ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 9, ബുധനാഴ്‌ച

രവിചന്ദ്രഅശ്വിന്‍ - പുതിയൊരു കുത്തിത്തിരിവ്



രവിചന്ദ്രഅശ്വിന്‍ - പുതിയൊരു കുത്തിത്തിരിവ്



ഇ­ന്ത്യന്‍ ക്രി­ക്ക­റ്റില്‍ ബോ­ളിം­ഗി­ന്റെ കാ­ര്യ­ത്തില്‍ എന്നും ­സ്പിന്‍ ബോ­ളിം­ഗി­ന് ഒരു സവി­ശേ­ഷ­സ്ഥാ­ന­മു­ണ്ട്. പേ­സ് ബോ­ളിം­ഗി­ന്റെ കാ­ര്യ­ത്തില്‍ വലിയ ദൌര്‍­ബ­ല്യ­ങ്ങള്‍ കാ­ട്ടു­ന്ന ഇന്ത്യന്‍ ­ബോ­ളിം­ഗ് നിര എന്നും അതി­ന്റെ വി­ജ­യ­ങ്ങള്‍­ക്ക്, പ്ര­ത്യേ­കി­ച്ച് ടെ­സ്റ്റ് വി­ജ­യ­ങ്ങള്‍­ക്ക് സ്പി­ന്നി­ന്റെ കു­ത്തി­ത്തി­രി­വു­ക­ളെ­യാ­ണ് ആശ്ര­യി­ച്ചി­ട്ടു­ള്ള­ത്.
ഇ­ന്ത്യ­യ്ക്ക് എക്കാ­ല­വും നല്ല പേ­സ് ബോ­ളര്‍­മാ­രെ­ക്കെ­യു­ണ്ടാ­യി­ട്ടു­ണ്ട്. റോ­ജര്‍ ബി­ന്നി­യി­ലും കപില്‍ ദേ­വി­ലും തു­ട­ങ്ങി, ജവ­ഗല്‍ ശ്രീ­നാ­ഥി­ലും ഇന്ന് സഹീര്‍ ഖാ­നി­ലും വന്നു­നില്‍­ക്കു­ന്ന പേ­സ് മി­ക­വു­കാര്‍ നമ്മു­ടെ അഭി­മാ­നം തന്നെ­യാ­ണ്. എന്നാല്‍ ഇങ്ങ­നെ ചി­ലര്‍­ക്ക­പ്പു­റം പേ­സ് ബോ­ളര്‍­മാര്‍ തങ്ങ­ളു­ടെ സ്ഥി­രത നി­ല­നിര്‍­ത്തു­ന്ന­ത് നാം കാ­ണാ­നാ­ശി­ച്ച് നി­രാ­ശ­രായ ചി­ത്ര­മാ­ണ്.
തു­ട­ക്ക­ത്തില്‍ അത്യ­ദ്ഭു­ക­ര­മായ പ്ര­തീ­ക്ഷ ജനി­പ്പി­ച്ച് പി­ന്നീ­ട് നി­റം മങ്ങി­പ്പോ­യ­വ­രാ­ണ് ഏറെ­യും. പ്ര­ത്യേ­കി­ച്ച് ഈയ­ടു­ത്ത കാ­ല­ത്ത് ജ്വ­ലി­ച്ചു­യര്‍­ന്ന അജി­ത് അഗര്‍­ക്ക­റും ലക്ഷ്മി­പ­തി ബാ­ലാ­ജി­യും ഇര്‍­ഫാന്‍ പഠാ­നും ഇശാ­ന്ത് ശര്‍­മ­യും മു­തല്‍ മു­നാ­ഫ് പട്ടേ­ലും വരുണ്‍ ആറോ­ണും വരെ. ഇവ­രില്‍ പല­രും ടീ­മി­ന­ക­ത്തും പു­റ­ത്തു­മാ­യി ആയു­സ്സും കരി­യ­റും കഴി­ച്ചു­കൂ­ട്ടു­ന്നു­.
സ­ഹീര്‍ ഖാന്‍ മാ­ത്ര­മാ­ണ് സ്ഥി­ര­ത­യും മി­ക­വി­ന്റെ മേ­ന്മ­യും മൂര്‍­ച്ച­പ്പെ­ടു­ത്തി­യെ­ടു­ത്ത­ത്. പരി­ക്കി­ന്റെ പതി­വു­പ­ല്ല­വി­കള്‍ ആ കളി­ക്കാ­ര­നു ബാ­ദ്ധ്യ­ത­യു­മാ­കു­ന്നു­.
എ­ന്നാല്‍ സ്പി­ന്നി­ന്റെ കാ­ര്യ­ത്തില്‍ എന്നും ഇ­ന്ത്യ മു­ന്നി­ലാ­യി­രു­ന്നു. ഉപ­ഭൂ­ഖ­ണ്ഡ­ത്തി­ലെ നാ­ലു ­ക്രി­ക്ക­റ്റ് ടീ­മു­ക­ളെ­യും ഇക്കാ­ര്യ­ത്തില്‍ ഒന്നി­ച്ചു­കാ­ണാം. പാ­ക്കി­സ്ഥാ­നില്‍ നി­ന്നു അബ്ദള്‍ ഖാ­ദര്‍ മു­തല്‍ തു­ട­ങ്ങി സഖ്ലൈന്‍ മു­ഷ്താ­ഖി­ലും മു­ഷ്താ­ഖ് അഹ­മ്മ­ദി­ലും ഷഹീ­ദ് അഫ്രീ­ദി­യി­ലും കൂ­ടി മു­ന്നോ­ട്ടു­വ­രു­ന്ന നി­ര. ശ്രീ­ല­ങ്ക­യില്‍ എക്കാ­ല­ത്തെ­യും ഇതി­ഹാ­സ­താ­ര­മാ­യി കണ­ക്കാ­ക്കാ­വു­ന്ന മു­ത്ത­യ്യ മു­ര­ളീ­ത­ര­നില്‍ നി­ന്ന് ബാ­റ്റണ്‍ സ്വീ­ക­രി­ച്ചു­വ­രു­ന്ന അജാ­ന്ത മെന്‍­ഡി­സും സൂ­ര­ജ് റണ്‍­ദി­വും ഒക്കെ. ബം­ഗ്ലാ കടു­വ­ക­ളും സ്പിന്‍ ബോ­ളിം­ഗു­കൊ­ണ്ട് എതി­രാ­ളി­ക­ളെ ചു­രു­ട്ടി­ക്കെ­ട്ടാ­വു­ന്ന­വര്‍ തന്നെ­.
ഇ­ന്ത്യന്‍ സ്പിന്‍ ബോ­ളിം­ഗില്‍ എക്കാ­ല­ത്തും മഹാ­ര­ഥ­ന്മാ­രായ കളി­ക്കാ­രു­ണ്ടാ­യി­രു­ന്നു. ബി­ഷന്‍ സിം­ഗ് ബേ­ദി, പ്ര­സ­ന്ന, വെ­ങ്കി­ട്ട രാ­ഘ­വന്‍ തു­ട­ങ്ങി­യ­വ­രില്‍ ആരം­ഭി­ക്കു­ന്ന ആ നിര ഇട­ക്കാ­ല­ത്ത് വേ­ണ്ട­ത്ര പ്ര­തി­ഭാ­ശേ­ഷി­യു­ള്ള പി­ന്മു­റ­ക്കാ­രി­ല്ലാ­തെ വല­ഞ്ഞി­രു­ന്നു. എണ്‍­പ­തു­ക­ളില്‍ മനീ­ന്ദര്‍ സിം­ഗി­ലൂ­ടെ­യാ­ണ­ത് തു­ടര്‍­ന്ന­ത്. പി­ന്നീ­ട്, അനില്‍ കും­ബ്ലേ­യെ­ന്ന മാ­ന്ത്രി­ക­താ­രം രം­ഗ­ത്തു­വ­ന്നു­.
ഇ­ട­ക്കാ­ല­ത്ത് നരേ­ന്ദ്ര ഹിര്‍­വാ­നി­യെ­യും അയ്യൂ­ബി­നെ­യും പോ­ലു­ള്ള സ്പി­ന്നര്‍­മാര്‍ രം­ഗ­ത്തു­വ­രി­ക­യും ഞെ­ട്ടി­ക്കു­ന്ന തു­ട­ക്കം നേ­ടു­ക­യും ചെ­യ്തെ­ങ്കി­ലും അവര്‍­ക്കാര്‍­ക്കും ആ തു­ട­ക്ക­ത്തി­ന്റെ മോ­ഹ­നത തു­ട­രാ­നാ­യി­ല്ല. അനില്‍ കും­ബ്ലേ­ക്കൊ­പ്പം വെ­ങ്കി­ട­പ­തി രാ­ജു­വും പി­ന്നീ­ട് രാ­ജേ­ഷ് ചൌ­ഹാ­നും ഒരു പരി­ധി­വ­രെ മി­ക­വു കാ­ട്ടി. അനില്‍ കും­ബ്ലേ­യു­ടെ യു­ഗം അതി­ന്റെ ചാ­ഞ്ഞു­വീ­ഴ­ലി­ലേ­ക്കു സം­ക്ര­മി­ക്കു­മ്പോ­ഴേ­ക്കും ­ഹര്‍­ഭ­ജന്‍ സിം­ഗ് എത്തി­.
ഇ­പ്പോള്‍ ഈ നി­ര­യില്‍ പു­തിയ താ­ര­സൌ­ഭാ­ഗ്യ­മാ­യി­ത്തീ­രു­ക­യാ­ണ് ­ര­വി­ച­ന്ദ്ര അശ്വിന്‍. ബേ­ദി­യി­ലും പ്ര­സ­ന്ന­യി­ലും മു­തല്‍ മനീ­ന്ദ­റി­ലും രാ­ജു­വി­ലും വരെ­യു­ള്ള കു­ത്തി­തി­രി­പ്പു­കാ­രില്‍ കാ­ണാ­ത്ത ഒരു സൌ­ഭാ­ഗ്യം കൂ­ടി­യു­ണ്ട് അശ്വി­ന്. അത്യാ­വ­ശ്യം ബാ­റ്റു­ചെ­യ്യാ­നു­ള്ള കഴി­വ്.
കും­ബ്ലേ­യി­ലാ­ണ് സ്പിന്‍ ബോ­ളര്‍­മാ­രില്‍ ഒരു ഓള്‍­റൌ­ണ്ട് മി­ക­വി­ന്റെ മി­ന്ന­ലാ­ട്ടം കാ­ണു­ന്ന­ത്. ഏക­ദി­ന­ത്തി­ലും ടെ­സ്റ്റി­ലും അര­ഡ­സ­നി­ലേ­റെ കളി­ക­ളില്‍ കും­ബ്ലേ­യു­ടെ ബാ­റ്റ് വി­ജ­യം കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ട്. ടെ­സ്റ്റില്‍ ശത­ക­മി­ടാ­നും കും­ബ്ലേ­ക്കാ­യി. ഹര്‍­ഭ­ജന്‍ സിം­ഗ് പി­ഞ്ച് ഹി­റ്റ­റാ­യി ശോ­ഭി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും വി­ശ്വ­സ്ത­നായ ബാ­റ്റ്സ്മാ­നാ­യി­രു­ന്നി­ല്ല. ചൌ­ഹാന്‍ ചില സി­ക്സ­റു­കള്‍ തൊ­ടു­ത്ത് വി­സ്മ­യം ജനി­പ്പി­ച്ചി­ട്ടു­ണ്ട്.
ഇ­വ­രേ­ക്കാ­ളൊ­ക്കെ മി­ക­ച്ച ബാ­റ്റ്സ്മാ­നാ­ണ് രവി­ച­ന്ദ്ര അശ്വിന്‍. പന്തേ­റില്‍ കാ­ട്ടു­ന്ന അതേ ക്ഷ­മ­യും പോ­രാ­ട്ട­വീ­ര്യ­വും അശ്വി­ന്റെ ബാ­റ്റി­ലും സമ്മേ­ളി­ച്ചി­ട്ടു­ണ്ട്. അതു­കൊ­ണ്ടു­ത­ന്നെ ടെ­സ്റ്റ് ­ശ­ത­കം­ നേ­ടാ­നും ആ കളി­ക്കാ­ര­നു തു­ട­ക്ക­കാ­ല­ത്തു­ത­ന്നെ സാ­ധി­ച്ചു­.
ഹര്‍­ഭ­ജന്‍ സിം­ഗി­ന്റെ പെ­രു­മാ­റ്റ­ദൂ­ഷ്യം സൃ­ഷ്ടി­ച്ച വി­ട­വി­ലാ­ണ് സത്യ­ത്തില്‍ അശ്വിന്‍ ടീ­മി­ലെ­ത്തു­ന്ന­ത്. എന്നാല്‍ ഇപ്പോള്‍ ഹര്‍­ഭ­ജ­ന് ഒരു തി­രി­ച്ചു­വ­ര­വു സ്വ­പ്നം പോ­ലും നി­ഷേ­ധി­ച്ചു­കൊ­ണ്ട് അശ്വിന്‍ ടീ­മി­ന്റെ നെ­ടു­ന്തൂ­ണാ­യി­രി­ക്കു­ന്നു. ഇനി വരാന്‍ സാ­ധി­ച്ചാല്‍ തന്നെ ഹര്‍­ഭ­ജ­ന് ടീ­മി­ലെ രണ്ടാം സ്പി­ന്ന­റു­ടെ സീ­റ്റി­നാ­യി മത്സ­രി­ച്ചേ­പ­റ്റൂ. അവി­ടെ­യും രവീ­ന്ദ്ര ജഡേ­ജ­യും പ്ര­ഗ്യാന്‍ ഓജ­യും മി­ക­വോ­ടെ നില്‍­ക്കു­ന്നു­.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ