ബ്ലോഗ് ആര്‍ക്കൈവ്

2013, ജൂൺ 22, ശനിയാഴ്‌ച

ലോകത്തിലെ ഏറ്റവും വിലകൂടിയ മൊബൈലുകള്‍

ലോകത്തിലെ ഏറ്റവും വിലകൂടിയ മൊബൈലുകള്‍

Decrease Font SizeIncrease Font SizeText SizePrint This Page
നമ്മളില്‍ പലരും വിലക്കുറവുള്ള മൊബൈലും തപ്പി നടക്കുന്നവര്‍ ആണ്. എന്നാല്‍ സമ്പന്നരായ ചിലര്‍ക്ക് ആളുകളുടെ ഇടയില്‍ ഒന്ന് ഉയര്‍ന്നു നില്‍ക്കാന്‍ വേണ്ടി ഏറ്റവും വില കൂടിയ മൊബൈല്‍ വാങ്ങുവാന്‍ ആണ് ആഗ്രഹിക്കാറുള്ളത്. ഇത്തരക്കാര്‍ക്ക് വേണ്ടി ലോകത്തിലെ ഏറ്റവും വിലകൂടിയ ചില മൊബൈലുകള്‍ നമുക്ക് പരിചയപ്പെടാം.
നോക്കിയ 8800 ആര്‍ടെ $134,000
ANIS
ഐ ഫോണ്‍ പ്രിന്‍സസ് പ്ലസ്‌– $ $176,400
സോണി എറിക്സന്‍ ബ്ലാക്ക്‌ ഡയമണ്ട്‌ $300,000
വെര്‍ടു സിഗ്ന്‍നേച്ചര്‍ കോബ്ര $310,000
ഡയമണ്ട്‌ ക്രിപ്ടോ സ്മാര്‍ട്ട്‌ഫോണ്‍ $1.3 മില്യണ്‍
ഗോള്‍ഡ്‌ വിഷ് ലെ മില്യണ്‍ പീസ് യുണീക്‌ $1.3 മില്യണ്‍
പീറ്റര്‍ ആലോയിസന്‍സ് കിംഗ്സ് ബട്ടണ്‍ ഐ ഫോണ്‍ $2.4 മില്യണ്‍
ഗോള്‍ഡ്‌ സ്ടകേര്‍ ഐ ഫോണ്‍ 3GS സുപ്രീം $3.2 മില്യണ്‍


Read & Share on Ur Facebook Profile: http://boolokam.com/archives/109496#ixzz2WxrUX448

ടൂത്ത് പേസ്റ്റിലെ ചേരുവകള്‍ – ഇത് വായിച്ചിട്ട് ഇനി പല്ല് തേച്ചാല്‍ മതി !

ടൂത്ത് പേസ്റ്റിലെ ചേരുവകള്‍ – ഇത് വായിച്ചിട്ട് ഇനി പല്ല് തേച്ചാല്‍ മതി !

Decrease Font SizeIncrease Font SizeText SizePrint This Page
deadbeat7n2web
നമ്മള്‍ എല്ലാവരും രാവിലെയും വൈകിട്ടും ബ്രഷ് ചൈയുനവര്‍ ആണല്ലോ അല്ലെ. ഏപ്പോളെങ്കിലും നിങ്ങള്‍ അതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന് വായിച്ചു നോക്കിയിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഇതൊന്നു വായിച്ചു നോക്കൂ
1. ഫോര്‍മല്‍ഡി ഹൈഡ്
ബാക്ടീരിയകളെ നശിപ്പികുന്നു. ഇത് അധികമായി വയറിനു അകത്തു പോയാല്‍ ജോണ്ടിസ്, കിഡ്നി പ്രോബ്ലെംസ്, ലിവര്‍ പ്രോബ്ലെംസ് എന്നിവ ഉണ്ടാകാം.
2. ഡിറ്റര്‍ജെന്റ്റ്‌
പത ഉണ്ടാകാന്‍ സഹായികുന്ന മെറ്റീരിയല്‍ ആണ് ഡിറ്റര്‍ജെന്റ്റ്‌
3. കടലിലെ ഒരുതരം ആല്‍ഗകള്‍
ടൂത്ത്പെസ്റ്റിനെ ഹോള്‍ഡ്‌ ചെയ്തു നിര്‍ത്താന്‍ സഹായികുന്നു. ഭാഗ്യത്തിന് ഇതില്‍ വിഷം ഇല്ല.
4. പെപ്പെര്‍ മിന്റ് ഓയില്‍
ബ്രഷ്ചെയ്തതിനു ശേഷം നല്ല ശ്വാസം കിട്ടുനതിനു സഹായിക്കുന്നു. വയറിനു അകത്തു പോയാല്‍ പള്‍സ് കുറയാന്‍ കാരണം ആകുന്നു
5. പാരഫിന്‍
ഇത് ടൂത്ത് പെസ്ട്ടിനെ മൃദു ആക്കുന്നു. വയറിനു അകത്തു പോയാല്‍ ശരീര വേദന, വോമിറ്റിംഗ് എന്നിവ ഉണ്ടാകുന്നു.
6. ഗ്ലിസറിന്‍ ഗ്ലൈകോള്‍
ഇത് ടൂത്ത് പെസ്റ്റിനെ ഡ്രൈ ആകാതിരിക്കാന്‍ സഹായിക്കുന്നു. വയറിനു അകത്തു പോയാല്‍ വോമിറ്റിംഗ് ഉണ്ടാകുന്നു.
7. ചോക്ക്.
8. ടൈറ്റാനിയം ഡയോക്സിഡ്
പല്ലിനെ വെളുത്തതും സുന്ദരവും ആക്കുന്നു . ഈ കെമിക്കല്‍ പെയിന്റിലും ഉപയോകിക്കുന്നു.
9. സാകറിന്‍.
10. മേന്തോള്‍


Read & Share on Ur Facebook Profile: http://boolokam.com/archives/109346#ixzz2WxqP1ybL

മേക്കപ്പിടാതെ ബോളിവുഡ് സുന്ദരിമാര്‍ [ചിത്രങ്ങള്‍ ]

മേക്കപ്പിടാതെ ബോളിവുഡ് സുന്ദരിമാര്‍ [ചിത്രങ്ങള്‍ ]

Decrease Font SizeIncrease Font SizeText SizePrint This Page
part-008മേക്കപ്പിന്റെ സഹായത്താല്‍ സ്‌ക്രീനില്‍ മിന്നിത്തിളങ്ങുന്ന ബോളിവുഡ് നടിമാരെ ഇതൊന്നുമില്ലാതെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?. ഇവിടെയിതാ ചില നടിമാരുടെ ചിത്രങ്ങള്‍ . മേക്കപ്പിട്ടതും ഇടാത്തതുമായ ഈ നടിമാരുടെ ചിത്രങ്ങള്‍ ഒന്നു കണ്ടു നോക്കൂ


Read & Share on Ur Facebook Profile: http://boolokam.com/archives/110355#ixzz2WxnLvhit

ബോളിവുഡ് താരങ്ങളുടെ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കാത്ത മുഖങ്ങള്‍

ബോളിവുഡ് താരങ്ങളുടെ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കാത്ത മുഖങ്ങള്‍

Decrease Font SizeIncrease Font SizeText SizePrint This Page
kajol_600x450
Kajol
ബോളിവുഡ് നടീനടന്മാരുടെ സുന്ദര മുഖങ്ങള്‍ മാത്രമായിരിയ്ക്കും നിങ്ങള്‍ ഇതു വരെ കണ്ടിട്ടുള്ളത്. എന്നാല്‍ ഈ ചിത്രങ്ങള്‍ നോക്കൂ, ബോളിവുഡ് താരങ്ങളുടെ ഈ മുഖ ഭാവങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലും ഇഷ്ടമാകില്ലെന്ന് തീര്‍ച്ച.
Aamir Khan
Parineeti Chopra:
Kareena Kapoor
Emraan Hashmi
Vidya Balan
Sonakshi
Sushmita Sen
Shilpa Shetty


Read & Share on Ur Facebook Profile: http://boolokam.com/archives/111255#ixzz2WxklYp40

സിറിയയിലും രക്തദാഹികള്‍! സീതാറാം യച്ചൂരി

സിറിയയിലും രക്തദാഹികള്‍!
സീതാറാം യച്ചൂരി
ഇത്തരം ഘട്ടങ്ങളിലാണ് അമേരിക്കയുടെ യഥാര്‍ഥ ഭാവം പുറത്തുവരുന്നത്. സെപ്തംബര്‍ 11ന്റെ പേരില്‍ ലോകത്താകെ ഇസ്ലാംവേട്ടയ്ക്ക് നേതൃത്വം നല്‍കുന്നവര്‍തന്നെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാന്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് കൈയയച്ച് സഹായം നല്‍കുകയാണ്. ഇസ്ലാമിക എമിറേറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് അസദ് വിരുദ്ധ കലാപം നയിക്കുന്നതെന്നത് രഹസ്യമല്ല. പലസ്തീനില്‍ പാവപ്പെട്ട ഇസ്ലാം സഹോദരന്മാരുടെ ചോരയില്‍ കൈമുക്കി അലറുന്ന ഇസ്രയേല്‍തന്നെ സിറിയയിലെ ഇസ്ലാമിക തീവ്രവാദികള്‍ക്കുവേണ്ടി കൂട്ടക്കൊല നടത്തുന്നു.
സിറിയയില്‍ ബാഷര്‍ അല്‍ അസദ് നേതൃത്വം നല്‍കുന്ന മതനിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ഒത്താശയോടെ വിമതശക്തികള്‍ നടത്തുന്ന ആക്രമണോത്സുകമായ ഇടപെടലില്‍ ഇസ്രയേലും പ്രത്യക്ഷമായിത്തന്നെ ചേര്‍ന്നിരിക്കുന്നു. ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ അട്ടിമറിസമരത്തിനിറങ്ങിയവരെ, ഇതുവരെ നേരിട്ട തുടര്‍പരാജയങ്ങളില്‍നിന്ന് കരകയറ്റാനുള്ളതുകൂടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സിറിയക്കുനേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍.
ഭീകരസംഘങ്ങളുമായി ചേര്‍ന്നാണ് ഇസ്രയേല്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിറിയ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ ഖായ്ദയുടെ ഉപസംഘടനകളും ഇസ്രയേലും അമേരിക്കയും യോജിച്ച് സിറിയക്കുനേരെ തിരിഞ്ഞിരിക്കയാണ്. നാറ്റോയുടെ പരിപൂര്‍ണ പിന്തുണയും എണ്ണപ്പണത്തിന്റെ കുത്തൊഴുക്കുംകൊണ്ട് സിറിയയിലെ അസദ് ഭരണത്തിന് അന്ത്യം കാണാനാകില്ലെന്ന തിരിച്ചറിവില്‍നിന്നാണ് ഇസ്രയേലിന്റെ ആയുധങ്ങള്‍ തീതുപ്പിത്തുടങ്ങിയത്.
ലിബിയയും ടുണീഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ആളുകളെ റിക്രൂട്ടുചെയ്തും പണവും ആയുധങ്ങളും വന്‍തോതില്‍ എത്തിച്ചും തുര്‍ക്കിയില്‍ മിസൈല്‍ വിന്യാസമൊരുക്കിയും നടത്തുന്ന രക്തരൂഷിതമായ അട്ടിമറിപ്രവര്‍ത്തനങ്ങള്‍കൊണ്ട് അസദ് ഭരണത്തെ പുറത്താക്കാന്‍ കഴിഞ്ഞില്ലെന്നത് അമേരിക്കയ്ക്ക് നാണക്കേടുണ്ടാക്കുന്നു.
ഇത്തരം ഘട്ടങ്ങളിലാണ് അമേരിക്കയുടെ യഥാര്‍ഥ ഭാവം പുറത്തുവരുന്നത്. സെപ്തംബര്‍ 11ന്റെ പേരില്‍ ലോകത്താകെ ഇസ്ലാംവേട്ടയ്ക്ക് നേതൃത്വം നല്‍കുന്നവര്‍തന്നെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാന്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് കൈയയച്ച് സഹായം നല്‍കുകയാണ്. ഇസ്ലാമിക എമിറേറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് അസദ് വിരുദ്ധ കലാപം നയിക്കുന്നതെന്നത് രഹസ്യമല്ല.
പലസ്തീനില്‍ പാവപ്പെട്ട ഇസ്ലാം സഹോദരന്മാരുടെ ചോരയില്‍ കൈമുക്കി അലറുന്ന ഇസ്രയേല്‍തന്നെ സിറിയയിലെ ഇസ്ലാമിക തീവ്രവാദികള്‍ക്കുവേണ്ടി കൂട്ടക്കൊല നടത്തുന്നു. ''സിറിയയിലെ പല കേന്ദ്രങ്ങളും പിടിച്ചെടുക്കാന്‍ ഭീകരര്‍ നടത്തിയ ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ അവര്‍ക്ക് പ്രചോദനം നല്‍കാനാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. സിറിയന്‍ ജനതയ്ക്കുനേരെ നടക്കുന്ന ഭീകരാക്രമണങ്ങളെല്ലാം നടപ്പാക്കുന്നത് ഇസ്രയേലാണ്.” എന്ന് സിറിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലെബനണിലെ ഹിസ്ബുള്ളയ്ക്ക് ആയുധം എത്തിക്കുന്നത് തടയാനാണ് ഇടപെടുന്നതെന്നാണ് മൂന്നുദിവസത്തിനിടെ രണ്ടുവട്ടം വ്യോമാക്രമണം നടത്തിയതിനെ ഇസ്രയേല്‍ ന്യായീകരിക്കുന്നത്. അതിന് സാധൂകരണം നല്‍കാനുള്ള തെളിവുകളൊന്നുംതന്നെ അവര്‍ക്ക് മുന്നോട്ടുവയ്ക്കാനായിട്ടില്ല. ഒരു ദിവസം രാത്രി രഹസ്യമായി മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിക്കുന്നു; ഉടന്‍ തന്നെ ആക്രമണം ആരംഭിക്കുന്നു. ന്യായീകരണവുമായി ഞൊടിയിടയില്‍ അമേരിക്ക രംഗത്തെത്തുകയും ചെയ്തു. സിറിയയില്‍ അട്ടിമറിസമരം നയിക്കുന്ന ഭീകരര്‍ക്കെതിരെ അസദ് സര്‍ക്കാര്‍ രാസായുധം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ആരോപിച്ചതുമായി ഇതിനെ കൂട്ടിവായിക്കണം. ലോകത്തെ മറ്റൊരു രക്തച്ചൊരിച്ചിലിലേക്ക് നയിക്കുകയാണ് അമേരിക്ക ഇസ്രയേല്‍ സഖ്യം.
സിറിയ നിരായുധ രാജ്യമല്ല. അവരുടെ കൈയിലും ആയിരക്കണക്കിന് മിസൈലുകളുണ്ട് അവ തൊടുത്തുവിട്ടാല്‍ ഇസ്രയേലില്‍ ചെന്ന് നാശംവിതയ്ക്കുകയും ചെയ്യും. അത്തരമൊരു ഏറ്റുമുട്ടലിന് വേണ്ടിയാണെന്ന് തോന്നുന്നു ഏകപക്ഷീയമായ ആക്രമണത്തിലൂടെ ഇസ്രയേല്‍ തുടക്കമിട്ടിരിക്കുന്നത്.
അമേരിക്കന്‍ നാറ്റോ പിന്തുണയോടെ സിറിയ എന്ന സ്വതന്ത്ര രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താനും തകര്‍ക്കാനുമുള്ള ഇസ്രയേലി അധിനിവേശം ലോകത്താകെ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ നാറ്റോ മിസൈലുകള്‍ സ്ഥാപിച്ചതിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച റഷ്യ, ആ നിലപാടില്‍തന്നെയാണ്. ഇറാനാകട്ടെ, സിറിയക്കെതിരായ ഏത് സൈനികനീക്കവും പൊറുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാമായിട്ടും ഐക്യരാഷ്ട്രസഭ നിശബ്ദമായി ഈ കടന്നുകയറ്റം കണ്ടുനില്‍ക്കുന്നത് അത്യന്തം ഖേദകരമാണ്. ആ സമീപനം അമേരിക്കയെയും ഇസ്രയേലിനെയും സഹായിക്കുന്നതുമാത്രമല്ല, കൂട്ടക്കൊലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതുമാണ്.
അടിയന്തരമായി യുഎന്‍ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണം; അത് ലോകത്താകെയുള്ള സമാധാനപ്രേമികളുടെ ആവശ്യമാണ്. അതോടൊപ്പം ഇന്ത്യയും ക്രിയാത്മകമായി പ്രശ്‌നത്തില്‍ ഇടപെടണം. ഇസ്രയേലി അധിനിവേശത്തിനെതിരെ ശക്തമായ പ്രതികരണം ഇന്ത്യാ ഗവണ്‍മെന്റില്‍നിന്ന് ഉണ്ടായാല്‍മാത്രമേ ലോകത്തിനുമുന്നില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ന്നുനില്‍ക്കൂ. അതല്ലെങ്കില്‍, അമേരിക്കന്‍ പാവ എന്ന ദുഷ്‌പേരില്‍ ഒരു തൂവല്‍കൂടി തുന്നിച്ചേര്‍ക്കപ്പെടുകയേ ഉള്ളൂ.

വിവാഹപ്രായം 16 ആക്കിയത് നിയമവിരുദ്ധം: വിഎസ്

വിവാഹപ്രായം 16 ആക്കിയത് നിയമവിരുദ്ധം: വിഎസ്

സംസ്ഥാനത്തെ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറ് ആക്കി കുറച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നിലവിലുള്ള നിയമങ്ങള്‍ക്കും കോടതിവിധികള്‍ക്കും വിരുദ്ധവും നിയമസഭയോടുമുളള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2006-ലെ ശൈശവ വിവാഹനിരോധനനിയമപ്രകാരം ഇരുപത്തിയൊന്ന് വയസ്സ് തികയാത്ത പുരുഷനും പതിനെട്ട് വയസ്സ് തികയാത്ത സ്ത്രീയും തമ്മിലുളള വിവാഹം കുറ്റകരമാണ്. ഇത്തരം വിവാഹങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്നതാണ്. രാജ്യത്തെ ഉന്നത നീതിപീഠമായ സുപ്രീം കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ തദ്ദേശസ്വയംഭരണവകുപ്പ് വിവാഹറജിസ്ട്രാര്‍മാര്‍ക്ക് അയച്ച സര്‍ക്കുലര്‍ നിയമവിരുദ്ധവും സുപ്രീംകോടതിയുടെ വിധിക്കെതിരുമാണ്. ഭരണഘടനയെ അവഹേളിക്കുന്ന ഇത്തരം സര്‍ക്കുലറുകള്‍ക്ക് കടലാസിന്റെ വിലപോലും ഇല്ല. നിയമസഭയെ നോക്കുകുത്തിയാക്കുന്ന, നിയമവിരുദ്ധമായ ഉത്തരവിറക്കിയ തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ചീഫ് സെക്രട്ടറി നടപടിയെടുക്കണം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെയുളള ഇത്തരം വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് വി എസ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

deshabhimani

പ്രവാസിസമൂഹം പുതിയ മുദ്രാവാക്യവുമായി മുന്നോട്ടുവരണം: പിണറായി

പ്രവാസിസമൂഹം പുതിയ മുദ്രാവാക്യവുമായി മുന്നോട്ടുവരണം: പിണറായി

കേരളത്തിന്റെ പുരോഗതി വ്യത്യസ്ത ജനവിഭാഗങ്ങളുടെ സംഭാവനയുടെ ആകെത്തുകയാണെന്നും ഈ പുരോഗതിയില്‍ പ്രവാസി സമൂഹം തനതായ സംഭാവന നല്‍കിയിട്ടുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാസ് ഷാര്‍ജ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്ന് പ്രവാസികളെ അര്‍ഹമായ പരിഗണനയോടെ നോക്കിക്കാണുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ചില എംബസികള്‍ പ്രവാസികളുടെ പ്രശ്നങ്ങളില്‍ മുഖംതിരിഞ്ഞുനില്‍ക്കുന്നു. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷയനുഭവിച്ചുകൊണ്ട് വിവിധ രാജ്യങ്ങളില്‍ ജയിലുകളില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് നിയമസഹായം എത്തിക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ തയ്യാറാകണം.

രാജ്യത്തെ പദ്ധതി ആസൂത്രണത്തില്‍ പ്രവാസി സമൂഹത്തെക്കൂടി ഉള്‍പ്പെടുത്തണം എന്ന പുതിയ മുദ്രാവാക്യവുമായി പ്രവാസികള്‍ ഇനി മുന്നോടുവരണം. ഇതുവരെ സര്‍ക്കാരുകള്‍ ഇത് ചിന്തിച്ചിട്ടില്ല. അതിബൃഹത്തായ ഒരു സമൂഹമാണ് ഇന്ത്യയ്ക്ക് പുറത്തുള്ളത്. അവരെ കണക്കിലെടുത്ത് പദ്ധതി ആസൂത്രണത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. പ്രവാസികളെ സംബന്ധിച്ച കൃത്യമായ സ്ഥിതി വിവരക്കണക്ക് ഇന്ന് ലഭ്യമല്ല. രാജ്യത്തെ എമിഗ്രേഷന്‍ ക്ലിയറന്‍സ് എന്ത് സംരക്ഷണമാണ് പ്രവാസിക്കു നല്‍കുന്നത് എന്നു പരിശോധിക്കേണ്ടതുണ്ട്.   കാര്യക്ഷമമായ രീതിയില്‍ പ്രവാസി ക്ഷേമനിധി ആരംഭിക്കാനാകണം. അംശാദായം റിക്രൂട്ടിങ് ഏജന്‍സികളില്‍നിന്നുകൂടി വാങ്ങാവുന്നതാണ്. വിദേശത്തേക്ക് പോകുന്നതിന് വായ്പ അനുവദിക്കാന്‍ സംവിധാനംവേണം. മെച്ചപ്പെട്ട തൊഴില്‍ ദാതാക്കളെ വാര്‍ത്തെടുക്കുന്നതിന് ഫിനിഷിങ് സ്കൂളുകള്‍പോലുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകണം. ഇവയിലൂടെ മെച്ചപ്പെട്ട പരിശീലനം പ്രവാസികള്‍ക്ക് നല്‍കാന്‍ സാധിക്കണം. വിദേശ രാജ്യങ്ങളില്‍ എത്തുന്ന ഇന്ത്യാക്കാരുടെ വിശദാംശങ്ങള്‍ ലഭ്യമാകുംവിധം "എംബസി രജിസ്റ്റര്‍" വേണം.

കുവൈത്തിലെ പ്രശ്നങ്ങള്‍ ഇന്ന് ഏറെ ഗുരുതരമാണ്. ഇക്കാര്യത്തില്‍ നയതന്ത്ര ഇടപെടലുകള്‍ വേണ്ടത്ര ഉണ്ടായിട്ടില്ല. ക്ലേശമനുഭവിക്കുന്ന ഇന്ത്യാക്കാരുടെ സംരക്ഷകരായി ഇന്ത്യാ ഗവണ്‍മെന്റ് ഓടിയെത്തണം. ഉന്നതതലസംഘം അടിയന്തരമായി കുവൈത്ത് സന്ദര്‍ശിക്കുകയും സമാശ്വസ നടപടികള്‍ കൈക്കൊള്ളുകയുംവേണം. എംബസികളില്‍ ഹോട്ട്ലൈന്‍ സര്‍വീസോടെ 24 മണിക്കൂറും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം.

സൗദിയിലെ നിദാഖത്ത് പ്രശ്നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുവേണ്ടി ഇപ്പോഴും ക്യൂ നില്‍ക്കുകയാണ് ഇന്ത്യാക്കാരായ പ്രവാസികള്‍. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചവര്‍ക്കാകട്ടെ നാട്ടിലെത്താന്‍പോലും കഴിയുന്നില്ല. വേണ്ടത്ര യാത്രാ സൗകര്യം ലഭ്യമല്ലാത്തതാണ് കാരണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടുകയും ഇന്ത്യക്കാരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും വേണമെന്നും പിണറായി ആവശ്യപ്പെട്ടു.

മാസ് പ്രസിഡന്റ് അനില്‍ അമ്പാട്ട് അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി പ്രകാശ് സ്വാഗതംപറഞ്ഞു. കെ ബാലകൃഷ്ണന്‍ (ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍), ഇസ്മയില്‍ റാവുത്തര്‍ (ഡയറക്ടര്‍, നോര്‍ക്ക റൂട്ട്സ്), ബീരാന്‍കുട്ടി (പ്രസിഡന്റ്, ശക്തി തിയേറ്റഴ്സ്), പി പി അഷറഫ് (ജനറല്‍സെക്രട്ടറി, ദല), അഷ്റഫ് (പ്രസിഡന്റ്, കൈരളി കള്‍ച്ചറല്‍സെന്റര്‍, ഫുജൈറ), മുഹമ്മദ് കുഞ്ഞി (വൈസ്പ്രസിഡന്റ്, റാസല്‍ ഖൈമ, ചേതന) തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani