിമം പെന്‍ഷന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പുനല്‍കിയതായി സമരസമിതി നേതാക്കള്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാനും ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കാനും പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി.

പെന്‍ഷന്‍ വിഹിതം ട്രഷറിയില്‍ നിക്ഷേപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറിറ്റിയോട് ആവശ്യപ്പെടും. ഇപിഎഫ് റിട്ടേണില്‍ കുറയാത്ത തുക പെന്‍ഷനായി ലഭിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവിലുള്ള ജീവനക്കാര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തന്നെ തുടരുമെന്നും ഏപ്രില്‍ മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രമേ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയുള്ളൂവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സമരത്തിന്റെ ഭാഗമായി ശിക്ഷാനടപടികള്‍ ഉണ്ടാകില്ല. എന്നാല്‍ അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകള്‍ പിന്‍വലിക്കില്ല. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ജീവനക്കാരുടെ സമരത്തെ അടിച്ചമര്‍ത്താനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വഴങ്ങിയത്. ചര്‍ച്ചയില്ലെന്ന് പലകുറി ആവര്‍ത്തിക്കുകയും സമരരംഗത്തുള്ളവരെ പരിഹസിക്കുകയും ചെയ്ത മുഖ്യമന്ത്രി, മന്ത്രി മാണി വഴിയാണ് അനുരഞ്ജന ചര്‍ച്ചയ്ക്ക് വഴിതുറന്നത്.

സംസ്ഥാനത്തെ സിവില്‍ സര്‍വീസ് രംഗവും വിദ്യാലയങ്ങളും പൂര്‍ണമായും സ്തംഭിച്ചതോടെയാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്. പങ്കാളിത്ത പെന്‍ഷനെതിരായ പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് സംഘടനാപ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി കെ എം മാണിയുടെ വസതിയില്‍ നടത്തിയ ചര്‍ച്ചയില്‍ സംയുക്ത സമരസമിതി നേതാക്കളായ എ ശ്രീകുമാര്‍, സി ആര്‍ ജോസ് പ്രകാശ്, പി എച്ച് എം ഇസ്മയില്‍, എം ഷാജഹാന്‍, കെ ശിവകുമാര്‍, എസ് വിജയകുമാരന്‍ നായര്‍, ഇ നിസാറുദ്ദീന്‍, എന്‍ ശ്രീകുമാര്‍, പരശുവയ്ക്കല്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ധനകാര്യ പ്രിന്‍സിപ്പല്‍ വി പി ജോയി ഉള്‍പ്പെടെ ഉന്നതഉദ്യോഗസ്ഥസംഘവും ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരാഴ്ചയായി സമരം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ലേബര്‍ കമീഷണറേറ്റിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ പി ആര്‍ ആനന്ദന്‍, ലേബര്‍ വകുപ്പില്‍ ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ പ്രസന്നന്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാരായ ബേബി കാസ്ട്രോ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. 11 അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരെയും സസ്പെന്‍ഡ് ചെയ്തു.

എംപ്ലോയ്മെന്റ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പി ആര്‍ റൈനോള്‍ഡ്, എസ് ജയചന്ദ്രന്‍നായര്‍, ശ്രീകാന്തന്‍, വൈക്കം എംപ്ലോയ്മെന്റ് ഓഫീസര്‍ സോമനാഥന്‍ എന്നിവരെയും സസ്പെന്‍ഡ് ചെയ്തു. ട്രെയ്നിങ് വകുപ്പില്‍ കോട്ടയം ആര്‍ഐസിയില്‍ ട്രെയ്നിങ് ഓഫീസര്‍ മൊയ്തീന്‍കുട്ടിയും സസ്പെന്‍ഷനിലാണ്. ധനുവച്ചപുരം ഐടിഐ വൈസ് പ്രിന്‍സിപ്പല്‍ ഷമ്മി ബെക്കറെ നിലമ്പൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു.