ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

അമേരിക്കന്‍ കുതന്ത്രങ്ങള്‍ കൂടുതല്‍ വ്യക്തമാവുന്നു സീതാറാം യച്ചൂരി


അമേരിക്കന്‍ കുതന്ത്രങ്ങള്‍ കൂടുതല്‍ വ്യക്തമാവുന്നു
സീതാറാം യച്ചൂരി
മേരിക്കയെ ലക്ഷ്യം വച്ചിരിക്കുകയാണ് ലോകത്തിലെ ഓരോ മുസ്ളീമും എന്ന ഒരു ഫോബിയയാണ് അമേരിക്കന്‍ ഭരണസംവിധാനത്തിനുള്ളത്. അത് ജനങ്ങളിലേക്ക് പടര്‍ത്തുന്നതിന് ഭരണകൂടം ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നു. അതോടൊപ്പം ശക്തമായ ഇസ്ളാമികവിരുദ്ധ പ്രചാരവേലക്കും ഭരണകൂടം പലതരത്തിലുള്ള പിന്തുണകള്‍ നല്‍കുന്നു. ഇതിനായി കലയെയും സാഹിത്യത്തെയുമെല്ലാം ദുരുപയോഗപ്പെടുത്തുന്നുണ്ട്. പ്രവാചകനെ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണത്തിന് വിധേയമായ 'ഇന്നസന്‍സ് ഓഫ് ഇസ്ളാം' എന്ന സിനിമ ഇത്തരം ചിന്താപദ്ധതിയില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ്. അതിവേഗത്തിലാണ് ആ സിനിമ സംബന്ധിച്ച ട്രയിലറും മറ്റും യൂട്യൂബ് വഴി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചത്. സ്വാഭാവികമായും ഇസ്ളാമിക വിശ്വാസികളില്‍ വലിയ രോഷത്തിന് ഇത് കാരണമായി. ആ സമയത്ത്, തങ്ങളുടെ രാജ്യം എല്ലാ തരത്തിലുള്ള അഭിപ്രായ സ്വാതന്ത്യ്രത്തെയും അനുവദിക്കുന്നതാണെന്നും അതുകൊണ്ട് ഒരു തരത്തിലുള്ള ഇടപെടലും സാധ്യമല്ലെന്ന നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ സ്വീകരിച്ചത്. തങ്ങളുടെ രാജ്യത്ത് നിലവിലുള്ള എല്ലാ തരത്തിലുള്ള സ്വാതന്ത്യ്രത്തെയും തകര്‍ക്കാനാണ് ഇസ്ളാം തങ്ങളെ ലക്ഷ്യമാക്കുന്നതെന്ന പഴയ പ്രസിഡന്റ്് ജോര്‍ജ് ബുഷിന്റെ വാക്കുകളുടെ അലയൊലികള്‍ തന്നെയാണ് ഒബാമയുടെ വാക്കുകളിലുമുണ്ടായിരുന്നത്.
രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടാണ് അമേരിക്കയുടെ ഇസ്ളാമിക വിരുദ്ധ മനോഭാവം രൂപപ്പെടുന്നതും നിലനില്‍ക്കുന്നതും. ഇസ്ളാമിന്റെ പേരിലുള്ള ഏതു ഭീകരവാദ സംഘടനയെയും ഈ ലക്ഷ്യപൂര്‍ത്തിക്കായി പിന്തുണയ്ക്കുവാന്‍ അമേരിക്കയ്ക്ക് മടിയില്ല. താലിബാനെ വെള്ളവും വളവും കൊടുത്ത് അഫ്ഗാനിസ്ഥാനിലെ നജീബുള്ളയുടെ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി വളര്‍ത്തിയെടുത്ത അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രിയപ്പെട്ടവനായിരുന്നു ബിന്‍ ലാദന്‍. പിന്നീട് ലാദന്‍ അവരുടെ ശത്രുവായി മാറിയതെങ്ങനെയെന്ന കാര്യം ചരിത്രത്തിന്റെ ഭാഗമാണ്. അത്തരം പാഠങ്ങളില്‍നിന്നും അമേരിക്ക ഒന്നും പഠിക്കില്ല
അഭിപ്രായ സ്വാതന്ത്യ്രമെന്നുള്ളത് ഒരു രാജ്യത്തും അതിരുകളില്ലാത്ത പരമമായ സ്വാതന്ത്യ്രമല്ല. പൌരാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനങ്ങളും ഇക്കാര്യം എടുത്തുപറയുന്നുണ്ട്. അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ പേരില്‍ മതനിന്ദ നടത്താനോ വംശീയമായ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതിനോ ആര്‍ക്കും അവകാശമില്ല. ഇവിടെ അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ പേരില്‍ ഇസ്ളാമിക നിന്ദയെ അമേരിക്ക പരോക്ഷമായി പിന്തുണയ്ക്കുകയാണ്. മുമ്പ് ഡാനിഷ് വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണും വലിയ വിവാദമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുന്ന രൂപത്തില്‍ ഫ്രാന്‍സിലേയും സ്പെയിനിലേയും മാസികകള്‍ അത് പുനഃപ്രസിദ്ധീകരിച്ചു. തങ്ങളുടെ രാജ്യത്ത് നിലനില്‍ക്കുന്ന അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ ഉത്തമോദാഹരണമായി ഫ്രാന്‍സിലെ ഭരണാധികാരികളും മാധ്യമങ്ങളും ആ സംഭവത്തെ ആഘോഷിക്കുകയും ചെയ്തു. അതേ സമയം അത്രയും വിശാലമായ സ്വാതന്ത്യ്രം നിലനില്‍ക്കുന്ന രാജ്യത്ത് സ്കൂള്‍ കുട്ടികള്‍ തട്ടം ധരിക്കുന്നത് നിരോധിച്ചതെന്തുകൊണ്ടെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടുന്നില്ല. പര്‍ദ്ദ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമമെന്നപോലെ അത് ധരിക്കുന്നതിനുള്ള സ്വാഭാവിക അവകാശത്തെ നിയമപരമായി നിരോധിക്കുവാന്‍ ശ്രമിക്കുന്നതും കുറ്റകരം തന്നെയാണ്.
രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടാണ് അമേരിക്കയുടെ ഇസ്ളാമിക വിരുദ്ധ മനോഭാവം രൂപപ്പെടുന്നതും നിലനില്‍ക്കുന്നതും. ഇസ്ളാമിന്റെ പേരിലുള്ള ഏതു ഭീകരവാദ സംഘടനയെയും ഈ ലക്ഷ്യപൂര്‍ത്തിക്കായി പിന്തുണയ്ക്കുവാന്‍ അമേരിക്കയ്ക്ക് മടിയില്ല. താലിബാനെ വെള്ളവും വളവും കൊടുത്ത് അഫ്ഗാനിസ്ഥാനിലെ നജീബുള്ളയുടെ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി വളര്‍ത്തിയെടുത്ത അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രിയപ്പെട്ടവനായിരുന്നു ബിന്‍ ലാദന്‍. പിന്നീട് ലാദന്‍ അവരുടെ ശത്രുവായി മാറിയതെങ്ങനെയെന്ന കാര്യം ചരിത്രത്തിന്റെ ഭാഗമാണ്. അത്തരം പാഠങ്ങളില്‍നിന്നും അമേരിക്ക ഒന്നും പഠിക്കില്ല. ലിബിയയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ജെ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സിന്റെ കൊലപാതകം അതിനുള്ള ഉദാഹരണമാണ്. പാലുകൊടുത്തു വളര്‍ത്തിയവരുടെ ആയുധങ്ങള്‍ തനിക്കുനേരെ തിരിയുന്നതു കണ്ടപ്പോള്‍ അതിന്റെ നയതന്ത്രവശങ്ങള്‍ ആലോചിക്കുന്നതിനുപോലും ക്രിസ്റഫറിന് സമയം കിട്ടിയില്ല. ലിബിയയിലെ ഗദ്ദാഫി ഭരണത്തെ അട്ടിമറിക്കുന്നതിനുവേണ്ടി അല്‍ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനകളെ വരെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തത് അമേരിക്കയാണ്. ഈ പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കുന്നതില്‍ മുഖ്യ ചുമതല വഹിച്ച ലെയ്സണ്‍ ഓഫീസറായിരുന്നു ക്രിസ്റ്റഫര്‍ . ഒടുവില്‍ അവര്‍തന്നെ അദ്ദേഹത്തിന്റെ ജീവനെടുത്തു. ചരിത്രത്തിന്റെ രസകരമായ പ്രതികാരമായി മാറി അത്.
മറ്റ് രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിന് ഏതു തരത്തിലുള്ള സംഘടനകളെയും പിന്തുണയ്ക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന മട്ടിലാണ് അമേരിക്ക നില കൊള്ളുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിറിയ. അഫ്ഗാനിസ്ഥാനിലെയും ലിബിയയിലേയും അനുഭവങ്ങള്‍ ഒരു തരത്തിലും അമേരിക്കയെ അലോസരപ്പെടുത്തിയില്ല. സിറിയയില്‍ കഴിഞ്ഞ സെപ്തംബര്‍ 26ന് മാത്രം 350 പേരാണ് കൊല്ലപ്പെട്ടത്. സിറിയയുടെ അയല്‍ രാജ്യമായ ഇറാക്കിലേക്കും അത് പടരുന്നുണ്ട്. 29 ബോംബാക്രമണങ്ങളാണ് ഒറ്റ ദിവസം മാത്രം ഇറാക്കിന്റെ വിവിധ നഗരങ്ങളിലുണ്ടായത്. അമേരിക്ക അധിനിവേശത്തിലൂടെ സ്ഥാപിച്ച സര്‍ക്കാരിന് അവിടത്തെ സാഹചര്യങ്ങള്‍ ഇപ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. ഈ സര്‍ക്കാര്‍ നിലവില്‍ പല വിഷയങ്ങളിലും അമേരിക്കയുമായി തര്‍ക്കത്തിലാണ്. കഴിഞ്ഞ നാലുമാസത്തിനുളളില്‍ മുപ്പതിനായിരത്തിലധികമാളുകളാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. അഞ്ചുലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളായി തുര്‍ക്കിയിലും ജോര്‍ദാനിലുമുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നു.
ഖത്തറിലൂടെയും തുര്‍ക്കിയിലൂടെയും പണവും ആയുധവും നല്‍കി കലാപകാരികളെ സഹായിക്കുന്നത് അമേരിക്കയാണ്. സിറിയയില്‍ കലാപം പടര്‍ത്തുന്നതില്‍ വിജയിച്ച അമേരിക്ക അല്‍ഖ്വയ്ദ പോലുള്ള സംഘങ്ങളെ വരെ അതിനായി ഉപയോഗിക്കുന്നു. അമേരിക്കക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഈ സംഘടനകളെ ഉപയോഗിച്ച് സിറിയയെ സംഘര്‍ഷഭരിതമാക്കാന്‍ അവര്‍ക്ക് മടിയില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇസ്ളാമികവിരുദ്ധ സിനിമക്കെതിരായി തെരുവിലേക്കിറങ്ങിയവര്‍ ലോകബാങ്കിനും ഐഎംഎഫിനുമെതിരായി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ട്. അമേരിക്കയുടെ നിയന്ത്രണത്തില്‍ അവര്‍ നടപ്പിലാക്കുന്ന സാമ്പത്തികനയത്തിനെതിരായ അമര്‍ഷമാണ് ഇവിടെ ഉയരുന്നത്. അമേരിക്കയുടെ കൊടിപ്പത്തിയില്‍ നിന്നും ഉറ്റുന്ന രക്തത്തിന്റെ ഭീകരത ലോകം മനസിലാക്കുന്നത് പല നിമിത്തങ്ങളിലൂടെയാണ്. അമേരിക്ക അപ്രസക്തമാവുന്നതും ഇടതുപക്ഷം പ്രസക്തമാവുന്നതും അത്തരമൊരു സാഹചര്യത്തിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ