ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

ദ്വിദിന പണിമുടക്ക് അടിച്ചൊതുക്കുമെന്ന് മമത


ദ്വിദിന പണിമുടക്ക് അടിച്ചൊതുക്കുമെന്ന് മമത


കൊല്‍ക്കത്ത: ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 20, 21 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് പശ്ചിമ ബംഗാളില്‍ അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. സമരം നേരിടാന്‍ സര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും എന്തും ചെയ്യുമെന്ന് പൊതുയോഗത്തില്‍ മമത പ്രഖ്യാപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനുമെതിരെ സിഐടിയുവും ഐഎന്‍ടിയുസിയുമുള്‍പ്പെടെ 11 സംഘടനകളാണ് സമരത്തിന് ആഹ്വാനംചെയ്തത്. കേന്ദ്രനയങ്ങള്‍ക്കെതിരെ പോരാടുമെന്ന് പറയുമ്പോഴാണ് അതിനായുള്ള ജനകീയ സമരം അടിച്ചൊതുക്കുമെന്ന മമതയുടെ ഭീഷണി. എന്തുവിലകൊടുത്തും സമരം വിജയിപ്പിക്കുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ദീപക് ദാസ്ഗുപ്ത പറഞ്ഞു. മുഖ്യമന്ത്രിയുടേത് സ്വേച്ഛാധിപത്യസ്വരമാണ്. ജനകീയ ആവശ്യങ്ങളുന്നയിച്ചുള്ള പോരാട്ടത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളെ ശക്തമായി നേരിട്ട ചരിത്രമാണ് തൊഴിലാളി വര്‍ഗത്തിന് ഉള്ളതെന്നും ദാസ്ഗുപ്ത പറഞ്ഞു.
(ഗോപി)

deshabhimani 040213