ബ്ലോഗ് ആര്‍ക്കൈവ്

2013, മാർച്ച് 9, ശനിയാഴ്‌ച

സ്പെയ്ന്‍ ഫുട്ബോള്‍ കളിക്കുന്നത് കാണുമ്പോള്‍


 



 




 

സ്പെയ്ന്‍ ഫുട്ബോള്‍ കളിക്കുന്നത് കാണുമ്പോള്‍




കാല്‍പ്പന്തു കളിയിലെ
സ്പാനിഷ് വസന്തത്തെക്കുറിച്ച്
സുരേഷ് എ.ആര്‍ 


 
ഗോളുകള്‍ മാത്രം ഹൈലൈറ്റ്സ് കണ്ടു കഥ അറിയുന്നവരുടെ ഫുട്ബോള്‍ അനുഭവം അല്ല സ്പെയ്ന്‍ അനുഭവം. അത് കാലില്‍ നിന്നും കാലിലേക്ക് പൊയ്ക്കൊണ്ടെയിരിക്കുന്ന പന്തിന്റെ സഞ്ചാരസൗന്ദര്യം ആണ്‌. ആ കാഴ്ച്ചയുടെ സൌഖ്യത്തിനു വിഘാതങ്ങള്‍ ഉണ്ടാവാത്തിടത്തോളം നേരം സ്പെയ്ന്‍ ഒരു meditative indulgence ആണ്‌. ആ ശൈലിക്ക് ഉണ്ടാകുന്ന തടസ്സങ്ങള്‍ പലപ്പോഴും ഫുട്ബോളിലെ സാധാരണ കാര്യങ്ങള്‍ മാത്രമാണ്. അത് ഒരു ഹെഡ്ഡര്‍ ആവാം. ഒരു ഫൗള്‍ ആവാം. വരയ്ക്കു പുറത്തേക്ക് പോവുകയോ വായുവിലൂടെ സഞ്ചരിക്കുകയോ ചെയ്യേണ്ടിവരുന്ന പന്താവാം. മറ്റൊരു കാലിലേക്ക് ഉള്ള യാത്ര പൂര്‍ണമാക്കാന്‍ പറ്റാതെ പോകുന്ന അലക്ഷ്യങ്ങളും ആവാം. പക്ഷെ, അതെല്ലാം സ്പെയ്ന്റെ ശൈലിയുടെ വിഘാതങ്ങള്‍ ആണ്‌. അവര്‍ പന്ത് കാലില്‍ നിന്ന് കാലിലേക്ക് അതിവേഗം പാസ്‌ ചെയ്യുകയും എതിര്‍ ടീമിന്റെ വാതില്‍പ്പടിയിലെ ശ്വാസത്തിന് തൊട്ടു താഴെ നിന്നുകൊണ്ട് ഫുട്ബോള്‍ കളിക്കുകയും ചെയ്യുന്നു. അതിവേഗം സ്പെയ്സുകള്‍ക്ക് വേണ്ടി അന്വേഷിക്കുന്നു. ആക്രമിച്ചുകൊണ്ടെയിരിക്കുന്നു. എത്ര സങ്കീര്‍ണമാണെങ്കിലും ഏറ്റവും ലളിതം എന്ന് തോന്നിപ്പിക്കുന്നു- കാല്‍പ്പന്തു കളിയിലെ സ്പാനിഷ് വസന്തത്തെക്കുറിച്ച് സുരേഷ് എ.ആര്‍ എഴുതുന്നു

 

 
ബ്രസീലിനെ സ്നേഹിക്കാന്‍ എളുപ്പമായിരുന്നു. വേനലില്‍ ഒറ്റയ്ക്ക് പൂക്കുന്ന കണിക്കൊന്ന. മഞ്ഞ. ധീരം. മനോഹരം. വിജയങ്ങളില്‍ സന്തോഷിക്കുന്ന ഒരു കാലത്ത് ബ്രസീല്‍ വളരെ പെട്ടെന്ന് ലഭ്യമായ ഒരു ആഹ്ലാദം ആയിരുന്നു. ലോകകപ്പു വരുമ്പോള്‍ പണ്ടൊക്കെ അങ്ങനെ ആയിരുന്നു. ബ്രസീലിനെ സ്നേഹിക്കാന്‍ ഫുട്ബോള്‍ പഠിക്കണ്ട. ഫുട്ബോള്‍ ഒരിക്കല്‍പോലും കാണുകയേ വേണ്ട.
അയല്‍പക്കത്തും പത്രത്തിലും ടെലിവിഷനിലും സാംബാ താളം. എന്തായിരുന്നു ആ സാംബ? അവര്‍ ഫുട്ബോള്‍ കളിക്കുന്നത് കാണുമ്പോള്‍ ഒന്നും ആ താളം എന്താണെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. (കേരളം സന്തോഷ്‌ ട്രോഫി ജയിക്കുമ്പോള്‍ അതില്‍ കഥകളി മുദ്രകള്‍ കണ്ടെത്തുമോ എന്നോര്‍ത്തു ഭയം തോന്നിയിട്ടുണ്ട്) ആ ബ്രസീല്‍ ഇപ്പോള്‍ ആദ്യമായി ഫിഫ റാങ്കിങ്ങില്‍ ആദ്യ പത്തു ടീമുകളില്‍ ഒന്നാവാതെ പുറത്തു നില്‍ക്കേണ്ടിവരുന്നു.
മറഡോണ ഒറ്റയ്ക്ക് ഗോള്‍ അടിച്ച വീരകഥ ഒക്കെ പിന്നീടാണ് വ്യക്തമായി അറിയുന്നത്. കൂടുതലും കേട്ടത് അദ്ദേഹം കൈകൊണ്ട് ഗോള്‍ നേടിയതായിരുന്നു. ടിക്കറ്റ്‌ എടുക്കാതെ ബസ്സില്‍ യാത്ര ചെയ്യുന്നവരെയും സിനിമ കാണുന്നവരെയുമൊക്കെ നാട്ടുവീരന്മാരായി ആരാധിക്കുന്നവര്‍ പറയുന്ന കഥ ആയിരുന്നു. അതേ മത്സരത്തില്‍ മറഡോണ അടിച്ച, ലോകകപ്പ്‌ ചരിത്രത്തിലെ ആ ഒരേയൊരു ഗോളിനെക്കുറിച്ചു അത്രയൊന്നും കേട്ടിട്ടില്ലായിരുന്നു. 2006-ലെ ലോക കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഒരു ഗോളുമായി വിജയത്തിലേക്ക് പോകുമ്പോള്‍ എഴുപത്തിരണ്ടാം മിനിറ്റില്‍ റിക്വല്‍മിയെയും എഴുപത്തിയൊന്‍പതാം മിനിറ്റില്‍ ക്രെസ്പോയെയും കോച്ച് പെകെര്‍മാന്‍ പിന്‍വലിച്ചു. അടുത്ത മിനിറ്റില്‍ ജര്‍മ്മനി ഗോള്‍ അടിച്ചു. ലോകമെങ്ങും വലിയ സങ്കടങ്ങള്‍ ഉണ്ടായി.
അന്നൊന്നും സ്പെയ്ന്‍ ഇല്ലായിരുന്നു. അന്നൊന്നും ബാഴ്സലോണ ഇല്ലായിരുന്നു.
പക്ഷെ, റിയല്‍ മാഡ്രിഡ് ഉണ്ടായിരുന്നു. റിയല്‍ മാഡ്രിഡിനെക്കുറിച്ച് കേള്‍ക്കാതിരിക്കാന്‍ പറ്റില്ല. പ്രിയ സുഹൃത്തും റിയല്‍ മാഡ്രിഡ് ആരാധകനും ആയ അനില്‍ പറയുന്നപോലെ, അവര്‍ക്ക് ഒരു ഗുപ്ത (ഭരണ) കാലം ഉണ്ടായിരുന്നു. റൊണാള്‍ഡോ, ഡേവിഡ്‌ ബെക്കം, റോബര്‍ട്ടോ കാര്‍ലോസ്, സിഡാന്‍ , ഫിഗോ എന്നിങ്ങനെ സ്വപ്നത്തില്‍ മാത്രം ഒരുമിച്ചു കാണുന്നവര്‍ കളിക്കളത്തിലും. അത് വാര്‍ത്തയായിരുന്നു.
പിന്നീടാണ് ബാഴ്സലോണ ഉണ്ടാവുന്നത്. അതിലൂടെ സ്പെയ്ന്‍ ഉണ്ടാവുന്നത്. മനോഹരമായ പുതിയ ആഹ്ലാദങ്ങള്‍ ഉണ്ടാവുന്നത്.

 
അവര്‍ പന്ത് കാലില്‍ നിന്ന് കാലിലേക്ക് അതിവേഗം പാസ്‌ ചെയ്യുകയും എതിര്‍ ടീമിന്റെ വാതില്‍പ്പടിയിലെ ശ്വാസത്തിന് തൊട്ടു താഴെ നിന്നുകൊണ്ട് ഫുട്ബോള്‍ കളിക്കുകയും ചെയ്യുന്നു. അതിവേഗം സ്പെയ്സുകള്‍ക്ക് വേണ്ടി അന്വേഷിക്കുന്നു. ആക്രമിച്ചുകൊണ്ടെയിരിക്കുന്നു. എത്ര സങ്കീര്‍ണമാണെങ്കിലും ഏറ്റവും ലളിതം എന്ന് തോന്നിപ്പിക്കുന്നു.

 
ഗോളുകള്‍ മാത്രം ഹൈലൈറ്റ്സ് കണ്ടു കഥ അറിയുന്നവരുടെ ഫുട്ബോള്‍ അനുഭവം അല്ല സ്പെയ്ന്‍ അനുഭവം. അത് കാലില്‍ നിന്നും കാലിലേക്ക് പൊയ്ക്കൊണ്ടെയിരിക്കുന്ന പന്തിന്റെ സഞ്ചാരസൗന്ദര്യം ആണ്‌. ആ കാഴ്ച്ചയുടെ സൌഖ്യത്തിനു വിഘാതങ്ങള്‍ ഉണ്ടാവാത്തിടത്തോളം നേരം സ്പെയ്ന്‍ ഒരു meditative indulgence ആണ്‌. ആ ശൈലിക്ക് ഉണ്ടാകുന്ന തടസ്സങ്ങള്‍ പലപ്പോഴും ഫുട്ബോളിലെ സാധാരണ കാര്യങ്ങള്‍ മാത്രമാണ്. അത് ഒരു ഹെഡ്ഡര്‍ ആവാം. ഒരു ഫൗള്‍ ആവാം. വരയ്ക്കു പുറത്തേക്ക് പോവുകയോ വായുവിലൂടെ സഞ്ചരിക്കുകയോ ചെയ്യേണ്ടിവരുന്ന പന്താവാം. മറ്റൊരു കാലിലേക്ക് ഉള്ള യാത്ര പൂര്‍ണമാക്കാന്‍ പറ്റാതെ പോകുന്ന അലക്ഷ്യങ്ങളും ആവാം. പക്ഷെ, അതെല്ലാം സ്പെയ്ന്റെ ശൈലിയുടെ വിഘാതങ്ങള്‍ ആണ്‌. അവര്‍ പന്ത് കാലില്‍ നിന്ന് കാലിലേക്ക് അതിവേഗം പാസ്‌ ചെയ്യുകയും എതിര്‍ ടീമിന്റെ വാതില്‍പ്പടിയിലെ ശ്വാസത്തിന് തൊട്ടു താഴെ നിന്നുകൊണ്ട് ഫുട്ബോള്‍ കളിക്കുകയും ചെയ്യുന്നു. അതിവേഗം സ്പെയ്സുകള്‍ക്ക് വേണ്ടി അന്വേഷിക്കുന്നു. ആക്രമിച്ചുകൊണ്ടെയിരിക്കുന്നു. എത്ര സങ്കീര്‍ണമാണെങ്കിലും ഏറ്റവും ലളിതം എന്ന് തോന്നിപ്പിക്കുന്നു.
എന്നിട്ടും, ഈ യൂറോ കപ്പില്‍ സ്പെയ്നെ പൂര്‍ണമായി കാണാന്‍ ഫൈനല്‍ വരെ കാത്തിരിക്കേണ്ടി വന്നു. ആ ഫൈനലിന് മുന്‍പ് വിമര്‍ശനങ്ങള്‍ പലതായിരുന്നു.
സ്പെയ്നിന്റെ ശൈലി വിരസം ആണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു; അത് കാലഹരണപ്പെട്ടു എന്നും. ഫുട്ബോള്‍ കളിച്ചു തുടങ്ങിയിട്ട് ആദ്യമായി സ്വന്തം രാജ്യത്തിന്റെ കളിയില്‍ ആക്രമണോത്സുകത കണ്ടതിന്റെ ആവേശത്തില്‍ ആയിരിക്കണം ഇറ്റാലിയന്‍ മാധ്യമങ്ങള്‍ അങ്ങനെ പറഞ്ഞത് . അല്ലെങ്കില്‍ , ഗ്രൂപ്പ് മത്സരത്തില്‍ സ്പെയ്ന് എതിരെ ഇറ്റലി സമനില നേടിയതുകൊണ്ടാവാം. കാടിളക്കി വന്ന ജര്‍മനിയെ അപ്രസക്തം ആക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ആയിരിക്കണം. അല്ലെങ്കില്‍ , ഇതുവരെ വലിയ ആരാധകര്‍ ഒന്നും ഇല്ലാതിരുന്നതിന്റെ നിരാശയില്‍ നിന്നും ആയിരിക്കാം. (ഇന്റര്‍ മിലാന്റെ കോച്ച് ആയിരിക്കുന്ന കാലത്തുപോലും ജോസി മൊറീന്യോ പറഞ്ഞിട്ടുണ്ട് , “ഇറ്റാലിയന്‍ ഫുട്ബോള്‍ എനിക്കിഷ്ടമല്ല. അവര്‍ക്ക് /അതിനു എന്നെയും.”) സ്വന്തം വീടിന്റെ വാതില്‍ക്കല്‍ മാത്രം കുതിരകളെ തളയ്ക്കുകയും എങ്ങനെയെങ്കിലും ജയിക്കുകയും ചെയ്യുന്ന അവരുടെ ആ ശൈലി ഇറ്റലി ഈ യൂറോ കപ്പില്‍ മാറ്റി. ആ മാറ്റം ആരും പ്രതീക്ഷിച്ചില്ല. നടരാജ് പെന്‍സിലിന്റെ ഡിസൈന്‍ മാറുന്നപോലെ, അവിശ്വസനീയമായ ഒരു മാറ്റം.

 
ഗോള്‍ അടിക്കുന്നത് മാത്രമല്ല സ്പാനിഷ് ആഹ്ലാദം. മൂന്നു പേരുടെ കാലുകളില്‍ പന്ത് ഒരു ത്രികോണം പൂര്‍ത്തിയാക്കിയാല്‍മതി സ്പാനിഷ് ഗാലറികളില്‍ ആരവം ഉയരാന്‍ . കാളപ്പോരിന്റെ സ്പെയ്ന്‍ തന്നെയാണ് ബാഡ് മിന്റന്‍ പോലെ തൂവല്‍സ്പര്‍ശഭംഗി ഉള്ള ടിക്കി-ടാക്കയെ സ്നേഹിക്കുന്നതും.


 
വിരസം ആണെന്ന വിമര്‍ശനം പുതിയതല്ല. സൌത്ത് ആഫ്രിക്കയില്‍ നടന്ന ലോകകപ്പിന് ശേഷം ആ ചോദ്യം ഷാവിയോട് ചോദിക്കുകയുണ്ടായി. മിക്ക മത്സരങ്ങളിലും ഒരു ഗോള്‍ മാത്രം അടിച്ചു ജയിക്കുന്ന ആ രീതിയെക്കുറിച്ച്. ഒരു ഗോള്‍ പോലും അടിക്കാത്ത, അതിനു ശ്രമിക്കാത്ത എതിര്‍ ടീമാണ് വിരസം എന്നാണു ഷാവി മറുപടി പറഞ്ഞത്. അവര്‍ അനുവര്‍ത്തിച്ച ശൈലിയെക്കുറിച്ച് കൂടി ആയിരുന്നു ആ മറുപടി. വിമര്‍ശകര്‍ ഉണ്ടെങ്കിലും സ്പാനിഷ് ശൈലിക്ക് ആരാധകര്‍ കൂടിക്കൊണ്ടെയിരിക്കുന്നു. സ്വാന്‍സീ ഫുട്ബോള്‍ ക്ലബ്ബിനെ ടിക്കി-ടാക്കയില്‍ ജ്ഞാനസ്നാനം ചെയ്യിച്ച ബ്രെണ്ടെന്‍ റോഡ്ജെര്സ് ലിവര്‍പൂളിലും ആ ഫിലോസഫി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചേക്കാം.
ഗോള്‍ അടിക്കുന്നത് മാത്രമല്ല സ്പാനിഷ് ആഹ്ലാദം. മൂന്നു പേരുടെ കാലുകളില്‍ പന്ത് ഒരു ത്രികോണം പൂര്‍ത്തിയാക്കിയാല്‍മതി സ്പാനിഷ് ഗാലറികളില്‍ ആരവം ഉയരാന്‍ . കാളപ്പോരിന്റെ സ്പെയ്ന്‍ തന്നെയാണ് ബാഡ് മിന്റന്‍ പോലെ തൂവല്‍സ്പര്‍ശഭംഗി ഉള്ള ടിക്കി-ടാക്കയെ സ്നേഹിക്കുന്നതും. ഒരു ടച്ച്‌ അല്ല, പന്തില്‍ കാലുകൊണ്ട്‌ പകുതി ടച്ച്‌ മതി എന്നാണു അതില്‍ തന്നെ പലരും വിശ്വസിക്കുന്നത്.
എന്നിട്ടും, ഈ യൂറോ കപ്പില്‍ സ്പെയ്നെ പൂര്‍ണമായി കാണാന്‍ ഫൈനല്‍ വരെ കാത്തിരിക്കേണ്ടി വന്നു. അതിനു മുന്‍പുള്ള മത്സരങ്ങളില്‍ കാലില്‍ നിന്ന് കാലിലേക്ക് ഗ്രൌണ്ടിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന പന്തിന്റെ സഞ്ചാരസൗന്ദര്യം പലപ്പോഴും മുറിഞ്ഞുകൊണ്ടേയിരുന്നു. ഇതു സമയത്തും സ്വന്തം ടീമിലെ ഒന്നിലേറെ കളിക്കാര്‍ തൊട്ടടുത്തു ഉണ്ടാവുന്ന ഒരു ശൈലി ഉണ്ടായിട്ടും പോര്‍ച്ചുഗലിന് എതിരെ ബോക്സിനുള്ളില്‍ ഏകനായി പന്ത് ചവിട്ടിനിന്നുകൊണ്ട് അല്‍വാരോ നെഗ്രെഡോക്ക് പിന്തുണയ്ക്കായി ചുറ്റും നോക്കേണ്ടി വന്നു.

 
ഇനിയെസ്റ്റയുടെ കാലില്‍ പന്ത് വന്നപ്പോഴൊക്കെ ലോകം ചരിത്രനിര്‍മിതി പ്രതീക്ഷിച്ചു. തനിക്കു മാത്രം കണ്ടെത്താന്‍ കഴിയുന്ന ഫെയറി ടെയ്ല്‍ ഇടങ്ങളിലൂടെ പന്തുമായി ഇനിയെസ്റ്റ മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു. പന്തിനെ ഒരു സുഹൃത്തിനെ എന്നപോലെ കൂടെ കൂട്ടി.


 
ഒരു ഗോള്‍ പോലും സ്കോര്‍ ചെയ്തില്ലെങ്കിലും ഒരേയൊരു അസ്സിസ്റ്റ്‌ മാത്രമേ സ്വന്തം പേരില്‍ ഉള്ളൂ എങ്കിലും യൂറോ കപ്പിലെ ഏറ്റവും മികച്ച പ്ലെയര്‍ ആയ ആന്ദ്രെ ഇനിയെസ്റ്റ ടൂര്‍ണമെന്റില്‍ ഉടനീളം ക്രിയേറ്റിവ് ആയിരുന്നു. ഇനിയെസ്റ്റയെ യൂറോ 2012 -ലെ മികച്ച പ്ലെയര്‍ ആയി തിരഞ്ഞെടുക്കുമ്പോള്‍ അത് സ്പെയ്ന്റെ ഫുട്ബോള്‍ ഫിലോസഫിക്ക് കിട്ടുന്ന അംഗീകാരം കൂടിയാണ്. യുവേഫ ടെക്നിക്കല്‍ ഡയറക്ടര്‍ ആന്‍ഡി റോക്സ്ബെര്‍ഗ് സാക്ഷ്യപ്പെടുത്തിയപോലെ, അത് ക്രിയേറ്റിവിറ്റിക്കും ആക്രമണോത്സുകതയ്ക്കും കളിക്കളത്തിലെ ഹ്യുമിലിറ്റിക്കും കൂടി ഉള്ളതാണ്.
അദ്ദേഹം ഉപയോഗിച്ച വാക്ക് ഹ്യുമിലിറ്റി എന്നാണെങ്കിലും അതിനു കുറേക്കൂടി വ്യാപ്തി ഉണ്ട്. ഇനിയെസ്റ്റയുടെ കാലില്‍ പന്ത് വന്നപ്പോഴൊക്കെ ലോകം ചരിത്രനിര്‍മിതി പ്രതീക്ഷിച്ചു. തനിക്കു മാത്രം കണ്ടെത്താന്‍ കഴിയുന്ന ഫെയറി ടെയ്ല്‍ ഇടങ്ങളിലൂടെ പന്തുമായി ഇനിയെസ്റ്റ മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു. പന്തിനെ ഒരു സുഹൃത്തിനെ എന്നപോലെ കൂടെ കൂട്ടി. (മഹാനായ യൊഹാന്‍ ക്രൈഫ്: “പന്തിനെ ഒരു സുഹൃത്തായി കരുതുക.”) പക്ഷെ, ഗോള്‍ നേടാന്‍ ആയില്ല. മുന്നില്‍ കളിക്കുന്നവരുടെ കാലുകളിലേക്ക് പന്ത് എത്തിക്കാന്‍ ശ്രമിച്ചു.
പക്ഷെ, ആ ടെലിപ്പതി ദൂരങ്ങള്‍ പലതും പൂര്‍ത്തിയായില്ല. പൂര്‍ത്തിയാവും എന്ന് തോന്നിയ ആപദ് നിമിഷങ്ങളില്‍ എതിരെ കളിക്കുന്നവര്‍ ഇനിയെസ്റ്റയെ ഫൗള്‍ ചെയ്തു. അപ്പോഴെല്ലാം ഇനിയെസ്റ്റ രൂക്ഷമായ ക്ഷമ കൊണ്ടും മൗനം കൊണ്ടും പ്രതികരിച്ചു. ഒരുവശത്ത് അത് പ്രകടമായ ഹ്യുമിലിറ്റി ആണ്‌. മറുവശത്ത്‌, വലിയ ശരീരങ്ങളെക്കാള്‍ ഉയര്‍ന്ന ടെക്നിക്കല്‍ മികവിനെ അടിസ്ഥാനമാക്കുന്ന ഒരു ഫുട്ബോളിംഗ് ഫിലോസഫിയില്‍ ഉള്ള വിശ്വാസവും ആണ്‌. എങ്കിലും സ്പെയ്ന്റെ ശൈലിയെ ആകെ ഡിസൈന്‍ ചെയ്യുന്ന രീതിയില്‍ കളിക്കുവാന്‍ ഇനിയെസ്റ്റക്ക് ഒറ്റയ്ക്ക് കഴിഞ്ഞില്ല. സ്പെയ്ന്റെ ചലനാത്മകത മുറിഞ്ഞപ്പോഴെല്ലാം ഇനിയെസ്റ്റ അറിഞ്ഞത് ഷാവിയുടെ അഭാവം ആയിരുന്നു.
ഫൈനലിന് മുന്‍പുള്ള മത്സരങ്ങളില്‍ ഒന്നിലും തന്നെ ഷാവിക്ക് transcendental ആവാന്‍ കഴിഞ്ഞില്ല. അങ്ങനെ പറഞ്ഞത് ഷാവി തന്നെയാണ്. ഫൈനലില്‍ സാക്ഷാല്‍ ഷാവി അവതരിച്ചു. ടോട്ടല്‍ സ്പെയ്ന്‍ അവതരിച്ചു. ബാഴ്സലോണയുടെ ഓര്‍മ്മകള്‍ വന്നു. പെപ് ഗ്വാര്‍ഡിയോളയുടെ ഓര്‍മ്മകള്‍ വന്നു. അപ്പോഴൊക്കെ ലിയോണല്‍ മെസ്സിയെ സ്പെയ്ന്റെ മുന്‍പില്‍ അറിയാതെ തിരഞ്ഞുപോയി.

 
ഷാവി വെറും ഒരു മിഡ്ഫീല്‍ഡര്‍ മാത്രമല്ല. മഹാനായ യൊഹാന്‍ ക്രൈഫ് പ്രാവര്‍ത്തികമാക്കുകയും അയാക്സില്‍ നിന്നു കൊണ്ടുവരികയും ബാഴ്സലോണയില്‍ അവതരിപ്പിക്കുകയും ചെയ്ത ഒരു ഫിലോസഫിയെ കളിക്കളത്തിലും പുറത്തും പിന്തുടരുന്ന ഒരു ഫുട്ബോളിംഗ് റൊമാന്റിക്‌ ആണ്‌. (


 
ഫൈനലില്‍ ഷാവി സര്‍റിയല്‍ ആയിരുന്നു. കോച്ച് ഡെല്‍ ബോസ്ക്കെ പറഞ്ഞത് പോലെ, ഷാവിയാണ് സ്പാനിഷ് ടീമിന്റെ ശൈലി തീരുമാനിക്കുന്നത്. ഷാവി വെറും ഒരു മിഡ്ഫീല്‍ഡര്‍ മാത്രമല്ല. മഹാനായ യൊഹാന്‍ ക്രൈഫ് പ്രാവര്‍ത്തികമാക്കുകയും അയാക്സില്‍ നിന്നു കൊണ്ടുവരികയും ബാഴ്സലോണയില്‍ അവതരിപ്പിക്കുകയും ചെയ്ത ഒരു ഫിലോസഫിയെ കളിക്കളത്തിലും പുറത്തും പിന്തുടരുന്ന ഒരു ഫുട്ബോളിംഗ് റൊമാന്റിക്‌ ആണ്‌. (റൊമാന്റിക്‌ ആണെന്നതും ഷാവിയുടെ വാക്കുകള്‍ തന്നെ) ഡാനി ആല്‍വെസ് പറയുന്നത് ഷാവി “ഭാവികാലത്തില്‍ കളിക്കുന്ന” ആള്‍ ആണെന്നാണ്‌..
സ്വന്തം ടീമംഗങ്ങളുടെയും എതിര്‍ ടീമംഗങ്ങളുടെയും ചലനങ്ങളെയും അതിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുകയോ ഇല്ലാതായിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന സ്പെയ്സിനെയും മുന്‍കൂട്ടി കാണുന്ന മനോഹരമായ കല. യൂറോ കപ്പ്‌ ഫൈനലില്‍ ഹാഫ് ടൈമിനു നാല് മിനിട്ട് മുന്‍പ് ഷാവി ജോര്‍ഡി ആല്‍ബക്ക് കൊടുത്ത പാസ്‌ ഇറ്റാലിയന്‍ ഡിഫെന്‍സില്‍ അവര്‍പോലും ഉണ്ടെന്നു കരുതാത്ത സ്പെയ്സിലൂടെ ആയിരുന്നു. തികച്ചും സര്‍റിയല്‍ .
സെന്‍ട്രല്‍ ലൈനിന് ഇപ്പുറം വച്ച് ഷാവിയുടെ കാലില്‍ പന്ത് കിട്ടുമ്പോള്‍ ജോര്‍ഡി ആല്‍ബ ഷാവിക്കും പുറകില്‍ ആയിരുന്നു. മുന്‍പില്‍ നാല് ഇറ്റാലിയന്‍ കളിക്കാരും. ഷാവിയുടെ കാലില്‍ കിട്ടിയ പന്തിന്റെ ഭാവി അറിഞ്ഞുള്ള ഓട്ടം ആയിരുന്നു ജോര്‍ഡിയുടേത്. ആവേശോജ്ജ്വലമായ ഒരു ടെലിപ്പതി. ഷാവിയുടെ കാലില്‍നിന്നും ജോര്‍ഡിയുടെ കാലില്‍ പന്ത് എത്തുമ്പോള്‍ കാലങ്ങളായി പ്രതിരോധം മാത്രം കഴിച്ചു ജീവിച്ച രാജ്യമായ ഇറ്റലിയുടെ നാല് കളിക്കാര്‍ ഷാവിക്കു മുന്‍പില്‍ ഉണ്ടായിരുന്നു. (ചാവി എന്നാണോ ഷാവി എന്നാണോ സാവി എന്നാണോ യഥാര്‍ത്ഥ പേര് എന്ന് ആലോചിച്ചു നില്‍ക്കരുത്. അങ്ങനെ ഒരു നിമിഷം അമ്പരന്നാല്‍ മതി, ആ അമ്പരപ്പിന്റെ ഇടയിലൂടെ ഷാവി ഗോളില്‍ അവസാനിക്കുന്ന ഒരു പാസ് നല്‍കിയിരിക്കും)
ഷാവി ഫെര്‍ണാണ്ടോ ടോറസിന് നല്‍കിയ പാസ്സിനും ആധികാരികവും നിര്‍ണായകവുമായ ആ ഭംഗി ഉണ്ടായിരുന്നു. പ്രാഗ്മാറ്റിസത്തിന്റെ പരുക്കന്‍ സ്കൂളുകള്‍ ഉള്ളപ്പോഴും കളിയുടെയും വിജയത്തിന്റെയും ഫുട്ബോള്‍ ആഹ്ലാദം ആണ്‌ സ്പെയ്ന്‍ .

 
ഗോളുകള്‍ മാത്രം ഹൈലൈറ്റ്സ് കണ്ടു കഥ അറിയുന്നവരുടെ ഫുട്ബോള്‍ അനുഭവം അല്ല സ്പെയ്ന്‍ അനുഭവം. അത് കാലില്‍ നിന്നും കാലിലേക്ക് പൊയ്ക്കൊണ്ടെയിരിക്കുന്ന പന്തിന്റെ സഞ്ചാരസൗന്ദര്യം ആണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ