ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 22, ചൊവ്വാഴ്ച

എച്ചിലില്‍ ഉരുളുന്ന ആചാരത്തിനെതിരെ സിപിഎം

എച്ചിലില്‍ ഉരുളുന്ന ആചാരത്തിനെതിരെ സിപിഎം


Read more at: http://malayalam.oneindia.in/news/2012/12/28/india-cpm-protest-against-made-snana-106720.htmlഉഡുപ്പി: കര്‍ണാടകത്തിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച എച്ചിലില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന 'മദേ സ്‌നാന' എന്ന അനാചാരം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വരലക്ഷ്മി ഉള്‍പ്പെടെ പത്ത് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അഞ്ഞൂറോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഡിസംബര്‍ 21ന് മംഗലാപുരം, കുന്താപുര എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച രണ്ട് പദയാത്രകള്‍ ഉഡുപ്പി അജ്ജറക്കാട് മൈതാനിയില്‍ സംഗമിച്ചു.അനാചാരം നിലനില്‍ക്കുന്ന ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഉച്ചയോടെ പ്രതിഷേധറാലി സംഘടിപ്പിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് സംസ്‌കൃതകോളേജിനു സമീപം റാലിയെ പൊലീസ് തടഞ്ഞു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി റാലി ഉദ്ഘാടനംചെയ്തു. എം എ ബേബി മടങ്ങിയശേഷം പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. പ്രകോപനമില്ലാതെ പൊലീസ് നടത്തിയ അക്രമത്തില്‍ സിപിഎമ്മിന്റെ ഒട്ടേറെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ത്വക് രോഗങ്ങള്‍ ഭേദമാകുമെന്ന അന്ധവിശ്വാസത്തിന്റെ പേരിലാണ് കര്‍ണാടകത്തിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്മണരുടെ എച്ചില്‍ ഇലയില്‍ ദളിതരടക്കമുള്ള പിന്നോക്കജാതിക്കാരെ ഉരുട്ടിക്കുന്നത്്. ഇതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ കേസ് ഹൈക്കോടതിയിലെത്തി. മദേ സ്‌നാനയ്ക്കു പകരം പൂജചെയ്ത ഇലയില്‍ ഉരുളുന്ന 'യദേ സ്‌നാന നടത്താന്‍ അനുമതി നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു. എന്നാല്‍, സുപ്രീംകോടതി വിധി സ്‌റ്റേചെയ്തതോടെ കുക്കേ സുബ്രഹ്മണ്യ, ഉഡുപ്പിക്ഷേത്രമുള്‍പ്പെടെ കര്‍ണാടകത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇത്തവണ മദേ സ്‌നാന ആചരിച്ചു. ക്ഷേത്രങ്ങളില്‍ ഉയര്‍ന്നജാതിക്കാര്‍ക്കും കീഴ്ജാതിക്കാര്‍ക്കും വ്യത്യസ്ത പന്തിയില്‍ ഭക്ഷണം വിളമ്പുന്നതാണ് കര്‍ണാടകത്തിലെ മറ്റൊരു ദുരാചാരം. ഇതിനതിരെയും സിപിഎം സമരരംഗത്തുണ്ട്.  
ത്വക് രോഗങ്ങള്‍ ഭേദമാകുമെന്ന അന്ധവിശ്വാസത്തിന്റെ പേരിലാണ് കര്‍ണാടകത്തിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്മണരുടെ എച്ചില്‍ ഇലയില്‍ ദളിതരടക്കമുള്ള പിന്നോക്കജാതിക്കാരെ ഉരുട്ടിക്കുന്നത്്. ഇതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ കേസ് ഹൈക്കോടതിയിലെത്തി. മദേ സ്‌നാനയ്ക്കു പകരം പൂജചെയ്ത ഇലയില്‍ ഉരുളുന്ന 'യദേ സ്‌നാന നടത്താന്‍ അനുമതി നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു. എന്നാല്‍, സുപ്രീംകോടതി വിധി സ്‌റ്റേചെയ്തതോടെ കുക്കേ സുബ്രഹ്മണ്യ, ഉഡുപ്പിക്ഷേത്രമുള്‍പ്പെടെ കര്‍ണാടകത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇത്തവണ മദേ സ്‌നാന ആചരിച്ചു. ക്ഷേത്രങ്ങളില്‍ ഉയര്‍ന്നജാതിക്കാര്‍ക്കും കീഴ്ജാതിക്കാര്‍ക്കും വ്യത്യസ്ത പന്തിയില്‍ ഭക്ഷണം വിളമ്പുന്നതാണ് കര്‍ണാടകത്തിലെ മറ്റൊരു ദുരാചാരം. ഇതിനതിരെയും സിപിഎം സമരരംഗത്തുണ്ട്.

Read more at: http://malayalam.oneindia.in/news/2012/12/28/india-cpm-protest-against-made-snana-106720.html
Read more at: http://malayalam.oneindia.in/news/2012/12/28/india-cpm-protest-against-made-snana-106720.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ