ബ്ലോഗ് ആര്‍ക്കൈവ്

2013 ജനുവരി 12, ശനിയാഴ്‌ച

ഡീസല്‍, എല്‍പിജി, മണ്ണെണ്ണ വിലവര്‍ധന ഉടന്‍


ഡീസല്‍, എല്‍പിജി, മണ്ണെണ്ണ വിലവര്‍ധന ഉടന്‍


റെയില്‍ നിരക്ക് കൂട്ടിയതിനു പിന്നാലെ ഡീസല്‍- പാചകവാതക- മണ്ണെണ്ണ വിലയും എത്രയും വേഗം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സബ്സിഡി സിലിണ്ടറിന്റെ എണ്ണം കൂട്ടണോ വേണ്ടയോ എന്ന കാര്യത്തില്‍ ആലോചന തുടരുകയാണ്. ഇക്കാര്യം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലാണ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലിയാണ് ഇന്ധന വിലവര്‍ധന ഉടനുണ്ടാകുമെന്ന് അറിയിച്ചത്. വിജയ് കേല്‍ക്കര്‍ സമിതി ശുപാര്‍ശകളുടെ ചുവടുപിടിച്ചായിരിക്കും വര്‍ധനയെന്ന സൂചന മൊയ്ലി നല്‍കി.

ആദ്യഘട്ടമെന്ന നിലയില്‍ ഡീസല്‍ ലിറ്ററിന് നാലുരൂപയും മണ്ണെണ്ണ ലിറ്ററിന് രണ്ടുരൂപയും എല്‍പിജി സിലിണ്ടറൊന്നിന് അമ്പതുരൂപയും കൂട്ടാനാണ് കേല്‍ക്കര്‍ ശുപാര്‍ശ. തുടര്‍ന്ന് ഓരോമാസവും വില കൂട്ടി സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് സമിതി നിര്‍ദേശം. വിലവര്‍ധന ഏതുരൂപത്തില്‍ വേണമെന്ന കാര്യത്തില്‍ പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയാണ് പരിഗണിക്കുക.

സബ്സിഡിയുള്ള സിലിണ്ടറിന്റെ എണ്ണം ആറില്‍നിന്ന് ഒമ്പതാക്കുമ്പോഴുണ്ടാകുന്ന അധികച്ചെലവ് തങ്ങള്‍ വഹിക്കില്ലെന്ന് ധനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സബ്സിഡി ഗണ്യമായി കുറച്ച് നഷ്ടം സ്വയം നികത്താമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ. മന്ത്രിസഭ ഇത് അംഗീകരിച്ചാല്‍ സബ്സിഡി സിലിണ്ടറിന് ആദ്യ ഘട്ടത്തില്‍ ഒറ്റയടിക്ക് 130 രൂപ വര്‍ധിക്കും. ഈ വര്‍ധന പല ഘട്ടങ്ങളിലായി നടപ്പാക്കുകയെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ഡീസല്‍ വിലയില്‍ ഒറ്റയടിക്ക് നാലര രൂപയുടെ വര്‍ധനയോ അതല്ലെങ്കില്‍ മാസം ഒരു രൂപ വീതം തുടര്‍ച്ചയായ മാസങ്ങളില്‍ വിലവര്‍ധനയോ പരിഗണിക്കാനാണ് മന്ത്രാലയം ശുപാര്‍ശചെയ്തിട്ടുള്ളത്. മണ്ണെണ്ണ വില മാസംതോറും 35 പൈസ വീതമോ അതല്ലെങ്കില്‍ ഓരോ മൂന്നുമാസം കൂടുമ്പോള്‍ ഒരു രൂപ വീതമോ വര്‍ധിപ്പിക്കാമെന്നാണ് ശുപാര്‍ശ.
(എം പ്രശാന്ത്)


വിലക്കയറ്റത്തിന് വഴിവയ്ക്കുന്നത് സബ്സിഡി വിരുദ്ധ നിലപാട്

ന്യൂഡല്‍ഹി:സബ്സിഡിയാണ് വികസനപ്രവര്‍ത്തനത്തിന് തടസ്സമെന്ന വാദവുമായി സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍ ദുരിതം ജനങ്ങള്‍ക്ക്. ഡീസലിന് നാലര രൂപയും പാചകവാതകത്തിന് 130 രൂപയും വര്‍ധിപ്പിക്കുന്നത് സബ്സിഡിക്കെതിരെയുള്ള കോണ്‍ഗ്രസ് നിലപാടിന്റെ പ്രത്യാഘാതം. കോര്‍പറേറ്റുകള്‍ വരച്ചുകാട്ടുന്ന സാമ്പത്തികപാതയിലൂടെ നീങ്ങുമ്പോള്‍ ഉയര്‍ന്നുവരുന്ന പല തടസ്സങ്ങളിലൊന്നായാണ് സബ്സിഡിയെ കോണ്‍ഗ്രസ് കാണുന്നത്. ചെലവെല്ലാം സബ്സിഡിയായി പോകുന്നുവെന്നും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലെന്നുമാണ് വാദം. വിപണിയിലൂന്നിയ മുതലാളിത്ത സാമ്പത്തികവാദത്തില്‍ സബ്സിഡികള്‍ എന്നത് എടുത്തുകളപ്പെടേണ്ട ഒന്നാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ഏകസ്വരത്തില്‍ വാദിക്കുന്നു. സബ്സിഡികള്‍ അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന പ്രഖ്യാപനമായിരുന്നു ആദ്യം. എന്നാല്‍, സബ്സിഡി സിലിണ്ടര്‍ പരിമിതപ്പെടുത്തിയപ്പോള്‍ സാമ്പത്തികമായ വേര്‍തിരിവുമുണ്ടായില്ല. ഡീസല്‍ വില വര്‍ധിപ്പിച്ചപ്പോഴും ആഡംബരക്കാറുകള്‍ക്കും മറ്റും കൂടുതല്‍ വിലയ്ക്ക് ഡീസല്‍ എന്ന നിര്‍ദേശം കോണ്‍ഗ്രസില്‍നിന്നുണ്ടായില്ല. ഘട്ടംഘട്ടമായി എല്ലാ സബ്സിഡിയും ഇല്ലാതാക്കാനാണ് നീക്കം. പൊതുമേഖല നിയന്ത്രിക്കുന്ന പെട്രോളിയം വിപണനമേഖല പൂര്‍ണമായും റിലയന്‍സിനും എസ്സാറിനും കൈമാറുകയെന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്. പെട്രോളിയം സബ്സിഡി, പ്രത്യേകിച്ച് ഡീസല്‍- എല്‍പിജി സബ്സിഡികള്‍കൂടി ഇല്ലാതാക്കാനാണ് മുഖ്യഊന്നല്‍ നല്‍കുന്നത്. അണ്ടര്‍റിക്കവറിയെന്നാണ് എണ്ണക്കമ്പനികളുടെ നഷ്ടത്തെ വിശേഷിപ്പിക്കുന്നത്. ഈ കണക്ക് പൊള്ളയാണെന്ന് തെളിഞ്ഞുകഴിഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പന വിലയും ഇതേ ഉല്‍പ്പന്നങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതിചെയ്താല്‍ നല്‍കേണ്ട വിലയും തമ്മിലുള്ള അന്തരമാണ് നഷ്ടക്കണക്കായി അവതരിപ്പിക്കുന്നത്. ക്രൂഡോയില്‍ ഇറക്കുമതി വിലയും അവ സംസ്കരിച്ച് വിവിധ ഉല്‍പ്പന്നങ്ങളാക്കുന്നതിന്റെ ചെലവും ചേര്‍ത്തുള്ള തുകയും ആഭ്യന്തര വില്‍പ്പന വിലയുമാണ് എണ്ണക്കമ്പനികള്‍ താരതമ്യപ്പെടുത്തേണ്ടത്. ഇതിനു പകരം ഓരോ ഉല്‍പ്പന്നങ്ങളുടെയും നേരിട്ടുള്ള ഇറക്കുമതിവിലയും അതോടൊപ്പം വരുന്ന വിവിധ തീരുവകളും ചേര്‍ത്തുള്ള തുകയാണ് കമ്പനികള്‍ ആഭ്യന്തര വില്‍പ്പനവിലയുമായി താരതമ്യപ്പെടുത്തി തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടെന്ന് വാദിക്കുന്നത്.

2011-12 വര്‍ഷത്തില്‍ 1,71,140 കോടി രൂപയാണ് അണ്ടര്‍റിക്കവറിയെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. നഷ്ടമെന്നു പറയുമ്പോള്‍തന്നെ 2010-11 ല്‍ ഒഎന്‍ജിസി 18,924 കോടി ലാഭം നേടി. ഐഒസി 7445 കോടിയും ബിപിസിഎല്‍ 1547 കോടിയും എച്ച്പിസിഎല്‍ 1539 കോടിയും ലാഭം നേടി. 2011-12 കാലയളവിലും എണ്ണക്കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്നത് ലാഭക്കണക്കുകള്‍തന്നെ. 2011-12 ല്‍ ഇന്ത്യന്‍ ഓയിലിന്റെ നികുതി കഴിഞ്ഞുള്ള ലാഭം 8085.62 കോടി. ഭാരത് പെട്രോളിയത്തിന്റേത് 1,311 കോടിയും എച്ച്പിസിഎല്ലിന്റേത് 1702.04 കോടിയും. സര്‍ക്കാര്‍ പറയുന്നത് 2011-12 ല്‍ 68,481 കോടി രൂപ പെട്രോളിയം സബ്സിഡി ഇനത്തില്‍ ചെലവഴിച്ചുവെന്നാണ്. ഒരേസമയം നഷ്ടവും ലാഭവും എങ്ങനെയെന്ന് വിശദീകരിക്കാന്‍ എണ്ണക്കമ്പനികള്‍ക്കോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. സബ്സിഡികൂടി ചേരുമ്പോഴാണ് ലാഭമെന്ന് വാദിച്ചാല്‍ത്തന്നെ പതിനായിരം കോടിയിലേറെ ലാഭം ലഭിക്കുംവിധം കമ്പനികള്‍ക്ക്് എന്തിന് സബ്സിഡി നല്‍കണമെന്ന ചോദ്യമുയരും. സബ്സിഡി ബാധ്യതയാണെന്ന സര്‍ക്കാര്‍വാദവും പൊളിയാണ്. 2010-11 ല്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൈമാറിയതായി പറയപ്പെടുന്ന സബ്സിഡി 43926 കോടി. എന്നാല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ നികുതി ഇനത്തില്‍ കേന്ദ്രം സ്വന്തമാക്കിയത് 1,36,497 കോടി. സംസ്ഥാനങ്ങളാവട്ടെ 88,997 കോടി ശേഖരിച്ചു. സബ്സിഡിച്ചെലവ് കിഴിച്ചാലും എണ്ണമേഖലയില്‍നിന്ന് സര്‍ക്കാരിന്റെ വരുമാനം 92571 കോടി വരും. 2011-12 ലും സമാനമാണ് സ്ഥിതി. എണ്ണഉപഭോഗം അനുദിനം വര്‍ധിച്ചുവരുന്നതിനാല്‍ ഓരോ വര്‍ഷവും എണ്ണനികുതി ഇനത്തില്‍ സര്‍ക്കാരിന്റെ വരുമാനത്തില്‍ വര്‍ധന മാത്രമാണ് വരുന്നത്.

കെടുകാര്യസ്ഥത തകര്‍ത്താടി ശിക്ഷ യാത്രികര്‍ക്ക്


കെടുകാര്യസ്ഥത തകര്‍ത്താടി ശിക്ഷ യാത്രികര്‍ക്ക്


കെടുകാര്യസ്ഥതയും സ്വാര്‍ഥതാല്‍പ്പര്യങ്ങളും റെയില്‍വേയെ സാമ്പത്തികമായി തകര്‍ത്തപ്പോള്‍ നിരക്കുവര്‍ധനയുടെ ശിക്ഷ പേറേണ്ടിവരുന്നത് യാത്രക്കാര്‍. പശ്ചാത്തലസൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും പരിഗണിക്കാതെ പ്രഖ്യാപിച്ച പുതിയ ട്രെയിനുകള്‍, സങ്കുചിത രാഷ്ട്രീയലാഭം ലക്ഷ്യമിട്ട് പ്രഖ്യാപിക്കുന്ന പദ്ധതികള്‍ എന്നിവയും വിഭവസമാഹരണത്തിന് ഫലപ്രദമാര്‍ഗങ്ങള്‍ ഉപയോഗിക്കാത്തതും ധൂര്‍ത്തുമാണ് റെയില്‍വേയെ തകര്‍ത്തത്. റെയില്‍വേയെ വന്‍ ലാഭത്തിലെത്തിച്ച ഒന്നാം യുപിഎ ഭരണത്തിലെ പ്രകടനത്തിന് ആഗോള അംഗീകാരം കിട്ടിയിരുന്നു. ഒന്നാം യുപിഎ ഭരണത്തില്‍ 2005ല്‍ 9000 കോടി മിച്ചധനമുണ്ടായിരുന്ന റെയില്‍വേ 2006ല്‍ അത് 16,000 കോടി രൂപയായും 2007ല്‍ 20,000 കോടി രൂപയായും വര്‍ധിപ്പിച്ചു. അടുത്ത വര്‍ഷം ശമ്പളപരിഷ്കരണം വഴിയുള്ള അധികച്ചെലവ് കാരണം മിച്ചധനം 14,000 കോടി രൂപയായി കുറഞ്ഞെങ്കിലും സാമ്പത്തികമായി മികച്ച നില തുടര്‍ന്നു. 2007-08ല്‍ ഓപ്പറേറ്റിങ് റേഷ്യോ (100 രൂപ വരുമാനമുണ്ടാക്കിയാല്‍ റെയില്‍വേയുടെ നടത്തിപ്പിന് വേണ്ടിവരുന്ന ചെലവ്) 76 ശതമാനമായിരുന്നു. ഇപ്പോള്‍ അത് 96 ശതമാനമായി. ഇനി 12-ാം പദ്ധതിയുടെ അവസാനത്തോടെ 74 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്.

2010-11ലെ റെയില്‍ ബജറ്റില്‍ മമത ബാനര്‍ജി വാഗ്ദാനം ചെയ്ത പദ്ധതികളെപ്പറ്റി 2011-12ലെ ബജറ്റില്‍ മിണ്ടിയില്ല. 50 ലോകനിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷന്‍, അഞ്ച് സ്പോര്‍ട്സ് അക്കാദമി, 522 ആശുപത്രി, 40 മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, 50 കേന്ദ്രീയവിദ്യാലയം, ഏഴ് കോച്ച് ഫാക്ടറി, അഞ്ച് വാഗണ്‍ ഫാക്ടറി എന്നീ വാഗ്ദാനങ്ങള്‍ക്ക് പിന്നീട് എന്തുപറ്റിയെന്ന് ആര്‍ക്കുമറിയില്ല. തുടര്‍ന്നുള്ള ബജറ്റില്‍ ഇവയ്ക്കുള്ള വകയിരുത്തലുണ്ടായില്ല. ലക്ഷം പേരെ പുതുതായി നിയമിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, വിരമിച്ചവര്‍ക്കു പകരം നിയമനമുണ്ടായില്ല. സുരക്ഷയെ ഇത് ബാധിച്ചു. വരുമാനത്തിന്റെ നല്ലപങ്കും ചരക്കുകടത്തു വഴിയാണ്. ലക്ഷ്യമിട്ടതില്‍നിന്ന് വളരെ താഴെയാണ് ചരക്കുകടത്ത്. 2011-12ല്‍ ലക്ഷ്യമിട്ടതില്‍നിന്ന് 2.3 കോടി ടണ്‍ കുറവ് ചരക്ക് മാത്രമേ കടത്താനായുള്ളൂ. നടപ്പുസാമ്പത്തികവര്‍ഷവും ചരക്കുകടത്ത് കുറയും. 2011-12ല്‍ റെയില്‍വേയുടെ ആകെ വരുമാനം 1,04,278.79 കോടി രൂപയാണ്. ചരക്കുകടത്തില്‍നിന്ന് 69,675.97 കോടിയും യാത്രക്കൂലിയില്‍നിന്ന് 28,645.52 കോടി രൂപയും ലഭിച്ചു. ചരക്കുകടത്ത് കൂടുതല്‍ മെച്ചപ്പെടുത്താതെ റെയില്‍വേക്ക് ലാഭകരമായി തുടരാനാകില്ല. ലാലുപ്രസാദ് യാദവ് റെയില്‍മന്ത്രിയായിരിക്കെ ചരക്കുകടത്ത് കഴിഞ്ഞ് കാലിയായി വരുന്ന വാഗണുകളില്‍ കുറഞ്ഞ നിരക്കില്‍ ചരക്ക് കൊണ്ടുവരുന്ന സംവിധാനമുണ്ടായിരുന്നു. ഉയര്‍ന്ന ക്ലാസുകളില്‍ വേണ്ടത്ര യാത്രക്കാരില്ലെങ്കില്‍ താഴ്ന്ന ക്ലാസുകളില്‍നിന്ന് ഉയര്‍ന്ന ക്ലാസുകളിലേക്ക് റിസര്‍വേഷന്‍ സ്വയമേവ മാറുന്ന സംവിധാനം ഏര്‍പ്പെടുത്തി. ഇതുമൂലം താഴ്ന്ന ക്ലാസുകളിലെ വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് റിസര്‍വേഷന്‍ ലഭ്യമാക്കാനും ട്രെയിനുകള്‍ കാലിയായി ഓടുന്നത് ഒഴിവാക്കാനും കഴിഞ്ഞു. ഇങ്ങനെ വരുമാനം വര്‍ധിപ്പിക്കാനുതകുന്ന നടപടികളെടുക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ല.

പണിമുടക്ക് ചര്‍ച്ച: മാണിയെ തള്ളി മുഖ്യമന്ത്രി


പണിമുടക്ക് ചര്‍ച്ച: മാണിയെ തള്ളി മുഖ്യമന്ത്രി


ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചയ്ക്ക് മുന്‍െകൈയെടുത്ത ധനമന്ത്രി കെ എം മാണിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തള്ളിപ്പറഞ്ഞു. സമരസമിതി നേതാക്കളെ വ്യാഴാഴ്ച രാത്രി മാണി ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. മസ്ക്കറ്റ് ഹോട്ടലില്‍ ഏറെനേരം ചര്‍ച്ച നീണ്ടു. മൂന്നു വട്ടം ചര്‍ച്ച നടന്നിട്ടും അന്തിമതീരുമാനമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തീരുമാനമായത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മാണിതന്നെയാണ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും ഞായറാഴ്ച രാത്രി എട്ടിന് സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും മാണി അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിലായിരിക്കും ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. രാത്രി പത്തേ കാലോടെയാണ് മാണി ഇക്കാര്യമറിയിക്കുന്നത്.

അസാധാരണമായ നടപടിയാണ് അല്‍പ്പസമയത്തിനകം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. മാണിയെ തള്ളിപ്പറഞ്ഞ് രാത്രി 11.15ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിറക്കി. ആരുമായും ചര്‍ച്ചയില്ലെന്നും സമരസമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞ വാര്‍ത്താക്കുറിപ്പ് മാണി പറഞ്ഞ കാര്യങ്ങള്‍ അപ്പാടെ നിരാകരിച്ചു. മുഖ്യമന്ത്രി യാത്രയിലായിരുന്നെന്നും മാണി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുക മാത്രമാണുണ്ടായതെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സമരത്തിനു നേരെ ഭീഷണിയുടെ സ്വരമാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. വ്യാഴാഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം ജീവനക്കാര്‍ക്കെതിരെ ഭീഷണി മുഴക്കി. ഇതിനു പിന്നാലെയാണ് സമരസമിതിയുമായി ചര്‍ച്ച നടത്തിയ മാണിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്.

deshabhimani 120113

1300 കുടുംബങ്ങള്‍ മിച്ചഭൂമിയില്‍ കുടില്‍ കെട്ടി


1300 കുടുംബങ്ങള്‍ മിച്ചഭൂമിയില്‍ കുടില്‍ കെട്ടി


സമരചരിത്രത്തില്‍ പുതിയ അധ്യായംകുറിച്ച് സംസ്ഥാനവ്യാപകമായി 1300 ഭൂരഹിതരായ കുടംബങ്ങള്‍ മിച്ചഭൂമികളില്‍ കുടില്‍കെട്ടി. പത്തുനാള്‍ തുടര്‍ന്ന സഹനസമരത്തിന്റെ തുടര്‍ച്ചയായാണ് സമരവളന്റിയര്‍മാരുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിനു ഭൂരഹിതര്‍ കുടില്‍കെട്ടി ഭൂമി കൈയേറിയത്. തലസ്ഥാന ജില്ലയില്‍ വെമ്പായം പഞ്ചായത്തിലെ പോതുപാറയിലും ആനാട് പഞ്ചായത്തിലെ കല്ലിയോട് മിച്ചഭൂമിയിലും മടവൂര്‍ പഞ്ചായത്തിലെ തുമ്പോട് മിച്ചഭൂമിയിലും ഭൂരഹിതര്‍ കുടില്‍കെട്ടി. കേന്ദ്രങ്ങളില്‍ നൂറുകണക്കിനാള്‍ക്കാര്‍ അണിനിരന്നു. കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ അരിപ്പയിലെ 54 ഏക്കര്‍ മിച്ചഭൂമിയിലാണ് ഭൂരഹിതര്‍ കുടില്‍കെട്ടി താമസം ആരംഭിച്ചത്. കുളത്തൂപ്പുഴ വില്ലുമല ആദിവാസികോളനിയിലെ ദമയന്തിയെ ഹാരമണിയിച്ചാണ് സമരം തുടങ്ങിയത്. കോട്ടയം ജില്ലയില്‍ കുമരകം മെത്രാന്‍കായലിലും അതിരമ്പുഴ പഞ്ചായത്തിലെ മാന്നാനം പള്ളിക്കു സമീപത്തെ മിച്ചഭൂമിയിലും കുടില്‍കെട്ടി. വടയാര്‍ ആലങ്കേരി പാടത്ത് കൊടിനാട്ടി അവകാശം സ്ഥാപിച്ചു. ഇടുക്കിയില്‍ എട്ട്് കേന്ദ്രത്തില്‍ സര്‍ക്കാര്‍ഭൂമിയില്‍ കുടില്‍കെട്ടി സമരമാരംഭിച്ചു. അടിമാലി ഏരിയയില്‍ ചിത്തിരപുരം ഡോബിപ്പാലം, മറയൂര്‍ കോവില്‍ക്കടവ്, ഏലപ്പാറ ഏരിയയിലെ വാഗമണ്‍ ചോറ്റുപാറ, നെടുങ്കണ്ടം വട്ടപ്പാറ, ഇടുക്കി താന്നിക്കണ്ടം, മൂന്നാര്‍ കുറ്റിയാര്‍വാലി, കട്ടപ്പന കുന്തളംപാറ, ചിന്നക്കനാല്‍ സിങ്കുകണ്ടം എന്നിവിടങ്ങളിലാണ് സമരം. പത്തനംതിട്ട ജില്ലയില്‍ ചിറ്റാര്‍ കൊച്ചേത്തു പാറ, ആറന്മുള വിമാനത്താവളഭൂമി, അടൂര്‍ താലൂക്കിലെ കലഞ്ഞൂര്‍ മാങ്കോട് തട്ടാക്കുടി രാജഗിരി എസ്റ്റേറ്റ്, കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ മിച്ചഭൂമി എന്നിവിടങ്ങളിലാണ് സമരം. എറണാകുളത്ത് കടമക്കുടി ദ്വീപിലെ ചരിയന്‍തുരുത്ത്, വെണ്ണല എന്നിവിടങ്ങളില്‍ കുടില്‍ കെട്ടി. ആലപ്പുഴ ജില്ലയിലെ 17 ഏരിയയില്‍ നടന്ന സമരത്തില്‍ വളന്റിയര്‍മാരടക്കം എണ്ണായിരത്തോളം പേര്‍ പങ്കെടുത്തു.

കുട്ടനാട് ഏരിയയിലെ കുന്നുമ്മ വില്ലേജില്‍ പി ആര്‍ വെങ്കിടാചലത്തില്‍നിന്ന്് സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണംചെയ്യാതെ കിടക്കുന്ന മിച്ചഭൂമി 62 സെന്റിലും തകഴി ഏരിയയിലെ തറയശേരി പാടശേഖരത്തിലെ പതിനേഴര ഏക്കര്‍ മിച്ചഭൂമിയിലും കായംകുളം ഏരിയയിലെ പുതുപ്പള്ളി വില്ലേജില്‍ ടി എം ചിറയില്‍പ്പെട്ട 19 ഏക്കര്‍ 60 സെന്റ് മിച്ചഭൂമിയിലും തൈക്കാട്ടുശേരി ഏരിയയിലെ തൈക്കാട്ടുശേരി വില്ലേജില്‍ ആപ്പിള്‍ഡേ പ്രോപ്പര്‍ട്ടീസ് എന്ന റിയല്‍എസ്റ്റേറ്റ് കമ്പനി വാങ്ങി നികത്തിയ 60 ഏക്കര്‍ മിച്ചഭൂമിയിലും സമരക്കാര്‍ കുടില്‍കെട്ടി. തൃശൂരില്‍ 14 കേന്ദ്രത്തിലെ മുന്നൂറോളം ഏക്കര്‍ മിച്ചഭൂമിയില്‍ ഭൂരഹിതര്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസം തുടങ്ങി. ഓരോ കേന്ദ്രത്തിലും ദളിതരും ആദിവാസികളും പാവപ്പെട്ടവരുമായ 50 വീതം ഭൂരഹിതരാണ് കുടില്‍കെട്ടി അവകാശം സ്ഥാപിച്ചത്. പാലക്കാട് ജില്ലയില്‍ 15 ഏരിയകളില്‍ കുടില്‍കെട്ടി ഭൂസമരം ആരംഭിച്ചു. കുഴല്‍മന്ദം, കൊല്ലങ്കോട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നൂറുകണക്കിനു സമരക്കാര്‍ അണിനിരന്നു.

മലപ്പുറം ജില്ലയില്‍ 13 കേന്ദ്രത്തില്‍ കുടില്‍കെട്ടി സമരം തുടങ്ങി. പാട്ടക്കാലാവധി കഴിഞ്ഞ എടക്കര പാലുണ്ട റബര്‍ എസ്റ്റേറ്റില്‍ കുടില്‍കെട്ടിയ 45 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് 14 ദിവസത്തേക്ക് റിമാന്‍ഡ്ചെയ്ത ഇവരെ മഞ്ചേരി സബ്ജയിലില്‍ അടച്ചു. കോഴിക്കോട് ജില്ലയില്‍ അഞ്ച് കേന്ദ്രത്തില്‍ കുടില്‍കെട്ടി ഭൂരഹിതര്‍ സമരം ആരംഭിച്ചു. പേരാമ്പ്രയിലെ മുതുകാട,് കുന്നുമ്മലിലെ മരുതോങ്കര വില്യംപാറ, നാദാപുരത്ത് വാളംതോട്, തിരുവമ്പാടിയിലെ കോടഞ്ചേരി നെല്ലിപ്പൊയില്‍, ബേപ്പൂര്‍ അരക്കിണര്‍ മണ്ണടത്ത് എന്നിവിടങ്ങളിലാണ് ഭൂരഹിത കുടുംബങ്ങള്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്. വയനാട്ടില്‍ അഞ്ച് കേന്ദ്രത്തിലായി 208 കുടിലുകള്‍ ഉയര്‍ന്നു. ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശംവയ്ക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ അരപ്പറ്റ, തൊവരിമല, പെരുങ്കോട എസ്റ്റേറ്റുകളിലും ഹാരിസണ്‍ കമ്പനി ഭൂമിയിലും പൊര്‍ളോം റവന്യൂഭൂമിയിലുമാണ് കുടിലുകള്‍കെട്ടി അവകാശം സ്ഥാപിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 14 കേന്ദ്രത്തില്‍ ഭൂമികൈയേറി. 12 കേന്ദ്രത്തില്‍ മിച്ചഭൂമിയില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചപ്പോള്‍ പയ്യന്നൂര്‍ കോറോത്ത് തണ്ണീര്‍ത്തട സംരക്ഷണവും പിണറായി വേങ്ങാട് കറപ്പത്തോട്ട സംരക്ഷണവുമാണ് ഭൂസംരക്ഷണ സമിതി ഏറ്റെടുത്തത്. കാസര്‍കോട് ജില്ലയിലെ നാല് കേന്ദ്രത്തില്‍ തൊണ്ണൂറോളം ഏക്കര്‍ മിച്ചഭൂമിയില്‍ 35 ഭൂരഹിത കുടുംബം കുടില്‍കെട്ടി സമരം തുടങ്ങി. തരിമ്പ മിച്ചഭൂമി, പനത്തടി ഏരിയയിലെ കോട്ടപ്പാറ, വെസ്റ്റ് എളേരി പഞ്ചായത്തിലെ ബെഡൂര്‍, ചീമേനി കിഴക്കേകര എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച സമരം തുടങ്ങിയത്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും

തിരു: ഭൂസംരക്ഷണ സമരം അതിശക്തമായി തുടരുമെന്ന് സമരസമിതി ചെയര്‍മാന്‍ ഇ പി ജയരാജന്‍ എംഎല്‍എയും കണ്‍വീനര്‍ എ വിജയരാഘവനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റവന്യൂമന്ത്രി അടൂര്‍ പ്രകാശുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ സമിതി ഉന്നയിച്ച ചില കാര്യങ്ങളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സമരം തുടരുന്നത്. മിച്ചഭൂമി ഏറ്റെടുത്ത് വിതരണം നടത്തുക, ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് നല്‍കുമെന്നത് കുറഞ്ഞത് പത്ത് സെന്റായി ഉയര്‍ത്തുക, ഭൂപരിധി നിയമം ലംഘിച്ച് കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി തിരികെ പിടിക്കുക, നെല്‍വയല്‍-തണ്ണീര്‍ത്തടം സംരക്ഷിക്കല്‍ എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായും റവന്യൂമന്ത്രിയുമായും വീണ്ടും ചര്‍ച്ചചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്നും അതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു.

ആറന്മുളയില്‍ നെല്‍വയല്‍ നികത്തി വിമാനത്താവളം അനുവദിക്കില്ല. മിച്ചഭൂമി കൈയേറിയും കൃഷിഭൂമി നികത്തിയും വിമാനത്താവളം പണിയല്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് സ്ഥലം നല്‍കാമെന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇന്നത്തെ സാഹചര്യത്തില്‍ മൂന്ന് സെന്റ സ്ഥലം പര്യാപ്തമല്ല. ഇത് കുറഞ്ഞത് പത്ത് സെന്റ് ആയി വര്‍ധിപ്പിക്കണം. ഉള്‍പ്രദേശങ്ങളില്‍ ഇതിലും കൂടുതല്‍ നല്‍കണം.മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ചില പ്രശ്നങ്ങളില്‍ ധാരണയായിട്ടുണ്ട്. കൈവശഭൂമിക്ക് പട്ടയം നല്‍കുക, ഭൂമി സംബന്ധമായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുക, പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയവും കൈവശാവകാശ രേഖയും നല്‍കുക എന്നിവയിലാണ് അനുകൂല നടപടി സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചത്. റവന്യൂമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് വെള്ളിയാഴ്ച ചര്‍ച്ച നടത്തിയത്. സമിതി നേതാക്കളായ എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, ബി രാഘവന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

deshabhimani 120113

2013 ജനുവരി 11, വെള്ളിയാഴ്‌ച





ഒപ്പമുണ്ട് നാടിന്റെ പരിഛേദം


നക്ഷത്രമുദ്രയുള്ള വെള്ളപതാകയേന്തി തിരമാലകണക്കെ ഇരമ്പിയെത്തിയ യുവത. തിളച്ചുമറിയുന്ന വെയിലിനെ തോല്‍പിച്ച് കാല്‍നടയായി താണ്ടിയ തൊണ്ണൂറിലധികം കിലോമീറ്റര്‍. പാതയോരങ്ങളില്‍ അഭിവാദ്യവും ഐക്യദാര്‍ഢ്യവുമായി പതിനായിരങ്ങള്‍. കേരളം കാത്തിരുന്ന യുവജനമുന്നേറ്റമാണിതെന്ന് ചരിത്രം രേഖപ്പെടുത്തുകയാണ്. മഹിതമായ ആശയധാരക്ക് പിന്നില്‍ അണിനിരന്ന ജനമനസ് കണ്ണൂരിലെ ഏറ്റവും വലിയ യുവജനമുന്നേറ്റമായി ഈ യൂത്ത്മാര്‍ച്ചിനെ വിലയിരുത്തും. വെള്ളിയാഴ്ച രാവിലെ മാഹിയിലെ സ്വീകരണത്തോടെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി നേതൃത്വം നല്‍കുന്ന യൂത്ത്മാര്‍ച്ച് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും.

സമൂഹത്തിലെ നാനാതുറകളില്‍ പെട്ടവരുടെയും അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയാണ് യുവജനജാഥയുടെ കണ്ണൂരിലെ പര്യടനം സമാപിക്കുന്നത്. ജാതി വിവേചനങ്ങളെ തിരസ്കരിക്കുന്ന പോരാട്ടങ്ങള്‍ക്ക് തിരികൊളുത്തിയ പഴയതലമുറയിലെ കണ്ണികള്‍ മുതല്‍ വിദ്യാര്‍ഥികളും കുട്ടികളും വരെ യാത്രയുടെ ഭാഗമായി. മതനിരപേക്ഷ ജീവിതം നയിക്കുന്നവര്‍, ജനനേതാക്കള്‍, ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍, തൊഴിലാളികള്‍ തുടങ്ങി നാടിന്റെ പരിഛേദം യുവജനയാത്രക്ക് പിന്തുണയുമായെത്തി. മുദ്രാവാക്യം മുഴക്കി യാത്ര കടന്നുപോയ വഴികളില്ലൊം ചെറുതും വലുതുമായ സംഘങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു.

വ്യാഴാഴ്ച കണ്ണൂര്‍ നഗരത്തില്‍ നിന്നാണ് യൂത്ത് മാര്‍ച്ചിന്റെ പര്യടനം തുടങ്ങിയത്. താഴെചൊവ്വയിലായിരുന്നു ആദ്യസ്വീകരണം. പുഞ്ചേന്‍ വത്സലന്‍ അധ്യക്ഷനായി. കെ വി ബിജു സ്വാഗതം പറഞ്ഞു. എടക്കാട് ഇ കെ അശോകന്‍ അധ്യക്ഷനായി. ടി സുനീഷ് സ്വാഗതം പറഞ്ഞു. ധര്‍മടത്ത് പി എം പ്രഭാകരന്‍ അധ്യക്ഷനായി. സി രാജീവന്‍ സ്വാഗതം പറഞ്ഞു. സ്വീകരണകേന്ദ്രങ്ങളില്‍ യൂത്ത്മാര്‍ച്ച് ഗായകസംഘം ആലപിച്ച വിപ്ലവഗാനവും ഉണ്ടായി. തലശേരി പുതിയ ബസ്സ്റ്റാന്റിലേക്ക് ശാരദാകൃഷ്ണയ്യര്‍ ഓഡിറ്റോറിയം പരിസരത്ത് നിന്ന് വന്‍റാലിയോടെയാണ് മാര്‍ച്ചിനെ സ്വീകരിച്ച് ആനയിച്ചത്. സമാപന പൊതുയോഗം അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്തു. സി കെ രമേശന്‍ അധ്യക്ഷനായി. എം വി ജയരാജന്‍ യൂത്ത്മാര്‍ച്ച് ബ്ലോഗ് പ്രകാശനം ചെയ്തു. പാനൂര്‍ ബ്ലോക്ക് കമ്മറ്റി പുറത്തിറക്കുന്ന കലണ്ടര്‍ എം ബി രാജേഷ് പുഷ്പന് നല്‍കി പ്രകാശനം ചെയ്തു. ടി വി രാജേഷ്, എം സ്വരാജ് എന്നിവര്‍ സംസാരിച്ചു. വി പി വിജേഷ് സ്വാഗതം പറഞ്ഞു. കാഞ്ഞിലേരിയില്‍ കിണറില്‍ വീണ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി ധീരതക്കുള്ള അവാര്‍ഡിന് അര്‍ഹനായ രമിത്ത്, ഉദ്ഘാടന വേദി രൂപകല്‍പന ചെയ്ത കലാകാരന്‍ വടക്കുമ്പാടെ ശ്രീജിത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ചോരയിരമ്പുന്ന സാന്നിധ്യമായി പുഷ്പന്‍

തലശേരി: തിളച്ചുമറിയുന്ന ആവേശമായി യൂത്ത്മാര്‍ച്ചിന്റെ വേദിയില്‍ പോരാളികളുടെ പോരാളി പുഷ്പനെത്തി. തലശേരി പുതിയ ബസ്സ്റ്റാന്റില്‍ ചേര്‍ന്ന സമാപനപൊതുയോഗത്തില്‍ പുഷ്പനെത്തിയത്. കൂത്തുപറമ്പ് വെടിവെപ്പില്‍ സുഷുമ്ന നാഡി തകര്‍ന്ന് രോഗശയ്യയിലായ പുഷ്പനെ പ്രത്യേക വാഹനത്തിലാണ് സമപാനവേദിയിലേക്ക് എത്തിച്ചത്. ആയിരക്കണക്കിന് ആളുകള്‍ എഴുന്നേറ്റ് നിന്ന് മുദ്രവാക്യം മുഴക്കിയാണ് പോരാളികളുടെ പോരാളിയെ സ്വീകരിച്ചത്. കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ അഛന്‍ കെ വി വാസുവും വേദിയില്‍ എത്തിയിരുന്നു.

റോഷന്റെ അദൃശ്യമായ സാനിധ്യവും പുഷ്പന്റെ ത്രസിപ്പിക്കുന്ന സാനിധ്യവും യൂത്ത്മാര്‍ച്ചിനെ അങ്ങേയറ്റം അര്‍ഥപൂര്‍ണമാക്കിയതായി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എം ബി രാജേഷ് എം പി പറഞ്ഞു. പുഷ്പനെ രാജേഷ് പൊന്നാട ചാര്‍ത്തി ആദരിച്ചു. കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച ഡിവൈഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് കാരായി രാജന്‍ ജയിലില്‍ നിന്നയച്ച സന്ദേശം ജില്ലാ സെക്രട്ടറി പി സന്തോഷ് വായിച്ചു. ജാതീയതക്കും വര്‍ഗീയതക്കുമെതിരെ പ്രതിരോധത്തിന്റെ നെടുങ്കന്‍ കോട്ടകളുയര്‍ത്തി മുന്നേറുന്ന സഖാക്കളെ ഹൃദയം തൊട്ട് അഭിവാദ്യം ചെയ്യുന്നതായി കാരായി സന്ദേശത്തില്‍ പറഞ്ഞു. നിയമത്തിന്റെ ഏതറ്റം വരെയും ചെന്ന് സഖാവിനെ മോചിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് പിന്മുറക്കാരെന്ന മുദ്രാവാക്യം മുഴക്കിയാണ് സന്ദേശത്തെ പൗരാവലി സ്വീകരിച്ചത്.

പ്രധാനമന്ത്രി വാ തുറക്കുന്നത് വിലകൂട്ടല്‍ പ്രഖ്യാപിക്കാന്‍ മാത്രം: എം ബി രാജേഷ്

തലശേരി: ഇടതുപക്ഷത്തിന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ഉണ്ടായ ബലക്ഷയത്തിന്റെ വിലയാണ് നാട് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എം പി പറഞ്ഞു. കേരളത്തില്‍ നിന്ന് ഇടതുപക്ഷം 4 സീറ്റില്‍ ഒതുങ്ങിയതും നിയമസഭയില്‍ രണ്ടായിരം വോട്ടുകള്‍ക്ക് അധികാരം നഷ്ടപ്പെടുത്തിയതിനും എന്ത് വിലയാണ് നല്‍കേണ്ടി വരുന്നതെന്ന് ഇനിയും കാണാനിരിക്കുന്നതെയുള്ളൂ. എല്‍ഡിഎഫ് പരാജയപ്പെട്ടപ്പോള്‍ സന്തോഷിച്ചവര്‍ ഇരിക്കുന്ന കൊമ്പാണ് മുറിച്ചതെന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണെന്നും തലശേരിയില്‍ യൂത്ത്മാര്‍ച്ച് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവെ രാജേഷ് പറഞ്ഞു.

കണ്ണില്‍ച്ചോരയില്ലാത്ത വിധം ജനദ്രോഹനയങ്ങള്‍ കൊാണ്ട് ംൂടകയാണ് കേന്ദ്ര-കേരളസര്‍ക്കാരുകള്‍. പ്രധാനമന്ത്രി വാ തുറക്കുമ്പോള്‍ ജനത്തിന് പേടിയാണ് ഇപ്പോള്‍. സബ്സിഡി വെട്ടിക്കുറക്കാനും വിലകൂട്ടല്‍ പ്രഖ്യാപിക്കാനും മാത്രമാണ് മന്‍മോഹന്‍ സിംഗ് ഉരിയാടുന്നത്. സാമ്രാജ്വ്യത്വത്തോട് മാത്രമാണ് പ്രധാനമന്ത്രിയുടെ വിധേയത്വം. സബ്സിഡി നല്‍കാന്‍ പണം കായ്ക്കുന്ന മരമില്ലെന്ന് ജനത്തെ പരിഹസിക്കുന്ന പ്രധാനമന്ത്രി വിജയ്മല്യയുടെയും അംബാനിയുടെയും കടവും നികുതിപ്പണവും എഴുതിത്തള്ളിയത് ഏത് മരത്തില്‍ കായ്ച പണം ഉപയോഗിച്ച പണം കൊണ്ടാണെന്ന് വ്യക്തമാക്കണം. ഇതുവരെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ലാത്ത പ്രധാനമന്ത്രിയാണ് ഇന്ത്യയുടെ ശാപം. ജനങ്ങളോട് വിധേയത്വമില്ലാത്തതും അവരെ അഭിമുഖീകരിക്കാത്തതുമായ ആളാണ് പ്രധാനമന്ത്രി. അമേരിക്ക കീ കൊടുത്തുവിട്ട പാവയായി മന്‍മോഹന്‍ അധപതിച്ചു. പാചകവാതക സബ്സിഡി വെട്ടിക്കുറച്ച് പ്രഖ്യാപനം ഉണ്ടായതിന്റെ രണ്ടാംനാള്‍ റിലയന്‍സ് കേരളത്തിലെ പാചകവാതക മേഖലയിലേക്ക് ഇറങ്ങുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. റിലയന്‍സിന് വേണ്ടിയാണ് മന്‍മോഹന്റെ പ്രഖ്യാപനമെന്ന് ബോധ്യമായിരിക്കുന്നുവെന്നും രാജേഷ് പറഞ്ഞു.

അനിശ്ചിതകാല പണിമുടക്കിന് പിന്തുണയേറുന്നു


അനിശ്ചിതകാല പണിമുടക്കിന് പിന്തുണയേറുന്നു


കൊല്ലം: ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ സംഘടനകള്‍ രംഗത്ത്. വ്യാഴാഴ്ച കലക്ടറേറ്റിനു മുന്നിലെയും താലൂക്കുകളിലെയും സമരകേന്ദ്രങ്ങളില്‍ യുവജനസംഘടനകളുടെ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ നടന്നു. ഡിവൈഎഫ്ഐ, എസ്എഫ്ഐ, പിഎസ്യു സംഘടനകളില്‍പ്പെട്ട നൂറുകണക്കിന് യുവതീയുവാക്കളും വിദ്യാര്‍ഥികളും അണിനിരന്ന പടുകൂറ്റന്‍ പ്രകടനത്തിന് ജില്ലാസമരകേന്ദ്രം സാക്ഷ്യംവഹിച്ചു. രാവിലെ മുതല്‍തന്നെ സമരകേന്ദ്രങ്ങളിലെല്ലാം പണിമുടക്കിയ ജീവനക്കാരുടെയും അധ്യാപരുടെയും കൂട്ടായ്മകളുണ്ടായി. ഇതിന് പിന്തുണയുമായാണ് വിദ്യാര്‍ഥി-യുവജനസംഘടനകളുടെ പ്രകടനം നടന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനാരോഗ്യമേഖലയിലെ അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ ജില്ലാആശുപത്രി വളപ്പില്‍ പ്രകടനം നടത്തി.

പണം അടയ്ക്കാന്‍ ട്രഷറിയില്‍ എത്തിയ യുവാക്കളെ എന്‍ജിഒ അസോസിയേഷന്‍കാര്‍ തല്ലിച്ചതച്ചു

കൊല്ലം: മൈക്ക്സാങ്ഷനുവേണ്ടി പണം അടയ്ക്കാന്‍ ട്രഷറിയില്‍ എത്തിയ യുവാക്കളെ എന്‍ജിഒ അസോസിയേഷന്‍കാരും ഖദര്‍ധാരികളും തല്ലിച്ചതച്ചു. വ്യാഴാഴ്ച പകല്‍ മൂന്നോടെജില്ലാട്രഷറിയിലാണ് സംഭവം. ട്രഷറിക്കുള്ളില്‍ രസീതു വാങ്ങാന്‍ എത്തിയ ഇരവിപുരം സ്വദേശികളായ ഷബീര്‍, രാഹുല്‍ എന്നിവരോട് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പണം അടയ്ക്കാന്‍ കഴിയില്ലെന്ന് എന്‍ജിഒ അസോസിയേഷന്‍ അംഗമായ പ്യൂണ്‍ പറഞ്ഞു. മൈക്ക് സാങ്ഷന്‍ വേണമെങ്കില്‍ സമരക്കാരോട് ചോദിക്കെടാ എന്ന് പ്യൂണ്‍ ആക്രോശിച്ചു. തുടര്‍ന്ന് പ്യൂണ്‍ മേശഡ്രായര്‍ ഊരിയെടുത്ത് അടിക്കാനായി പാഞ്ഞടുത്തു. ഇതുകണ്ട് ഭയന്നുവിറച്ച യുവാക്കളെ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുപ്പതംഗ ഗുണ്ടാസംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. യുവാക്കളെ പൊതിരെ തല്ലിയ സംഘം ഇരുവരുടെയും ഷര്‍ട്ട് വലിച്ചുകീറി എറിഞ്ഞു. അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് ചവറ ജയകുമാര്‍, ട്രഷറി ജീവനക്കാരായ ഷാജി, സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.തങ്ങള്‍ സമരക്കാരല്ലെന്നും മൈക്ക് സാങ്ഷന് പണം അടയ്ക്കാന്‍ എത്തിയതാണെന്നു പറഞ്ഞിട്ടും അസോസിയേഷന്‍കാര്‍ തല്ലുകയായിരുന്നു. അക്രമം കണ്ടുനിന്ന പോലീസും സംഘത്തെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല.

സമരം നേരിടാന്‍ പൊലീസ്-കെഎസ്യു സംഘം

നീലേശ്വരം: അധ്യാപക സമരത്തെ അടിച്ചെതുക്കാന്‍ പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൊലീസും കെഎസ്യു പ്രവര്‍ത്തകരും. നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പണിമുടക്കിയ അധ്യാപകരെ കൈയേറ്റം ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവായ പിടിഎ പ്രസിഡന്റ് എറുവാട്ട് മോഹനന്റെ നേതൃത്വത്തിലാണ് പൊലീസ്- കെഎസ്യു സംഘമെത്തിയത്. പണിമുടക്കിയ അധ്യാപക സര്‍വീസ് സംഘടന പ്രവര്‍ത്തകര്‍ സ്കൂള്‍ ഗെയ്റ്റില്‍ പിക്കറ്റ് ചെയ്യുമ്പോള്‍ പിടിഎ പ്രസിഡന്റും കെഎസ്യുക്കാരുമെത്തി സമരക്കാരെ അക്രമിക്കാനൊരുങ്ങി. പൊലീസെത്തിയതോടെ ഉന്തും തള്ളുമായി. എസ്എഫ്ഐ മുന്‍ യൂണിറ്റ് പ്രസിഡന്റായിരുന്ന വിപിന്‍ചന്ദ്രനെ കെഎസ്യുക്കാര്‍ മര്‍ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ നീലേശ്വരത്ത് പ്രകടനം നടത്തി.

വനിതാ ജീവനക്കാര്‍ക്കു നേരെ സെറ്റോ നേതാക്കളുടെ കൈയേറ്റശ്രമം

കൊല്ലം: പങ്കാളിത്ത പെന്‍ഷന്‍ സംവിധാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ വനിതാ ജീവനക്കാര്‍ക്കു നേരെ സെറ്റോ സംഘടനാ നേതാക്കളുടെ കൈയേറ്റശ്രമം പ്രതിഷേധമുയര്‍ത്തി. വനിതാ ജീവനക്കാരിലൊരാളെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ച സെറ്റോ നേതാക്കള്‍ക്കെതിരെ ജീവനക്കാരി പൊലീസില്‍ പരാതി നല്‍കി. ലേബര്‍ ഓഫീസര്‍ ഹെന്‍ട്രി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ചവറ ജയകുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ബിജുമോന്‍, ആഗ്മാര്‍ക്ക് ഓഫീസിലെ സുനില്‍ ജോസ് എന്നിവര്‍ക്കെതിരെയാണ് ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതിന് ജീവനക്കാരി പൊലീസില്‍ പരാതി നല്‍കിയത്. ജീവനക്കാരെ കൈയേറ്റം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കൗണ്‍സിലിന്റെയും സമരസമതിയുടെയും കണ്‍വീനര്‍മാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വിവിധ അധ്യാപക സര്‍വീസ് സംഘടനാ നേതാക്കള്‍ ശക്തിയായി പ്രതിഷേധിച്ചു. കൈയേറ്റം തുടര്‍ന്നാല്‍ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി ഭീഷണി നേരിടുമെന്ന് സമരസമിതി നേതാക്കള്‍ പ്രസ്താവനയില്‍ മുന്നറിയിപ്പു നല്‍കി.

കെഎസ്ടിഎ നേതാവിനെ ആക്രമിക്കാന്‍ ശ്രമം

പത്തനംതിട്ട: അനിശ്ചിതകാല പണിമുടക്കിന്റെ പ്രചാരണ പരിപാടിയുടെ വാഹനം തടഞ്ഞ് കെഎസ്ടിഎ നേതാവിനെ ആക്രമിക്കാന്‍ ശ്രമം. കോന്നി ഐരവണില്‍ യൂത്ത് കോണ്‍ഗ്രസ് - കെഎസ്യു പ്രവര്‍ത്തകരാണ് വാഹനം തടഞ്ഞത്. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി മോഹനചന്ദ്രനെയും മറ്റ് നേതാക്കളെയുമാണ് ആക്രമിക്കാന്‍ ശ്രമം നടന്നത്. സമരത്തെ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാന്‍ നടത്തുന്ന ശ്രമത്തില്‍ കെഎസ്ടിഎ കോന്നി സബ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ഇത്തരം ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ജീവനക്കാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചെന്ന് കള്ളക്കേസ്

കോട്ടയം: പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ എന്‍ജിഒ അസോസിയേഷന്റെ നിര്‍ദേശപ്രകാരം പൊതുമുതല്‍ നശീകരണത്തിന് കോട്ടയം വെസ്റ്റ് പൊലീസ് കള്ളക്കേസെടുത്തു. പഴയ ബോട്ട്ജെട്ടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ജലഗതാഗതവകുപ്പിന്റെ സ്റ്റേഷന്‍ ഓഫീസില്‍ അതിക്രമം കാട്ടിയെന്ന കള്ളപ്പരാതിയിലാണ് എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ഉദയന്‍ വി കുരുവിള, കോട്ടയം ടൗണ്‍ ബ്രാഞ്ച് പ്രസിഡന്റ് കെ കെ ഷാജി എന്നിവരടക്കം ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തത്. ഓഫീസിലെ മേശയും മറ്റും എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരോട് എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരാണ് അതിക്രമം കാട്ടിയതെന്ന് പറഞ്ഞു. ഇതിനു ശേഷം പൊലീസിനും വിവരം കൈമാറുകയായിരുന്നു.

വാട്ടര്‍ അതോറിറ്റി ഓഫീസില്‍ കെഎസ്യു ആക്രമണം

കൊച്ചി: വാട്ടര്‍ അതോറിറ്റി മധ്യമേഖലാ ചീഫ് എന്‍ജിനിയര്‍ ഓഫീസില്‍ കെഎസ്യു ആക്രമണം. പത്തോളം കെഎസ്യു പ്രവര്‍ത്തകര്‍ ഓഫീസിലെ വസ്തുവകകള്‍ തല്ലിത്തകര്‍ത്തു. ജീവനക്കാരെ അസഭ്യംവിളിക്കുകയുംചെയ്തു. കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കൊടിമരവും ബോര്‍ഡുകളും പതാകയും നശിപ്പിച്ചു. വാട്ടര്‍ അതോറിറ്റി ക്യാമ്പസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന നേത്രചികിത്സാ ക്യാമ്പിലെ ഉപകരണങ്ങളും തല്ലിത്തകര്‍ത്തു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.

വ്യാഴാഴ്ച പകല്‍ 2.30 ഓടെയാണ് അക്രമം. ജലവിതരണത്തിന് സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കാനുള്ള ഉത്തരവിനെതിരെ വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനുശേഷമാണ് കെഎസ്യു പ്രവര്‍ത്തകര്‍ എത്തിയത്. ഓഫീസ്വളപ്പില്‍ പിന്നീട് ഇവരുടെ അഴിഞ്ഞാട്ടമായിരുന്നു. പാത്രത്തില്‍ ചാണകവെള്ളവുമായി എത്തിയ ഇവര്‍ അത് ഓഫീസിനുമുന്നിലെ റോഡില്‍ ഒഴിച്ചു. നേത്രപരിശോധനാ ക്യാമ്പിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. സംഭവത്തെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന കെഎസ്യു പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് പറഞ്ഞു.

കെഎസ്യു പ്രവര്‍ത്തകരുടെ നടപടി അങ്ങേയറ്റം നീചമാണെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് ടി ശിവദാസമേനോന്‍ പറഞ്ഞു. ഫാസിസം നടപ്പാക്കാന്‍ ഹിറ്റ്ലര്‍ കുട്ടികളെ ഉപയോഗിച്ചതുപോലെയാണ് ജീവനക്കാര്‍ക്കെതിരെ കോണ്‍ഗ്രസും സര്‍ക്കാരും കെഎസ്യുക്കാരെ ഇളക്കിവിടുന്നത്. ഇതിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിക്കണമെന്ന് ടി ശിവദാസമേനോന്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി മധ്യമേഖലാ ചീഫ് എന്‍ജിനിയര്‍ ഓഫീസിനു നേരെ കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് സര്‍വീസ് സംഘടനാ ഐക്യസമരസമിതിയുടെയും വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ പ്രകടനം നടത്തി. സിഐടിയു മേഖലാ സെക്രട്ടറി കെ വി മനോജ്, സി എസ് ശശികുമാര്‍, എ പി ലൗലി, എ പി സുധീരഥന്‍, ഇ പി കെ സുഭാഷിതന്‍, എസ് എസ് അനില്‍, എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കൃഷ്ണപ്രസാദ്, ബെഫി നേതാവ് നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകസംഘടനയായ കെഎസ്ടിഎയുടെ ജില്ലാകമ്മിറ്റി ഓഫീസിനു നേരെയും കെഎസ്യു പ്രവര്‍ത്തകര്‍ അക്രമം നടത്തി. സര്‍ക്കാര്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി കെഎസ്ടിഎ ഓഫീസില്‍ കടന്നുകയറിയ ഇവര്‍ ജനാലച്ചില്ലകള്‍ എറിഞ്ഞുടച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് സമരസഹായസമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ചെയര്‍മാന്‍ പി രാജു, സിഐടിയു ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി സി സഞ്ജിത് എന്നിവര്‍ സംസാരിച്ചു.

സമരസമിതി പ്രവര്‍ത്തകരെ യൂത്ത് ലീഗുകാര്‍ കൈയേറ്റംചെയ്തു

മലപ്പുറം: അനിശ്ചിതകാല പണിമുടക്കിന്റെ പ്രചാരണത്തിലേര്‍പ്പെട്ട ഐക്യ സമരസമിതി പ്രവര്‍ത്തകരെ യൂത്ത് ലീഗുകാര്‍ കൈയേറ്റംചെയ്തു. എടരിക്കോട് പഞ്ചായത്ത് ഓഫീസില്‍ പ്രചാരണം നടത്തി തിരിച്ചുവരികയായിരുന്ന പ്രവര്‍ത്തകരെയാണ് കൈയേറ്റംചെയ്തത്. വ്യാഴാഴ്ച പകല്‍ 3.30-നാണ് സംഭവം. യൂത്ത് ലീഗ് അക്രമത്തില്‍ സമരസഹായസമിതി പ്രതിഷേധിച്ചു. എടരിക്കോട്ട് സമരസഹായസമിതി നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും വിശദീകരണ യോഗവും നടത്തി. സിപിഐ എം കോട്ടക്കല്‍ ഏരിയാ സെക്രട്ടറി എം മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. ഇ സുരേഷ്, കെ ദാസന്‍, എന്‍ എം അഷറഫ് എന്നിവര്‍ സംസാരിച്ചു.

ജീവനക്കാരെ അസഭ്യം പറഞ്ഞ് കെഎസ്യു മാര്‍ച്ച്

കല്‍പ്പറ്റ: പണിമുടക്കിന്റെ ഭാഗമായി കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തിയ അധ്യാപകരെയും ജീവനക്കാരേയും ആക്രമിക്കാന്‍ കെഎസ്യു മാര്‍ച്ച്. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് കെഎസ്യുക്കാര്‍ മണിക്കൂറോളോളം ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ട് കലി തീര്‍ത്തു. യാത്രക്കാര്‍ ഏറെനേരം പെരുവഴിയിലായി. ഈ സമയം പൊലീസ് കാഴ്ചക്കാരായി. പിന്നീട് ആളുകള്‍ പ്രതിഷേധവുമയെത്തിയതോടെയാണ് കെഎസ്യുക്കാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. അഞ്ചുപേര്‍ക്കെതിരെ കേസ് എടുത്തു. അധ്യാപകരെ തെറിവളിച്ചും അസഭ്യം പറഞ്ഞുമായിരുന്നു കെഎസ്യു മാര്‍ച്ച്. വിരലിലെണ്ണാവുന്നവരാണ് കൊടികെട്ടിയ വടികളുമേന്തി മാര്‍ച്ചുമായി എത്തിയത്. കലക്ടറേറ്റിന്റെ പ്രധാന ഗെയ്റ്റില്‍ ധര്‍ണനടത്തുകയായിരുന്ന ജീവനക്കാരെ ആക്രമിച്ച് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രധാന ഗെയ്റ്റ് എത്തുന്നതിനുമുമ്പുള്ള കലക്ടറേറ്റ് കവാടത്തില്‍ ഇവരെ പൊലീസ് തടഞ്ഞു. ഇതോടെ ഇവര്‍ റോഡില്‍ നിരന്നിരുന്ന് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കി. അരികിലൂടെ ചെറുവാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങിയതോടെ റോഡില്‍ കിടന്ന് പൂര്‍ണമായും ഗതാഗതം സ്തംഭിപ്പിച്ചു. വാഹനങ്ങള്‍ കടത്തിവിടാനുള്ള യാത്രക്കാരുടെ അഭ്യര്‍ഥനയും മാനിച്ചില്ല. ഒരുമണിക്കൂറിനുശേഷം ആളുകള്‍ ഇടപെടാന്‍ തുടങ്ങിയതോടെ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തത്. ഇതോടെ മറ്റുള്ളവര്‍ പിരിഞ്ഞുപോയി. അറസ്റ്റ് ചെയ്തവരെ പിന്നീട് സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ വിട്ടു.

ഭൂസമരത്തെ ആക്ഷേപിക്കുന്നവരേ... ഇതാ ജീവിതത്തിന്റെ നേര്‍ക്കാഴ്ച മിച്ചഭൂമികളില്‍ കുടിലുകളുയര്‍ന്നു പത്തുദിവസമായി നടക്കുന്ന ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം പുതിയ സമരമുഖങ്ങളിലേക്ക്. സ്വന്തമായി മണ്ണില്ലാത്ത ആയിരങ്ങള്‍ വെള്ളിയാഴ്ച മിച്ചഭൂമികളില്‍ പ്രവേശിച്ച് കുടില്‍കെട്ടി അവകാശം സ്ഥാപിച്ചു. പതിനാലും ജില്ലകളിലും വിതരണം ചെയ്യാതെ കിടക്കുന്ന മിച്ചഭൂമികളിലാണ് കര്‍ഷകത്തൊഴിലാളികളും പട്ടികവിഭാഗക്കാരുമടങ്ങിയ സമരസഞ്ചയം കൈയ്യേറിയത്. സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത പക്ഷം ഈ ഭൂമികളില്‍ കൃഷിയാരംഭിക്കും. അറസ്റ്റുചെയ്താല്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോകാനാണ് സമരഭടന്‍മാരുടെ തീരുമാനം. ഇതോടെ ജില്ലകളിലെ പതിനാല് സമരകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച സമരം വിവിധകേന്ദ്രങ്ങളിലേക്ക് വ്യാപിച്ചു. സമരവളന്റിയര്‍മാര്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കും. പ്രക്ഷോഭം പത്തുനാള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കുടില്‍ കെട്ടി അവകാശം സ്ഥാപിച്ചത്. സമരം ഒത്തുതീര്‍ക്കുന്നതിന് ചര്‍ച്ചയ്ക്ക് വിളിക്കാന്‍പോലും സര്‍ക്കാര്‍ സന്നദ്ധമാകാത്തതിനെതിരെ ജനരോഷം ശക്തമായി. ഭഭൂരഹിതര്‍ക്ക് സമയബന്ധിതമായി ഭഭൂമി നല്‍കുക, ഭഭൂവിതരണത്തില്‍ പട്ടികജാതിവിഭാഗത്തിന് മുന്‍ഗണന നല്‍കുക, പട്ടികവര്‍ഗ കുടുംബത്തിന് ചുരുങ്ങിയത് ഒരേക്കര്‍ ഭഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭഭൂസമരത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഭൂസമരത്തെ ആക്ഷേപിക്കുന്നവരേ... ഇതാ ജീവിതത്തിന്റെ നേര്‍ക്കാഴ്ച പെരുമ്പാവൂര്‍: ആദിവാസി കുടിലുകളെപ്പോലും നാണിപ്പിക്കുന്ന ഒറ്റമുറി ഷെഡുകള്‍. ഇവയില്‍ അമ്മയും അച്ഛനും മകനും ഭാര്യയും പേരക്കുട്ടികളും. സ്ത്രീകള്‍ക്കു വസ്ത്രം മാറണമെങ്കില്‍ പുരുഷന്മാര്‍ പുറത്തുനില്‍ക്കണം. പ്ലാസ്റ്റിക്ഷീറ്റുകളും ആസ്ബറ്റോസ്ഷീറ്റും കൊണ്ടുള്ള മേച്ചിലുകള്‍. ഷെഡില്‍ ഏതുനിമിഷവും ഇഴജന്തുക്കള്‍ കയറാവുന്ന സ്ഥിതി... പെരുമ്പാവൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ ദുരിതക്കാഴ്ച. നഗരസഭാ ഓഫീസിന്റെ വിളിപ്പാടകലെ ഏഴാംവാര്‍ഡില്‍ മേലേടത്ത് ലെയ്നില്‍. പെരിയാര്‍വാലി ബ്രാഞ്ചുകനാല്‍ പുറമ്പോക്കില്‍ ഇത്തരത്തിലുള്ള ഒമ്പതു വീടുകളാണുള്ളത്. 10 സെന്റ് സ്ഥലത്ത് ഒമ്പതു വീടുകളിലായി 33 പേരാണ് താമസക്കാര്‍. സാമൂഹ്യനീതി നിഷേധിക്കപ്പെട്ട ഇവര്‍ ഇവിടെ ജീവിതം തുടങ്ങിയിട്ട് 30 വര്‍ഷം പിന്നിട്ടു. കുടിലുകള്‍ പൊളിച്ചുമാറ്റാന്‍ പെരിയാര്‍വാലി അധികൃതര്‍ നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. ഇതിനിടെ ഇവരെ ഒഴിപ്പിക്കാന്‍ നഗരസഭ അധികൃതരും കുറച്ചുനാള്‍മുമ്പ് രംഗത്തുവന്നിരുന്നു. റോഡ്വികസനത്തിന്റെ പേരിലായിരുന്നു കണ്ണില്‍ ചോരയില്ലാത്ത ഈ നീക്കം. പുനരധിവാസത്തിനു സൗകര്യമൊരുക്കിയാലേ ഇവിടെനിന്ന് ഒഴിയൂവെന്ന നിലപാടിലാണ് താമസക്കാര്‍. എല്‍ഡിഎഫ് ഭരിക്കുമ്പോഴാണ് ഇവര്‍ക്ക് നഗരസഭയില്‍നിന്ന് കെട്ടിടനമ്പര്‍ അനുവദിച്ചത്. അതുവഴി വൈദ്യുതി കണക്ഷനും റേഷന്‍കാര്‍ഡും ലഭിച്ചു. കിണറില്ലാത്തതുമൂലം പൈപ്പുവെള്ളമാണ് ആശ്രയം. അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഭയപ്പാടോടെയാണ് ഇവര്‍ രാവും പകലും കഴിഞ്ഞുകൂടുന്നത്. ആറുമാസംമുമ്പ് അച്ഛനും അമ്മയും പണിക്കുപോയ സന്ദര്‍ഭം നോക്കി സാമൂഹ്യവിരുദ്ധര്‍ ഒരു വീട്ടില്‍ കയറി ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ചു. ഭയന്നുവിറച്ച കുട്ടി ഇപ്പോള്‍ മാനസികാരോഗത്തിന് ചികിത്സയിലാണ്. കേരളത്തിലെ രണ്ടരലക്ഷത്തോളംഭൂരഹിതര്‍ക്ക് മിച്ചഭൂമി വിതരണംചെയ്യണമെന്നാവശ്യപ്പെട്ടു നടക്കുന്ന ജനകീയപ്രക്ഷോഭത്തെ പരിഹസിക്കുന്നവര്‍ക്കുള്ള ഉത്തമമറുപടിയാണ് വേദനമൂടിയ ഈ ജീവിതക്കാഴ്ചകള്‍. പള്ളിക്കൂടത്തില്‍ പുത്തന്‍വീട് ഹനീഫ, മൂലേക്കുടി മുരളി, കല്ലൂഴത്തില്‍ ഗോപി, ഈരേഴത്ത് ഭവാനി, പറമ്പാത്ത് കൃഷ്ണന്‍, പാലമൂട്ടില്‍ കുട്ടപ്പന്‍, കൊച്ചുകുഞ്ഞ്, തട്ടാമ്പറമ്പില്‍ രാധാകൃഷ്ണന്‍, ഷണ്‍മുഖന്‍ എന്നിവരുടെ കുടിലുകളാണ് ഇവിടെയുള്ളത്. (എം ഐ ബീരാസ്) സമരമുഖത്ത് ഇടിമിന്നല്‍ശബ്ദമായി വിവേകാനന്ദന്‍ അരിപ്പ (കുളത്തൂപ്പുഴ): എഴുപതുകളിലെ മിച്ചഭൂമി സമരത്തിന്റെ ആവേശം ഇന്നും വിവേകാനന്ദന്റെ സിരകളിലുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം അരിപ്പയിലെ സമരകേന്ദ്രത്തില്‍ വിവേകാനന്ദന്‍ ഉച്ചത്തില്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ക്കും അതേ ഊര്‍ജവും ആവേശവും. അരിപ്പയിലെ ഭൂസമരകേന്ദ്രത്തില്‍ സജീവ സാന്നിധ്യമായ ഈ അറുപതുകാരന് അധഃസ്ഥിതന്റെ അവകാശപോരാട്ടങ്ങള്‍ക്ക് എന്നും ആവേശമാകുന്നത് നീണ്ടകര നീലേശ്വരം തോപ്പിലെ അഞ്ചേക്കറില്‍ അവകാശം സ്ഥാപിക്കാനായി എന്‍ ശ്രീധരന്റെയും വി സാംബശിവന്റെയും സി കെ തങ്കപ്പന്റെയും നേതൃത്വത്തില്‍നടന്ന പ്രക്ഷോഭമാണ്. യുവാവായ വിവേകാനന്ദന്‍ അന്നു വിളിച്ച മുദ്രാവാക്യങ്ങള്‍ സമരസഖാക്കള്‍ക്കു പകര്‍ന്നുനല്‍കിയ ആവേശംചെറുതല്ല. ജില്ലയിലെ പ്രക്ഷോഭ മുഖങ്ങളില്‍ പ്രാക്കുളം തൃക്കരുവ സരസ്വതിഭവനില്‍ വിവേകാനന്ദന്റെ ഇടിമുഴക്കം പോലുള്ള മുദ്രാവാക്യങ്ങള്‍ ഇന്നും കേള്‍ക്കാം. കര്‍ഷകത്തൊഴിലാളികളായ ചെല്ലപ്പന്റെയും തങ്കമ്മയുടെയും മകനായ വിവേകാനന്ദന്‍ ഒമ്പതാമത്തെ വയസ്സില്‍ കശുവണ്ടിത്തൊഴിലാളിയായ മുതിര്‍ന്ന സഹോദരി ഓമനയുടെ കൈപിടിച്ചാണ് ആദ്യമായി സമരരംഗത്തിറങ്ങിയത്. കശുവണ്ടിത്തൊഴിലാളികളോടുള്ള അച്യുതമേനോന്‍ സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കോട്ടയത്തു നടന്ന സമ്മേളനത്തില്‍ കൊച്ചു വിവേകാനന്ദന്‍ തയ്യാറാക്കിയ മുദ്രാവാക്യങ്ങള്‍ ഏറെ ശ്രദ്ധനേടി. തുടര്‍ന്നിങ്ങോട്ട് ഒരു നൂറു സമരങ്ങളുടെ തീച്ചൂളയിലൂടെയായിരുന്നു വിവേകാനന്ദന്റെ സഞ്ചാരം. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ കൊല്ലം താലൂക്ക് ഓഫീസ് പരിസരത്തുനിന്ന് മുദ്രാവാക്യം വിളിച്ചതിന് പൊലീസ് അറസ്റ്റ്ചെയ്തു. കൊല്ലം സബ് ജയിലില്‍ 90 ദിവസത്തെ തടവിനുശേഷമാണ് വിട്ടയച്ചത്. എം ജി ധനപാലനും എന്‍ പത്മലോചനുമൊക്കെ ഒപ്പം ജയിലില്‍ ഉണ്ടായിരുന്നു. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് കുട്ടനാട്ടെ നെല്‍പ്പാടങ്ങളില്‍ ആറിലൊന്ന് പതവും പതത്തിന്റെ നാലിലൊന്ന് തീര്‍പ്പും വേണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ ചരിത്രമെഴുതിയ പ്രക്ഷോഭത്തില്‍ വിവേകാനന്ദനും സജീവമായി പങ്കെടുത്തു. "പാടം ഞങ്ങടെ വീടാണെങ്കില്‍ കതിര്‍മണി ഞങ്ങടെ സ്വത്താണ്. വിയര്‍പ്പൊഴുക്കാതെ ഊണുകഴിക്കും വമ്പന്‍മാരെ സൂക്ഷിച്ചോ"- വിവേകാനന്ദന്റെ മുദ്രാവാക്യങ്ങള്‍ സമരം തീരുംവരെ കര്‍ഷകര്‍ ഏറ്റുചൊല്ലി. ഗാട്ടു കരാറിനെതിരെ 96 സെപ്തംബറില്‍ നടന്ന പ്രക്ഷോഭത്തില്‍ വിവേകാനന്ദന്റെ മുദ്രാവാക്യങ്ങളായിരുന്നു ശ്രദ്ധാകേന്ദ്രം. മാറിവരുന്ന സമരങ്ങളുടെ സ്വഭാവത്തിന് അനുസരിച്ച് നിമിഷനേരംകൊണ്ട് മുദ്രാവാക്യം രൂപപ്പെടുത്താന്‍ വിവേകാനന്ദന് പ്രത്യേക കഴിവാണ്. ആദ്യഘട്ട ഭൂസമരത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച രാവിലെ ചോഴിയക്കോട്ടുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ മുഴങ്ങിക്കേട്ടത് വിവേകാനന്ദന്റെ ആവേശം തുളുമ്പുന്ന മുദ്രാവാക്യങ്ങളാണ്. നീണ്ടകര നീലേശ്വരം തോപ്പില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ വിളിച്ച മൂദ്രാവാക്യങ്ങള്‍ മനോധര്‍മം അനുസരിച്ച് മാറ്റംവരുത്തി വിളിച്ചപ്പോള്‍ ഏറെ ശ്രദ്ധേയമായി. "ഭൂസമരം സിന്ദാബാദ്, അവകാശത്തിനു സമരം ചെയ്താല്‍, അടിച്ചമര്‍ത്താന്‍ വന്നെന്നാല്‍, ബിഹാറല്ല, യുപിയല്ല, കേരളമാണെന്നോര്‍ത്തോളൂ..." ചോഴിയക്കോട്ടുനിന്ന് അരിപ്പയിലേക്കുള്ള ഒരു കിലോമീറ്റര്‍ ദൂരം നിര്‍ത്താതെ മുദ്രാവാക്യം വിളിച്ചു മാര്‍ച്ച് നയിച്ച വിവേകാനന്ദന്‍ എല്ലാവരുടെയും പ്രശംസയ്ക്കു പാത്രമായി. സമരകേന്ദ്രത്തില്‍ മിക്ക ദിവസങ്ങളിലും ഭാര്യ സരസ്വതിക്കൊപ്പം വിവേകാനന്ദന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പോരാട്ട സ്മരണകളുമായി ഇവര്‍... പരിയാരം: ജന്മി നാടുവാഴിത്തത്തിനെതിരെ നടത്തിയ കര്‍ഷക പോരാട്ടങ്ങളുടെ അനുഭവക്കരുത്തുമായാണ് ആദ്യകാല നേതാക്കളും പ്രവര്‍ത്തകരും അവുങ്ങുംപൊയിലിലെ ഭൂസമരകേന്ദ്രത്തിലെത്തിയത്. ഭൂസമരസഹായ സമിതി ചെയര്‍മാനായ ബക്കളം കാനൂലിലെ കരിക്കന്‍ കുഞ്ഞപ്പ (69) അമ്പത് വര്‍ഷം മുമ്പ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഭൂസമരങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവവുമായാണ് സമരത്തില്‍ പങ്കെടുത്തത്. 70ലെ വളച്ചുകെട്ടി സമരത്തിലും 72ല്‍ മഴൂര്‍ ഈശാന്‍ നമ്പൂതിരിയുടെ കൈയ്യിലുണ്ടായിരുന്ന മിച്ചഭൂമിയിലും സമരം നടത്തി. കൊട്ടയാട് മിച്ചഭൂമി കൈയേറി കുടില്‍കെട്ടി താമസിച്ചതിന്റെ അനുഭവങ്ങള്‍ ഓര്‍മകളില്‍നിന്നും വരച്ചുകാട്ടി. 76ല്‍ കടമ്പേരി മുതിരക്കാലിലെ കരക്കാട്ടിടം നായനാരുടെ മിച്ചഭൂമിയില്‍ ഒരുവര്‍ഷം നീണ്ട സമരം മധ്യസ്ഥം പറഞ്ഞ് തീര്‍ത്ത് 96 പേര്‍ക്ക് വിതരണം ചെയ്തു. 79ല്‍ പടിയൂര്‍ മലബാര്‍ എസ്റ്റേറ്റ് സമരം, മങ്കട്ട എസ്റ്റേറ്റ് സമരം, പടിയൂര്‍ ആര്യാങ്കോട് എസ്റ്റേറ്റ് സമരം, കാസര്‍കോട് നായന്മാര്‍മൂല മിച്ചഭൂമി സമരം, കുന്നത്തൂര്‍പാടി മിച്ചഭൂമിസമരം തുടങ്ങി നിരവധി സമരപോരാട്ടങ്ങള്‍ മനസില്‍ തെളിയുകയാണ്. സിപിഐ എം ജില്ലാകമ്മറ്റിയംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ചെറുതാഴത്തുനിന്നുമെത്തിയ ടി വി ചന്തുക്കുട്ടി (77)യും നിരവധി സമരപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിട്ടുണ്ട്. കടുത്തവേനലിലും തളരാത്ത മനോബലമാണ് പ്രായംമറന്ന് മിച്ചഭൂമി സമരത്തിനെത്താന്‍ കാരണം. 69ല്‍ ആലപ്പുഴയില്‍ എ കെ ജി പങ്കെടുത്ത ഭൂസമര പ്രഖാപനത്തിന്റെ ഒളിമങ്ങാത്ത ഓര്‍മകളാണ് മനസ് നിറയെ. 72ല്‍ ആറോണ്‍ മിച്ചഭൂമി സമരത്തിലും, 73ല്‍ ചീമേനി മിച്ചഭൂമി സമരത്തിലും കുളപ്രം നെല്ല് സമരത്തിലും പങ്കെടുത്തു. കാസര്‍കോട് ഭാഗത്ത് ഭൂസമരം ശക്തമാക്കുന്നതിന് സഹായിക്കാന്‍ സിപിഐ എം വേളൂര്‍ പനത്തടി ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 70ലെ ഭൂസമരത്തിന്റെ കരുത്തുമായി പരിയാരത്തുനിന്ന് എം കെ ഗംഗാധരനും കാനൂലില്‍നിന്ന് വി പി ബാലനും കുറ്റ്യേരി വട്ടക്കൂലില്‍നിന്ന് കെ കോരനും പറശ്ശിനിക്കടവില്‍നിന്ന് കെ വി ബാലകൃഷ്ണനും പുവ്വത്തുനിന്ന് പി പി അബ്ദുള്‍ സലാം, പരിയാരം തീയ്യന്നൂരില്‍നിന്ന് പി കെ ശശീധരനും സമരത്തിനെത്തിയത്.


ഭൂസമരത്തെ ആക്ഷേപിക്കുന്നവരേ... ഇതാ ജീവിതത്തിന്റെ നേര്‍ക്കാഴ്ച


മിച്ചഭൂമികളില്‍ കുടിലുകളുയര്‍ന്നു

പത്തുദിവസമായി നടക്കുന്ന ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം പുതിയ സമരമുഖങ്ങളിലേക്ക്. സ്വന്തമായി മണ്ണില്ലാത്ത ആയിരങ്ങള്‍ വെള്ളിയാഴ്ച മിച്ചഭൂമികളില്‍ പ്രവേശിച്ച് കുടില്‍കെട്ടി അവകാശം സ്ഥാപിച്ചു. പതിനാലും ജില്ലകളിലും വിതരണം ചെയ്യാതെ കിടക്കുന്ന മിച്ചഭൂമികളിലാണ് കര്‍ഷകത്തൊഴിലാളികളും പട്ടികവിഭാഗക്കാരുമടങ്ങിയ സമരസഞ്ചയം കൈയ്യേറിയത്. സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത പക്ഷം ഈ ഭൂമികളില്‍ കൃഷിയാരംഭിക്കും. അറസ്റ്റുചെയ്താല്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോകാനാണ് സമരഭടന്‍മാരുടെ തീരുമാനം.

ഇതോടെ ജില്ലകളിലെ പതിനാല് സമരകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച സമരം വിവിധകേന്ദ്രങ്ങളിലേക്ക് വ്യാപിച്ചു. സമരവളന്റിയര്‍മാര്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കും. പ്രക്ഷോഭം പത്തുനാള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കുടില്‍ കെട്ടി അവകാശം സ്ഥാപിച്ചത്. സമരം ഒത്തുതീര്‍ക്കുന്നതിന് ചര്‍ച്ചയ്ക്ക് വിളിക്കാന്‍പോലും സര്‍ക്കാര്‍ സന്നദ്ധമാകാത്തതിനെതിരെ ജനരോഷം ശക്തമായി. ഭഭൂരഹിതര്‍ക്ക് സമയബന്ധിതമായി ഭഭൂമി നല്‍കുക, ഭഭൂവിതരണത്തില്‍ പട്ടികജാതിവിഭാഗത്തിന് മുന്‍ഗണന നല്‍കുക, പട്ടികവര്‍ഗ കുടുംബത്തിന് ചുരുങ്ങിയത് ഒരേക്കര്‍ ഭഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭഭൂസമരത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

ഭൂസമരത്തെ ആക്ഷേപിക്കുന്നവരേ... ഇതാ ജീവിതത്തിന്റെ നേര്‍ക്കാഴ്ച

പെരുമ്പാവൂര്‍: ആദിവാസി കുടിലുകളെപ്പോലും നാണിപ്പിക്കുന്ന ഒറ്റമുറി ഷെഡുകള്‍. ഇവയില്‍ അമ്മയും അച്ഛനും മകനും ഭാര്യയും പേരക്കുട്ടികളും. സ്ത്രീകള്‍ക്കു വസ്ത്രം മാറണമെങ്കില്‍ പുരുഷന്മാര്‍ പുറത്തുനില്‍ക്കണം. പ്ലാസ്റ്റിക്ഷീറ്റുകളും ആസ്ബറ്റോസ്ഷീറ്റും കൊണ്ടുള്ള മേച്ചിലുകള്‍. ഷെഡില്‍ ഏതുനിമിഷവും ഇഴജന്തുക്കള്‍ കയറാവുന്ന സ്ഥിതി... പെരുമ്പാവൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ ദുരിതക്കാഴ്ച. നഗരസഭാ ഓഫീസിന്റെ വിളിപ്പാടകലെ ഏഴാംവാര്‍ഡില്‍ മേലേടത്ത് ലെയ്നില്‍. പെരിയാര്‍വാലി ബ്രാഞ്ചുകനാല്‍ പുറമ്പോക്കില്‍ ഇത്തരത്തിലുള്ള ഒമ്പതു വീടുകളാണുള്ളത്. 10 സെന്റ് സ്ഥലത്ത് ഒമ്പതു വീടുകളിലായി 33 പേരാണ് താമസക്കാര്‍. സാമൂഹ്യനീതി നിഷേധിക്കപ്പെട്ട ഇവര്‍ ഇവിടെ ജീവിതം തുടങ്ങിയിട്ട് 30 വര്‍ഷം പിന്നിട്ടു. കുടിലുകള്‍ പൊളിച്ചുമാറ്റാന്‍ പെരിയാര്‍വാലി അധികൃതര്‍ നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. ഇതിനിടെ ഇവരെ ഒഴിപ്പിക്കാന്‍ നഗരസഭ അധികൃതരും കുറച്ചുനാള്‍മുമ്പ് രംഗത്തുവന്നിരുന്നു. റോഡ്വികസനത്തിന്റെ പേരിലായിരുന്നു കണ്ണില്‍ ചോരയില്ലാത്ത ഈ നീക്കം. പുനരധിവാസത്തിനു സൗകര്യമൊരുക്കിയാലേ ഇവിടെനിന്ന് ഒഴിയൂവെന്ന നിലപാടിലാണ് താമസക്കാര്‍.

എല്‍ഡിഎഫ് ഭരിക്കുമ്പോഴാണ് ഇവര്‍ക്ക് നഗരസഭയില്‍നിന്ന് കെട്ടിടനമ്പര്‍ അനുവദിച്ചത്. അതുവഴി വൈദ്യുതി കണക്ഷനും റേഷന്‍കാര്‍ഡും ലഭിച്ചു. കിണറില്ലാത്തതുമൂലം പൈപ്പുവെള്ളമാണ് ആശ്രയം. അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഭയപ്പാടോടെയാണ് ഇവര്‍ രാവും പകലും കഴിഞ്ഞുകൂടുന്നത്. ആറുമാസംമുമ്പ് അച്ഛനും അമ്മയും പണിക്കുപോയ സന്ദര്‍ഭം നോക്കി സാമൂഹ്യവിരുദ്ധര്‍ ഒരു വീട്ടില്‍ കയറി ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ചു. ഭയന്നുവിറച്ച കുട്ടി ഇപ്പോള്‍ മാനസികാരോഗത്തിന് ചികിത്സയിലാണ്. കേരളത്തിലെ രണ്ടരലക്ഷത്തോളംഭൂരഹിതര്‍ക്ക് മിച്ചഭൂമി വിതരണംചെയ്യണമെന്നാവശ്യപ്പെട്ടു നടക്കുന്ന ജനകീയപ്രക്ഷോഭത്തെ പരിഹസിക്കുന്നവര്‍ക്കുള്ള ഉത്തമമറുപടിയാണ് വേദനമൂടിയ ഈ ജീവിതക്കാഴ്ചകള്‍. പള്ളിക്കൂടത്തില്‍ പുത്തന്‍വീട് ഹനീഫ, മൂലേക്കുടി മുരളി, കല്ലൂഴത്തില്‍ ഗോപി, ഈരേഴത്ത് ഭവാനി, പറമ്പാത്ത് കൃഷ്ണന്‍, പാലമൂട്ടില്‍ കുട്ടപ്പന്‍, കൊച്ചുകുഞ്ഞ്, തട്ടാമ്പറമ്പില്‍ രാധാകൃഷ്ണന്‍, ഷണ്‍മുഖന്‍ എന്നിവരുടെ കുടിലുകളാണ് ഇവിടെയുള്ളത്.
(എം ഐ ബീരാസ്)

സമരമുഖത്ത് ഇടിമിന്നല്‍ശബ്ദമായി വിവേകാനന്ദന്‍

അരിപ്പ (കുളത്തൂപ്പുഴ): എഴുപതുകളിലെ മിച്ചഭൂമി സമരത്തിന്റെ ആവേശം ഇന്നും വിവേകാനന്ദന്റെ സിരകളിലുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം അരിപ്പയിലെ സമരകേന്ദ്രത്തില്‍ വിവേകാനന്ദന്‍ ഉച്ചത്തില്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ക്കും അതേ ഊര്‍ജവും ആവേശവും. അരിപ്പയിലെ ഭൂസമരകേന്ദ്രത്തില്‍ സജീവ സാന്നിധ്യമായ ഈ അറുപതുകാരന് അധഃസ്ഥിതന്റെ അവകാശപോരാട്ടങ്ങള്‍ക്ക് എന്നും ആവേശമാകുന്നത് നീണ്ടകര നീലേശ്വരം തോപ്പിലെ അഞ്ചേക്കറില്‍ അവകാശം സ്ഥാപിക്കാനായി എന്‍ ശ്രീധരന്റെയും വി സാംബശിവന്റെയും സി കെ തങ്കപ്പന്റെയും നേതൃത്വത്തില്‍നടന്ന പ്രക്ഷോഭമാണ്. യുവാവായ വിവേകാനന്ദന്‍ അന്നു വിളിച്ച മുദ്രാവാക്യങ്ങള്‍ സമരസഖാക്കള്‍ക്കു പകര്‍ന്നുനല്‍കിയ ആവേശംചെറുതല്ല. ജില്ലയിലെ പ്രക്ഷോഭ മുഖങ്ങളില്‍ പ്രാക്കുളം തൃക്കരുവ സരസ്വതിഭവനില്‍ വിവേകാനന്ദന്റെ ഇടിമുഴക്കം പോലുള്ള മുദ്രാവാക്യങ്ങള്‍ ഇന്നും കേള്‍ക്കാം.

കര്‍ഷകത്തൊഴിലാളികളായ ചെല്ലപ്പന്റെയും തങ്കമ്മയുടെയും മകനായ വിവേകാനന്ദന്‍ ഒമ്പതാമത്തെ വയസ്സില്‍ കശുവണ്ടിത്തൊഴിലാളിയായ മുതിര്‍ന്ന സഹോദരി ഓമനയുടെ കൈപിടിച്ചാണ് ആദ്യമായി സമരരംഗത്തിറങ്ങിയത്. കശുവണ്ടിത്തൊഴിലാളികളോടുള്ള അച്യുതമേനോന്‍ സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കോട്ടയത്തു നടന്ന സമ്മേളനത്തില്‍ കൊച്ചു വിവേകാനന്ദന്‍ തയ്യാറാക്കിയ മുദ്രാവാക്യങ്ങള്‍ ഏറെ ശ്രദ്ധനേടി. തുടര്‍ന്നിങ്ങോട്ട് ഒരു നൂറു സമരങ്ങളുടെ തീച്ചൂളയിലൂടെയായിരുന്നു വിവേകാനന്ദന്റെ സഞ്ചാരം. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ കൊല്ലം താലൂക്ക് ഓഫീസ് പരിസരത്തുനിന്ന് മുദ്രാവാക്യം വിളിച്ചതിന് പൊലീസ് അറസ്റ്റ്ചെയ്തു. കൊല്ലം സബ് ജയിലില്‍ 90 ദിവസത്തെ തടവിനുശേഷമാണ് വിട്ടയച്ചത്. എം ജി ധനപാലനും എന്‍ പത്മലോചനുമൊക്കെ ഒപ്പം ജയിലില്‍ ഉണ്ടായിരുന്നു. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് കുട്ടനാട്ടെ നെല്‍പ്പാടങ്ങളില്‍ ആറിലൊന്ന് പതവും പതത്തിന്റെ നാലിലൊന്ന് തീര്‍പ്പും വേണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ ചരിത്രമെഴുതിയ പ്രക്ഷോഭത്തില്‍ വിവേകാനന്ദനും സജീവമായി പങ്കെടുത്തു. "പാടം ഞങ്ങടെ വീടാണെങ്കില്‍ കതിര്‍മണി ഞങ്ങടെ സ്വത്താണ്. വിയര്‍പ്പൊഴുക്കാതെ ഊണുകഴിക്കും വമ്പന്‍മാരെ സൂക്ഷിച്ചോ"- വിവേകാനന്ദന്റെ മുദ്രാവാക്യങ്ങള്‍ സമരം തീരുംവരെ കര്‍ഷകര്‍ ഏറ്റുചൊല്ലി. ഗാട്ടു കരാറിനെതിരെ 96 സെപ്തംബറില്‍ നടന്ന പ്രക്ഷോഭത്തില്‍ വിവേകാനന്ദന്റെ മുദ്രാവാക്യങ്ങളായിരുന്നു ശ്രദ്ധാകേന്ദ്രം.

മാറിവരുന്ന സമരങ്ങളുടെ സ്വഭാവത്തിന് അനുസരിച്ച് നിമിഷനേരംകൊണ്ട് മുദ്രാവാക്യം രൂപപ്പെടുത്താന്‍ വിവേകാനന്ദന് പ്രത്യേക കഴിവാണ്. ആദ്യഘട്ട ഭൂസമരത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച രാവിലെ ചോഴിയക്കോട്ടുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ മുഴങ്ങിക്കേട്ടത് വിവേകാനന്ദന്റെ ആവേശം തുളുമ്പുന്ന മുദ്രാവാക്യങ്ങളാണ്. നീണ്ടകര നീലേശ്വരം തോപ്പില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ വിളിച്ച മൂദ്രാവാക്യങ്ങള്‍ മനോധര്‍മം അനുസരിച്ച് മാറ്റംവരുത്തി വിളിച്ചപ്പോള്‍ ഏറെ ശ്രദ്ധേയമായി. "ഭൂസമരം സിന്ദാബാദ്, അവകാശത്തിനു സമരം ചെയ്താല്‍, അടിച്ചമര്‍ത്താന്‍ വന്നെന്നാല്‍, ബിഹാറല്ല, യുപിയല്ല, കേരളമാണെന്നോര്‍ത്തോളൂ..." ചോഴിയക്കോട്ടുനിന്ന് അരിപ്പയിലേക്കുള്ള ഒരു കിലോമീറ്റര്‍ ദൂരം നിര്‍ത്താതെ മുദ്രാവാക്യം വിളിച്ചു മാര്‍ച്ച് നയിച്ച വിവേകാനന്ദന്‍ എല്ലാവരുടെയും പ്രശംസയ്ക്കു പാത്രമായി. സമരകേന്ദ്രത്തില്‍ മിക്ക ദിവസങ്ങളിലും ഭാര്യ സരസ്വതിക്കൊപ്പം വിവേകാനന്ദന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

പോരാട്ട സ്മരണകളുമായി ഇവര്‍...

പരിയാരം: ജന്മി നാടുവാഴിത്തത്തിനെതിരെ നടത്തിയ കര്‍ഷക പോരാട്ടങ്ങളുടെ അനുഭവക്കരുത്തുമായാണ് ആദ്യകാല നേതാക്കളും പ്രവര്‍ത്തകരും അവുങ്ങുംപൊയിലിലെ ഭൂസമരകേന്ദ്രത്തിലെത്തിയത്. ഭൂസമരസഹായ സമിതി ചെയര്‍മാനായ ബക്കളം കാനൂലിലെ കരിക്കന്‍ കുഞ്ഞപ്പ (69) അമ്പത് വര്‍ഷം മുമ്പ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഭൂസമരങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവവുമായാണ് സമരത്തില്‍ പങ്കെടുത്തത്.

70ലെ വളച്ചുകെട്ടി സമരത്തിലും 72ല്‍ മഴൂര്‍ ഈശാന്‍ നമ്പൂതിരിയുടെ കൈയ്യിലുണ്ടായിരുന്ന മിച്ചഭൂമിയിലും സമരം നടത്തി. കൊട്ടയാട് മിച്ചഭൂമി കൈയേറി കുടില്‍കെട്ടി താമസിച്ചതിന്റെ അനുഭവങ്ങള്‍ ഓര്‍മകളില്‍നിന്നും വരച്ചുകാട്ടി. 76ല്‍ കടമ്പേരി മുതിരക്കാലിലെ കരക്കാട്ടിടം നായനാരുടെ മിച്ചഭൂമിയില്‍ ഒരുവര്‍ഷം നീണ്ട സമരം മധ്യസ്ഥം പറഞ്ഞ് തീര്‍ത്ത് 96 പേര്‍ക്ക് വിതരണം ചെയ്തു. 79ല്‍ പടിയൂര്‍ മലബാര്‍ എസ്റ്റേറ്റ് സമരം, മങ്കട്ട എസ്റ്റേറ്റ് സമരം, പടിയൂര്‍ ആര്യാങ്കോട് എസ്റ്റേറ്റ് സമരം, കാസര്‍കോട് നായന്മാര്‍മൂല മിച്ചഭൂമി സമരം, കുന്നത്തൂര്‍പാടി മിച്ചഭൂമിസമരം തുടങ്ങി നിരവധി സമരപോരാട്ടങ്ങള്‍ മനസില്‍ തെളിയുകയാണ്.

സിപിഐ എം ജില്ലാകമ്മറ്റിയംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ചെറുതാഴത്തുനിന്നുമെത്തിയ ടി വി ചന്തുക്കുട്ടി (77)യും നിരവധി സമരപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിട്ടുണ്ട്. കടുത്തവേനലിലും തളരാത്ത മനോബലമാണ് പ്രായംമറന്ന് മിച്ചഭൂമി സമരത്തിനെത്താന്‍ കാരണം.

69ല്‍ ആലപ്പുഴയില്‍ എ കെ ജി പങ്കെടുത്ത ഭൂസമര പ്രഖാപനത്തിന്റെ ഒളിമങ്ങാത്ത ഓര്‍മകളാണ് മനസ് നിറയെ. 72ല്‍ ആറോണ്‍ മിച്ചഭൂമി സമരത്തിലും, 73ല്‍ ചീമേനി മിച്ചഭൂമി സമരത്തിലും കുളപ്രം നെല്ല് സമരത്തിലും പങ്കെടുത്തു. കാസര്‍കോട് ഭാഗത്ത് ഭൂസമരം ശക്തമാക്കുന്നതിന് സഹായിക്കാന്‍ സിപിഐ എം വേളൂര്‍ പനത്തടി ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 70ലെ ഭൂസമരത്തിന്റെ കരുത്തുമായി പരിയാരത്തുനിന്ന് എം കെ ഗംഗാധരനും കാനൂലില്‍നിന്ന് വി പി ബാലനും കുറ്റ്യേരി വട്ടക്കൂലില്‍നിന്ന് കെ കോരനും പറശ്ശിനിക്കടവില്‍നിന്ന് കെ വി ബാലകൃഷ്ണനും പുവ്വത്തുനിന്ന് പി പി അബ്ദുള്‍ സലാം, പരിയാരം തീയ്യന്നൂരില്‍നിന്ന് പി കെ ശശീധരനും സമരത്തിനെത്തിയത്.

deshabhimani 110113

പകുതി ആകാശം സ്ത്രീകളുടേത് പ്രകാശ് കാരാട്ട്

പകുതി ആകാശം സ്ത്രീകളുടേത് 
പ്രകാശ് കാരാട്ട്


ഡല്‍ഹിയില്‍ ഇരുപത്തിമൂന്നുകാരി വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ ഭയാനകമായ സംഭവം രാജ്യത്തെമ്പാടും വന്‍ പ്രതിഷേധം ഉയര്‍ത്തി; പ്രത്യേകിച്ചും യുവജനങ്ങളില്‍. ലൈംഗികാതിക്രമങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമവും തടയുന്നതിനുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്ന് ഈ ദുരന്തം നമ്മെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുകയാണ്. പൊലീസ് സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെയും കാലവിളംബം കൂടാതെ നീതി ലഭ്യമാക്കേണ്ടതിന്റെയും അനിവാര്യതയിലേക്കും ഈ ദുരന്തം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. സമൂഹത്തില്‍ സ്ത്രീകളുടെ താഴ്ന്ന പദവിയും ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യ മനോഭാവവും ലൈംഗികവസ്തുവായി മാത്രം സ്ത്രീകളെ കാണുന്ന മനോഭാവവും സ്ത്രീകളോടുള്ള തുല്യതാനിഷേധവും മറ്റുമാണ് പൊതുവെ സമരത്തില്‍ ഉയര്‍ന്നുവന്നത്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് നിരവധി യുവതീ- യുവാക്കള്‍ ധീരമായി രംഗത്തിറങ്ങിയതാണ് ഏറെ ആശാവഹം.

സമരത്തിന്റെയും ഇതുമായി ബന്ധപ്പെട്ട സംവാദങ്ങളുടെയും ആശാവഹമായ കാര്യങ്ങളാണ് മേല്‍പ്പറഞ്ഞത്. സ്ത്രീകള്‍ക്ക് തുല്യതയും നീതിയും ഉറപ്പ് വരുത്തുന്നതിനുള്ള പോരാട്ടം ക്ലേശങ്ങള്‍ നിറഞ്ഞതാണ്. ദുരന്തവുമായി ബന്ധപ്പെട്ട് പുരുഷാധിപത്യനിലപാടില്‍ നിന്നുകൊണ്ട് ലൈംഗികച്ചുവയുള്ള പിന്തിരിപ്പന്‍ വീക്ഷണങ്ങളും കാണാനിടയായി. രാഷ്ട്രീയക്കാരുടെയും മതനേതാക്കളുടെയും സാമൂഹ്യ-സമുദായനേതാക്കളുടെയും ഒന്നിനുപുറകെ ഒന്നായി വന്ന പ്രസ്താവനകള്‍ പുരുഷാധിപത്യ വീക്ഷണങ്ങള്‍ എത്രത്തോളം രൂക്ഷമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.

ബലാത്സംഗം പ്രധാനമായും നടക്കുന്നത് പാശ്ചാത്യജീവിതരീതി സ്വീകരിച്ച നഗരപ്രദേശമായ "ഇന്ത്യ" യിലാണെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ പ്രഖ്യാപനം. അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് ഇത്തരം സംഭവങ്ങള്‍ "ഭാരത"ത്തില്‍ അതായത്, ഗ്രാമങ്ങളില്‍ നടക്കുന്നില്ല. "നിങ്ങള്‍ ഈ രാജ്യത്തിലെ ഗ്രാമങ്ങളിലേക്കും വനത്തിലേക്കും പോകൂ. അവിടങ്ങളില്‍ കൂട്ട ബലാത്സംഗങ്ങളോ ലൈംഗികാതിക്രമങ്ങളോ നടക്കുന്നില്ല." അദ്ദേഹത്തിന്റെ ഈ പ്രസ്താവന യഥാര്‍ഥ വസ്തുതകളുടെ വികൃതാനുകരണമാണ്. ലൈംഗികാതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഗ്രാമീണമേഖലകളിലാണ്. അവിടെ അതിന് ഇരയാകുന്നത് ദളിത്- ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകത്തൊഴിലാളികളുമടക്കമുള്ള ദരിദ്ര സ്ത്രീകളാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകള്‍ വര്‍ധിച്ച തോതില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുവെന്നതാണ് യാഥാര്‍ഥ്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഗ്രാമപ്രദേശങ്ങളില്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായുള്ള വാര്‍ത്തകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രാചീന ഇന്ത്യന്‍ സമൂഹത്തില്‍ ഇത്തരം സംഭവങ്ങളൊന്നുമില്ലെന്ന ഭഗവതിന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമാണ്. മനുസ്മൃതിയിലെന്നപോലെ സ്ത്രീവിരുദ്ധ പുരുഷാധിപത്യസമീപനങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നുവെന്ന് കാണാം. ഈ വീക്ഷണങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന വ്യാപകമായ വിമര്‍ശം ആര്‍എസ്എസ് മേധാവിയെ ഒരുതരത്തിലും അലോസരപ്പെടുത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം ഭഗവത് സ്ത്രീകള്‍ക്കെതിരായ നിലപാട് ആവര്‍ത്തിച്ചു. ഭാര്യയും ഭര്‍ത്താവും ഒരു "സാമൂഹ്യക്കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാണെ"ന്ന് പറഞ്ഞ ഭഗവത്, ഇതനുസരിച്ച് "സ്ത്രീകള്‍ വീട്ടുകാര്യങ്ങള്‍ നോക്കുകയാണ് വേണ്ടത്. ഭര്‍ത്താവിന്റെ ചുമതല വീടിനുവേണ്ടി സമ്പാദിക്കലും" എന്ന് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ ആശയം ഇതാണ്. സ്ത്രീകളുടെ ഇടം വീടാണ്. വിദ്യാഭ്യാസം ചെയ്യുകയും ജോലിസമ്പാദിച്ച് പണമുണ്ടാക്കി മറ്റ് പൗരന്മാര്‍ക്കൊപ്പം തുല്യതയോടെ ജീവിക്കുകയും ചെയ്യുന്നത് പാശ്ചാത്യ ആശയം മാത്രമാണ്.

ഛത്തീസ്ഗഢ് വനിതാകമീഷന്‍ അധ്യക്ഷ വിഭാറാവുവിന്റെ പ്രസ്താവനയിലും ആര്‍എസ്എസിന്റെ മനോഭാവം പ്രതിഫലിക്കുന്നുണ്ട്. പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനത്തില്‍ പെട്ട വനിതകള്‍ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും തെറ്റായ സൂചനകളാണ് നല്‍കുന്നതെന്നും ഈ സൂചനകളാണ് പുരുഷന്മാരെ മോശം പെരുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നുമാണ് വിഭാറാവു പറഞ്ഞത്. ആന്ധ്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബോട്സ സത്യനാരായണ പറഞ്ഞതും സ്ത്രീകളെപ്പറ്റിയുള്ള ഇത്തരം വികലമായ വീക്ഷണത്തിനുദാഹരണമാണ്. ഡല്‍ഹിയിലെ പെണ്‍കുട്ടി രാത്രികാലത്ത് സഞ്ചരിച്ചതുകൊണ്ടാണ് കൂട്ടബലാത്സംഗത്തിനിരയായത് എന്നാണ് അദ്ദേഹം തട്ടിവിട്ടത്. പ്രശ്നം കൂടുതല്‍ വഷളാക്കിക്കൊണ്ട് കോണ്‍ഗ്രസ് എംപി അഭിജിത്് മുഖര്‍ജി പറഞ്ഞത്, പ്രതിഷേധിച്ച യുവതികള്‍ "ചായംതേച്ച പരിഷ്കാരികളായ സ്ത്രീകളാണ്, അവര്‍ വിദ്യാര്‍ഥിനികളല്ല" എന്നാണ്. ധീരയായ പെണ്‍കുട്ടിയുടെ ഓര്‍മകളെപ്പോലും അപമാനിച്ചത് ആള്‍ദൈവമായ അസറാമാണ്. മതപ്രഭാഷണത്തിനിടയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മദ്യപിച്ച് അക്രമാസക്തരായ ആറ് പുരുഷന്മാര്‍ ഓരോരുത്തരോടും അവരെ സഹോദരനായാണ് കാണുന്നതെന്ന് പറഞ്ഞ് ദയവിനുവേണ്ടി യാചിച്ചിരുന്നെങ്കില്‍ യുവതിക്ക് ഈ ദുരന്തമുണ്ടാകില്ലെന്നായിരുന്നു അസറാമിന്റെ പ്രസ്താവന. ഒരു ഭാഗത്തു നിന്നുമാത്രം തെറ്റുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ ബിജെപി നേതാക്കളില്‍നിന്ന് എല്ലാ പ്രോത്സാഹനവും ലഭിക്കുന്ന ഈ മനുഷ്യനെതിരെ, ആശ്രമത്തിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടും ലൈംഗിക അധിക്ഷേപം സംബന്ധിച്ചും കേസുണ്ടെന്നോര്‍ക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനും അവരുടെ സുരക്ഷ ഉറപ്പ് വരുത്താനുമായി നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ചിലത് പിന്തിരിപ്പന്‍ സ്വഭാവമുള്ളതാണ്. പുരുഷന്മാരെ പ്രകോപിപ്പിക്കാത്ത വിധത്തില്‍ സ്ത്രീകള്‍ പെരുമാറണമെന്ന വീക്ഷണത്തില്‍ അധിഷ്ഠിതമായ നിര്‍ദേശങ്ങളാണ് ഇവയില്‍ ചിലത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചുള്ള സഹവിദ്യാഭ്യാസം ഉപേക്ഷിക്കണമെന്ന ജമാഅത്ത് ഇ ഇസ്ലാമി ഹിന്ദിന്റെ നിര്‍ദേശം ഇതിലൊന്നാണ്. വിവിധ വസ്ത്രധാരണ രീതിയും നിര്‍ദേശിക്കപ്പെട്ടു. ഖാപ്പ് പഞ്ചായത്താകട്ടെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുന്നത് നിരോധിക്കണമെന്ന് നിര്‍ദേശിച്ചു. പെണ്‍കുട്ടികള്‍ ഓവര്‍കോട്ട് ധരിക്കണമെന്നതാണ് പുതുച്ചേരി സര്‍ക്കാരിന്റെ നിര്‍ദേശം. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യമായ പദവി നല്‍കാമോ എന്നതാണ് കാതലായ പ്രശ്നം. അതായത് വീട്ടില്‍നിന്ന് പുറത്തിറങ്ങി മറ്റെല്ലാ പൗരന്മാരെയും പോലെ വിദ്യാഭ്യാസം നേടാനും ജോലിചെയ്യാനും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സ്ത്രീകള്‍ക്ക് അധികാരമുണ്ടോ?

സ്വന്തം വീട്ടിലും പൊതുസ്ഥലത്തും ആക്രമണങ്ങളില്‍നിന്ന് അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുമോ എന്നതാണ് പ്രശ്നം. സ്ത്രീകളുടെ തുല്യപദവിക്കും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരികമേഖലകളില്‍ അവരുടെ പങ്കാളിത്തത്തിനും വേണ്ടിയാണ് പോരാട്ടം. സ്ത്രീകളെക്കുറിച്ചുള്ള പിന്തിരിപ്പന്‍, പുരുഷാധിപത്യ സാമൂഹ്യവീക്ഷണങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണം. ജനാധിപത്യ പരിഷ്കൃതസമൂഹത്തിന് ഇത് അത്യാവശ്യമാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രധാന അജന്‍ഡയായി ഇത് സ്ഥാനം പിടിക്കണം. സ്ത്രീകളെക്കുറിച്ചുള്ള പിന്തിരിപ്പന്‍ സാമൂഹ്യ-സാംസ്കാരികമൂല്യങ്ങള്‍ക്ക് ഇന്നും സമൂഹത്തില്‍ ആധിപത്യമുണ്ടെന്ന കാര്യത്തില്‍ നമ്മള്‍ ബോധവാന്മാരായിരിക്കണം. എല്ലാവിഭാഗം ജനങ്ങളുടെയും കാഴ്ചപ്പാടും മൂല്യബോധവും ഉടച്ചുവാര്‍ത്തുകൊണ്ടുമാത്രമേ പുരുഷാധിപത്യത്തിനും സങ്കുചിതമായ പുരുഷമേല്‍ക്കോയ്മക്കെതിരെയുമുള്ള സമരം മുന്നോട്ടുകൊണ്ടുപോകാനാവൂ. ഈ പോരാട്ടത്തില്‍ കമ്യൂണിസ്റ്റ്- ഇടതുപക്ഷ പ്രസ്ഥാനത്തില്‍പ്പെട്ടവര്‍ക്ക് നേതൃത്വപരമായ പങ്കുവഹിക്കാനുമാവണം.

2013 ജനുവരി 9, ബുധനാഴ്‌ച

മാര്‍ക്സ് പറഞ്ഞതും ഇതുതന്നെ


ജാനശ്രുതിയും രൈക്വനും (19)


ജാനശ്രുതിയുടെ വംശപരമ്പരയില്‍പ്പെട്ട പൗത്രായണന്‍ ലോകര്‍ക്കിടയില്‍ വേഗം ആരാധ്യനായിത്തീര്‍ന്നു. ജാനശ്രുതി എന്നും ജനങ്ങള്‍ ഇദ്ദേഹത്തെ വിളിച്ചുപോന്നു.
പ്രാണികള്‍ക്ക് ആഹാരം അത്യാവശ്യ ഘടകമാണെന്ന് ജാനശ്രുതിയ്ക്കറിയാം ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന്റെ ശക്തിയിലാണ് പ്രാണികള്‍ ജീവിക്കുന്നത്. ആഹാരമില്ലാതെ വന്നാല്‍ എല്ലാം നശിച്ചുപോകും. പ്രാണികള്‍ക്ക് ആഹാരപദാര്‍ത്ഥങ്ങള്‍ ലഭിക്കാതെ വന്നാല്‍ മഹാകഷ്ടം തന്നെ. പട്ടിണി കിടക്കേണ്ടി വരുന്നതിനേക്കാള്‍ കഷ്ടം മനുഷ്യര്‍ക്ക് മറ്റൊന്നില്ല. അതുകൊണ്ട് വിശന്നുപൊരിയുന്നവന് ഒരു നേരത്തെയെങ്കിലും ആഹാരം കഴിക്കാന്‍ കൊടുക്കാനായാല്‍ അതൊരു നല്ല കാര്യമാണെന്ന് ജാനശ്രുതിയ്ക്കു തോന്നി. അന്നദാനം മഹാപുണ്യമാണ്. പവിത്രമാണ്.
രാജാവായ തനിക്ക് സമ്പത്ത് കുമിഞ്ഞു കൂടിയിട്ട് എന്തുകാര്യം? ധനം അന്നദാനത്തിനായി വിനിയോഗിക്കുന്നത് നല്ലതാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും അന്നദാനം നടത്തുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. ദേവാലയങ്ങളിലും വഴിയമ്പലങ്ങളിലും അന്നദാനം ആരംഭിക്കണം. അന്നദാനം നല്‍കുന്ന ശീലം തന്റെ പ്രജകളിലും വളര്‍ന്നു വരണം. ആഹാരം ആരും രഹസ്യമായിട്ട് വച്ചനുഭവിക്കരുത്.
ഇങ്ങനെ അന്നദാനത്തിന്റെ മഹത്വത്തെ അറിയുന്നവനായ ജാനശ്രുതി ധാരാളം ആഹാരപദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത് അനേകം പേര്‍ക്ക് ദാനം ചെയ്തു. വളരെ ശ്രദ്ധയോടുകൂടിയാണ് ഇക്കാര്യം നിര്‍വ്വഹിച്ചുപോന്നത്. താന്‍ കൊടുക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ എല്ലായിടത്തും ജനങ്ങള്‍ ഭക്ഷിക്കട്ടെ എന്നു കരുതി ധാരാളം വഴിയമ്പലങ്ങള്‍ ഉണ്ടാക്കി. സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ സദ്യതന്നെ ജനങ്ങള്‍ക്കു നല്‍കാന്‍ അയാള്‍ക്കു കഴിഞ്ഞു. ജാനശ്രുതിയുടെ പേരും പെരുമായും അന്യനാടുകളില്‍കൂടി കേള്‍വികേട്ടു.
അന്നദാനത്തിന്റെ പുണ്യഫലമായി ജാനശ്രുതിയ്ക്ക് പല സിദ്ധികളും കൈവന്നു. പണ്ഡിതന്മാരും മഹാജ്ഞാനികളും അദ്ദേഹത്തെത്തേടി കൊട്ടാരത്തിലെത്തി. അതിഥികളെല്ലാം ആദരവോടെ സ്വീകരിക്കപ്പെട്ടു. ശാസ്ത്രചര്‍ച്ചകളും വിദ്വത് സംവാദങ്ങളും മുടങ്ങാതെ നടന്നു.
അങ്ങനെയിരിക്കെ ഒരു ദിനം പൂനിലാവു പരന്നൊഴുകുന്ന മനോഹരമായ ഒരു രാത്രിയില്‍ ഒരു കൂട്ടം ഹംസങ്ങള്‍ ജാനശ്രുതിയുടെ കൊട്ടാരത്തിന്റെ സമീപത്തു കൂടി പറന്നു പോകാനിടയായി. അക്കൂട്ടത്തില്‍ ഒരു ഹംസം കൊട്ടാരത്തിന്റെ മുകളിലൂടെ പറന്നുപോകാന്‍ ശ്രമിച്ചു. അപ്പോള്‍ മറ്റൊരു ഹംസം അതിനെ വിലക്കാന്‍ ശ്രമിച്ചു. ജാനശ്രുതി രാജാവിനോടുള്ള ബഹുമാനസൂചകമായി കൊട്ടാരത്തിനു മുകളിലൂടെ പക്ഷികള്‍ പറക്കുകയില്ലായിരുന്നു.
"ഹോ, ഹോ ഭല്ലാക്ഷ, ഭല്ലാക്ഷ നീ വഴിമാറി പറന്നു പോകുക. പൗത്രായണനായ ജാനശ്രുതി മഹാരാജാവിന്റെ കൊട്ടാരമാണ് താഴെ കാണുന്നത്. നമ്മുടെ ചിറകടികള്‍ അതിനു മുകളിലൂടെ പാടില്ല."
അതുകേട്ട് സഹസഞ്ചാരിയായ ഹംസം ആകാശത്ത് ചിറകുകള്‍ ഇളക്കിയിളക്കി നിന്നു. എന്നിട്ട് തന്നെ ഉപദേശിച്ച ഹംസത്തോട് പറഞ്ഞു:
"നാം പക്ഷിവര്‍ഗ്ഗത്തില്‍ ഉള്‍പ്പട്ടതാണ്. ആകാശം ആരുടേയും സ്വന്തമല്ല. ഹംസങ്ങള്‍ക്ക് ആകാശത്തിലൂടെ എവിടെയും പറന്നു പോകാം."
"ഹേ ഭല്ലാക്ഷ, നീ ഭൂമിയിലേയ്ക്കു നോക്കുക. പുണ്യവാനായ ജാനശ്രുതിയുടെ തേജസ്സുകൊണ്ട് കൊട്ടാരമാകെ പകല്‍പോലെ ശോഭിക്കുന്നു. സ്വര്‍ഗ്ഗത്തിന്റെ കാന്തിയും ശക്തിയും അതിനുണ്ട്. ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് ആ തേജസ്സ് ശക്തമായി വ്യാപിച്ചു കിടക്കുകയാണ്. നീ പറന്ന് ആ പ്രഭാവലത്തില്‍ അകപ്പെടരുത്. നീ അതിനെ സ്പര്‍ശിച്ചാല്‍ അതു നിന്നെ ദഹിപ്പിച്ചുകളയും! അതിനാല്‍ വഴിമാറി പറന്നു പോകുക."
"ഓ, നീ വെറുതെ ഭയപ്പെടുത്തരുത്. ഈ ജാനശ്രുതി വണ്ടിക്കാരനായ രൈക്വന് സമനാണോ? തീര്‍ച്ചയായും അല്ല. ഇവനേക്കാള്‍ സിദ്ധിയും ജ്ഞാനവും തേജസ്സും രൈക്വനുണ്ട്." ഭല്ലാക്ഷനെന്ന ഹംസം നിസ്സാരമായി പറഞ്ഞു.
"വണ്ടിക്കാരനായ രൈക്വനെക്കുറിച്ച് എനിക്ക് അധികമൊന്നും അറിവില്ല. അവന്‍ ഏതു തരക്കാരനാണ് ?"
"ഈ ജാനശ്രുതി വെറും സാധാരണക്കാരനാണ്. വണ്ടിക്കാരന്‍ രൈക്വനാകട്ടെ മഹാമനസ്ക്കനാണ്. ഇവരെ പരസ്പരം താരതമ്യപ്പെടുത്താനാകുകയില്ല. അങ്ങനെ ചെയ്യുന്നത് രൈക്വനെ ആക്ഷേപിയ്ക്കലാണ്. നീ ചൂതുകളി കണ്ടിട്ടില്ലേ ? ചൂതുകളിയില്‍ കൃതന്‍ എന്നു പേരോടുകൂടിയ പകിട മുഖേന ജയിക്കുന്നവന് അതില്‍ കുറഞ്ഞ തരത്തിലുള്ള എല്ലാ പകിടകളും കിട്ടിയതായി കരുതുന്നില്ലേ. അതുപോലെ പ്രജകള്‍ ചെയ്യുന്ന സത്കര്‍മ്മങ്ങള്‍ എല്ലാം രൈക്വനു കിട്ടുന്നു. അതു പോലെ രൈക്വന് അറിവുള്ള കാര്യങ്ങള്‍ ജ്ഞാനികള്‍ക്കും സിദ്ധിക്കുന്നു. ഞാന്‍ പറഞ്ഞ വണ്ടിക്കാരന്‍ രൈക്വന്‍ ഇപ്രകാരമുള്ളവനാണ്. രൈക്വന്റെ അറിവിനാണ് പ്രാധാന്യം. അതു കൊണ്ട് ധൈര്യമായിട്ട് നീ എന്നോടൊപ്പം പറന്നു വന്നാലും. ഭയം വേണ്ട."
"ശരി." എന്ന് മറ്റേ ഹംസം സമ്മതിച്ചു. അവര്‍ ജാനശ്രുതിയുടെ കൊട്ടാരത്തിനുമുകളിലൂടെ സംസാരിച്ചുകൊണ്ട് പറന്നു പോയി.
ഉണര്‍ന്നു കിടക്കുകയായിരുന്ന ജാനശ്രുതിരാജാവ് ഹംസങ്ങളുടെ ഈ സംഭാഷണം കേട്ടു. ആരാണ് ഈ വണ്ടിക്കാരന്‍ രൈക്വനെന്ന് ജിജ്ഞാസയുണ്ടായി. ആയാള്‍ ഇത്രയും വലിയ ഒരു മഹാനെങ്കില്‍ ഉടനെ കണ്ടെത്തണമെന്ന് നിശ്ചയിച്ചു. പക്ഷേ എവിടെച്ചെന്ന് അന്വേഷിക്കും ? രൈക്യനെന്ന പേരുകൂടി മുമ്പ് കേട്ടു പരിചയമില്ല.
പിറ്റേദിവസം രാവിലെ എഴുന്നേറ്റ ഉടന്‍തന്നെ രാജാവ് ദ്വാരപാലകനെ വിളിച്ചു. ദ്വാരപാലകന്‍ രാജസന്നിധിയിലെത്തി. ഭക്ത്യാദരങ്ങളോടെ രാജാവിനെ വാഴ്ത്തിസ്തുതിച്ചു. സുപ്രഭാതം പാടി. അതുകേട്ട് രാജാവ് ദ്വാരപാലകനേയും സ്തുതിപാഠകരേയും വിലക്കി. അദ്ദേഹം ദ്വാരപാലകനോട് ആരാഞ്ഞു:
"എടാ, നീ എന്തിനാണ് വണ്ടിക്കാരനായ രൈക്വന്റെ ഗുണഗണങ്ങള്‍ ആലപിച്ച് എന്നെ സ്തുതിക്കുന്നത് ? വണ്ടിക്കാരനായ രൈക്വനോട് എന്നെ എന്തിനാണ് സാദൃശ്യപ്പെടുത്തുന്നത് ?"
രാജാവിന്റെ ചോദ്യം കേട്ട് ദ്വാരപാലകന്‍ അന്ധാളിച്ചു പോയി. ജാനശ്രുതി മഹാരാജാവിനെക്കാള്‍ മഹാത്മാവായി ഒരാളെ അയാള്‍ക്കു ചിന്തിക്കാന്‍ കൂടി പ്രയാസമായിരുന്നു.
രാജാവ് തുടര്‍ന്നു: "പേരും പെരുമയും സിദ്ധിയും ജ്ഞാനവുമൊക്കെ അവനാണ് ഉള്ളത്. ആകാശത്തുകൂടി പറന്നു പോകുന്ന പക്ഷികള്‍ കൂടി അവനെ സ്തുതിക്കുന്നു. നാം അവനു മുമ്പില്‍ ആരുമല്ല!"
"പ്രഭോ! അവിടുന്ന് എന്താണ് ഈ വിധം സംസാരിക്കുന്നത് ?"
"ഇന്നലെ രാത്രി കുറെ ഹംസങ്ങള്‍ നമ്മുടെ ഈ കൊട്ടാരത്തിന്റെ മുകളിലൂടെ എന്നെ ആക്ഷേപിച്ചുകൊണ്ട് പറന്നുപോയി. അവന്‍ മഹത്വം കണ്ടത് വണ്ടിക്കാരന്‍ രൈക്വനിലാണ്."
"സ്വാമിന്‍ , ആരാണ് ഈ വണ്ടിക്കാരന്‍ രൈക്വന്‍ ? അവന്‍ എങ്ങനെയുള്ളവനാണ് ? അവന്റെ അടയാളങ്ങള്‍ എന്തെങ്കിലും കല്പിച്ചരുളുമോ?"
രാജാവ് പറഞ്ഞു: "കൃതം എന്ന പകിട കിട്ടുന്നവന്‍ ചൂതുകളി ജയിക്കും. അപ്പേള്‍ അവന് മറ്റു പകിടകളും കിട്ടിയതായി കണക്കാക്കുന്നു. അതുപോലെ പ്രജകള്‍ ചെയ്യുന്ന എല്ലാ സത്കര്‍മ്മങ്ങളുടേയും ഫലം രൈക്വന് അറിയാവുന്നത് മറ്റാര്‍ക്കങ്കിലും അറിയാമെങ്കില്‍ അവര്‍ക്കും അത്രയും ഫലം ലഭിക്കുന്നു. ഇപ്രകാരമുള്ളവനാണ് ആ രൈക്വന്‍ ."
ചൂതുകളിയില്‍ ഉപയോഗിക്കുന്ന നാല് ഭാഗങ്ങളുണ്ട്. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ പകിടയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്ന് എഴുതിയിട്ടുള്ള പകിടയ്ക്ക് ‘കലി’ എന്നു പേരു പറയും. രണ്ട് എന്നതിന് ‘ദ്വാപാരം’ എന്നും മൂന്ന് എന്നതിന് ‘ത്രേതാ’ എന്നും നാലിന് ‘കൃതം’ എന്നും പേരുകള്‍ വിളിക്കും.
"ആ വണ്ടിക്കാരന്‍ രൈക്വനെ ഉടനെതന്നെ കണ്ടെത്തണം. നമുക്ക് ഉടനെ അവനെ കാണണം." - രാജാവ് ആജ്ഞാപിച്ചു.
"ഉത്തരവുപോലെ." ദ്വാരപാലകന്‍ രൈക്വനെ തേടി പുറപ്പെട്ടു. ക്ഷത്രിയന് ശൂദ്രസ്ത്രീയില്‍ ജനിച്ച ആ ദ്വാരപാലകന്‍ നല്ലൊരു തേരാളി കൂടി ആയിരുന്നു. രാജ്യത്തുള്ള എല്ലാ വണ്ടിക്കാരെക്കുറിച്ചും ദ്വാരപാലകന്‍ അന്വേഷണം നടത്തി. തേരാളികള്‍ , കുതിരക്കാര്‍ , ആനക്കാര്‍ , വള്ളക്കാര്‍ , തുടങ്ങി പലതരം വാഹനങ്ങള്‍ ഒടിക്കുന്നവരെ ദ്വാരപാലകന്‍ കണ്ടെത്തി. പക്ഷേ അവര്‍ക്കിടയിലെങ്ങും രൈക്വന്‍ എന്നൊരാള്‍ ഉണ്ടായിരുന്നില്ല. വളരെ അന്വേഷിച്ചിട്ടും രൈക്യനെ കണ്ടെത്താനാകാതെ വിഷണ്ണനായി ദ്വാരപാലകന്‍ കൊട്ടാരത്തില്‍ മടങ്ങിയെത്തി. അയാള്‍ രാജാവിനെക്കണ്ട് പറഞ്ഞു:
"സ്വാമിന്‍ , എനിക്ക് വണ്ടിക്കാര്‍ക്കിടയില്‍ രൈക്വനെ കണ്ടു പിടിക്കാന്‍ സാധിച്ചില്ല. അങ്ങനെ ഒരുവനെ എങ്ങും കാണുന്നില്ല."
"എടോ, താന്‍ രൈക്വനെ എവിടെയാണ് അന്വേഷിച്ചത് ? അവന്‍ വെറുമൊരു വണ്ടിക്കാരനെന്ന് കരുതിയോ? ബ്രഹ്മജ്ഞാനികളുടെ ഇടയില്‍പ്പോയി രൈക്വനെ അന്വേഷിക്കുക."
അതുകേട്ട് ദ്വാരപാലകന്‍ വീണ്ടും പുറപ്പെട്ടു. പലരും പറഞ്ഞുകേട്ട് അവന്‍ ഒരു കുഗ്രാമത്തിലെത്തി. അവിടെ കുതിരകളോ തേരാളിയോ ഇല്ലാതെ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പഴയ ശകടം കണ്ടു. ആ ശകടത്തിന്റെ കീഴില്‍ മുഷിഞ്ഞ വേഷം ധരിച്ച് ഒരാള്‍ കുത്തിയിരിക്കുന്നതു കണ്ടു. ശരീരത്തില്‍ വല്ലാതെ അഴുക്കുപുണ്ട അയാള്‍ ശരീരം ശക്തിയായി ചൊറിയുന്നുണ്ടായിരുന്നു. ദ്വാരപാലകന്‍ സംശയത്തോടെ അയാളുടെ അടുത്തു ചെന്നിട്ട് വിളിച്ചു ചോദിച്ചു:
"ഭഗവാന്‍ , അങ്ങുതന്നയാണോ വണ്ടിക്കാരനായ രൈക്വന്‍ ?"
ചോദ്യം കേട്ട് അയാള്‍ അലക്ഷ്യമായി ദ്വാരപാലകനെ നോക്കി. എന്നിട്ട് എന്തുവേണമെന്ന് കണ്ണുകൊണ്ട് ആംഗ്യഭാഷയില്‍ ചോദിച്ചു:
"ഞാന്‍ ജാനശ്രുതി രാജാവിന്റെ ദ്വാരപാലകനാണ്. നീ വണ്ടിക്കാരനായ രൈക്വനെങ്കില്‍ പുറത്തേയ്ക്കു വരിക." ദ്വാരപാലകന്‍ കല്പിച്ചു. ആ കല്പന കേട്ടിട്ടും വണ്ടിയ്ക്കടിയില്‍ ചടഞ്ഞുകൂടിയിരിക്കുന്ന മനുഷ്യനില്‍ വലിയ ഭാവവ്യത്യാസമൊന്നും പ്രകടമായില്ല. അപ്പോള്‍ അതുവഴി വന്ന ചിലരോടായി അന്വേഷിച്ചിട്ട് അത് വണ്ടിക്കാരനായ രൈക്വനാണെന്ന് ദ്വാരപാലകന്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ തന്നെ അയാള്‍ മടങ്ങിപോയി. രൈക്വനെ കണ്ടുപിടിച്ച വിവരം വേഗം രാജാവിനെ അറിയിച്ചു.
രൈക്വനെ നേരില്‍ ചെന്നു കാണുവാന്‍തന്നെ ജാനശ്രുതിനിശ്ചയിച്ചു ദ്വാരപാലകനില്‍നിന്ന് മനസ്സിലാക്കിയ രൈക്വന്റെ ഭൗതിക അവസ്ഥയില്‍ നിന്ന് അയാളെ രക്ഷിക്കമെന്ന് രാജാവിനു തോന്നി. അറുന്നൂറ് നല്ലയിനം പശുക്കള്‍ , കഴുത്തിലണിയാന്‍ ഒരു മാല, പെണ്‍കോവര്‍കഴുതകള്‍ വലിക്കുന്ന മനോഹരവും ചിത്രപ്പണികള്‍ നിറഞ്ഞതുമായ ഒരു രഥം എന്നിവയോടുകൂടി രാജാവ് രൈക്വന്റെ അടുത്തേയ്ക്ക് പുറപ്പെട്ടു. രൈക്വനെ നേരില്‍ കണ്ട് ആദ്യം വിസ്മയത്തിന്റേയും അമ്പരപ്പിന്റേയും പരകോടിയിലെത്തി.
വണ്ടിക്കീഴില്‍ ഒതുങ്ങിയിരിക്കുന്ന ഈ ദരിദ്രന്‍ ഒരു മഹാത്മാവും ജ്ഞാനിയും സിദ്ധനുമാണെന്ന് ആരും വിചാരിക്കുകയില്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇദ്ദേഹത്തിന്റെ നില എത്രയധികംഉന്നതമാണ്. അറിവില്‍ , രാജാവായ താന്‍ ഈ സാധുമനുഷ്യനു മുമ്പില്‍ സമനല്ലെന്ന് ഹംസങ്ങള്‍ പറഞ്ഞത് രാജാവ് വീണ്ടും സ്മരിച്ചു. ആ സ്മരണയില്‍ അദ്ദേഹം രൈക്വനെ നമസ്ക്കരിച്ചു.
"അല്ലയോ രൈക്വാ, ഈ അറുന്നൂറു പശുക്കളും, ഈ കണ്ഠഹാരവും ഈ രഥവും ഞാന്‍ അങ്ങയ്ക്കുവേണ്ടി കൊണ്ടു വന്നിരിക്കുകയാണ്. ദയവായി ഇതെല്ലാം അങ്ങ് സ്വീകരിച്ച് സ്വന്തമാക്കിയാലും. മഹാജ്ഞാനിയും സിദ്ധനുമായ അങ്ങയെ രാജാവായ ജാനശ്രുതി പൗത്രായണന്‍ ഗുരുവായി വരിക്കുന്നു. അങ്ങ് ഉപാസിക്കുന്ന ദേവതയെപ്പറ്റി എനിക്ക് ഉപദേശം നല്‍കി അനുഗ്രഹിച്ചാലും!"
ജാനശ്രുതിയുടെ അഭ്യര്‍ത്ഥനകേട്ട് രൈക്വന് ദേഷ്യം വന്നു. അവന്‍ വണ്ടിക്കിടയില്‍ നിന്ന് പുറത്തേയ്ക്കിറങ്ങി വന്നു. അലസമായി ചിതറിക്കിടക്കുന്ന നീളമേറിയ ജടമുടിയും താടി മീശയും ശക്തിയില്‍ ഇളക്കിയിട്ട് രാജാവിനെ ചുവന്ന കണ്ണുകളോടെ നോക്കി.
"എടാ ശൂദ്രാ!" രാജാവിന്റെ മുഖത്തു തറപ്പിച്ചു നോക്കിക്കൊണ്ട് രൈക്വന്‍ അലറി. രാജാവും പരിവര്‍ത്തനങ്ങളും ഞെട്ടി വിറച്ച് പിന്നോട്ട് ഒരു ചുവട് മാറി നിന്നു.
"നിന്റെ ഈ പശുക്കളും ഹാരവും ഈ രഥവും എനിയ്ക്ക് ആവശ്യമില്ല. ഇതെല്ലാം നിന്റേതായിത്തന്നെ ഇരിക്കട്ടെ."
രാജാവ് എന്തെങ്കിലും പറയുന്നതിനുമുമ്പ് രൈക്വന്‍ വണ്ടിയുടെ കീഴിലേയ്ക്ക് തിരികെക്കയറി. കീറിയ ഒരു വസ്ത്രമെടുത്ത് പുതച്ചു കിടന്നു.
മറ്റു ഗത്യന്തരമില്ലാതെ രാജാവ് കൊട്ടാരത്തിലേയ്ക്ക് മടങ്ങിപ്പോയി. നിരാശയാലും അപമാനത്താലും അദ്ദേഹത്തിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. ആഹാരവും ഉപേക്ഷിച്ചു, രാജ്ഞിയും രാജകുമാരിയുമൊക്കെ ചുറ്റും വന്നുനിന്ന് ആശ്വസിപ്പിച്ചു. താന്‍ എത്രയോ നിസ്സാരനാണെന്ന് രാജാവ്‌ വിചാരിച്ച് വിഷമിച്ചു.
തന്റെ പാരിതോഷികം രൈക്വന് തൃപ്തിതകരമായില്ലെന്ന് ജാനശ്രുതിയ്ക്കു തോന്നി. പിറ്റേ ദിവസം രാവിലെതന്നെ അദ്ദേഹം ആയിര പശുക്കള്‍ , ഒരു മാല, പെണ്‍കോവര്‍കഴുതകളെ പൂട്ടിയ രഥം എന്നിവയ്ക്കു പുറമേ തന്റെ പുത്രിയായ രാജകുമാരിയേയും കൂട്ടിക്കൊണ്ട് രൈക്വന്റെ അടുക്കല്‍ ചെന്നു. രൈക്വന്‍ ശകടത്തിന്റെ പുറത്തിരുന്ന് ഇളവെയില്‍ കായുകയ്യായിരുന്നു.
ജനശ്രുതി ഭവ്യതയോടെ രൈക്വനെ സമീപിച്ചു.
"അല്ലയോ രൈക്വാ, ആയിരം പശുക്കളും മാലയും, ഈ രഥവും നിനക്കുവേണ്ടി കൊണ്ടുവന്നിരിക്കുന്നു. മാത്രവുമല്ല ഇതാ എന്റെ ഏകപുത്രിയായ രാജകുമാരിയെക്കൂടി കൊണ്ടുവന്നിരിക്കുന്നു. ഇവളെ ഭാര്യയായി അങ്ങു സ്വീകരിച്ചാലും. അതിനും പുറമേ അങ്ങ് ഇരിക്കുന്ന ഈ ഗ്രാമവും അങ്ങേയ്ക്കു തന്നിരിക്കുന്നു. ഇതെല്ലാം സ്വീകരിച്ചുകൊണ്ട് അല്ലയോ സ്വാമിന്‍ എന്നെ ശിഷ്യനായി കരുതിയാലും. അങ്ങ് ഉപാസിക്കുന്നത് ഏതൊരു ദേവതയെ ആണെന്ന് എനിക്ക് ഉപദേശിച്ചു തന്നാലും."
ഇതുകേട്ട് രൈക്വന്‍ എഴുന്നേറ്റ് ജാനശ്രുതിയുടെ അരികില്‍ വന്നു. പശുക്കള്‍ , മല, രഥം, രാജകുമാരി എന്നിവകളെ ചുറ്റിനടന്നു കണ്ടു. ബുദ്ധിമതിയും കന്യകയുമായ രാജകുമാരിയെക്കണ്ടിട്ട് രൈക്വന്‍ കുറേനേരം അവളെ നോക്കി നിന്നു.വിദ്യാദാനത്തിന് അവള്‍ ഉത്തമയെന്ന് രൈക്വന്‍ മനസ്സിലാക്കി. ഇവളെ ഇപ്പോള്‍ സ്വീകരിക്കുകയാണെങ്കില്‍ അറിവ് പകര്‍ന്നു നല്‍കി വളര്‍ത്തുവാനാകും. രൈക്വന് സംതൃപ്തിയായി. അവന്‍ രാജാവിനെ അരികിലേയ്ക്ക് വിളിച്ചു.
"ഹേ ശൂദ്ര, നീ പശുക്കളേയും മറ്റും കൊണ്ടുവന്നത് ഉത്തമം ആയി. നല്ലത്. ഞാന്‍ എല്ലാത്തിനേയും സ്വീകരിക്കുന്നു. ഈ കന്യക വിദ്യാദാനത്തിന് ഉത്തമയാണ്. ഇവര്‍ നിമിത്തം നീ എന്നെ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്തുമാകട്ടെ നിന്നെ ഞാന്‍ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു. ശുഭമുഹൂര്‍ത്തത്തില്‍ ഉപദേശം നല്‍കുന്നതാണ്."
രാജാവ് സന്തുഷ്ടനായി. രൈക്വന്‍ വസിച്ചിരുന്ന ഗ്രാമം അദ്ദേഹം രൈക്വനു സ്വന്തമായി നല്‍കി ആ ഗ്രാമത്തില്‍ വസിച്ചിരുന്ന മറ്റുള്ളവരെ അവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. നല്ല വീഥികള്‍ , പുന്തോട്ടങ്ങള്‍ , കൃഷിസ്ഥലങ്ങള്‍ , മാളികകള്‍ , കുളങ്ങള്‍ എന്നിവ നിര്‍മ്മിച്ച് ആ ഗ്രാമത്തെ മനോഹരമാക്കി. രാജകന്യകയെ ആ ഗ്രാമത്തില്‍ പാര്‍പ്പിച്ച് അവള്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഭൃത്യന്മാരേയും നല്‍കി. ആ ഗ്രാമം ‘രൈക്വപര്‍ണ്ണം’ എന്ന പേരില്‍ പ്രശസ്തമായിത്തീര്‍ന്നു.
രൈക്വന് യഥേഷ്ടം തപസ്സ് അനുഷ്ഠിക്കുന്നതിനും വിദ്യാദാനം നിര്‍വ്വഹിക്കുന്നതിനുമുള്ള പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ‘മഹാവൃക്ഷ’ ദേശത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഗ്രാമ ത്തെയും രൈക്വനു നല്‍കി.
രാജ്യഭരണം താല്ക്കാലികമായി മറ്റുള്ളവരെ ഏല്പിച്ചപിച്ചിട്ട് രാജാവും രൈക്വനോടൊപ്പം താമസിച്ചു. തികച്ചു. താമസിച്ചു. തികച്ചും ലളിതമായ രീതിയിലും ശിഷ്യഭാവത്തിലും ജാനശ്രുതി കഴിഞ്ഞുകൂടി.
ഉപദേശത്തിന് കാലമായെന്ന് തോന്നിയപ്പോള്‍ രൈക്വന്‍ ശാന്തഭാവത്തില്‍ ജാനശ്രുതിയെ അരികില്‍ വിളിച്ചു.
"പുണ്യാത്മാവേ, അന്നദാനം ചെയ്യുന്നവനെന്ന അഭിമാനവും രാജാവെന്ന അഹന്തയും താങ്കള്‍ക്ക് ഇപ്പോഴില്ല. രജസ്തമോഗുണങ്ങള്‍ കെട്ടടങ്ങിയ നിങ്ങള്‍ സംവര്‍ഗ്ഗവിദ്യയ്ക്ക് അധികാരിയായിരിക്കുന്നു. നിങ്ങള്‍ക്കിപ്പോള്‍ ഒന്നിലും ദുഃഖം കാണുന്നില്ല. അതിനാല്‍ ശൂദ്രത്വവുമില്ല. എന്റെ ഉപാസന ഞാന്‍ നിങ്ങള്‍ക്ക് ഉപദേശിച്ചു തരാം. സമിത്പാണിയായി വന്നിരുന്നാലും."
ശുഭദിനത്തില്‍ ശുഭ്രവസ്ത്രധാരിയും സമിത്പാണിയുമായി ജാനശ്രുതി രൈക്വനെ സമീപിച്ചു. നമസ്ക്കരിച്ചിട്ട് അടുത്തിരുന്നു. രൈക്വന്‍ ശാസ്ത്രവിധിപ്രകാരം ആത്മോപദേശം കൊടുത്തു.
"സംവര്‍ഗ്ഗ വിദ്യയെന്നാല്‍ എല്ലാത്തിനേയും ഗ്രഹിക്കുന്ന വിദ്യയെന്നാണ് അര്‍ത്ഥം. എല്ലാത്തിനേയും ഗ്രഹിക്കുന്നത് ആത്മാവാണ്. ഇതിന് ദേവന്മാരുടെ കൂട്ടത്തില്‍ വായുവിന്റെ സ്ഥാനവും ഇന്ദ്രിയങ്ങളില്‍ പ്രാണന്റെ സ്ഥാനവുമാണ്. അധിദൈവത ദര്‍ശനത്തില്‍ വായുവാണ് സംവര്‍ഗ്ഗം. എല്ലാത്തിനേയും ഗ്രഹിക്കുവാനുള്ള ശേഷി വായുവിനാണ് ഉള്ളത്. വായു വീശുമ്പോള്‍ അഗ്നി ആളിക്കത്തുന്നത് കണ്ടിടേടില്ലോ? തീ അണയുമ്പോള്‍ അത് വായുവില്‍ തന്നെ ലയിക്കുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ അത് വായുവില്‍ തന്നെ ലയിക്കുന്നു. ചന്ദ്രന്‍ അസ്തമിക്കുമ്പോള്‍ അതും വായുവില്‍ ലയിക്കും. വെള്ളം വറ്റുമ്പോള്‍ അതും വായുവില്‍ ചേരുന്നു. ഇത് വായുവിന്റെ പ്രത്യേകതയാണ്.
ഇനി ആത്മാവിനെ സംബന്ധിക്കുന്ന സംവര്‍ഗ്ഗത്തെപ്പറ്റി പറയാം. ഇവിടെ പ്രാണനാണ് എല്ലാത്തിനേയും ഗ്രഹിക്കുന്നത്. പുരുഷന്‍ ഉറങ്ങുമ്പോള്‍ അവന്റെ ഇന്ദ്രിയങ്ങള്‍ എവിടെ പോകുന്നു? വാഗാദി ഇന്ദ്രിയങ്ങളെല്ലാം പ്രാണനെയാണ് പ്രാപിക്കുന്നത്. എല്ലാം പ്രാണനെ ആശ്രയിച്ച് നില്‍ക്കുന്നു. കണ്ണും കാതും മനസ്സും എല്ലാം പ്രാണനെ പ്രാപിക്കുന്നു. പ്രാണനാണ് എല്ലാത്തിനേയും ഗ്രഹിക്കുന്നത്.
വായുവും പ്രാണനും സംവര്‍ഗ്ഗവിദ്യതന്നെ. ഒന്ന് സ്ഥൂലത്തിലും മറ്റേത് സൂക്ഷ്മത്തിലുമാണ്. ഈ പ്രാണനെയാണ് ഉപാസിക്കേണ്ടത്."
പ്രാണനെ ഉപാസിക്കുന്നത് എങ്ങനെയെന്ന് ഒരെക്വന്‍ , ജനശ്രുതിയ്ക്ക് ഉപദേശിച്ചു കൊടുത്തു. അതനുസരിച്ച് മുഖ്യതത്ഫലമായി അദ്ദേഹത്തില്‍ ആനന്ദാനുഭൂതികളുണ്ടായി. ക്രമേണ ബ്രഹ്മവിദ്യാതല്പരനായി സാധനകളനുഷ്ഠിച്ചു. കാലാന്തരത്തില്‍ ജാനശ്രുതിയ്ക്ക് സിദ്ധിജ്ഞാനാദികള്‍ കൈവന്നു. നിത്യമായ ആനന്ദത്തെ അനുഭവിക്കുവാനും കീര്‍ത്തിമാനും തേജസ്വിയുമായിത്തീര്‍ന്നു.
ഓം തത് സത്
അവലംബം - ഛാന്ദോഗ്യോപനിഷത്ത്


Courtesy : http://sreyas.in/janasuthiyum-raikvanum-19#ixzz2HTquoQjM

മാര്‍ക്സ് പറഞ്ഞതും ഇതുതന്നെ




മാര്‍ക്സ് പറഞ്ഞതും ഇതുതന്നെ

മാര്‍ക്സ് പറഞ്ഞതും ഇതുതന്നെ

മാര്‍ക്സ് പറഞ്ഞതും ഇതുതന്നെ

രവിചന്ദ്രഅശ്വിന്‍ - പുതിയൊരു കുത്തിത്തിരിവ്



രവിചന്ദ്രഅശ്വിന്‍ - പുതിയൊരു കുത്തിത്തിരിവ്



ഇ­ന്ത്യന്‍ ക്രി­ക്ക­റ്റില്‍ ബോ­ളിം­ഗി­ന്റെ കാ­ര്യ­ത്തില്‍ എന്നും ­സ്പിന്‍ ബോ­ളിം­ഗി­ന് ഒരു സവി­ശേ­ഷ­സ്ഥാ­ന­മു­ണ്ട്. പേ­സ് ബോ­ളിം­ഗി­ന്റെ കാ­ര്യ­ത്തില്‍ വലിയ ദൌര്‍­ബ­ല്യ­ങ്ങള്‍ കാ­ട്ടു­ന്ന ഇന്ത്യന്‍ ­ബോ­ളിം­ഗ് നിര എന്നും അതി­ന്റെ വി­ജ­യ­ങ്ങള്‍­ക്ക്, പ്ര­ത്യേ­കി­ച്ച് ടെ­സ്റ്റ് വി­ജ­യ­ങ്ങള്‍­ക്ക് സ്പി­ന്നി­ന്റെ കു­ത്തി­ത്തി­രി­വു­ക­ളെ­യാ­ണ് ആശ്ര­യി­ച്ചി­ട്ടു­ള്ള­ത്.
ഇ­ന്ത്യ­യ്ക്ക് എക്കാ­ല­വും നല്ല പേ­സ് ബോ­ളര്‍­മാ­രെ­ക്കെ­യു­ണ്ടാ­യി­ട്ടു­ണ്ട്. റോ­ജര്‍ ബി­ന്നി­യി­ലും കപില്‍ ദേ­വി­ലും തു­ട­ങ്ങി, ജവ­ഗല്‍ ശ്രീ­നാ­ഥി­ലും ഇന്ന് സഹീര്‍ ഖാ­നി­ലും വന്നു­നില്‍­ക്കു­ന്ന പേ­സ് മി­ക­വു­കാര്‍ നമ്മു­ടെ അഭി­മാ­നം തന്നെ­യാ­ണ്. എന്നാല്‍ ഇങ്ങ­നെ ചി­ലര്‍­ക്ക­പ്പു­റം പേ­സ് ബോ­ളര്‍­മാര്‍ തങ്ങ­ളു­ടെ സ്ഥി­രത നി­ല­നിര്‍­ത്തു­ന്ന­ത് നാം കാ­ണാ­നാ­ശി­ച്ച് നി­രാ­ശ­രായ ചി­ത്ര­മാ­ണ്.
തു­ട­ക്ക­ത്തില്‍ അത്യ­ദ്ഭു­ക­ര­മായ പ്ര­തീ­ക്ഷ ജനി­പ്പി­ച്ച് പി­ന്നീ­ട് നി­റം മങ്ങി­പ്പോ­യ­വ­രാ­ണ് ഏറെ­യും. പ്ര­ത്യേ­കി­ച്ച് ഈയ­ടു­ത്ത കാ­ല­ത്ത് ജ്വ­ലി­ച്ചു­യര്‍­ന്ന അജി­ത് അഗര്‍­ക്ക­റും ലക്ഷ്മി­പ­തി ബാ­ലാ­ജി­യും ഇര്‍­ഫാന്‍ പഠാ­നും ഇശാ­ന്ത് ശര്‍­മ­യും മു­തല്‍ മു­നാ­ഫ് പട്ടേ­ലും വരുണ്‍ ആറോ­ണും വരെ. ഇവ­രില്‍ പല­രും ടീ­മി­ന­ക­ത്തും പു­റ­ത്തു­മാ­യി ആയു­സ്സും കരി­യ­റും കഴി­ച്ചു­കൂ­ട്ടു­ന്നു­.
സ­ഹീര്‍ ഖാന്‍ മാ­ത്ര­മാ­ണ് സ്ഥി­ര­ത­യും മി­ക­വി­ന്റെ മേ­ന്മ­യും മൂര്‍­ച്ച­പ്പെ­ടു­ത്തി­യെ­ടു­ത്ത­ത്. പരി­ക്കി­ന്റെ പതി­വു­പ­ല്ല­വി­കള്‍ ആ കളി­ക്കാ­ര­നു ബാ­ദ്ധ്യ­ത­യു­മാ­കു­ന്നു­.
എ­ന്നാല്‍ സ്പി­ന്നി­ന്റെ കാ­ര്യ­ത്തില്‍ എന്നും ഇ­ന്ത്യ മു­ന്നി­ലാ­യി­രു­ന്നു. ഉപ­ഭൂ­ഖ­ണ്ഡ­ത്തി­ലെ നാ­ലു ­ക്രി­ക്ക­റ്റ് ടീ­മു­ക­ളെ­യും ഇക്കാ­ര്യ­ത്തില്‍ ഒന്നി­ച്ചു­കാ­ണാം. പാ­ക്കി­സ്ഥാ­നില്‍ നി­ന്നു അബ്ദള്‍ ഖാ­ദര്‍ മു­തല്‍ തു­ട­ങ്ങി സഖ്ലൈന്‍ മു­ഷ്താ­ഖി­ലും മു­ഷ്താ­ഖ് അഹ­മ്മ­ദി­ലും ഷഹീ­ദ് അഫ്രീ­ദി­യി­ലും കൂ­ടി മു­ന്നോ­ട്ടു­വ­രു­ന്ന നി­ര. ശ്രീ­ല­ങ്ക­യില്‍ എക്കാ­ല­ത്തെ­യും ഇതി­ഹാ­സ­താ­ര­മാ­യി കണ­ക്കാ­ക്കാ­വു­ന്ന മു­ത്ത­യ്യ മു­ര­ളീ­ത­ര­നില്‍ നി­ന്ന് ബാ­റ്റണ്‍ സ്വീ­ക­രി­ച്ചു­വ­രു­ന്ന അജാ­ന്ത മെന്‍­ഡി­സും സൂ­ര­ജ് റണ്‍­ദി­വും ഒക്കെ. ബം­ഗ്ലാ കടു­വ­ക­ളും സ്പിന്‍ ബോ­ളിം­ഗു­കൊ­ണ്ട് എതി­രാ­ളി­ക­ളെ ചു­രു­ട്ടി­ക്കെ­ട്ടാ­വു­ന്ന­വര്‍ തന്നെ­.
ഇ­ന്ത്യന്‍ സ്പിന്‍ ബോ­ളിം­ഗില്‍ എക്കാ­ല­ത്തും മഹാ­ര­ഥ­ന്മാ­രായ കളി­ക്കാ­രു­ണ്ടാ­യി­രു­ന്നു. ബി­ഷന്‍ സിം­ഗ് ബേ­ദി, പ്ര­സ­ന്ന, വെ­ങ്കി­ട്ട രാ­ഘ­വന്‍ തു­ട­ങ്ങി­യ­വ­രില്‍ ആരം­ഭി­ക്കു­ന്ന ആ നിര ഇട­ക്കാ­ല­ത്ത് വേ­ണ്ട­ത്ര പ്ര­തി­ഭാ­ശേ­ഷി­യു­ള്ള പി­ന്മു­റ­ക്കാ­രി­ല്ലാ­തെ വല­ഞ്ഞി­രു­ന്നു. എണ്‍­പ­തു­ക­ളില്‍ മനീ­ന്ദര്‍ സിം­ഗി­ലൂ­ടെ­യാ­ണ­ത് തു­ടര്‍­ന്ന­ത്. പി­ന്നീ­ട്, അനില്‍ കും­ബ്ലേ­യെ­ന്ന മാ­ന്ത്രി­ക­താ­രം രം­ഗ­ത്തു­വ­ന്നു­.
ഇ­ട­ക്കാ­ല­ത്ത് നരേ­ന്ദ്ര ഹിര്‍­വാ­നി­യെ­യും അയ്യൂ­ബി­നെ­യും പോ­ലു­ള്ള സ്പി­ന്നര്‍­മാര്‍ രം­ഗ­ത്തു­വ­രി­ക­യും ഞെ­ട്ടി­ക്കു­ന്ന തു­ട­ക്കം നേ­ടു­ക­യും ചെ­യ്തെ­ങ്കി­ലും അവര്‍­ക്കാര്‍­ക്കും ആ തു­ട­ക്ക­ത്തി­ന്റെ മോ­ഹ­നത തു­ട­രാ­നാ­യി­ല്ല. അനില്‍ കും­ബ്ലേ­ക്കൊ­പ്പം വെ­ങ്കി­ട­പ­തി രാ­ജു­വും പി­ന്നീ­ട് രാ­ജേ­ഷ് ചൌ­ഹാ­നും ഒരു പരി­ധി­വ­രെ മി­ക­വു കാ­ട്ടി. അനില്‍ കും­ബ്ലേ­യു­ടെ യു­ഗം അതി­ന്റെ ചാ­ഞ്ഞു­വീ­ഴ­ലി­ലേ­ക്കു സം­ക്ര­മി­ക്കു­മ്പോ­ഴേ­ക്കും ­ഹര്‍­ഭ­ജന്‍ സിം­ഗ് എത്തി­.
ഇ­പ്പോള്‍ ഈ നി­ര­യില്‍ പു­തിയ താ­ര­സൌ­ഭാ­ഗ്യ­മാ­യി­ത്തീ­രു­ക­യാ­ണ് ­ര­വി­ച­ന്ദ്ര അശ്വിന്‍. ബേ­ദി­യി­ലും പ്ര­സ­ന്ന­യി­ലും മു­തല്‍ മനീ­ന്ദ­റി­ലും രാ­ജു­വി­ലും വരെ­യു­ള്ള കു­ത്തി­തി­രി­പ്പു­കാ­രില്‍ കാ­ണാ­ത്ത ഒരു സൌ­ഭാ­ഗ്യം കൂ­ടി­യു­ണ്ട് അശ്വി­ന്. അത്യാ­വ­ശ്യം ബാ­റ്റു­ചെ­യ്യാ­നു­ള്ള കഴി­വ്.
കും­ബ്ലേ­യി­ലാ­ണ് സ്പിന്‍ ബോ­ളര്‍­മാ­രില്‍ ഒരു ഓള്‍­റൌ­ണ്ട് മി­ക­വി­ന്റെ മി­ന്ന­ലാ­ട്ടം കാ­ണു­ന്ന­ത്. ഏക­ദി­ന­ത്തി­ലും ടെ­സ്റ്റി­ലും അര­ഡ­സ­നി­ലേ­റെ കളി­ക­ളില്‍ കും­ബ്ലേ­യു­ടെ ബാ­റ്റ് വി­ജ­യം കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ട്. ടെ­സ്റ്റില്‍ ശത­ക­മി­ടാ­നും കും­ബ്ലേ­ക്കാ­യി. ഹര്‍­ഭ­ജന്‍ സിം­ഗ് പി­ഞ്ച് ഹി­റ്റ­റാ­യി ശോ­ഭി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും വി­ശ്വ­സ്ത­നായ ബാ­റ്റ്സ്മാ­നാ­യി­രു­ന്നി­ല്ല. ചൌ­ഹാന്‍ ചില സി­ക്സ­റു­കള്‍ തൊ­ടു­ത്ത് വി­സ്മ­യം ജനി­പ്പി­ച്ചി­ട്ടു­ണ്ട്.
ഇ­വ­രേ­ക്കാ­ളൊ­ക്കെ മി­ക­ച്ച ബാ­റ്റ്സ്മാ­നാ­ണ് രവി­ച­ന്ദ്ര അശ്വിന്‍. പന്തേ­റില്‍ കാ­ട്ടു­ന്ന അതേ ക്ഷ­മ­യും പോ­രാ­ട്ട­വീ­ര്യ­വും അശ്വി­ന്റെ ബാ­റ്റി­ലും സമ്മേ­ളി­ച്ചി­ട്ടു­ണ്ട്. അതു­കൊ­ണ്ടു­ത­ന്നെ ടെ­സ്റ്റ് ­ശ­ത­കം­ നേ­ടാ­നും ആ കളി­ക്കാ­ര­നു തു­ട­ക്ക­കാ­ല­ത്തു­ത­ന്നെ സാ­ധി­ച്ചു­.
ഹര്‍­ഭ­ജന്‍ സിം­ഗി­ന്റെ പെ­രു­മാ­റ്റ­ദൂ­ഷ്യം സൃ­ഷ്ടി­ച്ച വി­ട­വി­ലാ­ണ് സത്യ­ത്തില്‍ അശ്വിന്‍ ടീ­മി­ലെ­ത്തു­ന്ന­ത്. എന്നാല്‍ ഇപ്പോള്‍ ഹര്‍­ഭ­ജ­ന് ഒരു തി­രി­ച്ചു­വ­ര­വു സ്വ­പ്നം പോ­ലും നി­ഷേ­ധി­ച്ചു­കൊ­ണ്ട് അശ്വിന്‍ ടീ­മി­ന്റെ നെ­ടു­ന്തൂ­ണാ­യി­രി­ക്കു­ന്നു. ഇനി വരാന്‍ സാ­ധി­ച്ചാല്‍ തന്നെ ഹര്‍­ഭ­ജ­ന് ടീ­മി­ലെ രണ്ടാം സ്പി­ന്ന­റു­ടെ സീ­റ്റി­നാ­യി മത്സ­രി­ച്ചേ­പ­റ്റൂ. അവി­ടെ­യും രവീ­ന്ദ്ര ജഡേ­ജ­യും പ്ര­ഗ്യാന്‍ ഓജ­യും മി­ക­വോ­ടെ നില്‍­ക്കു­ന്നു­.