ബ്ലോഗ് ആര്‍ക്കൈവ്

2013 ജനുവരി 13, ഞായറാഴ്‌ച

ഹ്രസ്വദൂര നിരക്ക് ഇരട്ടിയിലേറെ കൂട്ടി



SUNDAY, JANUARY 13, 2013

സ്ത്രീസമത്വത്തിനായുള്ള പോരാട്ടം സുപ്രധാനം: കാരാട്ട്



ഹൈദരാബാദ്: പിന്തിരിപ്പന്‍ശക്തികള്‍ സ്ത്രീകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ മേഖലകളില്‍ സ്ത്രീ സമത്വത്തിനായുള്ള പോരാട്ടം ജനാധിപത്യ പ്രസ്ഥാനങ്ങളുടെ സുപ്രധാന അജന്‍ഡയായി മാറേണ്ടതുണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പി സുന്ദരയ്യ ജന്മശതാബ്ദിയോടനുബന്ധിച്ച് ഹൈദരാബാദില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കുപിന്നിലെ മൂലകാരണം സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ പ്രവണതകളാണ്. സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യയില്‍ സ്ത്രീകളുടെ പദവി അങ്ങേയറ്റം പിന്നിലാണ്. 178 രാജ്യങ്ങളിലെ സ്ത്രീപദവി സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്ക് 134-ാം സ്ഥാനമാണ്. ഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ നിയമങ്ങള്‍ ശക്തമാക്കാനും പൊലീസ് സംവിധാനം കാര്യക്ഷമമാക്കാനും സത്വരനീതി ഉറപ്പാക്കാനും നടപ ടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. ആത്മീയ, സാമൂഹ്യ, രാഷ്ട്രീയ നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യചിന്തകളാണ് പ്രതിഫലിച്ചത്. പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനമില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ബലാത്സംഗങ്ങള്‍ നടക്കുന്നില്ലെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ അഭിപ്രായം പ്രതിഷേധാര്‍ഹമാണ്. ഈ പ്രസ്താവന വസ്തുതകളോടുള്ള പരിഹാസമാണ്. ദരിദ്രരായ ദളിത്-ആദിവാസി-കര്‍ഷകത്തൊഴിലാളി സ്ത്രീകള്‍ ഇന്ത്യയില്‍ അനുദിനം മാനഭംഗം ചെയ്യപ്പെടുന്നുവെന്നതാണ് സത്യം. ഇതൊന്നും കുറ്റകൃത്യമായി കാണാന്‍ തയ്യാറാവാത്ത ഭഗവതിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വര്‍ഗസ്വഭാവമാണ് പ്രതിഫലിപ്പിക്കുന്നത്.

മിശ്രവിദ്യാഭ്യാസം നിരോധിക്കണമെന്ന ചില മുസ്ലിം മൗലികവാദ സംഘടനകളുടെ നിര്‍ദേശവും അപലപനീയമാണ്. താലിബാനുമായാണ് ഇവര്‍ക്ക് സാമ്യം. ഹരിയാനയിലെയും രാജസ്ഥാനിലെയും ജാതിപഞ്ചായത്തുകളും സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നിലപാടുകളാണ് കൈക്കൊള്ളുന്നത്. രാജ്യത്ത് സ്ത്രീകളെക്കുറിച്ചുള്ള സമീപനത്തില്‍ ഇത്തരം നിലപാടുകള്‍ക്കാണ് പ്രാമുഖ്യം. സ്ത്രീകളെ ചരക്കുകളായി കാണുന്ന മാധ്യമങ്ങളും പരസ്യങ്ങളും ഈ അവസ്ഥ രൂപപ്പെടുന്നതില്‍ ഏറെ പങ്കുവഹിക്കുന്നുണ്ട്-കാരാട്ട് പറഞ്ഞു. യോഗത്തില്‍ സിപിഐ എം ആന്ധ്ര പ്രദേശ് സംസ്ഥാന സെക്രട്ടറി ബി വി രാഘവുലുവും പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും സംസാരിച്ചു.

ഡല്‍ഹി സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം സ്ത്രീകള്‍ക്ക് സുരക്ഷിത നഗരമല്ലെന്ന് സുപ്രീംകോടതി. അന്തസ്സോടെയും തുല്യതയോടെയും ബഹുമാനത്തോടെയും സ്ത്രീകളെ പരിഗണിക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. ജ്യോതി സിങ്വധക്കേസിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ നടപടികള്‍ സ്വീകരിക്കണമെന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

നിയമവിദ്യാര്‍ഥിനിയായ നിപുണ്‍ സക്സേന സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ച കോടതി കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും ദേശീയ വനിതാ കമീഷനും ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്കും നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ പ്രത്യേക ബോര്‍ഡിന് രൂപംനല്‍കണമെന്ന 16 വര്‍ഷം മുമ്പത്തെ സുപ്രീംകോടതി വിധി ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മോട്ടോര്‍വാഹന ചട്ടങ്ങള്‍ പാലിക്കാത്ത ബസുകളുടെ പെര്‍മിറ്റ് പുതുക്കരുതെന്ന ഹര്‍ജിയിലെ ആവശ്യം പരിഗണിച്ചാണ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് നോട്ടീസ്. സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കാനാകുംവിധം സുരക്ഷിത അന്തരീക്ഷം ഒരുക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നഗരത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഡല്‍ഹിയില്‍ ഡിസംബര്‍ 16നുണ്ടായ സംഭവം ഒറ്റപ്പെട്ടതല്ല. സ്ഥിതിക്ക് മാറ്റം വരേണ്ടതുണ്ട്-കോടതി നിരീക്ഷിച്ചു.

deshabhimani 130113

സ്മാര്‍ട്ട്സിറ്റി അനന്തമായി നീട്ടി ടീകോം സര്‍ക്കാര്‍ നിലപാടില്‍ ദുരൂഹത


സ്മാര്‍ട്ട്സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കാതെ നിരന്തരം തടസ്സവാദങ്ങള്‍ ഉന്നയിക്കുന്ന ദുബായ് കമ്പനിക്കുപകരം പുതിയ നിക്ഷേപകരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കാത്തതില്‍ ദുരൂഹത. 6000 കോടി രൂപ ചെലവുവരുന്ന കൊച്ചി മെട്രോക്ക് വായ്പനല്‍കാന്‍ തയ്യാറുള്ള ജപ്പാന്‍ ധനകാര്യ ഏജന്‍സിയായ ജൈക്കയെപ്പോലും മാറ്റാന്‍ ആലോചിക്കുന്ന സര്‍ക്കാര്‍ നിരവധി സൗജന്യങ്ങള്‍ നല്‍കി നിര്‍മിക്കുന്ന സ്മാര്‍ട്ട്സിറ്റിയില്‍ ടീകോമിനുപകരം മറ്റൊരു കമ്പനിയെയും പരിഗണിക്കാന്‍ തയ്യാറല്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്മാര്‍ട്ട്സിറ്റി നിര്‍മാണം മാതൃസ്ഥാപനമായ ദുബായ് ഹോള്‍ഡിങ്സിന് കൈമാറാനാണ് ഇപ്പോള്‍ ടീകോമിന്റെ ശ്രമം. കരാര്‍ പ്രകാരമുള്ള പദ്ധതി നിര്‍മാണം വൈകുന്നതുമൂലം നേരിടേണ്ടിവരാവുന്ന നിയമ നടപടികള്‍ മറികടക്കാനാണ് ടീകോമിന്റെ ഈ നീക്കമെന്ന് കരുതുന്നു. സംസ്ഥാന സര്‍ക്കാരുമായി പാട്ടക്കരാറിലെത്തിയശേഷവും സ്മാര്‍ട്ട്സിറ്റിയുടെ നിര്‍മാണം വൈകിക്കാനാണ് ടീകോം ശ്രമിച്ചുകൊണ്ടിരുന്നത്.

2006ല്‍ യുഡിഎഫ് സര്‍ക്കാരുമായി കരാറിലെത്താന്‍ കഴിയാതിരുന്ന ടീകോം പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാരുമായി നിസഹകരണത്തിലായിരുന്നു. ടീകോമും അവരുടെ മാതൃസ്ഥാപനമായ ദുബായ് ഹോള്‍ഡിങ്സും നേരിട്ട കടുത്ത സാമ്പത്തികപ്രതിസന്ധി മറച്ചുവയ്ക്കാനായിരുന്നു ഇതെന്ന് പിന്നീട് വ്യക്തമായി. സ്മാര്‍ട്ട്സിറ്റി ഭൂമിയില്‍ 12 ശതമാനം സ്വതന്ത്ര കൈവശാവകാശം ആവശ്യപ്പെട്ടായിരുന്നു ആദ്യം തര്‍ക്കം. ആകെയുള്ള 246 ഏക്കറില്‍ 30 ഏക്കറോളം സ്വതന്ത്രാവകാശത്തിന്റെ കാര്യത്തില്‍ പരിഹാരമുണ്ടാക്കി 2011 ഫെബ്രുവരി രണ്ടിന് കരാര്‍ ഒപ്പിടാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. സെസ് പദവിക്കുവേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കിയാണ് എല്‍ഡിഎഫ് അധികാരം ഒഴിഞ്ഞത്. കരാര്‍ പ്രകാരം ആദ്യ 18 മാസത്തിനുള്ളില്‍ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതാണ്. മൂന്നര ലക്ഷം ചതുരശ്ര അടി നിര്‍മാണം നടത്തി, 10,000 തൊഴിലവസരങ്ങള്‍ ഇതിന്റെ ഭാഗമായി സൃഷ്ടിക്കണം. കരാറിനുശേഷം 23 മാസം പിന്നിടുമ്പോള്‍ പദ്ധതിയുടെ ഭാഗമായി ആകെ നിര്‍മിച്ചത് ഒരു സെയില്‍സ് പവിലിയന്‍ മാത്രമാണ്. കഴിഞ്ഞ ജൂണില്‍ ഇതിന്റെ ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രി 18 മാസത്തിനുള്ളില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ആവര്‍ത്തിച്ചു. എന്നാല്‍ പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ അംഗീകരിക്കാന്‍പോലും ഇപ്പോഴും കഴിഞ്ഞിട്ടില്ല.

ഇതിനിടെ സ്മാര്‍ട്ട്സിറ്റി പ്രദേശത്തിന് ഒറ്റ സെസ് വേണമെന്ന പുതിയ ആവശ്യം ടീകോം മുന്നോട്ടുവച്ചു. കേന്ദ്രം അത് തള്ളിയിട്ടും ടീകോം അതില്‍കടിച്ചുതൂങ്ങി നിര്‍മാണം താമസിപ്പിച്ചു. അതിനുമുമ്പ് കെഎസ്ഇബി വൈദ്യുതി ടവറിന്റെ പേരിലും തടസ്സവാദമുയര്‍ത്തി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് കേരളത്തിന്റെ സ്വപ്നപദ്ധതി അനിശ്ചിതമായി വൈകിക്കുന്ന ടീകോമിനെ സഹായിക്കാനാണ് അടുത്തയാഴ്ച വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും സംഘവും ദുബായിക്ക് പോകുന്നത്. പദ്ധതി ദുബായ് ഹോള്‍ഡിങ്സിന് കൈമാറുന്നത് പദ്ധതിയില്‍ പങ്കാളിയായ സര്‍ക്കാരിന്റെ അറിവോടെയല്ല. കമ്പനി മാറുമ്പോള്‍ പുതിയ കരാര്‍ വേണ്ടിവരും. നിലവിലെ കരാര്‍ ലംഘിച്ചതുമൂലമുള്ള നിയമപ്രശ്നങ്ങള്‍ അതോടെ തീരുമെന്നും ടീകോം കണക്കുകൂട്ടുന്നു. ടീകോമിന് സാമ്പത്തിക പ്രയാസമുണ്ടെന്ന് പറഞ്ഞാണ് മാതൃസ്ഥാപനം പദ്ധതി ഏറ്റെടുക്കുന്നത്. ഇക്കാരണത്താല്‍ ടീകോമിന്റെ കീഴിലുള്ള ദുബായ് ഇന്റര്‍നെറ്റ്സിറ്റി, ദുബായ് മീഡിയാ സിറ്റി എന്നിവ മാതൃസ്ഥാപനം ഏറ്റെടുക്കുന്നില്ലെന്നതും ശ്രദ്ധേയം. എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്ത് സ്മാര്‍ട്ട്സിറ്റിയുടെ കാര്യത്തില്‍ ടീകോം അനാസ്ഥ കാണിച്ചപ്പോള്‍ മറ്റു ചില വിദേശ-സ്വദേശ കമ്പനികളെ പ്രമോട്ടര്‍മാരാക്കുന്ന കാര്യം പരിഗണിച്ചിരുന്നു. എല്ലാ അനുകൂല സാഹചര്യങ്ങളുമൊരുങ്ങിയിട്ടും അനാസ്ഥ തുടരുന്ന ടീകോമിനെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

deshabhimani 130113

എണ്‍പതില്‍പ്പരം കള്ളക്കേസ് : വിറളിപൂണ്ട് സര്‍ക്കാര്‍


സംസ്ഥാന ജീവനക്കാരും അധ്യാപകരും തുടരുന്ന പണിമുടക്കിനെ തകര്‍ക്കാന്‍ കള്ളക്കേസുകളും അറസ്റ്റും ഉള്‍പ്പെടെയുള്ള പ്രതികാര നടപടികളുമായി സര്‍ക്കാര്‍. നാലു ദിവസത്തിനുള്ളില്‍ എണ്‍പതില്‍പ്പരം കള്ളക്കേസാണ് പൊലീസ് എടുത്തത്. അറസ്റ്റ് ചെയ്ത വനിതാ ജീവനക്കാരെയടക്കം ജയിലിടച്ചു. നിരവധി പേരെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്നൂറോളം പേര്‍ സസ്പെന്‍ഷന്‍ ഭീഷണിയിലാണ്.

തിരുവനന്തപുരം ജില്ലയില്‍ 13 കേസെടുത്തു. കൊല്ലം- മൂന്ന്, പത്തനംതിട്ട- മൂന്ന്, ആലപ്പുഴ- അഞ്ച്, കോട്ടയം- ഒമ്പത്, ഇടുക്കി- നാല്, എറണാകുളം- ഒമ്പത്, തൃശൂര്‍- നാല്, പാലക്കാട്- നാല്, മലപ്പുറം- മൂന്ന്, കണ്ണൂര്‍- എട്ട്, കാസര്‍കോട്- ഏഴ് എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ എടുത്ത കേസ്. പണിമുടക്ക് ശക്തമായതില്‍ വിളറിപൂണ്ട സര്‍ക്കാര്‍, കേസുകളില്‍പ്പെടുത്തി അറസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തുന്നത്. കോടതില്‍ ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നു. ഇതുമൂലം വനിതാ ജീവനക്കാര്‍ക്കും ജാമ്യം നിഷേധിക്കപ്പെടുന്നു.

പണിമുടക്കിന്റെ പ്രചാരണം ഏറ്റെടുക്കുക, പ്രകടനം നയിക്കുക, മുദ്രാവാക്യം മുഴക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം കുറ്റമായിക്കണ്ട് കേസെടുക്കുകയാണ്. സമരാനുകൂല സംഘടനകളിലെ പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിലൂടെ നടന്നുപോയാലും കേസില്‍ പ്രതിയാകുന്നു. തിരുവനന്തപുരത്ത് നാലുപേരെ കേസില്‍പ്പെടുത്തി സസ്പെന്‍ഡ് ചെയ്തു. തൃശൂരില്‍ മൂന്നുപേരെയും. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിലെ അഞ്ച് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. 65 അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. ഐടി@സ്കൂളില്‍ പ്രത്യേക പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച 34 അധ്യാപകരെ പിരിച്ചുവിടുകയും മാതൃസ്കൂളുകളിലേക്ക് അയക്കുകയും ചെയ്തു. ഗസറ്റഡ് ഉദ്യോഗസ്ഥരെപ്പോലും അകാരണമായി സസ്പെന്‍ഡ് ചെയ്യുന്നു, സ്ഥലംമാറ്റുന്നു. കേസില്‍ ഉള്‍പ്പെടുന്നവരെ മുഴുവന്‍ സസ്പെന്‍ഡ് ചെയ്യാനും നീക്കമുണ്ട്.

ഐടി@സ്കൂളില്‍ 34 പരിശീലകരെ ഒഴിവാക്കി

തിരു: പണിമുടക്കിന്റെ പേരില്‍ ഐടി@സ്കൂള്‍ പ്രോജക്ടില്‍നിന്ന് 34 പേരെ ഒഴിവാക്കിയ തീരുമാനം എസ്എസ്എല്‍സി പരീക്ഷ താറുമാറാക്കും. മലപ്പുറത്ത് നടക്കാനിരിക്കുന്ന സ്കൂള്‍ കലോത്സവവും താളംതെറ്റും. അഞ്ച് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും 29 വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെയുമാണ് ഐടി@സ്കൂള്‍ പ്രോജക്ടില്‍നിന്ന് ഒഴിവാക്കി മാതൃ സ്കൂളുകളിലേക്ക് തിരിച്ചയച്ചത്. ചൊവ്വാഴ്ച മുതല്‍ ജോലിയില്‍ ഹാജരായില്ലെന്ന കാരണത്താലാണ് ഒഴിവാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, വ്യാഴാഴ്ച അതത് സ്കൂളില്‍ ഹാജരാകണമെന്നാണ് വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിലുള്ളത്. പ്രത്യേക പ്രോജക്ടില്‍ 110 പേരാണുള്ളത്. ഇതില്‍ 72 പേരും പണിമുടക്കില്‍ അണിനിരന്നു. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.

തൊഴില്‍ സമരം സമൂഹത്തിന് വേണ്ടിയും: അഹമ്മദ്കുട്ടി ഉണ്ണികുളം

കാസര്‍കോട്: ഭരണകര്‍ത്താക്കള്‍ അനുവര്‍ത്തിക്കുന്ന നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ പൊതുസമൂഹത്തിന്റെ കൂടി അവകാശങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന് എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണികുളം പറഞ്ഞു. കോര്‍പറേറ്റുകളുടെ ഇംഗിതത്തിന് വഴങ്ങി നടപ്പാക്കുന്ന ദ്രോഹനയങ്ങള്‍ക്കെതിരെ നിരന്തരം പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും തൊഴിലാളി സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകാത്തത് അപലപനീയമാണ്. പെട്രോള്‍, ഡീസല്‍ വിലവര്‍ധന, തൊഴില്‍ സുരക്ഷ തുടങ്ങിയവ തൊഴിലാളികളുടെമാത്രം പ്രശ്നമല്ല, രാജ്യത്തിന്റെ പ്രശ്നമാണ്. ഇത് അടുത്ത തലമുറയെകൂടി ബാധിക്കും. സാമൂഹ്യബാധ്യത നിറവേറ്റേണ്ടത് തൊഴിലാളി സമൂഹത്തിന്റെ ചുമതലയാണ്. ഫെബ്രുവരി 20, 21 തിയതികളില്‍ നടത്തുന്ന പണിമുടക്കിലൂടെ ആ ബാധ്യത ഏറ്റെടുക്കുകയാണെന്ന് അഹമ്മദ് കുട്ടി പറഞ്ഞു.

ശമ്പളവും പെന്‍ഷനും വികസനം മുടക്കുന്നു: ചെന്നിത്തല

കണ്ണൂര്‍: ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളവും പെന്‍ഷനും കൊടുക്കുന്നതിനാലാണ് സംസ്ഥാനത്ത് വികസന പ്രവര്‍ത്തനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും പണമില്ലാത്തതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നത്തില. ഇതുമൂലം വികസനം മുരടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണ്. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. നാല്‍പ്പതു വര്‍ഷത്തിനുശേഷം നടപ്പാക്കപ്പെടുന്ന പങ്കാളിത്ത പെന്‍ഷനുവേണ്ടിയാണ് പണിമുടക്ക്. ഇതിന് ജീവനക്കാരെ കിട്ടാതെവന്നപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് യാചിക്കുകയാണ്. എന്ത് എതിര്‍പ്പുണ്ടായാലും സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കും. മറ്റ് സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കാന്‍ പോവുകയാണ്. സമരവുമായി ബന്ധപ്പെട്ട അക്രമത്തിനെതിരെ കെപിസിസി ആഹ്വാനപ്രകാരം തിങ്കളാഴ്ച ജില്ലാകേന്ദ്രങ്ങളില്‍ കൂട്ടായ്മ സംഘടിപ്പിക്കും.

deshabhimani 130113

സിഐടിയു സംസ്ഥാനസമ്മേളനത്തിന് പ്രോജ്വല തുടക്കം


തൊഴിലാളികളുടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കുന്ന ഭരണാധികാരികളുടെ ദുര്‍നയങ്ങള്‍ക്കെതിരെ സമരകാഹളമുയര്‍ത്തി സിഐടിയു 12-ാം സംസ്ഥാന സമ്മേളനത്തിന് പ്രോജ്വല തുടക്കം. അവകാശ പോരാട്ടത്തിനിടെ രക്തസാക്ഷിത്വം വരിച്ച വരദരാജപൈയുടെ നാമധേയത്തില്‍ പ്രത്യേകം തയ്യാറാക്കിയ നഗറിലാണ് മൂന്നുനാള്‍ നീളുന്ന സമ്മേളനം.

ജാതി-മത-ഭാഷ-രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് നിലനില്‍പിനായുള്ള പോരാട്ടത്തിന് ഏകമനസ്സോടെ അണിനിരക്കാനുള്ള ആഹ്വാനമായി സപ്തഭാഷാ സംഗമഭൂവില്‍ ആദ്യമായി നടക്കുന്ന സമ്മേളനം. ഭരണകൂടത്തിന്റെ ക്രിമിനല്‍ കാടത്ത നടപടികളെ വര്‍ഗഐക്യത്തിലൂടെ ചെറുക്കണമെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്ത സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി ആഹ്വാനം ചെയ്തു. സമ്മേളനത്തെ അഭിവാദ്യംചെയ്ത ഇതര തൊഴിലാളി സംഘടനാ നേതാക്കളും വര്‍ഗഐക്യത്തിന്റെ അനിവാര്യതയും പ്രസക്തിയും ഉയര്‍ത്തിപ്പിടിച്ചു. എഐടിയുസി സംസ്ഥാന ജനറല്‍സെക്രട്ടറി കാനം രാജേന്ദ്രന്‍, യുടിയുസി അഖിലേന്ത്യാ സെക്രട്ടറി എ എ അസീസ് എംഎല്‍എ, എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണികുളം, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ഭാര്‍ഗവന്‍പിള്ള എന്നിവരാണ് കൂട്ടായ പോരാട്ടത്തിന്റെ സന്ദേശം അഭിവാദ്യ പ്രസംഗത്തില്‍ പങ്കുവച്ചത്.

സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് ചെങ്കൊടി ഉയര്‍ത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്. തുടര്‍ന്ന്, രക്തസാക്ഷിമണ്ഡപത്തില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. സിഐടിയുവില്‍ അഫിലിയേറ്റ്ചെയ്ത 836 അംഗസംഘടനകളുടെ 14,51,170 അംഗങ്ങളെ പ്രതിനിധീകരിച്ച് 512 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധികള്‍ക്ക് സ്വാഗതമോതി മുന്നാട് കലാക്ഷേത്രത്തിലെ കുട്ടികള്‍ ഗാനവും സംഗീത ശില്‍പവും അവതരിപ്പിച്ചു. കെ എന്‍ രവീന്ദ്രനാഥ് അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ പി കരുണാകരന്‍ എംപി സ്വാഗതം പറഞ്ഞു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ എം സുധാകരന്‍ കണക്കും അവതരിപ്പിച്ചു. പ്രതിനിധികളുടെ ഗ്രൂപ്പ് ചര്‍ച്ചയ്ക്കുശേഷം ആരംഭിച്ച പൊതുചര്‍ച്ച ഞായറാഴ്ചയും തുടരും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. കെ കെ ദിവാകരന്‍(കണ്‍വീനര്‍), കെ ചന്ദ്രന്‍പിള്ള, ജെ മേഴ്സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണന്‍, വി എന്‍ വാസവന്‍, കെ എന്‍ ഗോപിനാഥന്‍, കെ കെ ജയചന്ദ്രന്‍, ജോര്‍ജ് കെ ആന്റണി എന്നിവര്‍ പ്രമേയ കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്നു. വി വി ശശീന്ദ്രന്‍(കണ്‍വീനര്‍), എസ് എസ് പോറ്റി, സി കൃഷ്ണന്‍, എ ഡി ജയന്‍ എന്നിവരാണ് ക്രഡന്‍ഷ്യല്‍ കമ്മിറ്റി അംഗങ്ങള്‍. മിനുട്സ് കമ്മിറ്റിയായി എം എം വര്‍ഗീസ്(കണ്‍വീനര്‍), വി പ്രഭാകരന്‍, എസ് ബി രാജു, അഡ്വ. സായികുമാര്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ വൈകിട്ട് നടന്ന സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു.

സമരം വിജയിപ്പിക്കേണ്ടത് കടമ: തപന്‍സെന്‍

കാസര്‍കോട്: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പ്രക്ഷോഭം വിജയിപ്പിക്കേണ്ടത് തൊഴിലാളിവര്‍ഗത്തിന്റെയും പൊതുസമൂഹത്തിന്റെയും അനിവാര്യമായ കടമയാണെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി പറഞ്ഞു.

ജീവനക്കാര്‍ സമരംചെയ്യുന്നത് പുതിയ ആനുകുല്യങ്ങള്‍ക്കുവേണ്ടിയല്ല. വര്‍ഷങ്ങളായി അനുഭവിക്കുന്ന അവകാശം സംരക്ഷിക്കാനാണ്. ഇത് അതിജീവനത്തിനായുള്ള പോരാട്ടമാണ്. ഈ സമരം പരാജയപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഓരോ അവകാശസമരം വിജയിക്കുമ്പോഴും നേട്ടം പൊതുസമൂഹത്തിനാണ്. ഈ സമരം വിജയിപ്പിക്കാന്‍ തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും തപന്‍സെന്‍ ആഹ്വാനം ചെയ്തു. കാസര്‍കോട് സ. വരദരാജ പൈ നഗറില്‍(നഗരസഭാ സന്ധ്യാരാഗം ഓഡിറ്റോറിയം) സിഐടിയു സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളോളം സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ലഭിക്കേണ്ടുന്ന മൗലിക അവകാശമാണ് പെന്‍ഷന്‍. ഈ പെന്‍ഷന്‍ ഫണ്ടാണ് വിദേശ ഏജന്‍സികള്‍ക്ക് ചൂതാട്ടത്തിന് തുറന്നുകൊടുക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ മുതലാളിത്ത രാഷ്ട്രങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടതാണ് ഇവിടെ അടിച്ചേല്‍പിക്കുന്നത്. അവിടെ പെന്‍ഷന്‍ തുക നിക്ഷേപിച്ച സ്വകാര്യ ബാങ്കുകള്‍ പാപ്പരായപ്പോള്‍ തകര്‍ന്നത് തൊഴിലാളികളുടെ നിക്ഷേപമാണ്. ഇന്ത്യയില്‍ പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിക്കുന്ന തുക തട്ടിയെടുക്കാന്‍ കഴുകന്‍ കണ്ണുമായി ആ ശക്തികള്‍ നോക്കിയിരിപ്പുണ്ട്. പങ്കാളിത്ത പെന്‍ഷന്‍കൊണ്ട് ജീവനക്കാര്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് പറയാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയുന്നില്ല. നിലവിലുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാകില്ലെന്ന് ഉറപ്പ് നല്‍കാനും കഴിയുന്നില്ല. മൂലധന ശക്തികള്‍ ലോകത്തെമ്പാടുമുളള സാമ്പത്തിക മേഖല കൊള്ളയടിക്കുകയാണ്. സാമ്പത്തിക, സാമൂഹ്യ മേഖലകളിലെല്ലാം ക്രിമിനല്‍വല്‍ക്കരണവും കാടത്തവും നടമാടുന്നു. ആഗോള മൂലധന ശക്തികളുടെ സമ്മര്‍ദത്തിന്റെ ഫലമായി നടപ്പാക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമാണ് ഉയര്‍ന്നുവരുന്നത്. അതോടൊപ്പം പ്രത്യാക്രമണവും ശക്തമാക്കണം. ആഗോളവല്‍ക്കരണത്തിന്റെയും നവ ഉദാരവല്‍ക്കരണത്തിന്റെയും ഫലമായി ഭീതിദമായ തോതില്‍ അഴിമതി വര്‍ധിച്ചു. വിലക്കയറ്റവും ഗുരുതരമായി. കോര്‍പ്പറേറ്റുകള്‍ക്ക് ഊഹക്കച്ചവടത്തിനും അവധിവ്യാപാരത്തിനും ഉല്‍പാദന മേഖല വിട്ടുകൊടുത്തതിന്റെ ദുരന്തമാണിത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം ഭീതിദമാംവണ്ണം പെരുകി. സമൂഹത്തില്‍ രൂപപ്പെടുന്ന ക്രിമിനല്‍വല്‍ക്കരണമാണ് ഇതിനുകാരണം. ഇതിനെയെല്ലാം ചെറുത്തുതോല്‍പിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് എന്നും മുന്നില്‍ നിന്നത്. പോരാട്ടങ്ങള്‍ക്കിടയിലെ പിറകോട്ടടികള്‍ അതിജീവിച്ച് മുന്നേറാനും പ്രക്ഷോഭങ്ങളുടെ നായകത്വം വഹിക്കാനും ഇടതുപക്ഷത്തിന് കഴിയുമെന്ന് തപന്‍സെന്‍ പറഞ്ഞു.

വര്‍ഗീയതക്ക് കോണ്‍ഗ്രസ് സഹായം ആപല്‍ക്കരം: പിണറായി

കാസര്‍കോട്: മതനിരപേക്ഷമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് ഗൗരവമായി കാണണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മതനിരപേക്ഷത ശക്തിപ്പെടുത്തിയേ ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കാനാകൂ. ന്യൂനപക്ഷങ്ങള്‍ സ്വയം സംഘടിച്ച് പ്രതിരോധിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതക്ക് വളമാകും. ഇടതുപക്ഷത്തിനേ ന്യൂനപക്ഷത്തെ സംരക്ഷിക്കാനാകൂ. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍" എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

കേരളത്തില്‍ എല്ലാ ജാതിമത ശക്തികളെയും കൂട്ടുപിടിച്ചാണ് യുഡിഎഫ് അധികാരത്തില്‍ വന്നത്. മന്ത്രിമാര്‍ ആരായിരിക്കണമെന്നുപോലും തീരുമാനിക്കുന്നത് ജാതിസംഘടനാ നേതാക്കളാണ്. തന്നെ ശാസിക്കാന്‍ സമുദായ നേതാക്കള്‍ക്ക് അവകാശം ഉണ്ടെന്ന് ആഭ്യന്തരമന്ത്രി പറയുന്നിടത്തുവരെയെത്തി. കോണ്‍ഗ്രസ് നേതാവിനെ ഭള്ള് പറയാന്‍ ജാതി സംഘടനകള്‍ക്ക് അവകാശമുണ്ടെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ആഭ്യന്തര മന്ത്രിയെ ശാസിക്കാന്‍ എന്‍എസ്എസിന് എന്തധികാരമാണുള്ളത്. ബാബറിമസ്ജിദ് സംരക്ഷിക്കണമെന്ന് എല്ലാ പാര്‍ടിക്കാരും ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് കാണിച്ച അനാസ്ഥയാണ് തകര്‍ച്ചയിലേക്ക് നയിച്ചത്. ഇത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കി. തുടര്‍ച്ചയായി വേട്ടയാടപ്പെട്ടു. ആര്‍എസ്എസ് അതിക്രമങ്ങള്‍ക്കിരയായവര്‍ പൊലീസ് അക്രമങ്ങള്‍ക്കും ഇരയായി. ഇതാണ് മതതീവ്രവാദികള്‍ മുതലെടുക്കുന്നത്. മനുഷ്യത്വരഹിത പ്രവര്‍ത്തനമാണ് മതതീവ്രവാദികള്‍ നടത്തുന്നത്. അന്യമതത്തില്‍പെട്ടവരോട് ചങ്ങാത്തം കൂടരുതെന്നുപോലും ഇവര്‍ അനുശാസിക്കുന്നു. കാസര്‍കോട് കലാപത്തില്‍ തീവ്രവാദബന്ധം അന്വേഷിച്ച ജുഡീഷ്യല്‍ കമീഷനെ ഈ സര്‍ക്കാര്‍ പിരിച്ചുവിട്ടു. നാദാപുരത്ത് സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തിലും അന്വേഷണം വേണ്ടെന്നുവച്ചു. മാറാട് സംഭവത്തിലെ തീവ്രവാദബന്ധം അന്വേഷിക്കാന്‍ നിയോഗിച്ച സംഘത്തെയും പിരിച്ചുവിട്ടു. മത വിശ്വാസിക്ക് അതിനുസരിച്ചും അല്ലാത്തവര്‍ക്ക് അവരുടെ രീതിക്കും ജീവിക്കാന്‍ കഴിയണം-പിണറായി പറഞ്ഞു.

ട്രേഡ് യൂണിയന്‍ ഐക്യസന്ദേശവുമായി ഉദ്ഘാടന സമ്മേളനം

കാസര്‍കോട്: തൊഴിലാളി ഐക്യ സന്ദേശവുമായി സിഐടിയു സംസ്ഥാന സമ്മേളന വേദി. ഉദ്ഘാടന സമ്മേളനമാണ് വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായത്. തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളി യൂണിയനുകളും ഒന്നിച്ചു നീങ്ങേണ്ടതിന്റെ പ്രസക്തി ചൂണ്ടിക്കാണിച്ചാണ് ഉദ്ഘാടകന്‍ സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ മുതല്‍ എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ് ഉണ്ണിക്കുളംവരെ സംസാരിച്ചത്. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി ഭാര്‍ഗവന്‍, യുടിയുസി അഖിലേന്ത്യ സെക്രട്ടറി എ എ അസീസ് എംഎല്‍എ തുടങ്ങി കേരളത്തിലെ ട്രേഡ് യൂണിയന്‍ രംഗത്തെ സമുന്നതരാണ് സമ്മേളനത്തിന് എത്തിയത്.

കോര്‍പറേറ്റുകളുടെ സംരക്ഷകരായി ഇന്ത്യന്‍ ജനതയെ കൊള്ളയടിക്കുന്ന ഭരണകൂട നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടമല്ലാതെ മാര്‍ഗമില്ലെന്ന് എല്ലാ നേതാക്കളും ഒരേസ്വരത്തില്‍ പറഞ്ഞു. രാഷ്ട്രീയ വിശ്വാസങ്ങള്‍ തൊഴിലാളി ഐക്യത്തിന് തടസ്സമാകരുതെന്നും തൊഴിലാളി സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ചില രാഷ്ട്രീയ നേതൃത്വത്തിന്റെ അഭിപ്രായം അവജ്ഞയോടെ തള്ളണമെന്നും നേതാക്കള്‍ പറഞ്ഞപ്പോള്‍ സദസ് കരഘോഷത്തോടെയാണ് ശ്രവിച്ചത്. ധനശക്തികള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപ ഇളവ് നല്‍കുന്ന സര്‍ക്കാര്‍ തൊഴിലാളികളുടെയും മറ്റു ജീവനക്കാരുടെയും തുച്ഛ വരുമാനത്തില്‍പോലും കൈയിട്ട് വാരുകയാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ സാമൂഹ്യ സുരക്ഷ അപകടത്തിലാണ്. ജീവനക്കാര്‍ക്ക് വാര്‍ധക്യത്തില്‍ ലഭിക്കുന്ന പെന്‍ഷനും ക്ഷേമപെന്‍ഷനും അനാവശ്യമാണെന്ന് പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരുമ്പോള്‍ അതില്‍നിന്ന് ട്രേഡ് യൂണിയനുകള്‍ക്ക് അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ മാറിനില്‍ക്കാനാവില്ല. ഫെബ്രുവരിയില്‍ നടക്കുന്ന രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് തൊഴിലാളി യൂണിയന്‍ ഐക്യത്തിലെ നാഴികക്കല്ലായിരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടേത് തൊഴിലാളി പ്രസ്ഥാനങ്ങളോടുള്ള വെല്ലുവിളി: കാനം രാജേന്ദ്രന്‍

കാസര്‍കോട്: പങ്കാളിത്ത പെന്‍ഷനെതിരെ അനിശ്ചിതകാല പണിമുടക്ക് നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമായി ചര്‍ച്ചക്കില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കെതിരായ ധിക്കാര സമീപനമാണെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ച്ചടങ്ങില്‍ അഭിവാദ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മൂന്നുമണിക്കുശേഷം താന്‍ ഫ്രീയാണെന്നും ആര്‍ക്കും വന്ന് കാണാമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ മര്യാദയല്ല. ജനാധിപത്യത്തില്‍ ഒരു ഭരണാധികാരിക്കും ഇത് ഭൂഷണമല്ല. പാര്‍ലമെന്റും നിയമസഭകളും പാസാക്കിയ നിയമങ്ങള്‍ തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്നതാണ്. പുത്തന്‍ സാമ്പത്തികനയങ്ങള്‍ നടപ്പാക്കിയതോടെ നിയമനിര്‍മാണം കോര്‍പറേറ്റുകളുടെ താല്‍പര്യത്തിനായി. ഇതിനെതിരെ പോരാടാന്‍ തൊഴിലാളികള്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറം വര്‍ഗരാഷ്ട്രീയത്തിനായി മുന്നേറണം- കാനം രാജേന്ദ്രന്‍ പറഞ്ഞു.

സംഘടന കരുത്താര്‍ജിച്ചു

കാസര്‍കോട്: തൃശൂരില്‍ ചേര്‍ന്ന പതിനൊന്നാം സംസ്ഥാന സമ്മേളനത്തിനുശേഷം സിഐടിയു സംഘടനാപരമായി കൂടുതല്‍ കരുത്താര്‍ജിച്ചതായി പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്. 1,14,589 പേര്‍ പുതുതായി സംഘടനയില്‍ അംഗങ്ങളായതായി സമ്മേളന നടപടിക്രമങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി എളമരം കരിം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2009ല്‍ 13,36,581 ആയിരുന്ന അംഗസംഖ്യ 14,51,170 ആയി വര്‍ധിച്ചു. അഫിലിയേറ്റ്ചെയ്ത അംഗസംഘടനകളുടെ എണ്ണം 833ല്‍ നിന്ന് 836 ആയി ഉയര്‍ന്നു. ഓഡിറ്റിങ്ങിന് വിധേയമാക്കിയ 2011 ഡിസംബര്‍ 31വരെയുള്ള കണക്കാണിത്. 2012 ജനുവരി മുതലുള്ള കണക്കുകൂടി ഉള്‍പ്പെടുത്തിയാല്‍ അംഗങ്ങളുടെ എണ്ണം 15 ലക്ഷത്തിലെത്തും.

വനിതാ അംഗങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായി. 2009ല്‍ 4,31,858 ആയിരുന്നത് 5,53,026 ആയി ഉയര്‍ന്നു. വനിതകള്‍ക്ക് സംഘടനയില്‍ കൂടുതല്‍ പദവികള്‍ നല്‍കും. ഇതര തൊഴിലാളി സംഘടനകളുമായി യോജിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സമ്മേളനം ആസൂത്രണംചെയ്യും. ഫെബ്രുവരി 20, 21 തിയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കില്‍ ഐഎന്‍ടിയുസിയിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. ഭരണകര്‍ത്താക്കള്‍ അനുവര്‍ത്തിക്കുന്ന ദ്രോഹനയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുന്ന കാലഘട്ടമെന്ന നിലയില്‍ സമ്മേളനത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയാണ്.

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പ്രക്ഷോഭം വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കും. ഏപ്രില്‍ നാലുമുതല്‍ എട്ടുവരെ കണ്ണൂരില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങളും സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് എളമരം കരിം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി പി രാമകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 130113

ഏഴാമതും ഇടതുപക്ഷത്തെ തെരഞ്ഞെടുക്കാന്‍ ത്രിപുര


ത്രിപുരയില്‍ ഏഴാംവട്ടവും ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ ജനമൊരുങ്ങി. ഫെബ്രുവരി 14ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി സജ്ജമായി. ഇടതുമുന്നണിയുടെയും സിപിഐ എം വര്‍ഗബഹുജന സംഘടനകളുടെയും വന്‍ റാലികള്‍ ഡിസംബറില്‍ ത്രിപുരയില്‍ നടന്നു. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കം തീര്‍ന്നിട്ടില്ല.

1978ലാണ് ത്രിപുരയില്‍ ആദ്യമായി ഇടതുമുന്നണി സര്‍ക്കാരിനെ ജനം അധികാരത്തിലേറ്റിയത്. ജനതയുടെ അഭിലാഷങ്ങള്‍ക്കു വിരുദ്ധമായി തെരഞ്ഞെടുപ്പ് അട്ടിമറിച്ച് 1988ല്‍ കോണ്‍ഗ്രസ്-ടിയുജെഎസ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ വാഴിച്ചു. പിന്നീടൊരിക്കലും കോണ്‍ഗ്രസിന് ത്രിപുര ഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായി നാലാം ഇടതു സര്‍ക്കാരാണ് മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ത്രിപുര ഭരിക്കുന്നത്. 1988ലെപ്പോലെ തീവ്രവാദ ആദിവാസി സംഘടനകളെ കൂട്ടുപിടിച്ച് ഇടതുമുന്നണിയെ തോല്‍പ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഐഎന്‍പിടി (ഇന്‍ഡജീനസ് നാഷണലിസ്റ്റ് പാര്‍ടി ഓഫ് ത്രിപുര) എന്ന സംഘടനയുമായി കോണ്‍ഗ്രസ് കൈകോര്‍ത്തു. ഈ സഖ്യത്തിന് എല്ലാ പിന്തുണയും നല്‍കാന്‍ നിരോധിക്കപ്പെട്ട നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയും രംഗത്തെത്തി. ഇവരുടെ രഹസ്യയോഗം ഒക്ടോബറില്‍ ബംഗ്ലാദേശില്‍ നടന്നിരുന്നു. കോണ്‍ഗ്രസ് കൈകോര്‍ത്ത ആദിവാസി സംഘടനകള്‍ക്കൊന്നും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ല. എന്നാല്‍, ആദിവാസികള്‍ക്കിടയില്‍ വിഘടനവാദത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടുത്തി ത്രിപുരയെ വീണ്ടും ചോരക്കളമാക്കാനാണ് ഈ സഖ്യം ലക്ഷ്യമിടുന്നത്. ഇടതുമുന്നണി പ്രഖ്യാപിച്ച 59 സ്ഥാനാര്‍ഥികളില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. ആരോഗ്യകാരണങ്ങളാല്‍ മൂന്ന് മുന്‍ മന്ത്രിമാരാടക്കമുള്ള ഏഴ് എംഎല്‍എമാര്‍ ഇക്കുറി മത്സരിക്കുന്നില്ല.

സിപിഐ എം 55 സീറ്റിലാണ് മത്സരിക്കുന്നത്. സിപിഐയും ആര്‍എസ്പിയും രണ്ട് സീറ്റില്‍വീതം. ഫോര്‍വേഡ് ബ്ലോക്ക് ഒരു സീറ്റിലാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ധാന്‍പുര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്നു. ധനമന്ത്രി ബാദല്‍ ചൗധരി ഋഷിമുഖിലും ഗതാഗതമന്ത്രി മണിക് ദേ മജ്ലിസ്പുരിലും അഘോര്‍ ദേബ്ബ്രഹ്മ ആശാറാംഭരിയിലും മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ നീതിയില്ലെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ അഗര്‍ത്തലയിലെ കോണ്‍ഗ്രസ് ഭവന്‍ ഉപരോധിച്ചു. മൂന്ന് മുന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് വീണ്ടും സീറ്റ് നല്‍കുക, ജയസാധ്യതയുള്ളവരെ സ്ഥാനാര്‍ഥികളാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പിസിസി പ്രസിഡന്റ് സുധീപ്റോയ് ബര്‍മന്റെ എതിര്‍വിഭാഗം പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകള്‍ പൂട്ടിയിട്ടു. 2008ലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്. രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം (92) രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 60 സീറ്റില്‍ 49 എണ്ണം ഇടതുമുന്നണി നേടി.

2003ലെ തെരഞ്ഞെടുപ്പില്‍ 41 സീറ്റാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. രാജ്യത്ത് കോണ്‍ഗ്രസിനും യുപിഎ സര്‍ക്കാരിനുമെതിരായ ജനരോഷത്തെ ശക്തിപ്പെടുത്തുന്നതാകും ത്രിപുരയിലെ ജനവിധിയെന്ന് ഇടതുമുന്നണി വ്യക്തമാക്കുന്നു. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രചരിപ്പിച്ച "പരിബൊര്‍തന്‍" ആണ് ഇടതുമുന്നണിക്കെതിരെ ത്രിപുരയിലും കോണ്‍ഗ്രസിന് ആയുധം. പക്ഷേ, ഏതു വിധേനയും ഇടതുസര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസിന് സ്വന്തം പാളയത്തില്‍പ്പോലും ഐക്യമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 1988ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്-ടിയുജെഎസ് സര്‍ക്കാരിന്റെ ഭീകരവാഴ്ച ഓര്‍മയുള്ള ജനത അത്തരമൊരു സംവിധാനം മടക്കിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുമില്ല.
(വി ജയിന്‍)


മണിക് സര്‍ക്കാര്‍ വീണ്ടും മത്സരിക്കും

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും 12 മന്ത്രിസഭാംഗങ്ങളും വീണ്ടും മത്സരിക്കും. അറുപതംഗ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ പട്ടിക കണ്‍വീനര്‍ ഖഗന്‍ദാസും സിപിഐ എം സംസ്ഥാന സെക്രട്ടറി ബിജന്‍ധറും വാര്‍ത്താസമ്മേളനത്തില്‍ പ്രസിദ്ധീകരിച്ചു. സിപിഐ എം 55 സീറ്റിലും ആര്‍എസ്പിയും സിപിഐയും രണ്ടു സീറ്റില്‍ വീതവും ഫോര്‍വേഡ് ബ്ലോക് ഒരു സീറ്റിലും മത്സരിക്കും. സ്ഥാനാര്‍ഥികളില്‍ അഞ്ച് വനിതകളുമുണ്ട്. 59 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. സിപിഐയുടെ ഒരു സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും.


deshabhimani 130113

ഹ്രസ്വദൂര നിരക്ക് ഇരട്ടിയിലേറെ കൂട്ടി


റെയില്‍വേ യാത്രാനിരക്ക് വര്‍ധന പ്രഖ്യാപിച്ചതിലും വളരെ അധികമാണെന്ന് ആദ്യ കണക്കുകള്‍ വ്യക്തമാക്കുന്നു. ഹ്രസ്വദൂര യാത്രയ്ക്ക് നിരക്ക് ഇരട്ടിയിലേറെയാക്കി. എ സി ക്ലാസുകളില്‍ നിലവിലെ നിരക്കുകളുടെ ഇരട്ടിയിലേറെയാണ് വര്‍ധിപ്പിച്ച നിരക്ക്. മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം കൂട്ടിയാണ് ഹ്രസ്വദൂര യാത്രക്കാരെ കൊള്ളയടിക്കുന്നത്. മുഴുവന്‍ ക്ലാസുകളിലും ഇരുപത് ശതമാനം നിരക്കുവര്‍ധനയെന്ന് വ്യാഖ്യാനിച്ച റെയില്‍വേയാണ് ആദ്യം പുറത്തുവിട്ട കണക്കുകളില്‍തന്നെ വര്‍ധന ഇരട്ടിയിലേറെയാണെന്ന് വ്യക്തമാക്കുന്നത്.

മെയില്‍, എക്സ്പ്രസ് ട്രെയിനുകളിലെ സെക്കന്‍ഡ് ക്ലാസുകളിലെയും എല്ലാ ട്രെയിനുകളിലെയും എസി ത്രീ ടയറുകളിലെയും മിനിമം നിരക്ക് നിലവിലുള്ളതിന്റെ ഇരട്ടിയിലധികമാകും. മെയില്‍, എക്സ്പ്രസ് ട്രെയിനുകളിലെ സെക്കന്‍ഡ് ക്ലാസ് കുറഞ്ഞ നിരക്ക് നിലവില്‍ 12 രൂപയാണ്. അത് 25 രൂപയാകും. ഈ നിരക്കില്‍ 50 കിലോമീറ്റര്‍ സഞ്ചരിക്കാം. എസി ത്രീ ടയറിലെ മിനിമം നിരക്ക് ഇപ്പോള്‍ 155 രൂപയുള്ളത് 380 രൂപയാകും. നേരത്തെ മിനിമം യാത്രാ ദൂരം 100 കിലോമീറ്ററായിരുന്നത് 300 കിലോമീറ്ററാക്കിയാണ് യാത്രക്കാരെ റെയില്‍വേ പിഴിയുന്നത്. എസി ചെയര്‍കാറില്‍ മിനിമം നിരക്ക് 120 രൂപയായിരുന്നത് 175 രൂപയാക്കി. 120ല്‍നിന്ന് കുറഞ്ഞ ദൂരം 150 കിലോമീറ്ററാക്കി.

സെക്കന്‍ഡ് ക്ലാസ് സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ് എട്ടില്‍നിന്ന് 10 രൂപയാക്കി. വര്‍ധിപ്പിച്ച നിരക്കുകള്‍ ഏകീകരിക്കുമ്പോഴും യാത്രക്കാര്‍ക്ക് നഷ്ടം മാത്രം. ഒരു രൂപയില്‍ അവസാനിക്കുന്ന നിരക്കുകളില്‍ ഒരു രൂപ റെയില്‍വേ വേണ്ടന്നുവയ്ക്കും. 11 രൂപയാണെങ്കില്‍ ഒരു രൂപ വേണ്ടന്നുവയ്ക്കും. ആറു രൂപയാണ് നിരക്കെങ്കില്‍ അഞ്ചുരൂപയാക്കും. എന്നാല്‍ 2, 3, 4 രൂപയാണെങ്കില്‍ അഞ്ചും 7, 8, 9 രൂപയാണെങ്കില്‍ 10 രൂപയും ഈടാക്കും. ഈ ഇനത്തില്‍ റെയില്‍വേയ്ക്ക് ഒരു രൂപ നഷ്ടപ്പെടുമ്പോള്‍ യാത്രക്കാര്‍ക്ക് മൂന്നുരൂപ നഷ്ടമാകും.

എണ്‍പതില്‍പ്പരം കള്ളക്കേസ് : വിറളിപൂണ്ട് സര്‍ക്കാര്‍


എണ്‍പതില്‍പ്പരം കള്ളക്കേസ് : വിറളിപൂണ്ട് സര്‍ക്കാര്‍


സംസ്ഥാന ജീവനക്കാരും അധ്യാപകരും തുടരുന്ന പണിമുടക്കിനെ തകര്‍ക്കാന്‍ കള്ളക്കേസുകളും അറസ്റ്റും ഉള്‍പ്പെടെയുള്ള പ്രതികാര നടപടികളുമായി സര്‍ക്കാര്‍. നാലു ദിവസത്തിനുള്ളില്‍ എണ്‍പതില്‍പ്പരം കള്ളക്കേസാണ് പൊലീസ് എടുത്തത്. അറസ്റ്റ് ചെയ്ത വനിതാ ജീവനക്കാരെയടക്കം ജയിലിടച്ചു. നിരവധി പേരെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്നൂറോളം പേര്‍ സസ്പെന്‍ഷന്‍ ഭീഷണിയിലാണ്.

തിരുവനന്തപുരം ജില്ലയില്‍ 13 കേസെടുത്തു. കൊല്ലം- മൂന്ന്, പത്തനംതിട്ട- മൂന്ന്, ആലപ്പുഴ- അഞ്ച്, കോട്ടയം- ഒമ്പത്, ഇടുക്കി- നാല്, എറണാകുളം- ഒമ്പത്, തൃശൂര്‍- നാല്, പാലക്കാട്- നാല്, മലപ്പുറം- മൂന്ന്, കണ്ണൂര്‍- എട്ട്, കാസര്‍കോട്- ഏഴ് എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ എടുത്ത കേസ്. പണിമുടക്ക് ശക്തമായതില്‍ വിളറിപൂണ്ട സര്‍ക്കാര്‍, കേസുകളില്‍പ്പെടുത്തി അറസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തുന്നത്. കോടതില്‍ ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നു. ഇതുമൂലം വനിതാ ജീവനക്കാര്‍ക്കും ജാമ്യം നിഷേധിക്കപ്പെടുന്നു.

പണിമുടക്കിന്റെ പ്രചാരണം ഏറ്റെടുക്കുക, പ്രകടനം നയിക്കുക, മുദ്രാവാക്യം മുഴക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം കുറ്റമായിക്കണ്ട് കേസെടുക്കുകയാണ്. സമരാനുകൂല സംഘടനകളിലെ പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിലൂടെ നടന്നുപോയാലും കേസില്‍ പ്രതിയാകുന്നു. തിരുവനന്തപുരത്ത് നാലുപേരെ കേസില്‍പ്പെടുത്തി സസ്പെന്‍ഡ് ചെയ്തു. തൃശൂരില്‍ മൂന്നുപേരെയും. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിലെ അഞ്ച് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. 65 അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. ഐടി@സ്കൂളില്‍ പ്രത്യേക പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച 34 അധ്യാപകരെ പിരിച്ചുവിടുകയും മാതൃസ്കൂളുകളിലേക്ക് അയക്കുകയും ചെയ്തു. ഗസറ്റഡ് ഉദ്യോഗസ്ഥരെപ്പോലും അകാരണമായി സസ്പെന്‍ഡ് ചെയ്യുന്നു, സ്ഥലംമാറ്റുന്നു. കേസില്‍ ഉള്‍പ്പെടുന്നവരെ മുഴുവന്‍ സസ്പെന്‍ഡ് ചെയ്യാനും നീക്കമുണ്ട്.

ഐടി@സ്കൂളില്‍ 34 പരിശീലകരെ ഒഴിവാക്കി

തിരു: പണിമുടക്കിന്റെ പേരില്‍ ഐടി@സ്കൂള്‍ പ്രോജക്ടില്‍നിന്ന് 34 പേരെ ഒഴിവാക്കിയ തീരുമാനം എസ്എസ്എല്‍സി പരീക്ഷ താറുമാറാക്കും. മലപ്പുറത്ത് നടക്കാനിരിക്കുന്ന സ്കൂള്‍ കലോത്സവവും താളംതെറ്റും. അഞ്ച് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും 29 വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെയുമാണ് ഐടി@സ്കൂള്‍ പ്രോജക്ടില്‍നിന്ന് ഒഴിവാക്കി മാതൃ സ്കൂളുകളിലേക്ക് തിരിച്ചയച്ചത്. ചൊവ്വാഴ്ച മുതല്‍ ജോലിയില്‍ ഹാജരായില്ലെന്ന കാരണത്താലാണ് ഒഴിവാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, വ്യാഴാഴ്ച അതത് സ്കൂളില്‍ ഹാജരാകണമെന്നാണ് വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിലുള്ളത്. പ്രത്യേക പ്രോജക്ടില്‍ 110 പേരാണുള്ളത്. ഇതില്‍ 72 പേരും പണിമുടക്കില്‍ അണിനിരന്നു. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.

2013 ജനുവരി 12, ശനിയാഴ്‌ച

നഗരത്തെ ശ്വാസംമുട്ടിച്ച് കെപിസിസി സെക്രട്ടറിമാര്‍


നഗരത്തെ ശ്വാസംമുട്ടിച്ച് കെപിസിസി സെക്രട്ടറിമാര്‍


എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കെപിസിസി സെക്രട്ടറിമാര്‍. കോണ്‍ഗ്രസിന്റെ ജംബോ ഭാരവാഹികളുടെ ഫ്ളകസ്ബോര്‍ഡുകള്‍ വയ്ക്കാന്‍ തലസ്ഥാന നഗരിയില്‍ ഇനിയൊരിടം ബാക്കിയില്ല. നിരത്തിലും മരത്തിലുമെല്ലാം കെപിസിസി സെക്രട്ടറിമാരും ജനറല്‍ സെക്രട്ടറിമാരും ഡിസിസി ഭാരവാഹികളുമെല്ലാം സ്ഥാനംപിടിച്ചിരിക്കുകയാണ്. സെക്രട്ടറിയറ്റിനുമുന്നിലും യൂണിവേഴ്സിറ്റി ആസ്ഥാനത്തിനുമുന്നിലും ഏജീസ് ഓഫീസിനുമുന്നിലും എന്നുവേണ്ട ജങ്ഷനുകളായ ജങ്ഷനുകളെല്ലാം ഇവര്‍ കൈയടക്കി നഗരത്തെ വികൃതമാക്കിയിരിക്കുകയാണ്. നടപ്പാത തടസ്സപ്പെടുത്തിയും ട്രാഫിക് സൈന്‍ബോര്‍ഡുകള്‍ മറച്ചും ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നു. വാഹനങ്ങള്‍ക്കുപോലും കടന്നുപോകാനാകാതെ കോണ്‍ഗ്രസ് നേതാക്കള്‍ റോഡിലിറങ്ങി നില്‍ക്കുകയാണ്. ഇനിയൊരു പുനഃസംഘടനകൂടി ഉണ്ടായാല്‍ നഗരത്തിന്റെ കാര്യം കട്ടപ്പൊക.

വെള്ളയമ്പലംമുതല്‍ കിഴക്കേകോട്ടവരെ പൊതുനിരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടില്ല എന്ന നിയമം ഭരണകക്ഷി നേതാക്കളുടെ നെടുങ്കന്‍ ഫ്ളക്സുകള്‍ക്കുമുന്നില്‍ നോക്കുകുത്തിയായി. വിവിധ സംഘടനകളുടെ മറ്റു ജില്ലകളില്‍ നടക്കുന്ന പരിപാടികളുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളും നഗരത്തെ ശ്വാസംമുട്ടിക്കുന്നു. എന്‍ജിഒ അസോസിയേഷന്റെ സമ്മേളനത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രി ജങ്ഷനില്‍ ആരോഗ്യവകുപ്പ് ആസ്ഥാനമന്ദിരത്തിന്റെ മുകളിലാണ് ബോര്‍ഡു സ്ഥാപിച്ചിരിക്കുന്നത്. മന്ത്രിയുടെ സ്വന്തം സംഘടനയായതുകൊണ്ട് അടുപ്പിലുമാകാം എന്നാണ്.

ശ്രീ ശ്രീക്ക് സ്നേഹപൂര്‍വം


ശ്രീ ശ്രീക്ക് സ്നേഹപൂര്‍വം


ആനന്ദം ഉണ്ടാകേണ്ടത് യുക്തിചിന്തയുടെ സ്വാതന്ത്ര്യത്തില്‍നിന്നാണ് എന്നുപറഞ്ഞത് മഹാമനീഷിയായ സോഫോക്ലീസാണ്. യുക്തിചിന്ത ഇല്ലാത്തിടത്ത് ആനന്ദമില്ല. ആനന്ദത്തിന്റെ ആ വഴി ആനന്ദോത്സവത്തിന്റെ പരമാചാര്യനായ ശ്രീ ശ്രീ രവിശങ്കര്‍ മനസ്സിലാക്കാതിരുന്നുകൂടാ. ഇരുട്ടില്‍ ഇല്ലാത്ത കറുത്ത പൂച്ചയെ തിരയുന്ന മട്ടില്‍ യുക്തിയുടെ വാതിലുകള്‍ എല്ലാം അടച്ചുപൂട്ടി ആനന്ദത്തെ തിരയുന്നതില്‍ അര്‍ഥമില്ലല്ലോ.

ശ്രീ ശ്രീ യുക്തിയുടെ വാതിലുകള്‍ അടച്ചുപൂട്ടുന്നു എന്നുപറയേണ്ടിവരുന്നത് അദ്ദേഹത്തിന്റെ തിരുവനന്തപുരം പ്രഭാഷണത്തിലെ ചില പരാമര്‍ശങ്ങള്‍കൊണ്ടാണ്. "കമ്യൂണിസം ഇറക്കുമതിചെയ്ത ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ ഇവിടുത്തെ പാരമ്പര്യത്തെ എതിര്‍ക്കുന്നു" എന്നാണ് അദ്ദേഹം പറഞ്ഞത്. ഇറക്കുമതിചെയ്യുന്നതൊക്കെ അസ്വീകാര്യമാണെന്നും പാരമ്പര്യത്തെ എതിര്‍ക്കുക എന്നത് മഹാപരാധമാണെന്നുമാണല്ലോ ഇതിന്റെ അര്‍ഥം.

അങ്ങനെ വന്നാല്‍ ജനാധിപത്യം, സോഷ്യലിസം എന്നിവമുതല്‍ ഇന്ത്യന്‍ റിപ്പബ്ലിക് എന്ന വിശേഷണംവരെ അസ്വീകാര്യമാകണം. പാര്‍ലമെന്ററി ജനാധിപത്യംമുതല്‍ പ്രായപൂര്‍ത്തി വോട്ടവകാശംവരെ അസ്വീകാര്യമാകണം. ഇതൊന്നും ഇന്ത്യന്‍ മണ്ണില്‍നിന്ന് കിളിര്‍ത്തുവന്നതല്ലല്ലോ; ഇറക്കുമതിചെയ്തതാണല്ലോ. ഇറക്കുമതിയുടെ പേരില്‍ ഇതിനെയൊക്കെ ഉപേക്ഷിക്കാനാകുമോ? ഇത്തരം സാമൂഹ്യമൂല്യങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ, ആനന്ദോത്സവത്തില്‍ തെളിഞ്ഞ വൈദ്യുതദീപങ്ങളുടെമുതല്‍ ആ വേദിയിലേക്ക് ശ്രീ ശ്രീയെ എത്തിച്ച വിമാനത്തിന്റെവരെ സാങ്കേതികവിദ്യ ഇറക്കുമതിചെയ്തതാണ്. ഇറക്കുമതിചെയ്തതൊക്കെ മോശമാണെങ്കില്‍ ആനന്ദോത്സവത്തില്‍ മരോട്ടിവിളക്കല്ലാതെ വൈദ്യുതിവിളക്ക് കത്തിക്കാന്‍ പാടുണ്ടോ? വില്ലുവണ്ടിയിലല്ലാതെ വിമാനത്തില്‍ ശ്രീ ശ്രീ വരാന്‍ പാടുണ്ടോ? സ്വാമി കംപ്യൂട്ടര്‍ തുറക്കാന്‍ പാടുണ്ടോ? വല്ല യുക്തിയുമുണ്ടോ സ്വാമീ ഈ മൂന്നാം സഹസ്രാബ്ദത്തില്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതില്‍? (ഇനി, കമ്യൂണിസത്തിന്റെ കാര്യം; ഇന്ത്യന്‍ കമ്യൂണിസം ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവന്റെ വിയര്‍പ്പില്‍നിന്നും ചോരയില്‍നിന്നും ഉരുവംകൊണ്ടതാണെന്നത് തിരിച്ചറിയാന്‍ സ്വാമി ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ ചരിത്രം വായിക്കുകയേ വേണ്ടൂ) വൈദേശികമായതൊന്നും പാടില്ല എന്ന ശ്രീ ശ്രീയുടെ ഇന്നത്തെ സമീപനമാകട്ടെ, ഇന്ത്യന്‍ പാരമ്പര്യത്തിന്റെ യഥാര്‍ഥ ധാരയ്ക്ക് നിരക്കുന്നതല്ല.

""ആനോ ഭദ്രാഃ ക്രതവോയന്തു വിശ്വതഃ"" എന്ന തത്വത്തിലടങ്ങിയതായിരുന്നു ഒരുകാലത്ത് നമ്മുടെ സംസ്കൃതിയുടെ കാഴ്ചപ്പാട്. "ലോകത്തിന്റെ സകലഭാഗത്തുനിന്നും ശുഭഫലപ്രദങ്ങളായ നല്ല വാക്കുകള്‍ നമ്മിലേക്കുവരട്ടെ!" എന്നതാണിതിനര്‍ഥം. "ലോകത്തിന്റെ സകലഭാഗത്തുനിന്നും" എന്നുപറഞ്ഞിട്ടുള്ളത് ശ്രീ ശ്രീ പ്രത്യേകം ശ്രദ്ധിക്കണം. അത് ശ്രദ്ധിച്ചാല്‍ ഇറക്കുമതിചെയ്ത തത്വശാസ്ത്രം എന്ന് എന്തിനെയെങ്കിലും ആക്ഷേപിക്കാന്‍ കഴിയുമോ? "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നതായിരുന്നു വളരെപ്പണ്ടേ ഇന്ത്യയുടെ ആശംസ. സമസ്ത ലോകത്തിനും സുഖമുണ്ടാകട്ടെ എന്നര്‍ഥം. ഇന്ത്യക്കുമാത്രം സുഖമുണ്ടാകട്ടെ എന്നല്ല പറഞ്ഞത്. "വസുധൈവ കുടുംബകം" എന്ന സങ്കല്‍പ്പം ഭൂമിയെയാകെ ഒരു കുടുംബമായി കാണുന്ന തരത്തിലുള്ളതാണ്. മതവും ദൈവവും ഉണ്ടാകുന്നതിനുംമുമ്പാണ് ഈ സങ്കല്‍പ്പങ്ങള്‍ ഉണ്ടായത്. അങ്ങനെയൊരു കാലവും സംസ്കാരവും പണ്ട് ഇവിടെയുണ്ടായിരുന്നു. ആ സംസ്കൃതിയുടെ സത്ത തിരിച്ചറിയുന്ന ഒരാളും ഇറക്കുമതിചെയ്ത തത്വശാസ്ത്രമെന്ന ആക്ഷേപം ഉന്നയിക്കില്ല. ലോകമാകെ ഒരു തറവാട് എന്ന വിശാലമനഃസ്ഥിതിയുണ്ടായാല്‍ പിന്നെ എന്ത് ഇറക്കുമതി? എന്തു കയറ്റുമതി? അങ്ങനെ ചിന്തിക്കുന്ന തലത്തിലേക്ക് ശ്രീ ശ്രീ ഉയരുകയാണ് വേണ്ടത്.

ഇനി രണ്ടാമത്തെ കാര്യം. കമ്യൂണിസ്റ്റുകാര്‍ പാരമ്പര്യത്തെ എതിര്‍ക്കുന്നു എന്നതാണത്. പാരമ്പര്യത്തിലെ "വസുധൈവ കുടുംബകം" എന്ന സങ്കല്‍പ്പത്തെ കമ്യൂണിസ്റ്റുകാരല്ല, ശ്രീ ശ്രീയാണ് എതിര്‍ക്കുന്നത് എന്ന് ഇറക്കുമതി എന്ന വാക്ക് മുന്‍നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. കമ്യൂണിസ്റ്റുകാരാകട്ടെ കൊള്ളേണ്ടതിനെ കൊള്ളുകയും തള്ളേണ്ടതിനെ തള്ളുകയുമാണ് ചെയ്യുന്നത്. പാരമ്പര്യത്തെ അന്ധമായി അപ്പാടെ സ്വീകരിക്കാന്‍ ആധുനികകാലത്ത് ആര്‍ക്കെങ്കിലും കഴിയുമോ? അങ്ങനെ സ്വീകരിച്ചുകൊള്ളണമെന്നാണ് സ്വാമി പറയുന്നതെങ്കില്‍ നിഷ്ഠുരമായ ജന്തുബലിയില്‍ അധിഷ്ഠിതമായ യജ്ഞസംസ്കാരത്തെയും ബ്രാഹ്മണപൗരോഹിത്യ മേധാവിത്വത്തിലധിഷ്ഠിതമായ ചാതുര്‍വര്‍ണ്യവ്യവസ്ഥയെയും എതിര്‍ക്കരുതെന്നതാണതിനര്‍ഥം. മൃഗബലിമുതല്‍ "പുരുഷമേധം" എന്ന പേരില്‍ മനുഷ്യനെ കുരുതികൊടുക്കുന്ന ഏര്‍പ്പാടുവരെയുണ്ടായിരുന്നു നമ്മുടെ പാരമ്പര്യത്തില്‍. അക്ഷരം പഠിച്ച ശൂദ്രനെ വര്‍ജിക്കണം. ശൂദ്രന് പതിരുകലര്‍ത്തിയേ ധാന്യം അളന്ന് നല്‍കാവൂ. ജീര്‍ണവസ്ത്രമേ ശൂദ്രന് നല്‍കാവൂ. ഏതെങ്കിലും രാജാവ് അയാളുടെ "ബുദ്ധിമോശ"ത്തിന് ഏതെങ്കിലും ശൂദ്രന് അധികാരം നല്‍കിയാല്‍ ആ രാജ്യം മുടിഞ്ഞുപോകും. ഇതൊക്കെയായിരുന്നു വ്യവസ്ഥ. ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണ്. "തന്മന്ത്രം ബ്രാഹ്മണാധീനം; ബ്രാഹ്മണോ മമ ദൈവതം" എന്നതായിരുന്നു നില. ബ്രാഹ്മണന്‍ ദൈവമാണെന്നര്‍ഥം! ബ്രാഹ്മണനെ ഏറ്റവും തലപ്പത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള ജീര്‍ണമായ പഴയ വര്‍ണാശ്രമധര്‍മത്തെ, ചാതുര്‍വര്‍ണ്യവ്യവസ്ഥയെ എതിര്‍ക്കരുത് എന്നല്ലേ പാരമ്പര്യത്തെ എതിര്‍ക്കരുത് എന്ന് പറയുമ്പോള്‍ അര്‍ഥം. സ്വാമിയുടെ ശിഷ്യന്മാര്‍ക്കെങ്കിലും അംഗീകരിക്കാന്‍ കഴിയുന്നതാണോ ഇത്? പാരമ്പര്യത്തെ എതിര്‍ക്കുന്നത് അപരാധമാണെന്ന സ്വാമിയുടെ വാദം അംഗീകരിച്ചാല്‍ ശ്രീബുദ്ധന്‍പോലും അപരാധിയാണ്. ബുദ്ധന്‍ ജന്തുബലിയെ എതിര്‍ത്തു. ആത്മാവ് ഉണ്ടെന്ന നിലപാടിനെ അംഗീകരിച്ചില്ല. ദൈവത്തെക്കുറിച്ച് സംസാരിച്ചതുമില്ല!

ആത്മീയതയെ എതിര്‍ക്കുന്നുവെന്നതാണ് കമ്യൂണിസ്റ്റുകാര്‍ക്കെതിരായ ശ്രീ ശ്രീയുടെ മറ്റൊരു ആക്ഷേപം. ഇതുകേള്‍ക്കുമ്പോള്‍ 57ല്‍ ഒരു മലയാളപത്രം എഡിറ്റോറിയലിലൂടെ പറഞ്ഞതാണ് ഓര്‍മ വരുന്നത്. "കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍ തുടരാനുവദിച്ചാല്‍ ദേവാലയങ്ങളൊക്കെ പൊതുവല്‍ക്കരിക്കും" എന്നതായിരുന്നു അത്. കമ്യൂണിസ്റ്റുകാര്‍ പിന്നീട് എത്രതവണ അധികാരത്തില്‍ വന്നു. കേരളത്തിലെ ദേവാലയങ്ങളൊക്കെ പൊതുവല്‍ക്കരിച്ചോ? ഇല്ലെന്നു മാത്രമല്ല, ഒറീസയിലും കര്‍ണാടകത്തിലുമൊക്കെ സംഘപരിവാറിന്റെ ആക്രമണത്തില്‍ ജീവഭയത്തോടെ ഓടിയ ന്യൂനപക്ഷങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാര്‍ സ്വന്തം പാര്‍ടി ഓഫീസില്‍ അഭയംമാത്രമല്ല, ആരാധനാ സൗകര്യംകൂടി നല്‍കുന്നത് രാജ്യം കണ്ടു. ഇനി ആത്മീയതയെ എതിര്‍ക്കുക എന്നത് അപരാധമാണെങ്കില്‍, ആ അപരാധത്തിന്റെ ധാര വളരെ ശക്തമായിത്തന്നെ ഇന്ത്യന്‍ പാരമ്പര്യത്തിലുണ്ട്.

ഷഡ്ദര്‍ശനങ്ങളില്‍പ്പെട്ട സാംഖ്യദര്‍ശനം ഭൗതികവാദപരമായിരുന്നു. ന്യായദര്‍ശനം പണ്ടേയുണ്ടായ യുക്തിവാദംതന്നെയായിരുന്നു. വൈശേഷികം പദാര്‍ഥമാണ് എല്ലാം എന്നു വാദിക്കുന്നതായിരുന്നു. സാംഖ്യദര്‍ശനത്തെ എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യര്‍ അതിനിശിതമായി എതിര്‍ത്തതുതന്നെ അതിന്റെ നിരീശ്വരവാദപരമായ സ്വഭാവംകൊണ്ടായിരുന്നു എന്നത് ഓര്‍മിക്കണം. ചാര്‍വാകദര്‍ശനം എന്ന ലോകായത ദര്‍ശനം നമ്മുടെ പൈതൃകത്തിന്റെ മറ്റൊരു മുഖമാണ്.യജ്ഞസംസ്കാരത്തെ വെല്ലുവിളിച്ചുകൊണ്ട് കടന്നുവന്ന "ലോകായത"ത്തെ നാമാവശേഷമാക്കാന്‍ രാജാധിപത്യവും പൗരോഹിത്യവും കൂട്ടായി നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. പാരമ്പര്യം എന്ന് ശ്രീ ശ്രീ വിശേഷിപ്പിക്കുന്നതില്‍ നിരീശ്വരവാദപരമായ ഇത്തരമൊരു പ്രബലധാരകൂടിയുണ്ട്. പക്ഷേ, ശ്രീ ശ്രീ അതു പരിഗണിക്കുന്നില്ല. പാരമ്പര്യത്തെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നുവെന്ന് ആക്ഷേപിക്കുന്ന ശ്രീ ശ്രീ പോലും പാരമ്പര്യത്തിലെ സജീവമായ ഈ ധാരയെ എതിര്‍ക്കുകയല്ലേ ചെയ്യുന്നത്? പാരമ്പര്യത്തിലെ നല്ല അംശങ്ങളെ ഉള്‍ക്കൊള്ളുന്നതും ചീത്തവശങ്ങളെ നിരാകരിക്കുന്നതുമായ ത്യാജ്യഗ്രാഹ്യ വിവേചനബോധത്തോടെയുള്ള സമീപനമാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്നത് എന്ന് ശ്രീ ശ്രീ മനസ്സിലാക്കണം. കമ്യൂണിസം നടപ്പാക്കുന്നതിന്റെ ഭാഗമായി പലയിടത്തും രക്തച്ചൊരിച്ചിലുണ്ടാകുന്നു എന്നുപറയുന്ന സ്വാമി, കമ്യൂണിസത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദശലക്ഷക്കണക്കിനാളുകളുടെ ജീവന്‍ ലോകത്ത് ഹോമിക്കപ്പെട്ടിട്ടുള്ളത് എന്ന ചരിത്ര സത്യം മനസ്സിലാക്കണം. ലെനിന്‍ഗ്രാഡിനെ ലക്ഷ്യമാക്കിയുള്ള മുന്നേറ്റത്തിനിടെ രണ്ടുകോടി കമ്യൂണിസ്റ്റുകാരെയാണ് ഹിറ്റ്ലറുടെ നാസിപ്പട കൊന്നൊടുക്കിയത്. അതിനു സമാനമായ കൂട്ടക്കുരുതി ലോകത്തുണ്ടായിട്ടില്ല. ലോകമഹായുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തിന്റെ പല ഭാഗങ്ങളില്‍ കൊന്നൊടുക്കിയവരുടെ എണ്ണം. ഇതും ശ്രീ ശ്രീ കാണുന്നില്ല. രാഷ്ട്രീയത്തിലും രാഷ്ട്രീയനേതാക്കളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് എല്ലാ രാഷ്ട്രീയത്തെയും അടച്ചാക്ഷേപിക്കുന്ന ശ്രീ ശ്രീ, പി കൃഷ്ണപിള്ളയെയും ഇ എം എസിനെയും എ കെ ജിയെയും ഒക്കെ നേരിട്ട് കണ്ടറിഞ്ഞിട്ടുള്ള ഒരു ജനതയോടാണ് താന്‍ സംസാരിക്കുന്നത് എന്ന കാര്യം മറന്നുപോയപോലുണ്ട്.

അരാഷ്ട്രീയവല്‍ക്കരണത്തിനായുള്ള രാഷ്ട്രീയമാണ് അറിയാതെയാണെങ്കില്‍പ്പോലും സ്വാമിയുടെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതാകട്ടെ, ദൂഷിതമായ ഇന്നത്തെ സാമൂഹ്യവ്യവസ്ഥയെ ഇതേപോലെ മാറ്റമില്ലാതെ നിലനിര്‍ത്താനേ സഹായിക്കൂ; അതിനെ മാറ്റിമറിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയേയുള്ളൂ. രാഷ്ട്രീയത്തിന്റെ മനോഭാവത്തിനെതിരെ ആത്മീയനേതാക്കള്‍ ശബ്ദമുയര്‍ത്തണമെന്നു പറയുമ്പോള്‍, ആത്മീയനേതാക്കളുടെ ശബ്ദമുയര്‍ത്തല്‍കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒഴുകുന്ന മനുഷ്യരക്തത്തിന്റെ ചുവപ്പ് സ്വാമി കാണാതെ പോവുകകൂടിയാണ്. രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എത്രയോ മടങ്ങാണ് വംശീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം.

വംശീയകലാപങ്ങളെല്ലാം രാഷ്ട്രീയാധിഷ്ഠിതമായിരുന്നില്ല; മറിച്ച് മതവിശ്വാസാധിഷ്ഠിതമായിരുന്നു. നാഥുറാം വിനായക ഗോഡ്സെയുടെമുതല്‍ ബിന്‍ലാദന്‍വരെയുള്ളവരുടെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യാജ ആത്മീയതയ്ക്കെതിരായി ജനങ്ങളെ ഉണര്‍ത്തുകയാണ്, യഥാര്‍ഥ ആത്മീയതയെന്നൊന്നുണ്ടെങ്കില്‍ അതിന്റെ പക്ഷത്ത് നില്‍ക്കുന്നവര്‍ ചെയ്യേണ്ടത്. കമ്യൂണിസ്റ്റുകാര്‍ക്ക് ആത്മീയതയോട് അയിത്തമാണെന്നു പറയുന്ന സ്വാമി കമ്യൂണിസ്റ്റുകാരുടെ അയിത്തം ആത്മീയതയോടല്ല, അതിനെ ഗ്രസിക്കുന്ന വിഷലിപ്തമായ കപട ആത്മീയതയോടാണ് എന്നത് മനസ്സിലാക്കണം. ആ കപട ആത്മീയതയുടെ പ്രതീകങ്ങളാണ് മതവിശ്വാസത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ച ഗോഡ്സെമുതല്‍ ലാദന്‍വരെയുള്ളവര്‍. അവരെ എതിര്‍ക്കുന്നുവെന്നതിനര്‍ഥം മതവിശ്വാസികളെ എതിര്‍ക്കുന്നുവെന്നല്ല. എന്നു മാത്രമല്ല, മതവിശ്വാസത്തെ ആത്മീയതയുടെ തലത്തില്‍ പരിരക്ഷിച്ചുനിര്‍ത്തണമെങ്കില്‍പ്പോലും വിശ്വാസത്തെ വിഷലിപ്തമാക്കുന്ന വഴിതിരിച്ചുവിടലുകളെ എതിര്‍ക്കേണ്ടതുണ്ടുതാനും.

പ്രഭാവര്‍മ deshabhimani 120113

ഡീസല്‍, എല്‍പിജി, മണ്ണെണ്ണ വിലവര്‍ധന ഉടന്‍


ഡീസല്‍, എല്‍പിജി, മണ്ണെണ്ണ വിലവര്‍ധന ഉടന്‍


റെയില്‍ നിരക്ക് കൂട്ടിയതിനു പിന്നാലെ ഡീസല്‍- പാചകവാതക- മണ്ണെണ്ണ വിലയും എത്രയും വേഗം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സബ്സിഡി സിലിണ്ടറിന്റെ എണ്ണം കൂട്ടണോ വേണ്ടയോ എന്ന കാര്യത്തില്‍ ആലോചന തുടരുകയാണ്. ഇക്കാര്യം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലാണ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലിയാണ് ഇന്ധന വിലവര്‍ധന ഉടനുണ്ടാകുമെന്ന് അറിയിച്ചത്. വിജയ് കേല്‍ക്കര്‍ സമിതി ശുപാര്‍ശകളുടെ ചുവടുപിടിച്ചായിരിക്കും വര്‍ധനയെന്ന സൂചന മൊയ്ലി നല്‍കി.

ആദ്യഘട്ടമെന്ന നിലയില്‍ ഡീസല്‍ ലിറ്ററിന് നാലുരൂപയും മണ്ണെണ്ണ ലിറ്ററിന് രണ്ടുരൂപയും എല്‍പിജി സിലിണ്ടറൊന്നിന് അമ്പതുരൂപയും കൂട്ടാനാണ് കേല്‍ക്കര്‍ ശുപാര്‍ശ. തുടര്‍ന്ന് ഓരോമാസവും വില കൂട്ടി സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് സമിതി നിര്‍ദേശം. വിലവര്‍ധന ഏതുരൂപത്തില്‍ വേണമെന്ന കാര്യത്തില്‍ പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയാണ് പരിഗണിക്കുക.

സബ്സിഡിയുള്ള സിലിണ്ടറിന്റെ എണ്ണം ആറില്‍നിന്ന് ഒമ്പതാക്കുമ്പോഴുണ്ടാകുന്ന അധികച്ചെലവ് തങ്ങള്‍ വഹിക്കില്ലെന്ന് ധനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സബ്സിഡി ഗണ്യമായി കുറച്ച് നഷ്ടം സ്വയം നികത്താമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ. മന്ത്രിസഭ ഇത് അംഗീകരിച്ചാല്‍ സബ്സിഡി സിലിണ്ടറിന് ആദ്യ ഘട്ടത്തില്‍ ഒറ്റയടിക്ക് 130 രൂപ വര്‍ധിക്കും. ഈ വര്‍ധന പല ഘട്ടങ്ങളിലായി നടപ്പാക്കുകയെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ഡീസല്‍ വിലയില്‍ ഒറ്റയടിക്ക് നാലര രൂപയുടെ വര്‍ധനയോ അതല്ലെങ്കില്‍ മാസം ഒരു രൂപ വീതം തുടര്‍ച്ചയായ മാസങ്ങളില്‍ വിലവര്‍ധനയോ പരിഗണിക്കാനാണ് മന്ത്രാലയം ശുപാര്‍ശചെയ്തിട്ടുള്ളത്. മണ്ണെണ്ണ വില മാസംതോറും 35 പൈസ വീതമോ അതല്ലെങ്കില്‍ ഓരോ മൂന്നുമാസം കൂടുമ്പോള്‍ ഒരു രൂപ വീതമോ വര്‍ധിപ്പിക്കാമെന്നാണ് ശുപാര്‍ശ.
(എം പ്രശാന്ത്)


വിലക്കയറ്റത്തിന് വഴിവയ്ക്കുന്നത് സബ്സിഡി വിരുദ്ധ നിലപാട്

ന്യൂഡല്‍ഹി:സബ്സിഡിയാണ് വികസനപ്രവര്‍ത്തനത്തിന് തടസ്സമെന്ന വാദവുമായി സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍ ദുരിതം ജനങ്ങള്‍ക്ക്. ഡീസലിന് നാലര രൂപയും പാചകവാതകത്തിന് 130 രൂപയും വര്‍ധിപ്പിക്കുന്നത് സബ്സിഡിക്കെതിരെയുള്ള കോണ്‍ഗ്രസ് നിലപാടിന്റെ പ്രത്യാഘാതം. കോര്‍പറേറ്റുകള്‍ വരച്ചുകാട്ടുന്ന സാമ്പത്തികപാതയിലൂടെ നീങ്ങുമ്പോള്‍ ഉയര്‍ന്നുവരുന്ന പല തടസ്സങ്ങളിലൊന്നായാണ് സബ്സിഡിയെ കോണ്‍ഗ്രസ് കാണുന്നത്. ചെലവെല്ലാം സബ്സിഡിയായി പോകുന്നുവെന്നും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലെന്നുമാണ് വാദം. വിപണിയിലൂന്നിയ മുതലാളിത്ത സാമ്പത്തികവാദത്തില്‍ സബ്സിഡികള്‍ എന്നത് എടുത്തുകളപ്പെടേണ്ട ഒന്നാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ഏകസ്വരത്തില്‍ വാദിക്കുന്നു. സബ്സിഡികള്‍ അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന പ്രഖ്യാപനമായിരുന്നു ആദ്യം. എന്നാല്‍, സബ്സിഡി സിലിണ്ടര്‍ പരിമിതപ്പെടുത്തിയപ്പോള്‍ സാമ്പത്തികമായ വേര്‍തിരിവുമുണ്ടായില്ല. ഡീസല്‍ വില വര്‍ധിപ്പിച്ചപ്പോഴും ആഡംബരക്കാറുകള്‍ക്കും മറ്റും കൂടുതല്‍ വിലയ്ക്ക് ഡീസല്‍ എന്ന നിര്‍ദേശം കോണ്‍ഗ്രസില്‍നിന്നുണ്ടായില്ല. ഘട്ടംഘട്ടമായി എല്ലാ സബ്സിഡിയും ഇല്ലാതാക്കാനാണ് നീക്കം. പൊതുമേഖല നിയന്ത്രിക്കുന്ന പെട്രോളിയം വിപണനമേഖല പൂര്‍ണമായും റിലയന്‍സിനും എസ്സാറിനും കൈമാറുകയെന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്. പെട്രോളിയം സബ്സിഡി, പ്രത്യേകിച്ച് ഡീസല്‍- എല്‍പിജി സബ്സിഡികള്‍കൂടി ഇല്ലാതാക്കാനാണ് മുഖ്യഊന്നല്‍ നല്‍കുന്നത്. അണ്ടര്‍റിക്കവറിയെന്നാണ് എണ്ണക്കമ്പനികളുടെ നഷ്ടത്തെ വിശേഷിപ്പിക്കുന്നത്. ഈ കണക്ക് പൊള്ളയാണെന്ന് തെളിഞ്ഞുകഴിഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പന വിലയും ഇതേ ഉല്‍പ്പന്നങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതിചെയ്താല്‍ നല്‍കേണ്ട വിലയും തമ്മിലുള്ള അന്തരമാണ് നഷ്ടക്കണക്കായി അവതരിപ്പിക്കുന്നത്. ക്രൂഡോയില്‍ ഇറക്കുമതി വിലയും അവ സംസ്കരിച്ച് വിവിധ ഉല്‍പ്പന്നങ്ങളാക്കുന്നതിന്റെ ചെലവും ചേര്‍ത്തുള്ള തുകയും ആഭ്യന്തര വില്‍പ്പന വിലയുമാണ് എണ്ണക്കമ്പനികള്‍ താരതമ്യപ്പെടുത്തേണ്ടത്. ഇതിനു പകരം ഓരോ ഉല്‍പ്പന്നങ്ങളുടെയും നേരിട്ടുള്ള ഇറക്കുമതിവിലയും അതോടൊപ്പം വരുന്ന വിവിധ തീരുവകളും ചേര്‍ത്തുള്ള തുകയാണ് കമ്പനികള്‍ ആഭ്യന്തര വില്‍പ്പനവിലയുമായി താരതമ്യപ്പെടുത്തി തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടെന്ന് വാദിക്കുന്നത്.

2011-12 വര്‍ഷത്തില്‍ 1,71,140 കോടി രൂപയാണ് അണ്ടര്‍റിക്കവറിയെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. നഷ്ടമെന്നു പറയുമ്പോള്‍തന്നെ 2010-11 ല്‍ ഒഎന്‍ജിസി 18,924 കോടി ലാഭം നേടി. ഐഒസി 7445 കോടിയും ബിപിസിഎല്‍ 1547 കോടിയും എച്ച്പിസിഎല്‍ 1539 കോടിയും ലാഭം നേടി. 2011-12 കാലയളവിലും എണ്ണക്കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്നത് ലാഭക്കണക്കുകള്‍തന്നെ. 2011-12 ല്‍ ഇന്ത്യന്‍ ഓയിലിന്റെ നികുതി കഴിഞ്ഞുള്ള ലാഭം 8085.62 കോടി. ഭാരത് പെട്രോളിയത്തിന്റേത് 1,311 കോടിയും എച്ച്പിസിഎല്ലിന്റേത് 1702.04 കോടിയും. സര്‍ക്കാര്‍ പറയുന്നത് 2011-12 ല്‍ 68,481 കോടി രൂപ പെട്രോളിയം സബ്സിഡി ഇനത്തില്‍ ചെലവഴിച്ചുവെന്നാണ്. ഒരേസമയം നഷ്ടവും ലാഭവും എങ്ങനെയെന്ന് വിശദീകരിക്കാന്‍ എണ്ണക്കമ്പനികള്‍ക്കോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. സബ്സിഡികൂടി ചേരുമ്പോഴാണ് ലാഭമെന്ന് വാദിച്ചാല്‍ത്തന്നെ പതിനായിരം കോടിയിലേറെ ലാഭം ലഭിക്കുംവിധം കമ്പനികള്‍ക്ക്് എന്തിന് സബ്സിഡി നല്‍കണമെന്ന ചോദ്യമുയരും. സബ്സിഡി ബാധ്യതയാണെന്ന സര്‍ക്കാര്‍വാദവും പൊളിയാണ്. 2010-11 ല്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൈമാറിയതായി പറയപ്പെടുന്ന സബ്സിഡി 43926 കോടി. എന്നാല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ നികുതി ഇനത്തില്‍ കേന്ദ്രം സ്വന്തമാക്കിയത് 1,36,497 കോടി. സംസ്ഥാനങ്ങളാവട്ടെ 88,997 കോടി ശേഖരിച്ചു. സബ്സിഡിച്ചെലവ് കിഴിച്ചാലും എണ്ണമേഖലയില്‍നിന്ന് സര്‍ക്കാരിന്റെ വരുമാനം 92571 കോടി വരും. 2011-12 ലും സമാനമാണ് സ്ഥിതി. എണ്ണഉപഭോഗം അനുദിനം വര്‍ധിച്ചുവരുന്നതിനാല്‍ ഓരോ വര്‍ഷവും എണ്ണനികുതി ഇനത്തില്‍ സര്‍ക്കാരിന്റെ വരുമാനത്തില്‍ വര്‍ധന മാത്രമാണ് വരുന്നത്.

കെടുകാര്യസ്ഥത തകര്‍ത്താടി ശിക്ഷ യാത്രികര്‍ക്ക്


കെടുകാര്യസ്ഥത തകര്‍ത്താടി ശിക്ഷ യാത്രികര്‍ക്ക്


കെടുകാര്യസ്ഥതയും സ്വാര്‍ഥതാല്‍പ്പര്യങ്ങളും റെയില്‍വേയെ സാമ്പത്തികമായി തകര്‍ത്തപ്പോള്‍ നിരക്കുവര്‍ധനയുടെ ശിക്ഷ പേറേണ്ടിവരുന്നത് യാത്രക്കാര്‍. പശ്ചാത്തലസൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും പരിഗണിക്കാതെ പ്രഖ്യാപിച്ച പുതിയ ട്രെയിനുകള്‍, സങ്കുചിത രാഷ്ട്രീയലാഭം ലക്ഷ്യമിട്ട് പ്രഖ്യാപിക്കുന്ന പദ്ധതികള്‍ എന്നിവയും വിഭവസമാഹരണത്തിന് ഫലപ്രദമാര്‍ഗങ്ങള്‍ ഉപയോഗിക്കാത്തതും ധൂര്‍ത്തുമാണ് റെയില്‍വേയെ തകര്‍ത്തത്. റെയില്‍വേയെ വന്‍ ലാഭത്തിലെത്തിച്ച ഒന്നാം യുപിഎ ഭരണത്തിലെ പ്രകടനത്തിന് ആഗോള അംഗീകാരം കിട്ടിയിരുന്നു. ഒന്നാം യുപിഎ ഭരണത്തില്‍ 2005ല്‍ 9000 കോടി മിച്ചധനമുണ്ടായിരുന്ന റെയില്‍വേ 2006ല്‍ അത് 16,000 കോടി രൂപയായും 2007ല്‍ 20,000 കോടി രൂപയായും വര്‍ധിപ്പിച്ചു. അടുത്ത വര്‍ഷം ശമ്പളപരിഷ്കരണം വഴിയുള്ള അധികച്ചെലവ് കാരണം മിച്ചധനം 14,000 കോടി രൂപയായി കുറഞ്ഞെങ്കിലും സാമ്പത്തികമായി മികച്ച നില തുടര്‍ന്നു. 2007-08ല്‍ ഓപ്പറേറ്റിങ് റേഷ്യോ (100 രൂപ വരുമാനമുണ്ടാക്കിയാല്‍ റെയില്‍വേയുടെ നടത്തിപ്പിന് വേണ്ടിവരുന്ന ചെലവ്) 76 ശതമാനമായിരുന്നു. ഇപ്പോള്‍ അത് 96 ശതമാനമായി. ഇനി 12-ാം പദ്ധതിയുടെ അവസാനത്തോടെ 74 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്.

2010-11ലെ റെയില്‍ ബജറ്റില്‍ മമത ബാനര്‍ജി വാഗ്ദാനം ചെയ്ത പദ്ധതികളെപ്പറ്റി 2011-12ലെ ബജറ്റില്‍ മിണ്ടിയില്ല. 50 ലോകനിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷന്‍, അഞ്ച് സ്പോര്‍ട്സ് അക്കാദമി, 522 ആശുപത്രി, 40 മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, 50 കേന്ദ്രീയവിദ്യാലയം, ഏഴ് കോച്ച് ഫാക്ടറി, അഞ്ച് വാഗണ്‍ ഫാക്ടറി എന്നീ വാഗ്ദാനങ്ങള്‍ക്ക് പിന്നീട് എന്തുപറ്റിയെന്ന് ആര്‍ക്കുമറിയില്ല. തുടര്‍ന്നുള്ള ബജറ്റില്‍ ഇവയ്ക്കുള്ള വകയിരുത്തലുണ്ടായില്ല. ലക്ഷം പേരെ പുതുതായി നിയമിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, വിരമിച്ചവര്‍ക്കു പകരം നിയമനമുണ്ടായില്ല. സുരക്ഷയെ ഇത് ബാധിച്ചു. വരുമാനത്തിന്റെ നല്ലപങ്കും ചരക്കുകടത്തു വഴിയാണ്. ലക്ഷ്യമിട്ടതില്‍നിന്ന് വളരെ താഴെയാണ് ചരക്കുകടത്ത്. 2011-12ല്‍ ലക്ഷ്യമിട്ടതില്‍നിന്ന് 2.3 കോടി ടണ്‍ കുറവ് ചരക്ക് മാത്രമേ കടത്താനായുള്ളൂ. നടപ്പുസാമ്പത്തികവര്‍ഷവും ചരക്കുകടത്ത് കുറയും. 2011-12ല്‍ റെയില്‍വേയുടെ ആകെ വരുമാനം 1,04,278.79 കോടി രൂപയാണ്. ചരക്കുകടത്തില്‍നിന്ന് 69,675.97 കോടിയും യാത്രക്കൂലിയില്‍നിന്ന് 28,645.52 കോടി രൂപയും ലഭിച്ചു. ചരക്കുകടത്ത് കൂടുതല്‍ മെച്ചപ്പെടുത്താതെ റെയില്‍വേക്ക് ലാഭകരമായി തുടരാനാകില്ല. ലാലുപ്രസാദ് യാദവ് റെയില്‍മന്ത്രിയായിരിക്കെ ചരക്കുകടത്ത് കഴിഞ്ഞ് കാലിയായി വരുന്ന വാഗണുകളില്‍ കുറഞ്ഞ നിരക്കില്‍ ചരക്ക് കൊണ്ടുവരുന്ന സംവിധാനമുണ്ടായിരുന്നു. ഉയര്‍ന്ന ക്ലാസുകളില്‍ വേണ്ടത്ര യാത്രക്കാരില്ലെങ്കില്‍ താഴ്ന്ന ക്ലാസുകളില്‍നിന്ന് ഉയര്‍ന്ന ക്ലാസുകളിലേക്ക് റിസര്‍വേഷന്‍ സ്വയമേവ മാറുന്ന സംവിധാനം ഏര്‍പ്പെടുത്തി. ഇതുമൂലം താഴ്ന്ന ക്ലാസുകളിലെ വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് റിസര്‍വേഷന്‍ ലഭ്യമാക്കാനും ട്രെയിനുകള്‍ കാലിയായി ഓടുന്നത് ഒഴിവാക്കാനും കഴിഞ്ഞു. ഇങ്ങനെ വരുമാനം വര്‍ധിപ്പിക്കാനുതകുന്ന നടപടികളെടുക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ല.

പണിമുടക്ക് ചര്‍ച്ച: മാണിയെ തള്ളി മുഖ്യമന്ത്രി


പണിമുടക്ക് ചര്‍ച്ച: മാണിയെ തള്ളി മുഖ്യമന്ത്രി


ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചയ്ക്ക് മുന്‍െകൈയെടുത്ത ധനമന്ത്രി കെ എം മാണിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തള്ളിപ്പറഞ്ഞു. സമരസമിതി നേതാക്കളെ വ്യാഴാഴ്ച രാത്രി മാണി ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. മസ്ക്കറ്റ് ഹോട്ടലില്‍ ഏറെനേരം ചര്‍ച്ച നീണ്ടു. മൂന്നു വട്ടം ചര്‍ച്ച നടന്നിട്ടും അന്തിമതീരുമാനമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തീരുമാനമായത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മാണിതന്നെയാണ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും ഞായറാഴ്ച രാത്രി എട്ടിന് സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും മാണി അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിലായിരിക്കും ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. രാത്രി പത്തേ കാലോടെയാണ് മാണി ഇക്കാര്യമറിയിക്കുന്നത്.

അസാധാരണമായ നടപടിയാണ് അല്‍പ്പസമയത്തിനകം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. മാണിയെ തള്ളിപ്പറഞ്ഞ് രാത്രി 11.15ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിറക്കി. ആരുമായും ചര്‍ച്ചയില്ലെന്നും സമരസമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞ വാര്‍ത്താക്കുറിപ്പ് മാണി പറഞ്ഞ കാര്യങ്ങള്‍ അപ്പാടെ നിരാകരിച്ചു. മുഖ്യമന്ത്രി യാത്രയിലായിരുന്നെന്നും മാണി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുക മാത്രമാണുണ്ടായതെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സമരത്തിനു നേരെ ഭീഷണിയുടെ സ്വരമാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. വ്യാഴാഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം ജീവനക്കാര്‍ക്കെതിരെ ഭീഷണി മുഴക്കി. ഇതിനു പിന്നാലെയാണ് സമരസമിതിയുമായി ചര്‍ച്ച നടത്തിയ മാണിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്.

deshabhimani 120113

1300 കുടുംബങ്ങള്‍ മിച്ചഭൂമിയില്‍ കുടില്‍ കെട്ടി


1300 കുടുംബങ്ങള്‍ മിച്ചഭൂമിയില്‍ കുടില്‍ കെട്ടി


സമരചരിത്രത്തില്‍ പുതിയ അധ്യായംകുറിച്ച് സംസ്ഥാനവ്യാപകമായി 1300 ഭൂരഹിതരായ കുടംബങ്ങള്‍ മിച്ചഭൂമികളില്‍ കുടില്‍കെട്ടി. പത്തുനാള്‍ തുടര്‍ന്ന സഹനസമരത്തിന്റെ തുടര്‍ച്ചയായാണ് സമരവളന്റിയര്‍മാരുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിനു ഭൂരഹിതര്‍ കുടില്‍കെട്ടി ഭൂമി കൈയേറിയത്. തലസ്ഥാന ജില്ലയില്‍ വെമ്പായം പഞ്ചായത്തിലെ പോതുപാറയിലും ആനാട് പഞ്ചായത്തിലെ കല്ലിയോട് മിച്ചഭൂമിയിലും മടവൂര്‍ പഞ്ചായത്തിലെ തുമ്പോട് മിച്ചഭൂമിയിലും ഭൂരഹിതര്‍ കുടില്‍കെട്ടി. കേന്ദ്രങ്ങളില്‍ നൂറുകണക്കിനാള്‍ക്കാര്‍ അണിനിരന്നു. കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ അരിപ്പയിലെ 54 ഏക്കര്‍ മിച്ചഭൂമിയിലാണ് ഭൂരഹിതര്‍ കുടില്‍കെട്ടി താമസം ആരംഭിച്ചത്. കുളത്തൂപ്പുഴ വില്ലുമല ആദിവാസികോളനിയിലെ ദമയന്തിയെ ഹാരമണിയിച്ചാണ് സമരം തുടങ്ങിയത്. കോട്ടയം ജില്ലയില്‍ കുമരകം മെത്രാന്‍കായലിലും അതിരമ്പുഴ പഞ്ചായത്തിലെ മാന്നാനം പള്ളിക്കു സമീപത്തെ മിച്ചഭൂമിയിലും കുടില്‍കെട്ടി. വടയാര്‍ ആലങ്കേരി പാടത്ത് കൊടിനാട്ടി അവകാശം സ്ഥാപിച്ചു. ഇടുക്കിയില്‍ എട്ട്് കേന്ദ്രത്തില്‍ സര്‍ക്കാര്‍ഭൂമിയില്‍ കുടില്‍കെട്ടി സമരമാരംഭിച്ചു. അടിമാലി ഏരിയയില്‍ ചിത്തിരപുരം ഡോബിപ്പാലം, മറയൂര്‍ കോവില്‍ക്കടവ്, ഏലപ്പാറ ഏരിയയിലെ വാഗമണ്‍ ചോറ്റുപാറ, നെടുങ്കണ്ടം വട്ടപ്പാറ, ഇടുക്കി താന്നിക്കണ്ടം, മൂന്നാര്‍ കുറ്റിയാര്‍വാലി, കട്ടപ്പന കുന്തളംപാറ, ചിന്നക്കനാല്‍ സിങ്കുകണ്ടം എന്നിവിടങ്ങളിലാണ് സമരം. പത്തനംതിട്ട ജില്ലയില്‍ ചിറ്റാര്‍ കൊച്ചേത്തു പാറ, ആറന്മുള വിമാനത്താവളഭൂമി, അടൂര്‍ താലൂക്കിലെ കലഞ്ഞൂര്‍ മാങ്കോട് തട്ടാക്കുടി രാജഗിരി എസ്റ്റേറ്റ്, കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ മിച്ചഭൂമി എന്നിവിടങ്ങളിലാണ് സമരം. എറണാകുളത്ത് കടമക്കുടി ദ്വീപിലെ ചരിയന്‍തുരുത്ത്, വെണ്ണല എന്നിവിടങ്ങളില്‍ കുടില്‍ കെട്ടി. ആലപ്പുഴ ജില്ലയിലെ 17 ഏരിയയില്‍ നടന്ന സമരത്തില്‍ വളന്റിയര്‍മാരടക്കം എണ്ണായിരത്തോളം പേര്‍ പങ്കെടുത്തു.

കുട്ടനാട് ഏരിയയിലെ കുന്നുമ്മ വില്ലേജില്‍ പി ആര്‍ വെങ്കിടാചലത്തില്‍നിന്ന്് സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണംചെയ്യാതെ കിടക്കുന്ന മിച്ചഭൂമി 62 സെന്റിലും തകഴി ഏരിയയിലെ തറയശേരി പാടശേഖരത്തിലെ പതിനേഴര ഏക്കര്‍ മിച്ചഭൂമിയിലും കായംകുളം ഏരിയയിലെ പുതുപ്പള്ളി വില്ലേജില്‍ ടി എം ചിറയില്‍പ്പെട്ട 19 ഏക്കര്‍ 60 സെന്റ് മിച്ചഭൂമിയിലും തൈക്കാട്ടുശേരി ഏരിയയിലെ തൈക്കാട്ടുശേരി വില്ലേജില്‍ ആപ്പിള്‍ഡേ പ്രോപ്പര്‍ട്ടീസ് എന്ന റിയല്‍എസ്റ്റേറ്റ് കമ്പനി വാങ്ങി നികത്തിയ 60 ഏക്കര്‍ മിച്ചഭൂമിയിലും സമരക്കാര്‍ കുടില്‍കെട്ടി. തൃശൂരില്‍ 14 കേന്ദ്രത്തിലെ മുന്നൂറോളം ഏക്കര്‍ മിച്ചഭൂമിയില്‍ ഭൂരഹിതര്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസം തുടങ്ങി. ഓരോ കേന്ദ്രത്തിലും ദളിതരും ആദിവാസികളും പാവപ്പെട്ടവരുമായ 50 വീതം ഭൂരഹിതരാണ് കുടില്‍കെട്ടി അവകാശം സ്ഥാപിച്ചത്. പാലക്കാട് ജില്ലയില്‍ 15 ഏരിയകളില്‍ കുടില്‍കെട്ടി ഭൂസമരം ആരംഭിച്ചു. കുഴല്‍മന്ദം, കൊല്ലങ്കോട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നൂറുകണക്കിനു സമരക്കാര്‍ അണിനിരന്നു.

മലപ്പുറം ജില്ലയില്‍ 13 കേന്ദ്രത്തില്‍ കുടില്‍കെട്ടി സമരം തുടങ്ങി. പാട്ടക്കാലാവധി കഴിഞ്ഞ എടക്കര പാലുണ്ട റബര്‍ എസ്റ്റേറ്റില്‍ കുടില്‍കെട്ടിയ 45 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് 14 ദിവസത്തേക്ക് റിമാന്‍ഡ്ചെയ്ത ഇവരെ മഞ്ചേരി സബ്ജയിലില്‍ അടച്ചു. കോഴിക്കോട് ജില്ലയില്‍ അഞ്ച് കേന്ദ്രത്തില്‍ കുടില്‍കെട്ടി ഭൂരഹിതര്‍ സമരം ആരംഭിച്ചു. പേരാമ്പ്രയിലെ മുതുകാട,് കുന്നുമ്മലിലെ മരുതോങ്കര വില്യംപാറ, നാദാപുരത്ത് വാളംതോട്, തിരുവമ്പാടിയിലെ കോടഞ്ചേരി നെല്ലിപ്പൊയില്‍, ബേപ്പൂര്‍ അരക്കിണര്‍ മണ്ണടത്ത് എന്നിവിടങ്ങളിലാണ് ഭൂരഹിത കുടുംബങ്ങള്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്. വയനാട്ടില്‍ അഞ്ച് കേന്ദ്രത്തിലായി 208 കുടിലുകള്‍ ഉയര്‍ന്നു. ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശംവയ്ക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ അരപ്പറ്റ, തൊവരിമല, പെരുങ്കോട എസ്റ്റേറ്റുകളിലും ഹാരിസണ്‍ കമ്പനി ഭൂമിയിലും പൊര്‍ളോം റവന്യൂഭൂമിയിലുമാണ് കുടിലുകള്‍കെട്ടി അവകാശം സ്ഥാപിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 14 കേന്ദ്രത്തില്‍ ഭൂമികൈയേറി. 12 കേന്ദ്രത്തില്‍ മിച്ചഭൂമിയില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചപ്പോള്‍ പയ്യന്നൂര്‍ കോറോത്ത് തണ്ണീര്‍ത്തട സംരക്ഷണവും പിണറായി വേങ്ങാട് കറപ്പത്തോട്ട സംരക്ഷണവുമാണ് ഭൂസംരക്ഷണ സമിതി ഏറ്റെടുത്തത്. കാസര്‍കോട് ജില്ലയിലെ നാല് കേന്ദ്രത്തില്‍ തൊണ്ണൂറോളം ഏക്കര്‍ മിച്ചഭൂമിയില്‍ 35 ഭൂരഹിത കുടുംബം കുടില്‍കെട്ടി സമരം തുടങ്ങി. തരിമ്പ മിച്ചഭൂമി, പനത്തടി ഏരിയയിലെ കോട്ടപ്പാറ, വെസ്റ്റ് എളേരി പഞ്ചായത്തിലെ ബെഡൂര്‍, ചീമേനി കിഴക്കേകര എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച സമരം തുടങ്ങിയത്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും

തിരു: ഭൂസംരക്ഷണ സമരം അതിശക്തമായി തുടരുമെന്ന് സമരസമിതി ചെയര്‍മാന്‍ ഇ പി ജയരാജന്‍ എംഎല്‍എയും കണ്‍വീനര്‍ എ വിജയരാഘവനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റവന്യൂമന്ത്രി അടൂര്‍ പ്രകാശുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ സമിതി ഉന്നയിച്ച ചില കാര്യങ്ങളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സമരം തുടരുന്നത്. മിച്ചഭൂമി ഏറ്റെടുത്ത് വിതരണം നടത്തുക, ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് നല്‍കുമെന്നത് കുറഞ്ഞത് പത്ത് സെന്റായി ഉയര്‍ത്തുക, ഭൂപരിധി നിയമം ലംഘിച്ച് കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി തിരികെ പിടിക്കുക, നെല്‍വയല്‍-തണ്ണീര്‍ത്തടം സംരക്ഷിക്കല്‍ എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായും റവന്യൂമന്ത്രിയുമായും വീണ്ടും ചര്‍ച്ചചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്നും അതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു.

ആറന്മുളയില്‍ നെല്‍വയല്‍ നികത്തി വിമാനത്താവളം അനുവദിക്കില്ല. മിച്ചഭൂമി കൈയേറിയും കൃഷിഭൂമി നികത്തിയും വിമാനത്താവളം പണിയല്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് സ്ഥലം നല്‍കാമെന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇന്നത്തെ സാഹചര്യത്തില്‍ മൂന്ന് സെന്റ സ്ഥലം പര്യാപ്തമല്ല. ഇത് കുറഞ്ഞത് പത്ത് സെന്റ് ആയി വര്‍ധിപ്പിക്കണം. ഉള്‍പ്രദേശങ്ങളില്‍ ഇതിലും കൂടുതല്‍ നല്‍കണം.മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ചില പ്രശ്നങ്ങളില്‍ ധാരണയായിട്ടുണ്ട്. കൈവശഭൂമിക്ക് പട്ടയം നല്‍കുക, ഭൂമി സംബന്ധമായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുക, പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയവും കൈവശാവകാശ രേഖയും നല്‍കുക എന്നിവയിലാണ് അനുകൂല നടപടി സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചത്. റവന്യൂമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് വെള്ളിയാഴ്ച ചര്‍ച്ച നടത്തിയത്. സമിതി നേതാക്കളായ എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, ബി രാഘവന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

deshabhimani 120113